Home Blog Page 176

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഛേദിക്കപ്പെട്ട ശരീരഭാഗങ്ങൾ, നരബലി എന്ന് സംശയം

ചണ്ഡീഗഡ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഛേദിക്കപ്പെട്ട ശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവം,നരബലി എന്ന് സംശയം.ഹരിയാനയിലെ ഗുരുഗ്രാമിന് സമീപമാണ് കഴിഞ്ഞ ബുധനാഴ്ച മൃതദേഹം കണ്ടെത്തിയത്.തലയും,കാലും ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ ആണ് കിട്ടിയത്. പാതയോരത്തെ വയലില്‍ കര്‍ഷകനാണ് സരീരഭാഗം കണ്ടെത്തി പൊലീസില്‍ അറിയിച്ചത്.

​ആറിനും പത്തിനും ഇടയിൽ പ്രായമുള്ള പെൺകുട്ടിയുടേതാണ് ശരീരഭാഗങ്ങൾ. ബലി നൽകുന്നതിന്റെ ഭാഗമായിട്ടായിരിക്കാം പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് സംശയം. കുട്ടിയുടെ മുറിച്ചെടുത്ത മുടിയിഴകൾ മൃതദേഹതോടൊപ്പം കിട്ടിയിരുന്നു. ശരീരത്ത് രക്തം തളിച്ചതായും കാണാം. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മുറിച്ചനിലയിലാണ് ഭാഗങ്ങള്‍. പട്ടുതുണിയുടെ കഷണങ്ങളും കിട്ടി. ഇതെല്ലാം ദുര്‍മന്ത്രവാദത്തിന്‍റെ സൂചന നല്‍കുന്നതായി പൊലീസ് പറയുന്നു. വിശദമായ അന്വേഷണം നടക്കുകയാണ്.

വിവാഹാഘോഷത്തിനിടെ മൂന്നുവയസുകാരി ക്രൂരമായി ബലാത്സംഗത്തിനിരയായി

വിവാഹാഘോഷത്തിനിടെ മൂന്നുവയസുകാരി ക്രൂരമായി ബലാത്സംഗത്തിനിരയായി. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിൽ മാട്ടൗൾ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതിയെ കോടതിയിൽ ഹാജരാക്കുകയും തുടർന്ന് ജയിലിലേക്ക് അയക്കുകയും ചെയ്തു. പെൺകുട്ടി ജില്ലാ വനിതാ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച ഗ്രാമത്തിൽ ഒരു വിവാഹ ഘോഷയാത്ര എത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗ്രാമവാസികൾ അതിഥികളെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു, അതേസമയം വധുവിന്റെ മൂന്ന് വയസ്സുള്ള മരുമകൾ മറ്റ് കുട്ടികളോടൊപ്പം വീടിന് പുറത്ത് കളിക്കുകയായിരുന്നു. ഈ സമയത്ത്, അതേ ഗ്രാമത്തിൽ നിന്നുള്ള ഒരാൾ കുട്ടിയെ എടുത്തുകൊണ്ട് സ്ഥലംവിടുകയായിരുന്നു.

കുറച്ചുകഴിഞ്ഞാണ് പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ മനസിലാക്കുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിൽ ഏകദേശം രണ്ട് മണിക്കൂറിന് ശേഷം വീട്ടിൽ നിന്ന് 300 മീറ്റർ അകലെ ഗ്രാമവാസിയായ ശ്യാംപാൽ(36) എന്ന യുവാവിനൊപ്പം കണ്ടു. ഇയാളുടെ അലങ്കോലമായ വസ്ത്രങ്ങളും പെൺകുട്ടിയുടെ വസ്ത്രത്തിൽ രക്തക്കറകളും കണ്ടതോടെ വീട്ടുകാര്‍ക്ക് സംശയമായി. കുട്ടി അബോധാവസ്ഥയിലായിരുന്നു. കുടുംബം ഉടൻ തന്നെ ഭിഖാംപൂർ പൊലീസ് ഔട്ട്‌പോസ്റ്റിൽ വിവരമറിയിച്ചു.
പുലർച്ചെ ഒരു മണിയോടെയാണ് സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതെന്ന് സ്റ്റേഷൻ ഓഫീസർ രവീന്ദ്ര സോങ്കർ പറഞ്ഞു. കുട്ടിയെ ആദ്യം സമീപത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സിഎച്ച്സി) പ്രവേശിപ്പിച്ചത്. പിന്നീടാണ് ജില്ലാ വനിതാ ആശുപത്രിയിലേക്ക് മാറ്റിയത്. പെൺകുട്ടിയുടെ നില ഗുരുതരമാണെന്നും വിദഗ്ധ ചികിത്സക്കായി ലഖ്‌നൗവിലേക്ക് റഫർ ചെയ്തതായും സർക്കിൾ ഓഫീസർ യാദവേന്ദ്ര പറഞ്ഞു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും എസ്‌സി/എസ്ടി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

