Home Blog Page 2692

ശവസംസ്‌കാരച്ചടങ്ങിന് എത്തിയവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു

തൊടുപുഴ: ഇടുക്കി ഇരട്ടയാര്‍ ഉപ്പുകണ്ടത്ത് ശവസംസ്‌കാരച്ചടങ്ങിന് എത്തിയവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. ഉപ്പുകണ്ടം സ്വദേശി നെല്ലം പുഴയില്‍ സ്‌കറിയ ആണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു.

വൈകീട്ട് മൂന്ന് മണിയോടെയാണ് ശവസംസ്‌കാര ചടങ്ങിന് എത്തിയവരുടെ ഇടയിലേക്ക് കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. കാര്‍ സ്‌കറിയയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. ഉടന്‍ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇവര്‍ കട്ടപ്പനയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കറിയുടെ മൃതദേഹം കട്ടപ്പന ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്, വയനാട് ഒഴിയും

ന്യൂഡെല്‍ഹി: രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും. കോൺഗ്രസ് പ്രവർത്തക സമിതിയുടെ പൊതുവികാരം രാഹുൽ ഗാന്ധിയെ അറിയിച്ചതായി കെ.സി വേണുഗോപാൽ പറഞ്ഞു. വൈകിട്ട് 6ന് ചേരുന്ന പാർലമെൻ്ററി പാർട്ടി യോഗത്തിൽ രാഹുൽ ഗാന്ധി സമ്മതം അറിയിക്കുന്നതോടെ തീരുമാനം പ്രഖ്യാപിക്കും.
വയനാട് മണ്ഡലം ഒഴിയാനും സാധ്യതയേറെയാണ്.

ഇടതുപക്ഷമാണ് തന്റെ ഹൃദയപക്ഷം; പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും ഗീവർഗീസ് മാർ കൂറിലോസ്

തിരുവല്ല:
സർക്കാരിനെതിരായ തന്റെ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് യാക്കോബായ സഭ മുൻ നിരണം ഭദ്രസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. തന്റെ നേർക്കുള്ള വ്യക്തിപരമായ പരാമർശങ്ങളോട് പ്രതികരിച്ചിട്ടില്ല. അത് ഇനി ഉണ്ടാവില്ലെന്നും ഗീവർഗീസ് കൂറിലോസ് പറഞ്ഞു. ഇടതുപക്ഷമാണ് തന്റെ ഹൃദയപക്ഷമെന്നും ഗീവർഗീസ് മാർ കൂറിലോസ് കൂട്ടിച്ചേർത്തു.

പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. വിഷയം അവസാനിച്ചു. പറഞ്ഞത് പറഞ്ഞതാണ്. അതിന് അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ ഇല്ല. വ്യക്തിപരമായ പരാമർശങ്ങളോട് പ്രതികരിച്ചിട്ടില്ല. അത് ഇനി ഉണ്ടാകില്ല. ഇതിന് അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ ഇല്ല. മറ്റൊരു വാക്കും എന്റെ പക്കൽ നിന്നും കിട്ടില്ല. ഞാൻ എന്നും ഇടതുപക്ഷത്തായിരിക്കും. ഇടതുപക്ഷമാണ് എന്റെ ഹൃദയപക്ഷം എന്നും ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.

കിറ്റ് രാഷ്ട്രീയത്തിൽ ഒന്നിലധികം തവണ ജനം വീഴില്ലെന്നും പ്രളയവും മഹാമാരിയും എപ്പോഴും രക്ഷക്കെത്തണമെന്നില്ലെന്നും ധാർഷ്ട്യം തുടർന്നാൽ വലിയ തിരിച്ചടിയുണ്ടാകുമെന്നുമായിരുന്നു വിമർശനം. പിന്നാലെ പരസ്യവിമർശനവുമായി മുഖ്യമന്ത്രിയെത്തി. പ്രളയം വീണ്ടും വരണമെന്ന് പറയുന്ന ചില വിവരദോഷികൾ പുരോഹിതന്മാരുടെ ഇടയിലും ഉണ്ടാവുമെന്നാണ് ഈ പ്രസ്താവനയിലൂടെ വ്യക്തമാകുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

