28.8 C
Kollam
Wednesday 17th December, 2025 | 08:39:02 PM
Home Blog Page 1963

സൈനിക ആംബുലൻസിന് നേരെ ആക്രമണം, 3 ഭീകര വാദികളെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു

ശ്രീനഗര്‍ . ജമ്മു കശ്മീരിലെ അഖ്നൂരിൽ 3 ഭീകര വാദികളെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു.സൈനിക ആംബുലൻസിന് നേരെ ആക്രമണം നടത്തിയ ഭീകരരെയാണ് വധിച്ചത്. കൊല്ലപ്പെട്ടത് പാക്കിസ്ഥാനിൽ നിന്നും നുഴഞ്ഞുകയറിയ ഭീകരരെന്ന് സൂചന. NSG സംഘം സ്ഥലത്തെത്തി.

ഇന്ന് രാവിലെ നിയന്ത്രണ രേഖയ്ക്ക് സമീപം അഖ്‌നൂർ സെക്ടറിലെ ജോഗ്‌വാൻ മേഖലയിൽ വച്ചാണ്
വാഹനങ്ങൾക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്.വാഹന വ്യൂഹത്തിലെ ആംബുലൻസിന് നേരെ ഭീകരർ വെടിയുതിർത്തു.വെടിവെപ്പിൽ ആംബുലൻസിന് കേടുപാടുകൾ സംഭവിച്ചു.ആക്രമണത്തിനുശേഷം കടന്നുകളഞ്ഞ ഭീകരർക്കായി സൈന്യം നടത്തിയ തെരച്ചിൽനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.ഭീകരരുടെ ഒളിത്താവളം വളഞ്ഞ സൈന്യം 3 ഭീകരരെ വധിച്ചു.

ഇവരിൽ നിന്നും തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തു.നിയന്ത്രണ രീതിയിൽ നിന്നും മൂന്നും കിലോമീറ്റർ മാത്രം അകലെയാണ് ഭീകരരുമായി ഏറ്റു മുട്ടൽ ഉണ്ടായ പ്രദേശം.മണിക്കൂറുകൾക്ക് മുൻപ് പാകിസ്ഥാനിൽ നിന്നും നുഴഞ്ഞുകയറിയ ഭീകരരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഭീകര സാന്നിധ്യം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ എൻ എസ് ജി കമാൻഡോകളും സ്ഥലത്തെത്തി.നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പ്രദേശത്ത് സൈന്യം വിശദമായ പരിശോധന നടത്തുകയാണ്.

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍

കൊല്ലം: റേഷന്‍ കടയിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അമ്പത്തെട്ടുകാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റിലായി. ഓച്ചിറ, ഞക്കനാല്‍ അനന്തു ഭവനത്തില്‍ അനന്തു(28), ഓച്ചിറ, പായിക്കുഴി, രഞ്ജുഭവനത്തില്‍ അനു(27) എന്നിവരെയാണ് ഓച്ചിറ
പോലീസ് അറസ്റ്റ് ചെയ്യ്തത്. ഓച്ചിറ പായിക്കുഴി സ്വദേശിയായ സുഗതനെയാണ് പ്രതികള്‍ ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
സെപ്തംബര്‍ 24ന് വൈകിട്ട് 4-ഓടെ പായിക്കുഴി തോപ്പില്‍ മുക്കിലെ റേഷന്‍ കടയില്‍ മസ്റ്ററിങ്ങിനായ് എത്തിയതാണ് സുഗതന്‍. ഈ സമയം ഇവിടെ എത്തിയ പ്രതികള്‍ അനാവശ്യമായി ബഹളം ഉണ്ടാക്കിയപ്പോള്‍ വിവരം പോലീസില്‍ അറിയിക്കാന്‍ കടയുടമയോട് സുഗതന്‍ പറഞ്ഞു. ഈ വിരോധത്തില്‍ പ്രതികള്‍ സുഗതനുമായി വാക്ക് തര്‍ക്കത്തില്‍
ഏര്‍പ്പെടുകയും ചീത്ത വിളിച്ചുകൊണ്ട് കമ്പിവടി ഉപയോഗിച്ച് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പിടിച്ച് മാറ്റാന്‍ ശ്രമിച്ച സുഗതന്റെ ഭാര്യയേയും ഇവര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഓച്ചിറ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ നരഹത്യാ ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്യ്‌തെങ്കിലും പ്രതികള്‍ ഒളിവില്‍ പോയതിനാല്‍ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ നടത്തി വരുന്നതിനിടയില്‍ കഴിഞ്ഞ ദിവസം പ്രതികള്‍ അറസ്റ്റിലാവുകയായിരുന്നു.

