Home Blog Page 1924

തെരഞ്ഞെടുപ്പ്; വയനാട്ടിൽ 13 ന് പൊതുഅവധി

വയനാട്: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13 ന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. എല്ലാ സ്വകാര്യ വാണിജ്യ- വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കണമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

ഇത് കൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭ, ചേലക്കര, മണ്ഡലങ്ങളിൽ വോട്ടുള്ളവരും എന്നാല്‍ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ദിവസം ശമ്പളത്തോടു കൂടിയ അവധിയായിരിക്കും

പോയിൻ്റ് പട്ടികയിലെ കല്ലുകടി, സംസ്ഥാന സ്കൂൾ മേളയുടെ സമാപനത്തിൽ വൻ പ്രതിഷേധം

എറണാകുളം: സംസ്ഥാന സ്ക്കൂൾ കായികമേളയുടെ സമാപന വേദിയിൽ പോയിൻ്റ് പട്ടികയെ ചൊല്ലി തർക്കവും പ്രതിഷേധവും. വളരെ മികച്ച നിലയിൽ സംഘടിപ്പിക്കപ്പെട്ട കായിക മേളയിൽ പോയിൻ്റ് പട്ടികയിൽ സ്പോർട്ട്സ് സ്കൂളുകളെ ഉൾപ്പെടുത്തിയതു സംബന്ധിച്ച തർക്കമാണ് പ്രശ്നത്തിന് കാരണമായത്.മാർ ബേസിൽ, തിരുനാവായ എച്ച് എസ് എസ് എന്നിവിടങ്ങളിലെ പെൺകുട്ടികളടക്കമുള്ള കായിക താരങ്ങളുടെ പ്രതിഷേധം പോലീസിനെ കുഴക്കി.പ്രതിഷേധക്കാർ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ സമരത്തിന് മുന്നിൽ പോലീസ് പകച്ചു നിന്നു.രണ്ടാം സ്ഥാനം നേടിയ തിരുവനന്തപുരം ജീവിരാജ സ്പോർട്ട്സ് സ്കൂളിൻ്റെ പേര് വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഇല്ലായിരുന്നു.മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി സ്പോർട്സ് സ്കൂളുകളെയും കിരീടത്തിനായി പരിഗണിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ളവർ വേദിയിൽ ഉള്ളപ്പോഴായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം.

ക്യാൻസൽ ചെയ്ത ഓർഡറുകൾ വിലക്കിഴിവിൽ വാങ്ങാൻ പുത്തൻ ഫീച്ചറുമായി സൊമാറ്റോ

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ ഉപയോക്താക്കള്‍ക്കായി ‘ഫുഡ് റെസ്‌ക്യൂ’ എന്ന പേരില്‍ പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചു. കാന്‍സല്‍ ചെയ്ത ഓര്‍ഡറുകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ തൊട്ടടുത്തുള്ള ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്നതാണ് പുതിയ ഫീച്ചര്‍. ഉപയോക്താക്കള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഡെലിവറി പങ്കാളികള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന ഫീച്ചര്‍ വഴി ഭക്ഷണം പാഴാക്കുന്നത് തടയുക എന്ന വലിയ ലക്ഷ്യവുമുള്ളതായി സൊമാറ്റോ അറിയിച്ചു.
‘സൊമാറ്റോയില്‍ ഓര്‍ഡര്‍ റദ്ദാക്കുന്നത് ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല, കാരണം ഇത് വലിയ അളവില്‍ ഭക്ഷണം പാഴാക്കുന്നതിന് കാരണമാകുന്നു. കര്‍ശനമായ നയങ്ങളും റദ്ദാക്കലുകള്‍ തടയുന്നതിനുള്ള നോ റീഫണ്ട് നയവും ഉണ്ടായിരുന്നിട്ടും 4 ലക്ഷത്തിലധികം മികച്ച ഓര്‍ഡറുകള്‍ സൊമാറ്റോയില്‍ റദ്ദാക്കപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കള്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഓര്‍ഡറുകള്‍ കാന്‍സല്‍ ചെയ്യുന്നത്. ഞങ്ങള്‍ക്കും റെസ്റ്റോറന്റ് വ്യവസായത്തിനും ഇത്തരത്തില്‍ ഓര്‍ഡറുകള്‍ റദ്ദാക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഭക്ഷണം പാഴാവുന്നത് എങ്ങനെ ഒഴിവാക്കാം എന്നാണ് ചിന്തിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ഞങ്ങള്‍ ഇന്ന് ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. റദ്ദ് ചെയ്ത ഓര്‍ഡറുകള്‍ അടുത്തുള്ള ഉപഭോക്താക്കള്‍ക്ക് കുറഞ്ഞവിലയില്‍ വാങ്ങാന്‍ അവസരം നല്‍കുന്നതാണ് ഫീച്ചറിന്റെ പ്രത്യേകത. ഇത്തരത്തില്‍ ഓര്‍ഡറുകള്‍ കാന്‍സല്‍ ചെയ്യുമ്പോള്‍ അടുത്ത ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ഇത് പോപ്പ് അപ്പ് ചെയ്ത് വരും. പാക്കേജില്‍ യാതൊരുവിധത്തിലും കേടുപാടുകള്‍ സംഭവിക്കാത്ത വിധമാണ് മിനിറ്റുകള്‍ക്കുള്ളില്‍ അവ വാങ്ങാവുന്ന തരത്തിലാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുക’ സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ എക്സില്‍ കുറിച്ചു.

