Home Blog Page 1989

കല്ലട ജലസേചന പദ്ധതി കനാലുകള്‍ കാടുമൂടി

കല്ലട ജലസേചന പദ്ധതിയുടെ കനാലുകള്‍ കാടുമൂടിയ നിലയില്‍. വന്യമൃഗങ്ങളുടെ താവളമായി മാറിയിരിക്കുകയാണ് പ്രദേശം. മാലിന്യം തള്ളലും വ്യാപകമാകുന്നു. വീടുകളിലെയും കടകളിലെയും മാംസാവശിഷ്ടം ഉള്‍പ്പെടെ കനാലുകളിലും പരിസരത്തും തള്ളുകയാണ്. മലമ്പാമ്പ് അടക്കമുള്ള ഇഴജന്തുക്കളുടെ ശല്യവും കൊതുക് ശല്യവും രൂക്ഷമാണ്. കനാലില്‍ കെട്ടികിടക്കുന്ന വെള്ളം ദുര്‍ഗന്ധത്തിനും കാരണമാകുന്നുണ്ട്.
കാടും മാലിന്യവും കാരണം ജില്ലയില്‍ പലയിടത്തും കനാല്‍ തീരത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ ദുരിതത്തിലാണ്. മുന്‍പ് കനാലില്‍ വെള്ളം തുറന്നു വിടുന്നതിന് മുമ്പ് ഉള്‍വശം ശുചീകരിക്കാറുണ്ടായിരുന്നു. അടുത്ത കാലത്തായി ഫണ്ടില്ലെന്ന് പറഞ്ഞ് കെഐപി കനാലുകള്‍ വൃത്തിയാക്കാറില്ല. ജനങ്ങള്‍ നേരിടുന്ന ദുരിതം കണക്കിലെടുത്ത് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കനാല്‍ പരിസരങ്ങള്‍ വൃത്തിയാക്കാനുള്ള നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കെഎസ്ആര്‍ടിസി പരവൂര്‍-ചാത്തന്നൂര്‍ ബസ് സര്‍വീസ് ആരംഭിച്ചു

ചാത്തന്നൂര്‍: പരവൂര്‍, നെടുങ്ങോലം, മീനാട് പ്രദേശങ്ങളില്‍ നിന്ന് ചാത്തന്നൂരിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ യാത്രക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി പരവൂര്‍-ചാത്തന്നൂര്‍ ബസ് സര്‍വീസ് ആരംഭിച്ചു. പരവൂരില്‍ നിന്ന് രാവിലെ 8.20ന് ആണ് സര്‍വീസ്. ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനും കെഎസ്ആര്‍ടിസി മേലാധികാരികള്‍ക്കും ചാത്തന്നൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ബസ് സര്‍വീസ് ആരംഭിച്ചത്.
ചാത്തന്നൂരില്‍ എത്തിയ ബസ്സിന് സ്‌കൂള്‍ പ്രഥമാധ്യാപിക സി.എസ്. സബീല ബീവിയുടെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും സ്വീകരണം നല്‍കി. പരവൂരില്‍ നിന്ന് ചാത്തന്നൂരിലേക്ക് രാവിലെ 6.20നും 8.20നും ചാത്തന്നൂരില്‍ നിന്ന് പരവൂരിലേക്ക് വൈകിട്ട് 3.45 നും 4.45 നും രണ്ട് സര്‍വീസുകള്‍ വീതമാണുള്ളത്.

സരിന്റെ അഭ്യർഥന അംഗീകരിച്ചു; പാലക്കാട്ടെ കോൺഗ്രസ് വിമത സ്ഥാനാർഥി ഷാനിബ് മത്സരത്തിൽ നിന്നും പിൻമാറി

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്നും കോൺഗ്രസ് വിമത സ്ഥാനാർഥി എ കെ ഷാനിബ് പിൻമാറി. മത്സരിക്കാനില്ലെന്ന് ഷാനിബ് അറിയിച്ചു. എൽഡിഎഫ് സ്ഥാനാർഥി പി സരിന്റെ അഭ്യർഥന മാനിച്ചാണ് ഷാനിബിന്റെ നടപടി.
മത്സരത്തിൽ നിന്നും പിൻമാറില്ലെന്നായിരുന്നു ഷാനിബ് രാവിലെ അറിയിച്ചിരുന്നത്. മത്സരിക്കുമെന്ന് ആലോചിച്ച് എടുത്ത തീരുമാനമാണ്. എല്ലാ പാർട്ടിയിലും അസംതൃപ്തരായ പ്രവർത്തകരുണ്ട്.
അവർക്ക് വോട്ട് ചെയ്യാനുള്ള പ്ലാറ്റ്ഫോമായാണ് തന്റെ നാമനിർദ്ദേശ പത്രികയെ കണക്കാക്കുന്നത്. ഇന്ന് ഉച്ചയോടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും എ കെ ഷാനിബ് പറഞ്ഞിരുന്നു

