Home Blog Page 1942

സംസ്ഥാനത്ത് ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ ഒരു ജില്ലയിലും മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശിയേക്കും. തെക്കൻ അറബി കടലിന്റെ മധ്യഭാഗത്തായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മലയോര തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.

കൊടകര കുഴൽപ്പണക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

തൃശ്ശൂർ .കൊടകര കുഴൽപ്പണക്കേസിലെ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തൃശ്ശൂർ ജില്ലാ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആണ് അപേക്ഷ പരിഗണിക്കുന്നത്.24 ലൂടെ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തൽ വിശദമായി അന്വേഷിക്കണം എന്നാണ് ആവശ്യം. കൊടകരയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പണത്തിന്റെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ആവശ്യം. അന്വേഷണ സംഘത്തിന് ലഭിച്ച അനുകൂല നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ സമർപ്പിച്ചത്

കേരള സ്കൂൾ കായികമേള, തിരുവനന്തപുരം ബഹുദൂരം മുന്നിൽ

കൊച്ചി. കേരള സ്കൂൾ കായികമേള, തിരുവനന്തപുരം ബഹുദൂരം മുന്നിൽ. 280 മത്സര ഇനങ്ങൾ പൂർത്തിയായപ്പോൾ 687 പോയിന്റുമായി ഒന്നാമത്. തിരുവനന്തപുരത്തിന് 79 സ്വർണ്ണം , 62 വെള്ളി, 69 വെങ്കലം. 373 പോയിന്റുമായി തൃശ്ശൂർ രണ്ടാമത് 349 കണ്ണൂർ മൂന്നാം സ്ഥാനത്ത്
സ്കൂളുകളിൽ 73 പോയിന്റുകളുമായി തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്എസ്എസ് ആണ് മുന്നിൽ. 52 പോയിന്റുകളുമായി വട്ടിയൂ൪ക്കാവ് ഗവ. വിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തും. 43 പോയിന്റുകളുമായി കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്എസ്എസ് മൂന്നാം സ്ഥാനത്താണ്.

ആയിക്കുന്നം മനുഭവനത്തിൽ ലക്ഷ്മണൻ നിര്യാതനായി

ശൂരനാട് തെക്ക്. ആയിക്കുന്നം മനുഭവനത്തിൽ ലക്ഷ്മണൻ (59) നിര്യാതനായി. ഭാര്യ സുമംഗല. മക്കൾ മഞ്ഞ്ജു , മനു. മരുമകൻ രത്ന കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്

ജയിലിലെ കൂലി വർദ്ധിപ്പിക്കണം എന്ന് ഹൈക്കോടതിയിൽ ഹർജി

കൊച്ചി . ജയിലിലെ കൂലി വർദ്ധിപ്പിക്കണം എന്ന് ഹൈക്കോടതിയിൽ ഹർജി. കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ അനീഷ് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ ജയിലിൽ നൽകുന്ന കുറഞ്ഞകൂലി തടവുകാരുടെ അവകാശങ്ങളുടെ നിഷേധമെന്നും ഹർജിയിൽ. നിയന്ത്രിത ഫോൺകോൾ നയവും തടവുകാരുടെ അവകാശങ്ങളുടെ ലംഘനമൊന്നും ഹർജിയിൽ. കർണാടകത്തിലെ ജയിലിൽ തടവുകാരുടെ കൂലി വർദ്ധിപ്പിച്ചു എന്നും ഹർജിയിൽ

ADM നവീൻ ബാബുവിന്റെ മരണം,കളക്ടർക്ക് IAS അസോസിയേഷന്റെ പിന്തുണ

തിരുവനന്തപുരം.ADM നവീൻ ബാബുവിന്റെ മരണം, കളക്ടർക്ക് IAS അസോസിയേഷന്റെ പിന്തുണ. അരുൺ.കെ.വിജയന് പിന്തുണ പ്രഖ്യാപിച്ച് ഐ.എ.എസ് അസോസിയേഷൻ. നവീൻ ബാബുവിന്റെ മരണം ദുഃഖകരം

എന്നാൽ പൊതുസമൂഹത്തിനു മുന്നിൽ അനാവശ്യ വ്യക്തിഹത്യ നടക്കുന്നുവെന്നും അസോസിയേഷൻ നിലപാട്.
കളക്ടർക്കെതിരെ ഇന്ന് നവീൻ ബാബുവിന്റെ കുടുംബം നിലപാട് കടുപ്പിച്ചിരുന്നു.ഇതിനു പിന്നാലെയാണ് IAS അസോസിയേഷൻ കളക്ടർക്ക് പിന്തുണ അറിയിച്ചു രംഗത്തെത്തിയത്

പടനായർകുളങ്ങര വടക്ക്,പുത്തൻപുരയിൽ, ദേവിക ഗോപൻ നിര്യാതയായി

കരുനാഗപ്പള്ളി . പടനായർകുളങ്ങര വടക്ക്,പുത്തൻപുരയിൽ, ദേവിക ഗോപൻ (13) നിര്യാതയായി. സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റിയംഗം അഡ്വ ബി ഗോപൻ്റെയും കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ദീപ്തിയുടെയും മകളാണ്. സഹോദരൻ ഗൗതം വിഷ്ണു.

