ജമ്മു കശ്മീര്‍. വൻഭീകരാക്രമണ പദ്ധതി തകർത്ത് ജമ്മു കശ്മീർ പൊലീസ് .ഡൽഹിയ്ക്ക് സമീപം ഫരീദാബാദിൽ നിന്ന് 2900 കിലോ സ്ഫോടക വസ്തുക്കളും വെടിക്കോപ്പുകളും പിടികൂടി.
രാസവസ്തുക്കളും വെടിക്കോപ്പുകളും സൂക്ഷിച്ച നാല് ഡോക്ടർമാർ അറസ്റ്റിൽ. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.
ഫരീദാബാദ് ജമുകാശ്മീർ പോലീസുകൾ സംയുക്തമായി ആണ് വൻ ഭീകരാക്രമണ പദ്ധതി തകർത്തത്. സ്ഫോടക വസ്തുക്കളും
പിസ്റ്റലുകളും വെടി കോപ്പുകളും സൂക്ഷിച്ച നാല് ഡോക്ടർമാരെ അന്വേഷണസംഘം ഇതുവരെ അറസ്റ്റ് ചെയ്തു. ഫരീദാബാദിൽ നടത്തിയ പരിശോധനയിൽ 360 കിലോഗ്രാം സ്ഫോടക വസ്തുക്കൾ സൂക്ഷിച്ച ഡോക്ടർ മുസ്മ്മിൽ ഷക്കീലിനെ അന്വേഷണ സംഘം പിടികൂടി. ഇയാളുടെ പക്കൽനിന്ന് ടൈമറും, വാക്കിടോക്കിയും, മാഗസിനുകളും കണ്ടെത്തി.
പിന്നാലെ ഫത്തേപൂരിൽ നടത്തിയ പരിശോധനയിൽ ഒരു വീട്ടിൽ നിന്ന് 2563 കിലോഗ്രാം സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. ഗുജറാത്തിൽ പിസ്റ്റളുകളും, 30 ലൈവ് കാട്രിഡ്ജുകളും രാസവസ്തുക്കളും സൂക്ഷിച്ച ഡോ. അഹമ്മദ് സൈദിനെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ലക്നൗവിലെ പ്രധാനപ്പെട്ട പൊതു ഇടങ്ങളിൽ ഇയാൾ സന്ദർശനം നടത്തിയത് വിവരമുണ്ട്.
കേസിൽ ഒരു വനിതാ ഡോക്ടറും അറസ്റ്റിൽ ആയിട്ടുണ്ട്. ഇവരുടെ കാറിൽ നിന്ന് എ കെ ഫോർട്ടി സെവൻ അന്വേഷണസംഘം കണ്ടെടുത്തു. ഒൿടോബർ 27ന് ശ്രീനഗറിൽ ഭീകര സംഘടനയായ ജയ്ഷേ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ പതിച്ചതിന് അനന്തനാഗ് മെഡിക്കൽ കോളേജിലെ ഡോക്ടറായ അദീൽ അഹമ്മദ് റാഥറിനെ അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ഇയാളിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണ സംഘത്തിന്റെ തുടർ നീക്കങ്ങൾ. വൻ ഭീകരാക്രമണ പദ്ധതി ലക്ഷ്യമിട്ടാണ് വെടിക്കോപ്പുകളും സ്ഫോടകവസ്തുക്കൾ എത്തിച്ചത് എന്നാണ് അന്വേഷണസംഘം കണ്ടെത്തൽ






































