കോട്ടയം. നാട്ടകത്ത് ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു യുവാവ് മരിച്ചു. കൊല്ലാട് സ്വദേശിയായ സച്ചിൻ ആണ് മരിച്ചത്
ഒപ്പം ഉണ്ടായിരുന്നയാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോട്ടയം. നാട്ടകത്ത് ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു യുവാവ് മരിച്ചു. കൊല്ലാട് സ്വദേശിയായ സച്ചിൻ ആണ് മരിച്ചത്
ഒപ്പം ഉണ്ടായിരുന്നയാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പട്ന.ബീഹാറിൽ 12 കോടി ചെലവഴിച്ച നിർമ്മിച്ച പാലം തകർന്നു.ബക്ര നദിക്ക് കുറുകെ നിർമിച്ച പാലമാണ് ഉദ്ഘാടനത്തിന് മുൻപ് തകർന്നുവീണത്.ആളപായമില്ല
അരാരിയ ജില്ലയിൽ കുർസകാന്തയെയും സിക്തിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്.പാലം ഒരു വശത്തേക്ക് ചരിഞ്ഞതും പിന്നാലെ ആളുകൾ തടിച്ചുകൂടുന്നതും, പാലം തകർന്നുവീഴുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.
നിർമാണക്കമ്പനിയുടെ അനാസ്ഥ മൂലമാണ് 12 കോടി ചിലവഴിച്ചു നിർമ്മിക്കുന്ന പാലം തകർന്നതെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നുമാണ് ആവശ്യം.നേരത്തെ നിർമിച്ച പാലത്തിന്റെ അപ്രോച്ച് റോഡ് വെട്ടിപ്പൊള്ളിച്ച് പുതിയ പാലം നിർമ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയം തൊഴിലാളികൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി
മുതുപിലാക്കാട്.പാരിസ്ഥിതിക അവബോധം നൽകി തുടങ്ങേണ്ടത് കൊച്ചു കുട്ടികളിൽ നിന്നാണെന്ന് ഡോ പി കെ ഗോപൻ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് അതിനുതകുന്ന തരത്തിലുള്ള പാഠ്യപദ്ധതിയാണ് പുതിയ പാഠപുസ്തകത്തിലൂടെ വിഭാവനം ചെയ്തിട്ടുള്ളതെന്നും കൂട്ടിച്ചേർത്തു.
പ്രശസ്ത കവിയത്രി സുഗതകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കിവരുന്ന ഇക്കോ സ്റ്റോൺ ചലഞ്ചിന്റെ കൊല്ലം ജില്ലാതല ഉദ്ഘാടനം ശാസ്താംകോട്ട മുതുപിലാക്കാട് എൻഎസ്എസ് യുപിഎസിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സംരക്ഷണത്തോടൊപ്പം പ്ലാസ്റ്റിക്കിന്റെ അവബോധം കൂടി കുട്ടികളിൽ സംജാതമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി നടപ്പാക്കിവരുന്നത്. പ്ലാസ്റ്റിക് കുപ്പികളിൽ പ്ലാസ്റ്റിക് കവറുകൾ നിറച്ച് മരത്തിന് ഇരിപ്പിടം നിർമ്മിക്കുന്ന ഒരു പ്രത്യക്ഷ പരിസ്ഥിതി സംരക്ഷണ പ്രവർത്തനമാണ് ഇക്കോസ്റ്റോൺ പ്രോജക്ട്.
രാജ് മോഹൻ അധ്യക്ഷനായി യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞു. ട്രസ്റ്റ് സഹകാരി ശൂരനാട് രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു.
വാർഡ് മെമ്പർ അനിൽ തുമ്പോടൻ –
വികസന സമിതി ചെയർമാൻ ഉദയൻ വിഷുക്കണി, തുടങ്ങിയവർ സംസാരിച്ചു.
ബിന്ദു കെ എസ് . കൃതജ്ഞത പറഞ്ഞു
ശാസ്താംകോട്ട:ശ്രേണികരിക്കപ്പെട്ട പൊതുവിദ്യാലയങ്ങളും പൊതുനിരത്തുകളും ആതുരാലയങ്ങളും എല്ലാവരുടേതുമാണെന്ന് പ്രഖ്യാപിക്കുകയും അത് ജനങ്ങൾക്ക് തുല്യമായി ഉപയാഗിക്കുന്നതിനുള്ള അവകാശങ്ങൾ സമരമാർഗ്ഗത്തിലൂടെ നേടിയെടുത്ത മഹാത്മാവാണ് അയ്യൻകാളിയെന്ന് കെഡിഎഫ് നേതൃത്വത്തിൽ മൈനാഗപ്പള്ളിയിൽ നടന്ന 83-ാമത് അയ്യൻകാളി (സ്മൃതി – 24) അഭിപ്രായപ്പെട്ടു.കെഡിഎഫ് ജില്ലാ പ്രസിഡൻ്റ് ശുരനാട് അജി ഉത്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡൻ്റ് അയത്തിൽ സുദർശനൻ അദ്യക്ഷത വഹിച്ചു.യോഗത്തിൽ കെഡിഎഫ് മുൻ ജില്ല ജനറൽ സെക്രട്ടറി
കൈരളി സുരേഷ്,കെഡിസിഎഫ്
ജില്ലാ പ്രസിഡൻ്റ് ബ്ലസൺ ഐസക്, ജില്ലാ ട്രഷറർ കെ.കൃഷ്ണൻ,പോരുവഴി ശശി, കെ.ദേവരാജൻ,ബി.കെ ശ്രീകല,ജി.രമേശൻ എന്നിവർ പ്രസംഗിച്ചു.
