Home Blog Page 28

സ്വന്തം ശക്തി എന്താണെന്ന് തിരിച്ചറിയാത്ത നേതാക്കൾ,ജോസ് കെ മാണിയെ ക്ഷണിക്കുന്ന യുഡിഎഫ് നേതാക്കളെ വിമർശിച്ച മോൻസ് ജോസഫ് എംഎൽഎ

കോട്ടയം. അനാവശ്യമായി  യുഡിഎഫിന്റെ ഐക്യം തകർക്കാനുള്ള ശ്രമമാണ് ഇത്
ജോസ് കെ മാണിയുടെ പാർട്ടി തോറ്റു തുന്നം പാടി നിൽക്കുകയാണ്

അവരുടെ പുറകെ നടക്കേണ്ട ആവശ്യം ഇല്ല

യുഡിഎഫിനെ ദുർബലപ്പെടുന്ന പ്രസ്താവനകളുമായി നേതാക്കൾ ഇറങ്ങരുത്

സ്വന്തം ശക്തി എന്താണെന്ന് തിരിച്ചറിയാതെയാണ് നേതാക്കൾ ഓരോന്ന് പറയുന്നത് .ജനങ്ങൾ ശക്തമായ പിന്തുണ നൽകുന്നു എന്ന് മനസ്സിലാക്കുന്നില്ല

സ്വന്തം മുന്നണിയെ കുറിച്ച് ആത്മവിശ്വാസമില്ലാതെ സംസാരിക്കുന്നു എന്ന് ജനങ്ങൾ വിലയിരുത്തും

കേരള കോൺഗ്രസ് എമ്മിന്റെ അവരുടെ പ്രസക്തി നഷ്ടപ്പെട്ടു

അവർ എൽഡിഎഫിൽ പോയിട്ടും യാതൊരു തിരിച്ചടിയും യുഡിഎഫിൽ ഉണ്ടായിട്ടില്ല

പുറകെ നടന്ന് വരുന്നുണ്ടോ വരുന്നുണ്ടോ എന്ന് ചോദിച്ചു നടക്കേണ്ട ആവശ്യമില്ല

അതിൻറെ ഗതികേട് യുഡിഎഫിൽ ഇല്ല

എന്ത് ത്യാഗം സഹിച്ചു കേരള കോൺഗ്രസ് യുഡിഎഫിനൊപ്പം നിൽക്കും

ജോസ് കെ മാണികക്കും കൂട്ടർക്കും വരണമെങ്കിൽ അവർ നിലപാട് വ്യക്തമാക്കണം

ജനവിധി മാനിക്കുന്നു എന്ന് പറഞ്ഞ് യുഡിഎഫിലേക്ക് വരാൻ ജോസ് കെ മാണി തയ്യാറാകണം

അതിനുശേഷം യുഡിഎഫ് ആലോചിച്ചാൽ മതി

ആഹ്ലാദ പ്രകടനത്തിനിടെ  സംഘര്‍ഷം,ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു

ഇരിങ്ങാലക്കുട . കാറളം പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയത്തില്‍ ബിജെപി നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ ഉണ്ടായ സംഘര്‍ഷം

ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു
അയ്യര് വീട്ടില്‍ വിഷ്ണു (30) ആണ് കുത്തേറ്റത്

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ബിജെപി പ്രവര്‍ത്തകര്‍

ഗുരുതര പരുക്കേറ്റ വിഷ്ണു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ

ഞായറാഴ്ച്ച വൈകിട്ട് അഞ്ചോടെ പഞ്ചായത്ത് ഓഫിസ് പരിസരത്ത് വച്ചാണ് ആക്രമണം നടന്നത്

പ്രകടനമായി പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകരുമായി സമീപത്തെ ഗ്രൗണ്ടില്‍ നിന്നിരുന്ന ഏതാനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായി  സംഘർഷം നടന്നിരുന്നു


പോലീസും നേതാക്കളും ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു

പിന്നീട് പ്രകനടം പുല്ലത്തറ ഹെല്‍ത്ത് സെന്ററിന് സമീപമെത്തിയപ്പോള്‍ പ്രകടനമായി റോഡിലൂടെ പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകരുടെ ഇടയിലേക്ക് ബൈക്കുകളില്‍ എത്തിയ ഒരു സംഘം യുവാക്കള്‍ കയറി ആക്രമിക്കുകയായിരുന്നു

ഇതിനിടയിലാണ് വിഷ്ണുവിന് കുത്തേറ്റത്

സംഘർഷത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്

ക്ഷേത്ര ഉദ്ഘാടന  പരിപാടിയിൽ ദിലീപില്ല

കൊച്ചി. എറണാകുളത്തപ്പൻ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പൺ ഉദ്ഘാടന ചടങ്ങിൽ  നിന്ന് ദിലീപ് പിന്മാറി എന്ന് ക്ഷേത്ര ഭാരവാഹികൾ
നാളെയാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം ദിലീപ് ശബരിമലയിലെത്തി ശബരിമലയിൽദിലീപ് പ്രത്യേക വഴിപാടുകൾ നടത്തി  

നെയ്യഭിഷേകവും കളഭാഭിഷേകവുംവഴിപാടായ്  നടത്തും

ക്ഷേത്ര പ്രദക്ഷിണത്തിന് ന് ശേഷം കളഭാഭിഷേകം കണ്ടു  മേൽശാന്തി ഓഫീസിൽ വിശ്രമിക്കും

ഉച്ചപൂജക്ക് ശേഷം മടക്കം

ഷാജി ബേബിജോൺ നിര്യാതനായി

കൊല്ലം.  ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണിൻ്റെ ജേഷ്ഠ സഹോദരൻ ഷാജി ബേബിജോൺ (65)   നിര്യാതനായി.


ബാംഗ്ലൂരിലെ മണിപ്പാൽ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.

സംസ്ക്കാരം നാളെ  ഉച്ചയ്ക്ക് 3 മണിക്ക്  നീണ്ടകര സെൻ്റ്.സെബാസ്റ്റ്യൻ ദേവാലയത്തിൽ നടക്കും.

ശബരിമലയിൽ അരവണ ഒരാൾക്ക് 20 എണ്ണം മാത്രമേ കിട്ടു

പത്തനംതിട്ട: ശബരിമലയിൽ അരവണ വിതരണത്തിൽ നിയന്ത്രണം. ഒരാൾക്ക് 20 എണ്ണം മാത്രമേ കിട്ടു. ഇതുസംബന്ധിച്ചു കൗണ്ടറുകൾക്ക് മുന്നിൽ ബോർഡ് വച്ചു. അരവണ നൽകുന്ന ബോക്സ് ഇല്ലാത്തതിനാലാണ് നിയന്ത്രണമെന്നു ദേവസ്വം ബോർഡ് അധികൃതർ പറയുന്നു.

ഇതര സംസ്ഥാനങ്ങളിൽ നിന്നു എത്തുന്ന ഭക്തരാണ് കൂടുതലായി അരവണ വാങ്ങുന്നത്. കൂടുതൽ വാങ്ങുമ്പോൾ ബോക്സിൽ നൽകാൻ കഴിയുന്നില്ല.
നേരത്തെ സ്റ്റോക്ക് ചെയ്തു വച്ച അരവണയിൽ നിന്നു ഇപ്പോൾ ഒരു ലക്ഷത്തോളം ടിൻ ദിവസേന എടുക്കുന്നുണ്ട്. ഇത്തരത്തിൽ വിറ്റു കഴിഞ്ഞാൽ കുറച്ചു ദിവസം കഴിയുമ്പോൾ വിതരണം പ്രതിസന്ധിയിലേക്ക് കടക്കുമെന്നും ദേവസ്വം ബോർഡിനു ആശങ്കയുണ്ട്.

സാധാരണ നിലയിൽ ഒരു ദിവസം രണ്ടര ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ ടിൻ അരവണ ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാൽ നാല് ലക്ഷം അരവണയാണ് ഒരു ദിവസം വിറ്റഴിക്കുന്നത്. 25 ലക്ഷത്തോളം ടിൻ ആണ് ശേഖരിച്ചുവച്ചിട്ടുള്ളത്.

പഹൽഗാം ഭീകരാക്രമണം :NIA ഇന്ന് കുറ്റപത്രം സമർപ്പിക്കും

ജമ്മു. പ്രത്യേക NIA കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിക്കുക.

കേസിൽ ബട്കോട്ട് സ്വദേശി, പർവൈസ് അഹമ്മദ് യാതർ പഹൽഗാം സ്വദേശി ബഷീർ അഹമ്മദ് ജോഹർ എന്നിവരെ NIA അറസ്റ്റ് ചെയ്തിരുന്നു

ആക്രമണത്തിന് പിന്നിൽ 3 ഭീകരർ എന്നാണ് NIA അന്വേഷണത്തിൽ കണ്ടെത്തിയത്.

ഏപ്രിൽ 22 ന് ബൈസൻ താഴ്വരയിൽ നടന്ന ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു.

ആർ ലതാദേവി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റാകും

കൊല്ലം. ആർ ലതാദേവി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റാകും.

ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന നേതാവും മുൻ എംഎൽ എ യുമായ ഡോ.ആർ ലതാ ദേവി  കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആകും മന്ത്രി ജി.ആർ അനിലിൻ്റെ ഭാര്യയാണ്

സി.പി.ഐ യും സി പി ഐ എമ്മും രണ്ടര വർഷം വീതം  പ്രസിഡൻറ് സ്ഥാനം പങ്കിടുകയാണ് രീതി


ആദ്യ ടേമിൽ സി പി ഐ യ്ക്ക് പ്രസിഡൻ്റ് സ്ഥാനം ലഭിക്കും.

സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും ദേശീയ മഹിളാ ഫെഡറേഷൻ ദേശീയ കൗൺസിൽ അംഗവുമാണ് ഡോ. ആർ ലതാദേവി.

.

മെസ്സി ഇന്ത്യയിൽ കളിക്കാത്തതിന് കാരണം മെസ്സിയുടെ ഇടത്തേ കാലിന്റെ 8,151 കോടി ഇൻഷൂറൻസോ…?

ലയണൽ മെസ്സി മൂന്ന് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് ഇന്ത്യയിൽ എത്തിയിട്ടുള്ളത്. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ഡൽഹി നഗരങ്ങളിലാണ് മെസ്സി സന്ദർശനം നടത്തുന്നത്. സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരും മെസ്സിയുടെ കൂടെയുണ്ട്. കൊൽക്കത്തയിലെത്തിയ മെസ്സിയെ നേരെ കാണാൻ സാധിക്കാത്തതിന്റെ തുടർന്ന് ആരാധകർ സ്റ്റേഡിയം തകർത്തിരുന്നു. ഇതിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം പശ്ചിമ ബംഗാളിൽ പുകയുകയാണ്.

എന്നാൽ ഇന്ത്യയിലെത്തിയ മെസ്സി ഒരു സൗഹൃദ മത്സരത്തിനായി പോലും ബൂട്ടണിയാത്തത് എന്തുകൊണ്ടാണെന്നാണ് ആരാധകരുടെ സംശയം. അതിനുള്ള കാരണം അദ്ദേഹത്തിന്റെ പേരിലുള്ള ഇൻഷൂറൻസ് പോളിസിയാണ്. ലോകത്ത് ഏറ്റവും വലിയ സ്പോർട്‌സ് ഇൻഷൂറൻസ് പോളിസി ഉടമയാണ് മെസ്സി. 900 ദശലക്ഷം ഡോളർ അതായത് 8,151 കോടി രൂപക്കാണ് മെസ്സിയുടെ ഇടത്തേ കാൽ ഇൻഷൂർ ചെയ്‌തിരിക്കുന്നത്. പോളിസി പ്രകാരം ഫുട്ബോൾ മത്സരത്തിനിടെ ഇടതുകാലിൽ പരിക്ക് പറ്റിയാൽ ഇൻഷൂറൻസ് ലഭിക്കും. എന്നാൽ ഒരു നിബന്ധന പാലിക്കണം. സ്വന്തം ക്ലബിനോ രാജ്യത്തിനോ വേണ്ടിയല്ലാതെ ഫുട്ബാൾ കളിക്കരുത്. നിലവിൽ അർജൻ്റീനയുടെയും അമേരിക്കൻ ഫുട്ബാൾ ക്ലബായ ഇൻ്റർ മയാമിയുടെ താരമാണ് മെസ്സി.
ഇൻഷൂറൻസ് പോളിസിയുടെ നിബന്ധന പ്രകാരം സ്വന്തം രാജ്യത്തിനും ക്ലബിനും വേണ്ടിയല്ലാതെ മെസ്സിക്ക് മറ്റ് മത്സരങ്ങൾക്ക് ഇറങ്ങാൻ കഴിയില്ല. അതുകൊണ്ടാണ് ഇന്ത്യയിൽ സന്ദർശന ഭാഗമായി ഒറ്റ സൗഹൃദ മത്സരം പോലും സംഘടിപ്പിക്കാതിരുന്നത്. ഇന്ത്യൻ മണ്ണിൻ കളിച്ച് പരിക്കേറ്റാൽ കോടിക്കണക്കിന് രൂപയുടെ ഇൻഷൂറൻസ് തുക മെസ്സിക്ക് നഷ്ടമാകും. വൻ തുകയുടെ ഇൻഷൂറൻസ് ആയതിനാൽ പോളിസി നൽകിയ കമ്പനിയുടെ വിവരങ്ങൾ പോലും പുറത്തുവിട്ടിട്ടില്ല.

എച്ച്എൽഎൽ ലൈഫ്കെയറിൽ ബിസിനസ് ഹെഡ്, മാനേജർ അവസരം

എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിന്റെ തിരുവനന്തപുരത്തെ കോർപറേറ്റ് ഹെഡ് ഓഫിസ്, വിവിധ കരാർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 7 ഒഴിവ്. ചണ്ഡിഗഡ്, രാജസ്ഥാൻ, പഞ്ചാബ്, ഹൈദരാബാദ് എന്നിവിടങ്ങളിലും നിയമനം. ഡിസംബർ 17 വരെ അപേക്ഷിക്കാം.

∙തസ്തികകൾ: ബിസിനസ് ഹെഡ് (മെന്റൽ ഹെൽത്ത് ഡിവിഷൻ), സീനിയർ മാനേജർ/മാനേജർ/ഡപ്യൂട്ടി മാനേജർ (ബയോമെഡിക്കൽ), ഡപ്യൂട്ടി മാനേജർ (സിഎസ്ആർ പ്രോജക്ട്), ഡപ്യൂട്ടി മാനേജർ (ഡേറ്റ ഇന്റലിജൻസ്), അസിസ്റ്റന്റ് മാനേജർ (ബിസിനസ് ഡവലപ്മെന്റ് ആൻഡ് ഓപ്പറേഷൻസ്). www.lifecarehll.com

ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ

സംസ്കരിച്ച ഭക്ഷണങ്ങൾ, ചുവന്ന മാംസം, സംസ്കരിച്ച ധാന്യങ്ങൾ, പഞ്ചസാര പാനീയങ്ങൾ എന്നിവ കൂടുതലായി അടങ്ങിയ പാശ്ചാത്യ ഭക്ഷണക്രമത്തെ നിരവധി ക്യാൻസറുകൾക്കുള്ള ഉയർന്ന അപകടസാധ്യതയുമായി ഗവേഷണങ്ങൾ ബന്ധിപ്പിച്ചിരിക്കുന്നു.

ക്യാൻസർ സാധ്യത കൂട്ടുന്നതിൽ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണങ്ങൾ ദീർഘകാല ആരോഗ്യത്തെസ്വാധീനിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. ചില ഭക്ഷണങ്ങൾ, പ്രത്യേകിച്ച് പാശ്ചാത്യ ഭക്ഷണക്രമവുമായി ബന്ധപ്പെട്ടവ, കാലക്രമേണ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്ന് ഡയറ്റീഷ്യൻമാർ പറയുന്നു.

ക്യാൻസർ സാധ്യതയിൽ പലരും മനസ്സിലാക്കുന്നതിലും വലിയ പങ്കു വഹിക്കുന്നത് ഭക്ഷണക്രമമാണ്. സംസ്കരിച്ച ഭക്ഷണങ്ങൾ, ചുവന്ന മാംസം, സംസ്കരിച്ച ധാന്യങ്ങൾ, പഞ്ചസാര പാനീയങ്ങൾ എന്നിവ കൂടുതലായി അടങ്ങിയ പാശ്ചാത്യ ഭക്ഷണക്രമത്തെ നിരവധി ക്യാൻസറുകൾക്കുള്ള ഉയർന്ന അപകടസാധ്യതയുമായി ഗവേഷണങ്ങൾ ബന്ധിപ്പിച്ചിരിക്കുന്നു.

പാശ്ചാത്യ ഭക്ഷണക്രമം കൊളോറെക്ടൽ, സ്തനാർബുദം, പ്രോസ്റ്റേറ്റ്, പാൻക്രിയാറ്റിക് ക്യാൻസറുകൾക്കുള്ള സാധ്യത 10% മുതൽ 30% വരെ വർദ്ധിപ്പിക്കുന്നതായി ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഡെലി മീറ്റ്സ്, ബേക്കൺ, സോസേജ്, ഹോട്ട് ഡോഗുകൾ തുടങ്ങിയ സംസ്കരിച്ച മാംസങ്ങളെ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ ഗ്രൂപ്പ് 1 കാർസിനോജനുകളായി തരംതിരിച്ചിട്ടുണ്ട്.

സിന്തറ്റിക് ആയാലും പ്രകൃതിദത്തമായാലും മാംസം കേടുകൂടാതെ സൂക്ഷിക്കാൻ ചേർക്കുന്ന നൈട്രൈറ്റുകൾ കുടലിൽ സംയുക്തങ്ങൾ ഉണ്ടാക്കും. ഇത് കോശങ്ങളെ, പ്രത്യേകിച്ച് കുടലിലെ കോശങ്ങളെ നശിപ്പിക്കുമെന്ന് ഓങ്കോളജി ഡയറ്റീഷ്യനായ ക്രിസ്റ്റിൽ സുനിഗ പറയുന്നു.

ഒരു ദിവസം രണ്ട് സ്ട്രിപ്പ് ബേക്കൺ അല്ലെങ്കിൽ ഒരു ഹോട്ട് ഡോഗ് കഴിക്കുന്നത് വൻകുടൽ ക്യാൻസർ സാധ്യത ഏകദേശം 20% വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പ്രോസസ് ചെയ്ത മാംസം ട്യൂണ സാലഡ്, മുട്ട സാലഡ് അല്ലെങ്കിൽ വീട്ടിൽ ഉണ്ടാക്കാവുന്ന ചിക്കൻ സാലഡ് തുടങ്ങിയ രൂപത്തിൽ കഴിക്കാവുന്നതാണ്.

പഞ്ചസാര അടങ്ങിയ പാനീയങ്ങൾ പതിവായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകും. ഇത് കാൻസറിനുള്ള അപകട ഘടകമാണ്. സോഡ, എനർജി ഡ്രിങ്കുകൾ, സ്പോർട്സ് ഡ്രിങ്കുകൾ എന്നിവയിൽ ഉയർന്ന പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ഇൻസുലിൻ, ഐജിഎഫ്-1 എന്നിവയുടെ വൻതോതിലുള്ള വർദ്ധനവിന് കാരണമാകും.