Home Blog Page 1830

വാർത്താനോട്ടം

2024 ഡിസംബർ 01 ഞായർ,

BREAKING NEWS

?എറണാകുളം സൗത്തിൽ ആക്രി ഗോഡൗണിൽ തീപിടുത്തം, പുലർച്ചെ 2.30 ന് ഉണ്ടായ തീപിടുത്തം 15 യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

?12 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിതെറിച്ചു.15 ലക്ഷത്തിൻ്റെ നഷ്ടമെന്ന് കടയുടമ
സ്ഥാപനം പ്രവർത്തിച്ചത് ഫയർ ലൈസൻസില്ലാതെ.

?ഗോഡൗണിലുണ്ടാ
യിരുന്ന 9 തൊഴിലാളികളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് രണ്ടര മണിക്കൂറോളം ട്രെയിൻ ഗതാഗതം നിർത്തിവച്ചിരുന്നു.

?സൗത്ത് മേൽപ്പാലത്തിനടിയിലുള്ള ആക്രി ഗോഡൗനിലുണ്ടായ തീപിടുത്തം മണിക്കൂറുകൾ പരിശ്രമിച്ചാണ് അഗ്നിരക്ഷാ സേന കെടുത്തിയത്. സമീപത്തെ വീട്ടുകാരെ പോലീസ് ഒഴിപ്പിച്ചിരുന്നു.

?സിനിമാ നിർമാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ള ആക്രി ഗോഡൗണിനാണ് തീ പിടിച്ചത്.

? തീപിടുത്തത്തെ തുടർന്ന് തടസ്സപ്പെട്ട ട്രയിൻ ഗതാഗതം രണ്ടര മണിക്കുറിന് ശേഷം പുന:സ്ഥാപിച്ചു.

? ചെന്നെയിൽ ഹിൻജാൽ ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞു.

?ചെന്നെയിൽ യെല്ലോ അലർട്ട്, വിമാനത്താവളം തുറന്നു., മഴകെടുതിയിൽ മൂന്ന് മരണം

?ഉത്തർപ്രദേശിൽ 17 കാരിയെ ബലാത്സംഗം ചെയ്ത രണ്ട് പേർ കസ്റ്റഡിയിൽ, ആസിഡ് കുടിച്ച് അത്യാസന്ന നിലയിൽ പെൺകുട്ടി ബെറേലിയിലെ ആശുപത്രിയിൽ

?കൊച്ചി നെടുമ്പാശ്ശേരിയിൽ ഹോട്ടലിൻ്റെ പാർക്കിംഗ് ഏരിയയിൽ തീപിടുത്തം 5 വാഹങ്ങൾ കത്തിനശിച്ചു.

? കേരളീയം ?

?സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേരള കലാമണ്ഡലത്തിലെ മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു. അധ്യാപകര്‍ മുതല്‍ സെക്യൂരിറ്റി ജീവനക്കാര്‍ വരെയുള്ള 120 ഓളം താല്‍ക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഡിസംബര്‍ ഒന്നാം തീയതി മുതല്‍ ജീവനക്കാര്‍ ആരും ജോലിക്ക് വരേണ്ടതില്ല എന്ന് വ്യക്തമാക്കികൊണ്ട് കേരളകലാമണ്ഡലം വൈസ് ചാന്‍സിലര്‍ പിരിച്ചുവിടല്‍ ഉത്തരവിറക്കി.

?ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കനക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

?ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞു ജനിച്ചതില്‍ നടപടിയുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ മന്ത്രി നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ നിര്‍ദേശ പ്രകാശം മിഡാസ്, ശങ്കേഴ്സ് എന്നീ ലാബുകളുടെ അള്‍ട്രാ സൗണ്ട് സ്‌കാനിന്റെ പ്രവര്‍ത്തനം സീല്‍ ചെയ്തു.

