24.6 C
Kollam
Wednesday 24th December, 2025 | 10:10:43 AM
Home Blog Page 67

കുന്നത്തൂരിൽ മൂന്ന് വാർഡുകളിൽ കള്ളവോട്ട് നടന്നതായി പരാതി;കള്ള വോട്ട് ചെയ്തയാളുടെ കൈവിരലിൽ മഷി പുരട്ടാനും മറന്നു!

കുന്നത്തൂർ:കുന്നത്തൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ കള്ളവോട്ട് നടന്നതായി ആക്ഷേപം.മാനാമ്പുഴ രണ്ടാം വാർഡിൽ യുഡിഎഫ് വോട്ടറായ സുരേഷ് കുമാറിൻ്റെ വോട്ട് മറ്റൊരു സുരേഷ് കുമാർ ചെയ്യുകയായിരുന്നു.പള്ളം 11-ാം വാർഡിൽ യുഡിഎഫ് വോട്ടറായ വിജയൻ പിള്ളയുടെ വോട്ട് മറ്റാരോ ചെയ്യുകയായിരുന്നു.ഈ വാർഡിൽ ഇദ്ദേഹം ഉൾപ്പെടെ 2 പേരാണ് വിജയൻ പിള്ള എന്ന പേരിൽ ഉണ്ടായിരുന്നത്.എന്നാൽ അബദ്ധത്തിൽ പേര് മാറി വോട്ട് രേഖപ്പെടുത്തിയതല്ല.ആറ്റുകടവ് 14-ാം വാർഡിൽ രാവിലെ വോട്ടിംഗ് തുങ്ങിയ സമയത്തുള്ള തിരക്കിനിടയിലാണ് സുനിൽകുമാർ എന്നയാൾ എൽഡിഎഫ്
വോട്ടറായ മറ്റൊരു സുനിൽകുമാറിൻ്റെ വോട്ട് ചെയ്തത്.ഇയ്യാളുടെ കൈവിരലിൽ മഷി പുരട്ടിയില്ലെന്നും പരാതിയുണ്ട്.മൂന്നിടത്തും ചലഞ്ച് വോട്ടുകൾ രേഖപ്പെടുത്തി.

വടക്കൻ മൈനാഗപ്പള്ളിയിൽ പോളിങ് സ്റ്റേഷൻ സന്ദർശിക്കാൻ എംഎൽഎ എത്തിയത് തർക്കത്തിനിടയാക്കി;പോലീസ് ലാത്തി വീശി

ശാസ്താംകോട്ട:വടക്കൻ മൈനാഗപ്പള്ളി കിഴക്ക് രണ്ടാം വാർഡിലെ പോളിങ് സ്റ്റേഷൻ സന്ദർശിക്കാൻ കോവൂർ കുഞ്ഞുമോൻ എംഎൽഎ എത്തിയത് തർക്കത്തിനിടയാക്കി.എംഎൽഎ സോമവിലാസം സാംസ്കാരിക നിലയം പോളിങ് സ്റ്റേഷനിൽ കയറുന്നതിനെ
യുഡിഎഫ് – ബിജെപി പ്രവർത്തകർ സംഘടിച്ച് എതിർത്തതാണ് തർക്കത്തിൽ കലാശിച്ചത്.സ്ഥാനാർത്ഥിയോ
പോളിങ് ഏജൻ്റോ പോലുമല്ലാത്ത എംഎൽഎ വോട്ടർമാരെ സ്വാധീനിക്കാൻ എത്തിയതാണെന്നും അകത്ത് പ്രവേശിക്കാൻ നിയമപരമായി അർഹതയില്ലെന്നും പറഞ്ഞാണ് തടയാൻ ശ്രമിച്ചത്.തർക്കം രൂക്ഷമായതോടെ ശാസ്താംകോട്ട എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ എത്തിയ പോലീസ് പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.തുടർന്നാണ് ലാത്തി വീശി പ്രവർത്തകരെ സ്ഥലത്തു നിന്നും മാറ്റിയത്.വടക്കൻ മൈനാഗപ്പള്ളി കിഴക്ക് രണ്ടാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി എംഎൽഎ നേതൃത്വം നൽകുന്ന ആർഎസ്പി (എൽ) ഭാരവാഹിയാണ്.

സ്വർണപ്പാളി തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല,വെള്ളാപ്പള്ളി

ആലപ്പുഴ . സ്വർണപ്പാളി തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു

പോളിംഗ് ശതമാനം വർധിക്കുന്നത് നല്ലത് .
രാഷ്ട്രീയത്തിന് ഉപരിയായി തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യപ്പെടും

പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമാണ് പ്രധാനം
സ്ത്രീ പ്രവേശന വിവാദത്തിനിടയിലും എൽഡിഎഫ് വിജയിച്ച നാടാണിത്
ശബരിമല വിവാദം സംബന്ധിച്ച ചോദ്യത്തിന്

സ്വർണപ്പാളി പ്രതിഫലിക്കില്ല,ഒരു പാളിയും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലന്ന് വെള്ളാപ്പള്ളി പറഞ്ഞു.
പോളിംഗ് ഉയർന്നത് ഒരു തരംഗവും കൊണ്ടല്ല
നടി ആക്രമിച്ച കേസിൽ പ്രത്യേകിച്ച് ഒന്നും അറിയില്ല

നടൻ എന്ന നിലയിൽ നല്ലയാൾ . സ്വകാര്യ ജീവിതം അറിയില്ല
സ്വകാര്യജീവിതം പഠിച്ചാൽ നല്ലതൊന്നും കിട്ടില്ല

മനുഷ്യൻ വേറെ എന്തൊക്കെ പണിയുണ്ട് കടമെടുത്ത് ആണേലും സർക്കാർ പാവങ്ങളുടെ കണ്ണീരൊപ്പി .അത് ചെറുതായി കാണാനാകില്ല എന്നും അത് തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുമെന്നും  വെള്ളാപ്പള്ളി പ്രത്യാശ പ്രകടിപ്പിച്ചു.

പ്രതിസന്ധി ഒഴിയാതെ ഇൻഡിഗോ ,ശൈത്യകാല സർവീസുകൾ വെട്ടി വെട്ടിക്കുറച്ച് ഡിജിസിഎ

ന്യൂ ഡെൽഹി. പ്രതിസന്ധി ഒഴിയാതെ ഇൻഡിഗോ
പ്രധാന നഗരങ്ങളിൽ നിന്നുള്ള നിരവധി സർവീസുകൾ ഇന്നും റദ്ദാക്കി. പുതിയ പൈലറ്റ് റോസ്റ്റർ മാനദണ്ഡങ്ങളിൽ വിട്ടു വീഴ്ച്ച ഇല്ല എന്ന് കേന്ദ്രം.ഇൻഡിഗോയുടെ ശൈത്യകാല സർവീസുകൾ വെട്ടി വെട്ടിക്കുറച്ച് ഡിജിസിഎ. സർവീസുകൾ സുസ്ഥിരമായിന്ന് ഇൻഡിഗോ സിഇഒ


തുടർച്ചയായ എട്ടാം ദിനവും ഇൻഡിഗോ പ്രതിസന്ധി തുടരുകയാണ്. 400 ഓളം വിമാന സർവീസുകൾ ആണ് ഇന്ന് റദ്ദാക്കിയത്. ഡൽഹിയിൽ നിന്ന് 152 സർവീസുകളും ബാംഗ്ലൂരിൽ നിന്നുള്ള 121 സർവീസുകളും റദ്ദാക്കി. ഹൈദരാബാദ് തിരുവനന്തപുരം ചെന്നൈ ലക്നൗ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളെയും പ്രതിസന്ധി ബാധിച്ചു. നിയമങ്ങളും നിയന്ത്രണങ്ങളും നല്ലതാണ് പക്ഷേ അത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി എൻ ഡി എ പാർലമെന്ററി പാർട്ടി യോഗത്തിൽ പറഞ്ഞു. നിലവിലെ പ്രശ്നങ്ങളുടെ ഉത്തരവാദിത്വം ഇൻഡിഗോയ്ക്ക് ആണെന്നും
യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ അനുവദിക്കില്ല എന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പാർലമെന്റിൽ പറഞ്ഞു.

