Home News Breaking News വടുതല കൂട്ടമരണം,വിളപ്പിൽശാലയിലെ അയൽവാസികൾക്കും ഭർത്താവിന്റെ ബന്ധുക്കൾക്കെതിരെയും ഗുരുതര ആരോപണങ്ങൾ

വടുതല കൂട്ടമരണം,വിളപ്പിൽശാലയിലെ അയൽവാസികൾക്കും ഭർത്താവിന്റെ ബന്ധുക്കൾക്കെതിരെയും ഗുരുതര ആരോപണങ്ങൾ

Advertisement

കൊച്ചി.വടുതലയിൽ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഞ്ച് പേരുടെ പോസ്റ്റ്മോർട്ടം ഇന്ന്. വിളപ്പിൽശാല സ്വദേശി അശ്വതി നായർ അമ്മ ശാന്തകുമാരി മൂന്ന് കുട്ടികളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾക്ക് ജ്യൂസിൽ വിഷം കലക്കി നൽകി കൊലപ്പെടുത്തിയ ശേഷം അശ്വതിയും അമ്മയും ജീവനൊടുക്കിയെന്നാണ് നിഗമനം. വിളപ്പിൽശാലയിലെ അയൽവാസികൾക്കും ഭർത്താവിന്റെ ബന്ധുക്കൾക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചു.

ഭർത്താവിന് മദ്യപാനിയാക്കി മരണത്തിലേക്ക് തള്ളിവിട്ടത് വിളപ്പിൽശാലയിലെ സുഹൃത്തുക്കളാണെന്ന് കുറിപ്പിൽ ആരോപിക്കുന്നു. ഭർത്താവിന്റെ അമ്മയുൾപ്പെടെയുള്ള ബന്ധുക്കൾ മാനസികമായി പീഡിപ്പിച്ചുവെന്നും കുറിപ്പിലുണ്ട്. മാലിന്യം ഒഴുക്കിയത് തടഞ്ഞതിനെ തുടർന്ന് അയൽവാസികളുമായുണ്ടായ തർക്കത്തെ കുറിച്ചും കുറിപ്പിൽ പരാമർശമുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുറിപ്പിൽ പരാമർശിക്കുന്നവരിൽ നിന്ന് പൊലീസ് മൊഴിയെടുക്കും.

also read:

അശ്വതിയുടെ പേരിലുള്ള വിളപ്പിൽശാലയിലെ വീട് അവിടുത്തെ
അനാഥാലയത്തിന്റെ പേരിൽ എഴുതിവച്ചതായും കണ്ടെത്തി. ആ വീട് വാടകയ്ക്ക് നൽകിയ ശേഷമാണ് അശ്വതിയും കുടുംബവും രണ്ട് മാസം മുൻപ് കൊച്ചിയിലെത്തിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here