?കൊടകര കുഴല്‍പ്പണക്കേസില്‍ തിരൂര്‍ സതീഷ് തുടരന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി മൊഴി നല്‍കി. ബിജെപി ഓഫീസിലെത്തിച്ച പണത്തിന്റെ വിവരങ്ങളും അത് ചെലവഴിച്ചതുമായി ബന്ധപ്പെട്ട രേഖകളും കൈമാറിയിട്ടുണ്ടെന്ന് തിരൂര്‍ സതീഷ് പറഞ്ഞു.

? സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഹാജര്‍ ബുക്ക് ഒഴിവാക്കി. ബയോ മെട്രിക് പഞ്ചിംഗ് പൂര്‍ണമായും നടപ്പാക്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഹാജര്‍ ബുക്കില്‍ ഒപ്പിടേണ്ടന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.

? ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ വിവിധ പത്രങ്ങളുടെ പാലക്കാട് എഡിഷനില്‍ പാലക്കാട് ഉപ തെരഞ്ഞെടുപ്പിന്റെ തലേദിവസം പ്രസിദ്ധീകരിച്ച ഇടത് മുന്നണിയുടെ പത്ര പരസ്യ വിവാദത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റിന് നോട്ടീസ് നല്‍കിയതായി പാലക്കാട് ജില്ലാ കളക്ടര്‍.

? കൊടുവള്ളിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ജ്വല്ലറി ഉടമയെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തി രണ്ട് കിലോയോളം സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ വഴിത്തിരിവ്. കവര്‍ച്ചയുടെ മുഖ്യ സൂത്രധാരന്‍ കടയുടമയുടെ സുഹൃത്തായ രമേശ് ആണെന്ന് പൊലീസ്. കേസിലെ സൂത്രധാരനായ രമേശ് ഉള്‍പ്പെടെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

? കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 29-മത് ഐ.എഫ്.എഫ്.കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് വിഖ്യാത ഹോങ്കോങ് സംവിധായികയും തിരക്കഥാകൃത്തും നിര്‍മ്മാതാവും നടിയുമായ ആന്‍ ഹുയിക്ക്.

? ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് വീണ്ടും ചാകര. ഇന്നലെ രാവിലെയാണ് ചാളക്കൂട്ടം തിരയോടൊപ്പം കരയ്ക്കുകയറിയത്. അര മണിക്കൂറില്‍ താഴെ സമയം മാത്രമാണ് ചാളക്കൂട്ടം കരയ്ക്ക് കയറിയതെങ്കിലും രണ്ടാഴ്ച മുമ്പ് കടപ്പുറം പഞ്ചായത്തിന്റെ വിവിധ തീരങ്ങളിലുണ്ടായതിനേക്കാള്‍ കൂടുതല്‍ മീനുകള്‍ ഇത്തവണ കരയ്ക്കുകയറി.

?? ദേശീയം ??

? ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കര തൊട്ടതോടെ തമിഴ്നാട് , പുതുച്ചേരി, ആന്ധ്രാ തീരങ്ങള്‍ അതീവജാഗ്രതയില്‍. കനത്ത മഴയ്ക്കിടെ രണ്ട് പേര്‍ ചെന്നൈയില്‍ ഷോക്കേറ്റ് മരിച്ചു. മഹാബലിപുരത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി തുടങ്ങിയ കനത്ത മഴയില്‍ ചെന്നൈ നഗരം വെള്ളത്തില്‍ മുങ്ങി.

? ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം. ഇന്നലെ ദില്ലിയിലെ ഗ്രേറ്റര്‍ കൈലാശ് ഭാഗത്ത് പ്രവര്‍ത്തകര്‍ക്കും മറ്റു നേതാക്കള്‍ക്കുമൊപ്പം പദയാത്ര നടത്തുന്നതിനിടെയാണ് ആക്രമണ ശ്രമം ഉണ്ടായത്. പദയാത്ര നടന്നുകൊണ്ടിരിക്കെ പെട്ടെന്ന് കെജ്രിവാളിനുനേരെ ഒരാള്‍ ദ്രാവകം എറിയുകയായിരുന്നു.

