25.8 C
Kollam
Saturday 27th December, 2025 | 08:49:17 PM
Home Blog Page 100

മലയാളികളുടെ പ്രിയ നായിക ഭാനുപ്രിയയ്ക്ക് മറവി രോഗം, താരം കടന്നു പോകുന്നത് അതീവ ​ഗുരുതര അവസ്ഥയിലൂടെ

90 കളിലെ സിനിമാ ആസ്വാദകർക്ക് മറക്കാൻ പറ്റാത്ത ചില ചിത്രങ്ങളാണ് കൊച്ചു കൊച്ചു സന്തോഷങ്ങളും അഴകിയ രാവണനും. രണ്ടിലെയും നൃത്ത രം​ഗങ്ങൾക്ക് ഇന്നും ആരാധകർ ഏറെ. കൊച്ചുകൊച്ചു സന്തോഷങ്ങളിൽ ലക്ഷ്മി ഗോപാലസ്വാമിയ്ക്കൊപ്പം അരങ്ങുതകർത്ത താരം, പ്രണയമണിത്തൂവൽ പൊഴിയും പവിഴമഴ എന്ന ഗാനത്തിലെ സൗന്ദര്യം, ഭാനുപ്രിയ എന്ന മലയാളത്തിന്റെ പ്രിയങ്കരിയായ നടി ഇന്ന് മറവി രോഗത്തിന്റെ പിടിയിലാണ്.

സൂപ്പർ താരങ്ങളുടെ നായിക

ആന്ധ്ര സ്വദേശിയാണെങ്കിലും മലയാളത്തിലെ സൂപ്പർ താരങ്ങളുടെ നായികയായിരുന്നു ഭാനുപ്രിയ. 1992-ൽ രാജശില്പി എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി ഭാനുപ്രിയ മലയാളത്തിൽ തുടക്കം കുറിച്ചു. ഇതിനൊപ്പം തമിഴും തെലുങ്കും കന്നടയിലും അവസരങ്ങൾ തേടിയെത്തിയ ഭാനുപ്രിയ പിന്നീട് മലയാളത്തിലേക്ക് എത്തിയത് 1995 ൽ സുരേഷ് ​ഗോപിയുടെ ഹൈവേ എന്ന ചിത്രത്തിൽ.

തൊട്ടടുത്ത വർഷം ഭാനുപ്രിയ മമ്മൂട്ടിയുടെ നായികയായി. മമ്മൂട്ടിയെ നായകനാക്കി കമൽ സംവിധാനം ചെയ്ത ‘അഴകിയ രാവണനി’ൽ അവർ അഭിനയിച്ചു. കുട്ടിശങ്കരൻ എന്ന നായക കഥാപാത്രത്തിനൊപ്പം സിനിമയിലുടനീളം നിറഞ്ഞു നിന്ന അനുരാധ എന്ന കഥാപാത്രം. പിന്നീട് ലെനിൻ രാജേന്ദ്രന്റെ ‘കുല’ത്തിലും സുരേഷ് ഗോപിയുടെ നായികയായി. 2000 ത്തിൽ കൊച്ചുകൊച്ചു സന്തോഷങ്ങളിലെ മായ വർഷഎന്ന കഥാപത്രം ജയറാമിനൊപ്പം അവതരിപ്പിച്ചു. മഞ്ഞുപോലൊരു പെൺകുട്ടി, ഹൃദയത്തിൽ സൂക്ഷിക്കാൻ, രാത്രി മഴ എന്നിവയാണ് ഭാനുപ്രിയ പിന്നീട് മലയാളത്തിൽ ചെയ്ത ചിത്രങ്ങൾ.

വിവാഹ ജീവിതം

1998 ല്‍ ആദര്‍ശ് കൗശാലുമായി ഭാനുപ്രിയ വിവാഹം നടന്നു. വിവാഹ ശേഷവും ഭാനുപ്രിയ അഭിനയം തുടര്‍ന്നു. മഞ്ഞുപോലൊരു പെണ്‍കുട്ടി, തെലുങ്ക് ചിത്രമായ ‘ലഹരി ലഹരി ലഹരിലോ’, തമിഴിൽ ‘നൈന’, കന്നഡയിൽ ‘കദംബ’ എന്നി ചിത്രങ്ങളില്‍ ഇക്കാലയളവില്‍ ഭാനുപ്രിയ അഭിനയിച്ചവയാണ്. 2005 ല്‍ ഭാനുപ്രിയ വിവാഹ ബന്ധം വേര്‍പ്പെടുത്തി. ഈ ബന്ധത്തില്‍ അഭിനയ എന്നൊരു മകളുണ്ട്. 2018 ല്‍ മുന്‍ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചതോടെ ഭാനുപ്രിയയുടെ ജീവിതത്തില്‍ പ്രതിസന്ധികളും ആരംഭിച്ചു.

മറവിയിലേക്ക്

താമസിയാതെ, ഭാനുപ്രിയ ഓർമ്മക്കുറവിലേക്ക് എത്തി. ദൈനംദിന ജീവിതത്തെയും ഇഷ്ടങ്ങളെയും ബാധിക്കാന്‍ തുടങ്ങി. ചെറുപ്പം മുതല്‍ നൃത്തത്തില്‍ താല്‍പര്യമുണ്ടായിരുന്ന ചലച്ചിത്രമേഖലയിലും പൊതുജീവിതത്തിലും സ്വന്തമായി ഒരിടം കണ്ടെത്തിയ ഭാനുപ്രിയയ്ക്ക് പിന്നീട് ഇവയില്‍ താത്പര്യം നഷ്ടപ്പെട്ടു.

”എനിക്ക് സുഖം തോന്നുന്നില്ല. മറവിയുടെ പ്രശ്നമുണ്ട്. പഠിച്ച കാര്യങ്ങള്‍ മറുന്നു പോകുന്നു. ഡാന്‍സില്‍ താല്‍പര്യമില്ല. വീട്ടില്‍ പോലും ഇപ്പോള്‍ നൃത്തം പരിശീലിക്കാറില്ല”, രണ്ടു വര്‍ഷം മുന്‍പ് ഒരു അഭിമുഖത്തില്‍ ഭാനുപ്രിയ പറഞ്ഞു. രോഗം ഗുരുതരമായ അവസ്ഥയിലെത്തിയതോടെ സിനിമയുടെ ചിത്രീകരണ സമയത്ത് സ്വന്തം സംഭാഷണങ്ങൾ പോലും മറന്നുപോകുന്ന അവസ്ഥയുണ്ടായതായും ഭാനുമതി പറയുന്നു. “‘സില നേരങ്ങളിൽ സില മനിതർകൾ’ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. ഡയറക്ടർ ‘ആക്ഷൻ’ എന്ന് പറയുമ്പോൾ എന്റെ സംഭാഷണങ്ങൾ ഞാൻ മറന്നുപോയി” ഭാനുപ്രിയ വെളിപ്പെടുത്തി.

അവസാനമായി ശിവകാർത്തികേയന്റെ ‘അയലാൻ’ (2024) എന്ന സിനിമയിലാണ് ഭാനുപ്രിയ അഭിനയിച്ചത്.

ഇന്‍ഡിഗോയുടെ ചതി, ബെംഗളൂരു ടെക്കികൾ റിസപ്ഷനിൽ പങ്കെടുത്തത് ഓണ്‍ലൈനായി

ഇന്ത്യയിലെമ്പാടുമുള്ള വിമാന യാത്രക്കാരുടെ യാത്ര പദ്ധതികളെ അടിമുടി അട്ടിമറിച്ച് ഇന്‍ഡിഗോ. ഏതാണ്ട് 700 ഓളം വിമാനങ്ങളാണ് ഇന്‍ഡിഗോ ഒറ്റയടിക്ക് റദ്ദാക്കിയത്. പ്രത്യേകിച്ച് കാരണം പറയാതെ അപ്രതീക്ഷിതമായി വിമാനം റദ്ദാക്കിയതോടെ ഭരണ പ്രതിപക്ഷ കക്ഷികൾ പരസ്പരം കുറ്റപ്പെടുത്തലുമായി രംഗത്തെത്തി.

ഇതിനിടെ യാത്രക്കാര്‍ പലരും പല തരത്തിലുള്ള പ്രശ്നങ്ങളാണ് നേരിടുന്നത്. വിമാനം റദ്ദാക്കിയതോടെ യാത്ര മുടങ്ങിയ ചിലർ തങ്ങളുടെ ജോലി പോകുമോയെന്ന ആശങ്കയിലാണ്. ഇതിനിടെയാണ് കർണാടകയിലെ ഒരു വിവാഹ സത്കാരത്തിന് അതിഥികളെ ഓണ്‍ലൈനായി ദമ്പതികൾ സ്വീകരിച്ചുവെന്ന ഒരു വീഡിയോ വൈറലായത്.

കർണ്ണാടകയിലെ ഹുബ്ബള്ളിയിൽ വച്ചായിരുന്നു വിവാഹ സത്കാരം. വരനും വധുനും ഭുവനേശ്വറിൽ നിന്നും സത്കാരത്തിന്‍റെ സമയത്ത് എത്തിച്ചേരുമെന്നാണ് അതിഥികളോട് അറിയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി റദ്ദാക്കിയ ഇന്‍ഡിഗോ വിമാനറങ്ങളിലൊന്ന് നവദമ്പതികൾക്ക് പോകേണ്ടതായിരുന്നു. ഇതോടെ ഇരുവരുടെയും യാത്ര മുടങ്ങി. ഒടുവിൽ നവദമ്പതികൾ ഓണ്‍ലൈനായി അതിഥികളെ സ്വീകരിച്ചു. ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായി ജോലി ചെയ്യുന്ന ഇരുവരും നവംബർ 23 ന് ഭുവനേശ്വറിൽ വച്ചാണ് വിവാഹിതരായത്. വധുവിന്‍റെ നാട്ടിൽ ഡിസംബർ 3 ന് അവരുടെ ഔപചാരിക വിവാഹച്ചടങ്ങ് നിശ്ചയിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ചതുപോലെ നടന്നില്ല. വിമാനം റദ്ദാക്കപ്പെട്ടു.

ഓണ്‍ലൈൻ സ്വീകരണം

ഡിസംബർ 2 ന് ഭുവനേശ്വറിൽ നിന്ന് ബെംഗളൂരുവിലേക്കും തുടർന്ന് ഹുബ്ബള്ളിയിലേക്കുമുള്ള വിമാന ടിക്കറ്റുകൾ ദമ്പതികൾ ബുക്ക് ചെയ്തിരുന്നു. എന്നാൽ ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ ബുധനാഴ്ച പുലർച്ചെ വരെ വിമാനം വൈകി. ഇതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ഡിസംബർ 3 ന് വിമാനം റദ്ദാക്കി. വിവാഹ ആഘോഷത്തിനെത്തേണ്ടിയിരുന്ന പലരും പല വഴി കുടുങ്ങി. ഇതോടെയാടെ എത്തിചേർന്ന അതിഥികളെ സ്വീകരിക്കാനായി നവദമ്പതികൾ ഓണ്‍ലൈനായി എത്തുകയായിരുന്നു. വേദിക്ക് അരികിലായി പ്രത്യേകമായി ഒരുക്കിയ വലിയൊരു സ്‌ക്രീനിലൂടെ ഇരുവരും അതിഥികളെ സ്വീകരിച്ചു. വീഡിയോയ്ക്ക് താഴെ ഇന്‍ഡിഗോയ്ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് നിറഞ്ഞത്.

തിരുവിതാംകൂർ  ദേവസ്വം ബോർഡ് പ്രസിഡൻ്റ്
കെ.ജയകുമാറിനെ അയോഗ്യനാക്കണമെന്ന്
ആവശ്യപ്പെട്ട് ഹർജി

തിരുവിതാംകൂർ  ദേവസ്വം ബോർഡ് പ്രസിഡൻ്റ്
കെ.ജയകുമാറിനെ അയോഗ്യനാക്കണമെന്ന്
ആവശ്യപ്പെട്ട് ഹർജി.മുതിർന്ന ഐ.എ.എസ്
ഉദ്യോഗസ്ഥനായ ബി.അശോകാണ് കോടതിയെ
സമീപിച്ചത്.സർക്കാർ ശമ്പളം പറ്റുന്ന ഉദ്യോസ്ഥന്
തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമോ
പ്രസിഡൻ്റോ ആകുന്നതിന് നിയമം അയോഗ്യത
പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയുളള ഹർജി
കോടതി ഫയലിൽ സ്വീകരിച്ചു.അശോകിൻെറ
പരാതിയെകുറിച്ച് പ്രതികരിച്ച മുഖ്യമന്ത്രി
അസന്തുഷ്ടി പ്രകടിപ്പിച്ചു.

തിരുവനന്തപുരം ജില്ലാ കോടതിയിലാണ്
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ്
കെ.ജയകുമാറിനെ അയോഗ്യനാക്കണമെന്ന്
ആവശ്യപ്പെട്ട് ഹർജി നൽകിയത്.തിരുവിതാംകൂർ
കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ നിയമ പ്രകാരം
നിയമിതനായ ശ്രീ കെ. ജയകുമാർ നിയമത്തിലെ
7(iii) വകുപ്പ് പ്രകാരം അയോഗ്യനാക്കണമെന്നാണ്
ഹർജിയിലൂടെ ബി.അശോക് ഉന്നയിക്കുന്ന
ആവശ്യം.പ്രസ്തുത വകുപ്പ് അനുസരിച്ച്  സർക്കാർ
ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാൾ തിരുവിതാംകൂർ
ദേവസ്വം ബോർഡ് അംഗമോ പ്രസിഡൻ്റോ ആകുന്നതിന് അയോഗ്യത പ്രഖ്യാപിച്ചിട്ടുണ്ട്.നിലവിൽ IMG ഡയറക്ടർ
പദവി വഹിക്കുന്ന കെ.ജയകുമാർ, ആ ചുമതല
വിടാതെയാണ് ദേവസ്വം പ്രസിഡൻറായി സത്യപ്രതിജ്ഞ
ചെയ്തത്.ഹർജിയോട് പ്രതികരിച്ച കെ.ജയകുമാർ, ഐ.എം.ജി
ഡയറക്ടർ പദവി വഹിക്കുന്ന വിവരം സ്ഥിരീകരിച്ചു
സർക്കാർ നിയമനത്തിന് എതിരെ മുതിർന്ന ഐ.എ.എസ്
ഉദ്യോഗസ്ഥനായ അശോക് ഹർജി നൽകിയതിൽ
മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ട്
സോട്ട്
പിണറായി വിജയൻ
മുഖ്യമന്ത്രി
ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.ജനുവരി 15ന് കോടതിയിൽ ഹാജരാകണമെന്നാണ് ബന്ധപ്പെട്ട കക്ഷികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം

വ്ളാഡിമിർ പുടിന് രാജ്യത്തിൻറെ ഔദ്യോഗിക സ്വീകരണം

ന്യൂഡൽഹി. ഇന്ത്യയിൽ എത്തിയ റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിന് രാജ്യത്തിൻറെ ഔദ്യോഗിക സ്വീകരണം. പുടിന് ഭഗവത്ഗീത സമ്മാനിച്ച് പ്രധാനമന്ത്രി. ഇന്ത്യ റഷ്യ സൗഹൃദം കാലാതീതമായി തെളിയിക്കപ്പെട്ടത് എന്നും നരേന്ദ്രമോദി. ആരോഗ്യം പ്രതിരോധം വാണിജ്യമുൾപ്പെടെ പത്തിലധികം കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചേക്കും.


പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് റഷ്യൻ പ്രസിഡൻറ് ഇന്ത്യയിൽ എത്തിയത്.
രാഷ്ട്രപതി ഭവനിൽ എത്തിയ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും ചേർന്ന് സ്വീകരിച്ചു. ഗാർഡ് ഓഫ് ഓണർ നൽകി. രാജ്ഘട്ടിൽ എത്തി മഹാത്മാഗാന്ധിക്ക് റഷ്യൻ പ്രസിഡൻറ് ആദരം അർപ്പിച്ചു. ശേഷം ഹൈദരാബാദ് ഹൗസിൽപ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നിർണായക കൂടിക്കാഴ്ച.


ഇരുപത്തിമൂന്നാമത് ഇന്ത്യ റഷ്യ വാർഷിക
ഉച്ചകോടിയിലും റഷ്യൻ പ്രസിഡൻറ് പങ്കെടുക്കും. പാലം വിമാനത്താവളത്തിലെത്തിയ റഷ്യൻ പ്രസിഡണ്ടിനെ പ്രോട്ടോക്കോളുകൾ
മാറ്റിവെച്ച് പ്രധാനമന്ത്രി നേരിട്ട് എത്തി സ്വീകരിക്കുകയായിരുന്നു. പിന്നാലെ ഒരേ വാഹനത്തിൽ ഇരുവരും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് അത്താഴവിരുന്നിൽ പങ്കെടുത്ത റഷ്യൻ പ്രസിഡണ്ടിന് പ്രധാനമന്ത്രി ഭഗവത്ഗീത സമ്മാനിച്ചു. ഇന്നത്തെ ഔദ്യോഗിക പരിപാടികൾക്ക് ശേഷം രാഷ്ട്രപതി ദ്രൗപതി മുർമു നൽകുന്ന അത്താഴവിരുന്നിലും പങ്കെടുത്താകും റഷ്യൻ പ്രസിഡൻറ് തിരികെ മടങ്ങുക.

മലപ്പുറം മച്ചിങ്ങലിൽ വൻ തീപിടിത്തം; കാർ സ്പെയർ പാർട്‌സ് ഗോഡൗൺ കത്തിനശിച്ചു; തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു

മലപ്പുറം: മലപ്പുറം ജില്ലയിലെ മച്ചിങ്ങലിൽ കാർ സ്പെയർ പാർട്‌സ് ഗോഡൗണിൽ വൻ തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി, തിരൂര്‍, തിരുവാലി എന്നിവിടങ്ങളില്‍ നിന്നെത്തിയ നാല് യൂണിറ്റ് അഗ്‌നി രക്ഷാ സേന രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. അപകട സമയത്ത് സ്ഥാപനത്തിലുണ്ടായിരുന്ന തൊഴിലാളികൾ ഓടിരക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായി. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.

കോഡൂര്‍ സ്വദേശി വലിയാട് പിലാത്തോട്ടത്തില്‍ സാലിഹിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്‌പെയര്‍ പാര്‍ട്സ് ഗോഡൗണ്‍. സ്ഥാപനത്തിലെ കാറിന്റെ പാര്‍ട്‌സുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ നിന്നാണ് തീപടർന്നത്. ഗോഡൗണിലെ തൊഴിലാളികള്‍ സമീപത്ത് വാഹനം പൊളിച്ചു കൊണ്ടിരിക്കുമ്പോഴാണ് തീപിടിത്തം ശ്രദ്ധയില്‍പെട്ടത്. തീ വേഗത്തിൽ ആളിക്കത്തി. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. കടയ്ക്കുള്ളിൽ ശേഖരിച്ച് വെച്ച ടയറുകളടക്കം പാര്‍ട്‌സുകളാണ് കത്തിനശിച്ചത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.

തകരഷീറ്റുകൾ ഉപയോഗിച്ച് നിർമിച്ചതായിരുന്നു ഗോഡൗൺ. വെല്‍ഡിങ് അടക്കം വിവിധ പ്രവൃത്തികള്‍ ഗോഡൗണിൽ നടന്നിരുന്നു. തൊട്ടടുത്തു കാര്‍ ബംപറുകളും മറ്റും സൂക്ഷിച്ചിരുന്ന ഗോഡൗണ്‍ ഉണ്ടായിരു ന്നെങ്കിലും ആ ഭാഗത്തേക്ക് തീ പടരാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അഗ്‌നിരക്ഷ സേനയുടെ വാഹനത്തിലെ വെള്ളം തീർന്നപ്പോൾ തൊട്ടടുത്തുള്ള തോട്ടിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. ഗോഡൗണിനു സമീപത്ത് ഗെയ്ല്‍ വാതക പൈപ്പ്ലൈനുകളും കടന്നുപോകുന്നതിനാല്‍ ഗെയ്ല്‍ അധികൃതരും സ്ഥലത്തെത്തിയിരുന്നു. ജില്ല ഫയര്‍ ഓഫീസര്‍ ടി.അനൂപിന്റെ നേതൃത്വത്തി ല്‍ സ്റ്റേഷന്‍ ഓഫീസര്‍ ഇ.കെ.അബ്ദുല്‍ സലീം, ബാബുരാജന്‍ എന്നിവരും നാട്ടുകാരും തീയണക്കാന്‍ നേതൃത്വം നല്‍കി.

പാറശാലയിൽ വീട് കുത്തി തുറന്ന് മോഷണം, പോയത് വൻ തുകയുടെ സാധനങ്ങൾ

തിരുവനന്തപുരം. പാറശാലയിൽ വീട് കുത്തി തുറന്ന് മോഷണം. 20 ലക്ഷത്തിലധികം രൂപയുടെ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും വാച്ചും മോഷണം പോയി. കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി കെ എസ് അനിലിന്റെ വീട്ടിലാണ് മോഷണം. പാറശ്ശാല പോലീസ് അന്വേഷണം ഊർജിതമാക്കി



പാറശ്ശാല തോട്ടിൻ കരയിൽ  അർദ്ധരാത്രിയോടെയാണ് വീട് കുത്തി തുറന്ന് മോഷണം നടന്നത്. വീട്ട് ഉടമസ്ഥനായ കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി കെ എസ് അനിലും ഭാര്യയും തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം മകളുടെ വീട്ടിലായിരുന്നു താമസം. വീട്ടിൽ ആൾ താമസമില്ലാത്ത സമയത്ത് ഗേറ്റിന്റെയും വീടിന്റെയും പൂട്ട് പൊട്ടിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. വീട്ടിനുള്ളിലെ ലോക്കർ ഉൾപ്പെടെ 6 അലമാരകൾ കള്ളൻ കുത്തിത്തുറന്ന് 13 പവനിൽ അധികം സ്വർണവും 2,40,000 രൂപയും ഉപയോഗിക്കാത്ത മൊബൈൽ ഫോണുകളും വാച്ചുകളുമാണ് മോഷ്ടാവ്  കൈക്കൽ ആക്കിയത്. അനിൽ നടത്തിവരുന്ന സ്വർണ്ണപ്പണയ സ്ഥാപനത്തിന്റെ താക്കോലും മോഷണം പോയ കൂട്ടത്തിലുണ്ട്. ഹെൽമറ്റ് ധരിച്ച് വീടിന്റെ പരിസരത്തെത്തിയ രണ്ടുപേരുടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ്  പോലീസ് അന്വേഷണം തുടരുന്നത്. അതേസമയം സമാനമായ രീതിയിൽ ചെങ്കൽ വട്ടവിളയിലും ഇന്നലെ അർദ്ധരാത്രിയിൽ മോഷണം നടന്നിട്ടുണ്ട്. രണ്ടു മോഷണവും നടത്തിയിരിക്കുന്നത് ഒരേ സംഘം ആണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്

ഗുഡ്സ് ട്രെയിനിന്റെ വീൽ സ്ലിപ്പ് ആയി, ഗതാഗതം തടസ്സപ്പെട്ടു

തൃശ്ശൂർ. ഷോർണൂർ റെയിൽ പാതയിൽ ഗുഡ്സ് ട്രെയിനിന്റെ വീൽ സ്ലിപ്പ് ആയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വടക്കാഞ്ചേരി അകമല  ശാസ്താക്ഷേത്രത്തിനു മുന്നിലെ റെയിൽവേ ട്രാക്കിലാണ് അപകടമുണ്ടായത്. ട്രെയിനിന്റെ വീൽ മുന്നോട്ടുപോകാൻ കഴിയാത്ത തരത്തിൽ ഗ്രിപ്പ് കിട്ടാതെ കറങ്ങുന്ന പ്രതിഭാസമാണ് വീൽ സ്ലിപ്പിംഗ്.


ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. കൽക്കരി കൊണ്ടുപോയിരുന്ന ഗുഡ്സ് ട്രെയിനിനാണ് വീൽ സ്ലീപ്പിങ് സംഭവിച്ചത്.അമിതഭാരത്തെ തുടർന്നാണ് വീൽ സ്ലിപ്പിംഗ് സംഭവിച്ചത് എന്നാണ്  നിഗമനം. ട്രാക്കിൽ പിടുത്തം കിട്ടാതെ വീലുകൾ വേഗത്തിൽ കറങ്ങുന്നതാണ് വീൽ സ്ലിപ്പിംഗ്. ഒടുവിൽ ഷൊർണൂരിൽ നിന്നും മറ്റൊരു എൻജിൻ എത്തിച്ചു പത്തു മണിയോടെ ആണ്  ട്രെയിൻ അവിടെ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ഒരു മണിക്കൂറോളം തൃശൂർ ഷോർണൂർ പാതയിൽ ഗതാഗത തടസ്സമുണ്ടായി.

Rep image.

ശബരിമല സ്വർണ്ണക്കൊള്ള, അന്വേഷണം ഉന്നതരിലേക്ക് വ്യാപിപ്പിക്കണമെന്ന് ഹൈകോടതി

കൊച്ചി. ശബരിമല സ്വർണ്ണക്കൊള്ളയുടെ അന്വേഷണം ഉന്നതരിലേക്ക് വ്യാപിപ്പിക്കണമെന്ന് ഹൈകോടതി. ശബരിമല സ്വർണ്ണക്കൊള്ള
കേസിലെ പ്രതികളായ എസ് ജയശ്രീ, എസ് ശ്രീകുമാർ എന്നിവരുടെ മുൻ‌കൂർ ജാമ്യം തള്ളിയ ഉത്തരവിലാണ് കോടതി പരാമർശം. നിലവിലെ അന്വേഷണം ശരിയായ ദിഷയിലാണെന്നും കോടതി വ്യക്തമാക്കി.


ശബരിമല സ്വർണ്ണകൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമലയിൽ വിഹരിച്ചത് വൻ തോക്കുകളുടെ ആശിർവാദത്തോടെ എന്നാണ് ഹൈകോടതി സിംഗിൾ ബെഞ്ച് നീരിക്ഷണം.
ശബരിമലയിലെ സ്വർണ്ണക്കൊള്ള സംഭവിക്കാൻ
പാടില്ലാത്തതതാണ്. കേവലം ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ നടക്കുന്ന കൊള്ളയല്ല നടന്നത്. ഗൂഢാലോചന പുറത്ത് കൊണ്ടുവരാൻ അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഉന്നതരിലേക്ക് അന്വേഷണം പോകണമെന്നും ജസ്റ്റിസ് എ ബാധറുദ്ധീന്റെ ബെഞ്ച് വ്യക്തമാക്കി. നിലവിലെ അന്വേഷണത്തിൽ സിംഗിൾ ബെഞ്ച് തൃപ്തി രേഖപ്പെടുത്തി. അതേസമയം സ്വർണ്ണകൊള്ള കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിന്റെ ജാമ്യപേക്ഷ ഹൈകോടതി പരിഗണിച്ചു. പ്രോസിക്യൂഷാനോട് വിശദീകരണം തേടിയുണ്ട്.
അടുത്ത വ്യാഴ്ച്ച വീണ്ടും പരിഗണിക്കും.

രാഹുല്‍ മാങ്കൂട്ടം ലൈംഗിക വൈകൃതക്കാരനെന്ന് മുഖ്യമന്ത്രി

രാഹുല്‍ മാങ്കൂട്ടം ലൈംഗിക വൈകൃതക്കാരനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ പുറത്തുവന്നത് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണ്. രാഹുലിന് വെട്ടുകിളിക്കൂട്ടം സംരക്ഷണമൊരുക്കി. പൊലീസ് ഫലപ്രദമായി ഇടപെടുന്നുണ്ട്. മാങ്കൂട്ടത്തിലിനെ പിടികൂടാന്‍ പൊലീസിന് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. 
കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായി. അധികാര വികേന്ദ്രീകരണം വളര്‍ച്ചയെ സഹായിച്ചു. കൊച്ചിയുടെ മുഖച്ഛായ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.  കൊച്ചി മെട്രോ, വാട്ടര്‍മെട്രോ എന്നിവ രാജ്യത്തിന് അഭിമാനം. വിശപ്പ് രഹിത നഗരമെന്ന സ്വപ്നം കൊച്ചിയില്‍ യാഥാര്‍ഥ്യമായി. ബ്രഹ്മപുരം മാലിന്യപ്രശ്നം പരിഹരിച്ചു, പച്ചപ്പിലേക്ക് തിരികെയെത്തിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. അല്‍പ്പസമയം മുമ്പാണ് ജാമ്യാപേക്ഷ നല്‍കിയതെന്നാണ് വിവരം. നാളെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക. പരാതിക്കാരിക്ക് എതിരായ പരാതി പരിഗണിച്ചില്ലെന്നും നടന്നത് ലഘുവിചാരണയെന്നും രാഹുല്‍ പറയുന്നു. ഇന്നലെയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ ഒന്‍പതാം ദിവസവും ഒളിവില്‍ കഴിയുകയാണ്. കര്‍ണാടകയിലേക്ക് കടന്നെന്നാണ് സൂചന.