Home Blog Page 154

ആദർശ് യശോധരനെ സിപിഐ (എം) പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി

കുന്നത്തൂർ:പാർട്ടി തീരുമാനത്തിന് വിരുദ്ധമായി കുന്നത്തൂർ ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് പുത്തനമ്പലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ആദർശ് യശോധരനെ സിപിഐ (എം) പ്രാഥമിക അംഗത്വത്തിൽ നിന്നും നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരം  പുറത്താക്കിയതായി എൽ.സി സെക്രട്ടറി  അഡ്വ.രാജേഷ് അറിയിച്ചു.

പാക്കിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം

പാക്കിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം. ജയിലില്‍ കഴിയുന്ന നേതാവിനെ കാണണമെന്ന് ആവശ്യപ്പെട്ട ഇമ്രാന്റെ സഹോദരിമാരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. അഡിയാലയിലെ ജയിലില്‍ ഇമ്രാന്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2023 മുതല്‍ ഇമ്രാന്‍ ഖാന്‍ അഡിയാല ജയിലില്‍ തടവിലാണ്.
മൂന്ന് ആഴ്ചയോളമായി സഹോദരനെ കാണാന്‍ ജയില്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്നാണ് ഇമ്രാന്റെ സഹോദരിമാര്‍ പറയുന്നത്. ഈ ആഴ്ച റാവല്‍പിണ്ടിയിലെ അഡിയാല ജയിലിന് പുറത്ത് പാക്കിസ്ഥാന്‍ തെഹ്‌രീക് ഇ-ഇന്‍സാഫ് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഇമ്രാനെ കാണാന്‍ സഹോദരിമാരായ നൊരീന്‍ ഖാന്‍, അലീമ ഖാന്‍, ഉസ്മ ഖാന്‍ എന്നിവര്‍ എത്തിയത്. എന്നാല്‍ ജയിലില്‍ സന്ദര്‍ശനം അനുവദിക്കാതെ പ്രവര്‍ത്തകരെയും സഹോദരിമാരെയും പൊലീസ് അക്രമിക്കുകയായിരുന്നു. അതേസമയം ഇമ്രാന്‍ ഖാന്റെ മരണത്തിന് പിന്നില്‍ അസിം മുനീറാണെന്ന് ബലൂചിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിലുള്ള എക്‌സ് അക്കൗണ്ടിലെ പോസ്റ്റിലുണ്ട്. പാക്ക് സൈനിക മേധാവി അസിം മുനീറും ഐഎസ്‌ഐയും ചേര്‍ന്ന് ഇമ്രാന്‍ ഖാനെ ജയിലില്‍ വച്ച് കൊലപ്പെടുത്തി എന്ന വിവരമാണ് നിരവധി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കന്നിയങ്കത്തിന് ഒരുങ്ങി നാത്തൂൻമാർ

ശാസ്താംകോട്ട:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ നാത്തൂൻമാർ മൽസരിക്കുന്നുവെന്ന പ്രത്യേകതയാണ് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിനുള്ളത്.2 വാർഡുകളിലായി മൽസരിക്കുന്ന രണ്ട് പേരും
യുഡിഎഫ് സ്ഥാനാർത്ഥികളാണ് എന്ന പ്രത്യേകതയുണ്ട്.മനക്കര 20-ാം വാർഡിലെ സ്ഥാനാർത്ഥിയായ എസ്.ശ്രീലക്ഷ്മിയും ഇവരുടെ സഹോദൻ പരേതനായ ശ്രീകുമാറിൻ്റെ ഭാര്യ ശിൽപ്പയുമാണ് മത്സര രംഗത്തുള്ള നാത്തൂന്മാർ.മുതുപിലാക്കാട് കിഴക്ക് 5 -ാം വാർഡിലെ സ്ഥാനാർത്ഥിയാണ് ശിൽപ.അനിൽകുമാറിൻ്റെ ഭാര്യയാണ് ശ്രീലക്ഷ്മി.രണ്ടു പേരുടെയും കന്നി മൽസരമാണിത്.

മോട്ടോർ കത്തിനശിച്ചു;കുന്നത്തൂരിൽ  കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരാഴ്ച

കുന്നത്തൂർ:മോട്ടോർ കത്തിനശിച്ചതിനെ തുടർന്ന് കുന്നത്തൂർ പഞ്ചായത്തിൽ ഒരാഴ്ചയായി കുടിവെള്ള വിതരണം മുടങ്ങിയിട്ടും നടപടിയില്ലെന്ന് പരാതി.കുന്നത്തൂർ ശുദ്ധജലപദ്ധതി പ്രകാരം ചേലൂർ കായലിൽ നിന്നുള്ള വെള്ളം കൊല്ലാറയിലെ പമ്പ് ഹൗസിൽ
എത്തിച്ചാണ് പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും കുടിവെള്ളം വിതരണം ചെയ്യുന്നത്.മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ ഇടിയും മിന്നലിനെയും തുടർന്നാണ് മോട്ടോർ കത്തിയതെന്നാണ് അധികൃതർ പറയുന്നത്.എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും നന്നാക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്നാണ് പരാതി ഉയരുന്നത്.പൂർണമായും പൈപ്പ് വെള്ളത്തെ ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങളാണ് കുന്നത്തൂർ പഞ്ചായത്തിലുള്ളത്.ഇതിനാൽ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനു പോലും തുള്ളി വെള്ളമില്ലാതെ സാധാരണക്കാർ വലയുകയാണ്.പാചകം ചെയ്യുന്നതിനും മറ്റും പല ഭാഗങ്ങളിൽ പോയി കിണർ വെള്ളം ശേഖരിക്കുകയാണ്.പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പഞ്ചായത്തും പ്രശ്നത്തിൽ ഇടപെടുന്നില്ലെന്ന് ജനങ്ങൾ പറയുന്നു.നിരവധി തവണ ശാസ്താംകോട്ട വാട്ടർ അതോറിറ്റി അധികൃതരുമായി ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കളും ബന്ധപ്പെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്ന് പരാതിയുണ്ട്.അതിനിടെ കത്തിനശിച്ച മോട്ടോർ മാറ്റി പകരം സംവിധാനം ഉറപ്പാക്കിയതായും അടുത്ത ദിവസം തന്നെ കുടിവെള്ള വിതരണം പുനരാരംഭിക്കുമെന്നും വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.

ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട സർക്കാരാണ് കേരളം ഭരിക്കുന്നത് ചെന്നിത്തല

യുഡിഎഫ് കുന്നത്തൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനും സ്ഥാനാർത്ഥി സംഗമവും

കുന്നത്തൂർ:യുഡിഎഫ് കുന്നത്തൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനും സ്ഥാനാർത്ഥി സംഗമവും മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ കേരളത്തിൽ ഒരു രാഷ്ട്രിയ മാറ്റം ഉണ്ടാകുമെന്നും തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട സർക്കാരാണ് കേരളം ഭരിക്കുന്നത്.കഴിഞ്ഞ 10 വർഷമായി കേരളം ഭരിച്ച സർക്കാരിനെതിരെയുള്ള വൻ ജനരോക്ഷം ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ഈ മകര വിളക്കിന് മുൻപ് അയ്യപ്പന്റെ വിഗ്രഹവും ഇവർ അടിച്ച് മാറ്റിയേനെയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.കെ.സുകുമാരപിള്ള അധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്,എം.വി ശശികുമാരൻ നായർ,ഉല്ലാസ് കോവൂർ,ദിനേശ് ബാബു,കാരയ്ക്കാട്ട് അനിൽ,ബഷീർ ഒല്ലായ്,കണ്ണൻ നായർ,കെ.ജി വിജയദേവൻപിള്ള,ഏഴാംമൈൽ ശശിധരൻ,ബേബി ജോൺ,ഷീജാ രാധാകൃഷ്ണൻ,റെജി കുര്യൻ,രാജൻ നാട്ടിശേരി എന്നിവർ പ്രസംഗിച്ചു.

പാമ്പിനെ കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചപ്പോള്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം… രണ്ട് കുട്ടികള്‍ മരിച്ചു

പത്തനംതിട്ട തൂമ്പാക്കുളത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ അപകടത്തില്‍ മരണം രണ്ടായി. കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ആദിലക്ഷ്മി, നാലുവയസ്സുകാരന്‍ യദുകൃഷ്ണ എന്നിവരാണ് മരിച്ചത്. ഓട്ടോയിലുണ്ടായത് ആറ് വിദ്യാര്‍ഥികളാണ്. പരുക്കേറ്റ വിദ്യാര്‍ഥികള്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലുമായി ചികിത്സയിലാണ്. പാമ്പിനെ കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചപ്പോള്‍ തോട്ടിലേക്ക് മറിയുകയായിരുന്നു. 50 അടിയോളം താഴ്ചയിലേക്കാണ് ഓട്ടോറിക്ഷ വീണത്.

കല്ലട സ്വദേശിയായ യുവതിയുടെ അക്കൗണ്ടില്‍ നിന്നും 22,62,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതികള്‍ പിടിയില്‍

കൊല്ലം: പടിഞ്ഞാറെ കല്ലട സ്വദേശിയായ യുവതിയുടെ അക്കൗണ്ടില്‍ നിന്നും 22,62,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതികള്‍ പിടിയില്‍. ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വന്ന കേസിലെ പ്രതികളായ കോഴിക്കോട് പാവണ്ടൂര്‍ സ്വദേശികളായ നിജേഷ് (36), അഖില്‍ജിത്ത് (28), സുരേഷ് (58) എന്നിവരാണ് പിടിയിലായത്.
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെയാണ് യുവതിയില്‍ നിന്നും പണം തട്ടിയെടുത്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ശാസ്താംകോട്ട ഡിവൈഎസ്പി ബൈജു കുമാറിന്റെ നേതൃത്വത്തില്‍ എസ്എച്ച്ഒ അനീസ്, എസ്‌ഐമാരായ ശരത്.കെ.പി, ശ്രീകുമാര്‍, എസ്‌സിപിഒ സത്താര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു 

തിരുവനന്തപുരം. നെയ്യാറ്റിൻകര കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പുഴുക്കുന്ന് സ്വദേശിയായ സജീഷ് 38 ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്

പോലീസ് ഉദ്യോഗസ്ഥൻ ഗുരുതരാവസ്ഥയിൽ 
നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ   ഡ്രൈവറാണ്

കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിലേയ്ക്ക് പോയിരുന്നു’

വൈകിട്ട് 5 മണിക്കാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്

തിരുവനന്തപുരത്ത് 26 കോർപ്പറേഷൻ വാർഡുകളിൽ അപരന്മാർ നിർണ്ണായകമാകും, കണ്ണമ്മൂലയിൽ സ്വതന്ത്രരായി 5 രാധാകൃഷ്ണൻന്മാർ