? ഉത്തര്‍പ്രദേശിലെ വാരാണസി റെയില്‍വേ സ്റ്റേഷനില്‍ വാഹന പാര്‍ക്കിംഗ് ഏരിയയില്‍ തീപിടിത്തം. 200ലേറെ വാഹനങ്ങള്‍ കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

? ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഭീഷണി സന്ദേശം നല്‍കി ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂന്‍. ഡിസംബര്‍ ഒന്ന് ഡി- ഡേ ആണെന്നും അന്ന് ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള യാത്ര ഒഴിവാക്കണമെന്നും യാത്രക്കാരോട് നിര്‍ദേശിച്ചുകൊണ്ടുള്ളതായിരുന്നു ഭീഷണി സന്ദേശം.

?മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഡിസംബര്‍ അഞ്ചാം തീയതി വൈകിട്ട് അഞ്ചുമണിക്ക് നടക്കുമെന്ന് സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബാവന്‍കുലെ. എക്‌സിലെ കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

? ഓരോ ആക്രമണവും അദാനി ഗ്രൂപ്പിനെ കൂടുതല്‍ ശക്തമാക്കുകയാണെന്ന് ചെയര്‍മാന്‍ ഗൗതം അദാനി. സൗരോര്‍ജ കരാറിന് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ അദാനി ഗ്രൂപ്പിനെതിരെ അമേരിക്ക അഴിമതിക്കുറ്റം ചുമത്തിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

?? അന്തർദേശീയം ??

? നൈജീരിയയില്‍ നദിയില്‍ ബോട്ട് മറിഞ്ഞ് 27 പേര്‍ക്ക് ദാരുണാന്ത്യം. നിരവധിപേരെ കാണാതായി. കോഗി സംസ്ഥാനത്തെ ഡാംബോയ്ക്ക് സമീപം നൈജര്‍ നദിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. രാജ്യത്തെ തിരക്കേറിയ നദീജലപാതയാണിത്.

?യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍. പരമാധികാരം സംരക്ഷിക്കാനുള്ള റഷ്യന്‍ പോരാട്ടത്തിന് എല്ലാ സഹായവുമുണ്ടാകുമെന്നും കിം ജോംഗ് ഉന്‍ വ്യക്തമാക്കി. റഷ്യന്‍ പ്രതിരോധ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് കിം ജോംഗ് ഉന്‍ ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചത്.

? കായികം ?

? ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ‘ഹൈബ്രിഡ്’ മോഡലില്‍ സംഘടിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സമ്മതിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു വേദിയില്‍ നടത്താനുള്ള ‘ഹൈബ്രിഡ് മോഡല്‍’ നിര്‍ദേശം അംഗീകരിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റ് പാക്കിസ്ഥാനില്‍നിന്നു മാറ്റുമെന്ന് ഐസിസി താക്കീത് നല്‍കിയിരുന്നു. ഇതോടെയാണ് പിസിബി വഴങ്ങിയതെന്നാണ് സൂചന.

പീഡനദൃശ്യം പുറത്തുവിടുമെന്ന് ഭീഷണി; ആസിഡ് കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച് ബലാത്സംഗത്തിനിരയായ 17കാരി

ലക്നൗ; ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന്റെ വിഡിയോ പുറത്തുവരുമെന്ന് ഭയന്ന് പതിനേഴുകാരി ടോയ്‌ലറ്റ് ക്ലീനിങ് ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഒരാഴ്ച മുൻപ് പെൺകുട്ടി റോഡിലൂടെ നടക്കുമ്പോഴാണ് രണ്ട് പുരുഷന്മാർ വഴിയിൽ തടഞ്ഞുനിർത്തി വിജനമായ സ്ഥലത്തേക്ക് ബലമായി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്. പീഡന വിഡിയോ ഇവർ ചിത്രീകരിക്കുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാൽ വിഡിയോ ഓൺലൈനിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.

വിഡിയോ പുറത്തുവരുമെന്ന് ഭയന്ന് വെള്ളിയാഴ്ചയാണ് പെൺകുട്ടി ടോയ്‌ലറ്റ് ക്ലീനിങ് ആസിഡ് കഴിച്ചത്. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പെൺകുട്ടി ബറേലിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്‌തതായും പൊലീസ് അറിയിച്ചു.

