മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിനെതിരെ വക്കീൽ നോട്ടീസ് അയച്ച് സംഗീത സംവിധായകൻ ഇളയരാജ. ചിത്രത്തിൽ ‘കണ്‍മണി അന്‍പോട് കാതലന്‍’ എന്ന ഗാനം ഉപയോഗിച്ചതിനാണ് നിർമാതാക്കൾക്ക് നോട്ടീസ് അയച്ചത്. ഗാനം തന്റെ സൃഷ്ടിയാണെന്നും തന്റെ അനുമതി വാങ്ങാതെയാണ് സിനിമയുടെ അണിയറപ്രവർത്തകർ ആ ഗാനം ഉപയോഗിച്ചതെന്നുമാണ് ഇളയരാജ പറയുന്നത്.
‘മഞ്ഞുമ്മല്‍ ബോയ്‌സ്’ പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും ഇളയരാജ ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് നീങ്ങുമെന്നും നോട്ടീസില്‍ പറയുന്നു. ഒന്നുകിൽ അനുമതി തേടണമെന്നും അല്ലെങ്കിൽ ഗാനം മഞ്ഞുമ്മൽ ബോയ്സിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് പറയുന്നത്.
കമൽഹാസനെ നായകനാക്കി സന്താന ഭാരതി സംവിധാനം ചെയ്ത ‘ഗുണ’ എന്ന ചിത്രത്തിനു വേണ്ടി ഇളയരാജ ഈണമൊരുക്കിയ ഗാനമാണ് ‘കണ്‍മണി അന്‍പോട് കാതലന്‍’. മഞ്ഞുമ്മല്‍ ബോയ്‌സിൽ നിറഞ്ഞു നിൽക്കുന്നതും ഈ ഗാനമാണ്. മലയാളത്തിൽ ചിത്രം സൂപ്പർഹിറ്റായി മാറിയിരുന്നു.
മഞ്ഞുമ്മല്‍ ബോയ്‌സിൽ നിറഞ്ഞു നിൽക്കുന്ന ഗാനം ‘കണ്‍മണി അന്‍പോട് കാതലന്‍’…. വക്കീൽ നോട്ടീസ് അയച്ച് ഇളയരാജ
സ്വർണ്ണവിലയിൽ പവന് ഇന്ന് 800 രൂപ കുറഞ്ഞു
കൊച്ചി:സംസ്ഥാനത്ത് സ്വർണ്ണവിലയില്‍ കുറവ്. സ്വർണ്ണവില ഗ്രാമിന് 100 രൂപ കുറഞ്ഞ് 6730 രൂപയായി. പവന് 800 രൂപയുടെ കുറവാണുണ്ടായത്.
പവന്റെ വില 53840 രൂപയായാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 90 രൂപ കുറഞ്ഞ് 5600 രൂപയില്‍ എത്തി.
24 കാരറ്റിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വർണ്ണവില 2370 ഡോളറു൦ രൂപയുടെ വിനിമയ നിരക്ക് 83.26 ആണ്. വെള്ളി വില 97 രൂപയായി. 32 ഡോളറിന് അടുത്ത് വരെ പോയ വെള്ളി വില ഇപ്പോള്‍ 30.50 ഡോളറിലാണ് ആണ്.
പ്രതീക്ഷിച്ച പോലെ പണപ്പെരുപ്പം കുറയാത്തതിനാലും, ഏപ്രില്‍ മാസത്തെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലും തല്‍ക്കാലത്തേക്ക് പലിശനിരക്ക് കുറക്കില്ലെന്ന സൂചനകള്‍ യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസർവ് നല്‍കിയിരുന്നു. നിരക്ക് വീണ്ടും വർധിപ്പിക്കണമെന്നായിരുന്നു ചില അംഗങ്ങളുടെ അഭിപ്രായം. തിരഞ്ഞെടുപ്പ് വർഷമായതിനാല്‍ ഡോളർ ദുർബലമാകുന്നതിനോട് യു.എസ് സർക്കാർ താല്‍പര്യപ്പെടുന്നില്ലെന്നാണ് റിപ്പോർട്ടുകള്‍. ഇത് സ്വർണ്ണവില കുറയുന്നതിന് ഇടയാക്കി.
ഇംഗ്ലീഷ് പൗണ്ടു യു.എസ് ഡോളർ സൂചികയും ഉയർന്നത് സ്വർണ്ണവില കുറയുന്നതിന് കാരണമായി. നോർവേ,അയർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങള്‍ ഫലസ്തീനെ അംഗീകരിച്ചത് സ്വർണ്ണവില കുറയുന്നതിന് മറ്റൊരു കാരണമായി.
ഡോ. വന്ദനയെ കൊലപ്പെടുത്തിയത് അതിക്രൂരമായി: പ്രോസിക്യൂഷന്‍
