26.5 C
Kollam
Wednesday 17th December, 2025 | 11:46:22 PM
Home Blog Page 1879

അഗ്രഹാര വഴികള്‍ ഭക്തിസാന്ദ്രം, കൽപ്പാത്തി ദേവരഥ സംഗമം നടന്നു

പാലക്കാട്. കൽപ്പാത്തി അഗ്രഹാര വീഥികളെ ഭക്തിയിലും ആനന്ദചത്തിലും ആറാടിച്ച് ദേവരഥ സംഗമം നടന്നു.ആയിരങ്ങളാണ് അവസാനം പെയ്ത ചാറ്റൽ മഴയെ വകവയ്ക്കാതെ അഗ്രഹാര തെരുവിലേക്ക് രഥോത്സവം കാണാൻ ഒഴുകിയെത്തിയത് .

മൂന്നുദിവസം അഗ്രഹാരരീതികളിലൂടെ വിവിധ ക്ഷേത്രങ്ങളിലെ തേരുകളിൽ ഏറി ഭഗവാന്മാർ ഭക്തരെ കാണാൻ വലം വച്ചു .ഒടുവിൽ ഇന്ന് ചരിത്രപ്രസിദ്ധമായ ദേവരഥ സംഗമം നടന്നു.

വൈകിട്ട് മൂന്നുമണിയോടെ പഴയ കൽപ്പാത്തി രഥവും ,ചാത്തപ്പുറം രഥവും ഒക്കെ പതിയെ പ്രയാണം തുടങ്ങി .അഗ്രഹാരരുവുകളിൽ പിന്നെ വാദ്യകോശങ്ങളോടെ ഉത്സവത്തിമിർപ്പ്.

വിശാലക്ഷ്മിസമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുൻപിലുള്ള രഥവും,മറ്റു രണ്ടു തേരുകളും നേരത്തെ സ്ഥാനം പിടിച്ചു .മന്തക്കര മഹാഗണപതിയെ കണ്ട്പഴയ കൽപ്പാത്തി ശ്രീകൃഷ്ണസ്വാമിയുടെ രഥവും , പിറകിൽ ചാത്തപ്പുരം രഥവും വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിക്ക് മുൻപിലേക്ക് എത്തി . ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നുവെങ്കിലും വലിയ ആവേശത്തോടെ തന്നെയായിരുന്നു ഇത്തവണ രഥോത്സവം നടന്നത്

രഥങ്ങൾ സംഗമം പൂർത്തിയാക്കിയതോടെ അടുത്ത രഥോത്സവത്തിന് കാണാമെന്ന് പ്രത്യാശയോടെ അഗ്രഹാര തെരുവുകളിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടം മടങ്ങി

ഡോക്ടർ പി സരിനെതിരെ വ്യാജ വോട്ട് ആരോപണം ആവർത്തിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ

പാലക്കാട്ടെ ഇടതു സ്ഥാനാർഥി ഡോക്ടർ പി സരിനെതിരെ വ്യാജ വോട്ട് ആരോപണം ആവർത്തിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഡോക്ടർ പി സരിന് റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് വ്യാജമായി നൽകിയത് ബിജെപി ഭരിക്കുന്ന നഗരസഭയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. എന്നാൽ ആരോപണത്തിന് മറുപടിയുമായി ഡോക്ടർ പി സരിനും ഭാര്യ ഡോക്ടർ സൗമ്യ സരിനും രംഗത്തെത്തി. അധിക്ഷേപം തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും ഇരുവരും പറഞ്ഞു.

തുടർച്ചയായ രണ്ടാം ദിവസമാണ് എൽഡിഎഫ് സ്ഥാനാർഥി പി സരിനെതിരെ വ്യാജ വോട്ട് ആരോപണം പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത്. പാലക്കാട് മണ്ഡലത്തിൽ സിപിഐഎം ചേർത്ത അവസാനത്തെ കള്ളവോട്ട് ആണ് പി സരിൻ്റേത് എന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്. സരിന് കള്ളവോട്ട് ഉൾപ്പെടുത്തുന്നതിന് വേണ്ടി ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ വ്യാജ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നൽകി എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.സരിന്റെ ഭാര്യയുടെ വോട്ടും വ്യാജ വോട്ട് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു

പ്രതിപക്ഷ നേതാവിന്റെ ആരോപണം ചർച്ചയായതോടെയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയും ഭാര്യ ഡോക്ടർ സൗമ്യയും മറുപടിയുമായി രംഗത്തെത്തിയത്. രാഷ്ട്രീയത്തിൽ ഇടപെടാത്ത ആൾ ആണ് താനെന്നും തന്നെ വ്യാജ വോട്ടർ എന്ന് വിളിച്ചാൽ കയ്യുംകെട്ടി നോക്കിയിരിക്കില്ല എന്നായിരുന്നു ഡോക്ടർ സൗമ്യ സരിന്റെ മറുപടി

2018 വീടുവാങ്ങിയതും ആ വീടിൻറെ ആധാരവും സഹിതമായിരുന്നു സൗമ്യ സരിൻ വാർത്താസമ്മേളനത്തിൽ മറുപടി നൽകിയത്. താമസം ഇല്ല എന്ന് പ്രതിപക്ഷ നേതാവ് പറയുന്ന വീടിൻറെ മുകളിലാണ് താൻ താമസിച്ചിരുന്നത് എന്നും താഴത്തെ നിലയിൽ താമസിക്കുന്നവർക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനാണ് സ്ഥാനാർത്ഥിയായപ്പോൾ 250 മീറ്റർ മാറി മറ്റൊരു വീട്ടിലേക്ക് മാറിയതെന്നും സരിനും വ്യക്തമാക്കി

സ്വന്തം വീട്ടിലാണ് താമസിക്കുന്നതെന്ന് ആരെയാണ് ബോധ്യപ്പെടുത്തേണ്ടത് എന്നും സരിൻ ചോദിച്ചു. നിലവിലെ രീതിയിൽ പ്രതിപക്ഷ നേതാവ് വ്യാജ ആരോപണവുമായി മുന്നോട്ടു പോയാൽ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും എൽഡിഎഫ് സ്ഥാനാർത്ഥിയും ഭാര്യയും വ്യക്തമാക്കി

വിദേശത്ത് ജോലി വാഗ്ദാനം നല്‍കി പണം തട്ടി; അമ്മയും മകളും ഉള്‍പ്പെട്ട സംഘം പിടിയില്‍

വിദേശത്ത് ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ പ്രതികള്‍ പിടിയില്‍. കൊല്ലം അരിനല്ലൂര്‍, കോവൂര്‍, മുക്കൊടി തെക്കതില്‍ ബാലു ജി നാഥ്(31), പെരുമ്പുഴ യമുനാ സദനത്തില്‍ അനിതാ കുമാരി(48), മകള്‍ അശ്വതി(26) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. 2021 ആഗസ്റ്റ് മാസം മുതല്‍ 2023 ആഗസ്റ്റ് മാസം വരെയുള്ള കാലയളവില്‍ നീണ്ടകര സ്വദേശിയായ യുവാവിനും ബന്ധുക്കള്‍ക്കും യു.കെ യിലേക്ക് വിസാ തരപ്പെടുത്തി നല്‍കാമെന്ന്
വാഗ്ദാനം നല്‍കി പലതവണകളായി എട്ടര ലക്ഷം (850000/) രൂപ തട്ടിയെടുക്കുകയായിരുന്നു. പ്രതികളായ ബാലുവും അശ്വതിയും ചേര്‍ന്ന് കൊല്ലം താലൂക്ക് ജംഗ്ഷനില്‍ നടത്തി വന്ന വിദേശ റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്. വിസ ലഭിക്കാതായതോടെ പരാതിയുമായ് സ്ഥാപനത്തെ സമീപിച്ചെങ്കിലും ജോലിക്കായുള്ള വിസയോ, വിസയ്ക്കായ് നല്‍കിയ പണമോ തിരികെ നല്‍കാന്‍ പ്രതികള്‍ തയ്യാറായില്ല. തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
ഈസ്റ്റ് പോലീസ് സംഘം കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഒളിവില്‍ കഴിഞ്ഞ് വന്ന പ്രതികള്‍ക്കായ് തിരച്ചില്‍ നടത്തി വരുന്നതിനിടയില്‍ കഴിഞ്ഞ ദിവസം ഇവര്‍ തിരുവനന്തപുരം ജില്ലയില്‍ കല്ലമ്പലത്തു നിന്നും പോലീസിന്റെ വലയിലാവുകയായിരുന്നു. ഇവര്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരുകയാണ്. രണ്ടാം പ്രതിയായ വേണുവിനായുള്ള തിരച്ചില്‍ നടത്തി വരുകയാണ്. കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ സുമേഷ്, ശബ്ന, ജോയ് സി.പി.ഒ മാരായ ഷഫീക്ക്, അനു.ആര്‍. നാഥ്, അജയകുമാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