ഒരാഴ്ചയ്ക്കിടെ രണ്ടു ശസ്ത്രക്രിയ നടത്തിയ വീട്ടമ്മ മരിച്ചു

ഒരാഴ്ചയ്ക്കിടെ രണ്ടു ശസ്ത്രക്രിയ നടത്തിയ വീട്ടമ്മ മരിച്ചു.  ആങ്ങമൂഴി കലപ്പമണ്ണില്‍ മായയാണ് മരിച്ചത്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി. അതേസമയം അടിയന്തരഘട്ടത്തിലാണ് രണ്ടാം ശസ്ത്രക്രിയ ചെയ്തതെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍. 

ശനിയുടെ 2026 ലെ വക്രഗതി ചില രാശിക്കാർക്ക് വൻ നേട്ടം

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ എന്നാണ് ശനിയെ വിശേഷിപ്പിക്കുന്നത്. 2026 ല്‍ ശനി നേര്‍രേഖാ സഞ്ചാരം വിട്ട് വക്രഗതിയില്‍ സഞ്ചരിക്കും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യപാദം )

മേടം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം ഗുണഫലങ്ങള്‍ നല്‍കും. പുതിയ വീട്, വാഹനം തുടങ്ങിയവ വാങ്ങാന്‍ യോഗമുണ്ടാകും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പലവഴിക്ക് പണം കൈയിലെത്തും. ഇതെല്ലാം നിങ്ങളുടെ സാമ്പത്തിക സ്ഥിരത വര്‍ധിപ്പിക്കും. ദാമ്പത്യ ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയം.ഥുനം

മിഥുനം (മകയിരം രണ്ടാം പകുതി തിരുവാതിര, പുണർതം ആദ്യ മുക്കാൽ പാദം )

മിഥുനം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം അനുകൂലമായിരിക്കും. കരിയറില്‍ മികച്ച വിജയം കൊയ്യാം. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ദാമ്പത്യ ജീവിതത്തിലെ ചെറിയ പിണക്കങ്ങള്‍ പരിഹരിക്കപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും പ്രതീക്ഷിക്കാം. അതിനാല്‍ തന്നെ സാമ്പത്തിക സ്ഥിതിയില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയുണ്ടാകും.

കര്‍ക്കടകം പ്രുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

കര്‍ക്കടകം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം അനുകൂലമായിരിക്കും. ആഗ്രഹിക്കുന്നതെന്തും നടക്കും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും.

കന്നി (ഉത്രം അവസാന മുക്കാൽ അത്തം, ചിത്തിര ആദ്യ പകുതി )

ശനിയുടെ വക്രഗതി സഞ്ചാരം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇവരുടെ സാമ്പത്തിക സ്ഥിതി അടുത്ത വര്‍ഷത്തില്‍ മെച്ചപ്പെടും. ചെയ്യുന്ന ജോലികളിലെല്ലാം വിജയം ഉണ്ടാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. കരിയറില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന സ്ഥാനം ലഭിക്കും.

മകരം (ഉത്രാടം അവസാന മുക്കാൽ പാദം തിരുവോണം, അവിട്ടം ആദ്യ പകുതി )

മകരം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം ഗുണം ചെയ്യും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ബിസിനസില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ അനുകൂല സമയം. ജീവിതത്തില്‍ വളരെയധികം മാറ്റങ്ങളുണ്ടാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാന്‍ സാധിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ദൂരയാത്രകള്‍ ചെയ്യേണ്ടി വന്നേക്കാം.

