ഇടുക്കി. നെടുങ്കണ്ടത്ത് തൊഴിലാളി വാഹനം മറിഞ്ഞ് 10 പേർക്ക് പരിക്ക്
വാഹനത്തിൽ 16 പേരുണ്ടായിരുന്നു
രണ്ടുപേർക്ക് ഗുരുതര പരിക്ക്
പരിക്കേറ്റവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് തലകീഴായി മറിയുകയായിരുന്നു
തമിഴ്നാട് തേനിയിൽ നിന്നുള്ള തൊഴിലാളികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്
നെടുങ്കണ്ടത്ത് തൊഴിലാളി വാഹനം മറിഞ്ഞ് 10 പേർക്ക് പരിക്ക്
അയല്‍ വീട്ടിലെ വീട്ടമ്മയെ ഉപദ്രവിച്ച കേസിലെ പ്രതി ഒളിവില്‍ കഴിയവെ പുലര്‍ച്ചെ കാമുകിയെ കാണാനെത്തിയപ്പോൾ പോലീസ് പൊക്കി
തിരുവനന്തപുരം: അയല്‍ വീട്ടിലെ വീട്ടമ്മയെ ഉപദ്രവിച്ച കേസില്‍ പ്രതി പിടിയില്‍. സംഭവത്തിന് പിന്നാലെ ഒന്നര മാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന തമ്പാനൂര്‍ കണ്ണേറ്റുമുക്ക് സ്വദേശി അനന്തുവിനെയാണ് (അച്ചു-27) തമ്പാനൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം തൈക്കാട്ടുള്ള പെണ്‍സുഹൃത്തിന്റെ വീട്ടില്‍ എത്തിയതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പിന്തുടര്‍ന്ന് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
ഒക്ടോബറിലാണ് ഇയാള്‍ അയല്‍ വീട്ടില്‍ കയറി വീട്ടമ്മയെ ഉപദ്രവിച്ചത്. ശേഷം പല സ്ഥലങ്ങളിലായി ഒളിവില്‍ക്കഴിഞ്ഞ പ്രതിക്കായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. പെണ്‍സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്നപ്പോള്‍ കത്തിയുപയോഗിച്ച് പൊലീസ് സംഘത്തെ ആക്രമിക്കാനും ശ്രമിച്ചു. പിന്നീട് ഇയാളെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
കരമന പൊലീസിനു നേരേ ബോംബെറിഞ്ഞ കേസിലും പൂജപ്പുര, തമ്പാനൂര്‍, പേട്ട, ശ്രീകാര്യം, വലിയതുറ എന്നീ സ്റ്റേഷനുകളില്‍ മറ്റ് കേസുകളിലും പ്രതിയാണ് അനന്തുവെന്ന് പൊലീസ് പറഞ്ഞു. അനന്തുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ശമ്പളം 56,900 വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഡൽഹി സർക്കാരിലെ വിവിധ വകുപ്പുകളിൽ മൾട്ടിടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി 714 ഒഴിവുണ്ട്. ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്‌ഷൻ ബോർഡാണ് അപേക്ഷ ക്ഷണിച്ചത്. ശമ്പളസ്കെയിൽ: 18,000-56,900 രൂപ. യോഗ്യത: പത്താംക്ലാസ് വിജയം/തത്തുല്യം. അപേക്ഷ: ഓൺലൈനായി രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: 2026 ജനുവരി 15. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും dsssbonline.nic.in സന്ദർശിക്കുക.
ചായ കുടിച്ച ശേഷം ടീ ബാഗ് കളയല്ലേ ; ചർമ്മ സംരക്ഷണത്തിൽ ടീ ബാഗുകളുടെ ഉപയോഗങ്ങൾ
രാവിലെ ഒരു കപ്പ് ചായയോ കാപ്പിയോ ഇല്ലാതെ ഒരു ദിവസം തുടങ്ങാൻ നമുക്ക് കഴിയില്ല. ടീ ബാഗുകൾ ഉപയോഗിച്ച് ചായ ഉണ്ടാക്കിയ ശേഷം മിക്കവാറും പേർ അത് എടുത്ത് കളയുകയാണ് പതിവ്. എന്നാൽ നിങ്ങൾക്കറിയാമോ, ഈ ‘ഉപയോഗിച്ച് തീർന്ന’ ടീ ബാഗുകൾ നിങ്ങളുടെ പല സൗന്ദര്യ പ്രശ്നങ്ങൾക്കുമുള്ള ഉത്തമമായ പരിഹാരമാണെന്ന്? വിവിധതരം ടീ ബാഗുകളിലെ പ്രത്യേകിച്ച് ഗ്രീൻ ടീ, കട്ടൻ ചായ ആൻ്റി ഓക്സിഡൻ്റുകളും ടാനിക് ആസിഡും കഫീനും ചർമ്മത്തിന് നൽകുന്ന ഗുണങ്ങൾ ചെറുതല്ല. ടീ ബാഗുകൾ സൗന്ദര്യ സംരക്ഷണത്തിനായി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് നോക്കാം.
കണ്ണിനടിയിലെ കറുപ്പും വീക്കവും മാറ്റാൻ
ഉറക്കമില്ലായ്മയോ കമ്പ്യൂട്ടറിന് മുന്നിലെ നീണ്ട ഇരിപ്പോ കണ്ണിന് താഴെ വീക്കവും കറുപ്പും ഉണ്ടാക്കുന്നത് സാധാരണമാണ്. ഉപയോഗിച്ച ഗ്രീൻ ടീ ബാഗുകളോ കട്ടൻ ചായ ബാഗുകളോ ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിക്കുക. ഇത് 10 മുതൽ 15 മിനിറ്റ് വരെ അടച്ച കണ്ണിന് മുകളിൽ വെക്കുക. ടീ ബാഗിലെ കഫീൻ രക്തക്കുഴലുകളെ ചുരുക്കാൻ സഹായിക്കും. കൂടാതെ ടാനിൻസ് വീക്കം കുറച്ച് കണ്ണിന് ആശ്വാസം നൽകുകയും ക്ഷീണം മാറ്റുകയും ചെയ്യും.
ചർമ്മത്തിന് തിളക്കം നൽകാൻ സ്ക്രബ്ബ്
നിർജ്ജീവ കോശങ്ങൾ നീക്കം ചെയ്ത് ചർമ്മത്തിന് തിളക്കം നൽകാൻ ഉപയോഗിച്ച ടീ ബാഗുകൾ ഒരു മികച്ച പ്രകൃതിദത്ത എക്സ്ഫോളിയേറ്റർ ആയി പ്രവർത്തിക്കും. ടീ ബാഗ് പൊട്ടിച്ച് അതിലെ തേയില ഇലകൾ ഒരു ബൗളിലേക്ക് എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ തേനും അൽപം പഞ്ചസാരയോ ഒലിവ് ഓയിലോ ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് മൃദുവായി മസാജ് ചെയ്യുക. ഇത് സുഷിരങ്ങളിലെ അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്ത് ചർമ്മം മൃദുവാകാനും മുഖക്കുരു വരുന്നത് തടയാനും സഹായിക്കുന്നു.
സൂര്യതാപം ശമിപ്പിക്കാൻ
വേനൽക്കാലത്ത് വെയിലുകൊണ്ട് ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിലും വേദനയും കുറയ്ക്കാൻ ടീ ബാഗുകൾക്ക് കഴിയും. തണുപ്പിച്ച കട്ടൻ ചായ ബാഗുകൾ സൂര്യതാപം ഏറ്റ ഭാഗത്ത് 10-15 മിനിറ്റ് വെക്കുക. ടീ ബാഗുകളിലെ ടാനിക് ആസിഡ് ചർമ്മത്തിലെ വേദനയെയും വീക്കത്തെയും ശമിപ്പിക്കാൻ സഹായിക്കും.
മുഖക്കുരുവിനും പാടുകൾക്കും പരിഹാരം
ഗ്രീൻ ടീ ബാഗുകൾക്ക് ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റി-ബാക്ടീരിയൽ ഗുണങ്ങളുണ്ട്. തണുപ്പിച്ച ഗ്രീൻ ടീ ബാഗ് നേരിട്ട് മുഖക്കുരുവിന് മുകളിൽ വെക്കുക. ഇത് മുഖക്കുരുവിൻ്റെ വീക്കം കുറയ്ക്കുകയും കണ്ണിന് ചുറ്റുമുള്ള കരുവാളിപ്പ് അകറ്റാൻ സഹായിക്കുകയും ചെയ്യുന്നു.
പ്രകൃതിദത്ത ടോണർ / ആവി പിടിക്കാൻ
ചായയിലെ പോഷകങ്ങൾ അടങ്ങിയ വെള്ളം ചർമ്മത്തിന്റെ pH ബാലൻസ് നിലനിർത്താൻ സഹായിക്കും. ഉപയോഗിച്ച ടീ ബാഗുകൾ വീണ്ടും വെള്ളത്തിൽ തിളപ്പിച്ച് ആ വെള്ളം തണുപ്പിച്ച ശേഷം ടോണർ ആയി ഉപയോഗിക്കുക. അല്ലെങ്കിൽ ടീ ബാഗ് പൊട്ടിച്ചിട്ട വെള്ളത്തിൽ 5 മിനിറ്റ് ആവി പിടിക്കുന്നത് മുഖത്തെ പാടുകൾ മങ്ങാൻ സഹായിക്കും.
ശ്രദ്ധിക്കുക: ഉപയോഗിക്കുന്നതിന് മുൻപ് ടീ ബാഗ് ചെറുതായി നനവുള്ളതും തണുത്തതുമാണെന്ന് ഉറപ്പുവരുത്തുക. ഏതെങ്കിലും തരത്തിലുള്ള അലർജിയോ അസ്വസ്ഥതകളോ തോന്നിയാൽ ഉപയോഗം നിർത്തുക.
ഇനി ചായ കുടിച്ച ശേഷം ടീ ബാഗ് വലിച്ചെറിയുന്നതിന് മുൻപ്, നിങ്ങളുടെ സൗന്ദര്യത്തിന് അതൊരു മുതൽക്കൂട്ടാണെന്ന് ഓർക്കുക.
7 രാജ്യങ്ങൾക്ക് കൂടി അമേരിക്കയിലേക്ക് പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തി ട്രംപ്; ‘പൗരന്മാർക്ക് ഭീഷണിയാകുന്ന വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല’
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ പൗരന്മാർക്കും പാലസ്തീനിയൻ അതോറിറ്റി പാസ്പോർട്ട് കൈവശമുള്ളവർക്കും യുഎസിലേക്കുള്ള പ്രവേശനം ഇനി അനുവദിക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കൻ പൗരന്മാർക്ക് ഭീഷണിയാകുന്ന തരത്തിലുള്ള വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുതെന്ന നിലപാടിലാണ് തീരുമാനം. ഇത് കൂടാതെ യുഎസിന്റെ സംസ്കാരം, സർക്കാർ, സ്ഥാപനങ്ങൾ, ഭരണഘടനാപരമായ മൂല്യങ്ങൾ എന്നിവയെ അസ്ഥിരപ്പെടുത്താൻ സാധ്യതയുള്ളവരെയും തടയുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രഖ്യപനത്തിൽ വ്യക്തമാക്കി.
സിറിയയിൽ രണ്ട് യുഎസ് സൈനികരും ഒരു പൗരനും കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ട്രംപിന്റെ നടപടി. ബഷർ അൽ-അസ്സാദിന്റെ ഭരണകൂടം വീണതിന് ശേഷം സിറിയയെ അന്താരാഷ്ട്ര തലത്തിൽ പുനരുജ്ജീവിപ്പിക്കാൻ യുഎസ് നീക്കം നടത്തുന്നതിനിടെയാണ് സംഭവം. പുതിയ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ ആഫ്രിക്കയിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളായ ബർക്കിന ഫാസോ, മാലി, നൈജർ, സിയറ ലിയോണെ, സൗത്ത് സുഡാൻ എന്നിവയും തെക്കുകിഴക്കൻ ഏഷ്യയിലെ ലാവോസും ഉൾപ്പെടുന്നു. അതേ സമയം, ഇസ്രയേലിനോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി പലസ്തീനിയൻ അനുകൂല നിലപാടെടുത്ത ഫ്രാൻസ്, ബ്രിട്ടൻ ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ട്രംപ് ഭരണകൂടം മുഖം തിരിക്കുകയാണ്.
സമീപകാലങ്ങളിൽ ആഫ്രിക്കൻ വംശജരായ കുടിയേറ്റക്കാർരെതിരെ കടുത്ത നിലപാടാണ് ട്രംപ് സ്വീകരിച്ചു വരുന്നത്. കഴിഞ്ഞ ആഴ്ച നടത്തിയ റാലിയിൽ ദരിദ്ര രാജ്യങ്ങളിൽ നിന്നുള്ളവരെ ഒഴിവാക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിനെ ‘Shithole Countries’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. എന്നാൽ നോർവേ, സ്വീഡൻ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മിന്നസോട്ടയിൽ സർക്കാർ ഫണ്ടുകൾ തട്ടിയെടുത്തെന്ന ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ സൊമാലിയക്കാരെ അദ്ദേഹം “മാലിന്യം” എന്നും വിശേഷിപ്പിച്ചിരുന്നു. ഇതിനു മുമ്പേ സോമാലിയൻ പൗരന്മാർക്ക് യുഎസിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നു.
അഫ്ഗാനിസ്ഥാൻ, ചാഡ്, കോൺഗോ റിപ്പബ്ലിക്, ഇക്വറ്റോറിയൽ ഗിനിയ, എരിത്രിയ, ഹൈത്തി, ഇറാൻ, ലിബിയ, മ്യാൻമർ, സുഡാൻ, യെമൻ എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പൂർണ്ണ യാത്രാ വിലക്കിൽ തുടരും. നൈജീരിയയ്ക്കു പുറമെ അങ്കോള, ആന്റിഗ്വാ ആൻഡ് ബാർബുഡ, ബെനിൻ, ഡൊമിനിക്ക, ഗാബോൺ, ഗാംബിയ, ഐവറി കോസ്റ്റ്, മലാവി, മൗറിറ്റാനിയ, സെനഗൽ, ടാൻസാനിയ, ടോംഗ, സാംബിയ, സിംബാബ്വേ എന്നീ രാജ്യങ്ങൾക്കും ഭാഗിക നിയന്ത്രണങ്ങൾ ബാധകമാകും. ജനാധിപത്യ പ്രതിബദ്ധതയ്ക്കായി മുൻ പ്രസിഡന്റ് ജോ ബൈഡൻ പ്രശംസിച്ചിരുന്ന അങ്കോള, സെനഗൽ, സാംബിയ തുടങ്ങിയ രാജ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.
പാസ്‌പോർട്ട് രേഖകളിലെ അപാകതകളും ഉയർന്ന ക്രൈം റേറ്റും ചില രാജ്യങ്ങളെ വിലക്കിയ പട്ടികയിൽ ഉൾപ്പെടുത്താൻ കാരണമായതായി വൈറ്റ് ഹൗസ് ആരോപിച്ചു. ആദ്യഘട്ടത്തിൽ ലക്ഷ്യമാക്കിയിരുന്ന തുർക്ക്മെനിസ്ഥാൻ ഗണ്യമായ പുരോഗതി കൈവരിച്ചതായി വൈറ്റ് ഹൗസ് അംഗീകരിച്ചു. ഇതോടെ, മധ്യ- ഏഷ്യൻ പൗരന്മാർക്ക് വീണ്ടും യുഎസ് വിസ ലഭ്യമാകും, എന്നാൽ നോൺ- ഇമിഗ്രന്റ് വിസകൾക്ക് മാത്രമായിരിക്കും അനുമതി.
പുതുവർഷത്തെ വരവേൽക്കാൻ പടക്കം വേണ്ട, നിരോധന ഉത്തരവിറക്കി കർണാടക പൊലീസ്, ഗോവയിലെ പബ്ബ് തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിലെ മുൻകരുതലെന്ന് വിശദീകരണം
ബംഗളൂരു: പുതുവർഷത്തെ വരവേൽക്കാൻ പടക്കം വേണ്ടെന്ന് കർണാടക. നവവത്സരാഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കർണാടക പൊലീസ് ഉത്തരവിറക്കി. ഗോവയിലെ നിശാ പബ്ബ് തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിലാണ് മുൻകരുതൽ. ഇതുൾപ്പെടെ പത്തൊമ്പത് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
പൊതുസ്ഥലങ്ങളിൽ പരിപാടി നടത്താൻ മുൻകൂർ അനുമതി വാങ്ങണം. ആഘോഷം നടക്കുന്നിടത്ത് സിസിടിവികൾ നിർബന്ധമാക്കണം. സെലിബ്രിറ്റികളെ ക്ഷണിച്ചാൽ മുൻകൂർ അറിയിക്കണം. ചിന്നസ്വാമി ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണം.
കൊല്ലത്ത് പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം, പൊലീസുകാരന് സസ്പെൻഷൻ
കൊല്ലം: കൊല്ലത്ത് പൊലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പൊലീസുകാരന് സസ്പെൻഷൻ. സിവിൽ പൊലീസ് ഓഫീസർ നവാസിനെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തുവരവെ ആയിരുന്നു സംഭവം.
നവംബർ ആറാം തീയതിയാണ് പുലർച്ചെ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിയാണ് അതിക്രമത്തിന് ഇരയായത്. പൊലീസുകാരി കമ്മീഷണർക്ക് നൽകിയ പരാതിയിൽ ചവറ പൊലീസ് കേസെടുത്തിരുന്നു. സേനയുടെ അന്തസ്സിന് കളങ്കം ഉണ്ടാക്കുന്ന പ്രവൃത്തിയാണ് നവാസിൽ നിന്നുണ്ടായതെന്ന നിരീക്ഷണത്തോടെയാണ് സസ്പെൻഷൻ
വനിതാ പൊലിസ് ഉദ്യോഗസ്ഥക്ക് നേരെ ലൈംഗിക അതിക്രമം: പോലീസുകാരന് സസ്പെൻഷൻ
കൊല്ലം. പോലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം: പോലീസുകാരന് സസ്പെൻഷൻ
നൈറ്റ് ഡ്യൂട്ടിക്ക് എത്തിയ സഹപ്രവർത്തകയായ പോലീസുകാരിക്ക് നേരെയായിരുന്നു ലൈംഗിക അതിക്രമം ഉണ്ടായത്
നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നവാസിനെയാണ് സിറ്റി പോലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്
സേനയുടെ അന്തസ്സിന് കളങ്കം ഉണ്ടാക്കുന്ന പ്രവർത്തി നവാസിൽ നിന്നുണ്ടായിയെന് കമ്മീഷണർ
നവംബർ ആറാം തീയതി പുലർച്ചെയായിരുന്നു സംഭവം
പോലീസുകാരി കമ്മീഷണർക്ക് നൽകിയ പരാതിയിൽ ചവറ പോലീസ് കേസെടുക്കുക ആയിരുന്നു.
ബൈക്കുകൾ കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു
കോഴിക്കോട്. ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മരണം
സൗത്ത് ബീച്ച് പെട്രോൾ പമ്പിന് സമീപത്താണ് അപകടം
കണ്ണൂർ സ്വദേശി മർവാൻ, കോഴിക്കോട് കക്കോടി സ്വദേശി ജുബൈദ് എന്നിവരാണ് മരിച്ചത്
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്
ന്യൂഡെൽഹി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം നടത്തും.
പദ്ധതിക്കെതിരെയുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ മാർക്ക് കത്തയച്ചു. മഹാത്മാഗാന്ധിയുടെ പേരും മൂല്യങ്ങളും ഇല്ലാതാക്കുന്നതിനുള്ള നീക്കമാണ് നടത്തുന്നതെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രതിഷേധിക്കുന്നത് . കോൺഗ്രസ് സ്ഥാപക ദിനമായ ഡിസംബർ 28ന് മഹാത്മാഗാന്ധിയുടെ ചിത്രങ്ങൾ ഉയർത്തി ബ്ലോക്ക് ജില്ലാ തലങ്ങളിൽ കോൺഗ്രസ് പരിപാടികൾ സംഘടിപ്പിക്കും
കടുത്ത പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ചെയ്തുള്ള വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ് ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ ബില്ല് ഇന്ന് ലോക്‌സ
ഭയിൽ ചർച്ചക്ക് വരും.കഴിഞ്ഞ ദിവസം ബില്ല് അവതരണത്തെ പ്രതി പക്ഷം ശക്തമായി എതിർത്തിരുന്നു. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കിയതിനൊപ്പം,വേതന ത്തിന്റെ 40% ബാധ്യത സംസ്ഥാന ങ്ങൾക്ക് മേൽ കെട്ടി വെക്കുന്നതാണ് ബിൽ എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. അതേസമയം തൊഴിൽ ദിനങ്ങൾ നൂറിൽ നിന്നും 125 ആയി വർദ്ധിപ്പിച്ചു എന്നതാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്ന പ്രധാന ന്യായീകരണം. ബില്ല് സംബന്ധിച്ച് സർക്കാർ ഇന്ന് ഇരു സഭകളിലെയും അംഗങ്ങൾക്ക് മുന്നിൽ വിശദീകരണം നൽകും. സഭ സമ്മേളിക്കുന്നതിന് മുമ്പായി രാവിലെ 9 30 മുതൽ 10 30 വരെയാണ് ബില്ല് വിശദീകരുക്കുക. അതേ സമയം AICC അധ്യക്ഷൻ മല്ലി കാർജ്ജുൻ ഖർഗെ ഇന്ന് രാവിലെ 9.30 ന് മാധ്യമങ്ങളെ കാണും. പാർലമെന്റിൽ ഇന്ത്യ സഖ്യത്തിന്റെ നിലപാട് വിശദീകരിക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് അവതരിപ്പിച്ച, ആണ് ഊർജ്ജ ബില്ലും ലോക്സഭയിൽ ചർച്ചയ്ക്ക് എത്തും.






