സി പി എം പ്രവർത്തകനായിരുന്ന സി അഷ്റഫിനെ കൊലപ്പെടുത്തിയ കേസിൽ ബി ജെ പി-ആർ എസ് എസ് പ്രവർത്തകരായ പ്രതികൾക്ക് ജീവപര്യന്തം

തലശ്ശേരി . സി പിഐ എം പ്രവർത്തകനായിരുന്ന കണ്ണൂർ എരുവട്ടിയിലെ സി അഷ്റഫിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. ബി ജെ പി-ആർ എസ് എസ് പ്രവർത്തകരായ 4 പ്രതികൾക്കെതിരെയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാ വിധി. 2011 മെയ് 19-നാണ് മത്സ്യത്തൊഴിലാളിയായ അഷറഫ് കൊല്ലപ്പെട്ടത്.

രാഷ്ട്രീയ വിരോധത്താൽ ബിജെപി ആർഎസ്എസ് പ്രവർത്തകർ സിപിഐഎം പ്രവർത്തകനെ അസൂത്രിതമായി ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 2011 മെയ് 19നാണ് കേസിനാസ്പദമായ സംഭവം. മീൻ വിൽപ്പന നടത്തുകയായിരുന്ന അഷറഫിനെ കണ്ണൂർ കാപ്പുമ്മലിൽ വച്ച് ക്രൂരമായി വെട്ടിപ്പരിക്കൽപ്പിച്ചു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലിരിക്കെ 21-ന് അഷറഫ് മരണത്തിന് കീഴടങ്ങി. കേസിൽ ഒന്നു മുതൽ നാല് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി അഞ്ചും ആറും പ്രതികളെ വെറുതെ വിട്ടു. 2 പ്രതികൾ വിചാരണക്കിടെ മരിച്ചിരുന്നു. എരുവട്ടി പുത്തൻകണ്ടം പ്രനൂബ നിവാസിൽ എം പ്രനു ബാബു എന്ന കുട്ടൻ (34), മാവിലായി ദാസൻമുക്ക് ആർവി നിവാസിൽ ആർ വി നിധീഷ്‌ എന്ന ടുട്ടു(36), എരുവട്ടി പാനുണ്ട മണക്കടവത്ത്‌ ഹൗസിൽ വി ഷിജിൽ എന്ന ഷീജൂട്ടൻ (35), പാനുണ്ട ചക്യത്തുകാവിനടുത്ത ചിത്രമഠത്തിൽ കെ ഉജേഷ്‌ എന്ന ഉജി (34) എന്നിവരെയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവും 80,000 രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുക അഷ്റഫിൻ്റെ കുടുംബത്തിന് നൽകാനും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.

എറണാകുളം കളക്ട്രേറ്റിൽ ഭീതി പരത്തി യുവതിയുടെ ആത്മഹത്യ ശ്രമം

കൊച്ചി. എറണാകുളം കളക്ട്രേറ്റിൽ ഭീതി പരത്തി യുവതിയുടെ ആത്മഹത്യ ശ്രമം. പള്ളുരുത്തി സ്വദേശി ഷീജയാണ് കളക്ട്രേറ്റിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

12 മണിയോടെയാണ് സംഭവം.കെട്ടിടങ്ങൾക്ക് പ്ലാൻ വരച്ചു നൽകുന്ന ജോലിയാണ് ഷീജയ്ക്ക്.
2018 ൽ പള്ളുരുത്തിയിലെ ഒരു കെട്ടിട നിർമാണത്തിന് വേണ്ടി പ്ലാൻ വരച്ച് നൽകിയിരുന്നു. എന്നാൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കെട്ടിടത്തിൽ ക്രമക്കേട് കടത്തി. ഈ പശ്ചാത്തലത്തിലാണ് ഷീജയുടെ ലൈസൻസ് റദ്ദ് ചെയ്യാനുള്ള തീരുമാനം എടുത്തത്.ഇത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഷിജ കാക്കനാട് കളക്ടറേറ്റിൽ എത്തിയത്. സാധ്യമല്ല എന്ന അധികൃതർ വ്യക്തമാക്കിയതോടെ കയ്യിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തേക്ക് ഒഴിക്കാൻ ശ്രമിച്ചു. ഷീജയുടെ ഭർത്താവാണ് തടഞ്ഞത്.

