28.8 C
Kollam
Wednesday 17th December, 2025 | 08:39:33 PM
Home Blog Page 1887

സ്വപ്ന സുരേഷിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

തിരുവനന്തപുരം: നയതന്ത്ര ബാഗേജുവഴി സ്വര്‍ണം കടത്തിയെന്ന കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി. സച്ചിന്‍ ദാസിന്റെ അപേക്ഷ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു. മാപ്പുസാക്ഷിയാക്കണമെന്ന സച്ചിന്റെ ആവശ്യത്തെ പ്രോസിക്യൂഷനും എതിര്‍ത്തില്ല. കഴിഞ്ഞ ജൂണിലാണ് സച്ചിന്‍ ഹര്‍ജി നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട് ഇനി സ്വപ്ന സുരേഷ് മാത്രമാണ് പ്രതിയായുണ്ടാവുക.സ്വപ്നയ്ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കിയെന്നാണ് സച്ചിന്‍ദാസിനെതിരെ ചുമത്തിയിരുന്ന വകുപ്പ്.
സ്പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കന്റോണ്‍മെന്റ് പൊലീസാണ് കേസ് എടുത്തത്. കേസില്‍ സ്വപ്ന ഒന്നാം പ്രതിയും പഞ്ചാബ് സ്വദേശി സച്ചിന്‍ ദാസ് രണ്ടാം പ്രതിയുമാണ്. മുംബൈ ആസ്ഥാനമായ ബാബ സാഹിബ് അംബേദ്കര്‍ സര്‍വകലാശാലയുടെ പേരിലാണു സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്. സ്പേസ് പാര്‍ക്ക് കണ്‍സള്‍ട്ടന്‍സി ആയിരുന്ന പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ ഈ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണു സ്വപ്നയ്ക്കു ജോലി നല്‍കാന്‍ തീരുമാനിച്ചത്. സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന പ്രതിയായപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.

ശിശുദിനത്തിൽ കുന്നത്തൂർ തുരുത്തിക്കര എം.ടി യു.പി സ്കൂളിൽ കിണറ്റിൽ വീണ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ നില ഗുരുതരം

കുന്നത്തൂർ:തുരുത്തിക്കര എം.ടി യു.പി സ്കൂളിലെ ആഴമേറിയ കിണറ്റിൽ വീണ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ നില ഗുരുതരം.കുന്നത്തൂർ തുരുത്തിക്കര പുത്തൻ കെട്ടിടത്തിൽ (താഴെ വിളയിൽ)ഫെബിൻ (13) ആണ് കിണറ്റിൽ വീണത്.വ്യാഴം രാവില 9.30 ഓടെയാണ് സംഭവം.രാവിലെ വീട്ടിൽ നിന്നും സ്കൂളിലെത്തിയ കുട്ടി കൂട്ടുകാരുമൊത്ത് കളിച്ചു കൊണ്ട് നിൽക്കേ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു.

കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ സ്കൂൾ ജീവനക്കാരൻ സിജു തോമസ് സാഹസികമായി കിണറ്റിലിറങ്ങി ഫെബിനെ താങ്ങിയെടുത്തു.തുടർന്ന് സ്ഥലത്തെത്തിയ ശാസ്താംകോട്ട ഫയർഫോഴ്സ് കരയ്ക്ക് എത്തിച്ച ശേഷം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.തലയ്ക്കേക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

സാഹസികമായി കിണറ്റിലിറങ്ങി ഫെബിനെ താങ്ങിയെടുത്ത സിജു തോമസ്

അതിനിടെ നിരവധി കുട്ടികൾ പഠിക്കുന്ന സ്കൂളിലെ ആഴമേറിയ കിണറിന് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല എന്ന ആക്ഷേപം ഉയരുന്നുണ്ട്.തുരുമ്പിച്ച ഇരുമ്പ് നെറ്റും പ്ലാസ്റ്റിക് വലയുമാണ് കിണറിനു മുകളിൽ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്നത്.

