Home Blog Page 2651

അരളിപ്പൂവ് കഴിച്ചെന്ന സംശയം: എറണാകുളത്ത് രണ്ട് വിദ്യാർഥികൾ ചികിത്സയിൽ

കൊച്ചി: അരളിപ്പൂവ് കഴിച്ചെന്ന സംശയത്തെ തുടർന്ന് എറണാകുളത്ത് രണ്ട് വിദ്യാർഥികൾ ചികിത്സയിൽ. എറണാകുളത്തെ കടയിരുപ്പ് ഗവൺമെൻ്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളെയാണ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്.
ഇന്ന് രാവിലെ ക്ലാസിൽ വച്ച് തലവേദനയും ഛർദ്ദിയും ഉണ്ടായതോടെ ഇരുവരെയും കടയിരുപ്പ് സിഎച്ച്സിയിൽ എത്തിച്ച് പരിശോധിച്ചിരുന്നു.
വീട്ടിൽ നിന്ന് വരുന്ന വഴി അരളി പൂവ് കഴിച്ചുവെന്ന് കുട്ടികളാണ് ഡോക്ടർമാരോട് പറഞ്ഞത്. രക്ത സാമ്പിളുകൾ വിദഗ്ദ പരിശോധയ്ക്ക് നൽകിയിട്ടുണ്ട്. 24 മണിക്കൂർ കർശന നിരീക്ഷണത്തിന് ശേഷം തുടർ ചികിത്സാ കാര്യത്തിൽ തീരുമാനമെടുക്കാനാണ് മെഡിക്കൽ ബോർഡിന്റെ തീരുമാനം.

എം ബി എ സ്പോട്ട് അഡ്‌മിഷൻ

ശാസ്താംകോട്ട: ബസേലിയോസ് മാത്യുസ് II കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ 2024 എംബിഎ വിഷയത്തിലുള്ള ബാച്ചിലേയ്ക്ക് അഡ്‌മിഷൻ ആരംഭിച്ചു. ഏതെങ്കിലും ബിരുദമാണ് അടിസ്ഥാന യോഗ്യത. SC, OEC സംവരണസീറ്റുകളിലേക്കും ഏതാനും ഒഴിവുകളുണ്ട്. പ്രവേശനപരീക്ഷയായ KMAT നു വേണ്ടി ഉള്ള പരിശീലന ക്ലാസ്സുകളും നടന്നുവരുന്നു. Contact No.9496735944

പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ പ്രൊഫൈലുകൾക്കെതിരെ അന്വേഷണം തുടങ്ങിയതായി പോലീസ് ഹൈക്കോടതിയില്‍

കൊച്ചി.വടകരയിലെ വ്യാജ സ്ക്രീൻ ഷോട്ട് വിഷയത്തില്‍ പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ പ്രൊഫൈലുകൾക്കെതിരെ അന്വേഷണം തുടങ്ങിയതായി പോലീസ് ഹൈക്കോടതിയില്‍.ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം അറസ്റ്റിലേക്ക് കടക്കും.
”കാഫിർ” വ്യാജ സ്ക്രീൻ ഷോട്ട് വിവാദത്തിൽ
പികെ ഖാസിമിന് എതിരെ പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്ന് വടകര പോലീസ് വ്യക്തമാക്കി.

വടകര എസ്എച്ച്ഒ ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയത്.അറസ്റ്റിലേക്ക് കടക്കും.
”കാഫിർ” വ്യാജ സ്ക്രീൻ ഷോട്ട് വിവാദത്തിൽ പി.കെ ഖാസിമിൻ്റെ മൊബൈൽ ഫോൺ പരിശോധിച്ചിരുന്നു.
സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തതും പ്രചരിപ്പിച്ചതും പികെ ഖാസിമിൻ്റെ മൊബൈൽ ഫോണിൽ നിന്നല്ലെന്ന് വ്യക്തമായി.

കേസിൽ ഫേസ്ബുക് നോഡൽ ഓഫീസറെ പ്രതിയാക്കി പ്രേരണാകുറ്റം ചുമത്തിയിട്ടുണ്ട് .
പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ എന്നീ ഫേസ്ബുക് പ്രൊഫൈലുകൾക്ക് എതിരെ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. ഈ ഫേസ് ബുക്ക് പേജുകളിലാണ് വ്യാജ സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് .
ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം അറസ്റ്റിലേക്ക് കടക്കും.
പോലീസ് അന്വേഷണം ശരിയായ ദിശയിലല്ലായെന്ന് ചൂണ്ടിക്കാട്ടി പി.കെ ഖാസിം നൽകിയ ഹർജിയിലാണ് എസ്.എച്ച്.ഒയുടെ റിപ്പോർട്ട്.

