28.8 C
Kollam
Wednesday 17th December, 2025 | 08:40:47 PM
Home Blog Page 1965

വെളിച്ചിക്കാലയിൽ സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്ത യുവാവിനെ കുത്തി കൊന്ന സംഭവത്തില്‍ പ്രതികള്‍ പിടിയില്‍

കൊല്ലം വെളിച്ചിക്കാലയിൽ സഹോദരനെ അക്രമിച്ചത് ചോദ്യം ചെയ്ത യുവാവിനെ കുത്തി കൊന്നു.കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി നവാസാണ് കൊല ചെയ്യപ്പെട്ടത്.സംഭവത്തിൽ 4 പേർ പിടിയിൽ. കൊലപാതകത്തിൻ്റെ സി സി ടി വി ദ്യശ്യങ്ങൾ പുറത്ത്.

ഇന്നലെ രാത്രിയിൽ നവാസിന്റെ സഹോദരൻ നബീലും സുഹൃത്ത് അനസും മുട്ടയ്ക്കാവിലെ ഓട്ടോ ഡ്രൈവറായ മറ്റൊരു സുഹൃത്തിന്റെ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങിവരുമ്പോൾ ഒരുസംഘം വഴിയിൽ തടഞ്ഞുനിർത്തി അക്രമിച്ചിരുന്നു.ഇതുസംബന്ധിച്ച് രാത്രിതന്നെ ഇവർ കണ്ണനല്ലൂർ പോലീസിൽ പരാതി നൽകി. സഹോദരനെ അക്രമിച്ചതറിഞ്ഞ് വിവരം തിരക്കാനെത്തിയ നവാസിനെ വെളിച്ചിക്കാലയിൽ വഴിയിലിട്ട് അക്രമിസംഘം കുത്തിക്കൊല്ലുകയായിരുന്നു.

രണ്ട് ബൈക്കിലും ഓട്ടോയിലും എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. കഴുത്തിനു പിന്നിൽ ആഴത്തിൽ കുത്തേറ്റ നവാസ് തത്ക്ഷണം മരിച്ചു. തുടർന്ന് നഗരത്തിൽ പോലീസ് നടത്തിയ പരിശോധനയ്ക്കിടെ പ്രതികളെ കൊല്ലം ബീച്ചിൽ നിന്ന് പോലീസ് പിടികൂടുകയായിരുന്നു.

സംഭവത്തിൽ അൻസാരി, നൂറുദ്ദീൻ, സദ്ദാം, ഷെഫീഖ് അടക്കം നാലുപേരാണ് പോലീസ് പിടിയിലായത്.

മദ്യലഹരിയില്‍ ഒരാള്‍ അഴിച്ചുകൊണ്ടുപോയി, കര്‍ണനെ കണ്ടവരുണ്ടോ

ശാസ്താംകോട്ട. മദ്യലഹരിയില്‍ ഒരാള്‍ വീട്ടില്‍ നിന്നും അഴിച്ചുകൊണ്ടുപോയ പോയ വളർത്തുനായയെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന അപേക്ഷയുമായി ഉടമ. ശാസ്താംകോട്ട ഫിൽറ്റർ ഹൗസിനു അടുത്തുവച്ച് ഞായറാഴ്ച വൈകിട്ട് 5.30 ഓടെയാണ് നായയെ കാണാതായത്.ശാസ്താംകോട്ട സ്വദേശി ജോസ് ഡേവിഡിൻ്റെ നായയെ ആണ് കാണാതായത്. ഇവര്‍ ഡെല്‍ഹിയിലേക്ക് യാത്രപോയതാണ്. വിന്‍റെ അടുത്ത് താമസിക്കുന്ന ആള്‍ മദ്യലഹരിയില്‍ അഴിച്ചുകൊണ്ട് അകലേക്ക് കൊണ്ടുപോയവഴിയാണ് നായ ഓടിപ്പോയത്

ജാക്ക് റസല്‍ ടെറിയര്‍ ഇനത്തില്‍പെട്ട ഒരു വയസ്സ് കഴിഞ്ഞ,വാക്‌സിനേഷൻ ചെയ്ത, ആരെയും ഉപദ്രവിക്കാത്തതാണ് നായ എന്ന് ഉടമ പറയുന്നു. റോഡിലൂടെയോ,വീട്ട് പറമ്പുകളിലൂടെയോ പോകുന്നത് കണ്ടാലോ,ഏതെങ്കിലും വീട്ടിൽ എത്തിയാലോ അറിയിക്കണമെന്നാണ് ഉടമയുടെ ആവശ്യം.ശാസ്താംകോട്ട,ഭരണിക്കാവ്,
മൈനാഗപ്പള്ളി,കാരാളിമുക്ക് പ്രദേശങ്ങളിൽ എത്താനാണ് സാധ്യത.
ഫോൺ:9446320203.