സ്കൂളിലെ കിണറ്റിൽ വീണ് വിദ്യാർത്ഥിക്ക് പരിക്ക്

സ്കൂളിലെ കിണറ്റിൽ വീണ് വിദ്യാർത്ഥിക്ക് പരിക്ക്. കുന്നത്തൂർ തുരുത്തിക്കര എംറ്റിയുപി എസ് സ്കൂളിൽ ആണ് അപകടം ഉണ്ടായത്. സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി ഫെബിൻ ആണ് അപകടത്തിൽ പെട്ടത്. കുട്ടികൾക്കൊപ്പം കളിക്കവേ സ്കൂളിന്റെ കിണറിലെ കൈവരിയിൽ  ഇരുന്ന കുട്ടി അബദ്ധത്തിൽ താഴേക്ക് വീഴുക ആയിരുന്നു. ശാസ്താംകോട്ടയിൽ നിന്ന് ഫയർ ഫോഴ്സ് സംഘം എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പീരുമേട്ടിൽ സ്കൂൾ വിദ്യാർഥികൾക്ക് നേരെ കാട്ടാന ആക്രമണം

ഇടുക്കി. പീരുമേട്ടിൽ സ്കൂൾ വിദ്യാർഥികൾക്ക് നേരെ പാഞ്ഞെടുത്ത് കാട്ടാന. ബസ് കാത്തുനിന്ന മരിയാഗിരി സ്കൂളിലെ വിദ്യാർഥികൾക്ക് നേരെയാണ് കാട്ടാന പാഞ്ഞെടുത്തത്. വിദ്യാർഥികൾ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. നാട്ടുകാരും വൈദികരും ബഹളം വെച്ചതോടെ ആന സമീപത്തെ യൂക്കാലി തോട്ടത്തിലേക്ക് മാറി

കൊല്ലം സ്വദേശികളായ ദമ്പതികളെ സൗദി അറേബ്യയിൽ മരിച്ച നിലയിൽ കണ്ടെത്തി

അല്‍ഖസീം. കൊല്ലം സ്വദേശികളായ ദമ്പതികളെ സൗദി അറേബ്യയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ചിതറ ഭജനമഠം പത്മവിലാസത്തിൽ ശരത്തിനെ ( 40) യും ഭാര്യ പ്രീതിയേയു (32) മാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുറൈദയ്ക്ക് സമീപം ഉളള ഉനീസയിലെ താമസസ്ഥലത്താണ് ബുധനാഴ്ച ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശരത്ത് തൂങ്ങിനിൽക്കുന്ന നിലയിലും ഭാര്യ പ്രീതി തറയിൽ കിടക്കുന്ന നിലയിലുമാണ് മൃതശരീരങ്ങൾ കണ്ടെത്തിയത്.
കൊല്ലം സ്വദേശിനിയായ പ്രീതയെ നാലു വർഷം മുമ്പാണ് ശരത്ത് വിവാഹം കഴിച്ചത്.
രണ്ട് മാസം മുമ്പാണ് പ്രീതിയെ ശരത്ത് സൗദിയിലേക്ക് കൊണ്ട് പോയത്.
ജോലി സ്ഥലത്തേക്ക് എത്താത്തതിനെ തുടർന്ന് സ്പോൺസർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ലഭിക്കാത്തതിനെ തുടർന്ന് ഫ്ലാറ്റിലെത്തി വിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടർന്ന് പോലീസിന്റെ സഹായത്തോടെ വാതിൽ തകർത്ത് അകത്ത് കയറി നോക്കുമ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതശരീരം മോർച്ചറിയിലേക്ക് മാറ്റി.

പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് അച്ഛനും മകനും മരിച്ചസംഭവത്തിന് നരഹത്യക്ക് കേസെടുത്തു

പാലക്കാട്: പാലക്കാട് വാളയാറില്‍ ഷോക്കേറ്റ് അച്ഛനും മകനും മരിച്ച
സംഭവത്തിന് നരഹത്യക്ക് കേസെടുത്തു. വാളയാര്‍ അട്ടപ്പള്ളം സ്വദേശി മോഹന്‍ (60), മകന്‍ അനിരുദ്ധ് (20)എന്നിവരാണ് മരിച്ചത്. വൈകീട്ട് 6.30ഓടെയാണ് സംഭവം. തോട്ടില്‍ നിന്ന് പാടത്തേക്ക് വെള്ളം ഒഴുക്കുന്നതിനായാണ് അച്ഛനും മകനും എത്തിയത്. ഇതിനിടെ, പന്നിക്കെണിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. അഛനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മകന് ഷോക്കേറ്റത്. ഒപ്പമുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടു. സമീപത്തെ വൈദ്യുതി ലൈനില്‍ നിന്ന് കണക്ഷനെടുത്താണ് പന്നിക്കെണി വെച്ചിരുന്നത്. പന്നിയിറച്ചി ലക്ഷ്യം വച്ച് കെണി വച്ചതെന്ന് സംശയം
പ്രതികളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് വാളയാര്‍ പോലീസ്

ഡൽഹിയിൽ സ്കൂൾ ബസ്സിൽ വച്ചു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു

ന്യൂഡെല്‍ഹി. ഡൽഹിയിൽ സ്കൂൾ ബസ്സിൽ വച്ചു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു. ഡ്രൈവർ, കണ്ടക്ടർ, സ്‌കൂൾ അറ്റൻഡർ എന്നിവർക്കെതിരെ കേസെടുത്തതായി പോലീസ്.   ഷഹ്‌ദാരയിലെ ആനന്ദ് വിഹാറിൽ ആണ് സംഭവം. ഗാസിയാബാദിലെ ഇന്ദിരാപുരത്തുള്ള വീട്ടിലേക്ക് പോകുമ്പോൾ. സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ ആണ് നടപടി

കോൺഗ്രസ് ഓഫീസിൽ ചീട്ടുകളി, 16 പേർ പിടിയിൽ

കോഴിക്കോട്.കോൺഗ്രസ് ഓഫീസിൽ ചീട്ടുകളി: 16 പേർ പിടിയിൽ. എരഞ്ഞിപ്പാലം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ പണം വച്ച് ചീട്ടുകളി. കോൺഗ്രസ് പ്രവർത്തകരായ 16 പേർ നടക്കാവ് പോലീസിൻ്റെ പിടിയിൽ. 12000 രൂപയും പോലീസ് കണ്ടെടുത്തു

ഇന്ന് ശിശുദിനം; അറിയാം ചരിത്രവും പ്രാധാന്യങ്ങളും

എല്ലാ വർഷവും നവംബർ പതിനാലിനാണ് ശിശുദിനം ആചരിക്കുന്നത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്. കുട്ടികളെ വളരെ ഇഷ്ടമായിരുന്ന നെഹ്റു അവരാണ് സമൂഹത്തിന്റെ ആണിക്കല്ലെന്ന് വിശ്വസിച്ചു. സ്നേഹനിർഭരമായ അന്തരീക്ഷത്തിൽ കുട്ടികൾ വളർന്ന് ഇന്ത്യയുടെ പ്രതിഭാസമ്പന്നരായ നേതാക്കളും അംബാസഡർമാരുമായി അവർ മാറണമെന്ന് നെഹ്റു ആഗ്രഹിച്ചു.

കുട്ടികളെ ഏറെ സ്നേഹിച്ച നെഹ്റുവിനെ അവർ തിരിച്ച് ‘ചാച്ചാ നെഹ്റു’ എന്നും ‘ചാച്ചാജി’ എന്നും വിളിച്ചു. അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി ആചരിക്കുമ്പോൾ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും അവർക്ക് നൽകേണ്ട ശ്രദ്ധയെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും എല്ലാം വീണ്ടും ഒരു വിചിന്തനം നടത്തുകയാണ് നമ്മൾ.

