ആലപ്പുഴ: പാർട്ടി മെമ്പർഷിപ്പ് പുതുക്കാത്തതു കൊണ്ട് താൻ സ്വതന്ത്രനാണെന്നും അതുകൊണ്ട് സ്വതന്ത്രനായി അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് ജീസുധാകരൻ. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഒന്നും പറയില്ല. ഒരു മണിക്കു റോളം നീണ്ട വാർത്ത സമ്മേളനത്തിനൊടുവിലായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപനം.
ഒരു മുന്നണിയിലേക്കും പാർട്ടിയിലേക്കും ഇല്ലെന്ന് വ്യക്തമാക്കി മുൻ മന്ത്രിയും മുതിർന്ന സി പി എം നേതാവുമായ ജി സുധാകരൻ. കഴിഞ്ഞ 3 ആഴ്ചകളായി ഇലക്ട്രോണിക്ക് മാധ്യമങ്ങളിലുൾപ്പെടെ തനിക്കെതിരെ വന്ന വാർത്തകളോട് പ്രതികരിക്കാൻ ആലപ്പുഴ പറവൂരിലെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കമ്മ്യൂണിസ്റ്റ് പ്രത്യാശയ ശാസ്ത്രത്തിന് വേണ്ടി ശബ്ദം ഉയർത്തി. ഇനിയും അത് ഉയർത്തും. ബ്രാഞ്ചിൽ മെമ്പർഷിപ്പ് പുതുക്കിയില്ല. ബ്രാഞ്ചിൽ സ്ക്കൂട്ടണി നടത്തി ഉപരി ക്കമ്മറ്റിക്ക് നൽകി. താൻ ഉൾപ്പെടെ 18 പേരാണ് ബ്രാഞ്ചിലുള്ളത്.അതിൽ ഒരഗം ഇത് ചോർത്തി.അത് ചാനലിൽ വാർത്തയായി വന്നു. അതിന് ശേഷമാണ് ഞാൻ എഫ് ബി പോസ്റ്റിട്ടത് – സുധാകരൻ പറഞ്ഞു.
ഒരു പ്രതിപക്ഷവുമായോ മുന്നണിയുമായോ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെപ്പറ്റി ഒരു ചർച്ചയും ഇതുവരെ നടത്തിയിട്ടില്ല.എന്നാൽ പ്രത്രങ്ങളിലും ചാനലുകളിലും വാർത്ത വന്നു. ദേശാഭിമാനി ഒഴികെ.കുറെ നാളായി ദേശാഭിമാനി എൻ്റെ വാർത്തകൾ കൊടുക്കാറില്ല. പെരുമ്പളം പാലം ഞാൻ കൊണ്ടുവന്നതാണ്. എന്നാൽ ദേശാഭിമാനി പോലും അത് തമസ്ക്കരിച്ചു എന്ന് സുധാകരൻ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നത് മാധ്യമസൃഷ്ടി മാത്രമാണ്. അയാൾക്കിനി എന്ത് വേണം, മന്ത്രി ആയില്ലേ,എം എൽ എ ആയില്ലേ എന്നു ചോദിക്കുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ല. അങ്ങനെ പറയരുത്. എത്ര തവണ മന്ത്രി ആയിരുന്നു എന്നതിലല്ല, എന്ത് ചെയ്തു എന്നത് പരിഗണിക്കണം.സ്ഥാനാർത്ഥി ആവുന്നതല്ല തൻ്റെ പ്രശനം. മരിക്കും വരെ ലെനിൽ നേതൃത്വത്തിൽ ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് കാർ ചെയ്തത് എന്തന്ന് അറിയാത്തവർ തന്തയ്ക്ക് വിളിക്കും. ജയിക്കാൻ സാധ്യതയുള്ളവർ മത്സരിക്കണം. ഒരു ദൗത്യവുമായി ആരും വന്നിട്ടില്ല. അതിൻ്റെ സാഹചര്യം ഇല്ല. സുജാതയും ഹരിശങ്കറും വന്നു. സുജാത എൻ്റെ ബന്ധു ആണ് .63 വർഷം മുമ്പ് 15-ാം വയസ്സിൽ ഹൈസ്ക്കൂളിൽ പഠിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് ആയതാണ്. പാർട്ടിയുടെ ആശയങ്ങളും ആദർശങ്ങളും ഉപേക്ഷിക്കില്ല. പാർട്ടിയേയും നടപടികളെയും ഇതുവരെ തള്ളിപറഞ്ഞിട്ടില്ല. ജില്ലയിൽ 36 വർഷം പാർട്ടി കമ്മിഷൻ്റെ ചെയർമാനായിരുന്നു. ഒരു പാട് പാർട്ടി ക്ലാസുകൾ എടുത്തു. പാർട്ടിക്ക് വേണ്ടി ജീവിച്ചവരിൽ ഒരാളാണ്.9-ാം പാർട്ടി കോൺഗ്രസ് മുതലുള്ള ഡെലിഗേറ്റാണ്.12 പാർട്ടി കോൺഗ്രസുകളിൽ കേരളത്തിലെ പാർട്ടിക്ക് വേണ്ടി സംസാരിച്ചു. ഞാൻ ചെയ്ത കാര്യങ്ങൾ അറിയാത്ത ചിലർ തന്തയ്ക്ക് വരെ വിളിച്ചു. എന്നെ സുധാ ‘കുരൻ’ എന്ന് വരെ വിളിച്ചു. ഒരു മണ്ഡലം കമ്മിറ്റിയോ,ജില്ലാ കമ്മറ്റി യോ അന്വേഷിച്ചില്ല.ഞാൻ വ്യക്തിഹത്യയ്ക്കില്ല.എന്നാൽ പൊളിറ്റിക്കൽ ക്രിമിനലുകളെ കൂടെ കൊണ്ട് നടന്ന് വ്യക്തിഹത്യ നടത്താൻ ശ്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും സുധാകരൻ പറഞ്ഞു.പാർട്ടിയുടെ ആയുധം രാഷ്ട്രീയമാണ്. അത് വർഗ്ഗസമര സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. കമ്യൂണിസ്റ്റ് കാർക്ക് ഗാന്ധിജിയുടെ ലാളിത്യം വേണം. അനാവശ്യ വിമർശനം ഉന്നയിക്കരുത്.
എച്ച് സലാമിന് എല്ലായിടത്തും വോട്ട് കു
റഞ്ഞു.




