സിപിഎം പോരുവഴി പടിഞ്ഞാറ് ലോക്കൽ സമ്മേളനത്തിൽ കോഴ വിവാദത്തിൽ ഉൾപ്പെട്ടയാളുടെആത്മഹത്യാ ഭീഷണി

ശാസ്താംകോട്ട:സിപിഎം പോരുവഴി പടിഞ്ഞാറ് ലോക്കൽ സമ്മേളനത്തിൽ ആത്മഹത്യാ ഭീഷണി.ഒസ്താമുക്ക് ബ്രാഞ്ചിൽ നിന്നുള്ള സമ്മേളന പ്രതിനിധിയാണ് തന്നെ ലോക്കൽ കമ്മിറ്റിയിൽ അംഗമായി ഉൾപ്പെടുത്തിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് അലമുറയിട്ടത്.

തുടർന്ന് നിലവിലെ ലോക്കൽ കമ്മിറ്റിയഗവും കോഴപ്പണവിവാദത്തിലെ പ്രധാനിയുമായ സിപിഎം ഏരിയ കമ്മിറ്റിയംഗത്തിൻ്റെ ഭാര്യാസഹോദരനെ ഒഴിവാക്കി ആത്മഹത്യാ ഭീഷണി മുഴക്കിയ ആളെ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയാണ് പ്രശ്നം പരിഹരിച്ചത്.ഏരിയ കമ്മിറ്റി അംഗത്തിനാപ്പം മണ്ണെടുക്കുന്നതിന്
പ്രവാസിയിൽ നിന്നും കോഴപ്പണം കൈപ്പറ്റിയവരിൽ ഇയ്യാളും ഉൾപ്പെട്ടിരുന്നു.എന്നാൽ ആത്മഹത്യാ ഭീഷണിയിൽ നിന്നും പിൻതിരിപ്പിക്കാൻ കഴിഞ്ഞെങ്കിലും സമ്മേളന പ്രതിനിധികൾ ചോദ്യങ്ങളും ആരോപണങ്ങളുമായി രംഗത്തെത്തിയത് തലവേദനയായി.

കോഴപ്പണം കൈപ്പറ്റിയവരെ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതിനെ പ്രതിനിധികൾ ചോദ്യം ചെയ്യുകയും തെരഞ്ഞെടുപ്പ് ആവശ്യപ്പെടുകയും ചെയ്തു.തുടർന്ന് സമ്മേളനം ഇടയ്ക്ക് നിർത്തിവെയ്ക്കുകയും നേതാക്കൾ ചർച്ചക്ക് തയ്യാറാകുകയും ചെയ്തു.നേതാക്കളുടെ റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ടും കോഴപ്പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ടും പാർട്ടിക്ക് ലഭിച്ച പരാതികളിന്മേൽ ശരിയായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ നടപടിയുണ്ടാകുമെന്നുള്ള നേതാക്കളുടെ ഉറപ്പിനെ തുടർന്നാണ് ഭാരവാഹി തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായത്.പ്രവാസിയുടെ ചക്കുവള്ളിയിലുളള ഭൂമിയിൽ നിന്നും മണ്ണെടുത്ത് മാറ്റുന്നതിന് ഏരിയാ കമ്മിറ്റിയംഗത്തിൻ്റെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തി കോഴപ്പണം കൈപ്പറ്റിയെന്ന ആരോ പണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ലോക്കൽ സമ്മേളനം നടന്നത്.

തേങ്കുറുശി ദുരഭിമാനക്കൊല, പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട്. തേങ്കുറുശി ദുരഭിമാനക്കൊല പ്രതികള്‍ക്ക് ജീവപര്യന്തം. കേസില്‍ ഒന്നാം പ്രതിയായ സുരേഷിനും രണ്ടാം പ്രതി പ്രഭുകുമാറിനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. പാലക്കാട് ജില്ല അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. അരലക്ഷം രൂപ പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടു.