നെഹ്റുവിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി എല്ലാ വർഷവും ആചരിക്കുകയാണ്. കുട്ടികളോട് വളരെ ഇഷ്ടമുണ്ടായിരുന്ന നെഹ്റു കുട്ടികൾക്കു വേണ്ടി പ്രാദേശിക സിനിമകൾ നിർമിക്കുന്നതിനായി 1955ൽ ചിൽഡ്രൻസ് ഫിലിം സൊസൈറ്റി രൂപീകരിച്ചു. കുട്ടികളുടെ അവകാശത്തിനു വേണ്ടി വാദിച്ച നെഹ്റു കുട്ടികൾക്ക് സമഗ്രമായ വിദ്യാഭ്യാസം നൽകുന്നതിനെ അനുകൂലിച്ചു. ശിശുക്കളുടെ വികസനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ജവഹർലാൽ നെഹ്റു നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനം രാജ്യത്ത് ശിശുദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

‘ഇന്നത്തെ കുട്ടികൾ നാളത്തെ ഇന്ത്യയെ വാർത്തെടുക്കും’ എന്നാണ് നെഹ്റു പറഞ്ഞത്. ഈ രാജ്യത്തിന്റെ ഭാവി നാം എങ്ങനെ കുട്ടികളെ വളർത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1964ലാണ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം ശിശുദിനമായി പ്രഖ്യാപിക്കുന്ന ഒരു പ്രമേയം ഇന്ത്യൻ പാർലമെന്റ് പാസാക്കിയത്. നെഹ്റുവിന്റെ മരണത്തെ തുടർന്നായിരുന്നു അത്. അതിനു ശേഷം എല്ലാവർഷവും നവംബർ 14 ശിശുദിനമായി രാജ്യത്ത് ആചരിച്ച് വരുന്നു.

എല്ലാ വർഷവും ശിശുദിനം വളരെ മികച്ച രീതിയിലാണ് ആഘോഷിച്ച് വരുന്നത്. സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വളരെ വ്യത്യസ്തമായ രീതിയിൽ ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ശിശുദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നതും കുട്ടികൾക്ക് മിഠായികളും മധുരപലഹാരങ്ങളും വിതരണം ചെയ്യുന്നതും ആഘോഷത്തിന്റെ ഭാഗമാണ്. ശിശുദിനത്തിൽ സമൂഹത്തിൽ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി നമുക്കും എന്തെങ്കിലും ചെയ്യാൻ കഴിയണം. അവരുടെ വിദ്യാഭ്യാസം, താമസം, വസ്ത്രം തുടങ്ങിയുള്ള അടിസ്ഥാന ആവശ്യങ്ങൾക്ക് സഹായം നൽകാൻ ശീലിക്കാം.

കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അറിയാം

ആറു മുതൽ 14 വയസു വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കാനുള്ള അവകാശം. ഏതെങ്കിലും തരത്തിലുള്ള അപമാനിക്കലിൽ നിന്നും കുട്ടികൾ അവരുടെ പ്രായത്തിനോ ആരോഗ്യത്തിനോ അനുയോജ്യമല്ലാത്ത തൊഴിൽ ചെയ്യുന്നതിലൂടെ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ നിന്ന് സംരക്ഷിക്കപ്പെടാനുള്ള മോചനം.
മൊത്തത്തിലുള്ള വികസനത്തിന് ന്യായവും തുല്യവുമായ അവസരങ്ങൾ ലഭിക്കാനുള്ള അവകാശം. സ്വാതന്ത്ര്യത്തിനും അന്തസ്സിനുമുള്ള അവകാശവും ചൂഷണത്തിൽ നിന്നുള്ള സമ്പൂർണ സംരക്ഷണവും.