രമാദേവി ഓയിൽ മില്ലിൽ ജോലിക്കെത്തിയത് ഒരു മാസം മുമ്പ്:ദാരുണ സംഭവം നടന്നത് ഉടമ ഇല്ലാത്ത നേരത്ത്;പൊലിഞ്ഞത് നിർദ്ധന കുടുംബത്തിൻ്റെ നട്ടെല്ല്

കുന്നത്തൂർ:കുന്നത്തൂർ നെടിയവിള ക്ഷേത്രം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കുന്നത്തൂർ ഓയിൽ മില്ലിലെ ജീവനക്കാരി കുന്നത്തൂർ പടിഞ്ഞാറ് വിളയിൽ വീട്ടിൽ പങ്കജാക്ഷൻ നായരുടെ ഭാര്യ രമാദേവി (56)യുടെ ദാരുണാന്ത്യം നാടിന് നൊമ്പരമായി.കടവും പ്രാരാബ്ധങ്ങളും കൂടപ്പിറപ്പായിരുന്ന രമാദേവി ഇവിടെ ജോലിക്കെത്തിയത് ഒരു മാസം മുമ്പാണ്.കുന്നത്തൂർ കിഴക്ക് ചെറുകോൺ വയലിൽ ക്ഷേത്രത്തിൽ സഹായിയായി ജോലി നോക്കുമ്പോഴാണ് തരക്കേടില്ലാത്ത ശമ്പളത്തിൽ ഓയിൽ മില്ലിലേക്ക് മാറിയത്.ഓയിൽ മില്ലുകളിൽ പ്രവർത്തിച്ച് മുൻപരിചയമുള്ള ആളായിരുന്നു ഇവരെന്ന് ഉടമ പറയുന്നു.തിങ്കളാഴ്ച പകൽ 12 ഓടെ ഉടമ കടമ്പനാട്ടെ വീട്ടിലേക്ക് പോയ  നേരത്താണ് അപകടം നടന്നത്.വിവരമറിഞ്ഞ് എത്തിയപ്പോൾ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ വാഹനത്തിലേക്ക് മാറ്റുകയായിരുന്നു.

ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.മില്ലിലെ ഹൈപവർ മെഷീനിൽ സാരി കുടുങ്ങിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നിഗമനം.ഈ സമയം സ്ഥാപനത്തിലെത്തിയ ആളാണ് സംഭവം മറ്റുള്ളവരെ അറിയിക്കുന്നത്.മൃതദേഹം ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റും.മക്കൾ:മണിലാൽ,ധന്യ.

അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ

പത്തനംതിട്ടയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ. തമിഴ്നാട് രാജപാളയം സ്വദേശി അലക്സ് പാണ്ഡ്യന്‍ (26) നെയാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ക്രൂരമായ പീഡനത്തിനും മര്‍ദ്ദനത്തിനും ഇരയായിട്ടാണ് അഞ്ചു വയസ്സുകാരി കൊല്ലപ്പെട്ടത്. 2021 ഏപ്രില്‍ അഞ്ചിന് കുമ്പഴയിലെ വാടകവീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. കുഞ്ഞിന്റെ ശരീരത്തില്‍ 67 മുറിവുകളുണ്ടെന്നും മരണകാരണം നെഞ്ചിനേറ്റ ക്ഷതമാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു.
ശരീരത്തില്‍ കത്തികൊണ്ട് മുറിവേല്‍പ്പിച്ചുവെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും തെളിഞ്ഞു. കൊലപാതകം, ബലാത്സംഗം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പോക്സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെ പ്രതിക്കെതിരെ ചുമത്തിയിരുന്നു. 2021 ജൂലായ് അഞ്ചിനാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ വിചാരണസമയത്ത് പ്രതി അക്രമാസക്തനായി സ്വയം മുറിവേല്‍പ്പിച്ചിരുന്നു.

