തിരുവനന്തപുരം.കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം; തീരുമാനം അംഗീകരിക്കാതെ വിസി. രജിസ്ട്രാർ അനിൽകുമാറിനെ തിരിച്ചെടുക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. 22 അംഗങ്ങളിൽ 19 പേരും തിരിച്ചെടുക്കാം എന്ന് നിലപാടെടുത്തു,വിസിയും രണ്ട് ബിജെപി അംഗങ്ങളും വിയോജിച്ചു. തീരുമാനം അംഗീകരിക്കാതെ വിസി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. വിഷയം ചാൻസിലർക്ക് റിപ്പോർട്ട് ചെയ്യുമെന്ന് വിസി. സസ്പെൻഷൻ കാലത്ത് അനധികൃതമായി ഫയലുകൾ ഒപ്പിട്ടു എന്നാണ് വി.സിയുടെ ആരോപണം.
വിസി യുടെ നടപടി ഹൈക്കോടതി നിർദേശം മറികടന്ന്. രജിസ്ട്രാറെ തിരിച്ചെടുക്കുന്നതിൽ സിൻഡിക്കേറ്റിന് തീരുമാനിക്കാം എന്നായിരുന്നു ഹൈക്കോടതിവിധി. വീണ്ടും ഹൈക്കോടതിയെ സമീപിക്കാൻ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ. ചട്ടങ്ങള്‍മറികടന്നാണ് രജിസ്ട്രാര്‍ നിയമനം നേടിയതെന്നും ഇടതു സര്‍ക്കാരിനുവേണ്ടി വിസിയെ ധിക്കരിക്കുന്നെന്നുമാണ് എതിര്‍ക്കുന്നവരുടെ ആരോപണം.കൊല്ലം ശൂരനാട് സ്വദേശിയായ അനില്‍കുമാര്‍






































