28.8 C
Kollam
Wednesday 17th December, 2025 | 08:39:28 PM
Home Blog Page 1883

വൈറസിന്റെ ജീനോടൈപ്പിൽ മാറ്റമില്ല; മഞ്ഞപ്പിത്തം യുവാക്കളുടെ പോലും ജീവനെടുക്കുന്നത് ജാഗ്രതക്കുറവ് കൊണ്ടോ?

കോഴിക്കോട്: ഹെപ്പറ്റൈറ്റിസ് എ വൈറസിന്റെ ജനിതക ഘടനയില്‍ മാറ്റം വന്നിട്ടില്ലെന്ന് പുനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പ്രാഥമിക പഠനം. സമീപകാലത്ത് മഞ്ഞപ്പിത്ത കേസുകള്‍ വർദ്ധിക്കുന്നത് കണക്കിലെടുത്തായിരുന്നു സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് വിശദമായ പരിശോധനക്ക് പൂനെയിലേക്ക് അയച്ചത്.

അടുത്തകാലത്തായി സംസ്ഥാനത്ത് പലയിടത്തും പിടിമുറുക്കുകയാണ് മഞ്ഞപ്പിത്തം. കേസുകള്‍ കൂടുന്നതിനൊപ്പം മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി മരണനിരക്ക് വര്‍ധിക്കുന്നുവെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഈ വര്‍ഷം ഇതുവരെ 6494 സ്ഥിരീകരിക്കപ്പെട്ട മഞ്ഞപ്പിത്ത കേസുകളുണ്ട്. 64 മരണങ്ങളും. 17830 സംശയാസ്പദ കേസുകളും 18 സംശയാസ്പദമായ മരണങ്ങളുമുണ്ടായി.

കോഴിക്കോട് മാത്രം കഴിഞ്ഞ 12 ദിവസത്തിനിടെ 80 പേര്‍ക്കാണ് മഞ്ഞപ്പിത്ത രോഗബാധ. മുമ്പൊക്കെ വലിയ അപകട ഭീഷണിയല്ലാതിരുന്ന ഹൈപ്പറ്റൈറ്റിസ് എ ഇപ്പോള്‍ ചെറുപ്പക്കാരുടെ ജീവന്‍ പോലും ചുരുങ്ങിയ സമയം കൊണ്ട് കവരുന്നെന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെഡിസില്‍ വിഭാഗം അസി പ്രൊഫസര്‍ ഡോക്ടര്‍ വി.കെ ഷമീര്‍ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. കേസുകളുടെ എണ്ണവും മരണനിരക്കും വല്ലാതെ കൂടിയത് കണക്കിലെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗം സാമ്പിളുകള്‍ ജീനോ ടൈപ്പ് പരിശോധനകള്‍ക്കായി ആറുമാസം മുമ്പ് തന്നെ എന്‍ഐവി പുനെയിലേക്ക് അയച്ചിരുന്നു.

ജനിതകഘടനയില്‍ മാറ്റം വന്നിട്ടില്ലെന്നും നേരത്തെ ഇവിടെ കണ്ടുവരുന്ന ജീനോ-ടൈപ്പ് തന്നെയാണെന്നുമാണ് പുനെയിലെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്. കേസുകളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വിശദമായ പഠനങ്ങള്‍ പുനെ ലാബ് നടത്തുന്നുണ്ട്. കുടുംബത്തില്‍ തന്നെ ഒന്നില്‍കൂടുതല്‍ മരണങ്ങളുണ്ടാകുന്നതുള്‍പ്പെടെയുള്ള ഗൗരവമുള്ള കേസുകളുടെ സാമ്പിളുകളെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളേജ് ലാബില്‍ നിന്നും പുനെയിലേക്ക് അയക്കുന്നുണ്ട്.