അലന് നേരേ നടന്നത് കൃത്യമായ ഗുണ്ടാ ആക്രമണം

തിരുവനന്തപുരം . നഗരമധ്യത്തിൽ നടന്ന 18 വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതികളുടെ തെളിവെടുപ്പ് നടത്തി.
മുഖ്യപ്രതി അജിനെയും മൂന്നാം പ്രതി കിരണിനെയും തൈക്കാട്ടെ സംഭവസ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.പ്രതികളെ തിങ്കളാഴ്ച  കോടതിയിൽ ഹാജരാക്കും.

വൈകുന്നേരം അഞ്ചുമണിയോടെയാണ് മോഡൽ സ്കൂളിനെ സമീപത്ത് കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച പ്രതികളെ തെളിവെടുപ്പ്. നിലവിൽ ഏഴ് പ്രതികളാണ് ഉള്ളത്.അലനെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയ ഒന്നാംപ്രതി അജിനെയും മൂന്നാം പ്രതി കിരണിനേയുമാണ് ആണ് തെളിവെടുപ്പിനായി എത്തിച്ചത്.
അലനെ കുത്തിയ ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ട വഴികളിലും തെളിവെടുപ്പ് പൂർത്തിയാക്കി.കൊലപാതകത്തിന് ശേഷം
മുഖ്യപ്രതി അടക്കം ഒളിവിൽക്കഴിഞ്ഞിരുന്ന കാട്ടാക്കട അടക്കമുള്ള സ്ഥലങ്ങളിലെത്തിച്ച് രാവിലെ തെളിവ് ശേഖരിച്ചിരുന്നു.
കേസിലെ ഏഴ് പ്രതികളും ഇതിനോടകം പിടിയിലായിക്കഴിഞ്ഞു. ഇതിൽ അജിൻ അടക്കമുള്ള അഞ്ചുപേർ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് മുൻപാകെ കീഴടങ്ങുകയായിരുന്നു. പിടിയിലായ പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചിരുന്നു. നാളെ വൈകീട്ട് അഞ്ചുമണി വരെയാണ് മറ്റ് ആറു പ്രതികളുടെയും കസ്റ്റഡി അനുവദിച്ചിട്ടുള്ളത്.

വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയും മ്യൂസിയം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള ആളുമാണ് മുഖ്യപ്രതി അജിന്‍. തൈക്കാട് മോഡൽ സ്കൂളിലെ 9, 10 ക്ലാസിലെ കുട്ടികൾ തമ്മിൽ ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തർക്കം ഒത്തുതീർപ്പാക്കുന്നതിന് വേണ്ടി വിളിച്ചുവരുത്തിയപ്പോഴാണ് സംഭവമുണ്ടാകുന്നത്.സ്ഥലത്തുനിന്ന് മാറിപ്പോകാൻ പറഞ്ഞതിൽ പ്രകോപിതരായ അലനെ പ്രതികൾ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ആദ്യം ഹെൽമെറ്റ് വെച്ചും തുടർന്ന് കൈയിലുണ്ടായിരുന്ന ഇരുമ്പുദണ്ഡ് ഉപയോഗിച്ചും അലനെ ആക്രമിച്ചു. തുടർന്ന് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അജിൻ അലന്റെ ഇടനെഞ്ചിൽ കുത്തുകയായിരുന്നു.


ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിന് ജി 20-യിൽ പിന്തുണ

ജോഹന്നാസ് ബെർഗ്.അമേരിക്കയുടെ എതിർപ്പുകൾ വകവയ്ക്കാതെ ജി20-യിൽ രാഷ്ട്രങ്ങളുടെ സംയുക്ത പ്രഖ്യാപനം.

അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അതിർത്തികളിൽ ഒരു രാജ്യവും ബലപ്രയോഗമോ ഭീഷണിയോ ഉപയോഗിക്കരുതെന്ന് ജി 20.

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിന് ജി 20-യിൽ പിന്തുണ.

ഏതു തരത്തിലുള്ള ഭീകരതയെയും ശക്തമായി നേരിടണമെന്നും ഒരു രാജ്യവും ഭീകരവാദത്തിന് സഹായം നൽകരുതെന്നും സംയുക്ത പ്രഖ്യാപനം.

മയക്കുമരുന്നിനെതിരെ ജി 20 ഒരുമിച്ച് പോരാടണമെന്നും മയക്കുമരുന്ന് വിൽപനയിലൂടെയുള്ള പണമാണ് ഭീകരസംഘടനകളിലേക്ക് ഒഴുകുന്നതെന്നും ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇന്ത്യ- കാനഡ – ഓസ്‌ട്രേലിയ സാങ്കേതിക സഹകരണകൂട്ടായ്മയ്ക്കും ഉച്ചകോടിക്കിടെ ധാരണയായി.