കുന്നത്തൂർ:കുന്നത്തൂർ പഞ്ചായത്തിലെ തൊളിക്കൽ ഏല, കണ്ണാണി ഏല,തമിഴംകുളം ഏല,കരിമ്പിൻപുഴ ഏല എന്നീ ഭാഗങ്ങളിൽ കൃഷി നശിപ്പിക്കുന്ന
കാട്ടുപന്നികളെ തുരത്താൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.ഓണ വിപണി ലക്ഷ്യമിട്ട് ഇറക്കിയ ഏത്തവാഴ,മരച്ചീനി,പയർ,പാവൽ,ചീര ഉൾപ്പടെയുള്ള കൃഷികളാണ് വ്യാപകമായി നശിപ്പിക്കുന്നത്.പന്നികളുടെ ആക്രമണത്തിൽ കർഷകരും ഭയഭീതിയിലാണ്.ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.കാട്ടു പന്നി ശല്യം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ ഉറപ്പിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.മണ്ഡലം പ്രസിഡന്റ് സി.ശശിധരൻ,മുൻ പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ്,യുഡിഎഫ് കുന്നത്തൂർ മണ്ഡലം ചെയർമാൻ റ്റി.എ സുരേഷ് കുമാർ,പഞ്ചായത്ത് അംഗങ്ങളായ ഷീജാ രാധാകൃഷ്ണൻ,റെജി കുര്യൻ, രാജൻ നാട്ടിശ്ശേരി,ജോൺ,രാജീവ് എന്നിവർ പങ്കെടുത്തു.
ശൂരനാട്:സമൂഹത്തിന് നന്മ ചെയ്യാൻ കഴിയുന്ന ഉത്തമ പൗരന്മാരാകണം വിദ്യാർത്ഥികളെന്ന് മുൻ പ്രതിപക്ഷ
നേതാവ് രമേശ് ചെന്നിത്തല എംഎൽഎ അഭിപ്രായപ്പെട്ടു.ശൂരനാട് വടക്ക് പ്രിയദർശിനി പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തെക്കേമുറിയിൽ സംഘടിപ്പിച്ച ആദരവ് 2024 എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഇരുനൂറിൽപ്പരം വിദ്യാർത്ഥികളെയും എംബിബിഎസ്,ബി.ഡി.എസ് ഡോക്ടർമാരെയും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു.സൊസൈറ്റി പ്രസിഡന്റ് ആർ.ചന്ദ്രേശേഖരൻ അധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്,ജനറൽ സെക്രട്ടറി ദിനേശ് ബാബു,പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ആർ.നളിനാക്ഷൻ,വില്ലാടൻ പ്രസന്നൻ,യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ഹാഷിം സുലൈമാൻ,സുഹൈൽ അൻസാരി,നിയോജക മണ്ഡലം പ്രസിഡന്റ് റിയാസ് പറമ്പിൽ എന്നിവർ സംസാരിച്ചു.സൊസൈറ്റി സെക്രട്ടറി വി.വേണുഗോപാല കുറുപ്പ് സ്വാഗതവും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ ഗോവിന്ദ് നന്ദിയും പറഞ്ഞു.
ആളുകള്‍ നോക്കിനില്‍ക്കെ പട്ടാപ്പകല്‍ യുവാവ് പെണ്‍സുഹൃത്തിനെ അതിക്രൂരമായി കൊലപ്പെടുത്തി. പ്രണയപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മുംബൈയില്‍ ആണ് സംഭവം. സ്പാനര്‍ കൊണ്ട് പതിനാലുതവണ യുവതിയുടെ തലയ്ക്കടിച്ചാണ് യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്.
