Home Blog Page 2875

വയനാട്ടിലും അമേഠിയിലും തോല്‍ക്കുമെന്ന് രാഹുല്‍ ഗാന്ധിക്ക് ഭയം: നരേന്ദ്ര മോദി

വയനാട്ടിലും അമേഠിയിലും തോല്‍ക്കുമെന്ന് ഭയന്നാണ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേഠിയില്‍ ബിജെപിയെ നേരിടാന്‍ ധൈര്യപ്പെടണമെന്നും ഓടുകയോ ഭയപ്പെടുകയോ ചെയ്യരുതെന്നും മോദി പറഞ്ഞു.
”ഞാന്‍ നേരത്തെ പറഞ്ഞതുപോലെ വയനാട്ടില്‍ രാജകുമാരന്‍ തോല്‍ക്കാന്‍ പോകുന്നു. വയനാട്ടില്‍ പോളിങ് പൂര്‍ത്തിയായാലുടന്‍ അദ്ദേഹം മറ്റൊരു സീറ്റ് നോക്കാന്‍ തുടങ്ങുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. അമേഠിയില്‍ തോല്‍ക്കുമെന്ന് ഭയന്നാണ് രാഹുല്‍ റായ്ബറേലിയിലേക്ക് ഓടിയത്,” മോദി തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.
നീണ്ട നാളുകളായുള്ള ചര്‍ച്ചകള്‍ക്ക് വിരാമമിട്ടുകൊണ്ട് അമേഠി, റായ്ബറേലി സീറ്റുകളിലേക്കുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കും. രണ്ട് പതിറ്റാണ്ടിലേറെയായി നെഹ്റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനമുള്ള അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ്മ മത്സരിക്കും.

മഹാഗുരുവിനെ നാം തിരിച്ചറിയണം :എഴുമറ്റൂർ രാജരാജവർമ്മ

പന്മന.ഇരുപതാം നൂറ്റാണ്ടിൽ മാനവികതയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച മഹാഗുരു ചട്ടമ്പിസ്വാമികളുടെ ദർശനം നാം തിരിച്ചറിയണമെന്ന് പ്രമുഖ സാംസ്കാരിക നിരൂപകൻ ഡോ. എഴുമറ്റൂർ രാജരാജവർമ. ചട്ടമ്പിസ്വാമി സമാധിശതാബ്ദിയുടെ ഭാഗമായി നടന്ന മഹാഗുരുകേരളം വിചാരസഭയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സർവജ്ഞനായിരുന്ന മഹാഗുരു, ഒരു ലോകം ഒരു ജനത എന്ന സന്ദേശമാണ് നൽകിയെന്നും അതു മനസ്സിലാക്കി കേരളം മുന്നോട്ടുനീങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചട്ടമ്പിസ്വാമികളുടെ ധൈഷണിക ജീവിതം പുതുതലമുറ തിരിച്ചറിയണമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ ഡോ. സുജിത് വിജയൻപിള്ള എം. എൽ എ പറഞ്ഞു.വിവിധ വിജ്ഞാനമേഖലകളിൽ കേരളത്തിന്റെ ആദിമാതൃകയായി നിലകൊള്ളുന്ന മഹാഗുരുവിന്റെ പേരിൽ ഒരു സർവകലാശാല ഉണ്ടാകാത്തത് കേരളത്തിന്‌ ലജ്ജാകരമെന്ന് ഡോ. വിളക്കുടി രാജേന്ദ്രൻ പറഞ്ഞു. വ്യാസന്റെയും ശങ്കരാചാര്യരുടെയും ആധുനിക അവതാരമായ ചട്ടമ്പിസ്വാമികൾ കേരള ത്തെ ഇരുളിൽ നിന്ന് വെളിച്ചത്തിലേയ്ക്ക് നയിച്ചു എന്ന് ഡോ. പൂജപ്പുര കൃഷ്ണൻ നായർ അഭിപ്രായപ്പെട്ടു.

ഫാ. ഡോ. സി ടി ഈപ്പന്‍ അനുസ്മരണ സമ്മേളനം നടന്നു

ശാസ്താംകോട്ട. വിദ്യാഭ്യാസ വിചക്ഷണനും എക്യുമിനിക്കല്‍ വക്താവുമായിരുന്ന ഫാ. ഡോ. സിടി ഈപ്പന്‍ അനുസ്മരണ സമ്മേളനം ബസേലിയോസ് എന്‍ജിനീയറിംങ് കോളജില്‍ നടന്നു. യാക്കൂബ് മാര്‍ ഏലിയാസ് അധ്യക്ഷത വഹിച്ചു. കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി സീനയര്‍ ഫാക്കല്‍റ്റി ഫാ.ഡോ.ജോണ്‍തോമസ് കരിങ്ങാട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ.ഡോ തോമസ് വര്‍ഗീസ് ,ഫാ.ഡോ.കെ എം കോശിവൈദ്യന്‍, ഡോ. പത്മസുരേഷ്, ഡോ.ജെയ്‌സി കരിങ്ങാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.ഡോ. സി ടി ഈപ്പന്‍ ട്രസ്റ്റ് സ്ഥാപനങ്ങളിലെ അധ്യാപകരും അനധ്യാപകരും സംഗമത്തില്‍ പങ്കെടുത്തു