കുണ്ടറ-പള്ളിമുക്ക് മേല്‍പ്പാലത്തിന് 43.32 കോടിയുടെ പുതുക്കിയ ഭരണാനുമതി

കുണ്ടറ: കുണ്ടറ-പള്ളിമുക്ക് റെയില്‍വെ മേല്‍പ്പാല നിര്‍മാണത്തിന് 43.32 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി. മേല്‍പ്പാല നിര്‍മാണത്തിനുള്ള നിര്‍വ്വഹണ ഏജന്‍സിയായി ആര്‍ബിഡിസികെയെ പുനര്‍നിയമിച്ചു കൊണ്ടുള്ള ഉത്തരവാണുണ്ടായത്. മേല്‍പ്പാലത്തിന്റെ നിര്‍മാണ ചുമതല ആദ്യകാലത്ത് ആര്‍ബിഡിസികെയ്ക്ക് ആയിരുന്നെങ്കിലും പിന്നീട് മറ്റൊരു പദ്ധതിയുടെ ഭാഗമായി കെആര്‍എഫ്ബി നിര്‍വഹണ ഏജന്‍സിയായി മാറുകയായിരുന്നു. ഈ സാഹചര്യത്തില്‍ ആ പദ്ധതി നീണ്ടു പോകുകയും മേല്‍പ്പാല നിര്‍മാണം പ്രതിസന്ധിയിലാകുകയും ചെയ്തിരുന്നു. പി.സി.വിഷ്ണുനാഥ് എംഎല്‍എ ഇക്കാര്യം നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ചിരുന്നു.
പിന്നീട് പിഡബ്ല്യൂഡി സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കെആര്‍എഫ്ബിയുടെയും ആര്‍ബിഡിസികെയുടെയും, എന്‍എച്ച്എഐയുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേര്‍ക്കുകയും യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍വ്വഹണ ഏജന്‍സിയായി വീണ്ടും ആര്‍ബിഡിസികെയെ നിശ്ചയിച്ചു കൊണ്ട് തീരുമാനമുണ്ടാവുകയായിരുന്നു.

കോഴ വാഗ്ദാനം എന്ന ആരോപണം നിഷേധിച്ച് തോമസ് കെ തോമസ്, പിന്നിൽ ആൻറണി രാജുവെന്ന് വെളിപ്പെടുത്തൽ