ക്ഷണിക്കപ്പെട്ട അംഗരാജ്യത്തിന്റെ അഭാവം കൊണ്ട് ജി 20യെ മരവിപ്പിക്കാനാവില്ലെന്ന് ദക്ഷിണാഫ്രിക്കൻ വിദേശകാര്യമന്ത്രി റൊണാൾഡ് ലമോള.

അമേരിക്ക ജി20 ബഹിഷ്‌കരിച്ചതിനാൽ സംയുക്ത പ്രഖ്യാപനം നടത്തരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു.

ദക്ഷിണാഫ്രിക്കയിലെ ന്യൂനപക്ഷമായ  വെള്ളക്കാർക്കെതിരെ പീഡനം നടക്കുന്നുവെന്നാരോപിച്ചായിരുന്നു അമേരിക്കയുടെ ബഹിഷ്‌കരണം.

20-ാമത് ജി20 ഉച്ചകോടി ഇന്ന് ജോഹന്നാസ്‌ബെർഗിൽ സമാപിക്കും

രണ്ട് ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു

വയനാട്. രണ്ട് ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു.
വെള്ളമുണ്ട വാരാമ്പറ്റയിലാണ് സംഭവം.

കൊച്ചാറ ആദിവാസി ഉന്നതിയിലെ മാധവി, മകൾ ആതിര എന്നിവർക്കാണ് വെട്ടേറ്റത്.

ഇവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത…ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തുലാവർഷം കനക്കുന്നു; ഇന്ന് തിരുവനന്തപുരം മുതൽ ഇടുക്കി വരെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ ചക്രവാത ചുഴിയും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദവും രൂപപ്പെട്ടു. സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. തലസ്ഥാനത്ത് കനത്തമഴയെ തുടർന്ന് ഡാമുകൾ തുറന്നു.

സംസ്ഥാനത്ത് 2261 നോമിനേഷനുകൾ  സൂക്ഷ്മ പരിശോധനയില്‍ തള്ളി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശപത്രിക സൂക്ഷ്മ പരിശോധന ഇന്നലെ അവസാനിച്ചു. ഇതോടെ ആകെ സ്ഥാനാര്‍ഥികള്‍ 98451 ആയി കുറഞ്ഞു. 2261 നോമിനേഷനുകളാണ് സംസ്ഥാനത്ത് സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്.

തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ നാമനിര്‍ദ്ദേശപത്രികകള്‍ തള്ളിയത്. തിരുവനന്തപുരത്ത് 527 നോമിനേഷനുകള്‍ തള്ളി. കോട്ടയത്ത് 401 നോമിനേഷനും തള്ളിയിട്ടുണ്ട്.

ആകെ 140995 നാമനിര്‍ദേശ പത്രികകളാണ് അംഗീകരിച്ചത്. അന്തിമ കണക്ക് ഇന്ന് ലഭ്യമാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള സമയം തിങ്കള്‍ പകല്‍ മൂന്ന് വരെയാണ്. അതിനുശേഷം വരണാധികാരികള്‍ സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
1,64,427 പത്രികകളാണ് ആകെ സമര്‍പ്പിക്കപ്പെട്ടത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത്(19,959). തൃശൂര്‍(17,168), എറണാകുളം(16,698) എന്നീ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. വയനാട്ടിലായിരുന്നു ഏറ്റവും കുറവ്(5,227).

കാട്ടാനയുടെ ആക്രമണത്തിൽ കറവൂരില്‍ ബൈക്ക് യാത്രികന് പരിക്ക്

പുനലൂര്‍.കൊല്ലത്ത് കാട്ടാനയുടെ ആക്രമണത്തിൽ
ബൈക്ക് യാത്രികന് പരിക്ക്. കറവൂർ,ഓലപ്പാറ സ്വദേശി രാധാകൃഷ്ണപിള്ളയ്ക്കാണ് പരുക്കേറ്റത്. അലിമുക്ക് – അച്ഛൻകോവിൽ പാതയിൽ കറവൂരിൽ വെച്ചായിരുന്നു ആക്രമണം. രാധാകൃഷ്ണപിള്ളയെ
പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു