ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേനടയില്‍ നിര്‍മ്മിക്കുന്ന അലങ്കാര ഗോപുരത്തില്‍ താഴികക്കുടം സ്ഥാപിച്ചു. ഇന്നലെ ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ താഴികക്കുടം സ്ഥാപിക്കല്‍ ചടങ്ങ് നിര്‍വ്വഹിച്ചു. സ്പോണ്‍സര്‍ ചെയ്ത പ്രവാസി വ്യവസായി വിഘ്നേഷ് വിജയകുമറിന്റെ അച്ഛന്‍ വിജയകുമാറില്‍ നിന്നുമാണ് ദേവസ്വം ചെയര്‍മാന്‍ താഴികക്കുടം ഏറ്റുവാങ്ങിയത്.
ചടങ്ങില്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ പി വിശ്വനാഥന്‍, അഡ്മിനിസ്ട്രേറ്റര്‍ കെ പി വിനയന്‍, ശില്‍പികളായ എളവള്ളി നന്ദന്‍, മാന്നാര്‍ മനോഹരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേനടയില്‍ നിര്‍മ്മിക്കുന്ന അലങ്കാര ഗോപുരത്തില്‍ താഴികക്കുടം സ്ഥാപിച്ചു
ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (നേരിട്ട്) (കാറ്റഗറി നം.027/2022), ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പാര്‍ട്ട് രണ്ട് (ഡിപ്പോ-റിസര്‍വ്-ട്രൈബല്‍ വാച്ചര്‍മാരില്‍ നിന്നും തസ്തികമാറ്റം മുഖേന) (കാറ്റഗറി നം.029/2022), ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പാര്‍ട്ട് രണ്ട് ( ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സില്‍ നിന്നും തസ്തികമാറ്റം മുഖേന) (കാറ്റഗറി നം.030/2022), ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഫസ്റ്റ് എന്‍ സി എ എസ് സി സി സി) (കാറ്റഗറി നം.556/2022), ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഫസ്റ്റ് എന്‍ സി എ ധീവര (കാറ്റഗറി നം.557/2022), തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മെയ് 23,24,27, 28, 29 തീയതികളില്‍ രാവിലെ 5.30 മുതല്‍ കൊട്ടിയം മന്നം മെമ്മോറിയല്‍ എന്‍ എസ് എസ് കോളേജ് മൈതാനത്ത് നടത്തും.
കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കാന്‍ അര്‍ഹതനേടിയ ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ അസല്‍ എന്നിവ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തും തീയതിയിലും സമയത്തും ഹാജരാകണം. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ പി.എസ്. സി. ഓഫീസുമായി ബന്ധപ്പെടണം.
ചോരമരവിക്കുന്ന ക്രൂരത, 14കാരിയെ പീഡിപ്പിച്ചുകൊന്ന് ജീവനോട് കല്‍ക്കരി ചൂളയില്‍കത്തിച്ച സഹോദരന്മാര്‍ക്ക് വധശിക്ഷ
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി കൊന്ന കേസില്‍ സഹോദരങ്ങള്‍ക്ക് വധശിക്ഷ. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലുള്ള പ്രത്യേക പോക്‌സോ കോടതിയാണ് സഹോദരങ്ങളെ വധശിക്ഷക്ക് വിധിച്ചത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് കേസെന്ന് പറഞ്ഞ ജഡ്ജ് അനില്‍ ഗുപ്ത ക്രൂരമായ കുറ്റകൃത്യം ചെയ്ത പ്രതികള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു. അതേസമയം തെളിവ് നശിപ്പിക്കാന്‍ പ്രതികസഹായിച്ച ഏഴ് പേരെയും കോടതി വെറുതേ വിട്ടു. ഭില്‍വാരാ കോത്രി ഗ്രാമത്തില്‍ കാലി മേയ്ക്കുന്നതിനിടെയാണ് 14കാരിയെ കല്‍ക്കരി ചൂളയിലെ ജീവനക്കാരായ കാലു കല്‍ബെലിയും കന്‍ഹ കല്‍ബെലിയും തട്ടിക്കൊണ്ടുപോയതെന്ന് ഡിഎസ്പി ശ്യാം സുന്ദര്‍ ബിഷ്‌ണോയി പറഞ്ഞു.