കൊല്‍ക്കത്ത നഗരത്തിലെ അക്രോപോളിസ് മാളില്‍ വന്‍ തീപിടിത്തം

കൊല്‍ക്കത്ത. നഗരത്തിലെ അക്രോപോളിസ് മാളില്‍ വന്‍ തീപിടിത്തം. ഉച്ചയ്ക്ക് 12.30 യോടെയാണ് തീപിടുത്തം ഉണ്ടായത്.മാളിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ഫുഡ് കോർട്ടിൽ നിന്ന് മറ്റ് നിലകളിലേക്ക് പടരുകയായിരുന്നു.കുടുങ്ങിക്കിടന്നയാളുകളെ അഗ്നിരക്ഷാസേനയും പോലീസും രക്ഷപ്പെടുത്തുകയായിരുന്നു.ആളപായമില്ല.മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് 10 ഫയർ എൻജിനുകളുടെ സഹായത്തോടെ തീയണച്ചത്.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു

പോലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

കോട്ടയം. പോലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. വിഴിഞ്ഞം സ്റ്റേഷനിലെ എസ്ഐ കുരുവിള ജോർജാണ് തൂങ്ങിമരിച്ചത്. കഞ്ഞിക്കുഴിയിലെ വീട്ടിലാണ് സംഭവം. കുടുംബ പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നാണ് സൂചന. മെഡിക്കൽ
അവധിയെടുത്താണ് കുരുവിള ജോർജ് വീട്ടിൽ എത്തിയത്

അരളിപ്പൂ കഴിച്ചതായി സംശയം,രണ്ട് വിദ്യാർത്ഥിനികളെ ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു

കോലഞ്ചേരി.അരളിപ്പൂ കഴിച്ചതായി സംശയം, രണ്ട് വിദ്യാർത്ഥിനികളെ ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. കോലഞ്ചേരി കടയിരിപ്പ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികൾക്കാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. സ്കൂളിലേക്ക് വരും വഴി അരളിപ്പൂവ് കഴിച്ചതായി കുട്ടികൾ ഡോക്ടറോട് പറഞ്ഞു. കുട്ടികളുടെ രക്ത സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. 24 മണിക്കൂർ കർശന നിരീക്ഷണത്തിൽ എന്ന ഡോക്ടർമാർ