ആലപ്പുഴ: മന്ത്രിയാകാനും എൻസിപി അജിത്ത് പവാർ പക്ഷത്ത് ചേരാനും രണ്ട് എം എൽ എ മാർക്ക് താൻ 100 കോടി കോഴ വാഗ്ദാനം ചെയ്തു എന്ന ആരോപണത്തിന് പിന്നിൽ ആൻറണി രാജു ആണെന്ന് തോമസ് കെ തോമസ് എം എൽ എ. തനിക്ക് വ്യക്തിപരമായി അടുപ്പമുള്ള നേതാവല്ല അദ്ദേഹം.
തോമസ് കെ ചാണ്ടിയുടെ പ്രതിസന്ധി ഘട്ടത്തിൽ ചാനലുകളിൽ വന്ന് ഏറെ കുത്തിത്തിരിപ്പുണ്ടാക്കിയത് ആൻറണി രാജു ആയിരുന്നുവെന്ന് തോമസ് കെ തോമസ്.തോമസ് പറഞ്ഞു. ചാണ്ടിയെ ഏറ്റവും കൂടുതൽ ആക്രമിച്ച നേതാവാണ് ആൻറണി രാജു.കുട്ടനാട് സീറ്റ് ലക്ഷമിട്ടാണ് ഈ നീക്കം. ആൻറണി രാജു എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് അറിയില്ല. പിസി ചാക്കോ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. വല്ല പത്തോ ഇരുപത്തിയഞ്ച് ലക്ഷമെന്നൊക്കെ പറഞ്ഞിരുന്നെങ്കിൽ ആളുകൾ വിശ്വസിച്ചേനെ. ഇത് പേടിപ്പെടുത്തുന്ന കോടികളാണ്. കോഴ ആരോപണത്തിന് പിന്നിലാരെന്ന് മാധ്യമങ്ങൾ കണ്ടെത്തണമെന്നും തോമസ് കെ തോമസ് പറഞ്ഞു. കോവൂർ കുഞ്ഞുമോൻ ആരോപണം നിഷേധിച്ചിട്ടുണ്ട്. ഈ വ്യാജ വാർത്ത ആരാണ് കൊടുത്തതെന്ന് അറിയില്ല. മുഖ്യമന്ത്രിയെ ആരോ തെറ്റിധരിപ്പിച്ചു.ശരിയായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ട് വരണം. ഞാനും ശശീന്ദ്രനുമായി ഒരു പ്രശ്നവുമില്ല. ഞങ്ങൾക്കു് ഇഷ്ടപ്പെട്ട നേതാവാണ് ശശീന്ദ്രൻ. തനിക്ക് മന്ത്രി സ്ഥാനം നിഷേധിച്ചിട്ടില്ല. ഇപ്പോഴെത്തെ പ്രത്യക സാഹചര്യത്തിൽ അല്പം കാത്തിരിക്കാനാണ് പറഞ്ഞത്. നിയമസഭയുടെ ലോബിയിൽ നിന്ന് ആരങ്കിലും കോടികൾ ഓഫർ ചെയ്യുമോ ? 5000 രൂപ കൊടുത്ത് ഹോട്ടൽ എടുത്തു കൂടേ എന്നും തോമസ് കെ തോമസ് പറഞ്ഞു.

പാലക്കാട്‌ സിപിഎം ജില്ലാ നേതൃത്വത്തെ വെട്ടിലാക്കി ഏരിയ കമ്മിറ്റി അംഗം പാർട്ടി വിട്ടു,ഷുക്കൂറിന് പരവതാനിയുമായി എതിര്‍പക്ഷം

പാലക്കാട്‌.ഉപതിരഞ്ഞെടുപ്പിനിടെ പാലക്കാട്‌ സി.പി.എം ജില്ലാ നേതൃത്വത്തെ വെട്ടിലാക്കി ഏരിയ കമ്മിറ്റി അംഗം പാർട്ടി വിട്ടു.പാർട്ടിയിൽ നേരിട്ട കടുത്ത അവഗണനയിലും ജില്ലാ സെക്രട്ടറി അവഹേളിച്ചതിലും പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്നു ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ വ്യക്തമാക്കി.ഷുക്കൂറിനെ അനുനയിപ്പിക്കാൻ സിപിഐഎം നീക്കം നടത്തുന്നുണ്ട്.കോൺഗ്രസ് പാളയത്തിൽ എത്തിക്കാനും ചർച്ചകൾ നടക്കുന്നു.
ബിജെപി നേതാക്കളും ഷുക്കൂറിന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടു.

പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭ കൗൺസിലറുമാണ് ഷുക്കൂർ.ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും തെരഞ്ഞെടുപ്പിൽ ജയിക്കണമെന്നു ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ലെന്നും ആരോപിച്ചാണ് ഷുക്കൂർ പാർട്ടി വിടാനുള്ള
തീരുമാനം പരസ്യപ്പെടുത്തിയത്.

ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ്ബാബുവും ഷുക്കൂറും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു.ഷുക്കൂറിന്റെ സഹോദരി സിപിഐഎമ്മിന്റെ നഗരസഭ കൗൺസിലറാണ്.ഷുക്കൂറിനെ അനുനയിപ്പിക്കാൻ സിപിഐഎം തിരക്കിട്ട
ശ്രമങ്ങൾ നടത്തുന്നുണ്ട്.എന്നാൽ പുതിയ
വിവാദത്തിൽ പ്രതികരിക്കുന്നതിൽ നിന്നും സിപിഐഎം ഒഴിഞ്ഞു മാറി

കഴിഞ്ഞ ഒരാഴ്ചയായി പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഷുക്കൂറിനെ കോൺഗ്രസിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നതായാണ് വിവരം.എം.പിമാരായ ഷാഫി പറമ്പിൽ,വി.കെ ശ്രീകണ്ഠൻ എന്നിവരുമായി ഷുക്കൂർ ചർച്ചകൾ നടത്തിയിട്ടുണ്ട്.ബിജെപി
ദേശീയ കൗൺസിൽ അംഗം എൻ.ശിവരാജനും ഷുക്കൂറിന്റെ
വീട്ടിലെത്തി ബന്ധുക്കളെ കണ്ടു.താൽപര്യമെങ്കിൽ ബിജെപി പരവതാനിവിരിച്ചു സ്വീകരിക്കുമെന്ന് എൻ ശിവരാജൻ.