നാലു മണിക്കൂറിലധികം പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ പ്രതികള്‍ ശേഷം ഭാര്യയും അമ്മയും ഉള്‍പ്പെടെയുള്ള വീട്ടുകാരെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി.എല്ലാവരും കൂടി ചേര്‍ന്ന് പുലര്‍ച്ചെ പെണ്‍കുട്ടിയെ ജീവനോടെ കലക്കരി ചൂളയിലേക്കിടുകയായിരുന്നു. തെളിവു നശിപ്പിക്കാനായി മൃതദേഹത്തിന്റെ വിവിധ ഭാഗങ്ങള്‍ സമീപത്തുള്ള കിണറ്റിലിട്ടെന്നും ഡിഎസ്പി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ ശരീര ഭാഗങ്ങള്‍ കല്‍ക്കരി ചൂളയില്‍ നിന്നും കണ്ടെത്തി. പിന്നാലെ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പേരുള്‍പ്പെടെ 11 പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിന്റെ വിചാരണക്കിടെ 43 സാക്ഷികളെയാണ് വിസ്തരിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിന് പ്രതികള്‍ക്കെതിരെ 473 പേജുള്ള കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചു.ബലാത്സംഗം, കൂട്ടബലാത്സംഗം, കൊലപാതകം, തെളിവ് വളച്ചൊടിക്കല്‍, മാരകമായ മുറിവുണ്ടാക്കല്‍, ക്രിമിനല്‍ ഗൂഢാലോചന പോക്‌സോ ആക്റ്റിലെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളായിരുന്നു പ്രതികള്‍ക്കെതിരെ ചുമത്തിയത്.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനുള്ളില്‍ യുവതികളുടെ വിചിത്രമായ പെരുമാറ്റം; ഭയപ്പെട്ട് സഹയാത്രികര്‍
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റിനുള്ളില്‍ രണ്ട് യുവതികള്‍ വിചിത്രമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. യുവതികളുടെ പെട്ടെന്നുണ്ടായ ഭാവമാറ്റത്തില്‍ സഹയാത്രികര്‍ ഭയപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. തിരക്കേറിയ ട്രെയിനിനുള്ളില്‍ ഇരിക്കുന്ന രണ്ട് യുവതികളാണ് ഏറെ വിചിത്രമായി പെരുമാറുന്നത്. സ്വബോധം നഷ്ടപ്പെട്ട രീതിയില്‍ അവര്‍ സംസാരിക്കുന്നതും ശരീരം ചലിപ്പിക്കുന്നതും കാണാം.
എന്നാല്‍, വീഡിയോയുടെ ആധികാരികതയെ സംബന്ധിച്ച ചോദ്യങ്ങള്‍ ബാക്കിയാവുകയാണ്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറല്‍ ആയതോടെ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് നിറഞ്ഞത്. ടിടിആറിന്റെ കൈയില്‍ നിന്നും രക്ഷപ്പെടാനുള്ള തന്ത്രമാണെന്നും രണ്ടും ടിക്കറ്റ് എടുത്തിട്ടില്ല എന്നും ഒക്കെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. മയക്കുമരുന്ന് ഉപയോഗിച്ച് സ്വബോധം നഷ്ടപ്പെട്ടതാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
മാർ അത്തനേഷ്യസ് യോഹന്നാൻ മെത്രോപ്പൊലീത്ത ഇനി ദീപ്തമായ ഓർമ
തിരുവല്ല.അറുപതാണ്ടിന്‍റെ ആത്മീയ യാത്രക്ക് വിരാമം. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത ഇനി ഓർമ.സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ തിരുവല്ല സെന്റ് തോമസ് കത്തീഡ്രലിൽ നടന്നു.
പൊതുദർശനത്തിന്റെ അവസാന ദിവസവും ബിലീവേഴ്‌സ് സഭ വിശ്വാസികളും, വൈദികരും, സാംസ്‌കാരിക, രാഷ്ട്രീയം, സാമൂഹിക രംഗത്തെ പ്രമുഖരും തിരുവല്ലയിലെ സഭ ആസ്ഥാനത് അന്ത്യജ്ഞലി അർപ്പിക്കാൻ എത്തി. പത്തരയോടെ സഭ കീഴ്വവക്കം അനുസരിച്ചുള്ള ഏഴാം ശുശ്രൂഷകൾക്ക് ശേഷം ഭൗതിക ശരീരം സെന്റ് തോമസ് കത്തീഡ്രലിലേക്ക്.