ആശുപത്രിയിലെ വനിതാ ശുചിമുറിയിൽ ഒളിക്യാമറ; ‘പേന ക്യാമറ’ വച്ച ട്രെയിനി ഡോക്ടർ അറസ്റ്റിൽ

പൊള്ളാച്ചി: സർക്കാർ ആശുപത്രിയിൽ വനിതാ ഡോക്‌ടർമാരും നഴ്സുമാരും ഉപയോഗിക്കുന്ന ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ യുവ ട്രെയിനി ഡോക്ടർ അറസ്റ്റിൽ. കൃഷ്ണഗിരി ജില്ലയിലെ ഊത്തങ്കര സ്വദേശി വെങ്കിടേഷാണ് (32) പിടിയിലായത്.

കോയമ്പത്തൂർ മെഡിക്കൽ കോളജിൽ എംഎസ് ഓർത്തോ വിഭാഗം മൂന്നാംവർഷ വിദ്യാർഥിയും പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ ട്രെയ്നി ഡോക്ടറുമാണ് ഇയാൾ. ആശുപത്രിയിൽ ഒട്ടേറെ വനിതാ ഡോക്ടർമാരും നഴ്‌സുമാരും ട്രെയ്നി ഡോക്ടർമാരും ഉണ്ട്. രണ്ടുദിവസം മുൻപു ശുചിമുറിയിൽ പോയ നഴ്സാണ് പേനയുടെ ആകൃതിയിലുള്ള ക്യാമറ കണ്ടത്.

ആശുപത്രി സൂപ്രണ്ടിനെ വിവരം അറിയിച്ചതോടെ രഹസ്യ ക്യാമറ സ്ഥാപിച്ചത് ആരെന്നു കണ്ടെത്താൻ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണു സംഭവത്തിനു പിന്നിൽ ഡോക്ടറാണെന്നു വ്യക്തമായത്. തുടർന്ന് വെസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

കേസെടുത്ത പൊലീസ് ഡോക്ടറെ ചോദ്യംചെയ്തപ്പോൾ നവംബർ 16 മുതൽ ശുചിമുറിയിൽ ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയതായി വ്യക്തമായി. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ഓൺലൈനിൽ ക്യാമറ വാങ്ങിയതായി കണ്ടെത്തി. ഇയാൾ ജോലി ചെയ്ത മറ്റ് ആശുപത്രിയിലും സമാന സംഭവം നടന്നിട്ടുണ്ടോ എന്നു പൊലീസ് അന്വേഷിച്ചുവരുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ശബരിമല, തിരക്ക് വർധിച്ചാലും പോലീസ് സജ്ജമെന്ന് എഡിജിപി

ശബരിമല. തിരക്ക് വർധിച്ചാലും പോലീസ് സജ്ജമാണ് എന്ന് എഡിജിപി എസ് ശ്രീജിത്. വിർച്വൽ ക്യു ബുക്ക് ചെയ്യുന്ന തീർത്ഥാടകർ നൽകിയ സമയത്ത് വരാതിരിക്കുന്ന സാഹചര്യം ഉണ്ട്. മറ്റ് സമയങ്ങളിൽ ദർശനത്തിന് എത്തുന്നത് ഒഴിവാക്കണം. സ്ലോട്ട് ലഭിച്ച സമയത്ത് എത്താത്ത തീർത്ഥാടകർ പമ്പയിലും നിലയ്ക്കലും കാത്തിരിക്കേണ്ടി വരും .ദർശനത്തിന് പ്രഥമപരിഗണന സമയത്ത് എത്തുന്നവർക്കായിരിക്കും

സ്പോട് ബുക്കിംഗ് 10000 ആണ് കോടതി നിർദേശിച്ചത്. അതിൽ കൂടുതലായി എത്തുന്ന തീർത്ഥാടകരും തിരക്ക് കുറയുന്നത് വരെ പമ്പയിലും നിലയ്ക്കലും കാത്തിരിക്കേണ്ടി വരും. തമിഴ്നാട്ടിലെ ചുഴലിക്കാറ്റ് മൂലം ദർശനത്തിന് എത്താൻ സാധിക്കാത്ത തീർത്ഥാടകർ ഇനി എത്തുമ്പോൾ കൂട്ടത്തോടെ എത്താതിരിക്കാൻ ശ്രദ്ധിക്കണം.