ഇൻഡിഗോയുടെ പ്രവർത്തനം സാധാരണ നിലയിലെത്തിയെന്നും യാത്രക്കാർക്ക് നേരിട്ട് ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും
ഇൻഡിഗോ സി ഇ ഒ പീറ്റർ എൽബേഴ്സ് അറിയിച്ചു
തുടർച്ചയായി വിമാന സർവീസുകൾ റദ്ദാക്കുകയും വൈകുകയും ചെയ്തതിന് പിന്നാലെ ഇൻഡിഗോക്ക് എതിരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നടപടിയെടുത്തു.  ഇൻഡിഗോയുടെ ശൈത്യകാല വിമാന സർവീസുകളിൽ 5 ശതമാനം DGCA വെട്ടി കുറച്ചു.  ഈ സ്ലോട്ടുകൾ മറ്റ് എയർലൈൻ കമ്പനികൾക്ക് നൽകും.

ജില്ലയില്‍ 69.81 ശതമാനം വോട്ടിംഗ്

(വൈകിട്ട് 6:15)

ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ

ജില്ല – 69.81%

ജില്ലയിൽ നിലവിൽ 15,85,540 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 22,71,343 വോട്ടർമാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകൾ :8,64,950(70.91%)

വോട്ട് ചെയ്ത പുരുഷന്മാർ :7,20,584(68.53%)

വോട്ട് ചെയ്ത ട്രാൻസ്ജെൻഡേഴ്സ് : 6 (26.09%)

കോർപ്പറേഷൻ- 62.38%

നഗരസഭ

  1. പരവൂർ- 68.92%
  2. പുനലൂർ- 68.13%
  3. കരുനാഗപ്പള്ളി- 73.48%
  4. കൊട്ടാരക്കര- 66.08%

ബ്ലോക്കുകൾ

  1. ഓച്ചിറ- 74.35%
  2. ശാസ്താംകോട്ട- 73.92%
  3. വെട്ടിക്കവല- 69.81%
  4. പത്തനാപുരം- 68.11%
  5. അഞ്ചൽ- 68.6%
  6. കൊട്ടാരക്കര- 70.53%
  7. ചിറ്റുമല- 71.57%
  8. ചവറ- 72.5%
  9. മുഖത്തല- 71.43%
  10. ചടയമംഗലം- 71.09%
  11. ഇത്തിക്കര- 69.73%

‘പാതി കേരളം വിധിയെഴുതി ‘ ,70 ശതമാനത്തിലേറെ പോളിംഗ് ; കൂടുതൽ പേർ വോട്ട് ചെയ്തത് എറണാകുളത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പില്‍ ആദ്യഘട്ടവോട്ടെടുപ്പ് സമാപിച്ചപ്പോൾ പാതി കേരളം വിധിയെഴുതി. നിലവിൽ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്.
തിരുവനനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് സമാധാനപരമായി പര്യവസാനിച്ചു.തിരുവനന്തപുരം 66.53%, കൊല്ലം 69. 08 %, പത്തനംതിട്ട 65.18 %, ആലപ്പുഴ 73.32% കോട്ടയം 70.32%, ഇടുക്കി 70.98%, എറണാകുളം 73.96 % എന്നിങ്ങനെയാണ് ഒടുവിൽ പുറത്ത് വന്ന വോട്ടിംഗ് നില. രാത്രിയോടെ അവസാന ഘട്ട കണക്കുകൾ ലഭ്യമാകുമ്പോൾ വോട്ടിംഗ് നിലയിൽ വ്യത്യാസം ഉണ്ടാകും.വോട്ടിംഗ് സമയം അവസാനിച്ച ശേഷം ക്യുവിൽ ഉണ്ടായിരുന്നവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്.
തിരുവനന്തപുരത്തെ വിഴിഞ്ഞം, എറണാകുളത്ത് പാമ്പാക്കുട എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികളുടെ മരണം മൂലം തിരഞ്ഞെടുപ്പ് മാറ്റിവെച്ചു.
തിരുവനന്തപുരം, കൊല്ലം, കൊച്ചി കോര്‍പ്പറേഷനുകളില്‍ ഉള്‍പ്പെടെ ഒരു മാസം നീണ്ട വാശിയേറിയ പ്രചാരണത്തിനാണ് സാക്ഷ്യം വഹിച്ചത്.

വികസനം മുഖ്യചര്‍ച്ചയായ തദ്ദേശതിരഞ്ഞെടുപ്പില്‍, ഒന്നാംഘട്ട വോട്ടെടുപ്പിന്റെ വാശിയേറിയ പ്രചാരണമായിരുന്നു. 1995 മുതല്‍ ഇടതുപക്ഷം ഭരിക്കുന്ന തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകള്‍ പിടിച്ചെടുക്കാന്‍ യുഡിഎഫ് കച്ചമുറുക്കുകയാണ്. ബിജെപിയുടെ പ്രധാന നേതാക്കള്‍ നേരിട്ട് പ്രചരണം നയിച്ച തിരുവനന്തപുരത്തും ഇക്കുറി വാശിയേറിയ മത്സരത്തിനാണ് സമാപനമായത്.

ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ… Update

(വൈകിട്ട് 4:00)

*ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ*

*ജില്ല* –  64.1%

ജില്ലയിൽ നിലവിൽ 14,61,781 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 22,71,343 വോട്ടർമാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകൾ : 7,93,796 (65.08%)

വോട്ട് ചെയ്ത പുരുഷന്മാർ : 6,67,389 (63.47%)

വോട്ട് ചെയ്ത ട്രാൻസ്ജെൻഡേഴ്സ് : 5 (21.74%)

*കോർപ്പറേഷൻ*-55.06 %


*നഗരസഭ*

1. പരവൂർ- 63.27%
2. പുനലൂർ- 62.72%
3. കരുനാഗപ്പള്ളി- 66.82%
4. കൊട്ടാരക്കര- 62.3%

*ബ്ലോക്കുകൾ*

1. ഓച്ചിറ- 68.72%
2. ശാസ്താംകോട്ട-68.14 %
3. വെട്ടിക്കവല- 65.27%
4. പത്തനാപുരം- 63.93%
5. അഞ്ചൽ- 64.04%
6. കൊട്ടാരക്കര- 65.66%
7. ചിറ്റുമല- 65.86%
8. ചവറ- 66.48%
9. മുഖത്തല- 65.51%
10. ചടയമംഗലം-66.91 %
11. ഇത്തിക്കര- 64.85%

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ലക്ഷം പേര്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തി

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ 70 ലക്ഷം പേര്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തുന്ന ഏഴു ജില്ലകളിലും പോളിങ് 50 ശതമാനം കടന്നു. എറണാകുളം ജില്ലയാണ് വോട്ടിങ് ശതമാനത്തില്‍ മുന്നില്‍. ജില്ലയില്‍ 57.09 ശതമാനം ഉച്ചക്ക് 2.34 വരെ വോട്ട് രേഖപ്പെടുത്തി. 50.00 ശതമാനം മാത്രം വോട്ടു ചെയ്ത തിരുവനന്തപുരമാണ് ഏറ്റവും പിന്നില്‍. കോര്‍പ്പറേഷനുകളില്‍ മന്ദഗതിയിലാണ് പോളിങ്. ഇതുവരെ തിരുവനന്തപുരം കൊല്ലം കൊച്ചി കോര്‍പ്പറേഷനുകളില്‍ 45 ശതമാനത്തിന് താഴെയാണ് പോളിങ്. പോളിങ് ശതമാനം ജില്ല തിരിച്ച്: തിരുവനന്തപുരം- 50.00, കൊല്ലം- 54.03, പത്തനംതിട്ട- 52.30, ആലപ്പുഴ- 56.46, കോട്ടയം- 54.22, ഇടുക്കി- 52.84, എറണാകുളം- 57.09. ആകെ 53.87 ശതമാനം.

അതേസമയം, തിരുവനന്തപുരം വഞ്ചിയൂരില്‍ സിപിഎം ബിജെപി സംഘര്‍ഷം. രണ്ട് ബൂത്തുകളില്‍ കള്ളവോട്ടെന്ന് ബിജെപി ആരോപിച്ചു. ചോദ്യംചെയ്തപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് പരാതി. മര്‍ദിച്ചവരെ അറസ്റ്റുചെയ്യണമെന്ന് ആവശ്യം ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ മൂന്നു കോര്‍പ്പറേഷനുകള്‍, 471 ഗ്രാമപഞ്ചായത്തുകള്‍, 75 ബ്‌ളോക്ക് പഞ്ചായത്തുകള്‍, 39 മുന്‍സിപ്പാലിറ്റികള്‍ എന്നിവയാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍. ആകെ 595 തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതാണ് ആദ്യഘട്ടം. 15,432 പോളിങ് സ്റ്റേഷനുകളിലായി 1.32 കോടി വോട്ടര്‍മാരാണുള്ളത്. 480 പ്രശ്‌നബാധിത ബൂത്തുകളുണ്ട്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടര്‍മാര്‍ സ്ലിപ്പും തിരിച്ചറിയല്‍ രേഖകളിലൊന്നും കൈവശം കരുതണം. വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കേരളത്തിലെ SIR സമയപരിധി രണ്ടുദിവസത്തേകൂടി നീട്ടിനൽകി സുപ്രീം കോടതി

കേരളത്തിലെ SIR സമയപരിധി രണ്ടുദിവസത്തേകൂടി നീട്ടിനൽകി സുപ്രീം കോടതി.ഇതോടെ എനുമറേഷൻ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി  ഈ മാസം 20 ആകും.
SIR നടപടികളുടെ സമയം കൂടുതൽ നീട്ടി നൽകണമെന്ന സംസ്ഥാന സർക്കാർ ആവശ്യം ഈമാസം 18 ന് പരിഗണിക്കാമെന്ന് സുപ്രിംകോടതി. മുൻകൂറായി സമയം നീട്ടി നൽകാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. SIR പ്രക്രിയയിൽ കണ്ടെത്താൻ കഴിയാത്ത വോട്ടർമാർ 22 ലക്ഷത്തിലേറെ എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ രത്തൻ ഖേൽക്കർ.


കേരളത്തിലെ SIR നെതിരായ ഹർജികൾ പരിഗണിച്ചപ്പോൾ  20 ലക്ഷം ഫോമുകൾ ഇനിയും തിരിച്ചു കൊടുക്കാനുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഇതിനായി രണ്ടാഴ്ച കൂടി സമയം നീട്ടി നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ എതിർത്തു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി എനുമറേഷൻ ഫോം സമർപ്പിക്കാനുള്ള അവസാന ദിവസം  രണ്ടുദിവസം കൂടി നീട്ടി നൽകിയത്.ഈമാസം 18ന് കേസ് വീണ്ടും പരിഗണിക്കാം എന്നും അന്ന് സമയം നീട്ടി നൽകണോ എന്ന ആവശ്യത്തിൽ തീരുമാനമെടുക്കാമെന്നും ചീഫ് ജസ്റ്റിസ്‌ സൂര്യകാന്ത് അറിയിച്ചു.


സാഹചര്യം നോക്കി സമയം നീട്ടി നൽകാമെന്നും മുൻകൂറായി സമയപരിധി നീട്ടാനാകില്ലെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ എതിർപ്പ്.അതിനിടെ കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയിൽ  കണ്ടെത്താൻ കഴിയാത്ത വോട്ടർമാർ 22 ലക്ഷത്തിലേറെയെന്നും ഈ പട്ടിക സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ രത്തൻ ഖേൽക്കർ അറിയിച്ചു.


ലിസ്റ്റിൽ പെടാത്തവർക്ക് നിയമസഭാ തിരഞ്ഞെടുപ്പിന്റെ നോമിനേഷന് തൊട്ടുമുമ്പ് വരെ പേര് ചേർക്കാം എന്നും രത്തൻ ഖേൽക്കർ പറഞ്ഞു.

തീർത്ഥാടകരുടെ വാഹനം മറിഞ്ഞു

പമ്പ.ശബരിമല തീർത്ഥാടകരുടെ വാഹനം നിലയ്ക്കലിന് സമീപം മറിഞ്ഞു
അട്ടത്തോട്ടിൽ താഴ്ചയിലേക്ക് ആണ് കാർമറിഞ്ഞത്

7 പേർക്ക് പരിക്കേറ്റു
തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്

ഗുരുതര പരിക്കേറ്റ ഡ്രൈവറെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി

മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല