22.9 C
Kollam
Wednesday 24th December, 2025 | 06:39:05 AM
Home Blog Page 934

കൊല്ലം കോടതി വളപ്പിലെ സംഘർഷം: നാളെ കൊല്ലത്ത് കോടതി നടപടികളിൽ നിന്ന് അഭിഭാഷകർ വിട്ട് നിൽക്കും…. സംഘർഷത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

കൊല്ലം: കോടതി വളപ്പില്‍ അഭിഭാഷകരും ആര്‍ടി ഓഫീസില്‍ എത്തിയവരും തമ്മില്‍ കയ്യാങ്കളി ഉണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച് അഭിഭാഷകർ നാളെ കോടതി നടപടികളിൽ നിന്ന് വിട്ടുനിൽക്കും. കാറിന് കുറുകെയിട്ട വാഹനം മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഇന്ന് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12ന് ആയിരുന്നു സംഭവം. കോടതി വളപ്പില്‍ കാര്‍ പാര്‍ക്ക് ചെയ്ത യുവാവും യുവതിയും തങ്ങളുടെ കാറിന് തടസ്സമായി കാര്‍ പാര്‍ക്ക് ചെയ്‌തെന്ന് ആരോപിച്ച് കോടതിയില്‍ പോകാനായി എത്തിയ അഭിഭാഷകനുമായി കയ്യാങ്കളിയാവുകയായിരുന്നു.
അഡ്വ. ഐ.കെ. കൃഷ്ണകുമാറും വാഹനത്തിന്റെ ഫീസ് അടയ്ക്കാനെത്തിയ കടയ്ക്കല്‍ സ്വദേശിനി ഷെമീന, ഡ്രൈവര്‍ സിദ്ദിഖ് എന്നിവരും തമ്മിലായിരുന്നു കയ്യാങ്കളി. ഷെമീന ഫീസ് അടയ്ക്കാനായി ആര്‍ടി ഓഫീസിലേക്ക് പോയ സമയം കാറില്‍ സിദ്ദിഖ് മാത്രമാണ് ഉണ്ടായിരുന്നത്. ഇവരുടെ കാറിന് മുന്നില്‍ അഭിഭാഷകന്‍ സ്വന്തം കാര്‍ നിര്‍ത്തിയ ശേഷം കോടതിയിലേക്ക് പോയി. ആര്‍ടി ഓഫീസിലെ നടപടി ക്രമങ്ങള്‍ക്ക് ശേഷം ഷെമീന തിരികെ എത്തിയപ്പോള്‍ കാര്‍ പുറത്തേക്ക് എടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് അഭിഭാഷകന്‍ എത്തി കാര്‍ മാറ്റുന്നതിനിടെ വാക്കുതര്‍ക്കമുണ്ടാവുകയും കയ്യാങ്കളിയിലെത്തുകയുമായിരുന്നു. തുടര്‍ന്ന് കോടതിവളപ്പില്‍ വലിയ രീതിയില്‍ സംഘര്‍ഷം ഉടലെടുത്തു. ഒടുവില്‍ ഇരുകൂട്ടരും കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഘർഷത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