അതേസമയം ശബരിമലയിൽ തീർത്ഥാടന തിരക്ക് തുടരുന്നു. ഇന്നും വെർച്വൽ ക്യൂ ബുക്കിംഗ് 70,000 ആണ്. ഇന്നലെ 70,000ത്തിൽ അധികം തീർത്ഥാടകർ ദർശനം നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണം 80,000 കടന്നിരുന്നു. ഇന്നലെ 75821ഭക്തരാണ് ദർശനം നടത്തിയത് .സ്പോട്ട് ബുക്കിംഗ് വഴിയെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ട്. ഒരേ സമയം കൂടുതൽ തീർത്ഥാടകർ സന്നിധാനത്തേക്ക് എത്തുന്നുണ്ടെങ്കിലും തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് കഴിയുനുണ്ട്. ഇന്ന് ഞായറാഴ്ചയായതിനാൽ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഭക്തരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് വരുമാനവും വർദ്ധിക്കുന്നുണ്ട് . മുൻ വർഷത്തേക്കാൾ 15 കോടി രൂപയുടെ അധിക വരുമാനമാണ് ഈ സീസണിൽ ലഭിച്ചത്. ഇന്നലെ രാത്രി സന്നിധാനത്ത് ചെറിയ തോതിൽ മഴ പെയ്തിരുന്നു. ഫിൻജി ചുഴലികാറ്റിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശമുണ്ട്.

ആത്മഹത്യചെയ്ത ട്രാക്കോ കേബിൾ കമ്പനി ജീവനക്കാരൻ ഉണ്ണിയുടെ സംസ്കാരം ഇന്ന്

കൊച്ചി. 11 മാസമായി ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത ട്രാക്കോ കേബിൾ കമ്പനി ജീവനക്കാരൻ ഉണ്ണിയുടെ സംസ്കാരം ഇന്ന്. ഉണ്ണിയുടെ ആത്മഹത്യയിൽ മാനേജ്മെന്റിന് എതിരായ പ്രതിഷേധം ശക്തമാക്കുകയാണ് തൊഴിലാളികൾ. ഉണ്ണി ജോലി ചെയ്തിരുന്ന ട്രാക്കോ കേബിൾസിന്റെ ഇരുമ്പനം മെയിൻ യൂണിറ്റിലേക്കും തിരുവല്ല യൂണിറ്റിലേക്കും ഇന്നലെ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
ജീവനക്കാരുടെ സമീപനമാണ് പ്രശ്ന പരിഹാരത്തിന് തടസ്സമെന്ന വ്യവസായ മന്ത്രി പി രാജീവിന്റെ പരാമർശത്തിൽ പ്രതിഷേധം വ്യാപകമാവുകയാണ്. മന്ത്രിക്കെതിരെ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് വിവിധ തൊഴിലാളി സംഘടനകൾ.

ഒറ്റയ്ക്ക് യാത്ര ചെയ്ത പെൺകുട്ടി ആവശ്യപ്പെട്ട സ്റ്റോപ്പിൽ രാത്രി ബസ് നിർത്തിയില്ല ,സ്കാനിയ ബസ് ജീവനക്കാരനെതിരെ പരാതി

കോഴിക്കോട്. കെ.എസ്.ആർ ടി.സി സ്കാനിയ ബസ് ജീവനക്കാരനെതിരെ പരാതി. ഒറ്റയ്ക്ക് യാത്ര ചെയ്ത പെൺകുട്ടി ആവശ്യപ്പെട്ട സ്റ്റോപ്പിൽ രാത്രി ബസ് നിർത്തിയില്ല. സംഭവം താമരശ്ശേരിയിൽ. രാത്രി 8.30 ന് എത്തേണ്ട ബസ് എത്തിയത് രാത്രി 10 ന്

