26.2 C
Kollam
Thursday 18th December, 2025 | 09:23:20 PM
Home Blog Page 8

പുതുവർഷത്തെ വരവേൽക്കാൻ പടക്കം വേണ്ട, നിരോധന ഉത്തരവിറക്കി കർണാടക പൊലീസ്, ഗോവയിലെ പബ്ബ് തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിലെ മുൻകരുതലെന്ന് വിശദീകരണം

ബംഗളൂരു: പുതുവർഷത്തെ വരവേൽക്കാൻ പടക്കം വേണ്ടെന്ന് കർണാടക. നവവത്സരാഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കർണാടക പൊലീസ് ഉത്തരവിറക്കി. ഗോവയിലെ നിശാ പബ്ബ് തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിലാണ് മുൻകരുതൽ. ഇതുൾപ്പെടെ പത്തൊമ്പത് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

പൊതുസ്ഥലങ്ങളിൽ പരിപാടി നടത്താൻ മുൻകൂർ അനുമതി വാങ്ങണം. ആഘോഷം നടക്കുന്നിടത്ത് സിസിടിവികൾ നിർബന്ധമാക്കണം. സെലിബ്രിറ്റികളെ ക്ഷണിച്ചാൽ മുൻകൂർ അറിയിക്കണം. ചിന്നസ്വാമി ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണം.

കൊല്ലത്ത് പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം, പൊലീസുകാരന് സസ്പെൻഷൻ

കൊല്ലം: കൊല്ലത്ത് പൊലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പൊലീസുകാരന് സസ്പെൻഷൻ. സിവിൽ പൊലീസ് ഓഫീസർ നവാസിനെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തുവരവെ ആയിരുന്നു സംഭവം.

നവംബർ ആറാം തീയതിയാണ് പുലർച്ചെ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിയാണ് അതിക്രമത്തിന് ഇരയായത്. പൊലീസുകാരി കമ്മീഷണർക്ക് നൽകിയ പരാതിയിൽ ചവറ പൊലീസ് കേസെടുത്തിരുന്നു. സേനയുടെ അന്തസ്സിന് കളങ്കം ഉണ്ടാക്കുന്ന പ്രവൃത്തിയാണ് നവാസിൽ നിന്നുണ്ടായതെന്ന നിരീക്ഷണത്തോടെയാണ് സസ്പെൻഷൻ

വനിതാ പൊലിസ് ഉദ്യോഗസ്ഥക്ക്  നേരെ ലൈംഗിക അതിക്രമം: പോലീസുകാരന് സസ്പെൻഷൻ

കൊല്ലം. പോലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം: പോലീസുകാരന് സസ്പെൻഷൻ

നൈറ്റ്‌ ഡ്യൂട്ടിക്ക് എത്തിയ സഹപ്രവർത്തകയായ  പോലീസുകാരിക്ക് നേരെയായിരുന്നു  ലൈംഗിക  അതിക്രമം ഉണ്ടായത്
നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നവാസിനെയാണ് സിറ്റി പോലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്


സേനയുടെ അന്തസ്സിന് കളങ്കം ഉണ്ടാക്കുന്ന പ്രവർത്തി നവാസിൽ നിന്നുണ്ടായിയെന്   കമ്മീഷണർ

നവംബർ ആറാം തീയതി പുലർച്ചെയായിരുന്നു  സംഭവം

പോലീസുകാരി കമ്മീഷണർക്ക് നൽകിയ പരാതിയിൽ  ചവറ പോലീസ് കേസെടുക്കുക ആയിരുന്നു.

ബൈക്കുകൾ കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു

കോഴിക്കോട്. ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മരണം

സൗത്ത് ബീച്ച് പെട്രോൾ പമ്പിന് സമീപത്താണ് അപകടം

കണ്ണൂർ സ്വദേശി മർവാൻ, കോഴിക്കോട് കക്കോടി സ്വദേശി ജുബൈദ് എന്നിവരാണ് മരിച്ചത്

ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

  ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

ന്യൂഡെൽഹി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം നടത്തും. 
പദ്ധതിക്കെതിരെയുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ  പ്രതിഷേധം സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ മാർക്ക് കത്തയച്ചു. മഹാത്മാഗാന്ധിയുടെ പേരും മൂല്യങ്ങളും ഇല്ലാതാക്കുന്നതിനുള്ള നീക്കമാണ് നടത്തുന്നതെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രതിഷേധിക്കുന്നത് . കോൺഗ്രസ് സ്ഥാപക ദിനമായ ഡിസംബർ 28ന് മഹാത്മാഗാന്ധിയുടെ ചിത്രങ്ങൾ ഉയർത്തി ബ്ലോക്ക്  ജില്ലാ തലങ്ങളിൽ കോൺഗ്രസ് പരിപാടികൾ സംഘടിപ്പിക്കും



കടുത്ത പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ചെയ്തുള്ള വികസിത് ഭാരത്  ഗ്യാരണ്ടി ഫോർ റോസ് ഗാർ ആൻഡ്‌ അജീവിക മിഷൻ ഗ്രാമീൺ ബില്ല് ഇന്ന് ലോക്‌സ
ഭയിൽ ചർച്ചക്ക് വരും.കഴിഞ്ഞ ദിവസം ബില്ല് അവതരണത്തെ പ്രതി പക്ഷം ശക്തമായി എതിർത്തിരുന്നു. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കിയതിനൊപ്പം,വേതന ത്തിന്റെ 40% ബാധ്യത സംസ്ഥാന ങ്ങൾക്ക് മേൽ കെട്ടി വെക്കുന്നതാണ് ബിൽ എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. അതേസമയം തൊഴിൽ ദിനങ്ങൾ നൂറിൽ നിന്നും 125 ആയി വർദ്ധിപ്പിച്ചു എന്നതാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്ന പ്രധാന ന്യായീകരണം. ബില്ല് സംബന്ധിച്ച് സർക്കാർ ഇന്ന് ഇരു സഭകളിലെയും അംഗങ്ങൾക്ക് മുന്നിൽ വിശദീകരണം നൽകും. സഭ സമ്മേളിക്കുന്നതിന് മുമ്പായി രാവിലെ 9 30 മുതൽ 10 30 വരെയാണ് ബില്ല് വിശദീകരുക്കുക. അതേ സമയം AICC അധ്യക്ഷൻ മല്ലി കാർജ്ജുൻ ഖർഗെ ഇന്ന് രാവിലെ 9.30  ന്  മാധ്യമങ്ങളെ കാണും. പാർലമെന്റിൽ ഇന്ത്യ സഖ്യത്തിന്റെ നിലപാട് വിശദീകരിക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് അവതരിപ്പിച്ച, ആണ് ഊർജ്ജ ബില്ലും  ലോക്സഭയിൽ ചർച്ചയ്ക്ക് എത്തും.

പച്ചിലക്കാട് മേഖല വിറയ്ക്കുന്നു,  കടുവയെ തുരത്തുന്ന ദൗത്യം ഇന്ന് രാവിലെ പുനരാരംഭിക്കും

വയനാട് .പച്ചിലക്കാട് മേഖലയിൽ ഇറങ്ങിയ കടുവയെ തുരത്തുന്ന ദൗത്യം ഇന്ന് രാവിലെ പുനരാരംഭിക്കും. പുളിക്കൽ മേഖലയിൽ ഉണ്ടായിരുന്ന കടുവ വനം വകുപ്പിന്റെ ദൗത്യത്തിനിടെ മേച്ചരിക്കുന്ന് ഭാഗത്തേക്കാണ് ഓടിയത്.വയൽ കടന്ന് തോട്ടത്തിലെത്തിയ കടുവ കൽപ്പറ്റ – മാനന്തവാടി ഹൈവേയോട് ചേർന്നുള്ള എരനല്ലൂരിൽ എത്തി. ഈ പ്രദേശങ്ങളെല്ലാം 4 കിലോമീറ്റർ ചുറ്റളവിൽ ഉള്ളതാണ്.  തെർമൽ വഴി രാത്രി നിരീക്ഷണം തുടർന്നെങ്കിലും കടുവ കാണാമറയത്ത് ആയിരിക്കുകയാണ്.

ഇന്ന് രാവിലെ കടുവയെ തുരത്തുകയോ കൂട്ടിലാക്കുകയോ ചെയ്യുന്ന ദൗത്യമാണ് നടക്കുന്നത്. അഞ്ചു വയസ്സുള്ള ആൺ കടുവ വയനാട് വന്യജീവി സങ്കേതത്തിലെ 112 നമ്പർ കാരനാണ്. ഇതിനെ അമ്മാനി വനമേഖലയിലേക്ക് തുരത്താനായിരുന്നു ശ്രമമെങ്കിലും വിജയം കണ്ടില്ല. തൊട്ടടുത്തുള്ള പടിക്കംവയൽ പ്രദേശത്താണ് കടുവയെ ആദ്യം കണ്ടത്. പിന്നീട് ഇത് ചീക്കല്ലൂർ പ്രദേശത്തേക്ക് എത്തുകയായിരുന്നു.

വിഴിഞ്ഞം തുറമുഖത്തിൻ്റെ രണ്ടാം ഘട്ട നിർമ്മാണം ജനുവരി മുതൽ, നികുതി ഇതുവരെ 97 കോടി

വിഴിഞ്ഞം . തുറമുഖത്തിൻ്റെ രണ്ടാം ഘട്ട നിർമ്മാണം ജനുവരി രണ്ടാം വാരം നടക്കും. തുറമുഖത്തിലേക്കുള്ള അപ്രോച്ച് റോഡിൻ്റെ ഉൽഘാടനവും ജനുവരിയിൽ നടത്താൻ തീരുമാനമായി.
വാണിജ്യ പ്രവർത്തനം തുടങ്ങി ഒരു വർഷം പിന്നിടുമ്പോൾ തുറമുഖ പദ്ധതി വൻ വിജയമാണെന്നാണ് വിലയിരുത്തൽ

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ രണ്ടാം ഘട്ട നിർമ്മാണം നവംബറിൽ തുടങ്ങാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്
തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ പെരുമാറ്റച്ചട്ടം മൂലം ഉൽഘാടനം നീട്ടി വെക്കേണ്ടി വന്നു
നാല് ഘട്ടമായി വിഭാവനം ചെയ്തിട്ടുള്ള പദ്ധതി 2028 ൽ പൂർത്തിയാക്കുകയാണ്
ലക്ഷ്യം.

ഇപ്പോൾ 2.96 km ദൈർഘ്യമുളള പുലിമുട്ട് 920 മീറ്റർ കൂടി വർധിപ്പിക്കുകയാണ് രണ്ടാം ഘട്ടത്തിലെ പ്രധാന പ്രവർത്തനം
800 മീറ്റർ ബർത്ത് 2000 മീറ്ററായും വികസിപ്പിക്കും.2024 ഡിസംബർ 3നാണ് വിഴിഞ്ഞം തുറമുഖത്തിൻെറ വാണിജ്യ പ്രവർത്തനം തുടങ്ങിയത്. 1 വർഷം പൂർത്തിയാകുമ്പോൾ പ്രതീക്ഷക്ക് അപ്പുറമുളള വളർച്ചയാണ് വിഴിഞ്ഞം നേടിയത്

വിഴിഞ്ഞം തുറമുഖം വാണിജ്യ പ്രവർത്തനം തുടങ്ങിയ ശേഷം ഇതുവരെ 97 കോടി രൂപ നികുതിയിനത്തിൽ സർക്കാരിന് ലഭിച്ചു.

സുപ്രിം കോടതി നേരിട്ട് നിയമനം നടത്താനിരിക്കെ വിസിമാരെ നിയമിച്ച് ഗവർണർ ഉത്തരവിറക്കി

തിരുവനന്തപുരം. സുപ്രിം കോടതി നേരിട്ട് നിയമനം നടത്താനിരിക്കെ വിസിമാരെ നിയമിച്ച് ഗവർണർ.. സാങ്കേതിക സർവകലാശാല വി.സിയായി ഡോ. സിസ തോമസിനെയും ഡിജിറ്റൽ വിസിയായി ഡോ. സജി ഗോപിനാഥിനെയും നിയമിച്ച് ഗവർണർ ഉത്തരവിറക്കി. മുഖ്യമന്ത്രി -ഗവർണർ കൂടിക്കാഴ്ചയിൽ ഉണ്ടായ സമാവായത്തിലാണ് തീരുമാനം


സുപ്രീംകോടതി നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ്, ഗവർണറുടെ നിർണായകവും അസാധാരണവുമായ നീക്കം..  സാങ്കേതിക- ഡിജിറ്റൽ സർവകലാശാലകൾക്ക് വൈസ്ചാൻസലർമാരെ ചാൻസലർ കൂടിയായ ഗവർണർ നിയമിച്ചു. സാങ്കേതിക സർവകലാശാല വി.സിയായി ഡോ. സിസ തോമസിനെയും ഡിജിറ്റൽ വിസിയായി ഡോ. സജി ഗോപിനാഥിനെയും നിയമിച്ചാണ് ഗവർണർ ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയും ഗവർണരും തമ്മിൽ സംസാരിച്ച് സമവായത്തിൽ എത്തുകയായിരുന്നു. ഡോ. സിസ ഗവർണരുടെ പട്ടികയിലും, ഡോ. സജി മുഖ്യമന്ത്രിയുടെ പട്ടികയിലും ഉൾപ്പെട്ട വ്യക്തികളാണ്. ചുരുക്കത്തിൽ ഓരോ വി.സി സ്ഥാനം വീതം മുഖ്യമന്ത്രിയും ഗവർണറും പങ്കിട്ടെടുത്തു എന്ന് പറയാം..  ആരിഫ് മുഹമ്മദ് ഖാൻ ഗവർണരായിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ നിർദേശപ്രകാരം ഡോ. സിസ താൽക്കാലിക വിസിയായി ചുമതല ഏറ്റെടുത്തതോടെ സർക്കാരിൻ്റെ ശത്രു പട്ടികയിൽപെടുയൊയിരുന്നു . സാങ്കേതിക കാരണങ്ങൾ മാത്രം പറഞ്ഞ് മുൻഗവർണർ വിസി സ്ഥാനത്തു നിന്ന് പുറത്താക്കിയ വ്യക്തിയാണ് ഡോ. സജി ഗോപിനാഥ്.
നിയമനം നടത്തിയ കാര്യം ജസ്റ്റിസ് ധൂലിയ കമ്മിറ്റി സുപ്രീം കോടതിയെ അറിയിക്കും. സുപ്രീംകോടതിയാണ് അന്തിമ അംഗീകാരം നൽകേണ്ടത്.

പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ച വാഹനം ഇടിച്ച് അപകടം,ഉദ്യോഗസ്ഥൻ മദ്യലഹരിയിലെന്ന് നാട്ടുകാർ

മലപ്പുറം. പാണ്ടിക്കാട് വെച്ചാണ് സംഭവം

പാണ്ടിക്കാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ CPO വി രജീഷ് പോലീസ് കസ്റ്റഡിയിൽ
ഇയാൾ സഞ്ചരിച്ച കാർ മൂന്ന് വാഹനങ്ങൾ ഇടിച്ചാണ് നിർത്തിയത്

ഒരു കാറിലും രണ്ട് ഇരുചക്ര വാഹനത്തിലുമാണ് ഇടിച്ചത്
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

