Home Blog Page 2749

നൂറ് മേനി കിട്ടാഞ്ഞതെന്ത്?രണ്ടാഴ്ചയ്ക്കകം ഉത്തരം കിട്ടണം, അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യസ മന്ത്രി

തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ നൂറുമേനി വിജയം നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണത്തില്‍ വൻ കുറവു വന്നതോടെ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.

ഇത്തവണ ഏഴു സ്കൂളുകളാണ് നൂറുമേനി വിജയം നേടിയത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നല്‍കണമെന്നാണ് മന്ത്രി നിർദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രീതി മെച്ചപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒരു വർഷം നീളുന്ന പദ്ധതിയാണ് സർക്കാർ തയാറാക്കിയിട്ടുള്ളതെന്നും അത് സംബന്ധിച്ച്‌ അടുത്ത ആഴ്ച അധ്യാപക സംഘടനകളുടെ യോഗം ചേരുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

കാർ മോഷണക്കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ എത്തിയ പൊലീസുകാർക്ക് നേരെ അക്രമം,

കോഴിക്കോട് . പൂളങ്കരയിൽ കാർമോഷണക്കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ എത്തിയ പൊലീസുകാർക്ക് നേരെ നാട്ടുകാരുടെ അക്രമം.
പ്രതിയെ വാഹനത്തിൽ കയറ്റുന്നതിനിടെ നാട്ടുകാർ പൊലീസ് വാഹനത്തിന്‍റെ ചില്ല് തകർത്തു. സംഘർത്തിനിടെ പ്രതി രക്ഷപ്പെട്ടു.

പന്തീരങ്കാവ് പൂളങ്കരയിൽ വ്യാഴാഴ്ച രാത്രിയാണ് സംഘർഷമുണ്ടായത്. എറണാകുളം ഞാറയ്ക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ഷിഹാബ് സഹീറിനെ കസ്റ്റഡിയിലെടുക്കാനെത്തിയതായിരുന്നു അന്വേഷണ സംഘം. പ്രതിയെ വാഹനത്തിലേക്ക് കയറ്റുന്നതിനിടെ നാട്ടുകാർ തടഞ്ഞു. തുടർന്ന് നാട്ടുകാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടാകുകയും സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തു. പൊലീസ് വന്ന വാഹനത്തിന്റെ ചില്ല് തകർത്തു. ഒടുവിൽ പന്തീരങ്കാവ് പൊലീസ് എത്തി ലാത്തിച്ചാർജ് നടത്തിയാണ്
നാട്ടുകാരെ പിരിച്ചു വിട്ടത്. ബഹളത്തിനിടെ പ്രതി ഓടി രക്ഷപ്പെട്ടു. കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തൽ, ബലംപ്രയോഗിച്ച് പ്രതിയെ മോചിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കണ്ടാലറിയാവുന്ന 100ലേറെ പേർക്കെതിരെ പന്തീരങ്കാവ് പൊലീസ് കേസ്സെടുത്തിട്ടുണ്ട്. രക്ഷപ്പെട്ട പ്രതിക്കും, സംഘർഷമുണ്ടാക്കിയർവക്കും വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

നവകേരളം മിഷനുകൾസർക്കാർ പൊളിച്ചടുക്കി,ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം.നവകേരളം മിഷനുകൾ സർക്കാർ പൊളിച്ചടുക്കി. വിമർശനവുമായി ചെറിയാൻ ഫിലിപ്പ്. നവകേരളം കർമ്മ പദ്ധതിയുടെ മൂന്നുവർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ വിവിധ മിഷനുകളുടെ അവലോകന യോഗങ്ങൾ നടക്കാറില്ല. പുതിയ സർക്കാർ വന്നതിനു ശേഷം ലൈഫ് പദ്ധതി പ്രകാരം ഒരു വീടുപോലും പൂർത്തിയായിട്ടില്ല. കഴിഞ്ഞ സർക്കാർ അനുവദിച്ച കാൽ ലക്ഷത്തോളം വീടുകളുടെ നിർമ്മാണം പാതിവഴിയിൽ. ആർദ്രം മുഖേന ഒരു കുടുംബാരോഗ്യകേന്ദ്രം പോലും പുതുതായി തുടങ്ങിയിട്ടില്ല.

പഴയ കുടുബാരോഗ്യ കേന്ദ്രങ്ങളിൽ വേണ്ടത്ര ഡോക്ടർമാരോ നെഴ്സുമാരോ ഇല്ല. ഹരിത കേരളവും ശുചിത്വ കേരളവും തകർന്നതിനാൽ കേരളം വീണ്ടും മാലിന്യ കൂമ്പാരമായി. ഉറവിട മാലിന്യ സംസ്ക്കരണ പരിപാടി നഗരങ്ങളിൽ നാമ മാത്രം. വിദ്യാഭ്യാസ യജ്ഞ പ്രകാരം പ്രഖ്യാപിച്ച ഒരു സ്കൂളു പോലും മികവിന്റെ കേന്ദ്രമായില്ലെന്നും വിമർശനം
പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ സംഖ്യ രണ്ടു വർഷത്തിനുള്ളിൽ ഗണ്യമായി കുറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം…

സഞ്ചാരികളുടെ തിരക്കില്‍ ശ്വാസംമുട്ടി മൂന്നാര്‍

ഇടുക്കി.കോവിഡിന് ശേഷം ഒരാഴ്ചയിലെ കണക്ക് പരിശോധിച്ചാൽ ഏറ്റവും കൂടുതൽ ആളുകൾ മൂന്നാറിലേക്ക് എത്തിയത് ഇത്തവണയാണ്. വിനോദസഞ്ചാരികളുടെ വരവ് കൂടിയതോടെ മൂന്നാറിലെ വിവിധ പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പോലീസുകാർക്ക് പോലും നിയന്ത്രിക്കാൻ കഴിയാത്ത തിരക്ക്. സംസ്ഥാനത്തിന് പുറത്തുനിന്നാണ് കൂടുതൽ സഞ്ചാരികൾ എത്തുന്നത്. പതിവിന് വിപരീതമായി ഇത്തവണ സംസ്ഥാനത്തിനകത്തു നിന്നുള്ളവരുടെയും എണ്ണം കൂടിയിട്ടുണ്ട്.

കനത്ത ചൂടിന് ആശ്വാസം തേടിയാണ് പലരും മൂന്നാർ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയും മൂന്നാറിലെത്തിയവർക്ക് ഇരട്ടിമധുരമായി. മൂന്നാമത് ബോട്ടാണിക്കൽ ഗാർഡൻ ഫ്ലവർ ഷോയും തിരക്കിന് പ്രധാന കാരണമാണ്.

പാക്കിസ്ഥാനെ ബഹുമാനിക്കണം, വിവാദപ്രസ്താവനയുമായി മണി ശങ്കർ അയ്യർ

ന്യൂഡെല്‍ഹി. വിവാദപ്രസ്താവനയുമായി മണി ശങ്കർ അയ്യർ. പാക്കിസ്ഥാനെ ബഹുമാനിക്കണം ഇല്ലെങ്കിൽ അവർ ആണവായുധം പ്രയോഗിക്കുമെന്ന് മണിശങ്കർ അയ്യർ.അയൽ രാജ്യത്തെ ബഹുമാനിച്ചില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും. മണിശങ്കർ അയ്യരുടെ പാക്ക് പ്രസ്താവനയ്ക്കെതിരെ ബിജെപി

പാക്കിസ്ഥാന്റെയും ഭീകരരുടെയും ഭാഷയിലാണ് കോൺഗ്രസ് നേതാക്കൾ സംസാരിക്കുന്നത്: ബിജെപി

കെഎസ്ആർടിസി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം

തൃശ്ശൂരിര്‍. തൃശ്ശൂരിൽ കെഎസ്ആർടിസി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്കേറ്റു. ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് വരികയായിരുന്നു ബസ്സാണ് അപകടത്തിൽപ്പെട്ടത്. കുറുക്കൻപാറ സെൻററിൽ ആയിരുന്നു അപകടം

വാഹനത്തിൽ ഏറെനേരം കുടുങ്ങിക്കിടന്ന ഡ്രൈവറെ ടോറസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

ചവറ ബിജെഎം സർക്കാർ കോളേജിന് റാങ്കുകളുടെ തിളക്കം

ഒന്നാം റാങ്ക് നേടിയ മില്‍ഡ മത്തായി,രണ്ടാം റാങ്ക് നേടിയ ആര്യാ കൃഷ്ണന്‍,മൂന്നാം റാങ്ക് നേടിയ മഞ്ജിമ മോഹന്‍

ചവറ. കേരള സർവകലാശാല നടത്തിയ ന്യൂ ജനറേഷൻ എം എസ് സി സൂവോളജി കോഴ്സിന്റെ രണ്ടാം ബാച്ച് ഫലം പുറത്തു വന്നപ്പോൾ ആദ്യ മൂന്നു റാങ്കുകളും ചവറ ബിജെഎം സർക്കാർ കോളേജ് നേടി. മിൽഡ മത്തായി 1709 മാർക്കൊടു കൂടി യൂണിവേഴ്സിറ്റി തലത്തിൽ ഒന്നാം റാങ്ക് നേടി. ആര്യ കൃഷ്ണൻ  1707 മാർക്കോട് കൂടി രണ്ടാം റാങ്കും മഞ്ചിത മോഹനൻ 1701മാർക്ക്‌ മായി മൂന്നാം റാങ്കും നേടി. ആദ്യ 10 റാങ്കുകളിൽ ആറും ചവറ ബി ജെ എം സർക്കാർ കോളേജ് നു ലഭിച്ചു.

2020 മാർച്ചിലാണ് ചവറ BJM ഗവൺമെൻ്റ് കോളേജിൽ MSc സുവോളജി കോഴ്സ് അനുവദിച്ചത്. രണ്ടാം ബാച്ച് വിദ്യാർത്ഥികളാണ് ഈ തിളങ്ങുന്ന വിജയം നേടിയത്. ഈ ബാച്ചിലെ എല്ലാ വിദ്യാർത്ഥികളും ഉയർന്ന മാർക്ക് നേടിയിട്ടുണ്ട്.കോളേജിലെ ചിട്ടയായ അദ്ധ്യയനം , അദ്ധ്യാപകരുടെ കൂട്ടായ ശ്രമം , ഭൗതീക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ പി.റ്റി .ഏ നടത്തിയ നിസ്തുലമായ സേവനങ്ങൾ ഇവയെല്ലാം  വിജയം കൈവരിക്കാൻ സഹായിച്ചു.
റാങ്ക് നേടിയ വിദ്യർത്ഥികളെയും അവരെ ഈ ചരിത്ര നേട്ടത്തിലേക്കു കൈപിടിച്ചുയർത്തിയ അധ്യാപകരെയും ശ്രി. സുജിത് വിജയൻ പിള്ള MLA അഭിനന്ദിച്ചു.

ബിലിവേഴ്സ് ചർച്ച്: പുതിയ മെത്രാപ്പൊലീത്തയെ തിരഞ്ഞെടുക്കും വരെ ചുമതലകൾ 9 അംഗ സമിതിക്ക്

തിരുവല്ല: ബിലിവേഴസ് ഈസ് റ്റേൺ ചർച്ചിൻ്റെ പുതിയ മെത്രാപ്പോലിത്തയെ തിരഞ്ഞെടുക്കും വരെ സഭാ ചുമതലകൾ ഒൻപതംഗ സമിതി നിർവ്വഹിക്കും.ഇന്നലെ തിരുവല്ല കുറ്റപ്പുഴയിലെ സഭാ ആസ്ഥാനത്ത് ചേരുന്ന ബിഷപ്പുമാരുടെ പ്രത്യേക സിനഡ് യോഗമാണ് തീരുമാനമെടുത്തത്.
അമേരിക്കയിലെ ഡാലസിൽ പ്രഭാത സവാരിക്കിടെ വാഹനാപകടത്തിൽ കാലം ചെയ്ത സഭയുടെ പ്രഥമ മെത്രാപ്പോലീത്തയും സഭാ സ്ഥാപകനുമായ ഡോ.മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ സം സ്ക്കാര ശുശ്രൂഷകൾ കുറ്റപ്പുഴയിലെ സെൻ്റ് തോമസ് നഗറിൽ നടത്താനും തീരുമാനമായി. ഭൗതീക ശരീരം വിട്ടുകിട്ടുന്നതിനനുസരിച്ച് തീയതി തീരുമാനിക്കും.
ചെന്നൈ അതിഭദ്രാസന ചുമതലയുള്ള ഡോ.സാമുവൽ മാർ തെയോഫിലോസ് അധ്യക്ഷത വഹിച്ചു.

ബിഗ് ടിക്കറ്റ് പ്രവർത്തനം പുനരാരംഭിക്കുന്നു; നറുക്കെടുപ്പ് ജൂൺ 3ന്

അബുദാബി: ലോട്ടറി പ്രേമികൾക്ക് സന്തോഷവാർത്ത, താത്കാലികമായി നിർത്തലാക്കിയിരുന്ന അബുദാബിയിലെ ജനപ്രിയ റാഫിൾ നറുക്കെടുപ്പ് ബിഗ് ടിക്കറ്റ് പ്രവർത്തനം പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. അടുത്ത തത്സമയ നറുക്കെടുപ്പ് ജൂൺ മൂന്നിനാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. ഇൗ നറുക്കെടുപ്പിൽ 10 ദശലക്ഷം ദിർഹമാണ് സമ്മാനം. രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒരെണ്ണം സൗജന്യമായി ലഭിക്കും. 

യുഎഇ നിയമങ്ങളിലും ചട്ടങ്ങളിലും വന്ന മാറ്റം കാരണം എല്ലാ പ്രമുഖ സ്വകാര്യ റാഫിൾ ഡ്രോ ഓപറേറ്റർമാരും ഈ വർഷത്തിന്റെ തുടക്കത്തിൽ അവരുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിയിരുന്നു. സുരക്ഷിതവും നിയന്ത്രിതവുമായ വാണിജ്യ ഗെയിമിങ് അന്തരീക്ഷത്തിനായി യുഎഇയുടെ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) നിബന്ധനകൾ അനുസരിക്കാനുള്ള സന്നദ്ധത വിലയിരുത്താനും സ്ഥിരീകരിക്കാനുമായിരുന്നു ഇടവേള. 

മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ബിഗ് ടിക്കറ്റ് യുഎഇയിൽ വളരെ ജനപ്രിയമാണ്. ഇന്ത്യക്കാരാണ് വിജയികളിൽ കൂടുതൽ. മലയാളികളടക്കം ഒട്ടേറെ പേരുടെ ജീവിതം തന്നെ മാറിമറിഞ്ഞു.  മറ്റു നറുക്കെടുപ്പുകളായ എമിറേറ്റ്സ് ഡ്രോ, മഹ്സൂസ് എന്നിവയും ഈ വർഷമാദ്യം താത്കാലികമായി നിർത്തലാക്കിയിരുന്നു.

കുന്നംകുളത്ത് കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു; 16 പേർക്ക് പരുക്ക്

തൃശ്ശൂർ: കുന്നംകുളം കുറുക്കൻപാറയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 16 പേർക്ക് പരുക്കേറ്റു. ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും മണ്ണ് കയറ്റി വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

ടോറസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഇരു വാഹനങ്ങളുടെയും ഡ്രൈവർമാർക്ക് ഗുരുതരമായി പരുക്കേറ്റു. ഇരുവരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന പരുക്കേറ്റ മറ്റുള്ളവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.