ഇന്ന് വൈകിട്ടോടെ അബ്ദുൽ ഷുക്കൂർ മാധ്യമങ്ങളെ കണ്ടു നിലപാട് പ്രഖ്യാപിച്ചേക്കും.

തേങ്കുറിശ്ശി ദുരഭിമാന കൊലയിൽ പ്രതികൾ കുറ്റക്കാർ

പാലക്കാട്. സമൂഹമനസാക്ഷിയെ ഞെട്ടിച്ച പാലക്കാട്‌ തേങ്കുറിശ്ശി ദുരഭിമാന കൊലയിൽ പ്രതികൾ കുറ്റക്കാർ.കൊല്ലത്തറ സ്വദേശി അനീഷിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് കോടതി വിധി.അനീഷിന്റെ ഭാര്യാ പിതാവ് പ്രഭുകുമാർ,അമ്മാവൻ സുരേഷ് കുമാർ എന്നിവർ കുറ്റക്കാർ. ഇതരസമുദായത്തിലുള്ള അനീഷ് മകളെ വിവാഹം ചെയ്തതാണ് പ്രകോപനകാരണം.തുടർന്ന് യുവാവിനെ വെട്ടി കൊല്ലുകയായിരുന്നു

ശൂരനാട് വടക്ക് പുളിവിളയിൽ ചെല്ലമ്മ ജോർജ് നിര്യാതയായി

ശൂരനാട് വടക്ക്. പുളിവിളയിൽ ചെല്ലമ്മ ജോർജ് (85) നിര്യാതയായി.പഴുപടിഞ്ഞാറ്റതിൽ കുടുബാംഗമാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 11.30 ന് ശൂരനാട് വടക്ക് സെൻ്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭർത്താവ് : പി ജോർജ് , മക്കൾ : ലീലാമ്മ അച്ചൻകുഞ്ഞ് , ജോർജ് ശാമുവൽ , മേരിക്കുട്ടി ജോർജ് , റോസി സാം , ലിസി മാത്യു മരുമക്കൾ : കോശി അച്ചൻകുഞ്ഞ് , ജോർജ് , സാം കെ , മാതൃൂ ജോൺസൺ ,ഷീജാ ശാമുവൽ

ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു

ശ്രീനഗര്‍. ജമ്മു കശ്മീരിലെ ഗുൽമാർഗിലുണ്ടായ ഭീകരാക്രമണത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു. ഇന്നലെ രണ്ട് സൈനികരും രണ്ട് തൊഴിലാളികളും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.ബാരാമുള്ള ജില്ലയിലെ ബുടപത്രി സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്നലെ വൈകിട്ടാണ് സൈനികർ സഞ്ചരിച്ച വാഹനത്തിന് വരെ ഭീകരരുടെ ആക്രമണമുണ്ടായത്. മേഖലയിൽ ഭീകരർക്കായി സേന തിരച്ചിൽ തുടരുകയാണ്.72 മണിക്കൂറിനിടെ ഉണ്ടായ രണ്ടാമത്തെ ഭീകരാക്രമണത്തിൽ ജമ്മുകശ്മീർ അതീവ ജാഗ്രതയിലാണ്.

മഴ കനക്കുമെന്ന് മുന്നറിയിപ്പ്

മഴ കനക്കുമെന്ന് മുന്നറിയിപ്പ്.സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത.വയനാട് കണ്ണൂർ കാസർഗോഡ് ഒഴികെയുള്ള 11 ജില്ലകളിൽ മഴമുന്നറിയിപ്പ്.തെക്കൻ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴ

എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്.തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്.പാലക്കാട് മലപ്പുറം കോഴിക്കോട് ജില്ലകളിൽ യല്ലോ അലർട്ട്

മലയോര മേഖലകളിൽ മഴ കനത്തേക്കും.മഴക്കൊപ്പം ഇടിമിന്നലിനും സാധ്യത.കേരള , ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്ക്