2020 ഡിസംബര്‍ 25നായിരുന്നു നാടിനെ നടുക്കിയ സംഭവം. ഇതര ജാതിയില്‍നിന്ന് പ്രണയിച്ച് വിവാഹം കഴിച്ചതിന് 27 കാരനായ അനീഷിനെ പൊതുസ്ഥലത്ത് വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായ അനീഷും ഹരിതയും സ്‌കൂള്‍ പഠനകാലം മുതല്‍ പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരായി 88ാമത്തെ നാളിലാണ് ഹരിതയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് അനീഷിനെ കൊലപ്പെടുത്തിയത്.

കേസില്‍ ഹരിതയുടെ അമ്മാവന്‍ സുരേഷ് ഒന്നാം പ്രതിയും അച്ഛന്‍ പ്രഭുകുമാര്‍ രണ്ടാം പ്രതിയുമാണ്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. 2022 നവംബര്‍ 30ന് ഹരിതയ്ക്കും കുടുംബത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു.

വിധിയില്‍ തൃപ്തിയില്ലെന്ന് അനീഷിന്‍റെ കുടുംബം പ്രതികരിച്ചപ്പോള്‍ പ്രതികള്‍ ചിരിച്ചുല്ലസിച്ചാണ് കേടതി വരാന്തയില്‍ കാണപ്പെട്ടത്. ശിക്ഷാ വിധിയിൽ തൃപ്തിയില്ലെന്ന് അനീഷിന്റെ അമ്മയും അനീഷിന്‍റെ ഭാര്യ ഹരിതയും പരഞ്ഞു. കൂടുതൽ ശിക്ഷ നൽകണമായിരുന്നു. അനീഷിന്റെ കൊലപാതകത്തിന് ശേഷവും ഭീഷണി ഉണ്ടായി. ഇവർ പുറത്തിറങ്ങിയാൽ അപായപ്പെടുത്തുമോയെന്നു പേടിയുണ്ട് ,ഇവര്‍ പറയുന്നു.

ആകാശവാണി പ്രഭാഷണ പരമ്പരയും കഥയരങ്ങും നടത്തി

കുന്നത്തൂർ : ആകാശവാണി, തിരുവനന്തപുരം നിലയത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രതിമാസപ്രഭാഷണ പരമ്പരയിലെ അഞ്ചാമത്തേത് ഐവർകാല കിഴക്ക് ഭരണിക്കാവ് എസ് എൻ ഡി പി ആഡിറ്റോറിയത്തിൽ വച്ചു   നടന്നു. ഐവർകാല ചങ്ങനാശ്ശേരി സ്മാരക വായനശാലയുടെ സഹകരണത്തോടെ നടന്ന ഈ പരിപാടി കവി ചവറ കെ എസ് പിള്ള ഭദ്രദീപം കൊളുത്തിയതോടെ ആരംഭിച്ചു.ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം. എൽ.എ നിർവഹിച്ചു. ആകാശവാണി തിരുവനന്തപുരം നിലയം പ്രോഗ്രാം മേധാവി വി. ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു.. അസി. ഡയറക്ടർ ശ്രീകുമാർ മുഖത്തല ആമുഖഭാഷണം നടത്തി. എസ്. ശശികുമാർ, പി. രാജി , രശ്മി രഞ്ജിത്ത്, എസ് .രതീഷ്, പി.എസ്. മനോജ് കുമാർ എന്നിവർ സംസാരിച്ചു. എഴുത്തുകാരിയും കേരള സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടറുമായ പ്രൊഫ. എ. ജി. ഒലീന ‘വയലാർ മാനവികതയുടെ കവി’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി പരിപാടിയോടനുബന്ധിച്ചുള്ള കഥയരങ്ങിൽ  കഥാകൃത്തുക്കളായ  ഏഴംകുളം മോഹൻകുമാർ, ശ്രീമതി എച്ചുമുക്കുട്ടി,  ശ്രീകണ്ഠ‌ൻ കരിയ്ക്കകം,  ഉണ്ണിക്കൃഷ്‌ണൻ കളിയ്ക്കൽ എന്നിവർ പങ്കെടുത്തു