ഷെമീർ ഇനി കണ്ണീരോർമ്മ

ശാസ്താംകോട്ട (കൊല്ലം):ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി ജീവിതം കരുപ്പിടിപ്പിക്കാൻ മണലാരണ്യത്തിൽ വിയർപ്പൊഴുക്കിയ ഷെമീർ(30) ഇനി കണ്ണീരോർമ്മ.കുവൈറ്റിലെ തീപിടുത്തത്തിൽ മരിച്ച കൊല്ലം ശൂരനാട് വടക്ക് ആനയടി വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഷെമീറിന് നാട് നൽകിയത്
കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.വെള്ളിയാഴ്ച
രാവിലെ കുവൈറ്റിൽ നിന്നും
വ്യോമസേന വിമാനത്തിൽ നെടുമ്പാശേരി വിമാനതാവളത്തിൽ എത്തിച്ച മൃതദേഹം ഔദ്യോഗിക നടപടികൾക്കു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി.തുടർന്ന് പൊലീസ് അകമ്പടിയോടെ പ്രത്യേകം തയ്യാറാക്കിയ ആംബുലൻസിൽ നാട്ടിലേക്ക്.നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകി വൈകിട്ട് 4 ഓടെ ആലപ്പുഴ താമരക്കുളം കല്ലൂർ പള്ളി മുസ്ലീം ജമാഅത്തിൽ എത്തിച്ച മൃതദേഹത്തിൽ മതാചാരപ്രകാരമുള്ള ചടങ്ങുകൾ നടത്തിയ ശേഷമാണ് വീട്ടിലേക്ക് കൊണ്ടു പോയത്.4.45 ന് വീട്ടിലെത്തിച്ച മൃതദേഹം പിതാവ് ഉമ്മറുദീൻ,മാതാവ് ഷെബീന,ഭാര്യ സുറുമി,സഹോദരൻ നിജാസ്,
മറ്റ് ബന്ധുക്കൾ എന്നിവർക്ക് അന്തിമോപചാരം അർപ്പിക്കാൻ ആദ്യം വീടിനകത്ത് എത്തിച്ചു.മാതാവിനെയും ഭാര്യയെയും ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ പ്രയാസപ്പെട്ടു.ഏതാനും നിമിഷങ്ങൾക്കു ശേഷമാണ് മൃതദേഹം പൊതുദർശനത്തിനായി പുറത്തേക്ക് കൊണ്ടുവന്നത്.ജനപ്രതിനിധികളും മതമേലധ്യക്ഷരും സുഹൃത്തുക്കളും രാഷ്ട്രീയ പാർട്ടി നേതാക്കളുമടക്കമുള്ള
ആയിരങ്ങളാണ് അന്തിമോപചാരം അർപ്പിച്ചത്.കൊല്ലം – ആലപ്പുഴ ജില്ലകളുടെ അതിർത്തിയാകൊല്ലം – തേനി ദേശീയപാതയിലെ വയ്യാങ്കര ഗ്രാമം രാവിലെ മുതൽ ജനസഞ്ചയത്തിൽ നിറഞ്ഞിരുന്നു.പൊതുദർശനത്തിനു ശേഷം താമരക്കുളം കല്ലൂർ പള്ളി മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.

വയനാട്ടിൽ പ്രിയങ്ക…? തീരുമാനം നാളെ

പ്രിയങ്ക ഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വഴി തെളിയുന്നു. രാഹുൽ ഗാന്ധി രാജിവയ്ക്കുന്ന വയനാട്ടിലോ റായ്ബറേലിയോ ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക മല്‍സരിക്കും. വയനാടാണോ  റായ്ബറേലിയാണോ ഒഴിയുന്നതെന്നതില്‍ രാഹുൽ ഗാന്ധി നാളെ തീരുമാനം അറിയിക്കും. പാർട്ടിയിലെ പൊതുവികാരം കണക്കിലെടുത്ത് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിർത്തിയേക്കും. 

ദേശീയ നേതാവ് എന്ന നിലയിലും ഉത്തരേന്ത്യയിൽ പാർട്ടിക്ക് വളർച്ച  സാധ്യമാക്കുന്നതിനും രാഹുൽ  റായ്ബറേലി നിലനിർത്തണമെന്നായിരുന്നു പ്രവർത്തക സമിതിയിലെ  ഭൂരിപക്ഷാഭിപ്രായം. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള നേതാക്കൾ അടക്കം, ഒഴിയുന്ന മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി വരണമെന്ന ആവശ്യം ശക്തമാക്കിയിരുന്നു.

കെഎസ് ഇ ബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

പാലക്കാട്: പാലക്കാട് ജോലിക്കിടെ കെഎസ് ഇ ബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. എലവഞ്ചേരി കരിംകുളം കുന്നിൽ വീട്ടിൽ രഞ്ജിത്ത് (35) ആണ് മരിച്ചത്.
കൊല്ലങ്കോട് പഴയങ്ങാടി ഭാഗത്തുവെച്ച് ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മനാമയിലെ തീപിടിത്തം: മരണസംഖ്യ മൂന്നായി; കത്തിനശിച്ചത് 25 കടകൾ

മനാമ: ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ മൂന്നായി. മനാമ മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ശൈഖ് അബ്ദുള്ള റോഡിലെ ബ്ലോക്ക് 432 മാക്‌സ് ഷോപ്പിന് പിന്നിലുള്ള ഷോപ്പുകളിലാണ് ബുധനാഴ്ച തീപിടിത്തമുണ്ടായത്

തീപിടിത്തത്തിൽ പരുക്കേറ്റ ആറ് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. വസ്ത്രഷോപ്പുകളും ചെരുപ്പുകടകളും പെർഫ്യൂം ഷോപ്പുകളുമടക്കം നിരവധി സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇതിൽ 25 കടകൾ കത്തിനശിച്ചു.