Home Blog Page 2662

ടി20 ലോകകപ്പ്: ഇന്ത്യ ഇന്ന് സന്നാഹ മത്സരത്തിന് ഇറങ്ങുന്നു

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ നാളെ തുടങ്ങാനിരിക്കെ ഇന്ത്യ ഇന്ന് സന്നാഹ മത്സരത്തിനു ഇറങ്ങുന്നു. ബംഗ്ലാദേശാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം ഇന്ന് രാത്രി എട്ട് മണിക്കാണ് പോരാട്ടം. ന്യൂയോര്‍ക്കിലെ നസോ കൗണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയമാണ് വേദി. ഇന്നത്തെ സന്നാഹ മത്സരത്തിൽ വിരാട് കോഹ്‌ലി കളിക്കില്ല. മൂന്നാം നമ്പറില്‍ കോഹ്‌ലിക്ക് പകരം മലയാളി താരം സഞ്ജു സാംസണിനാണ് സാധ്യത.
ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം.

വെള്ളം കുടിക്കേണ്ടത് എങ്ങനെയെന്ന് അറിയാമോ?

ആരോഗ്യമുള്ള ശരീരത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ദിവസം രണ്ടു മുതൽ മൂന്ന് വരെ ലിറ്റർ വെള്ളം കുടിക്കണമെന്നാണെങ്കിലും ഭക്ഷണത്തോടൊപ്പം അല്ലെങ്കിൽ ഭക്ഷണത്തിന് തൊട്ട് പിന്നാലെ വെള്ളം കുടിക്കുന്ന ശീലം അത്ര ശരിയല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഈ ശീലം ഭക്ഷണത്തിന്റെയും വെള്ളത്തിന്റെ ഗുണം കെടുത്തുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

ഭക്ഷണത്തിന് തൊട്ട് പിന്നാലെ അല്ലെങ്കിൽ ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നത് സ്വഭാവിക ദഹന പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. ഇത് ഭക്ഷണം ദഹനപ്രക്രിയ പൂർത്തിയാക്കാതെ വൻ കുടലിലേക്ക് നീങ്ങുകയും ഇത് ആവശ്യമായ പോഷകങ്ങൾ ഭക്ഷണത്തിൽ നിന്നും ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ നിങ്ങൾക്ക് പെട്ടെന്ന് വിശപ്പ് ഉണ്ടാവാനും കാരണമാകും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കും.

കൂടാതെ ഭക്ഷണത്തിന് തൊട്ട് പിന്നാലെ വെള്ളം കുടിക്കുന്നത് കൊണ്ട് ഗ്യാസ്റ്റിക് ജ്യൂസ് ഡൈല്യൂട്ട് ആവുകയും എൻസൈമുകളുടെ ഉൽപാദനം കുറയ്ക്കുകയും ചെയ്യും. ഇത് നെഞ്ചെരിച്ചിൽ, അസിഡിറ്റി എന്നിവയിലേക്ക് നയിക്കും. സ്വാഭാവിക ദഹനം തടസ്സപ്പെടുത്തുന്നതു കൊണ്ട് തന്നെ ഭക്ഷണം ദഹിക്കാതെ പോകാനുള്ള സാധ്യതയുണ്ട്. ഇത്തരം ദഹിക്കാത്ത ഭക്ഷണത്തിലുള്ള ഗ്ലൂക്കോസ് കൊഴുപ്പായി മാറുകയും ഇത് ശരീരത്തിൽ അടിഞ്ഞു കൂടാനും കാരണമാകുന്നു. ഇത് അമിത ശരീരഭാരത്തിന് കാരണമാകും. ഭക്ഷണത്തിന് അര മണിക്കൂർ മുൻപും ശേഷവും വെള്ളം കുടിക്കുന്നതാണ് നല്ലത്. വെള്ളത്തിന്റെ അളവു മാത്രമല്ല വെള്ളം കുടിക്കേണ്ട സമയവും മനസ്സിലാക്കേണ്ടത് അവശ്യമാണ്.

