തൃശ്ശൂർ. കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ലാലി ജെയിംസിന്റെ പേര് സജീവ പരിഗണനയിൽ
ഡെപ്യൂട്ടി മേയറായി എ പ്രസാദിന്റെ പേരാണ് പരിഗണിക്കുന്നത്
കെപിസിസി സെക്രട്ടറി കൂടിയായ എ പ്രസാദിന് വേണ്ടി പിടിമുറുക്കി രമേശ് ചെന്നിത്തല
നാലുതവണ കൗൺസിലറായ ലാലി ജെയിംസിനെ പരിഗണിക്കണമെന്ന പൊതുവികാരമാണ് ഉയരുന്നത്
എൽഡിഎഫിന്റെ മേയർ സ്ഥാനാർഥിയെ പരാജയപ്പെടുത്തിയിരുന്നു ലാലി ജെയിംസിന്റെ വിജയം
മുൻ ഡെപ്യൂട്ടി മേയർ സുബി ബാബുവിന്റെ പേരും പരിഗണനയിലുണ്ട്
ഈ മാസം 26നാണ് ഇരു സ്ഥാനങ്ങളിലേക്കും ഉള്ള തെരഞ്ഞെടുപ്പ്
തൃശൂർ മേയർ, ലാലി ജെയിംസ് പരിഗണനയിൽ
നേർച്ചപ്പെട്ടി തകർത്ത് മോഷണം
തിരുവല്ല വെൺപാലയിൽ ക്രിസ്ത്യൻ പള്ളികളുടെ നേർച്ചപ്പെട്ടി തകർത്ത് മോഷണം
സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെയും സെൻറ് ജോർജ് ക്നാനായ പള്ളി കുരിശടിയിലും ആണ് മോഷണം നടന്നത്
കഴിഞ്ഞദിവസം പുലർച്ചയായിരുന്നു മോഷണം
പ്രദേശവാസികളാണ് മോഷണം നടന്ന കാര്യം ആദ്യം അറിഞ്ഞത്
ക്നാനായ പള്ളിയുടെ നേർച്ചപ്പെട്ടിയിൽ നിന്ന് വലിയ തുക നഷ്ടമായെന്ന് വിലയിരുത്തൽ
രണ്ടുമാസം മുമ്പും സമാനമായ രീതിയിൽ പ്രദേശത്ത് മോഷണം നടന്നിരുന്നു
മോഷ്ടാക്കൾക്കായി തിരുവല്ല പോലീസ് അന്വേഷണം തുടങ്ങി
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ നാലാം മല്‍സരം ഇന്ന്… സഞ്ജു ടീമിൽ ഇടം നേടുമോ…?
ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ നാലാം മല്‍സരം ഇന്ന് ലഖ്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയി ഏകാന സ്റ്റേഡിയത്തില്‍ അരങ്ങേറും. 2-1ന് മുന്നിട്ടുനില്‍ക്കുന്ന ഇന്ത്യക്ക് ഒരു വിജയം നേടിയാല്‍ പരമ്പര നേട്ടം കൈവരിക്കാം. ഇന്ന് ഇന്ത്യ ജയിച്ചാല്‍ ഒരു മത്സരം കൂടി ബാക്കി നില്‍ക്കെ പരമ്പര നേടാം. അതിനാല്‍, ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് ഇത് ജയിക്കേണ്ട മത്സരമാണ്. അസുഖം കാരണം അവസാന രണ്ട് ട്വന്റി-20മത്സരങ്ങളില്‍ നിന്ന് അക്സര്‍ പട്ടേലിനെ ഒഴിവാക്കിയിട്ടുണ്ട്. പകരം ഷഹബാസ് അഹമ്മദിനെ ടീമില്‍ ഉള്‍പ്പെടുത്തി.ഇന്ത്യന്‍ സമയം വൈകുന്നേരം 7 മണിക്ക് ആരംഭിക്കും. മത്സരത്തിന്റെ തല്‍സമയ സംപ്രേഷണം ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കില്‍ ലഭ്യമാണ്. ലൈവ് സ്ട്രീമിങ് ജിയോഹോട്ട്സ്റ്റാര്‍ ആപ്പിലും വെബ്‌സൈറ്റിലും ലഭ്യമാകും.