അപകടത്തിൽ പെട്ട വാഹനങ്ങൾ മാറ്റത്തിനാൽ റോഡ് ഗതാഗതം സ്തംഭിച്ചു

ദിനവിശേഷം 2025 ഡിസംബർ 17 | 1201 ധനു 2 | ബുധൻ

ഇന്നത്തെ പ്രത്യേകതകൾ

  • ✍️ കുചേല അവിൽ ദിനം
  • ✍️ കുളമ്പ് രോഗ പ്രതിരോധ യജ്ഞത്തിന് സംസ്ഥാനത്ത് തുടക്കം
  • ✍️ ഗോവ വിമോചന സമരത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് കോഴിക്കോട്ട്
  • ✍️ WHO യുടെ പാരമ്പര്യ ഔഷധ ആഗോള ഉച്ചകോടിയ്ക്ക് ഡൽഹിയിൽ തുടക്കം
  • ✍️ ഭൂട്ടാന്‍റെ ദേശീയ ദിനം

ചരിത്ര സംഭവങ്ങൾ (ഈ ദിനത്തിൽ)

  • ✍️ സൈനിക നടപടിയിലൂടെ പോർച്ചുഗീസ് നിയന്ത്രണത്തിൽ നിന്നും ഗോവയെ സ്വതന്ത്രമാക്കി ഇന്ത്യയോട് ചേർത്തു (1961)
  • ✍️ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കാശ്മീരിലെ പുതിയ നിയന്ത്രണ രേഖ അംഗീകരിച്ചു (1972)
  • ✍️ ഓട്ടോഹാൻ യുറേനിയം ഉപയോഗിച്ചുള്ള ന്യൂക്ലിയർ ഫിഷൻ കണ്ടുപിടിച്ചു (1938)
  • ✍️ ലോകത്തെ ആദ്യ വിമാനം പറത്തൽ റൈറ്റ് സഹോദരന്മാരിലെ ഓർവിൽ റൈറ്റ് നടത്തി (1903)

പ്രമുഖരുടെ ജന്മദിനം

  • ✍️ ഇടക്കാല രാഷ്ട്രപതിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായിരുന്ന മുഹമ്മദ് ഹിദായത്തുള്ള (ജന്മദിനം 1905)
  • ✍️ വത്തിക്കാനിലെ പാപ്പ ആയിരുന്ന ഫ്രാൻസിസ് മാർപാപ്പ (ജന്മദിനം 1936)
  • ✍️ ഹിന്ദി നടൻ ജോൺ എബ്രഹാം (ജന്മദിനം 1972)

പ്രമുഖരുടെ ചരമദിനം

  • ✍️ സ്വാതന്ത്ര്യസമര സേനാനിയും വിപ്ലവകാരിയുമായിരുന്ന രാജേന്ദ്ര ലാഹിരിയെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി (ചരമദിനം 1927)
  • ✍️ സ്വാതന്ത്ര്യസമര സേനാനിയും ഭരണഘടനാ നിർമ്മാണ സഭ അംഗവുമായിരുന്ന പട്ടാഭി സീതാരാമയ്യ (ചരമദിനം 1959)
  • ✍️ കോസ്മിക് കിരണങ്ങൾ കണ്ടുപിടിച്ച ഓസ്ട്രിയൻ അമേരിക്കൻ ശാസ്ത്രജ്ഞൻ വിക്ടർ ഫ്രാൻസിസ് ഹെസ് (ചരമദിനം 1964)
  • ✍️ ഇന്ത്യൻ കോഫി ഹൗസിന്റെ കേരളത്തിലെ സ്ഥാപക സെക്രട്ടറി ആയിരുന്ന എൻ.എസ്.പരമേശ്വരൻ പിള്ള (ചരമദിനം 2010)

കായിക വിശേഷം

  • T20 ക്രിക്കറ്റ് നാലാം മത്സരം: ഇന്ത്യ vs ദക്ഷിണാഫ്രിക്ക @ 7 pm
  • ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ലഖ്നൗവിൽ സമാപനം

കടപ്പാട് : ഉദയ് ശബരീശം* 9446871972