മകളുടെ കഴുത്തറത്തശേഷം അമ്മ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മകളുടെ കഴുത്തറത്തശേഷം അമ്മ ആത്മഹത്യ ചെയ്തു. അറക്കുന്ന് സ്വദേശി
ലീലയാണ് മരിച്ചത്. മകൾ ബിന്ദു നെയ്യാറ്റിൻകര ആശുപത്രിയിലാണ്. വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

വാർത്താനോട്ടം

2024 ജൂൺ 01 ശനി

BREAKING NEWS

?ശംഖുമുഖത്ത് വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയെ കാണാതായി. ഒരാൾ നീന്തി രക്ഷപ്പെട്ടു.

? രാജ്യത്ത് 57 മണ്ഡലങ്ങളിൽ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബംഗാളിലെ
ജയ്നഗർറിൽ വോട്ടിംഗ് യന്ത്രം കുളത്തിലെറിഞ്ഞു.

?ലോക്സഭ തെരഞ്ഞെടുപ്പ്: ബംഗാളിൽ ടി എം സി, ബി ജെ പി പ്രവർത്തകർ തമ്മിൽ സംഘർഷം.

?ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗത്തിൽ ഇതുവരെ മരിച്ചത് 110 പേർ , ജലക്ഷാമം രൂക്ഷം

?പൂണെയിൽ മദ്യപിച്ച് കാറോടിച്ച് 2 പേരെ കൊലപ്പെടുത്തിയ 17കാരൻ്റെ അമ്മ ശിവാനി അഗർവാൾ അറസ്റ്റിൽ

?കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ ഒരുക്കിയ സഞ്ജു ടെക്കിക്കെതിരായ ആർറ്റി ഒ കേസ് ആലപ്പുഴ കോടതിക്ക് ഇന്ന് കൈമാറും. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടി.

? ആലപ്പുഴയിൽ ഹോട്ടൽ അടിച്ച് തകർത്ത സംഭവത്തിൽ വധശ്രമത്തിന് കേസ്സെടുത്തു.പ്രതിയായ പോലീസുകാരനെ ഇന്ന് കോടതിയിൽ ഹാജരാക്കും, വകുപ്പ് തല നടപടിയും ഇന്ന് ഉണ്ടാകും.

?താമരശേരി ചുരത്തിൽ രണ്ടാം വളവിൽ തടി ലോറി മറിഞ്ഞു.രണ്ട് പേർക്ക് പരിക്ക് ,ലോറി ഉയർത്താൻ ശ്രമം തുടരുന്നു.

?ഇടുക്കിയിൽ പെരുമഴയിൽ വ്യാപകമണ്ണിടിച്ചിൽ, മരം വീണ് വാഹനങ്ങൾ തകർന്നു

?കേരളീയം?

? കേരള തീരത്തിന് അരികെ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നു. അടുത്ത 7 ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നല്‍,കാറ്റ് എന്നിവയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

?തെക്ക് – കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കന്‍ കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലായെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്
അറിയിച്ചു.

? കേരളത്തിലെ ഒരു ക്ഷേത്രത്തിന് സമീപം കര്‍ണാടക സര്‍ക്കാരിനെ താഴെയിറക്കാന്‍ മൃഗബലി നടത്തിയെന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണം തള്ളി സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഡികെ ശിവകുമാര്‍ പറഞ്ഞതുപോലെ മൃഗബലി നടന്നതിന് തെളിവില്ല.

? രാജരാജേശ്വര ക്ഷേത്രത്തില്‍ മൃഗബലി നടന്നെന്ന് പറഞ്ഞിട്ടില്ലെന്ന് ഡി കെ ശിവകുമാര്‍. വാക്കുകള്‍ വളച്ചൊടിക്കരുതെന്നും മൃഗബലി നടന്ന സ്ഥലം ഇതിന് അടുത്ത് എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും രാജരാജേശ്വര ക്ഷേത്രത്തില്‍ പലതവണ വന്നു തൊഴുത ഭക്തനാണ് താനെന്നും ശിവകുമാര്‍ വ്യക്തമാക്കി.

?പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം. സിബിഐ അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചത്. എന്നാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് നിരാശാജനകമാണെന്ന് സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു .

? പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍, ആത്മഹത്യാ പ്രേരണയ്ക്ക് മതിയായ തെളിവില്ലെന്ന് ഹൈക്കോടതി. ആത്മഹത്യ പ്രേരണകുറ്റം വിചാരണയില്‍ പരിഗണിക്കേണ്ട വിഷയമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. കേസിലെ പ്രതികളായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

? കൊട്ടാരക്കര താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് കൈക്കൂലി മാഫിയ പ്രവര്‍ത്തിക്കുന്നു എന്ന പരാതിയില്‍ ഇടപെട്ട് റവന്യൂ മന്ത്രി. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് തഹസില്‍ദാര്‍ അജികുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ അനില്‍കുമാര്‍, ഡ്രൈവര്‍ മനോജ് എന്നിവരെ സസ്പെന്‍ഡ് ചെയ്തു.

? യൂട്യൂബര്‍ സഞ്ജു ടെക്കി കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. മോട്ടോര്‍ വാഹന ചട്ടം ലംഘിക്കുന്ന വ്ളോഗര്‍മാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാമെന്നും കോടതി സര്‍ക്കാരിനെ അറിയിച്ചു.

? ഓട്ടോറിക്ഷ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ കയര്‍ കഴുത്തില്‍ കരുങ്ങി ബൈക്ക് യാത്രക്കാരന്‍ കുന്നുകര സ്വദേശി ഫഹദിന് ദാരുണാന്ത്യം. ആലുവ അമ്പാട്ടുകാവിനടുത്താണ് അപകടം നടന്നത്.

? പേവിഷബാധയേറ്റ് എട്ടുവയസുകാരന്‍ മരിച്ചതില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍. ആശുപത്രിയിലെത്തിച്ചപ്പോള്‍ വേണ്ട രീതിയില്‍ പരിശോധിച്ചില്ലെന്നും വാക്സീന്‍ എടുക്കാന്‍ നിര്‍ദേശിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഒരുമാസം മുന്‍പാണ് ആക്രമിക്കാന്‍ വന്ന നായയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി നായയ്ക്കൊപ്പം ഓടയില്‍
വീണത്.

? കോവൂരില്‍ ഹോട്ടല്‍ മാലിന്യ ടാങ്ക് വ്യത്തിയാക്കാനിറങ്ങിയ രണ്ട് പേര്‍ ശ്വാസംമുട്ടി മരിച്ചു. റിനീഷ് കൂരാച്ചുണ്ട്,അശോകന്‍ കിനാലൂര്‍ എന്നിവരാണ് മരിച്ചത്. കോവൂര്‍ ഇരിങ്ങാടന്‍ പള്ളിയിലെ ഹോട്ടലിലാണ് ദാരുണ സംഭവമുണ്ടായത്.

? കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരന്‍ അറസ്റ്റില്‍. തില്ലങ്കേരി സ്വദേശിയായ സുഹൈലിനെയാണ് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്.

?? ദേശീയം ??

? ലോക് സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിംഗ് പുരോഗമിക്കുന്നു.പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ചണ്ഡിഗഡ്, യു പി, ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങളില്‍ ഇന്ന് വിധിയെഴുതുന്നത്.

?ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സിറ്റ് പോള്‍ ചര്‍ച്ചകള്‍ ബഹിഷ്‌ക്കരിക്കുമെന്ന് കോണ്‍ഗ്രസ്. ഇന്ന് ദൃശ്യമാധ്യമങ്ങളില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുക്കില്ല. ടെലിവിഷനുകളുടെ റേറ്റിംഗ് കൂട്ടാനുള്ള പണിക്കില്ലെന്നും പാര്‍ട്ടി വക്താവ് പവന്‍ ഖേര വ്യക്തമാക്കി.

? 45 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ധ്യാനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉച്ചക്കുശേഷം കന്യാകുമാരിയില്‍ നിന്ന് മടങ്ങും. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് നരേന്ദ്രമോദി വിവേകാനന്ദപ്പാറയില്‍ ധ്യാനം ആരംഭിച്ചത്.

? പ്രജ്വല്‍ രേവണ്ണയെ പ്രത്യേക കോടതി ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്നലെ പുലര്‍ച്ചെ മ്യൂണിക്കില്‍ നിന്ന് ബെംഗളുരുവില്‍ വന്നിറങ്ങിയ പ്രജ്വലിനെ അന്വേഷണസംഘം വിമാനത്താവളത്തില്‍ വച്ച് തന്നെ കസ്റ്റഡിയിലെടുത്തു. ലൈംഗികാതിക്രമദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ പ്രജ്വല്‍ നശിപ്പിച്ചെന്ന സംശയത്തിലാണ് അന്വേഷണസംഘം.

? എച്ച് ഡി രേവണ്ണയ്ക്ക് ജാമ്യം അനുവദിച്ചുള്ള പ്രത്യേക കോടതി ഉത്തരവില്‍ തെറ്റുകളുണ്ടെന്ന് ബോധ്യപ്പെട്ടെന്ന് കര്‍ണാടക ഹൈക്കോടതി. എച്ച് ഡി രേവണ്ണയ്ക്ക് ഹൈക്കോടതി നോട്ടീസയച്ചു. എത്രയും പെട്ടെന്ന് മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

? ബി.ജെ.പി മൂന്നാം തവണയും അധികാരത്തില്‍ എത്തുന്നത് തടയുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസിന് 128 സീറ്റുകള്‍ വരെ നേടാനാകുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നതാണ് ഉചിതമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

?? അന്തർദേശീയം ??

? ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ പുതിയ ഫോര്‍മുല മുന്നോട്ടു വച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മൂന്നുഘട്ടങ്ങളിലായുള്ള പുതിയ നിര്‍ദേശങ്ങള്‍ ഖത്തര്‍ വഴി ഹമാസിന് ഇസ്രയേല്‍ കൈമാറിയെന്നാണ് ബൈഡന്‍ ഇന്നലെ വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്.

? കായികം ?

? അമേരിക്കയില്‍ നടക്കുന്ന ടി20
ലോകകപ്പിലെ സന്നാഹമത്സരത്തിനായി ഇന്ത്യന്‍ ടീം ഇന്നിറങ്ങും. ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. വൈകിട്ട് എട്ട് മണിക്ക് നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ ഒമ്പതിന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ പാകിസ്ഥാനാണ് ഇന്ത്യുടെ എതിരാളി.

ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും

ശാസ്താംകോട്ട.പുകയില വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി ശാസ്താം കോട്ട എക്സൈസ് ഡിപ്പാർട്ട്മെൻ്റും JCI ശാസ്താംകോട്ട യുവയും, നവരസ കലാപീഠംവും സംയുക്തമായി കാരാളിമുക്കിൽ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു ശാസ്താം കോട്ട excise range officer രതീഷ് കുമാർ S ഉത്ഘാടനം ചെയ്ത പരിപാടിക്ക് നവരസ കലാപീഠം ഡയറക്ടർ സുരഭി മോഹൻ സ്വാഗതവും JCl ശാസ്താം കോട്ട യുവയുടെ പ്രസിഡൻ്റ് ദർശൻ കൃഷ്ണ ആശംസയും നടത്തി. നവരസ യിലെ കുട്ടികളുടെ ഫ്ലാഷ് മോബും ,റാലിയും, ലഹരി വിരുദ്ധ പ്രതിഞ്ജയും പരിപാടിക്ക് മാറ്റ് കൂട്ടി.

ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ ആക്രമിച്ചു

കൊച്ചി.ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ ആക്രമിച്ചു. കാക്കനാട് സ്വദേശി സിജോയെ ആണ് വീട്ടിൽ കയറി ഭാര്യയും കാമുകനും ചേർന്ന് ആക്രമിച്ചത്. ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റ് ഭർത്താവിന്റെ മുഖത്തടക്കം മുറിവ് പറ്റി. സിജോയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

35കിലോ കഞ്ചാവുമായി കായംകുളം സ്വദേശി പിടിയില്‍

പാലക്കാട്.ട്രെയിനിൽ കടത്തിയ 35 കിലോയോളം കഞ്ചാവുമായി കായംകുളം സ്വദേശി അജിത്ത് അറസ്റ്റിലായി. ആന്ധ്രയിൽ നിന്നും ടാറ്റാ നഗർ എറണാകുളം എക്സ്പ്രസ് ട്രെയിനിൽ കടത്തിക്കൊണ്ടുവരികയായിരുന്നു കഞ്ചാവ്. എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്, പാലക്കാട്RPF, പാലക്കാട് എക്സൈസ് ടീം എന്നിവരുടെ സംഘമാണ് പിടികൂടിയത്

കാസർകോട് അരിക്കാടിയിൽ വൻ മദ്യ വേട്ട

കാസർകോട് വൻ മദ്യ വേട്ട. കാസർകോട് അരിക്കാടിയിൽ വൻ മദ്യ വേട്ട. 216 ലിറ്റർ കർണാടക മദ്യവും 120.96 ലിറ്റർ ഗോവ മദ്യവും പിടികൂടി.അരിക്കാടി ടൗണിൽ വച്ചാണ് കാറിൽ കടത്തുകയായിരുന്ന 336.96 ലിറ്റർ മദ്യം പിടികൂടിയത്.സംഭവത്തിൽ വിനീത് ഷെട്ടി , സന്തോഷ് എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു .എക്സൈസ് എൻഫോഴ്‌സ്മെന്റും ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്

ഉഷ്ണ തരംഗത്തില്‍ പൊരിഞ്ഞ് ഉത്തരേന്ത്യ

ഉത്തരേന്ത്യയിൽ അത്യുഷ്ണം കൂടുതൽ ശക്തമായി. വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്‌ണതരംഗത്തിൽ 33 പേർ കൂടി ആണ് ഇന്നലെ മരിച്ചത് . ബീഹാറിലും ഒഡീഷയിലും 14 വീതവും രാജസ്ഥാനിൽ അഞ്ചു പേരും മരിച്ചു . പത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആണ് ബീഹാറിൽ ഉഷ്ണ തരംഗത്തിൽ മരിച്ചത് . ബീഹാറിലെ ഭോജ്പൂരിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന അഞ്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയാണ് മരിച്ചത്. റോഹ്‌താസിൽ മൂന്നും കൈമൂർ, ഔറംഗബാദ് ജില്ലകളിൽ ഓരോ ഉദ്യോഗസ്ഥരും മരിച്ചു. ബീഹാറിന്റെ വിവിധ ഭാഗങ്ങളിലായി നാല് പേർ കൂടി മരിച്ചതായി ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. പൊലീസുകാർ അടക്കം 40ഓളം പേർ ചികിത്സയിലാണ്
ഉഷ്ണതരംഗം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. കൊടുംചൂടിലും ഉഷ്ണതരംഗത്തിലും രാജസ്ഥാനിൽ അഞ്ച് പേർ ആണ് മരിച്ചത് . ഈ സാഹചര്യത്തിൽ സ്വമേധയാ വിഷയം പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമർശം.
ഒഡീഷയിലെ റൂർക്കലയിൽ പത്ത് പേരും സുന്ദർഘഡിൽ നാലുപേരും മരിച്ചു . സംബൽപൂർ, ബലംഗീർ, സുരേന്ദർഗഡ്, അംഗുൽ, ധെങ്കനാൽ തുടങ്ങിയ സ്ഥലങ്ങളിൽ ഉഷ്ണതരംഗം തീവ്രമാണ്. വെയിലത്ത് ഇറങ്ങുന്നത് പൂർണമായും ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉഷ്ണതരംഗ ബാധിത സംസ്ഥാനങ്ങളിലെ ജനങ്ങളോട് ആവശ്യപ്പെട്ടു.
ഡൽഹിയിലുംകനത്ത ചൂട് തുടരുന്നു .

ഡൽഹിയിൽ ശരാശരി താപനില 45.6 ഡിഗ്രി സെൽഷ്യസ്. ഡൽഹിയിൽ
മുങ്കേഷ‌്പൂർ, നജഫ്ഗഡ്, നരേല, പിതംപുര, സഫ്ദർ ജങ്ക് തുടങ്ങിയ ഇടങ്ങളിൽ 49 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഡൽഹിയിൽ വൈദ്യുതി ഉപഭോഗം 8,000 മെഗാവാട്ടായി ഉയർന്നു.

ജലലഭ്യത ഉറപ്പാക്കാനുള്ള ഡൽഹി സർക്കാരിന്റെ നീക്കങ്ങൾ ഇതുവരെയും ഫലം കണ്ടിട്ടില്ല. ഉഷ്ണ തരംഗം : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഓഫീസുകളിലെ പ്രവർത്തനത്തെ ബാധിക്കുന്നു.സർക്കാർ ഓഫീസുകളിൽ കൂട്ട അവധി എടുത്ത് ഉദ്യോഗസ്ഥർ

ഐടി അടക്കമുള്ള മേഖലകളെയും ഉഷ്ണ തരംഗം ബാധിച്ചു. അതിനിടെ ഡൽഹിയിൽ പൊടിക്കാറ്റും ഇടിമിന്നലും പ്രവചിച്ചു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.കനത്ത ചൂടിൽ ഒപ്പം ഡൽഹിയിൽ പൊടിക്കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പുറത്തിറങ്ങുന്നവർ തികഞ്ഞ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം.

10-18 കിലോമീറ്റർ വേഗതയിൽ കാറ്റും ഡൽഹിയിൽ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡൽഹി, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഉഷ്‌ണതരംഗം തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. പൊടിക്കാറ്റിനും ഇടിമിന്നലും സാധ്യത എന്ന മുന്നറിയിപ്പ്

മണിക്കൂറിൽ 25 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റു ണ്ടാകുമെന്നും പ്രവചനം

അവസാനഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന്

ഏഴാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന്. 57 മണ്ഡലങ്ങളിലാണ് അവസാനഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസി അടക്കമുള്ള മണ്ഡലങ്ങളിൽ രാവിലെ 7 മണി മുതൽ വൈകിട്ട് ആറുമണി വരെയാണ് പോളിംഗ്. തെരഞ്ഞെടുപ്പ് നടക്കുന്ന 57 മണ്ഡലങ്ങളിൽ മൂന്നെണ്ണം എത്തി സംവരണവും 13 എണ്ണം എസ് സി സംവരണവും ശേഷിച്ച 41 എണ്ണം ജനറൽ വിഭാഗത്തിലും ഉൾപ്പെടുന്നു. 57 ലോക്സഭാ മണ്ഡലങ്ങൾക്ക് സമാന്തരമായി ഒഡീഷ്യയിലെ 42 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പും ഇന്ന് നടക്കും.

ഇന്ന് വോട്ടിംഗ് നടക്കുന്ന മണ്ഡലങ്ങളിൽ കനത്ത ചൂടിനെ നേരിടാൻ വിപുലമായ ക്രമീകരണത്തിന് നിർദ്ദേശിച്ചു തെരഞ്ഞെടുപ്പ് കമ്മീഷൻ. എല്ലാ ബൂത്തുകളിലും ആവശ്യമായ കുടിവെള്ള സൗകര്യം ഒരുക്കണം എന്ന് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വോട്ടുചെയ്യാൻ എത്തുന്ന ആളുകൾക്ക് ആവശ്യമായിട്ടുള്ള വൈദ്യസഹായം ഉറപ്പാക്കണം. ബൂത്തുകൾക്ക് മുന്നിൽ നീണ്ട ക്യൂ ഒഴിവാക്കുന്ന വിധത്തിൽ വിശ്രമിക്കാൻ ആയുള്ള സൗകര്യങ്ങളും തയ്യാറാക്കണം. അടിയന്തര സാഹചര്യം ആയി പരിഗണിച്ച് ആവശ്യമായ വൈദ്യസഹായവും ബൂത്തുകളിൽ ഉണ്ടാകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസി അടക്കമുള്ള മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്.
ബിജെപി നേതാവ് രവി ശങ്കർ പ്രസാദ് പഞ്ചാബിലെ പഞ്ചാബ് സാഹിബിൽ നിന്ന് ജനവിധി തേടുന്നു. മുൻ ലോക്സഭാ സ്പീക്കർ മീരാകുമാറിന്റെ മകൻ
അൻഷൂൾ അവി ജിത്ത് ആണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. ഹിമാചൽപ്രദേശിലെ
മാണ്ടി ലോക്സഭാ മണ്ഡലത്തിൽ കങ്കണാ റണാവത്ത് കോൺഗ്രസിലെ വിക്രമാദിത്യ സിംഗിനെ നേരിടുന്നു. ഹിമാചൽപ്രദേശിലെ
ഹാമീർ പൂർ മണ്ഡലത്തിൽ നിന്നാണ് അനുരാഗ് സിംഗ് താക്കൂർ ജനവിധി തേടുന്നത്. ഇന്ന് വോട്ടിംഗ് നടക്കുന്ന 57 മണ്ഡലങ്ങളിലും ശക്തമായ സുരക്ഷാ സംവിധാനങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശപ്രകാരം ഒരുക്കിയിട്ടുണ്ട്.