ഇന്ന് ലോക പ്രമേഹ ദിനം : അറിയാം പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്ന എട്ട് ഭക്ഷണങ്ങൾ

നവംബർ 14. ലോക പ്രമേഹദിനം. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെയാണ് പ്രമേഹം ബാധിച്ചിരിക്കുന്നത്. ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോ​ഗാവസ്ഥയാണ് പ്രമേഹം. ജീവിതശൈലിയിൽ വന്നിരിക്കുന്ന മാറ്റങ്ങൾ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്.

ഇൻ്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷനും (ഐഡിഎഫ്) ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ചേർന്നാണ് പ്രമേ​ഹ ദിനത്തിന് തുടക്കമിട്ടത്. പ്രമേഹത്തെ നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്.

മധുര പാനീയങ്ങൾ

മധുര പാനീയങ്ങൾ പതിവായി കഴിക്കുന്നത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു. അവയ്ക്ക് പകരം മധുരമില്ലാത്ത ചായ, കരിക്കിൻ വെള്ളം, ഹെർബൽ ചായകൾ എന്നിവ കഴിക്കാം.

വെെറ്റ് ബ്രെഡ്

ശുദ്ധീകരിച്ച ധാന്യങ്ങളിൽ നിന്നും ഉണ്ടാക്കുന്ന ഭക്ഷണങ്ങൾക്ക് ഉയർന്ന ഗ്ലൈസെമിക് സൂചികയാണുള്ളത്, ഇത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുന്നു. ബ്രൗൺ റൈസ്, അല്ലെങ്കിൽ ഹോൾ ഗ്രെയിൻ ബ്രെഡ് എന്നിവ കഴിക്കാവുന്നതാണ്.

സംസ്കരിച്ച മാംസങ്ങൾ

ബേക്കൺ, സോസേജുകൾ, ഡെലി മീറ്റുകൾ എന്നിവയിൽ ഉയർന്ന അളവിൽ സോഡിയവും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു.

ഫ്രഞ്ച് ഫ്രെെസും ഉരുളക്കിഴങ്ങ് ചിപ്‌സും

ഫ്രഞ്ച് ഫ്രെെസും ഉരുളക്കിഴങ്ങ് ചിപ്‌സിലും അനാരോ​ഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ടൈപ്പ്-2 പ്രമേഹത്തിനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കും.

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് വീക്കം, ഇൻസുലിൻ പ്രതിരോധം എന്നിവയ്ക്ക് കാരണമാകുന്നു. പകരം, പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് ബേക്ക് ചെയ്തതോ ഗ്രിൽ ചെയ്തതോ ആയ ഭക്ഷണങ്ങൾ കഴിക്കാം.

പാലുൽപ്പന്നങ്ങൾ

പാലുൽപ്പന്നങ്ങളിൽ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കും. കൊഴുപ്പ് കുറഞ്ഞതോ കൊഴുപ്പില്ലാത്തതോ ആയ പാൽ, തൈര്, കോട്ടേജ് ചീസ് എന്നിവ കഴിക്കുക.

ട്രാൻസ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ

സംസ്കരിച്ച ലഘുഭക്ഷണങ്ങൾ, കുക്കികൾ എന്നിവയിൽ പലപ്പോഴും കാണപ്പെടുന്ന ട്രാൻസ് ഫാറ്റുകൾ പ്രമേഹത്തിനും ഹൃദ്രോഗത്തിനും സാധ്യത വർദ്ധിപ്പിക്കുന്നു.

മധുരപലഹാരങ്ങൾ

കൃത്രിമ മധുരപലഹാരങ്ങൾ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം തടസ്സപ്പെടുത്തുകയും ചെയ്യും.

കേക്കുകൾ, കുക്കികൾ

കേക്കുകൾ, കുക്കികൾ, പേസ്ട്രികൾ എന്നിവയിൽ ശുദ്ധീകരിച്ച പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു.