Home Blog Page 925

നാടിനെ നടുക്കി കൂട്ട മരണം, യുവതി മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയതിന്റെ അപമാനത്തിൽ ജീവനൊടുക്കിയതെന്ന് സംശയം

ദിണ്ടിഗൽ: തമിഴ്നാട് ദിണ്ടിഗലിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മകൾ ഒളിച്ചോടിയതിന്റെ അപമാനത്തിൽ 45കാരി, അമ്മയെയും 2 പേരക്കുട്ടികളെയും കൊന്നതിന് ശേഷം ജീവനൊടുക്കി എന്നാണ് നിഗമനം. ദിണ്ടിഗൽ ഒട്ടൻചത്രത്തിലാണ് നാടിനെ നടുക്കിയ കൂട്ടമരണം. 65കാരിയായ ചെല്ലമ്മാൾ, 45 വയസ്സുള്ള മകൾ കാളീശ്വരി, ഏഴും അഞ്ചും വയസ്സുള്ള ലതികശ്രീ, ദീപ്തി എന്നിവരെ മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു. രാവിലെ വീട് അടഞ്ഞുകിടക്കുന്നത് കണ്ട് സംശയം തോന്നിയ അയൽക്കാർ പൊലീസുമായി ബന്ധപ്പെട്ടു.

സ്ഥലത്തെത്തിയ പൊലീസ് സംഘം വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ ആണ് നാല് പേരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. കാളീശ്വരിയുടെ മകൾ പവിത്ര മക്കളെ ഉപേക്ഷിച്ച് കഴിഞ്ഞ ദിവസം പുരുഷ സുഹൃത്തിനൊപ്പം ഒളിച്ചോടിയിരുന്നു. ഏപ്രിൽ മുതൽ ഭർത്താവുമായി അകന്നു കഴിയുന്ന പവിത്രയോട് പുതിയ ബന്ധത്തിൽ നിന്ന് പിന്മാറാൻ കുടുംബം പല തവണ ആവശ്യപ്പെട്ടിരുന്നതായി അയൽക്കാർ പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് പവിത്ര വീട് വിട്ടിറങ്ങിയതിന് ശേഷം അയൽക്കാരോട് സംസാരിക്കാൻ കാളിശ്വരിയും ചെല്ലമ്മാളും തയ്യാറായിരുന്നില്ല. പേരക്കുട്ടികളുടെയും അമ്മയുടെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കാളീശ്വരി ജീവനൊടുക്കിയെന്നാണ് നിഗമനം. പോസ്റ്റുമോർട്ടത്തിനായി മൃതദേഹങ്ങൾ ദിണ്ടിഗൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ദിണ്ടിഗൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പവിത്രയുടെ പ്രതികരണം അറിവായിട്ടില്ല.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഇന്നത്തെ അവധി: പരീക്ഷകൾക്ക് മാറ്റമില്ല, പ്രൊഫഷണൽ കോളേജുകൾക്കും ബാധകമല്ല; മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കുട്ടനാട് താലൂക്കിൽ അവധി

ആലപ്പുഴ/തൃശ്ശൂര്‍: മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ല കളക്ടർ. പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് രൂക്ഷമാണ്. അതേസമയം മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു. ‌

തൃശ്ശൂർ ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ജൂൺ 20) ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമുണ്ട്. ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പൊന്നും പ്രഖ്യാപിച്ചിട്ടില്ല. ജൂൺ 22 മുതൽ 25 വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന തുക…2483 കോടി; പക്ഷേ കോടീശ്വരന്‍ കാണാമറയത്ത്

യൂറോമില്യന്‍സ് ടിക്കറ്റ് നറുക്കെടുപ്പില്‍ ജാക്ക്‌പോട്ട് അടിച്ചത് അയര്‍ലന്‍ഡില്‍ വിറ്റുപോയ ടിക്കറ്റിന്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ലോട്ടറി തുകയായ 2483 കോടി രൂപയാണ് ടിക്കറ്റിന് അടിച്ചതെന്ന് അയര്‍ലന്‍ഡിലെ നാഷണല്‍ ലോട്ടറി വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ യൂറോ മില്യന്‍സ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തുകകളിലൊന്നായ 250 മില്ല്യന്‍ യൂറോ ആണ് അടിച്ചത്.
2483, 97,50,000 ഇന്ത്യന്‍ രൂപയ്ക്ക് തുല്ല്യമായ തുകയാണ് വിജയിക്ക് ലഭിക്കുക. എന്നാല്‍ അയര്‍ലന്‍ഡിലെ ഭാഗ്യവാനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ടിക്കറ്റ് വാങ്ങിയവര്‍ ഭാഗ്യ നമ്പരുകള്‍ ഒത്തു നോക്കി നാഷണല്‍ ലോട്ടറി വകുപ്പിനെ സമീപിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ലക്കി സ്റ്റാര്‍സ് 3 ഉം 5 ഉം ഉള്ള 13, 22, 23, 44, 49 തുടങ്ങിയ നമ്പറുകള്‍ക്കാണ് ജാക്ക്പോട്ട്. നറുക്കെടുപ്പ് കഴിഞ്ഞ് 180 ദിവസത്തിനുള്ളില്‍ വിജയികള്‍ക്ക് സമ്മാനം സ്വന്തമാക്കാന്‍ കഴിയും.യൂറോപ്യന്‍ രാജ്യങ്ങളിലെ ഭാഗ്യ പരീക്ഷണങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തുക സമ്മാനമായി നല്‍കുന്ന ലോട്ടറിയാണ് യൂറോമില്യന്‍സ്.