ആര്‍എസ്എസ് ബന്ധം, ഗോവിന്ദനെ തിരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം. അടിയന്തരാവസ്ഥക്കാലത്ത് RSSമായി കൂട്ടുചേർന്നിട്ടുണ്ടെന്ന എം.വി.ഗോവിന്ദൻെറ പ്രസ്താവന തിരുത്തി മുഖ്യമന്ത്രി. RSSമായി ഒരുകാലത്തും യോജിച്ചിട്ടില്ല. ജനതാപാർട്ടിയുമായി തിരഞ്ഞെടുപ്പ് സഹകരണം മാത്രമാണ് ഉണ്ടായിരുന്നതെന്നും വ്യക്തമാക്കി കൊണ്ടാണ് മുഖ്യമന്ത്രി പാർട്ടി സംസ്ഥാന സെക്രട്ടറിയെ തിരുത്തിയത്.
പാർട്ടിയുടെ അഭിപ്രായമാണ് താൻ പറയുന്നത്എന്നുകൂടി പറഞ്ഞ മുഖ്യമന്ത്രി ഗോവിന്ദൻെറ
പ്രതികരണത്തെ പൂർണമായും തളളിക്കളഞ്ഞു. രാജ് ഭവനിൽ സംഘനേതാക്കളുടെ ചിത്രം
വെച്ചതിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് RSSന് എതിരായ നിലപാട് കടുപ്പിക്കുകയും
ചെയ്തു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻെറ തലേന്ന്പാർട്ടി സെക്രട്ടറിയിൽ നിന്നുണ്ടായ പിഴവിനെ
പ്രതിരോധിക്കാനായിരുന്നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഏറെ സമയവും വിനിയോഗിച്ചത്
RSSനോടുളള സി.പി.എമ്മിൻെറ ഇതപര്യന്തമുളള സമീപനം വീശദീകരിച്ച മുഖ്യമന്ത്രി പാർട്ടി
സെക്രട്ടറിയെ അക്ഷരാർത്ഥത്തിൽ തിരുത്തുക ആയിരുന്നു.എന്നാൽ വ്യക്തിപരമായി ഗോവിന്ദൻെറ
പേര് പറഞ്ഞില്ലെന്ന് മാത്രം

RSSനോടുളള പാർട്ടിയുടെ സമീപനം വ്യക്തം ആക്കുന്നതിനിടയിൽ കോൺഗ്രസ് സ്വീകരിച്ച
നിലപാടിനെ കൂറ്റപ്പെടുത്താനും അദ്ദേഹം മറന്നില്ല.

രാജ് ഭവനിലെ ഭാരതാംബ വിവാദത്തിൽ ഇതാദ്യമായി പ്രതികരിച്ച മുഖ്യമന്ത്രി അവിടെയും RSSനോടുളള
നിലപാട് കടുപ്പിച്ചു.ഔദ്യോഗിക ചടങ്ങിൽ നിന്ന് ചിത്രം ഒഴിവാക്കിയെന്ന് പറഞ്ഞതിലൂടെ ഗവർണർക്കും
കാര്യങ്ങൾ ബോധ്യമായെന്ന് വ്യക്തമായതായി മുഖ്യമന്ത്രി പറഞ്ഞു

രാജ് ഭവനിൽ സംഘപരിവാർ നേതാക്കളുടെ ചിത്രം വെച്ചതിനെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി അവിടം RSS ശാഖയാക്കാൻ അനുവദിക്കില്ലെന്നും തറപ്പിച്ച് പറഞ്ഞു

ജനസംഘവുമായി സഹകരിച്ചതിൽ പ്രതിഷേധിച്ച് പി.സുന്ദരയ്യ CPIMൻെറ ജനറൽ സെക്രട്ടറി സ്ഥാനം
രാജിവെച്ചതിനെ കുറിച്ചളള ചോദ്യത്തിൽ നിന്ന് മുഖ്യമന്ത്രി വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞു
മാറി

സ്കൂളിൽ അധ്യാപികയുടെ കാർ ഇടിച്ച് വിദ്യാർത്ഥിയ്ക്ക് പരിക്കേറ്റ കേസിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം

മലപ്പുറം. എംഎസ്പി ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപികയുടെ കാർ ഇടിച്ച് വിദ്യാർത്ഥിയ്ക്ക് പരിക്കേറ്റ കേസിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം.. മലപ്പുറം ഉപ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അന്വേഷിക്കും.. അന്വേഷണം റിപ്പോർട്ട് വേഗത്തിൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കൈമാറണമെന്നും വിദ്യാഭ്യാസ മന്ത്രി നിർവഹിച്ചു.. കഴിഞ്ഞ 13 നാണ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് അധ്യാപികയുടെ കാറിടിച്ച് മിർഷാ ഫാത്തിമ എന്ന വിദ്യാർത്ഥിക്ക് പരിക്കേൽക്കുന്നത്.. ആശുപത്രിയിൽ എത്തിക്കാൻ കാലതാമസം ഉണ്ടായെന്നും അപകട വിവരം മറച്ചുവെച്ചു എന്നുമാണ്
അധ്യാപികയ്ക്ക് എതിരായ ആരോപണം.. വിദ്യാർഥികൾ സ്കൂളിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു..