ഇരുവരും തമ്മില്‍ ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നെന്ന് പോലീസ് പറയുന്നു. 29 കാരനായ രോഹിത് യാദവാണ് 20-കാരിയായ ആരതിയെ നടുറോഡിലിട്ട് ക്രൂരമായി കൊലപ്പെടുത്തിയത്. ആരതി രാവിലെ ജോലിക്ക് പോകുന്നതിനിടെ പിറകില്‍ നിന്നെത്തിയ രോഹിത് സ്പാന്നര്‍ കൊണ്ട് യുവതിയുടെ തലയ്ക്കടിക്കുകയായിരുന്നു. റോഡില്‍ വീണ യുവതിയുടെ തലയില്‍ പതിനാല് തവണ സ്പാനര്‍ കൊണ്ട് അടിക്കുകയും ചെയ്തു. എന്തുകൊണ്ട് നീ എന്നോട് ഇങ്ങനെ ചെയ്തെന്ന് ചോദിച്ചായിരുന്നു മര്‍ദനം.
യുവതിക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന രോഹിതിന്റെ സംശയത്തെ തുടര്‍ന്നായിരുന്നു ആക്രമണം. ഇതേചൊല്ലി നേരത്തെയും ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. കൊലനടത്തിയ ശേഷം യുവാവ് യുവതിയുടെ മൃതദേഹത്തിനരികെ തന്നെ ഇരിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സംസ്ഥാനത്ത് വില്‍ക്കുന്ന പാക്കറ്റ് പൊറോട്ടയുടെ നികുതി കുറയില്ല. പൊറോട്ടയുടെ നികുതി കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. പാക്കറ്റ് പൊറോട്ടയുടെ നികുതി 18-ല്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചതാണ് സ്്‌റ്റേ ചെയ്തത്. സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് നടപടി. ഹാഫ് കുക്ക്ഡ്’ പൊറോട്ടയ്ക്ക് 5 ശതമാനം ജിഎസ്ടിയെ ഈടാക്കാനാകു എന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം.
പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് നടൻ രമേശ് പിഷാരടി. മത്സരരംഗത്തേക്ക് ഉടനെയില്ലെന്നും തന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ശരിയല്ലെന്നും പിഷാരടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അതേസമയം പ്രവർത്തനത്തിനും പ്രചാരണത്തിനും ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകുമെന്നും പിഷാരടി പറഞ്ഞു.
പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
നിയമസഭ ഉപതിരഞ്ഞെടുപ്പ്
മത്സര രംഗത്തേക്ക് ഉടനെയില്ല.
എന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാർത്തകൾ ശരിയല്ല.
പാലക്കാട്, വയനാട്, ചേലക്കര
പ്രവർത്തനത്തിനും പ്രചരണത്തിനും ശക്തമായി യുഡിഎഫിനു ഒപ്പമുണ്ടാവും.
വിഷം കഴിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു. പാലക്കാട് പുതുശ്ശേരി വടക്കേരിത്തറ സ്വദേശി രാധാകൃഷ്ണന്‍ (56) ആണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിമൂലമാണ് വിഷം കഴിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. രണ്ട് ബാങ്കുകളിലായി ആറു ലക്ഷം കടബാധ്യത രാധാകൃഷ്ണനുണ്ടായിരുന്നു.
സ്വന്തം മണ്ണിലും പാട്ടത്തിനെടുത്ത ഭൂമിയിലും മുടങ്ങാതെ രാധാകൃഷ്ണന്‍ കൃഷിയിറക്കിയിരുന്നു. ഏക ഉപജീവന മാര്‍ഗവും കൃഷിയായിരുന്നു. സംഭരിച്ച നെല്ലിന്റെ പണം ഉള്‍പ്പെടെ വൈകിയ സാഹചര്യത്തില്‍ സ്വര്‍ണ വായ്പയുടെ പിന്‍ബലത്തിലായിരുന്നു കൃഷി. ബാധ്യത ഉയര്‍ന്ന് രണ്ട് ബാങ്കുകളിലായി ആറ് ലക്ഷം കടന്നു. സാമ്പത്തിക പ്രതിസന്ധി കാരണം ഇത്തവണ ഒന്നാം വിളയിറക്കാന്‍ കഴിയാത്തതും രാധാകൃഷ്ണനെ തളര്‍ത്തിയെന്ന് മകന്‍ പറയുന്നു. ഗോള്‍ഡ് ലോണ്‍ ഉള്‍പ്പെടെ ആറര ലക്ഷത്തിലേറെ കടമുണ്ടായിരുന്നു. സംഭരിച്ച നെല്ലിന്റെ പൈസ കിട്ടാത്തതിലും വിഷമത്തിലായിരുന്നു. ഈമാസം അഞ്ചിനാണ് രാധാകൃഷ്ണനെ വീട്ടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷിയിടത്തില്‍ പ്രയോഗിക്കുന്ന കളനാശിനി കുടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ രാധാകൃഷ്ണന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്.