ഇഞ്ചക്കാട്ട് ശൂരനാട് രവി സാംസ്ക്കാരിക കേന്ദ്രത്തിൽ ചെണ്ടവാദ്യ ക്ളാസ് ആരംഭിച്ചു

ശാസ്താംകോട്ട: അന്തരിച്ച പ്രശസ്ത ബാലസാഹിത്യകാരൻ ശൂരനാട് രവിയുടെ സ്മരണാർത്ഥം ശൂരനാട് തെക്ക് ഇഞ്ചക്കാട്ട് രൂപം കൊണ്ട ശൂരനാട് രവിസ്മാരക സാംസ്കാരികകേന്ദ്രം & ഗുരുപാദം വാദ്യകലാക്ഷേത്രത്തിൻ്റെ എട്ടാമത് ബ്രാഞ്ച് പതാരം പുളിയ്ക്ക മുക്കിൽ 76-ാം നമ്പർ എൻ എസ് എസ് കരയോഗം വൈസ് പ്രസിഡന്റ് മാധവൻ നായർ കാട്ടൂർ ഉത്ഘാടനം ചെയ്തു. ഇഞ്ചയ്ക്കാട് സുരേഷ്കുമാറിൻ്റെ നേതൃത്വത്തിൽ 15-ഓളം കുട്ടികൾക്ക് ചെണ്ട പരിശീലനം തുടങ്ങി. സെക്രട്ടറി ശ്രീകുമാർ പുളിക്കൽ, ജോയിൻ് സെക്രട്ടറി മോഹൻ കുമാർ കൊച്ചുതറയിൽ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാന സ്‌കൂൾ കായികമേളയിൽ തിരുവനന്തപുരത്തിന് ഓവറോൾ കിരീടം

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഗെയിംസ് ഇനങ്ങളില്‍ തിരുവനന്തപുരത്തിന് ഓവറോള്‍ കിരീടം. ഒളിമ്പിക്സ് മാതൃകയില്‍ സംഘടിപ്പിച്ച പ്രഥമ കായിക മേളയില്‍ 526 ഗെയിംസ് മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ 144 സ്വര്‍ണമുള്‍പ്പെടെ 1213 പോയിന്റുകളാണ് തിരുവനന്തപുരം നേടിയത്. 88 വെള്ളിയും 100 വെങ്കലവും നേടി.
744 പോയിന്റോടെ തൃശൂര്‍ റണ്ണര്‍ അപ്പായി. 73 സ്വര്‍ണം, 56 വെള്ളി, 75 വെങ്കലം. 67 സ്വര്‍ണമുള്‍പ്പെടെ 673 പോയിന്റുകളുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മറ്റു ജില്ലകളുടെ പോയിന്റ് നില: മലപ്പുറം 568, പാലക്കാട് 522, കോഴിക്കോട് 520, എറണാകുളം 410, കൊല്ലം 291, കാസര്‍ഗോഡ് 229, വയനാട് 181, ആലപ്പുഴ 170, കോട്ടയം 151, ഇടുക്കി 93, പത്തനംതിട്ട 42. സ്‌കൂള്‍ വിഭാഗത്തില്‍ തിരുവനന്തപുരം സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്. (78), തൃശൂര്‍ കോട്ടുകര പി.പി.എം.എച്ച്.എസ്.എസ്. (55), തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ.്എസ്. (53) ടീമുകള്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. നേരത്തേ നീന്തലിലും തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്‍മാരായിരുന്നു.
അത്ലറ്റിക്സ് മത്സരങ്ങള്‍ ഇന്ന് സമാപിക്കുന്നതോടെ സ്‌കൂള്‍ മീറ്റിനും കൊടിയിറങ്ങും. ഗെയിംസ്, അത്ലറ്റിക്സ്, നീന്തല്‍ മത്സരങ്ങളിലെ പോയിന്റുകള്‍ ചേര്‍ത്താണ് ചീഫ് മിനിസ്റ്റര്‍ എവര്‍റോളിങ് ട്രോഫിക്കുള്ള ജേതാക്കളെ നിശ്ചയിക്കുക. ഒരു പകല്‍ മാത്രം ശേഷിക്കേ 1926 പോയിന്റുള്ള തിരുവനന്തപുരം കിരീടം ഉറപ്പിച്ചു. തൃശൂര്‍ രണ്ടാം സ്ഥാനത്തുണ്ട് (845), മൂന്നാം സ്ഥാനത്തുള്ള മലപ്പുറത്തിന് 769 പോയിന്റുകളാണ്.
കായികമേളയുടെ സമാപനസമ്മേളനം ഇന്ന് വൈകിട്ട് നാലിനു മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രഥമ ചീഫ് മിനിസേ്റ്റഴ്സ് എവര്‍റോളിങ് ട്രോഫി മുഖ്യമന്ത്രി ജേതാക്കള്‍ക്ക് സമ്മാനിക്കും. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ നായകന്‍ ഐ.എം.വിജയന്‍, നടന്‍ വിനായകന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും.