താമരശ്ശേരി പഴയ സ്റ്റാൻഡിൽ ബസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ബസ് നിർത്തിയത് അര കിലോമീറ്റർ മാറി കെ.എസ്.ആർ ടി സി ഡിപ്പോയിൽ. താമരശ്ശേരി കെടവൂർ വാഴക്കാലയിൽ അനാമികയാണ് പരാതി നൽകിയത്. പെൺകുട്ടി യാത്ര ചെയ്തത് ബംഗളൂരുവിൽ നിന്ന് താമരശ്ശേരിയിലേക്ക്

കരുനാഗപ്പള്ളിയിലെ സിപിഎം നടപടി,സർജ്ജിക്കൽ സ്ട്രൈക്കിൽ ഞെട്ടി ഇരുപക്ഷവും

കരുനാഗപ്പള്ളി. ചേരി തിരിഞ്ഞുള്ള പോര് തെരുവു യുദ്ധമായതോടെ സംസ്ഥാന നേതൃത്വത്തിന് കര്‍ശന നടപടിവേണ്ടി വന്ന കരുനാഗപ്പള്ളിയില്‍ നടുങ്ങി ഇരുപക്ഷവും . ഏരിയാ കമ്മിറ്റി തന്നെ പിരിച്ചുവിട്ടുള്ള നടപടി വൈകിവന്ന വിവേകമാണെങ്കിലും സഹനത്തിന്‍റെ നെല്ലിപ്പടിയില്‍ നിന്നുള്ള സംസ്ഥാന നേതൃത്വത്തിന്‍റെ ഒറ്റമൂലിയായിരുന്നു.

പിആര്‍ വസന്തനെന്ന ഏക ഛത്രാധിപതി രണ്ടു പതിറ്റാണ്ടു കാലം അടക്കിവാണ ഏരിയാ കമ്മിറ്റിയാണ് സംസ്ഥാന സെക്രട്ടറി പങ്കെടുത്ത ജില്ലാ സെക്രട്ടേറിയേറ്റ് തകര്‍ത്തു തരിപ്പണമാക്കിയത്. ഇനി കരുനാഗപ്പള്ളിയുടെ പാര്‍ട്ടി രക്തബന്ധുക്കളില്ലാത്ത അഡ്ഹോക്ക് കമ്മിറ്റി ഏരിയായിലെ പാർടിയെയും സ്ഥാപനങ്ങളെയും ഭരിക്കും. കൊടിയ അഴിമതി നടമാടുന്നുവെന്ന് വിമത പക്ഷം ആരോപിച്ച പാർടി നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ ഇനി ഔദ്യോഗിക പക്ഷം കാഴ്ചക്കാരാകും. ഒരര്‍ത്ഥത്തില്‍ ഇത്തവണയും ഔദ്യോഗികപക്ഷം സുഖമായി പിടിമുറുക്കിയതായിരുന്നു.ഇവര്‍ പടിപടിയായി മുന്നേറിയത് കണ്ട് നിലവിട്ട വിമതപക്ഷത്തിന്‍റെ ചാവേര്‍പ്പോരാട്ടമാണ് കരുനാഗപ്പള്ളിയില്‍ തെരുവില്‍ കണ്ടത്. അതുവഴി സ്വയം നശിച്ചായാലും അവര്‍ ലക്ഷ്യം കണ്ടു.