രോഗ തീവ്രത വര്‍ധിക്കുന്നെങ്കില്‍ അത് എന്തുകൊണ്ട് എന്നതില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കണമെന്ന ആവശ്യം ഉയരുന്നു, കുടിവെള്ളം കൂടുതല്‍ മലിനമായതും ലക്കും ലാഗനുമില്ലാതെ ആളുകള്‍ ശുചിത്വമില്ലാത്ത കടകളില്‍ നിന്ന് വെള്ളവും ഭക്ഷണവും കഴിക്കുന്നതുമാണ് രോഗം പടര്‍ന്നു പിടിക്കുന്നതിന് കാരണമാകുന്നെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. മലിനമായ വെള്ളം ഭക്ഷണം എന്നിവയിലൂടെയാണ് പ്രധാനമായും ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കുട്ടികളുടെ ഹരിത സഭ നടത്തി

ശാസ്താംകോട്ട. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ കുട്ടികളുടെ ഹരിത സഭ ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ചു . കോവൂർ കുഞ്ഞുമോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്ആർ ഗീത അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്നകുമാരി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ഗുരുകുലം രാഗേഷ് സ്ഥിരം സമിതി ചെയർമാൻ അനിൽ തുമ്പോടൻ മറ്റ് ജനപ്രതിനിധികൾ സംസാരിച്ചു. കഴിഞ്ഞ വർഷത്തെ കുട്ടികളുടെ ഹരിത സഭയുടെ ഭാഗമായി സ്വീകരിച്ച നടപടികളും പ്രവർത്തനങ്ങളും സെക്ഷൻ സീനിയർ ക്ലർക്ക് ആർ.രാജേഷ് കുമാർ റിപ്പോർട്ട് ചെയ്തു. കുട്ടികളുടെ പാനൽ പ്രതിനിധി ഗൗരി മാധവ് ഹരിത സഭ ലക്ഷ്യം പ്രാധാന്യം എന്നിവ വിശദീകരിച്ചു. ഓരോ സ്‌കൂളിൽ നിന്നായി എത്തിയ വിദ്യാർത്ഥി പ്രതിനിധികൾ അവരുടെ സ്‌കൂളുകളിലെ മാലിന്യസംസ്‌കരണേ സംവിധാനങ്ങളിലുള്ള പോരായ്‌മകൾ ശ്രദ്ധയിൽ കൊണ്ടുവന്ന് റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ റിപ്പോർട്ട് വിലയിരുത്തി തദ്ദേക സ്വയംഭരണ സ്ഥാപനം കൈക്കൊള്ളുന്ന നടപടിയേക്കുറിച്ച് വൈസ് പ്രസിഡൻ്റ് ഗുരുകുലം രാകേഷ് മറുപടി നൽകി. വിവിധ സ്‌കൂളുകളിൽ നിന്നായി ഹരിത സഭയിൽ പങ്കെടുത്ത ഇരുന്നോളം വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു. പരിപാടിക്ക് പഞ്ചായത്ത് സെക്രട്ടറി സീമ.കെ നന്ദി ആശംസിച്ചു.

കൈക്കൂലി നൽകി മടുത്തു, നവംബർ 20ന് മദ്യമില്ല, ബാറുകള്‍ അടക്കും; തീരുമാനവുമായി മദ്യവ്യവസായികൾ