കൊലപാതക ശ്രമം ; പ്രതി അറസ്റ്റിൽ

    കരുനാഗപ്പള്ളി . യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പോലീസിന്റെ പിടിയിലായി.പടനായർകുളങ്ങര വടക്ക് താച്ചയിൽ ജംങ്ഷന് സമീപം കെട്ടിശ്ശേരിൽ വീട്ടിൽ സന്തോഷ് @  ജിം സന്തോഷ്(40) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഓച്ചിറ സ്വദേശി പങ്കജിനെയാണ് ഇയാൾ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവർ തമ്മിൽ ഉണ്ടായിരുന്ന കേസുകൾ ഒത്തുതീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് കരുനാഗപ്പള്ളി ഹൈസ്‌കൂൾ ജംഗ്ഷന് സമീപത്ത് വെച്ച് പങ്കജിനെ പ്രതി തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. 

കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പങ്കജിന്റെ നെഞ്ചിലും വയറ്റിലും പലതവണ കുത്തി മുറിവേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പങ്കജ് കൊല്ലത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് വരുകയാണ്. തുടർന്ന് പോലീസിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒളിവിൽ കഴിഞ്ഞു വന്ന പ്രതി ജിം സന്തോഷിനെ കരുനാഗപ്പള്ളി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ബിജു. വി, യുടെ നേതൃത്വത്തിൽ എസ് ഐ മാരായ ഷമീർ, കണ്ണൻ ,റഹീം, ഷാജിമോൻ, എസ്.സി.പി.ഒ മാരായ രാജീവ്, ഹാഷിം എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്യ്തത്. 

അയ്യപ്പ സവിധത്തില്‍ മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് തുടക്കമായി,ദര്‍ശനത്തിന് മാറ്റം ഇങ്ങനെ

ശബരിമല. അയ്യപ്പ സവിധത്തില്‍ മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് തുടക്കമായി. വൈകിട്ട് മേൽശാന്തി    പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.  പുതിയ ശബരിമല,  മാളികപ്പുറം മേൽശാന്തിമാരും   ചുമതലയേറ്റു.   വൃശ്ചിക മാസം ഒന്നായ നാളെ  പുലർച്ചെ മൂന്നു മണിക്കാണ് നട തുറക്കുക. ആദ്യദിവസമായ ഇന്ന് 30000  തീർത്ഥാടകരാണ് വെർച്വൽ ക്യൂ വഴി ശബരിമലയിൽ എത്തുന്നത്. 

തന്ത്രി കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്‌മദത്തന്റെയും സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയാണ് നട തുറന്നത്. പുതിയ മേൽശാന്തിമാർ പതിനെട്ടാം പടി ചവിട്ടി ശ്രീകോവിലിൽ എത്തി.  പിന്നാലെ ദർശന സൗഭാഗ്യം തേടിയെത്തിയവർ നിറഞ്ഞ മനസ്സോടെ അയ്യപ്പനെ തൊഴുതു.  ശരണമന്ത്ര മുഖരിതമായി അയ്യപ്പസന്നിധി.

ശബരിമല മേൽശാന്തിയായി അരുൺകുമാർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി ടി വാസുദേവൻ നമ്പൂതിരിയും ചുമതലയേറ്റു. ദേവസ്വം മന്ത്രി വി.എൻ വാസവൻ സന്നിധാനത്ത് എത്തി ഒരുക്കങ്ങൾ വിലയിരുത്തി

പതിവിൽ നിന്ന് വ്യത്യസ്തമായി നാളെ മുതൽ 18 മണിക്കൂറാണ് ദർശന സമയം. പുലർച്ചെ മൂന്നുമണിക്ക് നടതുറക്കും.