എന്തുവില കൊടുത്തും ഏരിയാ കമ്മിറ്റിയെ പിരിച്ചു വിടുക എന്ന ലക്ഷ്യം നിറവേറിയതിൽ വിമതപക്ഷത്തിന് സന്തോഷിക്കാം. പരസ്യമായി പാർടിയെ വെല്ലുവിളിച്ചവർക്കെതിരെ തൽക്കാലം നടപടി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പിന്നാലെ അതുമുണ്ടാകുമെന്നാണ് സൂചന.പങ്കെടുത്തവരുടെ പട്ടിക ആവശ്യപ്പെട്ട സംസ്ഥാന നേതൃത്വം വിമതരുടെ ഘടകങ്ങളിൽ നടപടി എടുക്കാൻ നിർദേശം നൽകിയേക്കും. പുതിയ സംസ്ഥാന കമ്മിറ്റിയിൽ സൂസൻകോടി ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി.ജില്ലാ സെക്രട്ടേറിയേറ്റിലേക്കുള്ള പി.ആർ വസന്തൻെറ തിരിച്ചുവരവും ദുഷ്ക്കരമാണ്. രണ്ട് നേതാക്കളേയും തള്ളിപ്പറഞ്ഞു കഴിഞ്ഞു സംസ്ഥാന നേതൃത്വം. പുതിയ തീരുമാനത്തോടെ നിലവിലെ ലോക്കൽ കമ്മിറ്റികളുടെ കഥയും കഴിഞ്ഞു. എല്ലാം അഡ്ഹോക്ക് കമ്മിറ്റി തീരുമാനിക്കുമെന്ന പ്രഖ്യാപനം ലോക്കല്‍ തലങ്ങളിലെ ഇരുപക്ഷത്തെയും നേതാക്കൾക്ക് ഇടിത്തീയായി.പാർടി സ്ഥാപനങ്ങളിലെ നിയമനങ്ങളും സാമ്പത്തിക ഇടപാടുകളും ഭൂമി കയ്യേറ്റവുമെല്ലാം വീണ്ടും ചർച്ചയിലെത്തിക്കാനാണ് ഇരുപക്ഷത്തിൻേറയും നീക്കം. രണ്ടുധ്രുവങ്ങളായി നിന്ന കരുനാഗപ്പള്ളിയിലെ പാർടിയെ കരകയറ്റാനുള്ള നടപടികളെ സാധാരണ അണികൾ പ്രതീക്ഷയോടെയാണ് കാണുന്നത്.

കൊച്ചിയില്‍ രണ്ടിടത്ത് തീപിടുത്തം,ആശങ്കയുടെ മണിക്കൂറുകള്‍

കൊച്ചി. സൗത്ത് റെയില്‍ വേ മേല്‍പ്പാലത്തിന് സമീപം ആക്രി ഗോഡൗണില്‍ വന്‍ തീപിടത്തം. സമീപത്തെ വീടുകളും പാര്‍ക്കിങ് ഏരിയയിലെ വാഹനങ്ങളും കത്തിനശിച്ചു. ഗോഡൗണില്‍ ഉണ്ടായിരുന്ന ഒന്‍പത് പേരെ അ?ഗ്‌നിശമന സേന രക്ഷപ്പെടുത്തി. വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് മൂന്നരമണിക്കൂറിലേറെ സമയമെടുത്താണ് തീയണച്ചത്.

സൗത്ത് റെയില്‍വേ പാലത്തിന് സമീപമായതിനാല്‍ ട്രെയിന്‍?ഗതാ?ഗതവും തടസ്സപ്പെട്ടു. രണ്ട് മണിക്കൂര്‍ കഴിഞ്ഞാറ് ട്രെയിന്‍ ?ഗതാ?ഗതം പുനഃസ്ഥാപിച്ചത്. തീ നിയന്ത്രണവിധേയമെന്ന് അ?ഗ്‌നിശമന സേന അറിയിച്ചു. സമീപ പ്രദേശങ്ങളിലെ ആളുകളെ പെട്ടെന്ന് ഒഴിപ്പിക്കാനായത് മൂലം വന്‍ ദുരന്തം ഒഴിവായി. അ?ഗ്‌നിബാധയെ തുടര്‍ന്ന് ?ഗോഡൗണിലെ 12 ഗ്യാസ് സിലണ്ടറുകള്‍ പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ട്.