തിരുവനന്തപുരം:കേരളം ഉറ്റുനോക്കുന്ന തിരുവനന്തപുരം കോർപറേഷൻ തെരെഞ്ഞെടുപ്പിൻ്റെ ചിത്രം തെളിഞ്ഞപ്പോൾ 26 വാർഡുകളിൽ ഫലം നിർണ്ണയിക്കുന്നത് അപരൻന്മാരുടെ സ്വാധീമാകും. കോർപറേഷനിൽ ആകെയുള്ളത് 101 വാർഡുകളാണ്.പ്രധാന മുന്നണികളുടെ സ്ഥാനാർത്ഥികളാട് പേരിൽ സാമ്യമുള്ള ഒന്നിലധികം പേർ ചില വാർഡുകളിലുണ്ട്.
പ്രസ് റ്റീജ് മത്സരം നടക്കുന്ന പേട്ട വാർഡിൽ മൂന്ന് മുന്നണി സ്ഥാനാർത്ഥികൾക്കും അപരൻന്മാരുണ്ട്.യു ഡി എഫിലെ ഡി അനിൽകുമാറിന് അപരൻന്മാർ 4 പേർ.എൽ ഡി എഫ് ബിജെപി സ്ഥാനാർത്ഥികൾക്ക് ഓരോരുത്തർ വീതവും. ചന്തവിള, കാട്ടായിക്കോണം, പൗഡിക്കോണം ചേങ്കോട്ട് കോണം, ചെമ്പഴന്തി, ശ്രീകാര്യം, കാച്ചാണി, പാതിരപ്പള്ളി, വാഴോട്ട് കോണം ,തമ്പാനൂർ എന്നീ വാർഡുകളിൽ മിക്ക സ്ഥാനാർത്ഥികളും അപര ഭീഷണിയിലാണ്. ബിജെപിയുടെ പ്രമുഖനായ നേതാവ് വി വി രാജേഷ് മത്സരിക്കുന്ന കൊടുങ്ങാനൂർ വാർഡിൽ എതിർ സ്ഥാനാർത്ഥി സി പി എമ്മിലെ വി.സുകുമാരൻ നായർക്ക് വിനയാകുക കെ സുകുമാരൻ നായരും വി സുകുമാരൻ നായരുമാണ്. വഞ്ചിയൂരിലും കുഴിവിളയിലും ഞാണ്ടൂർകോണത്തും സ്വതന്ത്ര അപരൻന്മാരുണ്ട്. കണ്ണമ്മൂല വാർഡിൽ സ്വതന്ത്രരായ 5 രാധാകൃഷ്ണൻന്മാർ മത്സര രംഗത്ത് ഉണ്ട്.  എസ് രാധാകൃഷ്ണൻ, എ.എൽ രാധാകൃഷ്ണൻ രാധാകൃഷ്ണൻ നായർ, പാറ്റൂർ രാധാകൃഷ്ണൻ, ആർ രാധാകൃഷ്ണൻ എന്നിവരാണ് പരസ്പരം മത്സരിക്കുന്ന ‘കൃഷ്ണൻന്മാർ ‘. ഉള്ളൂരിൽ ബിജെപി സ്ഥാനാർത്ഥിയായ എസ് അനിൽകുമാറിൻ്റെ അപരൻ്റെ പേരും എസ് അനിൽകുമാർ എന്നതും കൗതുകമാണ്. ഇടവക്കോട്, മെഡിക്കൽ കോളജ്, പട്ടം, ഗൗരീശപട്ടം, തൈക്കാട്, നേമം ,പൊന്നു മംഗലം, പാപ്പനംകോട്, അമ്പലത്തറ എന്നിവിടങ്ങളിലും അപരൻന്മാർ വിളയാടുകയാണ്. മുന്നണി സ്ഥാനാർത്ഥികൾ പ്രചരണ രംഗത്ത് സജീവമായപ്പോൾ അപരൻന്മാർ കർട്ടന് പിറകിലാണ്.

പത്തനംതിട്ടയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം; റോഡില്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്

കോന്നി: പത്തനംതിട്ടയില്‍ സ്‌കൂള്‍കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. രണ്ടാം ക്ലാസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. റോഡില്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത് എന്നാണ് വിവരം.
കരിമാന്‍തോട് തൂമ്പാക്കുളം പ്രദേശത്ത് വച്ച് ഓട്ടോ തോട്ടിലേക്ക് മറിയുകയായിരുന്നു. പ്രദേശം ഒരു വനഭൂമിയാണ്. വൈകുന്നേരം സ്‌കൂളില്‍ നിന്ന് 7 കുട്ടികളുമായി പോയ ഓട്ടോയാണ് മറിഞ്ഞത്. ഹൈറേഞ്ച് പ്രദേശത്തുന്ന് വീണ ഓട്ടോ താഴേക്ക് മലക്കംമറിഞ്ഞ് വീഴുകയായിരുന്നു. അപകടം നടന്നയുടന്‍ കുട്ടികളെ ആശുപത്രിയിലെത്തിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ആദിലക്ഷ്മി മരിച്ചത്.