സഞ്ജു സാംസണ്‍ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ ആറ് മല്‍സരങ്ങളിലായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പ്ലെയിങ് ഇലവനില്‍ നിന്ന് പുറത്താണ്. കഴിഞ്ഞ ഒക്ടോബര്‍ 31ന് ആണ് സഞ്ജു അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ഫെബ്രുവരി ആദ്യത്തില്‍ ട്വന്റി-20 ലോകകപ്പ് നടക്കുന്നതിനാല്‍ സഞ്ജുവിന് ഉടന്‍ തിരിച്ചെത്തേണ്ടതുണ്ട്.
ദക്ഷിണാഫ്രിക്കയ്ക്കെതിരേ മികച്ച കരിയര്‍ റെക്കോഡ് ഉണ്ടായിട്ടും സഞ്ജുവിനെ ആദ്യ മൂന്ന് ട്വന്റി-20 മാച്ചുകളില്‍ അവസരം നല്‍കിയില്ല. ട്വന്റി-20 ലോകകപ്പ് പദ്ധതികളില്‍ സഞ്ജു സാംസണ്‍ ഉണ്ടോയെന്നതിന്റെ തെളിവായിരിക്കും ഇന്നത്തെ പ്ലെയിങ് ഇലവന്‍ പ്രഖ്യാപനം. സഞ്ജുവിനെ ഇറക്കണമെങ്കില്‍ വൈസ് ക്യാപ്റ്റനും ഓപണറുമായ ശുഭ്മാന്‍ ഗില്‍, വിക്കറ്റ് കീപ്പറും മധ്യനിര ബാറ്ററുമായ ജിതേഷ് ശര്‍മ എന്നിവരില്‍ ഒരാള്‍ പുറത്തിരിക്കേണ്ടി വരും.
ലോകകപ്പിന് മുമ്പ് ഏഴ് ട്വന്റി-20 മല്‍സരങ്ങളാണ് ഇന്ത്യക്കുള്ളത്. സഞ്ജു ലോകകപ്പ് ടീമില്‍ ഉണ്ടാവണമെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇനിയുള്ള രണ്ട് മല്‍സരങ്ങളോ ന്യൂസിലന്‍ഡിനെതിരായ അഞ്ച് മല്‍സര പരമ്പരിയിലോ കളത്തിലിറങ്ങുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും വേണം. അതിന് അവസരം നല്‍കാന്‍ ഗില്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, കോച്ച് ഗൗതം ഗംഭീര്‍ എന്നിവര്‍ കനിയണം.
കുറിപ്പടികൾ എഴുതുന്നത് സൂക്ഷ്മമായി നീരീക്ഷിക്കാൻ നിർദേശം
ന്യൂഡെൽഹി. സുപ്രധാന നിർദേശവുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ.
മെഡിക്കൽ കോളേജുകളോടും ആശുപത്രികളോടും കുറിപ്പടികൾ എഴുതുന്നത് സൂക്ഷ്മമായി നീരീക്ഷിക്കാൻ നിർദേശം.
വ്യക്തതയില്ലാത്തതോ വായിക്കാൻ കഴിയാത്തതോ ആയ കുറിപ്പടികൾ രോഗികളുടെ സുരക്ഷയെ ബാധിക്കുമെന്ന് NMC.
ഇതിനായി ഒരു മെഡിക്കൽ കോളേജുകളിലും ഉപസമിതി രൂപീകരിക്കണം.
കുറിപ്പടികളുടെ നിലവാരം സമിതി നീരീക്ഷിക്കണം.
വാണിയംകുളത്ത് പെട്രോൾ പമ്പിന് തീവയ്ക്കാൻ ശ്രമം
പാലക്കാട്. ക്യാനിൽ വാങ്ങിയ പെട്രോൾ നിലത്തൊഴിച്ച് തീ കൊളുത്താൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്
വാണിയംകുളം ടൗണിലെ കെ എം പെട്രോൾ പമ്പിലാണ് കഴിഞ്ഞദിവസം രാത്രി അതിക്രമം
ഓട്ടോറിക്ഷയിൽ പെട്രോൾ വാങ്ങാൻ എത്തിയതായിരുന്നു 3 പേരടങ്ങിയ സംഘംആണ് പമ്പിൽ തീ വെക്കാൻ ശ്രമിച്ചത്
പമ്പ് മാനേജർ ഷോർണൂർ ഡിവൈഎസ്പിക്ക് പരാതി നൽകി.
ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ചഐവി സ്ഥിരീകരിച്ചു
സത്‌ന. ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ചഐവി സ്ഥിരീകരിച്ചു
മധ്യപ്രദേശിലെ സത്‌നയിലാണ് സംഭവം
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 6 കുട്ടികള്‍ക്കാണ് HIV സ്ഥിരീകരിച്ചത്
കുട്ടികള്‍ തലസീമിയ രോഗബാധിതരായിരുന്നു
എട്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് HIV പോസിറ്റീവായത്
ആശുപത്രിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് മാതാപിതാക്കള്‍
സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
നെടുങ്കണ്ടത്ത് തൊഴിലാളി വാഹനം മറിഞ്ഞ് 10 പേർക്ക് പരിക്ക്
ഇടുക്കി. നെടുങ്കണ്ടത്ത് തൊഴിലാളി വാഹനം മറിഞ്ഞ് 10 പേർക്ക് പരിക്ക്
വാഹനത്തിൽ 16 പേരുണ്ടായിരുന്നു
രണ്ടുപേർക്ക് ഗുരുതര പരിക്ക്
പരിക്കേറ്റവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് തലകീഴായി മറിയുകയായിരുന്നു
തമിഴ്നാട് തേനിയിൽ നിന്നുള്ള തൊഴിലാളികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്
അയല്‍ വീട്ടിലെ വീട്ടമ്മയെ ഉപദ്രവിച്ച കേസിലെ പ്രതി ഒളിവില്‍ കഴിയവെ പുലര്‍ച്ചെ കാമുകിയെ കാണാനെത്തിയപ്പോൾ പോലീസ് പൊക്കി
തിരുവനന്തപുരം: അയല്‍ വീട്ടിലെ വീട്ടമ്മയെ ഉപദ്രവിച്ച കേസില്‍ പ്രതി പിടിയില്‍. സംഭവത്തിന് പിന്നാലെ ഒന്നര മാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന തമ്പാനൂര്‍ കണ്ണേറ്റുമുക്ക് സ്വദേശി അനന്തുവിനെയാണ് (അച്ചു-27) തമ്പാനൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം തൈക്കാട്ടുള്ള പെണ്‍സുഹൃത്തിന്റെ വീട്ടില്‍ എത്തിയതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പിന്തുടര്‍ന്ന് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
ഒക്ടോബറിലാണ് ഇയാള്‍ അയല്‍ വീട്ടില്‍ കയറി വീട്ടമ്മയെ ഉപദ്രവിച്ചത്. ശേഷം പല സ്ഥലങ്ങളിലായി ഒളിവില്‍ക്കഴിഞ്ഞ പ്രതിക്കായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. പെണ്‍സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്നപ്പോള്‍ കത്തിയുപയോഗിച്ച് പൊലീസ് സംഘത്തെ ആക്രമിക്കാനും ശ്രമിച്ചു. പിന്നീട് ഇയാളെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
കരമന പൊലീസിനു നേരേ ബോംബെറിഞ്ഞ കേസിലും പൂജപ്പുര, തമ്പാനൂര്‍, പേട്ട, ശ്രീകാര്യം, വലിയതുറ എന്നീ സ്റ്റേഷനുകളില്‍ മറ്റ് കേസുകളിലും പ്രതിയാണ് അനന്തുവെന്ന് പൊലീസ് പറഞ്ഞു. അനന്തുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ശമ്പളം 56,900 വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഡൽഹി സർക്കാരിലെ വിവിധ വകുപ്പുകളിൽ മൾട്ടിടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി 714 ഒഴിവുണ്ട്. ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്‌ഷൻ ബോർഡാണ് അപേക്ഷ ക്ഷണിച്ചത്. ശമ്പളസ്കെയിൽ: 18,000-56,900 രൂപ. യോഗ്യത: പത്താംക്ലാസ് വിജയം/തത്തുല്യം. അപേക്ഷ: ഓൺലൈനായി രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: 2026 ജനുവരി 15. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും dsssbonline.nic.in സന്ദർശിക്കുക.
ചായ കുടിച്ച ശേഷം ടീ ബാഗ് കളയല്ലേ ; ചർമ്മ സംരക്ഷണത്തിൽ ടീ ബാഗുകളുടെ ഉപയോഗങ്ങൾ
രാവിലെ ഒരു കപ്പ് ചായയോ കാപ്പിയോ ഇല്ലാതെ ഒരു ദിവസം തുടങ്ങാൻ നമുക്ക് കഴിയില്ല. ടീ ബാഗുകൾ ഉപയോഗിച്ച് ചായ ഉണ്ടാക്കിയ ശേഷം മിക്കവാറും പേർ അത് എടുത്ത് കളയുകയാണ് പതിവ്. എന്നാൽ നിങ്ങൾക്കറിയാമോ, ഈ ‘ഉപയോഗിച്ച് തീർന്ന’ ടീ ബാഗുകൾ നിങ്ങളുടെ പല സൗന്ദര്യ പ്രശ്നങ്ങൾക്കുമുള്ള ഉത്തമമായ പരിഹാരമാണെന്ന്? വിവിധതരം ടീ ബാഗുകളിലെ പ്രത്യേകിച്ച് ഗ്രീൻ ടീ, കട്ടൻ ചായ ആൻ്റി ഓക്സിഡൻ്റുകളും ടാനിക് ആസിഡും കഫീനും ചർമ്മത്തിന് നൽകുന്ന ഗുണങ്ങൾ ചെറുതല്ല. ടീ ബാഗുകൾ സൗന്ദര്യ സംരക്ഷണത്തിനായി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് നോക്കാം.
കണ്ണിനടിയിലെ കറുപ്പും വീക്കവും മാറ്റാൻ
ഉറക്കമില്ലായ്മയോ കമ്പ്യൂട്ടറിന് മുന്നിലെ നീണ്ട ഇരിപ്പോ കണ്ണിന് താഴെ വീക്കവും കറുപ്പും ഉണ്ടാക്കുന്നത് സാധാരണമാണ്. ഉപയോഗിച്ച ഗ്രീൻ ടീ ബാഗുകളോ കട്ടൻ ചായ ബാഗുകളോ ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിക്കുക. ഇത് 10 മുതൽ 15 മിനിറ്റ് വരെ അടച്ച കണ്ണിന് മുകളിൽ വെക്കുക. ടീ ബാഗിലെ കഫീൻ രക്തക്കുഴലുകളെ ചുരുക്കാൻ സഹായിക്കും. കൂടാതെ ടാനിൻസ് വീക്കം കുറച്ച് കണ്ണിന് ആശ്വാസം നൽകുകയും ക്ഷീണം മാറ്റുകയും ചെയ്യും.