‘ഐശ്വര്യം വരണം’, 4 വയസുകാരിയെ കൊലപ്പെടുത്തി അമ്മായി, ആൾദൈവം അടക്കം 2 പേർ പിടിയിൽ

ബറേലി: ഐശ്വര്യം വരണം നാല് വയസുകാരിയെ ആൾദൈവം പറഞ്ഞത് അനുസരിച്ച് കൊലപ്പെടുത്തി ഉറ്റബന്ധു. ഉത്തർ പ്രദേശിലെ ബറേലിക്ക് സമീപത്തെ ശിഖർപൂർ ചൌധരി ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. നാല് വയസ് പ്രായമുള്ള മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിലാണ് അന്ധവിശ്വാസത്തേ തുടർന്ന് നടത്തിയ ക്രൂരമായ കൊലപാതകം കണ്ടെത്തിയത്.

മിസ്റ്റി എന്ന നാലുവയസുകാരിയെ ശനിയാഴ്ചയാണ് കാണാതായത്. വീടും പരിസരവും അരിച്ച് പെറുക്കിയിട്ടും കുട്ടിയേക്കുറിച്ച് വിവരം ലഭിക്കാത്തതിനാലാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. ഇസത് നഗർ പൊലീസ് സംഭവം അന്വേഷിക്കുമ്പോഴാണ് കുട്ടിയുടെ അമ്മായി സാവിത്രി എന്ന സ്ത്രീയുടെ പെരുമാറ്റത്തിലെ അസ്വഭാവിത ശ്രദ്ധിക്കുന്നത്. വീട്ടിലേക്ക് കുട്ടിയുടെ മാതാപിതാക്കളേപ്പോലും കടത്തി വിടാതെ നിരവിധ വാദങ്ങൾ നിരത്തിയതോടെ പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇവരുടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. ഇതിലാണ് കുഴൽക്കിണറിന് സമീപത്ത് കുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് പ്രേരകമായത് അന്ധവിശ്വാസമാണെന്ന് പൊലീസ് കണ്ടെത്തിയതായാണ് സീനിയർ സുപ്രണ്ട് അനുരാഗ് ആര്യ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. സ്വയം പ്രഖ്യാപിത ആൾ ദൈവവും ബന്ധുവും ആയ ഗംഗാ റാമിന്റ നിർദ്ദേശം അനുസരിച്ചാണ് സാവിത്രി കൊലപാതകം നടത്തിയത്. ഐശ്വര്യം വരാനുള്ള മന്ത്രവാദ കർമ്മങ്ങളുടെ ഭാഗമായിരുന്നു പിഞ്ചു കുഞ്ഞിന്റെ കൊലപാതകമെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നതായും കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും പൊലീസ് വിശദമാക്കുന്നത്. സാവിത്രിയേയും സ്വയം പ്രഖ്യാപിത ആൾദൈവത്തേയും പൊലീസ് അറസ്റ്റ് ചെയ്തു.

കേരളത്തില്‍ നിന്ന് പുറപ്പെട്ട ബസ് കര്‍ണാടകത്തില്‍ അപകടത്തില്‍ പെട്ടു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: കേരളത്തിൽ നിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസ് കർണാടകത്തിൽ അപകടത്തിൽ പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം. മലപ്പുറം ഡിപ്പോയിലെ ഡ്രൈവർ തിരൂർ സ്വദേശി പാക്കര ഹസീബ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ് എന്നാണ് വിവരം.

മലപ്പുറം ഡിപ്പോയിൽ നിന്നും ഇന്നലെ വൈകിട്ട് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്സ് ബസ്സ് ആണ് പുലർച്ചെ നാല് മണിയോടെ നഞ്ചൻകോടിന് സമീപം മധൂരിൽ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു കയറി അപകടം സംഭവിച്ചത്. മൈസൂരുവിന് അടുത്തുള്ള സ്ഥലമാണ് നഞ്ചൻകോട്. തിരൂർ വൈലത്തൂർ സ്വദേശി ഹസീബിന്റെ തല വാഹനത്തിലിടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം.

ക്രിസ്‌മസ് ദിനത്തിൽ നാടിനെ ഞെട്ടിച്ച കൊലപാതകം; തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ഇന്ന് ശിക്ഷാ വിധി

പാലക്കാട് : തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാ വിധി ഇന്ന്. രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ.വിനായക റാവു ശിക്ഷ വിധിക്കും. കഴിഞ്ഞ ദിവസം രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.

2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു ഇതരജാതിയിൽ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷ് കൊല്ലപ്പെട്ടത്. വിവാഹത്തിന്റെ 88-ാം നാളിലായിരുന്നു കൊലപാതകം. കേസിൽ അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്.

കൊല്ലപ്പെടുന്ന ദിവസം അനീഷിന് 27 വയസും ഹരിതയ്ക്ക് 19 വയസുമായിരുന്നു പ്രായം. ദീ4ഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വീട്ടുകാരുടെ സമ്മതമില്ലാതെയുള്ള വിവാഹം. പൊലീസിൻറെ സാന്നിധ്യത്തിൽ ഒത്തുതീ4പ്പിന് ശ്രമമുണ്ടായി. അന്ന് സ്റ്റേഷനിൽ വെച്ച് ഹരിതയുടെ അച്ഛൻ പ്രഭുകുമാ4 മകളുടെ മുഖത്ത് നോക്കി അനീഷിന്റെ നാൾകുറിച്ചു. 90 ദിവസത്തിനുളളിൽ കൊല്ലുമെന്നായിരുന്നു ഭീഷണി. കൃത്യം 88 -ാം ദിവസം അച്ഛനും അമ്മാവൻ സുരേഷും ചേ4ന്ന് ക്രൂര കൊലപാതകം നടപ്പാക്കി.

നാലു വ4ഷം മുമ്പ് ക്രിസ്മസ് ദിനത്തിലെ സായാഹ്നത്തിൽ ആഘോഷങ്ങൾക്കിടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ആറു മണിയോടെ വീട്ടിൽ നിന്നും പുറത്തിറങ്ങിയതായിരുന്നു അനീഷും സഹോദരൻ അരുണും. വീടിന് അടുത്തുള്ള മാന്നാംകുളമ്പിൽ പ്രതികളായ പ്രഭുകുമാറും സുരേഷ് കുമാറും അനീഷിനെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ആദ്യം ബൈക്ക് തടഞ്ഞു നി4ത്തി. പിന്നാലെ സഹോദരനെ തള്ളിയിട്ടു. കയ്യിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡ് കൊണ്ട് അനീഷിനെ അടിച്ചു വീഴ്ത്തി. നെഞ്ചിലേക്ക് ആഴത്തിൽ കത്തികൊണ്ട് കുത്തി. ആളുകൾ ഓടിക്കൂടും മുമ്പെ പ്രതികൾ കൃത്യം നി4വഹിച്ചു കടന്നു കളഞ്ഞിരുന്നു.

കോയമ്പത്തൂരിലെ ബന്ധു വീട്ടിൽ നിന്നായിരുന്നു പ്രതികളെ പൊലിസ് പിടികൂടിയത്. കുഴൽമന്ദം പൊലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. 75 ദിവസത്തിനകം കുറ്റപത്രം സമ4പ്പിച്ചു. ദുരഭിമാനക്കൊലയെന്ന് കുറ്റപത്രത്തിലും രേഖപ്പെടുത്തി. കൊലക്കുറ്റത്തിന് പുറമെ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ കുറ്റങ്ങളും ചുമത്തി.

വിവാഹശേഷം ആറു തവണ ഹരിതയുടെ അമ്മാവനും അച്ഛനും അനീഷിനെ ഭീഷണിപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ. പ്രധാനസാക്ഷിയായ അനീഷിൻറെ സഹോദരൻ അരുണിൻറെ മൊഴിയും കേസന്വേഷണത്തിൽ നി4ണായകമായി. കത്തിമുനയിൽ സ്വപ്നങ്ങൾ അറ്റുപോയെങ്കിലും അനീഷിന്റെ അച്ഛനേയും അമ്മയേയും വിട്ടുപോകില്ലെന്ന തീരുമാനത്തിലാണ് ഹരിത. അന്നു മുതലിങ്ങോട്ട് അവരുടെ മകളായാണ് അവളുടെ ജീവിതം.

മയ്യത്തുംകരയില്‍ അർബുദ രോഗം മൂലം ജീവിതം ദുരിതത്തിലായ വീട്ടമ്മയുടെ കടയിൽ മോഷണം

പോരുവഴി . അർബുദ രോഗം മൂലം ജീവിതം ദുരിതത്തിലായ വീട്ടമ്മയുടെ കടയിൽ മോഷണം. സ്റ്റേഷനറി സാധനങ്ങൾ മോഷ്ടിച്ചു.പള്ളിമുറി മുകളുവിളയിൽ ഷീജയുടെ മയ്യത്തുങ്കര ജംഗ്ഷനിൽ ഉള്ള കടയിലാണ് കഴിഞ്ഞ രാത്രിയിൽ മോഷണം നടന്നത്. ഇന്ന് രാവിലെയാണ് മോഷണ വിവരം ഇവർ അറിയുന്നത്. കടയുടെ പൂട്ട് പൊളിച്ചു അകത്തു കടന്ന മോഷ്ടാവ് കടയിലുണ്ടായിരുന്ന സാധനങ്ങൾ അപഹരിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് വീട്ടമ്മ ശൂരനാട് പോലീസിൽ പരാതി നൽകി. പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അർബുദ രോഗിയായ വീട്ടമ്മയുടെ ഭർത്താവ് പക്ഷാഘാതത്തെ തുടർന്ന് വർഷങ്ങളായി ചികിത്സയിലാണ്.ഉദാരമതികളായ നാട്ടുകാരുടെ സഹായത്തോടെ ആരംഭിച്ച കടയിലാണ് മോഷണം നടന്നത്.

നടി ഉറങ്ങുന്നത് ആസ്വദിച്ച് റൂം ബോയ് അരികിലിരുന്നു, ഡബ്ല്യുസിസിയുടെ സ്ഥാപക അംഗമായ നടി ഇത് പുറത്തു പറഞ്ഞില്ല: ആലപ്പി അഷ്റഫ്

സിനിമയിലെ വനിത സംഘടനയായ ഡബ്ല്യുസിസിയിലെ സ്ഥാപക നേതാവായ ഒരു നടി തനിക്കുണ്ടായ ദുരനുഭവം ഹേമ കമ്മറ്റിയിൽ തുറന്നു പറഞ്ഞിട്ടില്ലെന്ന് സംവിധായകൻ ആലപ്പി അഷ്‌റഫ്‌. സിനിമയിൽ നിന്ന് പീഡനങ്ങളും യാതനകളും നേരിട്ട സ്ത്രീകളെ വളരെ ബുദ്ധിമുട്ടി ഹേമ കമ്മറ്റിയുടെ മുന്നിൽ കൊണ്ടുവന്നത് ഡബ്ല്യുസിസിയിലെ നേതാക്കളാണ്. എന്നിട്ടും അതിലെ ഒരു സ്ഥാപക നേതാവായ നടി തനിക്ക് അങ്ങനെ ഒരു അനുഭവമേ ഉണ്ടായിട്ടില്ല എന്ന് പറയുന്നത് കണ്ടപ്പോൾ സത്യമറിയാവുന്ന തനിക്ക് വല്ലായ്മ തോന്നി എന്ന് ആലപ്പി അഷ്‌റഫ് പറയുന്നു.

ആലപ്പുഴ ഷൂട്ടിങ് ലൊക്കേഷനിലെ ഹോട്ടലിൽ താമസിക്കുമ്പോൾ റൂമിൽ വരാറുണ്ടായിരുന്ന റൂം ബോയ് നടി ഉറങ്ങുന്ന സമയത്ത് സ്‌പേർ കീ ഉപയോഗിച്ച് റൂം തുറന്നു കയറി, ഉറങ്ങുകയായിരുന്ന നടിയെ സ്പർശിച്ചെന്നും നടി ഉണർന്നു ബഹളമുണ്ടാക്കിയപ്പോൾ എല്ലാവരും കൂടി റൂം ബോയിയെ പൊലീസിൽ ഏൽപ്പിച്ചെന്നും ആലപ്പി അഷറഫ് പറയുന്നു. അപമാന ഭീതിയാൽ നടി കേസ് പിൻവലിച്ചെന്നും എന്നാൽ ഹേമ കമ്മറ്റിയിൽ പോയപ്പോൾ ഇക്കാര്യം മറച്ചു വച്ച് തനിക്കൊരു അനുഭവമേ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞത് ശരിയായില്ലെന്നും ആലപ്പി അഷ്‌റഫ് പങ്കുവച്ച യൂട്യൂബ് വിഡിയോയിൽ പറഞ്ഞു.

‘‘ഇന്ന് ഞാൻ ഇവിടെ പറയുന്നത് ഡബ്ല്യുസിസിയിലെ ഒരു സ്ഥാപക നേതാവായ നടി തനിക്കുണ്ടായ അനുഭവം പൊതുസമൂഹത്തിൽ നിന്നും മറച്ചുവെച്ച ഒരു സംഭവമാണ്. ഒരുപാട് യാതനകളും എതിർപ്പുകളും നേരിട്ടുകൊണ്ടാണ് ഒരുപറ്റം നടിമാർ ഡബ്ല്യുസിസി എന്ന സംഘടന രൂപപ്പെടുത്തിയെടുത്തത്. അവർക്ക് അന്നും ഇന്നും പൊതുസമൂഹത്തിന്റെ മുഴുവൻ പിന്തുണയും ഉണ്ട്. മലയാള സിനിമയിൽ പീഡനവും വേദനയും അവഗണനവും ഒക്കെ അനുഭവിച്ചിട്ടുള്ള നടിമാരെ കണ്ടെത്തി അവരെ ഹേമ കമ്മിറ്റിക്ക് മുമ്പിൽ അവതരിപ്പിച്ച അവർക്ക് നീതി വാങ്ങി കൊടുക്കുവാനും അവരുടെ കണ്ണീര്‍ ഒപ്പാനും മുൻപിൽ നിന്ന സംഘടനയാണ് ഡബ്ല്യുസിസി. അവർക്ക് നമ്മുടെയെല്ലാം പിന്തുണ ഉണ്ട്.

പക്ഷേ ഡബ്ല്യുസിസി സ്ഥാപക നേതാക്കളിൽ മുൻനിരയിൽ നിന്ന ഒരു നടി ഹേമ കമ്മിറ്റിയിൽ മൊഴി കൊടുത്തത് ഇങ്ങനെ ഒരു സംഭവം കേട്ടു കേൾവി പോലും ഇല്ല എന്നാണ്. അങ്ങനെ പറയുമ്പോൾ നടിയെ ആക്രമിച്ച കേസ് പോലും അവർ അറിഞ്ഞിട്ടില്ല എന്ന ധ്വനി പോലും ഉണ്ട്. അവർ അങ്ങനെ ഡബ്ല്യുസിസിക്ക് പണിയും കൊടുത്ത് പതുക്കെ പതുക്കെ അങ്ങ് സ്കൂട്ടായി. തന്റെ നേരെ വരുന്നതിനെ മാത്രം നോക്കിയാൽ മതി, മറ്റുള്ളവർക്ക് സംഭവിക്കുന്നത് ഒന്നും തന്നെ ബാധിക്കുന്നില്ല എന്ന നിലപാടെടുത്ത് അവർ മെല്ലെ അങ്ങ് ഒഴിവായി. അവർക്കാർക്കും പൊതുസമൂഹത്തോട് യാതൊരു ബാധ്യതയുമില്ല എന്നാണല്ലോ നാം കരുതേണ്ടത്. എന്നാൽ മലയാള സിനിമയിൽ നടക്കുന്ന എല്ലാ കാര്യങ്ങളും വ്യക്തമായും സത്യമായും അറിയാവുന്ന ഈ നടിയുടെ കാലുമാറ്റം എല്ലാവരെയും അമ്പരിപ്പിച്ചു.

എന്തിന് ഹേമ കമ്മിറ്റി പോലും അവരെ ഒരു വിശ്വസിക്കേണ്ട എന്ന് എഴുതിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. അവർ ഡബ്ല്യുസിസിയിൽ നിന്ന് പോയെന്ന് വിചാരിച്ച് ഡബ്ല്യുസിസിക്ക് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. അവർ മറ്റൊരു സംഘടനയിൽ ഉണ്ടെന്ന് പറഞ്ഞ് ആ സംഘടനയ്ക്ക് ഒരു നേട്ടവും ഉണ്ടാകാനും പോകുന്നില്ല എന്നതാണ് സത്യം. ചില സ്ഥാപക നടിമാർ അവർക്കുണ്ടായ അനുഭവങ്ങൾ ഹേമ കമ്മിറ്റിയിൽ പങ്കുവച്ചിട്ടില്ല എന്നുള്ളത് മറ്റൊരു സത്യം കൂടിയാണ്. സംഘടനയുടെ നേതൃത്വത്തിലുള്ളവർ മറ്റുള്ളവർക്ക് മാതൃക കാണിക്കേണ്ട ഉത്തരവാദിത്തം ഉള്ളവരാണെന്നുള്ളത് ഒരിക്കലും മറക്കാൻ പാടില്ല. എനിക്കറിയാവുന്ന ഒരു സംഭവം ഞാൻ നിങ്ങളോട് വിവരിക്കാം.