ബെംഗളൂരു: കർണാടകയിൽ നവംബർ 20ന് മദ്യവിൽപന ഉണ്ടാകില്ലെന്ന് ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ് അസോസിയേഷൻസ് അറിയിച്ചു. മദ്യവ്യാപാരികളുടെ ആവശ്യങ്ങളോടുള്ള സർക്കാർ അവഗണനയെ തുടർന്നാണ് അടച്ചിടൽ സമരം. നവംബർ 20ന് മദ്യഷോപ്പുകൾ അടച്ചിടാൻ തീരുമാനിച്ചതായും സമരം കാരണം ഖജനാവിന് 120 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കുമെന്നും ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ് അസോസിയേഷൻസ് ജനറൽ സെക്രട്ടറി ബി. ഗോവിന്ദരാജ ഹെഗ്‌ഡെ പറഞ്ഞു. ഫ്രീഡം പാർക്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എക്സൈസ് ഉദ്യോഗസ്ഥരുടെ കൈക്കൂലി കാരണം മദ്യവിൽപ്പനക്കാർക്ക് മടുത്തു. ഉദ്യോഗസ്ഥരുടെ കൈക്കൂലി മൂലം സംസ്ഥാനത്ത് വ്യാജമദ്യ വിൽപ്പനയും വർധിച്ചു. എക്സൈസ് വകുപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും മുഖ്യമന്ത്രി സിദ്ധരാമയ്യ, എക്‌സൈസ്, പൊലീസ് വകുപ്പുകളുടെ ​യോ​ഗം വിളിക്കണമെന്നും ഹെഗ്‌ഡെ പറഞ്ഞു. എക്സൈസ് വകുപ്പിനെ ധനകാര്യ വകുപ്പിൽ ലയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഴിമതി ചൂണ്ടിക്കാട്ടി അസോസിയേഷൻ അംഗങ്ങളാരും കർണാടക ഗവർണർക്ക് കത്തെഴുതിയിട്ടില്ലെന്ന് ഹെഗ്‌ഡെ വ്യക്തമാക്കി. വിവരാവകാശ പ്രവർത്തകനാണ് ​ഗവർണർക്ക് കത്ത് എഴുതിയത്. എക്സൈസ് വകുപ്പിലെ 700 കോടി രൂപയുടെ അഴിമതിയെക്കുറിച്ച് അസോസിയേഷൻ പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ധാബകൾ, ഹോട്ടലുകൾ എന്നിവയിലെ അനധകിൃത മദ്യവിൽപ്പന നിയന്ത്രിക്കാൻ കർശന നിയമനടപടി സ്വീകരിക്കണമെന്നും 2005-ൽ ഭേദഗതി ചെയ്ത അബ്കാരി നിയമത്തിലെ 29-ാം വകുപ്പ് പുനഃപരിശോധിച്ച് ഭേദഗതി വരുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.

ഒബാമയുടെ കടൽത്തീര വസതിയിൽ കാമുകിയ്ക്കൊപ്പം സീക്രട്ട് ഏജന്റിന്റെ ആഘോഷം, കടുത്ത നടപടി

ഹവായി: കാമുകിയുമായി ബരാക് ഒബാമയുടെ ഹവായിലെ കടൽത്തീര വസതിയിലേക്ക് വാരാന്ത്യ ആഘോഷത്തിനെത്തിയ സീക്രട്ട് സർവ്വീസ് ഏജന്റിനെതിരെ നടപടി. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടേയും കുടുംബത്തിന്റെയും സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെയാണ് നടപടി.

അധികാര ദുർവിനിയോഗത്തിനും ദേശ സുരക്ഷ ലംഘിച്ചതിനുമാണ് സീക്രട്ട് സർവ്വീസ് ഏജന്റിനെ പുറത്താക്കിയത്. 2022ലായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥൻ കാമുകിയുമായി കടത്തീരത്തിന് അഭിമുഖമായുള്ള ഹവായിലെ വസതിയിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ അനധികൃത വാരാന്ത്യ ആഘോഷം. ബരാക് ഒബാമയും കുടുംബവും ഇവിടെ ഇല്ലാതിരുന്ന സമയത്തായിരുന്നു ഈ അതിക്രമിച്ച് കടക്കൽ.