ദേഹാസ്വാസ്ഥ്യം ഉണ്ടായ ഷീജയെ കാക്കനാട് സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ഷീജയുടെ പ്ലാൻ ലൈസൻസസ് 6 മാസത്തേക്ക് റദ്ദാക്കിയിരുന്നതായി റീജണൽ ജോയിൻ ഡയറക്ടർ അറിയിച്ചു. കെട്ടിടത്തിന് അനധികൃതമായി അനുമതി നൽകിയവർക്കെതിരെയാണ് നടപടി വേണ്ടത് എന്നാണ് ഷീജയുടെ വാദം.

സമസ്ത നേതാവ് ഉമർ ഫൈസിക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം

മലപ്പുറം. സമസ്ത നേതാവ് ഉമർ ഫൈസി മുക്കതിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. സാദിഖലി തങ്ങളെ അപമാനിച്ചാൽ നോക്കി നിൽക്കില്ലെന്ന് മുസ്ലിം ലീഗ്. പാണക്കാട് തങ്ങളെ ഉമർ ഫൈസി ചോദ്യം ചെയ്തത് ശരിയായില്ലെന്ന് എസ്വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂർ.സാദിഖ് അലി തങ്ങൾക്ക് ഖാസി ആകാൻ യോഗ്യത ഇല്ലെന്നായിരുന്നു ഉമർ ഫൈസി മുക്കം പറഞ്ഞത്

ഒരു ഇടവേളക്ക് ശേഷം സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗും തമ്മിലുള്ള ഏറ്റുമുട്ടൽ ഉടലെടുത്തിരിക്കുകയാണ്.സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം തൊടുത്തുവിട്ടതാകട്ടെ സമസ്തയിൽ നിന്ന് പാണക്കാട്ടെ ഒരു തങ്ങളും അഭിമുഖീകരിച്ചിട്ടില്ലാത്ത തരത്തിലുള്ള വിമർശനം.

മുസ്ലിം ലീഗ് അതിരുവിടുന്നെന്നും വരും ദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ തുറന്ന് പറയുമെന്നും ഉമർ ഫൈസി.കടുത്ത ഭാഷയിലാണ് പിഎംഎ സലാമിന്റെ പ്രതികരണം.ഉമർ ഫൈസി മുക്കം സമസ്തയിലെ കള്ള നാണയം എന്ന് ലീഗ് നേതൃത്വം

പാണക്കാട് തങ്ങളെ ഉമർ ഫൈസി ചോദ്യം ചെയ്തത് ശരിയായില്ലെന്ന് SYS നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ.സമസ്ത ജോയിന്റ് സെക്രട്ടറി, സ്ഥാനം മറന്ന് പ്രതികരിക്കുന്നുവെന്നും അബ്ദു സമദ് പൂക്കോട്ടൂർ.

മുസ്ലിം ലീഗ് നേതൃത്വത്തിന് പുറമെ സമസ്തയിലേ ലീഗ് അനുകൂല വിഭാഗവും സാദിഖ് അലി തങ്ങളെ സംരക്ഷിക്കാൻ രംഗത്തുണ്ട്

എസ് എസ് വിജയകുമാർ അനുസ്മരണം

ശൂരനാട്:ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന എസ്.എസ് വിജയകുമാറിന്റെ 15മത് അനുസ്മരണ യോഗം ശൂരനാട് വടക്ക് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്നു.മുൻ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.വേണുഗോപാലകുറുപ്പ് ഉത്ഘാടനം ചെയ്തു.ശൂരനാട് വടക്ക് മണ്ഡലം പ്രസിഡന്റ്‌ പ്രസന്നൻ വില്ലാടൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.ശ്രീകുമാർ,സി.കെ പൊടിയൻ,സുജാത രാധാകൃഷ്ണൻ,കെ.പി റഷീദ്,വൈ.ഗ്രിഗറി,അഡ്വ.പി.ജി ഫിലിപ്പ്,അർത്തിയിൽ അൻസാരി,എച്ച്.അബ്ദുൽ ഖലീൽ,ലത്തീഫ് പെരുകുളം തുടങ്ങിയവർ സംസാരിച്ചു.ശൂരനാട് മണ്ഡലം പ്രസിഡന്റ്‌ നളിനാക്ഷൻ സ്വാഗതവും യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ അരുൺ ഗോവിന്ദ് നന്ദിയും പറഞ്ഞു.

വെൺകുളം ഏലായിൽ കൃഷിയിറക്കി മലനട ദേവസ്വം

ശാസ്താംകോട്ട:പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിൻ്റെ ഉടമസ്ഥതയിലുള്ള വെൺകുളം ഏലായിൽ നെൽകൃഷി ചെയ്യുന്നതിൻ്റെ ഭാഗമായി വിത്ത് വിതയ്ക്കൽ ചടങ്ങ് നടന്നു.12 ഏക്കർ വരുന്നതാണ് വെൺകുളം ഏല.കോവൂർ കുഞ്ഞുമോൻ ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ ദേവസ്വം ഊരാളി ശ്രീ രാഘവൻ മുഖ്യകാർമ്മികത്വം വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുന്ദരേശൻ,ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിനു മംഗലത്ത്,വാർഡ് മെമ്പർ രാജേഷ് പുത്തൻപുര,ദേവസ്വം പ്രസിഡൻ്റ് രവി,സെക്രട്ടറി പ്രസന്നൻ പാലത്തുണ്ടിൽ,ഖജാൻജി രാധാകൃഷ്ണ പിള്ള, വൈസ് പ്രസിഡൻ്റ് ബാബു.ജി,അംഗങ്ങളായ അജയൻ നമ്പൂരയ്യത്ത് തുളസിധരൻപിള്ള, ശ്രീനിലയം സുരേഷ്,ആനന്ദൻ,രജനീഷ്, ശിവൻകുട്ടി,നിഥിൻ പ്രകാശ്,മോഹനൻ,ബിജു,ബൈജു മാധവൻ,കൃഷി അസി.ഓഫീസർ ശ്രീകാന്ത്, വടക്കേമുറി എസ്.കെ.വി എൽ.പി സ്കൂളിലെയും കടമ്പനാട് കല്ലുകഴി സെൻ്റ് തോമസ് ഹൈസ്കൂളിലെയും അധ്യാപകരും വിദ്യാർത്ഥികളും,ദേവസ്വം ജീവനക്കാരായ ഗോപകുമാർ,പ്രകാശ് ഏലാ വികസന സമിതി ചെയർമാൻ നെയ്ത്താല രാധാകൃഷ്ണൻ,പ്രദേശത്തെ കർഷകരും, തൊഴിലാളികളും ഭക്തജനങ്ങളും പങ്കെടുത്തു.കൃഷി അസി.ഓഫീസർ വിദ്യാർത്ഥികൾക്ക് കാർഷിക രംഗത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സും നടത്തി.

കളമശ്ശേരി സ്‌ഫോടനം, പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരെ ചുമത്തിയ യു എ പി എ വകുപ്പുകള്‍ ഒഴിവാക്കി

കൊച്ചി. കളമശ്ശേരി സ്‌ഫോടന കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരെ ചുമത്തിയ യു എ പി എ വകുപ്പുകള്‍ ഒഴിവാക്കി. സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം.

ഭീകരവാദ വകുപ്പ് അടക്കം ചുമത്തിയാണ്
കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഈ ഏപ്രിൽ ഡോമാനിക് മാർട്ടിൻ എതിരെ കുറ്റപത്രം നൽകിയത്. എന്നാൽ സംഭവം നടന്ന ഒരു വർഷത്തിന് ഇപ്പുറം UAPA ഒഴിവാക്കി
സർക്കാർ നയത്തിന്റെ ഭാഗമായാണ് ഒഴിവാക്കൽ എന്നാണ് വിവരം.

കൊലപാതകം സ്ഫോടക വസ്തു നിയമം തുടങ്ങിയ വകുപ്പുകളിൽ ആകും ഇനി വിചാരണ നടക്കുക. കളമശ്ശേരി സ്ഫോടനത്തിൽ എട്ടുപേർക്കാണ് ജീവൻ നഷ്ടമായത്. ഗോവ സാക്ഷികളോടുള്ള വൈരാഗ്യത്തെ തുടർന്നായിരുന്നു തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ ബോംബ് നിർമ്മിച്ച് സ്ഫോടനം നടത്തിയത്.