ഡബ്ല്യുസിസിയുടെ സ്ഥാപക നടി ഷൂട്ടിങ് സംബന്ധമായി ഒരു ദിവസം ആലപ്പുഴയിൽ വരുന്നു അവിടുത്തെ ഹോട്ടലിൽ അവർ താമസിക്കുന്നു. അവർ അങ്ങനെ അവിടെ താമസിച്ചു വരുമ്പോൾ അവരുടെ റൂമിലെ കാര്യങ്ങൾ നോക്കുന്ന കുട്ടനാട്ടുകാരനായ ഒരു റൂംബോയിയോട് വളരെ അനുകമ്പയോടെയും സഹോദര സ്നേഹത്തോടെയും പെരുമാറിയിരുന്നു. ഒരു ദിവസം രാത്രിയിൽ ഈ നടി ഒറ്റയ്‌ക്കേ ഉണ്ടായിരുന്നുള്ളൂ. അന്ന് അർദ്ധരാത്രിയോടുകൂടി ഈ റൂം ബോയ് ഹോട്ടലിന്റെ കൗണ്ടറിൽ നിന്ന് സ്പെയർ കീ എടുത്തുകൊണ്ട് വന്ന് ഈ നടിയുടെ റൂം തുറന്നു കട്ടിലിൽ കയറിയിയിരുന്ന് കുറച്ചുനേരം അവർ കിടക്കുന്നത് നോക്കി ആസ്വദിച്ചിരുന്ന ശേഷം അവൻ മെല്ലെ അവരെ സ്പർശിച്ചു. നടി ചാടി എഴുന്നേറ്റപ്പോൾ കാണുന്നത് ഇവന്റെ മുഖമാണ്. പകച്ചുപോയ അവൻ ചാടി എഴുന്നേറ്റു ഓടി. അവർ അലറി കൊണ്ട് പിന്നാലെ ഓടി. അപ്പോഴേക്കും ഹോട്ടലുകാരൊക്കെ ഉണർന്നു ആകെ ബഹളമായി.

പിന്നീട് പൊലീസ് വന്നു ഇവനെ കസ്റ്റഡിയിൽ എടുത്തു. അവനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി മർദ്ദിക്കുക ഒക്കെ ചെയ്തു. കേസ് എഫ്ഐആർ ഇട്ടു. ആ എഫ്ഐആർ ഞാൻ വായിച്ചതാണ്. എന്നാൽ ഈ നടി അവർക്ക് ഉണ്ടാകുന്ന നാണക്കേട് ഭയന്ന് കേസ് പിൻവലിച്ച് ഇത് രഹസ്യമാക്കി വയ്ക്കാൻ എല്ലാവർക്കും നിർദ്ദേശം കൊടുത്തു. ഈ വിവരം അവർ ഹേമ കമ്മിറ്റിയിൽ പറഞ്ഞിട്ടില്ല, ഡബ്ല്യുസിസിയിൽ പറഞ്ഞിട്ടില്ല ആരോടും പറഞ്ഞിട്ടില്ല. ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്നവർ ഉത്തരവാദിത്തമുള്ളവരായിരിക്കണം, നിർഭയരായിരിക്കണം അതല്ലെങ്കിൽ അവർ മാറി നിന്നിട്ട് അത്തരം ആൾക്കാരെ ആ സംഘടനയുടെ ചുമതല ഏൽപ്പിക്കണം. അതുകൊണ്ട് ഡബ്ല്യുസിസി ഒന്ന് ഉടച്ചു വാർക്കുന്നതിനെ പറ്റി ആലോചിച്ചാൽ എന്താണ് എന്ന അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് നിർത്തുന്നു.’’–ആലപ്പി അഷ്റഫിന്റെ വാക്കുകൾ.