മൈനാഗപ്പള്ളിയിൽ കാട്ടുപന്നി ശല്യം മൂലം കൃഷിനാശം രൂക്ഷം

Advertisement

ശാസ്താംകോട്ട:മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ കാട്ടുപന്നിശല്യം മൂലം കർഷകർ കടുത്ത പ്രതിസന്ധിയിൽ.കഴിഞ്ഞദിവസം
മൈനാഗപ്പള്ളി പഞ്ചായത്തിലെ മികച്ച കർഷകനായ കോവൂർ നെടുത്തറയിൽ സോമൻ്റെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയ പന്നികൾ വാഴ,വെണ്ട,ചീനി തുടങ്ങിയ വിളകൾ വ്യാപകമായി നശിപ്പിച്ചു.തോട്ടത്തിലുണ്ടായിരുന്ന ഭൂരിഭാഗം കൃഷിയും നശിപ്പിക്കപ്പെട്ട നിലയിലാണ്.പഞ്ചായത്ത് അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ലെന്ന് കർഷകർ പറയുന്നു.പന്നികളെ പിടിക്കുന്നതിനോ കൊല്ലുന്നതിനോ നിലവിൽ നിയമപരമായ തടസ്സങ്ങളുണ്ടെന്ന വിശദീകരണമാണ് അധികൃതർ നൽകുന്നത്.പന്നികൾ കൃഷിയിടത്തിൽ ഇറങ്ങുന്ന സമയത്ത് അറിയിക്കണമെന്നാണ് പഞ്ചായത്തിന്റെ നിർദ്ദേശം.എന്നാൽ അർദ്ധരാത്രിയിൽ പന്നികൾ എത്തുമ്പോൾ ആരെയാണ് വിവരമറിയിക്കേണ്ടതെന്നാണ് കർഷകരുടെ ചോദ്യം.രാത്രി 12 മണിക്ക് ശേഷമാണ് കൃഷിയിടത്തിൽ പന്നികൾ പ്രധാനമായും എത്തുന്നത്.ഈ സമയത്ത് പഞ്ചായത്ത് അധികൃതരെ എങ്ങനെ ബന്ധപ്പെടാനാണ് ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് കർഷകർക്ക് ഉണ്ടാകുന്നത്.കഠിനാധ്വാനം ചെയ്ത് ഇറക്കിയ വിളകൾ നശിപ്പിക്കപ്പെടുമ്പോഴും അധികൃതർ പുലർത്തുന്ന നിസ്സംഗതയ്ക്കെതിരെ കർഷക പ്രതിഷേധം ശക്തമാവുകയാണ്പന്നിശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here