ഖബറടക്ക ശുശ്രൂഷ സാമൂവൽ മാർ തെയോ ഫിലോസിന്റെ നേതൃത്വത്തിൽ സെന്റ് തോമസ് പള്ളിയിൽ.അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം പള്ളിയോട് ചേർന്നുള്ള കല്ലറയിൽ ആയിരുന്നു ഖബറടക്കം.നിരാലംബർക്ക് സ്വാന്തനമേകി ആതുരസേവനരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന മോറാൻ മാർ അത്തനേഷ്യസ് യോഹന്നാൻ മെത്രോപ്പൊലീത്ത ഇനി ദീപ്തമായ ഓർമ.
കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം സൌദിയിലെത്തി
കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം സൌദിയിലെത്തി. ആദ്യ ഹജ്ജ് സംഘത്തിന് മക്കയില്‍ ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. കരിപ്പൂരില്‍ നിന്നുള്ള 3 വിമാനങ്ങളിലായി 498 തീര്‍ഥാടകരാണ് ആദ്യ ദിവസം സൌദിയില്‍ എത്തിയത്.
166 തീര്‍ഥാടകരുമായി കേരളത്തില്‍ നിന്നുള്ള ആദ്യത്തെ ഹജ്ജ് വിമാനം ഇന്ന് രാവിലെ 5 മണിയോടെ ജിദ്ദ വിമാനത്താവളത്തില്‍ എത്തി. പെട്ടെന്നു തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തീര്‍ഥാടകര്‍ ബസ് മാര്‍ഗം മക്കയിലേക്ക് പോയി. മക്കയില്‍ ഊഷ്മളമായ വരവേല്‍പ്പാണ് തീര്‍ഥാടകര്‍ക്ക് ലഭിച്ചത്. ഹജ്ജ് സര്‍വീസ് ഏജന്‍സി പ്രതിനിധികള്‍ പൂക്കളും മധുരവും നല്കി തീര്‍ഥാടകരെ സ്വീകരിച്ചു. മലയാളീ സന്നദ്ധ സംഘടനകള്‍ പാട്ടുപാടിയും വെല്‍ക്കം കിറ്റുകള്‍ വിതരണം ചെയ്തും തീര്‍ഥാടകരെ സ്വീകരിച്ചു. ഏറെനാളത്തെ ആഗ്രഹം സഫലമായ സന്തോഷത്തിലാണ് തീര്‍ഥാടകര്‍.
കെ.എം.സി.സി, ഐ.സി.എഫ്-ആര്‍.എസ്.സി, ഓ.ഐ.സി.സി, വിഖായ, നവോദയ, തനിമ തുടങ്ങിയ മലയാളി സന്നദ്ധസംഘടനകള്‍ വനിതകള്‍ ഉള്‍പ്പെടെയുള്ള വളണ്ടിയര്‍മാരുമായി മക്കയില്‍ സേവന രംഗത്തുണ്ട്. 3 വിമാനങ്ങളിലായി 498 തീര്‍ഥാടകരാണ് ആദ്യ ദിവസം കേരളത്തില്‍ നിന്നും മക്കയില്‍ എത്തിയത്.
ലാലേട്ടന് പിറന്നാള്‍ സമ്മാനം…. കിരീടം പാലം വിനോദസഞ്ചാര കേന്ദ്രമാക്കുന്നു
ലാലേട്ടന് പിറന്നാള്‍ സമ്മാനമായി കിരീടം പാലം വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ‘മലയാളികളുടെ മനസ്സില്‍ ‘കിരീടം’ സിനിമയ്ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും. നെല്‍പ്പാടങ്ങള്‍ക്കു നടുവിലെ ചെമ്മണ്‍ പാതയില്‍ മോഹന്‍ലാലിന്റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങള്‍ക്കും കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും സാക്ഷ്യം വഹിച്ച ഈ പാലം മലയാള സിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നത്. കിരീടം പാലത്തെയും വെള്ളായണി കായലിന്റെ മനോഹാരിതയെയും ആസ്വദിക്കാന്‍ സാധിക്കുന്നവിധത്തില്‍ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തും വിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്.’- മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
കാട്ടാക്കടയിലെ മായ മുരളിയുടെ കൊലപാതകം; പ്രതി രഞ്ജിത്ത് പിടിയിൽ
തിരുവനന്തപുരം:
കാട്ടാക്കടയിൽ മായ മുരളി എന്ന യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മായക്കൊപ്പം താമസിച്ചിരുന്ന രഞ്ജിത്താണ് അറസ്റ്റിലായത്. മായയുടെ കൊലപാതകത്തിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു
തമിഴ്‌നാട്ടിൽ നിന്നാണ് രഞ്ജിത്തിനെ ഷാഡോ പോലീസ് പിടികൂടിയത്. മുതിയവിള കാവുവിളയിൽ വാടകയ്ക്ക് താമസിച്ചിരുന്ന മായയെ വീടിനടുത്തുള്ള റബർ പുരയിടത്തിൽ മെയ് 9നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
എട്ട് വർഷം മുമ്പ് മായയുടെ ആദ്യ ഭർത്താവ് ഒരു അപകടത്തിൽ മരിച്ചിരുന്നു. ഒരു വർഷം മുമ്പാണ് രഞ്ജിത്തുമൊന്നിച്ച് മായ താമസം ആരംഭിച്ചത്. മായയുടെ കണ്ണിലും നെഞ്ചിലും പരുക്കേറ്റ നിലയിലായിരുന്നു മൃതദേഹം. രഞ്ജിത്ത് സ്ഥിരമായി മായയെ ഉപദ്രവിച്ചിരുന്നതായി നാട്ടുകാരും ബന്ധുക്കളും മൊഴി നൽകിയിരുന്നു.