അതേ സമയം. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം ഹോട്ടലിലെ പാര്‍ക്കിം?ഗ് ഏരിയയില്‍ ഉണ്ടായ തീപിടിത്തത്തില്‍ വാഹനങ്ങള്‍ കത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ആപ്പിള്‍ റസിഡന്‍സിയില്‍ അര്‍ധ രാത്രിയോടെയാണ് തീപിടിത്തം ഉണ്ടായത്. കാര്‍ പാര്‍ക്കിം?ഗ് ഏരിയയില്‍ ഉണ്ടായ അ?ഗ്‌നിബാധയില്‍ ഒരു കാര്‍ പൂര്‍ണമായും കത്തിനശിച്ചു. 3 കാറുകളും ഏതാനും ബൈക്കുകളും ഭാ?ഗികമായി കത്തിനശിച്ചു.

സിപിഎം നേതാവിന്റെ ബിജെപി പ്രവേശം, പത്തിയൂരിൽ കേക്ക് മുറിച്ച് ആഘോഷിച്ചു ഡിവൈഎഫ്ഐ നേതാക്കൾ

കായംകുളം.സിപിഎം നേതാവിന്റെ ബിജെപി പ്രവേശം, പത്തിയൂരിൽ കേക്ക് മുറിച്ച് ആഘോഷിച്ചു ഡിവൈഎഫ്ഐ നേതാക്കൾ.

പാർട്ടി വിട്ട നേതാവ് പര നാറിയെന്ന് ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ശ്രീജിത്ത്‌. സിപിഎം മുൻ ഏരിയ കമ്മിറ്റിയംഗം ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ബിപിൻ സി ബാബുവാണ് പാര്‍ട്ടി വിട്ടു ബിജെപിയിൽ ചേർന്നത്

ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS

  


2024 ഡിസംബർ 01 ഞായർ, 7.30 am

?എറണാകുളം സൗത്തിൽ ആക്രി ഗോഡൗണിൽ തീപിടുത്തം, പുലർച്ചെ 2.30 ന് ഉണ്ടായ തീപിടുത്തം 15 യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

?12 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിതെറിച്ചു.15 ലക്ഷത്തിൻ്റെ നഷ്ടമെന്ന് കടയുടമ
സ്ഥാപനം പ്രവർത്തിച്ചത് ഫയർ ലൈസൻസില്ലാതെ.

?ഗോഡൗണിലുണ്ടാ
യിരുന്ന 9 തൊഴിലാളികളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് രണ്ടര മണിക്കൂറോളം ട്രെയിൻ ഗതാഗതം നിർത്തിവച്ചിരുന്നു.

?സൗത്ത് മേൽപ്പാലത്തിനടിയിലുള്ള ആക്രി ഗോഡൗനിലുണ്ടായ തീപിടുത്തം മണിക്കൂറുകൾ പരിശ്രമിച്ചാണ് അഗ്നിരക്ഷാ സേന കെടുത്തിയത്. സമീപത്തെ വീട്ടുകാരെ പോലീസ് ഒഴിപ്പിച്ചിരുന്നു.

?സിനിമാ നിർമാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ള ആക്രി ഗോഡൗണിനാണ് തീ പിടിച്ചത്.

? തീപിടുത്തത്തെ തുടർന്ന് തടസ്സപ്പെട്ട ട്രയിൻ ഗതാഗതം രണ്ടര മണിക്കുറിന് ശേഷം പുന:സ്ഥാപിച്ചു.

? ചെന്നെയിൽ ഹിൻജാൽ ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞു.

?ചെന്നെയിൽ യെല്ലോ അലർട്ട്, വിമാനത്താവളം തുറന്നു., മഴകെടുതിയിൽ മൂന്ന് മരണം

?ഉത്തർപ്രദേശിൽ 17 കാരിയെ ബലാത്സംഗം ചെയ്ത രണ്ട് പേർ കസ്റ്റഡിയിൽ, ആസിഡ് കുടിച്ച് അത്യാസന്ന നിലയിൽ പെൺകുട്ടി ബെറേലിയിലെ ആശുപത്രിയിൽ

?കൊച്ചി നെടുമ്പാശ്ശേരിയിൽ ഹോട്ടലിൻ്റെ പാർക്കിംഗ് ഏരിയയിൽ തീപിടുത്തം 5 വാഹങ്ങൾ കത്തിനശിച്ചു.