Home Blog Page 126

എയ്ഡ്സ് ; ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കാം

എല്ലാ വർഷവും ഡിസംബർ 1 ന് ലോക എയ്ഡ്‌സ് ദിനം ആചരിക്കുന്നു. ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി), അക്വയേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം (എയ്ഡ്‌സ്) എന്നിവയെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. വൈറസ് ബാധിച്ചവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും രോഗം ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനുമുള്ള ഒരു അവസരമാണ് ആഗോളതലത്തിൽ ഈ ദിനം.

എച്ച്ഐവി പ്രതിരോധത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക, സമയബന്ധിതമായ പരിശോധനയും ചികിത്സയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. “Overcoming disruption, transforming the AIDS response” എന്നതാണ് ഈ വർഷത്തെ പ്രമേയം.

1998-ൽ ലോകാരോഗ്യ സംഘടനയും (WHO) ഐക്യരാഷ്ട്രസഭയും ലോക എയ്ഡ്‌സ് ദിനം സ്ഥാപിച്ചു. അതിനുശേഷം, ഡിസംബർ 1 ന് ഈ ദിനം ഒരു വാർഷിക ആഗോള ആചരണമായി മാറി. എച്ച്ഐവി/എയ്ഡ്‌സിനെക്കുറിച്ച് അവബോധം വളർത്തുക, മിഥ്യാധാരണകൾ ഇല്ലാതാക്കുക, പിന്തുണ നൽകുക, ഈ അവസ്ഥയിൽ ജീവിക്കുന്നവരോട് സഹാനുഭൂതി വളർത്തുക എന്നിവയായിരുന്നു ഇതിന്റെ ലക്ഷ്യം.

എയ്‌ഡ്‌സിനെ ഇല്ലാതാക്കാം; രോഗസാധ്യത കുറയ്‌ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി) അണുബാധകൾ എയ്ഡ്സിലേക്ക് നയിക്കുന്നു. എച്ച്ഐവി പടരുന്നത് തടയുന്നതിലൂടെ ഈ രോഗം തടയാൻ കഴിയും. ഇതുവരെ വാക്സിനോ സ്ഥിരമായ ചികിത്സയോ ഇല്ലെങ്കിലും ചില മുൻകരുതലുകൾ അണുബാധയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും.

എയ്ഡ്സ് ; പ്രതിരോധ മാർ​ഗങ്ങൾ

സുരക്ഷിതമായ ലൈംഗികബന്ധം ശീലിക്കുക: ലൈംഗിക ബന്ധത്തിൽ എപ്പോഴും കോണ്ടം ഉപയോഗിക്കുക. ഒന്നിലധികം ലൈംഗിക പങ്കാളികളുമായി ഇടപഴകുന്നത് ഒഴിവാക്കുക, എച്ച്ഐവി, മറ്റ് ലൈംഗിക അണുബാധകൾ (എസ്ടിഐ) എന്നിവയ്ക്കായി പതിവായി പരിശോധന നടത്തുക.

സിറിഞ്ചുകൾ പങ്കിടരുത് : സൂചികൾ, സിറിഞ്ചുകൾ അല്ലെങ്കിൽ മറ്റ് കുത്തിവയ്പ്പ് ഉപകരണങ്ങൾ പങ്കിടുന്നത് ഒഴിവാക്കുക. അണുവിമുക്തമാക്കിയതോ ഉപയോഗശൂന്യമായതോ ആയ സൂചികൾ ഉപയോഗിക്കുക.

അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് പകരുന്നത് തടയുക: ഗർഭാവസ്ഥയിലും പ്രസവസമയത്തും മുലയൂട്ടുന്ന സമയത്തും എച്ച്ഐവി പോസിറ്റീവ് ഗർഭിണികൾ അവരുടെ കുഞ്ഞുങ്ങളിലേക്ക് വൈറസ് പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന് നിർദ്ദേശിച്ച പ്രകാരം ആന്റി റിട്രോവൈറൽ തെറാപ്പി (എആർടി) എടുക്കണം.

സുരക്ഷിതമായ രക്തപ്പകർച്ച ഉറപ്പാക്കുക: സാക്ഷ്യപ്പെടുത്തിയതും ശരിയായി പരിശോധിച്ചതുമായ ഉറവിടങ്ങളിൽ നിന്ന് മാത്രമേ എല്ലായ്പ്പോഴും രക്തമോ രക്ത ഉൽപ്പന്നങ്ങൾ സ്വീകരിക്കാവൂ.

എച്ച്ഐവി പ്രതിരോധ മരുന്നുകൾ ഉപയോഗിക്കുക: എച്ച്ഐവി അണുബാധയ്ക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കാൻ പ്രീ-എക്സ്പോഷർ പ്രോഫിലാക്സിസ് (PrEP) ഉം പോസ്റ്റ്-എക്സ്പോഷർ പ്രോഫിലാക്സിസ് (PEP) ഉം സഹായിക്കും.

‘ മുഖ്യമന്ത്രിക്ക് ഇടയ്ക്കിടെ ഇഡി നോട്ടീസ് കിട്ടാറുണ്ട് , പേടിപ്പിക്കും,പിന്നീട് കെട്ടടങ്ങും,ബിജെപി അനുകൂല നിലപാട് എടുപ്പിക്കാനാണിത് ‘ :കെ മുരളീധരന്‍

തിരുവനന്തപുരം: മസാല ബോണ്ട് വാങ്ങിയതില്‍ മുഖ്യമനമ്ത്രിക്ക് ഇഡി നോട്ടീസ് അയച്ചതി്നോട് പ്രതികരിച്ച് കെ മുരളീറന്‍ രംഗത്ത്. ഇന്ത്യ സഖ്യത്തിലെ മറ്റ് മുഖ്യമന്ത്രിമാർക്കുള്ള ഭീഷണി ഏതായാലും പിണറായിക്ക് ഇല്ല.മുഖ്യമന്ത്രിയ്ക്ക് ഇടയ്ക്കിടെ നോട്ടീസ് കിട്ടാറുണ്ട്.ഇലക്ഷൻ അടുക്കുമ്പോൾ BJP അനുകൂല നിലപാട് എടുപ്പിക്കാനാണ്.ആര് പൊക്കിയാലും ബി ജെ പി പൊങ്ങില്ല.ഇടയ്ക്കിട പേടിപ്പിക്കും, പിന്നീട് കെട്ടടങ്ങുമെന്നും അദ്ദേഹം പരിഹസിച്ചു

മുഖ്യമന്ത്രി,മുൻ ധനമന്ത്രി തോമസ് ഐസക്ക് ഉൾപ്പെടെയുള്ളവർക്ക് ഇഡി അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിയാണ് കാരണം കാണിക്കൽ നോട്ടീസ് നല്‍കിയത്., മസാല ഇടപാടിൽ ചട്ടങ്ങൾ ലംഘിച്ചു എന്നായിരുന്നു ED യുടെ അന്തിമ റിപ്പോർട്ട്, ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്കാണ് മൂന്നുമാസം മുമ്പ് റിപ്പോർട്ട് നൽകിയത്, തുടർനടപടികളുടെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചത്, നേരിട്ടോ പ്രതിനിധി വഴിയോ അഭിഭാഷകൻ വഴിയോ നിയമപ്രകാരം മറുപടി നൽകാം.

ഹെൽമറ്റ് ധരിച്ച അജ്ഞാതൻ ബാബുവിന്‍റെ വീട് അന്വേഷിച്ചു; പിന്നാലെ വീടിനരികെ നിർത്തിയിട്ട 4 വാഹനങ്ങൾ കത്തിയ നിലയിൽ, ദുരൂഹത

തിരുവനന്തപുരം: ചിറയിൻകീഴ് പുളിമൂട്ടിൽ കടവ് പാലത്തിനു സമീപം വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങൾ കത്തിനശിച്ച നിലയിൽ. പുളിമൂട്ടിൽ കടവ് പാലത്തിന് സമീപം ആനത്തലവട്ടത്ത് കൃഷ്ണാലയത്തിൽ ബിജെപി പ്രവർത്തകനും ഓട്ടോ ഡ്രൈവറുമായ ബാബുവിന്‍റെ (56) വീടിന്‍റെ കാർ ഷെഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും ഒരു സ്കൂട്ടിയുമാണ് കത്തി നശിച്ചത്. ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും വാഹനങ്ങൾ പൂർണമായും കത്തി നശിച്ചിരുന്നു.

വാഹനങ്ങൾ കത്തിനശിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ വീടുകളിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. ദിവസങ്ങൾക്കു മുമ്പ് ബാബുവിന്‍റെ വീടിനു മുന്നിൽ ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിച്ചെത്തിയ അജ്ഞാതൻ ബാബുവിന്‍റെ വീട് ഇതാണോ എന്നും ഫോൺ നമ്പറും അന്വേഷിച്ചിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇയാളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ബാബുവിന്‍റെ ബന്ധുവായ സ്ഥാനാർത്ഥിയുടെ വീടും കത്തിനശിച്ചു

ചിറയിൻകീഴ് 17-ാം വാർഡ് ആയ പണ്ടകശാലയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബാബുവിന്‍റെ സഹോദരീപുത്രിയായ റ്റിൻ്റുവിൻ്റെ വീട് ദിവസങ്ങൾക്ക് മുമ്പ് കത്തി നശിച്ചിരുന്നു. ചിറയിൻകീഴ് പൊലീസ് അന്വേഷിക്കുന്ന ആ സംഭവത്തിലും ഒരു തുമ്പും കിട്ടിയിട്ടില്ല. രാഷ്ട്രീയ വൈരാഗ്യം മൂലം ആരെങ്കിലും വാഹനം കത്തിച്ചതാണോ എന്ന് ചിറയിൻകീഴ് പൊലീസ് അന്വേഷിക്കുന്നുണ്ട്.

അമേരിക്കയിൽ പിറന്നാൾ ആഘോഷത്തിനിടെ വെടിവെപ്പ്, 4 പേർ കൊല്ലപ്പെട്ടു, കുട്ടികൾ ഉൾപ്പെടെ 10 പേർക്ക് പരിക്ക്

അമേരിക്കയിലെ കാലിഫോർണിയയിൽ സ്റ്റോക്ക്‌ടണിൽ പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ കുട്ടികൾ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെ ലൂസൈൽ അവന്യൂവിലെ ഒരു വാണിജ്യ സമുച്ചയത്തിലെ ഹാളിലായിരുന്നു ആക്രമണം. പരിക്കേറ്റവരെ ഉടൻതന്നെ പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റി. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

ആകെ 14 പേർക്ക് വെടിയേറ്റതായി അധികൃതർ അറിയിച്ചു. കുടുംബങ്ങൾ ഒരുമിച്ച് കൂടിയ ആഘോഷത്തിനിടെ അക്രമി ഹാളിലേക്ക് പ്രവേശിച്ച് വെടിയുതിർക്കുകയായിരുന്നു. കുട്ടികളും മുതിർന്നവരും ആക്രമിക്കപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അക്രമിയെ കണ്ടെത്താനും ആക്രമണത്തിന്റെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് മനസിലാക്കാനുമായി ഫെഡറൽ ഏജൻസികൾ ഉൾപ്പെടെയുള്ള അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമി സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. അക്രമിയെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായം തേടുന്നതായും പൊലീസ് അറിയിച്ചു.

പാർലമെന്റിന്റ ശീത കാലസമ്മേളനം ഇന്ന് ആരംഭിക്കും

ന്യൂ ഡെൽഹി. പാർലമെന്റിന്റ ശീത കാലസമ്മേളനം ഇന്ന് ആരംഭിക്കും. സമ്മേളനത്തിന് മുൻപായി പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് മാധ്യമങ്ങളെ കാണും. സമ്മേളനത്തിന് കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ ഇരു സഭകളുടെയും സുഗമമായ നടത്തിപ്പിനായി സർക്കാർ പ്രതിപക്ഷത്തിന്റെ പിന്തുണ തേടിയിരുന്നു. അതേസമയം എസ്ഐആറിൽ വിശദമായി ചർച്ച വേണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കോൺഗ്രസ്,തൃണമൂൽ കോൺഗ്രസ്,ഡിഎംകെ, സമാജ് വാദി പാർട്ടി എന്നീ പാർട്ടികൾ സർവ്വകക്ഷി യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഡൽഹി സ്ഫോടനം, ലേബർ കോഡ്, വോട്ടു കൊള്ള തുടങ്ങിയ വിഷയങ്ങൾ പാർലമെന്റിൽ സർക്കാരിനെതിരെ ആയുധമാക്കാൻ ആണ് പ്രതിപക്ഷത്തിന് തീരുമാനം. പാർലമെന്റിൽ സ്വീകരിക്കേണ്ട നയസമിയങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യ സഖ്യത്തിന്റെ യോഗം ഇന്ന് രാവിലെ 10 മണിക്ക്, മല്ലികർജുൻ ഖർഗെയുടെ ഓഫീസിൽ ചേരും. അതേസമയം ആണവോർജ്ജ ബില്ല് അടക്കം 13 ബില്ലുകൾ ഈ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കായി തെരച്ചിൽ ഊർജ്ജിതപ്പെടുത്തി അന്വേഷണസംഘം

തിരുവനന്തപുരം / പാലക്കാട്. ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കായി തെരച്ചിൽ ഊർജ്ജിതപ്പെടുത്തി അന്വേഷണസംഘം. കഴിഞ്ഞദിവസം രാഹുലിന്റെ സുഹൃത്തുക്കളുടെ വീട്ടിലടക്കം പരിശോധന നടത്തിയെങ്കിലും തെളിവുകൾ ഒന്നും ലഭിച്ചില്ല.നിലവിൽ സംസ്ഥാനം വിട്ടിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.അന്വേഷണ  ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തും രാഹുലിനായി വലവിരിച്ചിരിക്കുകയാണ്. രണ്ടാംപ്രതി ജോബി ജോസും ഒളിവിലാണ്.  അതേസമയം അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസിൽ രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജാമ്യം ലഭിക്കുന്ന കുറ്റങ്ങൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് ഗുരുതര വകുപ്പുകൾ കൂടി ചുമത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ കസ്റ്റഡിയിൽ എടുത്ത രാഹുലിനെ വിശദമായി ചോദ്യംചെയ്തിനൊടുവിൽ ആണ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റു പ്രതികളായ സന്ദീപ് വാര്യർ അടക്കമുള്ളവരെയും ചോദ്യം ചെയ്യലിനായി സൈബർ പോലീസ് ഇന്ന് വിളിച്ചു വരുത്തിയേക്കും. ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു.

രാഹുൽ മാങ്കൂട്ടത്തലിൻ്റെ ഫ്ലാറ്റിലെ CCTV ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിൽ

രാഹുൽ മുങ്ങിയ കഴിഞ്ഞ വ്യാഴ്ഴ്ചത്തെ  ദൃശ്യങ്ങളാണ്  DVR ൽ നിന്നും ഡിലിറ്റ് ചെയ്തിരിക്കുന്നത്.

DVR  SIT കസ്റ്റഡിയിലെടുത്തു.

അപ്പാർട്ട് മെൻ്റ് കെയർ ടേക്കറെ സ്വാധിനിച്ച് ഡിലിറ്റ് ചെയ്തെന്ന് സംശയം

കെയർ ടേക്കറെ SIT ഇന്ന് ചോദ്യം ചെയ്യും
രാഹുൽ  മാങ്കൂട്ടത്തിൽ
തിരുവനന്തപുരത്ത് എത്തി എന്നത് തള്ളി പോലീസ്

രാഹുൽ ഒളിവിലല്ലെന്ന് തോന്നിപ്പിക്കാൻ നടത്തിയ നീക്കമെന്ന് വിലയിരുത്തൽ

പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ നിരവധി നീക്കങ്ങൾ നടന്നതായും കണ്ടെത്തൽ

തൃശൂർ,പാലക്കാട്‌, കോയമ്പത്തൂർ ബാംഗ്ലൂർ എന്നിവടങ്ങളിൽ ഇന്ന് കൂടുതൽ പരിശോധന നടത്തും.
രാഹുൽ  രക്ഷപ്പെട്ടത് ചുവപ്പ് പോളോ കാറിലെന്ന് നിഗമനം.

സ്ഥിരമായി കൂടെ ഇല്ലാത്ത പോളോ കാർ തലേ ദിവസം പാലക്കാട് എത്തിച്ചു.

പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ
ചോദ്യം ചെയ്തതിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ലഭിച്ചു.

കേസിൽ നിർണായകമായ സൂചനകൾ ലഭിച്ചെന്ന് അന്വേഷണ സംഘം

കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

ആലപ്പുഴ .ഹരിപ്പാട് ജംഗ്ഷനിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സും ബൈക്ക് കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

ബൈക്ക് യാത്രക്കാരായ  കുമാരപുരം സ്വദേശി ശ്രീനാഥ്(25),സുഹൃത്ത് ഗോകുൽ (25) എന്നിവരാണ് മരിച്ചത്

  കുമാരപുരം പഞ്ചായത്ത് ഏഴാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി രഘുകുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബൈക്കാണ് അപകടത്തിൽപ്പെട്ടത്

രഘുകുമാറിന്റെ അനന്തരവൻ ആണ് മരിച്ച ശ്രീനാഥ്‌

താൻ മാത്രം എങ്ങനെ പ്രതിയാകും , ഒടുവിൽ ആ ചോദ്യവുമായി പത്മകുമാർ

കൊല്ലം. ശബരിമല സ്വർണക്കൊള്ള.പത്മകുമാറിന്റെ ജാമ്യ ഹർജിയിൽ പുതിയ ചോദ്യം.

താൻ മാത്രം എങ്ങനെ പ്രതിയാകും എന്ന് എ.പത്മകുമാർ
ബോർഡിന് വീഴ്ച പറ്റിയതിൽ താൻ മാത്രം എങ്ങനെ പ്രതിയാകും

ബോർഡിലെ മറ്റ് അംഗങ്ങൾ അറിയാതെ ഒറ്റയ്ക്ക് എങ്ങനെ തീരുമാനമെടുക്കും
എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്തം ഉണ്ട്

ഉദ്യോഗസ്ഥർ പിച്ചള പാളികൾ എന്നെഴുതി അത്
ചെമ്പ് പാളികൾ എന്ന തിരുത്തുകയാണ് ചെയ്തത്
ചെമ്പ് ഉപയോഗിച്ചാണ് പാളികൾ നിർമ്മിച്ചത് എന്നതിനാലാണിത്

എല്ലാം ചെയ്തത് ദേവസ്വം ബോർഡ് അംഗങ്ങളുടെ അറിവോടെ
തിരുത്തൽ വരുത്തിയെങ്കിൽ അംഗങ്ങൾക്ക് പിന്നീടും അത് ചൂണ്ടിക്കാണിക്കാം

ജാമ്യ ഹർജിയിലാണ് പത്മകുമാറിന്റെ വാദം
ഹർജി നാളെ കൊല്ലം കോടതി പരിഗണിച്ചേക്കും

ഡിറ്റ് വാ ചുഴലിക്കാറ്റ്
തമിഴ്നാട്ടിൽ 4 മരണം

ചെന്നൈ. ഡിറ്റ് വാ ചുഴലിക്കാറ്റ്
തമിഴ്നാട്ടിൽ മരണം 4 ആയി
വിഴുപ്പുറത്ത് വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു
കെ.സുബ്രഹ്മണി (55) ആണ് മരിച്ചത്
ഡിറ്റ് വാ ഇന്ന് ന്യൂനമർദം ആകും

ചെന്നൈ അടക്കം വടക്കൻ തമിഴ്നാട്ടിൽ മഴ തുടരുന്നു
65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യത

ഇന്ന് തിരുവള്ളൂർ ജില്ലയിൽ മാത്രം യെല്ലോ അലർട്ട്
പുതുച്ചേരിയിൽ ഇന്ന് സ്‌കൂളുകൾക്ക് അവധി

ഇൻഡോനേഷ്യയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 400 കടന്നു

ജക്കാർത്ത : കനത്ത മഴയെത്തുടർന്ന് ഇൻഡോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 400 കടന്നു. ആകെ 442 പേർ മരിച്ചതായാണ് കണക്ക്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. വടക്കൻ സുമാത്ര, പടിഞ്ഞാറൻ സുമാത്ര, ആഷെ എന്നീ മൂന്ന് പ്രവിശ്യകളിലായി 402 പേരെ കാണാതായതായി ദേശീയ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. സുമാത്ര പ്രവിശ്യയിലെ 15 നഗരങ്ങൾ വെള്ളപ്പൊക്ക ദുരിതത്തിലാണ്‌. 7,000 വീടുകൾ വെള്ളത്തിൽ മുങ്ങി. 290,700 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ മാറ്റി. സെൻയാർ ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായത്. തായ്‌ലൻഡിലും മലേഷ്യയിലും ചുഴലിക്കാറ്റും കനത്ത മഴയും വ്യാപക നാശം വിതച്ചു. റോഡുകൾ തകർന്നതോടെ ദ്വീപിന്റെ ചില ഭാഗങ്ങൾ ഒറ്റപ്പെട്ടു. ആശയവിനിമയ ബന്ധങ്ങൾ തകർന്നു.


വെല്ലുവിളി നിറഞ്ഞ കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങത്തെ തടസ്സപ്പെടുത്തി. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സിബോൾഗ നഗരത്തിലേക്കും വടക്കൻ സുമാത്രയിലെ സെൻട്രൽ തപനുലി ജില്ലയിലേക്കും സഹായം എത്തിക്കുന്നത് മന്ദഗതിയിലാണ്. രക്ഷാപ്രവർത്തനങ്ങൾ വൈകിയതോടെ ഭക്ഷണമടക്കമുള്ള അവശ്യ വസ്തുക്കൾക്കായി ജനങ്ങൾ പരക്കം പായുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ശനിയാഴ്ച വൈകിട്ട് ആളുകൾ കടകളിൽ അതിക്രമിച്ചു കയറുന്നതായി റിപ്പോർട്ടുകൾ ലഭിച്ചതായും ക്രമസമാധാനം പുനഃസ്ഥാപിക്കാൻ പ്രാദേശിക പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് വക്താവ് ഫെറി വാലിന്റുകൻ പറഞ്ഞു.