വയനാട്, കേന്ദ്ര ധനസഹായത്തെക്കുറിച്ച് ഈ മാസം തന്നെ തീരുമാനം ഉണ്ടാകും

വയനാട്. ദുരന്തത്തിൽ കേന്ദ്ര ധനസഹായത്തെക്കുറിച്ച് ഈ മാസം തന്നെ തീരുമാനം ഉണ്ടാകും. ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്.
വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നിലപാടിൽ സംസ്ഥാന സർക്കാർ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലുകൾ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ ആകില്ലെന്ന് കേന്ദ്രസർക്കാർ അയച്ച കത്ത് സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ചു. അപകടം നടന്ന് നാലുമാസം പിന്നിട്ടും അടിയന്തരസഹായം പ്രഖ്യാപിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന
സർക്കാരിന്റെ ആവശ്യം നിരാകരിച്ചെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

ഇനി സഹായം അനുവദിക്കില്ലെന്ന് കത്തിൽ പറഞ്ഞിട്ടില്ലല്ലോ എന്ന് കോടതി സംസ്ഥാന സർക്കാരിനോട് ചോദിച്ചു. കത്തിന്റെ പശ്ചാത്തല ത്തെക്കുറിച്ച് കേന്ദ്രത്തോടും വിശദീകരണം തേടി.

ദുരന്തത്തിന്റെ വ്യാപ്തി നിശ്ചയിക്കാനുള്ള ഉന്നതതല സമിതി യോഗം ചേർന്നിട്ടില്ല. ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിന് കേന്ദ്രമായച്ച കത്തിനെക്കുറിച്ച് പരിശോധിക്കുമെന്നും കേന്ദ്രസർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വയനാട് പുനരധിവാസ പദ്ധതിക്കായി സംസ്ഥാന സർക്കാരിന്റെ പക്കൽ ആവശ്യത്തിന് തുകയുണ്ടെന്നും കേന്ദ്രം ആവർത്തിച്ചു.
കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ദുരിതബാധിതർക്കായുള്ള
സംസ്ഥാന സർക്കാരിന്റെ ധനസഹായം ഒരു മാസം കൂടി തുടരും.

സംസ്ഥാന ശാസ്ത്രോത്സവത്തിൽ പള്ളിക്കൂടം ടിവിയുടെ ഗാനമേള

ആലപ്പുഴ.ഈ വർഷത്തെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഇടവേളകളിൽ വേറിട്ട വിനോദ പരിപാടികൾ കൂടി സ്ഥാനംപിടിക്കും.
അതിൽ ഒന്നാണ് പള്ളിക്കുടം ടിവിയുടെ ഗാനമേള. കേരളത്തിലെ ഗായകരായിട്ടുള്ള സ്കൂൾ കോളേജ്
വിദ്യാർത്ഥികളെയും അധ്യാപകരെയും മാത്രം ഉൾപ്പെടുത്തിക്കൊണ്ട് പള്ളിക്കൂടം ടിവിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരു മ്യൂസിക് ഷോ ആണിത്. തുടക്കത്തിൽ സംഗീത റിയാലിറ്റി ഷോയിൽ മാറ്റുരച്ച വിദ്യാർത്ഥികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള ചരിത്രത്തിൽ ആദ്യമായിട്ടാണ് അധ്യാപകരും കുട്ടികളും മാത്രം ഗായകരായ എത്തുന്ന ഒരു പ്രഫഷണൽ ഗാനമേള സംഘം രൂപീകൃതമാകുന്നത്. പതിനാറാം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ശാസ്ത്രോത്സവത്തിന്റെ പ്രധാന വേദിയായ സെന്റ് ജോസഫ് സ്കൂളിലാണ് മ്യൂസിക് ബാൻഡ് ഉദ്ഘാടനം നടക്കുന്നത്. പ്രശസ്ത ചിത്രകാരൻ
ഡോ. ജിതേഷ്ജി, ഗാന ഗന്ധർവ്വൻ യേശുദാസിന്റെ ചിത്രം വേഗവരയിലൂടെ വരച്ചു കൊണ്ടാണ് ഉദ്ഘാടനം നിർവഹിക്കുന്നതെന്ന പ്രത്യേകത കൂടി ഇതിനുണ്ടെന്ന് പള്ളിക്കുടം ടിവി ചീഫ് എഡിറ്റർ എൽ സുഗതൻ പറഞ്ഞു. പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ, വിദ്യാഭ്യാസ പ്രവർത്തകനായ എൻ ശ്രീകുമാർ, നീറ്റ് ഇന്ത്യ ഡയറക്ടർ ഡോ: അരുൺ ജി കുറുപ്പ്,കേരള സംഗീത നാടക അക്കാദമി അംഗം ആനയടി പ്രസാദ്, സംഗീതജ്ഞനായ ആലപ്പി ഋഷികേശ്, കരിയർ ഗുരു ആകാശ് വിജയ്,ശൂരനാട് രാധാകൃഷ്ണൻ തുടങ്ങിയവർ രക്ഷാധികാരികളാണ്

മിലാദി ഷെരീഫ് ഹയർസെക്കന്ററി സ്കൂളിലെ NSS വോളന്റിയേർസിന്‍റെ നേതൃത്വത്തിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു

മൈനാഗപ്പള്ളി. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയ്ൻ 2024 മിലാദി ഷെരീഫ് ഹായർസെക്കന്ററി സ്കൂളിലെ NSS വോളന്റിയേർസ് ന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു.

മിലാദി ഹയർസെക്കന്ററി സ്കൂൾ NSS വോളിന്റിയർ ഗൗരികൃഷ്ണയുടെ അധ്യക്ഷതയിൽ നാഷണൽ സൈക്കിൾ പോളോ ചാമ്പ്യൻ ഫാരിസ് ഉദ്ഘാടനം ചെയ്തു. മാലിന്യ നിർമാർജ്ജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനാഫ് സ്വാഗത സന്ദേശം നൽകി.
പഞ്ചായത്തിലെ 21 സ്കൂളുകളെ പ്രതിനിധീകരിച്ച് 200 കുട്ടികളും അധ്യാപകരും പങ്കെടുത്തു.
സ്‌കൂളിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍, മാലിന്യം കത്തിക്കുന്നത്, വലിച്ചെറിയുന്നത്, നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ ഉപയോഗം, നിലവിലുള്ള വെല്ലുവിളികള്‍, ദ്രവ മാലിന്യ സംസ്‌കരണ രംഗത്തെ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഹരിത സഭയില്‍ ചര്‍ച്ച ചെയ്തു. കുട്ടികൾ തയ്യാറാക്കിയ പാരിസ്തിക മലിനീകരണ ചോദ്യാവലിക്ക്
പഞ്ചായത്ത്‌ പ്രസിഡന്റ് വർഗീസ് തരകൻ മറുപടി നൽകി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജിമോൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ഷീബ സിജു, വൈസ് പ്രസിഡന്റ്‌ സേതു ലക്ഷ്മി, പി എം.സൈദ്,അനിത അനീഷ്, ഷിജിന, മൈമുനത്തു, രജനി, അജി ശ്രീക്കുട്ടൻ, ഷാജി ചിറക്കുമേൽ, ജലജ, ബിജു കുമാർ, അനന്ദു ഭാസി, ലാലി ബാബു, രാധിക ഓമനക്കുട്ടൻ, ഉഷ കുമാരി, റാഫിയാ,ഷഹുബാനത്,ബിജി കുമാരി, ബിന്ദു മോഹൻ, അസിസ്റ്റന്റ് സെക്രട്ടറി ഹരികുമാർ, ഹെഡ് ക്ലർക്ക് അജിത് പ്രാൺ, ശുചിത്വ മിഷൻ ആര്‍ പി മിനി മോൾ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ലീജ അജീഷ്, വിഇഒ സുനിത, മായ എന്നിവർ സംസാരിച്ചു

ജവഹർലാൽ നെഹ്രു അനുസ്മരണവും പുഷ്പാർച്ചനയും

ശാസ്താംകോട്ട: ഇൻ ഡ്യയുടെപ്രഥമ പ്രധാനമന്ത്ര ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനാഘോഷവും പുഷ്പാർച്ചനയും അനുസ്മരണവും മൈനാഗപ്പള്ളികിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദയാ ജംഗ്ഷനിൽ നടത്തി. കോൺഗ്രസ്സ് ശാസ്താംകോട്ടബ്ലോക്ക്പ്രസിഡന്റ് വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം.സെയ്ദ്അദ്ധ്യക്ഷതവഹിച്ചു. മഠത്തിൽ.ഐ. സുബയർകുട്ടി,ഷാജിചിറക്കുമേൽ , പുത്തൻമഠത്തിൽ സുരേഷ്, രഘുവരൻ , പ്രിൻസ് സുന്ദരം, ഷംനാദ് അയണിവിള തുടങ്ങിയവർ പ്രസംഗിച്ചു

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഏഴ് കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

കൊച്ചി.നെടുമ്പാശ്ശേരി വിമാന താവളത്തിൽ ഏഴ് കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

മലപ്പുറം സ്വദേശി ജംഷീർ, എറണാകുളം സ്വദേശി നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീർ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്