കരുനാഗപ്പള്ളി – ശാസ്താംകോട്ട റോഡിൽ യാത്രാ ദുരിതം വിതച്ച് പുതിയ പാലം നിർമ്മാണം

Advertisement

കരുനാഗപ്പള്ളി – ശാസ്താംകോട്ട റോഡിൽ യാത്രാ ദുരിതം വിതച്ച് പുതിയ പാലം നിർമ്മാണം. കരുന്നാഗപ്പള്ളി – ശാസ്താംകോട്ട റോഡിൽ കരുനാഗപ്പള്ളി മാർക്കറ്റിലാണ് ഒന്നര വർഷത്തിന് മുൻപ് റോഡ് കുത്തിപ്പൊളിച്ച് പാലം നിർമ്മിച്ചത്. പാലത്തിന്റെ ഇരുവശവും കുത്തി െ പ്പാളിച്ചെങ്കിലും ടാർ ചെയ്തോ കോൺക്രീറ്റിട്ടൊ നിരപ്പാക്കാൻ കരാറുകാരൻ തയ്യാറായില്ല. ടാർ റോഡിനേക്കാൾ രണ്ടിഞ്ചോളം ഉയർന്നാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ഇത് കാരണം പല വാഹനങ്ങളും അപകടത്തിൽപ്പെടുന്നു. കൂടുതലും ഇരുചക്ര വാഹന യാത്രക്കാരാണ്.

ഓർക്കാപ്പുറത്ത് കുഴിയിൽ വീണ് വാഹനം കുതിച്ച് ഉയരുമ്പോൾ പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ തെറിച്ച് പോകുന്നതും പതിവ് കാഴ്ചയാണ്. നൂറുകണക്കിന് വാഹനങ്ങളാണ് ഇരു വശത്തേക്കും ഇതുവഴി കടന്നുപോകുന്നത്. വാഹനങ്ങൾ വേഗത കുറക്കുമ്പോൾ ഗതാഗത കുരുക്കും വർദ്ധിക്കും. ഓഫീസ്, സ്കൂൾ സമയങ്ങളായ രാവിലെയും വൈകിട്ടും ഇത് വഴിയുള്ള യാത്ര വളരെ ദുഷ്കരമാണ്.

സമാന രീതിയിലാണ് കെ.എസ്.ആർ.റ്റി.സി സ്റ്റാന്റിന് സമീപത്തും IHRD കോളേജിന് സമീപവും . കരാറുകാർ എങ്ങനെയും കാട്ടി കൂട്ടി ഫണ്ട് പാസ്സാക്കുന്ന നിലപാടാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇതിന് മൗന സമ്മതം നൽകുകയാണ്. ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെട്ടുത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സ്ഥലവാസികളും പറയുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here