കേരള- സിപിഎം അധ്യാപക സംഘടന നേതാവിനെ പ്രൊഫസ്സറാക്കാൻ വഴിവിട്ട് നീക്കം;സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പരാതി നൽകി
തിരുവനന്തപുരം:
കേരളാ യൂണിവേഴ്സിറ്റി അധ്യാപക സംഘടന നേതാവും, കേരള സർവകലാശാല മുൻസിൻഡിക്കേറ്റ് അംഗവും, നിലവിലെ സെനറ്റ് അംഗവുമായ ഡോ: എസ്. നസീബിനെ യുജിസി ചട്ടങ്ങൾ മറികടന്ന് അസോസിയേറ്റ് പ്രൊഫസറായി പ്രമോഷൻ നൽകാൻ കേരള വിസി ക്ക് മേൽ സമ്മർദ്ദം.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് ‘കണ്ണൂരി’ൽ അസോസിയേറ്റ് പ്രൊഫസ്സർ നിയമനത്തിന് കരാർ നിയമനം കൂടി പരിഗണിക്കാൻ ശ്രമിച്ചതിന് സമാ നമായി,
1997 ൽ കാലടി സംസ്കൃത സർവകലാശാലയിൽ ഒന്നര വർഷക്കാലത്തെ കരാർ
അടിസ്ഥാനത്തിലുള്ള അധ്യാപന പരിചയം കൂടി
കണക്കിലെടുത്ത് അസോസിയേറ്റ് പ്രൊഫസ്സർ ആയി പ്രൊമോഷൻ നൽകണമെന്ന് ആവശ്യപ്പെട്ടാണ് യൂണിവേഴ്സിറ്റിക്ക് അപേക്ഷ സമർപ്പിച്ചത്.
അസിസ്റ്റൻറ് പ്രൊഫസറുടെ ശമ്പളത്തിന് തത്തു ല്യമായ ശമ്പളത്തിലുള്ള താൽക്കാലിക നിയമനങ്ങൾ മാത്രമേ അസോസിയേറ്റ് പ്രൊഫസർ പ്രമോഷന് പരിഗണിക്കാൻ പാടുള്ളൂ എന്നാണ് 2018 ലെ യുജിസി ചട്ടം.കണ്ണൂർ സർവ്വകലാശാലയിൽ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം സംബന്ധിച്ച ഹർജ്ജിയിലും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയിരുന്നു.എന്നാൽ
ലക്ചററുടെ നിശ്ചിത ശംബളത്തിന്റെ പകുതി 4000 രൂപയാണ് നസീബ് പ്രതിമാസ ശമ്പളമായി ’97-98 ൽ കൈപ്പറ്റിയിരുന്നത്.
യു.ജി.സി ചട്ടപ്രകാരം അസോസിയേറ്റ് പ്രൊഫസ്സറായുള്ള നിയമന അപേക്ഷ വിസി പരിഗണിക്കുന്നതിന് മുൻപ് യൂണിവേഴ്സിറ്റിയുടെ IQAC (Internal Quality Assurance Cell)ഡയറക്ടർ അംഗീകരിക്കേണ്ട തായുണ്ട്.
നിലവിലുണ്ടായിരുന്ന ഡയറക്ടർ നസീബിന്റെ അപേക്ഷയിൽ ഒപ്പ് വയ്ക്കാൻ വിസമ്മതിച്ചതിനെ തുടർന്ന്, അദ്ദേഹം സർവീസിൽ നിന്നും വിരമിച്ച ശേഷം ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകിയിട്ടുള്ള പ്രൊഫസ്സർ, പ്രൊമോഷൻ അംഗീകരിക്കാൻ
ശുപാർശ ചെയ്ത ഫയൽ ഇപ്പോൾ വിസി യുടെ പരിഗണയിലാണ്.
അദ്ധ്യാപക നേതാവിനോടൊപ്പം സർവീസിൽ പ്രവേശിച്ചവർ പ്രമോഷന് പരിഗണിക്കാനുള്ള അർഹത നേടാതിരിക്കുമ്പോഴാണ് മുൻ സിൻഡിക്കേറ്റ് അംഗം കുറുക്കുവ ഴിയിലൂടെ അസോസിയറ്റ് പ്രൊഫസറാകാൻ ശ്രമിക്കുന്നത്.
അസിസ്റ്റന്റ് പ്രൊഫസ്സറായി 12 വർഷത്തെ സർവീസ് പൂർത്തിയായാൽ മാത്രമേ അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക് അർഹത നേടുകയുള്ളു.
97- 98 വർഷം സംസ്കൃത സർവകലാശാലയിൽ താൽക്കാലിക അധ്യാപക നിയമനത്തിന് തയ്യാറാക്കിയ 45 പേരുടെ പട്ടികയിൽ 38-മത് റാങ്കിൽ നിയമിതനായ ഒന്നര വർഷം കാലയളവാണ് 26 വർഷം കഴിഞ്ഞ് അസോസിയേറ്റ് പ്രൊഫസ്സർ പ്രൊമോഷന് ഇപ്പോൾ പരിഗണിക്കുന്നത്.എന്നാൽ ഇദ്ദേഹത്തിന്റെ അസിസ്റ്റന്റ് പ്രൊഫസ്സർ -ഹയർ ഗ്രേഡ് അനുവദിച്ചപ്പോൾ താൽക്കാലിക കരാർ നിയമന കാലയളവ് പരിഗണിച്ചിരുന്നില്ല.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ കരാർ അടിസ്ഥാനത്തിലെ നിയമന കാലാവധി പരിഗണിക്കാൻ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷൻ വ്യക്തമാക്കിയിരിക്കേ, കോടതി വിധി മറികടന്ന് മുൻ സിൻഡിക്കേറ്റ് അംഗത്തിന് കരാർ കാലാവധി കൂടി പരിഗണിക്കാനുള്ള യൂണിവേഴ്സിറ്റി ഐ ക്യു എ സി ഡയറക്ടറുടെ നിർദ്ദേശം തള്ളിക്കളയണമെന്നും,2018 ലെ യു ജി സി റെഗുലേഷനിലെ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കേരള വിസിക്ക് നിവേദനം നൽകിയതായി ചെയർമാൻ ആർ എസ് ശശികുമാർ ,സെക്രട്ടറി എം ഷാജർഖാൻ എന്നിവർ അറിയിച്ചു.
ഗവർണ്ണർക്ക് തിരിച്ചടി: കേരള സർവകലാശാല സെനറ്റിലേക്ക് അംഗങ്ങളെ നാമനിർദേശം നടത്തിയ ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്ക് സ്വന്തം നിലയിൽ ഗവർണർ അംഗങ്ങളെ നാമനിർദേശം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. ഹർജിക്കാരുടെ വാദം കൂടി കേട്ട് പുതിയ നോമിനേഷൻസ് വഴി നിയമനം നടത്താൻ കോടതി നിർദേശം നൽകി
ആറ് ആഴ്ചക്കുള്ളിൽ നാമനിർദേശം നടത്താനും ചാൻസലർ കൂടിയായ ഗവർണറോട് കോടതി നിർദേശിച്ചു. ഗവർണർക്ക് വൻ തിരിച്ചടിയാണ് ഹൈക്കോടതിയുടെ ഇടപെടൽ
സ്വന്തം നിലയിൽ നോമിനേറ്റ് ചെയ്യാൻ അവകാശമുണ്ടെന്നായിരുന്നു ഗവർണറുടെ വാദം. അതേസമയം സർക്കാർ നോമിനേറ്റ് ചെയ്ത രണ്ട് പേരുടെ നിയമനം ഹൈക്കോടതി ശരിവെച്ചു.