കരുനാഗപ്പള്ളി കൊല്ലക കുറ്റിയിൽ സഹജൻ നിര്യാതനായി

   കരുനാഗപ്പള്ളി. കൊല്ലക വ്യാപാരി കുറ്റിയിൽ സഹജൻ (60) നിര്യാതനായി. മരണാനന്തര ചടങ്ങുകൾ നാളെ രാവിലെ 11 മണിക്ക് സ്വവസതിയിൽ.

ഭാര്യ. ജയ സഹജൻ(കൊശമറ്റം ഫിനാൻസ് )
മക്കൾ.  അലൻ, റിങ്കു

കൊട്ടാരക്കരയിൽ ട്രാൻസ് ജെൻഡേഴ്സിന്‍റെ സമരം അക്രമാസക്തമായി; സോഡാ കുപ്പിയേറിൽ  സി.ഐക്ക് പരുക്ക്

കൊട്ടാരക്കരയിൽ ട്രാൻസ് ജെൻഡേഴ്സ് നടത്തിയ സമരം അക്രമാസക്തമായി വൻ സംഘർഷത്തിൽ അവസാനിച്ചു. സോഡാ കുപ്പിയേറിൽ കൊട്ടാരക്കര സി.ഐക്കും, വനിതാ പൊലീസിനും ലാത്തിച്ചാർജിൽ സമരക്കാർക്കും പരുക്കേറ്റു. 2021 ൽ കൊട്ടാരക്കരയിൽ വാഹന ഗതാഗതം തടസപ്പെടുത്തിയതിലെ 6 ട്രാൻസ്‌ജെൻഡേഴ്സിനെതിരെയുള്ള കേസിൽ അറസ്റ്റ് വാറന്റ് ആയതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. 
നാല് വർഷം മുമ്പുള്ള കേസുകൾ റദ്ദാക്കുകയും കേസെടുത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയും വേണമെന്നാവശ്യപ്പെട്ടാണ്  ജില്ലാകൂട്ടായ്മയുടെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ എസ്പി ഓഫീസിലേക്കു മാർച്ച് നടത്തിയത്. പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ ഗാന്ധിമുക്കിൽ റോഡ് ഉപരോധിച്ചു. 

നേതാക്കളുമായി എസ്പി ഓഫീസിൽ ചർച്ച നടക്കുന്നതിനിടെ ഉപരോധത്തിനിടയിലൂടെ കടന്നു പോകാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ വലിയ കല്ലുപയോഗിച്ച് അക്രമിക്കാൻ സമരക്കാരിൽ ചിലർ ശ്രമിച്ചത് പോലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്.  പ്രകോപിതരായ പ്രവർത്തകർ വനിതാ പൊലീസിന്റെ ലാത്തി പിടിച്ചു വാങ്ങി പോലീസുകാരെ അക്രമിച്ചു. വാഹനങ്ങൾക്കു നേരെയും അക്രമമുണ്ടായി. സമീപമുള്ള കടയിലെ സോഡാകുപ്പികൾ പെറുക്കി പൊലീസുകാരെ എറിഞ്ഞു. ഇതിനിടയിലാണ് സിഐയ്ക്കും ഏറു കിട്ടിയത്. തലയിൽ ആറു തുന്നി കെട്ടുണ്ട്. സമരക്കാരെ പിരിച്ചു വിടാൻ ലാത്തി വീശിയതിൽ നിരവധി സമരക്കാർക്കു പരിക്കുപറ്റി. ഏറെ നേരത്തെ സംഘർഷത്തിനൊടുവിൽ കൂടുതൽ പൊലീസെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. പരുക്കേറ്റ പൊലീസുകാരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റിലായ ഇരുപതോളം സമരക്കാരെ കുന്നിക്കോട് പൊലീസ് സ്‌റ്റേഷനിലേക്കു മാറ്റി.

ലഹരി കച്ചവടക്കാരനെ എക്സൈസ് അറസ്റ്റ് ചെയ്തു

പെരുമ്പാവൂര്‍. ലഹരി കച്ചവടക്കാരനെ എക്സൈസ് അറസ്റ്റ് ചെയ്തു . അസം സ്വദേശി ഇനാമുൾ ഹക്കിനെയാണ് 24 ഗ്രാം ഹെറോയിനുമായി അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും സ്ഥിരമായി ലഹരി വില്പന നടത്തുന്ന കണ്ണിയാണ് പിടിയിലായത്.
വിൽപ്പനയ്ക്കായി സ്കൂട്ടറിൽ സൂക്ഷിച്ച
24 ഗ്രാം ഹെറോയിനുമായാണ് അസം സ്വദേശി ഇനാമുൾ ഹക്കിനെ പെരുമ്പാവൂർ എക്സൈസ് ഇൻസ്‌പെക്ടർ കെ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അസമിൽ നിന്ന് ട്രെയിൻ മാർഗ്ഗം കൊണ്ടുവരുന്ന ഹെറോയിൻ ചെറിയ ഡപ്പികളിൽ ആക്കി, ഡപ്പി ഒന്നിന് 850 രൂപ നിരക്കിലാണ് ഇയാൾ വില്പന നടത്തുന്നത്.
ഹെറോയിൻ മറ്റൊരാൾക്ക് വിൽക്കുന്നതിന് വേണ്ടി സ്കൂട്ടറിൽ വരുമ്പോൾ പ്രതിയെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു.

ഇതിനു മുമ്പും പ്രതി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഹെറോയിൻ കൊണ്ടുവന്ന് പെരുമ്പാവൂർ ടൗണിൽ വില്പന നടത്തിയിട്ടുണ്ട്. ഇതുപോലെ കൊണ്ടുവരുന്ന ഹൊറോയിൻ പ്ലാസ്റ്റിക് കവറുകളിലാക്കി മണ്ണിൻ്റെ അടിയിൽ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. മറ്റ് ഇതര സംസ്ഥാന തൊഴിലാളികൾ ആവശ്യപ്പെടുന്നതനുസരിച്ച് ഹെറോയിൻ സ്കൂട്ടറിൽ എത്തിച്ചു കൊടുക്കുകയാണ് പതിവെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

വേമ്പനാട്ട് കായൽ നീന്തി കയറിയ 6 വയസ് കാരി മെഹനാസ് അലി ഷൈക്ക് നെഅനുമോദിച്ചു

ശാസ്താംകോട്ട: വേമ്പനാട്ട് കായൽ 4.6 കിലോമീറ്റർ 1മണിക്കൂർ കൊണ്ട് നീന്തിയ കയറി ഗിന്നസ് ബുക്കിൽ ഇടംനേടിയ
6 വയസ്കാരി മെഹനാസ് അലിഷൈക്കിനെമൈനാഗപള്ളി പഞ്ചായത്ത് കോൺഗ്രസ്സ്തെക്കൻ മൈനാഗപ്പള്ളി 19 -വാർഡ് മഹാത്മാ ഗാന്ധി കുടുംബ സംഗമം അനുമോദിച്ചു. മുതിർന്ന കോൺഗ്രസ്സ് നേതാക്കളേയും എസ്.എസ്.എൽ.സി, +2 ഉന്നതവിജയികളേയും 100 ദിവസം തൊഴിൽ ചെയ്ത തൊഴിലുറപ്പ് ഒതാഴിലാളികളേയും ചടങ്ങിൽ ആദരിച്ചു. കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ജെ.സരോജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് വർഗ്ഗീസ് തരകൻ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് , ഡിസിസി ജനറൽ സെക്രട്ടറിമാരായകല്ലട ഗിരീഷ്. രവി മൈനാഗപ്പള്ളി, ബ്ലോക്ക് ഭാരവാഹികളായ ഐ. സുബയർ കുട്ടി, പതടത്തിൽ സലീം. ജോൺസൺ വൈദ്യൻ.പി.ആർ.ഹരിമോഹൻ ,ജലാൽ മൈനാഗപ്പള്ളി,ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് സി.എസ്.രതീഷൻ, മണ്ഡലം ഭാരവാഹികളായ സനൽ ചന്ദ്രൻ,മുഹമ്മദ് കുഞ്ഞ്. പുത്തൻ മഠത്തിൽ സുരേഷ്. റിയാസ് പുന്തല,സബീന തുടങ്ങിയവർപ്രസംഗിച്ചു

ഉദയാ ലൈബ്രറിവായനാ പക്ഷാചരണ ഉദ്ഘാടനവും പി.എൻ.പണിക്കർ അനുസ്മരണവും നടത്തി

മൈനാഗപ്പള്ളി. ഉദയാ ലൈബ്രറി 2025 ജൂൺ 19 മുതൽ ജൂലൈ7വരെ തീയതികളിൽ സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണത്തിന്റെ ഉദ്ഘാടനവും പി.എൻ.പണിക്കർ അനുസ്മരണവും നടത്തി. ഉദയാ ജംഗ്ഷനിലുള്ള ശ്രീലയം ബിൽഡിംഗ്സിൽ ലൈബ്രറി മുൻ സെക്രട്ടറി കെ. പ്രസന്നകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പരിപാടി എഴുത്തുകാരനും റിട്ട. ഗവ. അഡീഷണൽ സെക്രട്ടറിയുമായ കെ.കെ. പൊന്നപ്പൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും റിട്ട. സ്ക്കൂൾ ഹെഡ്മാസ്റ്ററുമായ മന്മഥൻ നായർ മൈനാഗപ്പള്ളി പി.എൻ.പണിക്കർ അനുസ്മരണം നടത്തി.
വനിതാവേദി പ്രസിഡന്റ് എസ്.ആർ.ശ്രീകല ആശംസാ പ്രസംഗം നടത്തി.ലൈബ്രേറിയൻമാരായ ജയകുമാരി സ്വാഗതവും, ഇ.ഷജീനനന്ദിയും പറഞ്ഞു.
ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ, സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള, ജോയിന്റ് സെക്രട്ടറി കെ.എസ്.രാധാകൃഷ്ണൻ,
ആർ.ശ്രീകുമാർ, കവികളായ പി.ശിവപ്രസാദ്, ശാസ്താംകോട്ട ഭൂപേഷ്,
കേരള ശാസ്ത്ര സാഹിത്യ പരിക്ഷത്ജില്ലാ കമ്മിറ്റി അംഗം മോഹൻദാസ് തോമസ്, കോയിക്കൽ സുരേഷ്, നിയുക്തY.M.l പ്രസിഡന്റ് സിറാജ് കുളങ്ങര ത്തറ, എൻ.സോമൻ, പി. അശോക് കുമാർ, പി.എസ്.അജിത തുടങ്ങിയവർ നേതൃത്വംനല്കി.
പക്ഷാചരണത്തിന്റെ ഭാഗമായി ജൂൺ 26-ന് ലഹരി വിരുദ്ധ സംവാദവും സെമിനാറും,
ജൂലൈ 3-ന് കെ.ദാമോദരൻ അനുസ്മരണം, ജൂലൈ 4-ന് വി.സാംബശിവൻ അനുസ്മരണം, ജൂലൈ 5 – ന് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം, ജൂലൈ 7-നു് ഐ.വി. ദാസ് അനുസ്മരണവും സമാപന സമ്മേളനവും നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കുന്ന കാലം വിദൂരമല്ല; തനത് ഭാഷകളാണ് ഇന്ത്യൻ സംസ്കാരത്തിന്റെ യഥാർത്ഥ രത്നങ്ങൾ – കേന്ദ്രമന്ത്രി അമിത് ഷാ

ഡൽഹി: ഭാഷകളെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ, ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് അമിത് ഷാ ഇത്തരമൊരു പ്രസ്താവന നടത്തിയത്. മാതൃഭാഷകൾ ഇന്ത്യയുടെ സ്വത്വത്തിന്‍റെ കേന്ദ്രമാണെന്നും വിദേശ ഭാഷകളെക്കാൾ അവയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. ”ഈ രാജ്യത്ത്, ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നും. അങ്ങനെയൊരു സമൂഹം രൂപപ്പെടാൻ അധികദൂരമില്ല. നമ്മുടെ രാജ്യത്തെ ഭാഷകൾ നമ്മുടെ സംസ്കാരത്തിന്റെ രത്നങ്ങളാണെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ഭാഷകളില്ലാതെ നമ്മൾ യഥാർത്ഥ ഇന്ത്യക്കാരല്ലാതായിത്തീരും” – അമിത് ഷാ പറഞ്ഞു.

ഇസ്രയേലിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ സിന്ധുവുമായി കേന്ദ്രസർക്കാർ

ഇസ്രയേലിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ സിന്ധുവുമായി കേന്ദ്രസർക്കാർ. ഇറാൻ–ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കുമെന്നും അധികൃതർ പറഞ്ഞു. ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും ഇസ്രയേല്‍ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും ഇന്ത്യൻ എംബസി നേരത്തേ വ്യക്തമാക്കിയിരുന്നു. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി വടക്കൻ ഇറാഖിലെ 110 ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിച്ചു.