രാഹുൽ മാങ്കൂട്ടത്തിൽ തല പൊട്ടി കിടക്കുന്ന മഹിളാ കോൺഗ്രസുകാരുടെ കാര്യം നോക്കിയാൽ മതി, ശോഭാസുരേന്ദ്രന്‍

പാലക്കാട്.രാഹുൽ മാങ്കൂട്ടത്തിൽ തല പൊട്ടി കിടക്കുന്ന മഹിളാ കോൺഗ്രസുകാരുടെ കാര്യം നോക്കിയാൽ മതിയെന്നും താൻ പ്രചാരണത്തിന് എത്തിയില്ല എന്ന് പറഞ്ഞ് അത്ര കണ്ട് സ്നേഹിക്കേണ്ടാ എന്നും ശോഭാ സുരേന്ദ്രന്‍.

താൻ സ്ഥാനാർത്ഥി മോഹിയല്ല. മാധ്യമങ്ങൾ വ്യാജ വാർത്ത ചമക്കുന്നു. തന്നെ സ്ഥാനാർത്ഥി മോഹിയായി ചിത്രീകരിക്കുന്നത് ദുഃഖകരം. മതേതരത്തിൻ്റെയും വർഗീയതയുടേയും പേര് പറഞ്ഞാണ് ഇടത് വലത് മുന്നികൾ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. ഇടത് വലത് മുന്നണികളുടെ വ്യാജ മതേതരത്വത്തിന്റെ കട ഞങ്ങൾ പൂട്ടിക്കും. പകരം ഭാവാത്മക മതേതരത്വത്തിന്റെ കട തുറക്കും. തന്നെ മാധ്യമങ്ങൾ സ്നേഹിച്ച് സ്നേഹിച്ച് അപമാനിക്കരുത്. എംഎൽഎ ആവുകയും എംപി ആവുകയുമാണ് ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം എന്ന് പറഞ്ഞ് നടക്കുന്നയാൾ അല്ല ഞാൻ ശോഭ പറഞ്ഞു.

കൊല്ലം- തേനി ദേശീയപാത മൺട്രോതുരുത്തു വഴി കടന്നു പോകുന്ന തരത്തിൽ വ്യത്യാസം വരുത്തണമെന്ന്

ശാസ്താംകോട്ട:കൊല്ലം-തേനി ദേശീയപാത പെരിനാട് റെയിൽവേ മേൽപ്പാലത്തിൽ നിന്നും തുടങ്ങി ശിങ്കാരപ്പള്ളി – മൺട്രോത്തുരുത്ത് വഴി ഭരണിക്കാവിൽ എത്തിച്ചേരുന്ന തരത്തിൽ അലൈൻമെന്റിൽ വ്യത്യാസം വരുത്തണമെന്ന് ഉമ്മൻചാണ്ടി സാംസ്കാരിക സമിതി ആവശ്യപ്പെട്ടു.കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന ദേശീയപാത മൺട്രോത്തുരുത്തുവഴി കടന്നുപോയാൽ ഭരണിക്കാവിൽ എത്തിച്ചേരുവാൻ കുണ്ടറ വഴി പോകുന്നതിനേക്കാൾ എട്ട് കിലോമീറ്ററോളം ലാഭിക്കുവാൻ കഴിയും.മാത്രമല്ല ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള മൺറോതുരുത്തിലെ ടൂറിസം രംഗത്ത് വളരെയധികം പുരോഗമനം ഉണ്ടാവുകയും ചെയ്യും.ഇതു സംബന്ധിച്ച നിവേദനം കൊടിക്കുന്നിൽ സുരേഷ് എം.പിക്കും ജില്ലാ കളക്ടർക്കും നൽകുവാൻ യോഗം തീരുമാനിച്ചു.പ്രസിഡൻ്റ് എസ്.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.എസ്.സേതുനാഥ്,എ.അനീഷ് കുമാർ,സാമുവൽ ജേക്കബ്,സുധീർ,അനിൽകുമാർ,ശ്രീജ വിനോദ്,ശ്രീജ അജി,അഖിൽ ചന്ദ്രൻ,അശോകൻ,സുന്ദരേശൻ തുടങ്ങിയവർ സംസാരിച്ചു.