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് കൊലചെയ്യപ്പെട്ട ഡോ. വന്ദനാ ദാസ് കേസില്‍ കുറ്റപത്രത്തിന്മേലുള്ള വാദം കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി. എന്‍. വിനോദ് മുമ്പാകെ പൂര്‍ത്തിയായി.
പ്രതിയെ കുറ്റവിമുക്തനാക്കണമെന്നുള്ള പ്രതിഭാഗം ഹര്‍ജിയെ എതിര്‍ത്തു കൊണ്ട് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ്. ജി. പടിക്കല്‍, കൃത്യമായ ഉദ്ദേശത്തോടെയും തയ്യാറെടുപ്പോടെയും പ്രതി നടത്തിയ നിഷ്ഠൂരമായ ആക്രമണമാണ് ഡോ. വന്ദനക്ക് നേരെയുണ്ടായതെന്ന് കോടതിയില്‍ വാദിച്ചു. അതുകൊണ്ടു തന്നെ പ്രതിക്കെതിരെ കൊലപാതകവും, കൊലപാതക ശ്രമവുമുള്‍പ്പെടെയുള്ള വകുപ്പുകള്‍ നിലനില്ക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
പ്രതിക്ക് മാനസിക രോഗമുള്ളതായ പ്രതിഭാഗം അഭിഭാഷകന്‍ ആളൂരിന്റെ വാദത്തെ ഖണ്ഡിച്ചു കൊണ്ട്, ഹോസ്പിറ്റലിലെ ഡ്രസിംഗ് റൂമില്‍ മനഃപൂര്‍വ്വമായി ബഹളമുണ്ടാക്കി, ആ ബഹളത്തിനിടയില്‍ കത്രിക കൈക്കലാക്കി പ്രതി കൈകളില്‍ ഒളിപ്പിച്ചുവെച്ചതും, ആക്രമിക്കപ്പെട്ടവരുടെയെല്ലാം ശരീരത്തിലെ പ്രധാന ഭാഗങ്ങളില്‍ പല തവണ മുറിവേല്‍പ്പിച്ചതും പ്രതിയുടെ ക്രൂരമായ ഉദ്ദേശത്തെ വെളിവാക്കുന്നതാണെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു.
വന്ദനയെ കൈകള്‍ പിടിച്ച് ബലമായി ഇരുത്തി ഇരുപത്തിയാറു തവണ നെഞ്ചത്തും മുഖത്തും മറ്റും കുത്തി പരിക്കേല്‍പ്പിച്ചു എന്നത് കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെ തന്നെയുള്ള ആക്രമണമായിരുന്നു എന്നത് തെളിയിക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
അന്വേഷണ വേളയില്‍ വിവരങ്ങള്‍ പോലീസ് പത്ര മാധ്യമങ്ങളില്‍ നല്കി എന്ന ആരോപണം പ്രതിഭാഗം കോടതിയില്‍ ഉയര്‍ത്തി. എന്നാല്‍ സത്യസന്ധമായ കേസ് അന്വേഷണ വിവരങ്ങള്‍ പത്ര മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് മാധ്യമ ധര്‍മ്മമാണെന്നും അതിനെ വിലക്കാന്‍ സാധിക്കുകയില്ലെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. ഹര്‍ജിയില്‍ കോടതി 29ന് വിധി പറയും.
കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ്. ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.
വേങ്ങ കൊച്ച് മാമ്പുഴ വീട്ടിൽ സരോജിനിയമ്മ നിര്യാതയായി
ശാസ്താംകോട്ട.വേങ്ങ കൊച്ച് മാമ്പുഴ വീട്ടിൽ ശശിധരൻ പിള്ളയുടെ ഭാര്യ, സരോജിനിയമ്മ (65) അന്തരിച്ചു , മക്കൾ, ലക്ഷ്മി , രാജലക്ഷ്മി, സീതാലക്ഷമി, ഒരുമക്കൾ, ശിവപ്രസാദ്, സുനിൽ ,സുജിത്ത്, സംസ്കാര ചടങ്ങുകൾ ഇന്ന് 3 മണിക്ക് വേങ്ങ പൊട്ടക്കണ്ണൻ മുക്കിന് പടിഞ്ഞാറ് വശം ഉള്ള സ്വവസതിയിൽ ,
ചികിത്സക്കായി കൊൽക്കത്തയിലെത്തിയ ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ടു; മൂന്ന് പേർ അറസ്റ്റിൽ
കൊൽക്കത്ത: ചികിത്സയ്ക്കായി കൊൽക്കത്തയിലെത്തി കാണാതായ ബംഗ്ലാദേശ് എം.പി. ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. ഭരണകക്ഷിയായ അവാമി ലീഗിന്റെ മുതിർന്ന എം.പി.യായ അൻവാറുൾ അസിം അനാർ (56) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിൽ മൂന്നുപേർ അറസ്റ്റിലായിട്ടുണ്ട്. കേസ് അന്വേഷിക്കാൻ സിഐഡി സംഘത്തെയും നിയോഗിച്ചു. കൊൽക്കത്ത ന്യൂടൗണിലെ ഫ്‌ളാറ്റിൽ നിന്ന് എം.പി.യുടെ വികൃതമാക്കപ്പെട്ട മൃതദേഹം കണ്ടെത്തിയതായി ബംഗ്ലാദേശി മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
കേച്ചേരിയിൽ ബസുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്
തൃശൂർ: കേച്ചേരിയിൽ കെഎസ്ആർറ്റിസി ബസ്സിന് പിറകിൽ സ്വകാര്യ ബസ്സിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. കുന്നുംകുളത്തേക്ക് പോകുകയായിരുന്നു ബസ്സുകൾ.അപകടത്തെ തുടർന്ന് അല്പനേരം ഈ റൂട്ടിൽ ഗതാഗത തടസ്സം ഉണ്ടായി.
പശുക്കിടാവിനെ തെരുവുനായകൾ കടിച്ചുകൊന്നു
ശാസ്താംകോട്ട: രണ്ടുമാസം പ്രായമായ പശുക്കിടാവിനെ തെരുവുനായക്കൂട്ടം ക്രൂരമായി കടിച്ചുകൊന്നു. ശൂരനാട് വടക്ക് ബിഎസ്എന്‍എല്‍ ഓഫീസിനു സമീപം ക്ഷീരകര്‍ഷകനായ തോണ്ടലില്‍ കൃഷ്ണന്‍കുട്ടി നായരുടെ വീട്ടിലെ പശുക്കിടാവാണ് തെരുവ് നായ്ക്കളുടെ കടിയേറ്റ് ചത്തത്.
കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. വീടിനു പരിസരത്ത് തള്ളപ്പശുവിനോടൊപ്പം നില്‍ക്കുകയായിരുന്ന കിടാവിനെ കൂട്ടമായി എത്തിയ തെരുവുനായകള്‍ ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. രണ്ടാഴ്ച മുന്‍പാണ് റോഡരികില്‍ ബസ് കാത്തുനിന്ന വീട്ടമ്മയെ കൂട്ടമായി എത്തിയ തെരുവ് നായക്കൂട്ടം ഗുരുതരമായി കടിച്ച് പരിക്കേല്‍പ്പിച്ചത്.
ലോക് സഭ തെരഞ്ഞെടുപ്പ്: ആറാം ഘട്ട പരസ്യ പ്രചരണം ഇന്ന് അവസാനിക്കും
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആറാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 58 മണ്ഡലങ്ങളിലാണ് മേയ് 25ന് ജനവിധിയെഴുതുക.
ഡല്‍ഹിയിലും ആറ് സംസ്ഥാനങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹരിയാനയിലെ പത്ത് മണ്ഡലങ്ങളും പശ്ചിമ ബംഗാളിലെ ഏഴ് മണ്ഡലങ്ങളും ഇതില്‍ ഉള്‍പ്പെടും.
യുപിയിലെ 14 മണ്ഡലങ്ങളും ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളിലേക്കും ആറാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. മേനകാ ഗാന്ധി, കനയ്യകുമാർ, സുഷമ സ്വരാജിന്‍റെ മകള്‍ ബാൻ സുരി അടക്കമുള്ള പ്രമുഖ സ്ഥാനാർഥികള്‍ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്.
വാർത്താനോട്ടം
2024 മെയ് 23 വ്യാഴം
BREAKING NEWS
?മഴ:കോഴിക്കോട് മാവൂർ മേഖലയിൽ വൻ കൃഷി നാശം, ചാലിയാറിൽ ജലനിരപ്പുയർന്നു.
?കേരളത്തിൽ മഴ കനക്കുന്നു. എറണാകുളം മുതൽ വയനാട് വരെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
?പന്തീരങ്കാവ് ദേശീയ പാതയുടെ സർവീസ് റോഡ് തകർന്നു.

?മഴ: സംസ്ഥാനത്ത് പല ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്, മതിലുകൾ ഇടിഞ്ഞും ,മരം വീണും നാശനഷ്ടങ്ങൾ
?അവയവകടത്തിൽ കൂടുതൽ ഇരകൾ, സാബിത്ത് മുഖ്യകണ്ണിയെന്ന് അന്വേഷണ സംഘം
?പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്ത കേസ്: 51 പ്രതികൾ കൊല്ലം പ്രിൻസിപ്പൽ സെഷൻ കോടതിയിൽ ഹാജരാകാൻ നോട്ടീസ്

?കണ്ണൂരിൽ മങ്ങാട്ടിടത്ത് റോഡ് വീതി കൂട്ടാൻ സ്ഥലം വിട്ടു നൽകിയില്ലെന്നാരോപിച്ച്, രാത്രി വീട്ടുകാരെ പൂട്ടിയിട്ട് മണ്ണുമാന്തി കൊണ്ട് മതിലും ഗേറ്റും പൊളിച്ചതായി പരാതി.
? പെരിയാറിലെ മത്സ്യക്കരുതി ഇറിഗേഷൻ വകുപ്പിൻ്റെ റിപ്പോർട്ടിൽ പഴി സർക്കാർ വകുപ്പുകൾക്ക്.

? കേരളീയം ?
? പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതില്‍ അന്വേഷണത്തിന് വിദഗ്ദസമിതി രൂപീകരിച്ചു. ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണ സമിതി രൂപീകരിച്ചു. ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ഏഴംഗ സമിതി രൂപീകരിച്ച് ഉത്തരവും ഇറക്കി.
? സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട്. ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരുo . 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റും വീശുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

? തിരുവനന്തപുരം ജില്ലയില്‍ വേനല്‍ മഴയെ തുടര്‍ന്ന് 11 കോടിയുടെ കൃഷിനാശം. 1789 കര്‍ഷകര്‍ക്കാണ് കൃഷിനാശം സംഭവിച്ചത്. ജില്ലയില്‍ 6 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.
? സംസ്ഥാനത്തെ ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം 52 ദിവസമായിരിക്കുമെന്ന് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ജൂണ്‍ 9 അര്‍ധരാത്രി 12 മണി മുതല്‍, ജൂലൈ 31 അര്‍ധരാത്രി 12 മണി വരെയാണ് നിരോധനം .

? കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്നും 4.82 കിലോ ഗ്രാം സ്വര്‍ണ്ണം പിടികൂടി. നാല് സ്ത്രീകളടക്കം ആറ് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.എയര്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് 3.48 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്.
? ചെറ്റക്കണ്ടി രക്തസാക്ഷി സ്മാരക ഉദ്ഘാടനത്തില്‍ എം.വി ഗോവിന്ദന്‍ പങ്കെടുത്തില്ല. എം.വി ജയരാജനാണ് സ്മാരകം ഉദ്ഘാടനം ചെയ്തത്.

?പെരിയാറില്‍ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങിയതിനെ തുടര്‍ന്ന് നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ആറ് മാസത്തേക്ക് സൗജന്യ റേഷന്‍ ശുപാര്‍ശ ചെയ്യുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രതിഷേധക്കാര്‍ക്ക് ചീഫ് എന്‍ജിനീയര്‍ ഉറപ്പ് നല്‍കി.
?? ദേശീയം ??
? താരപ്രചാരകരുടെ പ്രസംഗം നിയന്ത്രിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബി ജെ പി – കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍മാര്‍ക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

? അദാനി ഗ്രൂപ്പ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വിറ്റത് നിലവാരം കുറഞ്ഞ കല്‍ക്കരിയെന്നും കോടികളുടെ അഴിമതിയെന്നും റിപ്പോര്‍ട്ട്. ഇന്‍ഡോനേഷ്യയിലെ വിതരണക്കാരില്‍നിന്ന് വാങ്ങിയ കുറഞ്ഞ നിലവാരമുള്ള കല്‍ക്കരി, തുക പെരുപ്പിച്ചു കാട്ടി തമിഴ്നാടിന്റെ പൊതുമേഖലാ സ്ഥാപനമായ ടാംഗെട്‌കോക്ക് നല്‍കിയെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
? സ്വാതി മലിവാള്‍ കേസില്‍ സത്യം തെളിയിക്കപ്പെടണമെന്നും നീതി നടപ്പിലാക്കപ്പെടണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സംഭവം നടക്കുന്ന സമയം താന്‍ വീട്ടില്‍ ഇല്ലായിരുന്നുവെന്നും അതുകൊണ്ടുതന്നെ നടന്നത് എന്താണെന്ന് അറിയില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

? പുണെയില്‍ മദ്യലഹരിയില്‍ ആഡംബരക്കാറിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ കൗമാരക്കാരന്റെ ജാമ്യം റദ്ദാക്കി ജുവനൈല്‍ കോടതി. ജാമ്യം നല്‍കി മൂന്ന് ദിവസത്തിന് ശേഷമാണ് കോടതിയുടെ നടപടി.
? പശ്ചിമ ബംഗാളില്‍ 2010 ന് ശേഷം നല്‍കിയ എല്ലാ ഒബിസി സര്‍ട്ടിഫിക്കറ്റുകളും റദ്ദാക്കി കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. 2010 ന് മുന്‍പ് ഒബിസി സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരുടേത് സാധുവായി തുടരും. 2010 ന് ശേഷം ഒബിസി സംവരണത്തിലൂടെ ജോലി ലഭിച്ചവരെ നടപടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ ചട്ടം ലംഘിച്ചാണ് വിതരണം ചെയ്യുന്നതെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ അംഗീകരിച്ചാണ് ഹൈക്കോടതി നടപടി.

? ഇവിഎം സുരക്ഷയില്‍ ഗുരുതര വീഴ്ച്ചയെന്ന് അഹമ്മദ് നഗറിലെ എന്‍സിപി സ്ഥാനാര്‍ത്ഥി നിലേഷ് ലാങ്കെ. അഹമ്മദ് നഗറിലെ ഇവിഎം സൂക്ഷിച്ച സട്രോങ് റൂമിന് സമീപം അഞ്ജാതന്‍ എത്തിയെന്നും ഇയാള്‍ സിസിടിവി ക്യാമറകള്‍ ഓഫാക്കാന്‍ ശ്രമിച്ചുവെന്നുമാണ് ആരോപണം. സ്ട്രോങ് റൂമിലെ ദൃശ്യങ്ങളും ലാങ്കെ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം സുപ്രിയ സുലെയും സുരക്ഷ വീഴ്ച്ച ചൂണ്ടിക്കാട്ടിയിരുന്നു.
? കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസില്‍ ബോംബ് ഭീഷണി. നോര്‍ത്ത് ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന ഓഫീസിന് ഇ മെയില്‍ മുഖാന്തരമാണ് ഭീഷണിസന്ദേശം എത്തിയത്. ബോംബ് നിര്‍വീര്യമാക്കല്‍ സംഘവും അഗ്നിരക്ഷാ സേനാംഗങ്ങളും സ്ഥലത്തെത്തി പരിശോധന നടത്തി. സന്ദേശം വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

? കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍ റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനായി ചൊവ്വാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എത്തിയ നടന്‍ ഷാരൂഖ് ഖാനെ കടുത്ത ചൂടിനേത്തുടര്‍ന്നുണ്ടായ നിര്‍ജലീകരണം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഹമ്മദാബാദിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു.
?? അന്തർദേശീയം ??
? പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് അയര്‍ലന്‍ഡ്, നോര്‍വേ, സ്പെയിന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍. ഈ തീരുമാനം ഇസ്രയേലിന് എതിരല്ല, സമാധാനത്തിന് വേണ്ടിയാണെന്ന് സ്പെയിന്‍ പ്രതികരിച്ചു. തീരുമാനം പലസ്തീന്‍ സ്വാഗതം ചെയ്തു.

? ബ്രിട്ടനില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി റിഷി സുനക്ക്. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ രാജാവിന്റെ അനുമതി ലഭിച്ചതോടെ ജൂലൈ നാലിന് തിരഞ്ഞെടുപ്പ് നടക്കും. അഭിപ്രായ സര്‍വേകളില്‍ ഇന്ത്യന്‍ വംശജന്‍ കൂടിയായ റിഷി സുനക്കിന്റെ പാര്‍ട്ടി പിന്നിട്ട് നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. റിഷി സുനക്ക് സര്‍ക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടെന്നിരിക്കെയാണ് 8 മാസം കാലാവധി ബാക്കി നില്‍ക്കെ അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് പ്രഖ്യാപനം.
? കായികം ⚽
? സഞ്ജുവും സംഘവും റോയലായി ഐപിഎല്ലിന്റെ ക്വാളിഫയറിലേക്ക് കടന്നപ്പോള്‍ കോലിക്കും ആര്‍സിബിക്കും വീണ്ടും കണ്ണീര്‍മടക്കം. ആറ് തുടര്‍ വിജയങ്ങളുടെ പകിട്ടുമായി എലിമിനേറ്റര്‍ പോരാട്ടത്തിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിനെ നാലു വിക്കറ്റിന് തകര്‍ത്ത് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തിന് അര്‍ഹത നേടി.

?ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂരിന് 8 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ ബാക്കി നില്‍ക്കേ വിജയലക്ഷ്യം മറികടന്നു.
? ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദുമായി രാജസ്ഥാന്‍ ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്നവര്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും
കോട്ടയത്ത് മീൻപിടിക്കാൻ പോയ യുവാവ് മുങ്ങി മരിച്ചു
കോട്ടയം: നീണ്ടൂരിൽ തോട്ടിൽ മീൻ പിടിക്കാൻ പോയതിനിടെ തോട്ടിൽ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കിട്ടി.
ഓണംതുരുത്ത് മങ്ങാട്ട് കുഴി വിമോദ് കുമാർ (50) ആണ് മരിച്ചത്.ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വെള്ളകെട്ടിൽ കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കിട്ടിയത്.






