മെഴുവേലിയിലെ നവജാതശിശുവിന്റെ മരണം കൊലപാതകമല്ലെന്ന് നിഗമനം

പത്തനംതിട്ട. മെഴുവേലിയിലെ നവജാതശിശുവിന്റെ മരണം കൊലപാതകമല്ലെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം..
തലയ്ക്ക് ഏറ്റ പരിക്കാണ് കുഞ്ഞിൻറെ മരണകാരണം എന്നെ ഡോക്ടർമാർ.. പെൺകുട്ടി ശുചിമുറിയിൽ തലകറങ്ങി വീണു ഇതിനിടയിൽ കുഞ്ഞിന്റെ തല ഇടിച്ചതാകാം എന്ന് നിഗമനം.. പെൺകുട്ടിയെയും ബന്ധുക്കളെയും വിശദമായി ചോദ്യം ചെയ്യാൻ പോലീസ്..

മെഴുവേലിയിലെ നവജാതശിശുവിന്റെ മരണം കൊലപാതകം അല്ല എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്..തലയ്ക്ക് ഏറ്റ പരിക്കാണ് കുഞ്ഞിൻറെ മരണകാരണം എന്നെ ഡോക്ടർമാർ പോലീസിന് നൽകിയിരിക്കുന്ന വിവരം.ആരും അറിയാതെ പ്രസവിച്ച ശേഷം പൊക്കിൾകൊടി 21 കാരി തന്നെ വീട്ടിൽ വച്ച് മുറിച്ചെടുത്തു..ഇതിനിടെ ശുചിമുറിയിൽ തലകറങ്ങി വീണിരുന്നു.ഈ വീഴ്ചയിൽ കുഞ്ഞിൻറെ തല നിലത്തടിച്ചത് ആകാമെന്ന് നിഗമനം.കേസിലെ സംശയങ്ങൾ നീങ്ങാൻ വിശദമായ ചോദ്യംചെയ്യിലും അന്വേഷണവും ആവശ്യമാന്ന് പോലീസ് പറയുന്നു.. 21കാരുടെ ആരോഗ്യനില തൃപ്തികരമായാൽ വീണ്ടും വിശദമായി ചോദ്യം ചെയ്യാനാണ് പോലിസ് തീരുമാനം.. മറ്റാരുടെയും സഹായമില്ലാതെ പെൺകുട്ടിക്ക് എങ്ങനെ പ്രസവിക്കാൻ സാധിച്ചു ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം പോലീസിന് കണ്ടെത്തേണ്ടതുണ്ട്.. നിയമവിധത്തിലുമായി കൂടിയാലോചിച്ച ശേഷം ആയിരിക്കും അസ്വാഭാവിക മരണത്തിനടുത്ത് കേസിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുക

ക്രൈംനന്ദകുമാറിന് ഇടക്കാലജാമ്യം.

ന്യൂഡെല്‍ഹി.സ്ത്രീത്വത്തെ അപമാനിച്ച കേസിൽ മാധ്യമപ്രവര്‍ത്തകന്‍ ടി.പി.നന്ദകുമാറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കേസില്‍ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണം. ജാമ്യവ്യവസ്ഥ വിചാരണക്കോടതി ജഡ്ജിക്ക് തീരുമാനിക്കാം.അന്വേഷണവുമായി നന്ദകുമാര്‍ സഹകരിക്കണമെന്നും സുപ്രീംകോടതി.

12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 60 വയസുകാരന് 145 വർഷം കഠിന തടവ് ശിക്ഷ

മലപ്പുറം. അരീക്കോട് കാവനൂർ സ്വദേശി പള്ളിയാളിതൊടി കൃഷ്ണൻ (60) ന് എതിരെ മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയുടേതാണ് വിധി.തടവിന് പുറമെ 8.77 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.അശ്ലീല വീഡിയോ കാണിച്ചു ഗുരുതര പീഡനത്തിനാണ് കുട്ടിയെ ഇരയാക്കിയത്.2022 മുതൽ 2023 വരെ ഒരു വർഷമാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്

അനാഥവയോധികനെ ഏറ്റെടുത്തു

ഐവർകാല. പുത്തനമ്പലം എട്ടാം വാർഡിൽകഴിഞ്ഞ രണ്ടു ദിവസമായി അലഞ്ഞുതിരിഞ്ഞ നടന്ന അപരിചിതനായ വ്യക്തിയെ ശാസ്താംകോട്ട പോലീസ് ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ വാർഡ് മെമ്പർ ആയ അനീഷ്യയുടെ നേതൃത്വത്തിൽ
സാന്ത്വനംമാതൃ സേവാ കേന്ദ്രം ജോയിൻ സെക്രട്ടറി
സി ആർ അരവിന്ദാക്ഷൻ ഏറ്റുവാങ്ങി. കമ്മിറ്റിയംഗം അനിൽകുമാർ, മാനേജർ ഗിരീഷ് കുമാർ വാർഡൻ
അനീഷ് എന്നിവർ സന്നിഹിതരായി

ഐവർകാല കിഴക്ക് സുധീഷ് ഭവനത്തിൽ സജീവ് നിര്യാതനായി

കുന്നത്തൂർ:ഐവർകാല കിഴക്ക് സുധീഷ് ഭവനത്തിൽ സജീവ് (51,ലാലു) നിര്യാതനായി.സംസ്കാരം നാളെ ഉച്ചക്ക് 1 മണിക്ക് ശേഷം വീട്ടുവളപ്പിൽ

വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ കാറിടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ കോടതിയില്‍ കീഴടങ്ങി

മൂവാറ്റുപുഴ: വാഹന പരിശോധനയ്ക്കിടെ കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഇ എം മുഹമ്മദിനെ കാറിടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലെ രണ്ട് പ്രതികളില്‍ ഒരാള്‍ കോടതിയില്‍ കീഴടങ്ങി. ഒന്നാം പ്രതി മൂവാറ്റുപുഴ ആനിക്കാട് കമ്പനിപ്പടിയില്‍ താമസിക്കുന്ന ഇടുക്കി വാഴത്തോപ്പ് മണിയാറംകുടി പാറയില്‍ വീട്ടില്‍ മുഹമ്മദ് ഷെരീഫ് (25)ആണ് മൂവാറ്റുപുഴ ഒന്നാം ക്ലാസ് മിനിസ്‌ട്രേറ്റ് കോടതിയില്‍ ബുധന്‍ പകല്‍ പന്ത്രണ്ടോടെ അഭിഭാഷകനൊപ്പം കീഴടങ്ങിയത്.

പ്രതിയെ ജൂലൈ രണ്ട് വരെ കോടതി റിമാന്‍ഡ് ചെയ്തു. കല്ലൂര്‍ക്കാട് പൊലീസും കോടതിയില്‍ എത്തിയിരുന്നു. രണ്ടാം പ്രതി തൊടുപുഴ വെങ്ങല്ലൂര്‍ പ്ലാവിന്‍ചുവട് ഭാഗം മാളിയേക്കല്‍ വീട്ടില്‍ ആസിഫ് (24) നെ പിടികൂടാനുള്ള അന്വേഷണം പാെലീസ് തുടരുന്നു. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന കേസില്‍ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്ത തൊടുപുഴയില്‍ താമസിക്കുന്ന ഈരാറ്റുപേട്ട സ്വദേശികളായ കണിയാന്‍കുന്ന് വീട്ടില്‍ ഷാഹിദ് (27), കാരക്കോട് വീട്ടില്‍ റഫ്‌സല്‍ (24) എന്നിവരെ വിട്ടിരുന്നു. കഴിഞ്ഞ 14ന് വൈകിട്ട് നാലരയോടെ കല്ലൂര്‍ക്കാട് തൊടുപുഴ റൂട്ടില്‍ നാഗപ്പുഴ വഴിയാഞ്ചിറയാണ് സംഭവം.

പാെലീസ് വാഹനങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇതുവഴി കാറില്‍ എത്തിയ ഷെരീഫും ആസിഫും എസ് ഐ മുഹമ്മദിനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയി. ഷെരീഫ് ആണ് കാര്‍ ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കാര്‍ തൊടുപുഴ വെങ്ങല്ലൂരിന് സമീപം ഒഴിഞ്ഞ പറമ്പില്‍ നിന്ന് പിറ്റേന്ന് പാെലീസ് കണ്ടെടുത്തു. ശാസ്ത്രീയ പരിശോധന വിഭാഗം എത്തി കാര്‍ പരിശോധിച്ചു. സംഭവത്തിനുശേഷം മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത പ്രതികള്‍ ഒളിവിലായിരുന്നു. മുമ്പ് അപകടത്തില്‍പ്പെട്ട മറ്റൊരു വാഹനത്തിന്റെ നിയമനടപടികള്‍ക്കായി കല്ലൂര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തിയശേഷം ഇരുവരും തിരികെ പോകുന്നതിനിടെയാണ് സംഭവം.

കാര്‍ നിര്‍ത്താതെ വേഗത്തില്‍ പൊലീസിനെ വെട്ടിച്ച് കടന്നു പോകുമ്പോഴാണ് എസ് ഐ യെ ഇടിച്ചിട്ടത്. വലതുകാലിലൂടെ കാര്‍ കയറിയിറങ്ങിയതിനാല്‍ പാദത്തിന് പൊട്ടലേറ്റ് ചികിത്സയിലായിരുന്ന എസ് ഐ മുഹമ്മദ് ആശുപത്രി വിട്ടു. മുഹമ്മദ് ഷെരീഫ് സ്വകാര്യ കമ്പനി ജീവനക്കാരനാണ്. ആസിഫ് ഡ്രൈവറാണ്.ഒന്നാം പ്രതി ആസിഫ് ഉടന്‍ പടിയിലാകുമെന്ന് ഇന്‍സ്‌പെക്ടര്‍ കെ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലേ മറ്റു വിവരങ്ങള്‍ അറിയാനാകൂവെന്ന് പൊലീസ് പറഞ്ഞു.

എടിഎമ്മുകളില്‍ 100, 200 രൂപ നോട്ടുകള്‍ തിരിച്ചെത്തി

ബാങ്ക് എടിഎമ്മുകളില്‍ നിന്ന് കുറച്ചുകാലമായി കിട്ടാതിരുന്ന 100, 200 രൂപ നോട്ടുകള്‍ തിരിച്ചെത്തി. എടിഎം വഴി കിട്ടുന്നതില്‍ അധികവും 500 രൂപ നോട്ട് മാത്രമാണെന്നും ചെറിയ ഇടപാടുകാര്‍ക്ക് പ്രയാസമുണ്ടാകുന്നതായും പരാതി ശക്തമായിരുന്നു. ഈ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരമാണ് 100, 200 രൂപ നോട്ട് തിരിച്ചെത്തിയത്.
എടിഎമ്മുകളില്‍ ചെറിയ തുകയുടെ നോട്ട് ലഭ്യമാക്കാന്‍ ദിവസങ്ങള്‍ക്കുമുമ്പാണ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് സമയപരിധി നല്‍കിയത്. സെപ്റ്റംബര്‍ 30നകം എല്ലാ ബാങ്കുകളും എടിഎമ്മില്‍ 75 ശതമാനമെങ്കിലും 100, 200 രൂപ നോട്ട് വെക്കണം. മാര്‍ച്ച് 31 ഓടെ ഇത് 90 ശതമാനമാക്കണം. എടിഎമ്മുകളില്‍ പണം വെക്കുന്ന ‘കസറ്റു’കളില്‍ ഒന്നില്‍ വീതമെങ്കിലും പൂര്‍ണമായി 100, 200 രൂപ നോട്ട് വെക്കാനാണ് ആര്‍ബിഐ നിര്‍ദേശിച്ചത്.
ഇതോടെ ബാങ്കുകള്‍ എടിഎമ്മില്‍ പണം നിറക്കുന്ന ഏജന്‍സികളുമായി ബന്ധപ്പെട്ട് ഇതിന് ശ്രമം തുടങ്ങി. സെപ്റ്റംബര്‍ 30 ആകാന്‍ മൂന്നുമാസത്തിലധികം ശേഷിക്കെ 73 ശതമാനം എടിഎമ്മുകളിലും 100, 200 നോട്ട് എത്തിയതായാണ് ഏജന്‍സി വൃത്തങ്ങള്‍ അറിയിക്കുന്നത്.