റാങ്കുകളുടെ തിളക്കത്തിൽ ശാസ്താംകോട്ട കെ.എസ്.എം ദേവസ്വം ബോർഡ് കോളേജ്

DCIM100MEDIADJI_0062.JPG

ശാസ്താംകോട്ട:കേരള സർവ്വകലാശാല കഴിഞ്ഞ ഏപ്രിൽ നടത്തിയ ബി.എ,ബി.എസ് സി,ബി.വോക് ബിരുദ പരീക്ഷകളിൽ ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജ് മികച്ച വിജയം കരസ്ഥമാക്കി.കോളേജിലെ വിവിധ വിഭാഗങ്ങൾ സർവ്വകലാശാലയുടെ വിജയ ശതമാനത്തേക്കാൾ ഉയർന്ന വിജയമാണ് കരസ്ഥമാക്കിയത്.നിരവധി വിദ്യാർത്ഥികളെ ആദ്യ സ്ഥാനങ്ങളിൽ എത്തിക്കാനും കഴിഞ്ഞു.ബി.എ (മലയാളം) പരീക്ഷയിൽ ആര്യ കെ.അനിൽ രണ്ടാം സ്ഥാനവും ദേവി ഹരി നാലാം സ്ഥാനവും നേടി.ബി.എസ്.സി (പോളിമർ കെമിസ്ട്രി) പരീക്ഷയിൽ അർജുൻ കുമാർ .എ ഒന്നാം സ്ഥാനവും,ഗൗരി.ടി മൂന്നാം സ്ഥാനവും,ദേവൻ എസ്.എസ്
അഞ്ചാം സ്ഥാനവും നേടി.ബി.എ(സംസ്കൃതം) -ആര്യ സുരേഷ് മൂന്നാം സ്ഥാനം നേടി.ബി.എ (ഹിന്ദി) -അനൈന അനിൽ അഞ്ചാം സ്ഥാനത്തിന് അർഹയായി.3 വർഷം ദൈർഘ്യമുള്ള
ഫുഡ് പ്രൊസസിങ്,സോഫ്റ്റ്‌വെയർ ഡവലപ്‌മെന്റ് എന്നീ രണ്ട് ബി.വോക്.
കോഴ്സുകളുടെ ഫലത്തിലും കോളേജ് ഏറെ മുന്നിലാണ്.

ബി.വോക്.ഫുഡ് പ്രോസസിംഗിൽ അയന ബിജു,റിച്ച .ആർ,മാളവിക.എസ്.കുമാർ എന്നിവർ ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടി.ബി.വോക്.സോഫ്റ്റ്‌വെയർ ഡവലപ്മെന്റിൽ അലീന എസ്.ജെ. മൂന്നാം സ്ഥാനത്തെത്തി.കേരള സർവ്വകലാശാല നടത്തുന്ന ആറ് മാസത്തെ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പരീക്ഷയിൽ യമുന.എസ് ഒന്നാം സ്ഥാനം നേടി.സാമ്പത്തികമായി ഏറെ പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന കലാലയത്തിന് ചരിത്ര വിജയം നേടാനായത് ഏറെ അഭിമാനാർഹമായ കാര്യമാണെന്ന് പ്രിൻസിപ്പൽ പ്രൊഫ.കെ.സി പ്രകാശ് പറഞ്ഞു.

എൽഡിഎഫിലെ രാജ്യസഭ സീറ്റ് ,ഉഭയകക്ഷി ചർച്ചയിലും ധാരണയായില്ല

ന്യൂഡെല്‍ഹി. എൽ.ഡി.എഫിലെ രാജ്യസഭ സീറ്റ് വിഭജഭനത്തിൽ ഉഭയകക്ഷി ചർച്ചയിലും ധാരണയായില്ല.സിപിഐ,കേരള കോൺഗ്രസ്സ് എം എന്നിവരുമായിട്ടാണ് സിപിഐഎം ചർച്ച നടത്തിയത്.രാജ്യസഭ സീറ്റിൽ വിട്ടു വീഴ്ച്ചയ്ക്കില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം പറഞ്ഞു. മറ്റു പദവികളെ കുറിച്ച് ചർച്ച നടന്നിട്ടില്ലെന്നു ജോസ് കെ മാണിയും പ്രതികരിച്ചു.

ഒറ്റ സീറ്റിൽ അവകാശവാദം ഉന്നയിച്ചത് നാല് പാർട്ടികൾ.സിപിഐയും,കേരളകോൺഗ്രസ്സ് എമ്മും,ആർ.ജെ.ഡിയും,ജെ.ഡി.എസും. മുഖ്യമന്ത്രി പിണറായി വിജയൻ,സിപിഐഎം
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവരാണ് ബിനോയ്‌ വിശ്വം,ജോസ് കെ
മാണി എന്നിവരുമായി ചർച്ച നടത്തിയത്. രാജ്യസഭ സീറ്റ് കിട്ടിയില്ലെങ്കിൽ കേരള കോൺഗ്രസ് എം മുന്നണി വിടാൻ സാധ്യതയുണ്ടെന്നും,മുന്നണിയുടെ കെട്ടുറപ്പിനു വേണ്ടി സീറ്റില് വിട്ടുവീഴ്ച ചെയ്യണമെന്നും സിപിഐയോട് സിപിഐഎം ആവശ്യപ്പെട്ടു.എന്നാൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന നിലപാടാണ് സിപിഐ സ്വീകരിച്ചത്

കോട്ടയം സീറ്റ് കൂടി തോറ്റതോടെ പാർലമെൻറില്‍ പ്രാതിനിധ്യം ഇല്ലന്നും, രാജ്യസഭാ സീറ്റ് നൽകണമെന്നും കേരള കോൺഗ്രസ് എം ചെയ‍ര്‍മാന് ജോസ് കെ മാണി ഉഭയകക്ഷി ചർച്ചിൽ ആവശ്യപ്പെട്ടു.

തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് നടക്കുന്ന ഇടതുമുന്നണി യോഗത്തിന് മുന്നോടിയായി തീരുമാനം അറിയിക്കാം എന്നാണ് സിപിഐഎം രണ്ട് പാർട്ടികളേയും അറിയിച്ചിരിക്കുന്നത്.സീറ്റ് ആവശ്യം ശക്തമായി ഉന്നയിക്കുന്ന ആർജെഡിയെ ചർച്ചയ്ക്ക് വിളിക്കാതിരുന്നതും ശ്രദ്ധേയമായി.

കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു വീണു,അമ്മയ്ക്കും മകനും പരുക്കേറ്റു

തിരുവനന്തപുരം .നഗരൂരിൽ കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു വീണു അപകടം.നഗരൂർ കോയിക്കമൂല സ്വദേശി ദീപുവിന്റെ വീടാണ് തകർന്നത്.
ദീപുവും വയസ്സായ മാതാവും
വീടിനുള്ളിൽ ഉറങ്ങുന്ന സമയത്തായിരുന്നു അപകടം.മേൽക്കൂര തകർന്നു വീണു ദീപുവിനും മാതാവിനും പരിക്കേറ്റു.
ഇരുവരെയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.ദീപുവിന്റെ തലയ്ക്കും മാതാവിൻ്റെ ശരീര ഭാഗങ്ങളിലുമാണ് പരിക്കേറ്റത്.നഗരൂർ ഭാഗങ്ങളിൽ
കഴിഞ്ഞ മൂന്നു ദിവസമായി കനത്ത മഴ തുടരുകയാണ്.

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ, മന്ത്രി സഭയുടെ ഘടന ഇങ്ങനെ

ന്യൂഡെല്‍ഹി. മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ. രാഷ്ട്രപതി ഭവനിൽ വൈകിട്ട് 7 15നാണ് നരേന്ദ്രമോദി മൂന്നാം തവണ പ്രധാനമന്ത്രിയായി സത്യവാചകം ചൊല്ലുക. കേവല ഭൂരിപക്ഷം ബിജെപിക്ക് ഇല്ലാത്ത സാഹചര്യത്തിൽ ഘടകകക്ഷികളുടെ കൂടി പിന്തുണയോടു കൂടി കൂട്ടുകക്ഷി സർക്കാരാണ് നരേന്ദ്രമോദി മൂന്നാം തവണ യാഥാർത്ഥ്യമാക്കുന്നത്.

സർക്കാർ രൂപീകരിക്കാനായി രാഷ്ട്രപതി ഇന്നലെയാണ് നരേന്ദ്രമോദിയെ ക്ഷണിച്ചത്.സർക്കാർ രൂപീകരിക്കാനായി രാഷ്ട്രപതി ഇന്നലെയാണ് നരേന്ദ്രമോദിയെ ക്ഷണിച്ചത്.

കേന്ദ്രമന്ത്രി സഭയുടെ ഘടന ഇങ്ങനെയെന്ന്സൂചന : 12-15 മന്ത്രി സ്ഥാനങ്ങൾ ഘടക കക്ഷികൾക്ക്. TDP യ്ക്ക് ഒരു ക്യാബിനെറ്റ് മന്ത്രി പദവും 2 സഹമന്ത്രി പദവും. TDP യുടെ ഡെപ്യൂട്ടി സ്പീക്കർ പദവി പിന്നീട് പരിഗണിയ്ക്കും.

JDU വിന് 1 ക്യാബിനെറ്റ് 1-2 സഹമന്ത്രി പദം. LJP യ്ക്കും JDS നും ഒരു ക്യാബിനെറ്റ് മന്ത്രി പദവിയോ ഒരു സ്വതന്ത്ര ചുമതലയുള്ള മന്ത്രിപദവിയോ ലഭിയ്ക്കും. ശിവസേന, എൻ.സി.പി യ്ക്കും ഒരു ക്യാബിനെറ്റ് മന്ത്രി പദവിയോ ഒരു സ്വതന്ത്ര ചുമതലയുള്ള മന്ത്രിപദവിയോ ലഭിയ്ക്കും.

ഞായറാഴ്ച ഏഴ് പതിനഞ്ചിന് രാഷ്ട്രപതി ഭവനിലെ ഫോർ കോർട്ടിൽ നരേന്ദ്രമോദി സത്യവാചകം ചെല്ലും. പ്രധാനമന്ത്രിയായി സത്യ വാചകം ചൊല്ലുന്ന നരേന്ദ്രമോദിക്കൊപ്പം 57 ഓളം മന്ത്രിമാരും അധികാരം ഏൽക്കും. സത്യപ്രതിജ്ഞ ചടങ്ങുകൾക്കായി രാഷ്ട്രപതി ഭവനിലെ ഫോർ കോർട്ടിൽ തകൃതിയായ ഒരുക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നേപ്പാൾ, ശ്രീലങ്ക, മാലാദ്വീപ്, ഭൂട്ടാൻ, ബംഗ്ലാദേശ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർ നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷിയാകും. മൂന്നാം തവണ നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുന്ന സാഹചര്യത്തിൽ രാജ്യവ്യാപകമായി വിപുലമായ പരിപാടികളാണ് ബിജെപിയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്. അധികാരത്തിലെത്തുന്ന നരേന്ദ്രമോദി സർക്കാർ ജനക്ഷേമ പദ്ധതികൾ വ്യാപിപ്പിക്കുന്നതിന് ഭാഗമായി 100 ദിന കർമ്മപരിപാടികൾ പ്രഖ്യാപിക്കും. നിയുക്ത കേന്ദ്ര മന്ത്രിമാരുടെ പട്ടിക ഇന്ന് രാത്രിയോടുകൂടി രാഷ്ട്രപതി ഭവന കൈമാറും എന്നാണ് വിവരം. ഘടകകക്ഷികളും ആയുള്ള ഉഭയകക്ഷി ചർച്ചകൾ ഇന്ന് വൈകിട്ടൊടെ പൂർത്തിയാക്കും.

കളം വിടാനുറച്ച് കെ.മുരളീധരൻ

കോഴിക്കോട്:
ഇനി പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന നിലപാട് ആവർത്തിച്ച് കെ മുരളീധരൻ. തത്കാലം പൊതുരംഗത്തേക്ക് ഇല്ല. സാധാരണ പ്രവർത്തകനായി പാർട്ടിക്കൊപ്പമുണ്ടാകും. കോൺഗ്രസ് പ്രവർത്തകർ ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്. തമ്മിൽ തല്ലിയാൽ വരും തെരഞ്ഞെടുപ്പുകളിൽ തോൽവിയായിരിക്കും ഫലമെന്നും മുരളീധരൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. പൊതുരംഗത്തേക്ക് തത്കാലമില്ല. സ്ഥാനാർഥിയായോ പാർട്ടി നേതൃസ്ഥാനത്തേക്കോ ഇല്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വരുമ്പോൾ സജീവമാകും. തെരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്ത് ഉണ്ടാകും. തോൽവിയിൽ ഒരു നേതാക്കളെയും കുറ്റപ്പെടുത്താനില്ല.

എന്ത് സംഭവിച്ചാലും ഇത്രയൊക്കെ സഹായിച്ച പാർട്ടി വിട്ട് പോകില്ല. വടകരയിൽ ഞാനാണ് തെറ്റുകാരൻ. അവിടുന്ന് പോകേണ്ട കാര്യമില്ലായിരുന്നു. ഇനി എവിടേക്കുമില്ല. തന്റേത് വിമതസ്വരമല്ല, തനിക്ക് ഇത്രയെ അച്ചടക്കമുള്ളൂവെന്നും മുരളീധരൻ പറഞ്ഞു.

ഒരാവശ്യത്തിന് വണ്ടി മോഷ്ടിച്ചതാ, പാവപ്പെട്ടവനാ ചേട്ടാ, ക്ഷമിക്കണമെന്ന് പറഞ്ഞാല്‍ വിശാല ഹൃദയനായ ആശാന്‍ എന്തു ചെയ്യും

Hand holding motorcycle car key

പാലക്കാട്. ഒരാവശ്യത്തിന് വണ്ടി മോഷ്ടിച്ചെങ്കിലെന്താ അന്തസുള്ള മോഷ്ടാവ് അത് തിരികെ നല്‍കിയാല്‍ പിന്നെ എന്ത് പരാതി. നിസ്സഹായത മൂലം വാഹനം മോഷ്ടിക്കേണ്ടി വന്നയാളോട് വാഹന ഉടമ ക്ഷമിച്ച അപൂര്‍വ വാര്‍ത്ത പാലക്കാട് കണ്ണന്നൂരില്‍ നിന്നാണ് ,കണ്ണന്നൂര്‍ സ്വദേശി ദീപുവിന്റെ ബൈക്ക് കവര്‍ന്ന മോഷ്ടാവ് തനിക്കുണ്ടായ നിസ്സഹായത വ്യക്തമാക്കുകയും ബൈക്ക് ഭദ്രമായി തിരിച്ചേല്‍പ്പിക്കുകയും ചെയ്തതോടെയാണ് ദീപു മോഷ്ടാവിനോട് ക്ഷമിക്കാന്‍ തീരുമാനിച്ചത്,ഞാന്‍ പാവപ്പെട്ടവനാ ചേട്ടാ,എന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് ആയാളുടെ കത്ത് ആരംഭിക്കുന്നത്


വ്യാഴാഴ്ച അര്‍ദ്ധരാത്രിയില്‍ ആണ് സംഭവം . കണ്ണന്നൂരിലെ കടയില്‍ നിന്ന് വീട്ടിലെത്തിയ ദീപു വീട്ടില്‍ ബൈക്ക് നിര്‍ത്തി കാറെടുത്ത് പുറത്ത് പോയി,രാവിലെ അമ്മ വന്ന് വിളിക്കുമ്പോഴാണ് ബൈക്ക് മോഷണം പോയ വിവരമറിയുന്നത്,എന്നാല്‍ കാര്‍ പോര്‍ച്ചില്‍ വണ്ടിയുടെ താക്കോലും ഒരു കുറിപ്പും കണ്ടതോടെ സന്തോഷമായി.കത്തില്‍ പറയുന്നത് ഇങ്ങനെ…ഗുരുതരാവസ്ഥയിലുളള സുഹൃത്തിനെ കാണാന്‍ ആശുപത്രിയില്‍ പോകാന്‍ എടുത്തതാണ്,സൈക്കിള്‍ അന്വേഷിച്ചിട്ട് കിട്ടിയില്ല,ഞാനൊരു പാവമാണ് ചേട്ടാ പരാതി കൊടുക്കരുത്,പെട്രോള്‍ തീര്‍ന്ന ബൈക്ക് എവിടെയുണ്ടെന്നും കത്തില്‍ പറയുന്നു.

തന്നെ നന്നായി അറിയാവുന്ന ആരെങ്കിലുമായിരിക്കും മോഷണത്തിന് പിന്നിലെന്നാണ് ദീപു പറയുന്നത്,എന്തായാലും കത്തില്‍ പറയുന്നത് പോലെ പരാതി കൊടുക്കാനൊന്നും വിശാലഹൃദയനായ ദീപു മുതിര്‍ന്നിട്ടില്ല. പാലക്കാട് സൗത്ത് സ്റ്റേഷനില്‍ കത്ത് സമര്‍പ്പിച്ച് പരാതിയില്ലെന്ന സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ് ബൈക്ക് ഉടമ.

.troll pic used

റേഷൻ കടകൾ കാലിയാവുന്നു, കരാറുകാർ അരി വിതരണം നിർത്തി

തിരുവനന്തപുരം. റേഷൻ കടകൾ കാലിയാവുന്നു. കരാറുകാർ അരി വിതരണം നിർത്തി. കുടിശ്ശിക നൽകാതെ വിതരണം സാധ്യമല്ലെന്ന് സിവിൽ സപ്ലൈസ് എംഡിക്ക് കരാറുകാര്‍ കത്ത് നൽകി. 80 കോടി രൂപയാണ് നിലവിൽ കുടിശ്ശിക ലഭിക്കാനുള്ളത്. മാർച്ച് മുതൽ മെയ് മാസം വരെയുള്ള കുടിശികയാണ് വാതിൽ പടി വിതരണക്കാർക്ക് സർക്കാർ നൽകാനുള്ളത്