പിന്നീട് സീക്രട്ട് ഏജന്റുമായി പിരിഞ്ഞ കാമുകിയുടെ ഓർമ്മക്കുറിപ്പ് പുറത്ത് വന്നതോടെയാണ് സംഭവം പുറത്ത് വരുന്നത്. അണ്ടർകവർ ഹാർട്ട് ബ്രേക്ക് എ മെമ്മോയർ ഓഫ് ട്രസ്റ്റ് ആൻഡ് ട്രോമ എന്ന പേരിൽ പുറത്തിറങ്ങിയ ഓർമ്മക്കുറിപ്പ് സുരക്ഷാ വീഴ്ചയേക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ പങ്കുവച്ചിരുന്നു. ഒക്ടോബർ 28നാണ് കൊറിയേ ദ്വനീയേൻ പുറത്ത് വിട്ടത്. ദേൽ എന്ന വിളിപ്പേരിലാണ് സീക്രട്ട് ഏജന്റിനെ യുവതി കുറിപ്പിൽ അഭിസംബോധന ചെയ്യുന്നത്. മിഷേൽ ഒബാമയുടെ ശുചിമുറിയിൽ അടക്കം വച്ച് സീക്രട്ട് ഏജന്റുമായി ശാരീരിക ബന്ധം പുലർത്തിയെന്നും ഓർമ്മക്കുറിപ്പ് വിശദമാക്കിയിരുന്നു. ആരും അറിയില്ലെന്നും അറിഞ്ഞാൽ തന്നെ തനിക്കായിരിക്കും നടപടി നേരിടേണ്ടി വരികയെന്ന ബോധ്യത്തിലായിരുന്നു സീക്രട്ട് ഏജന്റിന്റെ ആഘോഷമെന്നും പുസ്തക രൂപത്തിലാക്കിയ യുവതിയുടെ ഓർമ്മക്കുറിപ്പ് വിശദമാക്കുന്നു.

സീക്രട്ട് ഏജന്റിനെ സർവ്വീസിൽ നിന്ന് പുറത്താക്കിയതായാണ് യുസ് സീക്രട്ട് സർവ്വീസ് ചീഫ് ഓഫ് കമ്യൂണിക്കേഷൻസ് ആന്തണി ഗുഗ്ലിയൽമി വാർത്താ മാധ്യമങ്ങളോട് വിശദമാക്കി. 2022 നവംബർ ആറിനാണ് സുരക്ഷാ വീഴ്ചയുണ്ടായതെന്നും ആന്തണി ഗുഗ്ലിയൽമി വിശദമാക്കി. വിവാദമായ നടപടിയിൽ ഏർപ്പെട്ട സീക്രട്ട് ഏജന്റിന് ഇവിടേക്ക് കയറാനുള്ള അനുമതികൾ ഇല്ലെന്നിരിക്കെയായിരുന്നു കാമുകിയ്ക്കൊപ്പമുള്ള സാഹസിക ഡേറ്റിംഗ്. വിവരം അറിഞ്ഞതിന് പിന്നാലെ തന്നെ വിവാദ സീക്രട്ട് ഏജന്റിനെ സസ്പെൻഡ് ചെയ്തതായും അന്വേഷണം പൂർത്തിയായ മുറയ്ക്ക് സർവ്വീസിൽ നിന്ന് പുറത്താക്കിയെന്ന് സുരക്ഷാ വൃത്തങ്ങൾ വിശദമാക്കുന്നത്.

പ്രോട്ടോക്കോൾ ലംഘനമാണ് നടന്നതെന്നാണ് ആന്തണി ഗുഗ്ലിയൽമി വിശദമാക്കുന്നത്. വിശ്വാസം സംരക്ഷിക്കുകയെന്ന ദൌത്യമാണ് ലംഘിക്കപ്പെട്ടതെന്നും ആന്തണി ഗുഗ്ലിയൽമി വിശദമാക്കി. മസാച്യുസെറ്റ്സിലെ മാർത്താ വൈൻ യാർഡിൽ വച്ചാണ് സീക്രട്ട് ഏജന്റുമായി 2022ൽ ചങ്ങാത്തത്തിലായതെന്നാണ് യുവതി ഓർമ്മക്കുറിപ്പിൽ വിശദമാക്കുന്നത്. ഒബാമയുടെ സുരക്ഷാ ചുമതലയിൽ ഉള്ള സമയത്തായിരുന്നു ഇതെന്നും യുവതി വിശദമാക്കുന്നു. ഒരു ദശാബ്ദമായി വിവാഹ മോചിതനാണെന്ന് വിശദമാക്കിയതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ ചങ്ങാത്തം പ്രണയത്തിലേക്ക് എത്തിയത്. എന്നാൽ പിന്നീടാണ് സീക്രട്ട് ഏജന്റ് വിവാഹിതനാണെന്നും തന്നോട് പറഞ്ഞത് നുണയാണെന്ന് വ്യക്തമായതെന്നുമാണ് ബുക്കിൽ വിശദമാക്കുന്നത്.

വീട്ടിനാൽ ദേവി ക്ഷേത്രമൈതാനത്തെ പാലാഴിയാക്കി ജില്ലാ ക്ഷീര സംഗമത്തിന് വെള്ളിയാഴ്ച വർണ്ണാഭമായ തുടക്കം

ശാസ്താംകോട്ട:ബ്ലോക്ക്‌ പഞ്ചായത്തിന്റെയും കൊല്ലം ജില്ലാ ക്ഷീരവികസന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന കൊല്ലം ജില്ലാ ക്ഷീരകർഷക സംഗമം- പാലാഴി 2024- നവംബർ 15ന് രാവിലെ ശൂരനാട് വടക്ക് വീട്ടിനാൽ ദേവി ക്ഷേത്രമൈതാനത്ത് കന്നുകാലി പ്രദർശനത്തോടെ തുടക്കം കുറിക്കും.പാതിരിക്കൽ ക്ഷീരസംഘം പ്രസിഡന്റ് സി.രാജേഷ് കുമാർ രാവിലെ 8ന് പതാക ഉയർത്തും.തുടർന്ന് നടക്കുന്ന കന്നുകാലി പ്രദർശനമത്സരത്തിൽ ഭാരതത്തിന്റെ പാരമ്പര്യ സമ്പത്ത് ആയിട്ടുള്ള വിവിധ ഇനം കന്നുകാലികൾ പങ്കെടുക്കും.

കന്നുകാലി പ്രദർശനത്തോടൊപ്പം മിൽമയുടെ നേതൃത്വത്തിൽ ഗോരക്ഷ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.കന്നുകാലി പ്രദർശനം ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻ്റ് എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.രാവിലെ 9.30 മുതൽ ക്ഷീര സംഘം പ്രതിനിധികൾക്കുള്ള ശില്പശാല ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം എസ്.ഷീജ ഉദ്ഘാടനം ചെയ്യും.ഉച്ചക്ക് രണ്ടു മുതൽ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള വിവിധ മത്സരങ്ങൾ -നിറക്കൂട്ട് – ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.സനിൽ കുമാർ ഉദ്ഘാടനം ചെയ്യും.വൈകുന്നേരം 4 മുതൽ ‘കലാസന്ധ്യ.16 ശനിയാഴ്ച രാവിലെ 9 മുതൽ -പശുപരിപാലനം,മാറിയ സാഹചര്യത്തിൽ,നാട്ടിലെ ശാസ്ത്രം – എന്നീ വിഷയങ്ങളെ അധികരിച്ചുകൊണ്ടുള്ള ക്ഷീരകർഷക സെമിനാർ.ഉച്ചക്ക് 12മുതൽ നടക്കുന്ന ക്ഷീരസംഗമവും പൊതുസമ്മേളനവും
ക്ഷീര വികസന വകുപ്പ് -മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിക്കും.കൊടിക്കുന്നിൽ സുരേഷ് എം.പി,ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഡോ.പി.കെ ഗോപൻ,മിൽമ ചെയർപേർസൺ മണി വിശ്വനാഥ്‌,കേരള ക്ഷീരകർഷക ക്ഷേമനിധി ചെയർമാൻ വി.പി ഉണ്ണികൃഷ്ണൻ,ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രഡിഡന്റ് ആർ.സുന്ദരേശൻ,മിൽമ ഭരണ ‘സമിതി അംഗങ്ങളായ കെ ആർ മോഹനൻ പിള്ള,പി.ജി വാസുദേവൻഉണ്ണി,കളത്തിൽ ഗോപാലകൃഷ്ണപിള്ള,മെഹർ ഹമീദ്,വിവിധ ക്ഷീര സംഘം പ്രസിഡൻ്റുമാർ,സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കുംചടങ്ങിൽ മികച്ച ക്ഷീര കർഷകർക്കും മികച്ച ക്ഷീര സംഘങ്ങൾക്കും അവാർഡുകൾ നൽകും

നിർമാണം നിരോധിച്ചു, ബസുകൾക്ക് നിയന്ത്രണം, കഴിയുന്നതും പുറത്തിറങ്ങരുത്; രാജ്യ തലസ്ഥാനത്ത് കടുത്ത നിയന്ത്രണം

ന്യൂഡൽഹി: വായു ​ഗുണനിലവാരം കുത്തനെ കുറഞ്ഞതിനെ തുടർന്ന് കടുത്ത നടപടിയുമായി ഡൽഹി. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ ഡൽഹിയിൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. അനിവാര്യമല്ലാത്ത എല്ലാ നിർമ്മാണ, പൊളിക്കൽ ജോലികളും നിർത്തിവെക്കാനും ഇലക്ട്രിക് അല്ലാത്ത ബസുകൾ നിരത്തിലിറക്കരുതെന്നും അറിയിപ്പ് നൽകി. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെൻ്റ് (സിഎക്യുഎം) വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ തീരുമാനങ്ങൾ പ്രാബല്യത്തിലാക്കും.

മലിനീകരണ ലഘൂകരണ നില GRAP-3 ആയി ഉയർത്താനാണ് തീരുമാനം. BS-III-ലെ പെട്രോൾ വാഹനങ്ങളും BS-IV വിഭാഗത്തിലുള്ള ഡീസൽ വാഹനങ്ങളും നാഷണൽ ക്യാപിറ്റൽ റീജിയൻ (എൻസിആർ) ഗുരുഗ്രാം, ഗാസിയാബാദ് തുടങ്ങിയ ചില ഭാഗങ്ങളിലും അനുവദിക്കില്ല. അതേസമയം, ദേശീയ സുരക്ഷ, ആരോഗ്യ സംരക്ഷണം, ചില പൊതു അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ആവശ്യമായ പദ്ധതികൾക്ക് നിർമ്മാണ പ്രവർത്തനങ്ങളുടെ നിരോധനം ബാധകമല്ല.

വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസിനും നിർദേശിച്ചു. പൊടി ഇല്ലാതാക്കാൻ കൂടുതൽ യന്ത്രവത്കൃത റോഡ് സ്വീപ്പിംഗ്, വെള്ളം തളിക്കൽ യന്ത്രങ്ങൾ വിന്യസിക്കാനും തീരുമാനമായി. ഡീസൽ ജനറേറ്റർ സെറ്റുകൾ അടിയന്തര ഉപയോഗത്തിന് മാത്രമായി പരിമിതപ്പെടുത്തും. കഴിഞ്ഞ രണ്ട് ദിവസമായി, ഈ സീസണിൽ ഡൽഹിയിൽ വായു ​ഗുണനിലവാര സൂചിക (AQI )400-ന് മുകളിലെത്തി.

ആളുകൾ കഴിയുന്നത്ര വീടിനുള്ളിൽ തന്നെ കഴിയാൻ ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഠിനമായ വായു മലിനീകരണത്തിൻ്റെ പ്രത്യാഘാതങ്ങൾ ശാരീരികമായി മാത്രമല്ല, മാനസികാവസ്ഥയെയും ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുറത്ത് പോകുന്നത് അത്യാവശ്യമാണെങ്കിൽ, N95 മാസ്ക് ധരിക്കണമെന്നും വിദ​ഗ്ധർ നിർദേശിച്ചു.

നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞു അപകടം; തേവലക്കര സ്വദേശിനിയടക്കം രണ്ട് പേർക്ക് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞു. അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. മലയാംപടി എസ് വളവിൽ വെച്ചാണ് മിനി ബസ് മറിഞ്ഞത്. 14 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.ഒൻപതു പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേവ കമ്മ്യൂണിക്കേഷൻ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്.

കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാർ, ബിന്ദു, കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കൽ സ്വദേശി സുഭാഷ് എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റ് കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. കായംകുളം സ്വദേശി ഉമേഷിന്റെ നില ഗുരുതരമാണ്.

മണ്ഡല മകരവിളക്ക് മഹോത്സവത്തിന് തുടക്കം; ശബരിമല നട ഇന്ന് തുറക്കും

ശബരിമല: മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് നാളെ തുടക്കമാകും. വൈകിട്ട് അഞ്ചിന് പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നട തുറന്ന ശേഷം ആഴിയിൽ അഗ്നിപകരും. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരും നാളെ ചുമതലയേൽക്കും.

വൃശ്ചിക മാസം ഒന്നിന് പുലർച്ചെ മൂന്നു മണിക്കാണ് നട തുറക്കുക. അയ്യപ്പഭക്തരെ വരവേൽക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ചേർന്ന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി വാർത്താക്കുറിപ്പിൽ സർക്കാർ അറിയിച്ചു.

അതേസമയം, ശബരിമല ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന അനുഭവം മെച്ചപ്പെടുത്തുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ‘സ്വാമി ചാറ്റ് ബോട്ട്’ വരുന്നു. പുതിയ എ.ഐ അസിസ്റ്റന്റിന്റെ ലോഗോ അനാവരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സ്മാർട്ട് ഫോൺ ഇന്റർഫേസിലൂടെ ആക്സസ് ചെയ്യാവുന്ന സ്വാമി ചാറ്റ് ബോട്ട് ഇംഗ്ലീഷ്,ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ആറു ഭാഷകളിൽ സമഗ്ര സേവനം ഉറപ്പ് വരുത്തുമെന്ന് അധികൃതർ അറിയിച്ചു.

നടതുറക്കൽ, പൂജാസമയം തുടങ്ങിയ ക്ഷേത്ര കാര്യങ്ങളും വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തർക്ക് ‘സ്വാമി ചാറ്റ് ബോട്ടിലൂടെ’ ലഭ്യമാകും. പോലീസ്, വനം വകുപ്പ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്ന സ്വാമി ചാറ്റ് ബോട്ടിലൂടെ അപകട രഹിതവും കൃത്യവുമായ തീർത്ഥാടന അനുഭവം ഭക്തർക്ക് ഉറപ്പ് വരുത്താനാകും.

ആധുനിക ചാറ്റ് ബോട്ട് സംവിധാനത്തിന്റെ പ്രവർത്തനത്തിലൂടെ ശബരിമല യാത്ര കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാക്കി സേവനങ്ങൾ ഭക്തർക്ക് എത്രയും വേഗം എത്തിക്കാനാവുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് സംവിധാനം ഒരുക്കിയത്.

അനധികൃത ഖനനം: കവാടം അടച്ചു, ഭക്ഷണവും വെള്ളവുമില്ലാതെ തൊഴിലാളികൾ; പുറത്തു വരുമ്പോൾ അറസ്റ്റ്

ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലെ സ്റ്റിൽഫൊണ്ടെയ്നിലെ ഖനിയിൽ കുടുങ്ങിയ 4000 അനധികൃത തൊഴിലാളികൾക്ക് ഒരുതരത്തിലുമുള്ള സഹായം നൽകില്ലെന്ന് സർക്കാർ അറിയിച്ചു. ഉപേക്ഷിക്കപ്പെട്ട സ്വർണഖനികളിൽ അനധികൃത ഖനനത്തിനിറങ്ങിയവരെ പിടികൂടുന്നതിനു സർക്കാർ തന്നെ ഖനിയുടെ പ്രവേശനകവാടം അടയ്ക്കുകയായിരുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെ ഗതികെട്ട് പുറത്തുവരുന്ന തൊഴിലാളികളെ അറസ്റ്റ് ചെയ്യുമെന്നും മന്ത്രി ഖുംബുദ്സോ എൻഷവേനി അറിയിച്ചു.

അനധികൃത ഖനനത്തിനെതിരായ നടപടിയുടെ ഭാഗമായി വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലെ ഒട്ടേറെ ഖനികളുടെ പ്രവേശനകവാടം സർക്കാർ അടച്ച് പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. സ്റ്റിൽഫൊണ്ടെയ്നിലെ ഖനിയിൽ നിന്ന് പുറത്തുവന്ന 20 പേർ ഉൾപ്പെടെ ആയിരത്തിലേറെ തൊഴിലാളികൾ അറസ്റ്റിലായിട്ടുമുണ്ട്. അയൽരാജ്യങ്ങളിൽ നിന്നെത്തിയവരാണ് ഇവരിലേറെയും.

ആത്മധൈര്യം കൈമുതലാക്കി കിണറ്റിൽ നിന്നും വിദ്യാർത്ഥിയെ രക്ഷപ്പെടുത്തിയത് സിജു തോമസ്

കുന്നത്തൂർ:ശിശുദിനത്തിൽ സ്കൂൾ വളപ്പിലെ ആഴമേറിയ കിണറ്റിൽ വീണ
ആറാം ക്ലാസ് വിദ്യാർത്ഥിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞത് സ്കൂളില ജീവനക്കാരനായ സിജു തോമസിൻ്റെ ആത്മധൈര്യം ഒന്നുകൊണ്ടു മാത്രം.വ്യാഴാഴ്ച രാവിലെ 9.30നായിരുന്നു കുന്നത്തൂർ തുരുത്തിക്കര എം.ടി യു പി സ്കൂളിൽ നാടിനെ നടുക്കിയ സംഭവം നടന്നത്.അധ്യാപകരടക്കം വിരലിൽ എണ്ണാവുന്നവർ മാത്രമാണ് സ്കൂളിൽ ഉണ്ടായിരുന്നത്.കുട്ടികളുടെ നിലവിളി കേട്ടാണ് സിജു അവിടേക്ക് ഓടിയെത്തിയത്.പിന്നെയൊന്നും നോക്കിയില്ല.സ്വന്തം ജീവൻ പോലും പണയം വച്ച് സുരക്ഷയൊന്നുമില്ലാതെ കിണറ്റിലേക്കിറങ്ങി.വീഴ്ചയുടെ ആഘാതത്തിൽ സിമൻ്റ് തൊടിയിൽ തലയിടിച്ച് രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്ന ഫെബിനെ കോരിയെടുത്തു.കിണറ്റിൽ വെള്ളം കുറവായിരുന്നു.മുമ്പൊന്നും കിണറ്റിലിറങ്ങി പരിചയമില്ലാത്ത സിജു സാഹസികമായാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.ഈ സമയം സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘമാണ് ഇരുവരെയും കരയിൽ എത്തിച്ചത്.തുടർന്ന് കുട്ടിയെ അവരുടെ വാഹനത്തിൽ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂക്ഷ നൽകി.പിന്നീട് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്ന കുട്ടിയ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.