മലപ്പുറം. മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമ പ്രവർത്തകർ അജണ്ട സെറ്റ് ചെയ്ത് എത്തിയിരിക്കുകയാണെന്ന് ആരോപിച്ച മുഖ്യമന്ത്രി, വാർത്താസമ്മേളനം അലങ്കോലപ്പെടുത്താൻ ശ്രമമുണ്ടായെന്നും കുറ്റപ്പെടുത്തി. എൽഡിഎഫ്–എസ്ഡിപിഐ ഡീൽ ആരോപണത്തെ കുറിച്ചുള്ള തുടർച്ചയായ ചോദ്യങ്ങളാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. എല്ലാ വര്‍ഗീയതയോടും ഇടതുമുന്നണിക്ക് ഒരേ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതു വര്‍ഗീയതയോടും ഇടതുപക്ഷത്തിന് കൃത്യമായ നിലപാടുണ്ട്. എസ്ഡിപിഐ ഇടതുപക്ഷത്തെ പിന്തുണയ്ക്കും എന്നാണ് കേള്‍ക്കുന്നത് എന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ആ കേള്‍ക്കുന്നതിനെക്കുറിച്ച് അവരോടാണ് ചോദിക്കേണ്ടതെന്ന് പിണറായി
മലപ്പുറത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന വാർത്താസമ്മേളനത്തിലാണ് സംഭവങ്ങൾ. എസ്ഡിപിഐ–എൽഡിഎഫ് ഡീൽ ആരോപണത്തെ കുറിച്ചുള്ള തുടർച്ചയായ ചോദ്യങ്ങൾ മുഖ്യമന്ത്രിക്ക് ഇഷ്ടമായില്ല. എസ്‍ഡിപിഐ വോട്ട് വേണ്ടെന്ന് പറയുമോ എന്ന ചോദ്യവും ഉയർന്നതോടെ മുഖ്യമന്ത്രി ക്ഷുഭിതനായി.മാധ്യമപ്രവർത്തകർ മുൻകൂട്ടി അജണ്ടയുമായി എത്തിയിരിക്കുകയാണെന്നും, വാർത്താസമ്മേളനം അലങ്കോലപ്പെടുത്താനാണ് ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു.
“മാധ്യമപ്രവർത്തകർ അജണ്ട സെറ്റ് ചെയ്ത് വന്നിരിക്കുകയാണ്… വാർത്താസമ്മേളനം അലങ്കോലപ്പെടുത്താനാണ് ശ്രമം…”പിണറായി പറഞ്ഞു. അതേസമയം, പി.വി. അൻവറിന്റെ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിനും മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. ചോദ്യങ്ങളുടെ രീതിയോട് അസ്വസ്ഥത പ്രകടിപ്പിച്ച മുഖ്യമന്ത്രി മാധ്യമങ്ങളെ വിമർശിക്കുകയും ചെയ്തു.
also read:
വാർത്താസമ്മേളനത്തിന് ശേഷവും മാധ്യമപ്രവർത്തകരുടെ അടുത്തെത്തി മുഖ്യമന്ത്രി പ്രതികരിച്ചു. മാന്യമായ ചോദ്യങ്ങൾ ചോദിക്കണമെന്ന് മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ട മുഖ്യമന്ത്രി, തുടർന്ന് നടന്ന പൊതുയോഗത്തിലും വിമർശനം ആവർത്തിച്ചു.
എസ്‍ഡിപിഐ ഡീൽ വിവാദവും മാധ്യമങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ ഏറ്റുമുട്ടലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴി തുറക്കുകയാണ്.



