തന്നെ ഇനി ഉലകനായകനെന്ന് വിളിക്കരുത്: കമല്‍ഹാസന്‍

തന്റെ ആരാധര്‍ക്ക് മുന്നില്‍ അഭ്യര്‍ത്ഥനയുമായി നടന്‍ കമല്‍ഹാസന്‍. തന്നെ ഇനി ഉലകനായകനെന്ന് വിളിക്കരുതെന്നാണ് അദ്ദേഹം പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇംഗ്ലീഷിലും തമിഴിലും എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ആരാധകരും മാധ്യമങ്ങളും സിനിമാ മേഖലയിലെ സുഹൃത്തുക്കളും പാര്‍ട്ടി അംഗങ്ങളും തുടങ്ങി ആരും ഇനി തന്നെ ഉലകനായകന്‍ എന്ന് വിളിക്കരുതെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. കലയ്ക്ക് മുകളില്‍ അല്ല കലാകാരനെന്നും തനിക് ഇത്തരത്തിലുള്ള വിശേഷണങ്ങളോട് താല്പര്യം ഇല്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
ഒന്നുകില്‍ കമല്‍ഹാസന്‍ എന്ന് വിളിക്കാം, അതല്ലെങ്കില്‍ കമല്‍, അതുമല്ലെങ്കില്‍ കെഎച്ച് എന്ന് ഉപയോഗിക്കാമെന്നാണ് അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നത്. കമല്‍ ഹാസന്റെ പ്രൊഡക്ഷന്‍ കമ്പനിയായ രാജ് കമല്‍സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജ് വഴിയാണ് നടന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിനിമയെ കുറിച്ച് പഠിക്കാനും അറിയാനും വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥി മാത്രമാണ് താനെന്നും കുറിപ്പില്‍ പറയുന്നു.

തെലുങ്കര്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം’; നടി കസ്തൂരി ഒളിവില്‍

ചെന്നൈ: തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി എത്തിയവരുടെ പിന്‍തലമുറക്കാരാണ് തെലുങ്കര്‍ എന്ന നടി കസ്തൂരിയുടെ അപകീര്‍ത്തി പരാമര്‍ശത്തില്‍ വിവാദം ശക്തമാകുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തതിന്് പിന്നാലെ നടി കസ്തൂരി ഒളിവില്‍ പോയി. താരത്തിന്റെ വീട് പൂട്ടിയ നിലയിലാണ്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും താരം ആക്റ്റീവ് അല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന സമന്‍സ് നല്‍കാന്‍ പൊലീസ് എത്തിയപ്പോഴാണ് വീട് പൂട്ടി കടന്നു കളഞ്ഞ വിവരം അറിയുന്നത്. ഹിന്ദു മക്കള്‍ കക്ഷിയുടെ പ്രകടനത്തെ അഭിസംബോധന ചെയ്തുള്ള കസ്തൂരിയുടെ പ്രസംഗമാണ് വൈറലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി അനുഭാവിയായ നടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താരത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുകൊണ്ട് സമന്‍സ് അയച്ചത്. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്റ്റീവായ താരം നവംബര്‍ എട്ടിനാണ് അവസാന ട്വീറ്റ് പങ്കുവച്ചത്.

നെടിയവിളയില്‍ ഓയില്‍മില്ലിലെ ജീവനക്കാരി യന്ത്രത്തില്‍ വസ്ത്രം കുടുങ്ങി മരിച്ചു

കുന്നത്തൂര്‍. വില്ലേജ് ഓഫിസിന്‍റെ എതിര്‍വശത്തുള്ള കുന്നത്തൂര്‍ ഓയില്‍ ആന്‍ഡ് ഫ്ലവര്‍മില്‍ സ്ഥാപനത്തിലാണ് അപകടം. ജീവനക്കാരി കുന്നത്തൂര്‍ പടിഞ്ഞാറ് വിളയില്‍ രമാദേവി(59)യാണ് മരിച്ചത്. യന്ത്രത്തില്‍ വസ്ത്രം കുരുങ്ങിയാണ് അപകടം. ഇന്ന് രാവിലെ ഉണ്ടായ അപകടത്തിലാണ് മരണം. സ്ഥാപനഉടമ പുറത്തേക്ക് പോയിരുന്നു. നിലവിളികേട്ട് എത്തിയവര്‍ ബെല്‍റ്റില്‍ കുടുങ്ങിയ നിലയില്‍ രമാദേവിയെ കണ്ടു. ആളെത്തി യന്ത്രം ഓഫ് ചെയ്ത് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മാസങ്ങള്‍മുമ്പാണത്രേ ഇവരിവിടെ ജോലിക്കെത്തിയത്.

UPDATING…………