ഡൽഹിയിലെ സ്‌കൂളുകളിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി; പ്രായപൂർത്തിയാകാത്ത വിദ്യാർഥി പിടിയിൽ

ന്യൂ ഡെൽഹി :
ഡൽഹിയിലെ സ്‌കൂളുകളിൽ വീണ്ടും വ്യാജബോംബ് ഭീഷണി. ഡൽഹി പോലീസ് കമ്മീഷണർക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
വിദ്യാർഥിക്ക് കൗൺസിലിംഗ് നടത്തിയ ശേഷം വിട്ടയക്കും. കഴിഞ്ഞ ദിവസങ്ങളിലും രാജ്യതലസ്ഥാനത്തെ നൂറോളം സ്‌കൂളുകളിൽ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. വ്യാപക പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്തിയിരുന്നില്ല.

ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനയിൽ ബോംബ് ഭീഷണി വ്യാജമാണെന്ന് തെളിഞഅഞിരുന്നു. ഡൽഹി, നോയ്ഡ, ഫരീദാബാദ് എന്നിവിടങ്ങളിലെ സ്‌കൂളുകളിലാണ് ബോംബ് ഭീഷണി എത്തിയത്.

മരിച്ച നിലയില്‍ കണ്ട കുഞ്ഞ് അതിജീവിത പ്രസവിച്ചത്

കൊച്ചി. മരിച്ച നിലയില്‍ കണ്ട കുഞ്ഞ് ബലാല്‍സംഗം അതിജീവിത പ്രസവിച്ചത്. കുഞ്ഞിലെ കൊലപ്പെടുത്തി മാതാവ് വലിച്ചെറിഞ്ഞു. റോഡ‍ില്‍ കണ്ട മൃതദേഹം എറിഞ്ഞതാണെന്ന മനസിലാക്കി സമീപത്തെ ഫ്ളാറ്റിലെ 5 സിയിലേക്ക് അന്വേഷണം നീളുകയായിരുന്നു.

ഇവിടെ ഒരു പുരുഷനും രണ്ട് സ്ത്രീകളും താമസിക്കുന്നുണ്ടായിരുന്നു. മൃതദേഹം പൊതിഞ്ഞ കൊറിയർ കവർ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണം ഫലം കണ്ടു. ഫ്ലാറ്റിൽ നിന്നും രക്ത കറ കണ്ടെത്തി

ഫ്ലാറ്റിൽ താമസിക്കുന്നത് ആരെന്നു അസോസിയേഷന് വ്യക്തതയില്ലായിരുന്നു. മാതാപിതാക്കളും മകളും ആയിരുന്നു ഇവര്‍ മൂ. ന്നുപേരെയും കസ്റ്റഡിയിൽ എടുത്തു. പ്രസവം നടന്നത് ശുചിമുറിയിൽ എന്ന് നിഗമനം
കസ്റ്റഡിയിൽ ഉള്ളത് . കഴുത്തിൽ തുണി ചുറ്റി കൊലപെടുത്തിയെന്നും വലിച്ചെറിഞ്ഞുവെന്നും 23 വയസുള്ള അതിജീവിത സമ്മതിച്ചു. മാതാപിതാക്കള്‍ ഇത് അറിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്.

പീഡനവിവരം മാതാപിതാക്കൾ അറിഞ്ഞിട്ടില്ല. പ്രസവം നടന്നത് ഇന്ന് രാവിലെ 5 മണിക്ക് ആണ്. പെൺകുട്ടിക്ക് മെഡിക്കൽ സഹായം നൽകും
പെൺകുട്ടി അതിജീവിതഎന്നതിനാല്‍ ഇതു സംബന്ധിച്ച കാര്യങ്ങളും അന്വേഷിക്കുന്നു.

മനസാക്ഷി മരവിക്കുന്ന ക്രൂരത, ഫ്ളാറ്റിലെ ശുചി മുറിയിൽ രക്തക്കറ

കൊച്ചി. നടു റോഡിൽ നവജാത ശിശുവിൻറെ മൃതദേഹം കണ്ട സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. അച്ഛനും അമ്മയും മകളുമാണ് പിടിയില്‍. സമീപമുള്ള ഫ്ലാറ്റിൽ നിന്ന് എറിഞ്ഞ് കൊന്നത് എന്ന് സംശയം. ഈ മൂന്നു പേരെ പോലീസ് ചോദ്യം ചെയ്യുന്നു. ശുചി മുറിയിൽ നിന്ന് രക്തക്കറ കണ്ടെത്തി.

രാവിലെ എട്ടു മണിയോടെയാണ് കൊച്ചി പനമ്പിള്ളിയിലെ വിദ്യാനഗറിലെ ഫ്ലാറ്റിനു മുന്നിൽ നിന്ന് നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തിയത്. കൊറിയര്‍ കവറില്‍ പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. നടുറോഡിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം നടുക്കമായി .

ഫ്ലാറ്റിൽ നിന്ന് കുഞ്ഞിനെ താഴേക്ക് എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.

ആശാവർക്കർമാരുടെ പട്ടികയിൽ ഫ്ലാറ്റിൽ ഗർഭിണികളില്ല.ഫ്ലാറ്റിലെ ഫൈവ് സി കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം. ഫ്ലാറ്റിലെ ശുചിമുറിയിൽ നിന്നും രക്തക്കറിയും കണ്ടെത്തിയിട്ടുണ്ട്. ഇവരെ പൊലീസ് കസ്റ്റസിയിൽ എടുത്തു
24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടും എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ .

സംഭവത്തിൽ ബാലവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.കുഞ്ഞിനെ ജീവനോടെയാണോ താഴേക്ക് എറിഞ്ഞത് അതോ കൊലപ്പെടുത്തിയതിന് ശേഷമാണോ എറിഞ്ഞത് എന്നത് സംബന്ധിച്ച കാര്യങ്ങളിൽ ഇനിയും വ്യക്തത വന്നിട്ടില്ല

2027 ൽ ഉപയോഗിക്കേണ്ടത്ര വൈദ്യുതി ,നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വൈദ്യുതി ഉപയോഗത്തിൽ സർവ്വകാല റെക്കോർഡ്

സംസ്ഥാനത്ത് പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വൈദ്യുതി ഉപയോഗത്തിൽ സർവ്വകാല റെക്കോർഡ്. ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതി. ഇതോടെ പ്രാദേശിക നിയന്ത്രണങ്ങൾ ശക്തമാക്കാൻ കെഎസ്ഇബി തീരുമാനിച്ചു. പ്രതിസന്ധി 10 ദിവസത്തിനകം പരിഹരിക്കപ്പെടുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.
ഇന്നലെ ചേർന്ന ഉന്നത തല യോഗത്തിലാണ് സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്നും ബദൽ നിയന്ത്രണങ്ങൾ മതിയെന്നുമുള്ള തീരുമാനമെടുത്തത്. പിന്നാലെ വൈദ്യുതി ഉപഭോഗത്തിൽ സംസ്ഥാനത്ത് സർവ്വകാല റെക്കോഡ് ഉണ്ടായി. ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്.
പുറത്തു നിന്നും എത്തിച്ച വൈദ്യുതിയിലും റെക്കോഡാണ്.
92.10 ദശലക്ഷം യൂണിറ്റാണ് പുറത്തു നിന്നും എത്തിച്ചത്. പീക്ക് സമയ ആവശ്യകത 5797 മെഗാവാട്ട് എത്തി റെക്കോർഡിട്ടു. പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിട്ടും ഉപയോഗം കുറയാത്തത് ബോർഡിനെ ആശങ്കപ്പെടുത്തുന്നു. ഇന്നലെ സംസ്ഥാനത്തെ പലയിടത്തും പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
പ്രാദേശിക നിയന്ത്രണം കൂടുതൽ ശക്തമാക്കാനാണ് ബോർഡിൻ്റെ തീരുമാനം. ഇതിനായി ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരെ ചുമതലപ്പെടുത്തി. വൻകിട വ്യവസായ ശാലകൾക്കുള്ള രാത്രികാല നിയന്ത്രണം ഉടൻ തുടങ്ങും. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പമ്പിംഗിനും നിയന്ത്രണമുണ്ടാകും. പീക്ക് സമയമായ വൈകിട്ട് 6 മുതൽ രാത്രി 12 മണി വരെ പമ്പിംഗ് നടത്തരുതെന്ന് വാട്ടർ അതോറിറ്റിയോട് കെ.എസ്.ഇ.ബി നിർദേശിക്കും. വൈദ്യുതി പ്രതിസന്ധി 10 ദിവസത്തിനകം പരിഹരിക്കാൻ ആകുമെന്ന് വൈദ്യുതി ബോർഡിൻ്റെ വിലയിരുത്തൽ. ഒരാഴ്ചയ്ക്കുള്ളിൽ വേനൽമഴ ലഭിച്ചു തുടങ്ങുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനത്തിലാണ് ബോർഡിൻ്റെ പ്രതീക്ഷ. 2027 ൽ ഉപയോഗിക്കേണ്ടത്ര വൈദ്യുതി കേരളത്തിൽ ഇപ്പോൾ ഉപയോഗിക്കുന്നു വെന്നാണ് വിലയിരുത്തൽ.

സ്വർണ്ണം: ഇന്ന് കുറഞ്ഞത് പവന് 400 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്. പവന് ഇന്ന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 52,600 രൂപയായി. 53,000 രൂപയിലാണ് ഇന്നലെ സ്വർണം വ്യാപാരം നടന്നത് ഗ്രാമിന് 50 രൂപ കുറഞ്ഞ് 6575 രൂപയായി.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 40 രൂപയുടെയും പവന് 320 രൂപയുടെയും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 5485 രൂപയിലും പവന് 43,880 രൂപയുമാണ് നിരക്ക്.

വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 87 രൂപയാണ് വിപണി വില. ഇന്നലെ സ്വർണത്തിന് പവന് 560 രൂപ വർധിച്ചിരുന്നു.

ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരായ ലൈംഗിക പീഡന പരാതി; നിയമോപദേശം തേടി പോലീസ്

കൊൽക്കത്ത:
പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെ ലൈംഗിക പീഡന പരാതി. രണ്ട് തവണ ഓഫീസിൽ വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. സംഭവത്തിൽ കൊൽക്കത്ത പോലീസ് നിയമോപദേശം തേടി. അതേസമയം ജോലിയിൽ വീഴ്ച വരുത്തിയതിൽ ഗവർണർ താക്കീത് നൽകിയതിൽ കരാർ ജീവനക്കാരി പ്രതികാരം തീർക്കുന്നുവെന്നാണ് രാജ്ഭവന്റെ വിശദീകരണം

ജനങ്ങളുടെ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനായിരുന്നു ഗവർണർ യുവതിയെ താക്കീത് ചെയ്തതെന്നും രാജ്ഭവൻ പറയുന്നു. ലൈംഗിക ആരോപണം ഉയർന്നതിന് പിന്നാലെ രാജ്ഭവനിൽ പോലീസ് കയറുന്നത് ഗവർണർ ആനന്ദബോസ് വിലക്കി. ആരോപണം ഉന്നയിച്ച മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ രാജ്ഭവനിൽ കയറുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്

തനിക്കെതിരായ ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്നാണ് ഗവർണറുടെ പ്രതികരണം. ഇന്ന് പ്രധാനമന്ത്രി മോദി ബംഗാളിൽ വരാനിരിക്കെയാണ് രാജ്ഭവനിലെ താത്കാലിക ജീവനക്കാരിയുടെ ലൈംഗികാരോപണം പുറത്തുവരുന്നത്.

രാഹുൽ ഗാന്ധിയെ റായ്ബറേലിയിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു; അമേഠിയിൽ കെഎൽ ശർമ

നീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷം രാഹുൽ ഗാന്ധിയുടെ രണ്ടാം മണ്ഡലത്തിൽ തീരുമാനമായി. അമേഠിയിൽ നിന്ന് മാറി റായ്ബറേലിയിൽ രാഹുൽ ഗാന്ധി മത്സരിക്കും. റായ്ബറേയിലിയിലെ സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ കോൺഗ്രസ് പ്രഖ്യാപിച്ചു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കെഎൽ ശർമയാണ് അമേഠിയിലെ സ്ഥാനാർഥി.
രാഹുൽ ഗാന്ധി അമേഠിയിലും പ്രിയങ്ക ഗാന്ധി റായ്ബറേലിയിലും മത്സരിക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ 2019ൽ തോൽവി ഏറ്റുവാങ്ങിയ അമേഠിയിലേക്ക് തിരികെ പോകാൻ രാഹുൽ ഗാന്ധിക്ക് താത്പര്യമുണ്ടായിരുന്നില്ല. ഇതോടെയാണ് രാഹുൽ ഗാന്ധിയെ സോണിയ ഗാന്ധിയുടെ മണ്ഡലയമായ റായ്ബറേലിയിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.

പ്രിയങ്ക ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. പകരം പ്രചാരണപരിപാടികളിൽ സജീവമാകാനാണ് പ്രിയങ്കയുടെ തീരുമാനം. നേരത്തെ അമേഠി സീറ്റിൽ അവകാശവാദം ഉന്നയിച്ച് പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്ര രംഗത്തുവന്നിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം ഇതിനെ തള്ളുകയായിരുന്നു.