24.4 C
Kollam
Wednesday 11th February, 2026 | 11:28:23 AM
Home News Breaking News ‘പുസ്തകത്തിന്റെ നിലവിലെ അവസ്ഥ ഇതാണ്’,നരവനെ പറയുന്നു

‘പുസ്തകത്തിന്റെ നിലവിലെ അവസ്ഥ ഇതാണ്’,നരവനെ പറയുന്നു

Advertisement

ന്യൂഡല്‍ഹി. ആത്മകഥയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സിന്റെ വിശദീകരണം എക്സില്‍ പങ്കുവെച്ച് മുന്‍ കരസേന മേധാവി എം.എം നരവനെ. ‘പുസ്തകത്തിന്റെ നിലവിലെ അവസ്ഥ ഇതാണ്’ എന്ന കുറിപ്പോടെയാണ് നരവനെ പ്രസാധകരുടെ വിശദീകരണ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ ഇന്നലെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

പുസ്തകത്തിന്റെ അനധികൃത പകര്‍പ്പുകള്‍ പ്രചരിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കും പാര്‍ലമെന്റിലെ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും പിന്നാലെയായിരുന്നു പെന്‍ഗ്വിന്റെ വിശദീകരണം. പ്രസിദ്ധീകരണത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത ബുക്കിലെ വിവരങ്ങള്‍ നിയമവിരുദ്ധമായി വിതരണം ചെയ്യുന്നതിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പുസ്തകത്തിലെ ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ രാഹുല്‍ ഗാന്ധി സഭയില്‍ ഉന്നയിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. മുന്‍ സൈനിക മേധാവിയും പുസ്തകത്തിന്റെ പ്രസാധകരായ പെന്‍ഗ്വിനും പറയുന്ന വാദങ്ങളില്‍ താന്‍ ജനറല്‍ നരവനെയെ വിശ്വസിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. തന്റെ പുസ്തകം പ്രമോട്ട് ചെയ്തുകൊണ്ട് നരവനെ 2023-ല്‍ പങ്കുവെച്ച ട്വീറ്റിനെക്കുറിച്ചും രാഹുല്‍ പരാമര്‍ശിച്ചു. പുസ്തകം ലഭിക്കാന്‍ ലിങ്ക് പിന്തുടരുക എന്നായിരുന്നു പോസ്റ്റ്. ‘ആമസോണില്‍ പുസ്തകം ലഭ്യമാണ്. എനിക്ക് പെന്‍ഗ്വിനേക്കാള്‍ വിശ്വാസം നരവാനെ ജിയെയാണ്. നിങ്ങള്‍ക്ക് ആരെയാണ് വിശ്വാസമെന്നും’ രാഹുല്‍ ചോദിച്ചു.

‘ഇന്ത്യയുടെ മുന്‍ കരസേനാ മേധാവി ജനറല്‍ നരവനെയുടെ ആത്മകഥയായ ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’യുടെ പ്രസിദ്ധീകരണാവകാശം ഞങ്ങള്‍ക്കാണ്. പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഭാഗികമായോ പൂര്‍ണരൂപത്തിലോ പ്രചരിക്കുന്ന, അച്ചടി രൂപത്തിലോ ഡിജിറ്റല്‍ രൂപത്തിലോ ഉള്ള പുസ്തകത്തിന്റെ പകര്‍പ്പുകള്‍ പ്രസാധകര്‍ വിതരണം ചെയ്യുകയോ വില്‍ക്കുകയോ ചെയ്തിട്ടില്ല. നിലവില്‍ പ്രചരിക്കുന്ന പകര്‍പ്പുകള്‍ പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനമാണ്. അവ ഉടനടി പിന്‍വലിക്കണം’ എന്നുമാണ് പ്രസാധകര്‍ അറിയിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here