കൊല്ലം-എറണാകുളം മെമ്മു സർവീസ്: കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചതിനെതിരെ ശക്തമായ പ്രതിഷേധം;അടിയന്തര നടപടി ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി

ശാസ്താംകോട്ട:കൊല്ലം – എറണാകുളം 06443/44 മെമ്മു സർവീസിന്റെ കോച്ചുകളുടെ എണ്ണം 12ൽ നിന്ന് എട്ടായി കുറച്ച സംഭവത്തിൽ റെയിൽവേയെ ശക്തമായ പ്രതിഷേധം അറിയിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി.കോച്ചുകളുടെ എണ്ണം കുറിച്ചത്
ട്രെയിൻ യാത്രക്കാർക്ക് വലിയ ദുരിതമാണ് സൃഷ്ടിച്ചിരിക്കുന്നത്.വലിയ തിരക്കിൽ യാത്രക്കാർക്ക് എളുപ്പത്തിൽ കയറാനും ഇറങ്ങാനും കഴിയാത്ത സാഹചര്യമാണുള്ളത്.യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി 4 കോച്ചുകൾ അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി കഴിഞ്ഞദിവസം റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയിരുന്നു.തുടർന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ പ്രശ്നം വിശദമായി പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും എം.പിക്ക് മറുപടി നൽകിയിരുന്നു.ജനങ്ങളുടെ ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിന് യാത്രക്കാരുടെ ആവശ്യം അടിയന്തിര പരിഗണനയിൽ എടുക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.

വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥികൾക്ക് നരക യാതന, ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

ആലുവ. വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥികൾക്ക് നരക യാതന, ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. ആലുവ എസ്എൻഡിപി സ്കൂളിലെ വിദ്യാർത്ഥികൾ പെരുവഴിയിൽ പ്രയാസം നേരിട്ടെന്ന് പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടത്. ഫലപ്രദമായ അന്വേഷണം നടത്താൻ ആർടിഒ യെ ട്രാൻസ്പോർട്ട് കമ്മീഷണർ ചുമതലപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മൂന്നാഴ്ചയ്ക്കുള്ളിൽ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണം. കൊടൈക്കനാലിലേക്ക് പുറപ്പെട്ട വിദ്യാർത്ഥികൾക്ക് താമസസൗകര്യം ഏർപ്പെടുത്താൻ തയ്യാറായില്ലെന്നതാണ് പരാതി.

വഖഫ് ബോര്‍ഡ് എരിതീയില്‍ എണ്ണ ഒഴിച്ച് ചെയര്‍മാന്‍

തിരുവനന്തപുരം. മുനമ്പം ഭൂമി പ്രശ്നത്തിൽ വില്ലൻ സംസ്ഥാന സർക്കാരും വഖഫ് ബോർഡുമെന്ന് യുഡിഎഫ്. പ്രശ്നം കോടതിയിൽ പരിഹരിക്കണമെന്ന വഖഫ് ബോർഡ് വാദം കള്ളക്കള്ളിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതേസമയം മുനമ്പത്ത് കാസ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന സിപിഐഎം സംസ്ഥാന എം വി ഗോവിന്ദൻ ആരോപിച്ചു. സംരക്ഷണ സമിതിയുടെ സമരം 25 ദിവസം പിന്നിട്ടു.

മുനമ്പത്തെ സമരം ശക്തമാകുന്നതിനിടയിലായിരുന്നു വഖഫ് ചെയർമാന്‍ അഡ്വ.എം കെ സക്കീറിന്‍റെ പ്രതികരണം . ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് പറഞ്ഞ വഖഫ് ബോർഡ് വിഷയം കോടതി പരിഹരിക്കട്ടെ എന്നും വ്യക്തമാക്കി.

പ്രതികരണത്തിനെതിരെ വീഡി സതീശൻ ആഞ്ഞടിച്ചു. മുസ്ലിം സംഘടനകൾക്കും മുസ്ലിം ലീഗിനും ഇല്ലാത്ത വാശിയാണ് വഖഫ് ബോർഡ് ചെയർമാന്റേതെന്നും വി ഡി സതീശൻ. മുനമ്പത്ത് സംഘർഷം ഉണ്ടാക്കാൻ നീക്കം നടക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. 16ന് നടക്കുന്ന യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നും എംവി ഗോവിന്ദൻ .

മുനമ്പത്തെത് വഖഫ് ഭൂമി അല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. കുടിയിറക്കൽ നിലപാടിൽ നിന്ന് വഖഫ് ബോർഡ്‌ പിന്മാറണമെന്ന് കേരള കോൺഗ്രസ്‌ അധ്യക്ഷൻ പി ജെ ജോസഫ് ആവശ്യപ്പെട്ടു. കോട്ടയം, എം പി ഫ്രാൻസിസ് ജോർജ്, എംഎൽഎ മോൻസ് ജോസഫ്, കേരള കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഷിബു തെക്കുംപുറം എന്നിവരും ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തി.