ചർമ്മത്തിന് തിളക്കം നൽകാൻ സ്ക്രബ്ബ്
നിർജ്ജീവ കോശങ്ങൾ നീക്കം ചെയ്ത് ചർമ്മത്തിന് തിളക്കം നൽകാൻ ഉപയോഗിച്ച ടീ ബാഗുകൾ ഒരു മികച്ച പ്രകൃതിദത്ത എക്സ്ഫോളിയേറ്റർ ആയി പ്രവർത്തിക്കും. ടീ ബാഗ് പൊട്ടിച്ച് അതിലെ തേയില ഇലകൾ ഒരു ബൗളിലേക്ക് എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ തേനും അൽപം പഞ്ചസാരയോ ഒലിവ് ഓയിലോ ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് മൃദുവായി മസാജ് ചെയ്യുക. ഇത് സുഷിരങ്ങളിലെ അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്ത് ചർമ്മം മൃദുവാകാനും മുഖക്കുരു വരുന്നത് തടയാനും സഹായിക്കുന്നു.
സൂര്യതാപം ശമിപ്പിക്കാൻ
വേനൽക്കാലത്ത് വെയിലുകൊണ്ട് ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിലും വേദനയും കുറയ്ക്കാൻ ടീ ബാഗുകൾക്ക് കഴിയും. തണുപ്പിച്ച കട്ടൻ ചായ ബാഗുകൾ സൂര്യതാപം ഏറ്റ ഭാഗത്ത് 10-15 മിനിറ്റ് വെക്കുക. ടീ ബാഗുകളിലെ ടാനിക് ആസിഡ് ചർമ്മത്തിലെ വേദനയെയും വീക്കത്തെയും ശമിപ്പിക്കാൻ സഹായിക്കും.
മുഖക്കുരുവിനും പാടുകൾക്കും പരിഹാരം
ഗ്രീൻ ടീ ബാഗുകൾക്ക് ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റി-ബാക്ടീരിയൽ ഗുണങ്ങളുണ്ട്. തണുപ്പിച്ച ഗ്രീൻ ടീ ബാഗ് നേരിട്ട് മുഖക്കുരുവിന് മുകളിൽ വെക്കുക. ഇത് മുഖക്കുരുവിൻ്റെ വീക്കം കുറയ്ക്കുകയും കണ്ണിന് ചുറ്റുമുള്ള കരുവാളിപ്പ് അകറ്റാൻ സഹായിക്കുകയും ചെയ്യുന്നു.
പ്രകൃതിദത്ത ടോണർ / ആവി പിടിക്കാൻ
ചായയിലെ പോഷകങ്ങൾ അടങ്ങിയ വെള്ളം ചർമ്മത്തിന്റെ pH ബാലൻസ് നിലനിർത്താൻ സഹായിക്കും. ഉപയോഗിച്ച ടീ ബാഗുകൾ വീണ്ടും വെള്ളത്തിൽ തിളപ്പിച്ച് ആ വെള്ളം തണുപ്പിച്ച ശേഷം ടോണർ ആയി ഉപയോഗിക്കുക. അല്ലെങ്കിൽ ടീ ബാഗ് പൊട്ടിച്ചിട്ട വെള്ളത്തിൽ 5 മിനിറ്റ് ആവി പിടിക്കുന്നത് മുഖത്തെ പാടുകൾ മങ്ങാൻ സഹായിക്കും.
ശ്രദ്ധിക്കുക: ഉപയോഗിക്കുന്നതിന് മുൻപ് ടീ ബാഗ് ചെറുതായി നനവുള്ളതും തണുത്തതുമാണെന്ന് ഉറപ്പുവരുത്തുക. ഏതെങ്കിലും തരത്തിലുള്ള അലർജിയോ അസ്വസ്ഥതകളോ തോന്നിയാൽ ഉപയോഗം നിർത്തുക.
ഇനി ചായ കുടിച്ച ശേഷം ടീ ബാഗ് വലിച്ചെറിയുന്നതിന് മുൻപ്, നിങ്ങളുടെ സൗന്ദര്യത്തിന് അതൊരു മുതൽക്കൂട്ടാണെന്ന് ഓർക്കുക.






































