Home Blog Page 2312

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ മികച്ച കർഷകരെ ആദരിച്ചു

മൈനാഗപ്പള്ളി. ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്തഭിമുഖ്യത്തിൽ ചിങ്ങം 1 കർഷക ദിനം ആചരിച്ചു. വിവിധ മേഖലകളിൽ കൃഷി ചെയ്യുന്ന 10 കർഷകരെ ആദരിച്ചു ക്യാഷ് അവാർഡ് നൽകി. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വർഗീസ് തരകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു. കുന്നത്തൂർ എം എൽ എ കോവൂർ കുഞ്ഞുമോൻ ഉൽഘാടനം നിർവഹിച്ചു. ശാസ്താംകോട്ട ബ്ലോക്ക്‌ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷാനിദ ബീവി പദ്ധതി വിശദീകരിച്ചു. ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ആർ സുന്ദരേശൻ, കൊല്ലം ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ കല്ലേലിഭാഗം, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബി സേതുലക്ഷ്മി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജിമോൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സിജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി, ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ വൈ. ഷാജഹാൻ, അഡ്വ. അൻസാർ ഷാഫി, രാജി രാമചന്ദ്രൻ, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്‌ പി എം സെയ്ദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു മോഹൻ, രജനി സുനിൽ, ജലജ രാജേന്ദ്രൻ, ഉഷാകുമാരി, ചിറക്കുമേൽ ഷാജി, ഷിജിന, റാഫിയാ, രജനി, ലാലി ബാബു, രാധിക ഓമനക്കുട്ടൻ, ബിജി കുമാരി, അനന്ദു ഭാസി, മൈമൂനത്ത്, അജി ശ്രീക്കുട്ടൻ, ഷാഹുബാനത്ത്, പഞ്ചായത്ത്‌ സെക്രട്ടറി ഷാനവാസ്‌, മറ്റു ജന പ്രതിനിധികൾ, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കൃഷി ഓഫീസർ അശ്വതി സ്വാഗതം ആശംസിച്ച ചടങ്ങിൽ കൃഷി അസിസ്റ്റന്റ് താര നന്ദി പ്രകാശിപ്പിച്ചു. വിവിധ കാർഷിക ഉത്പനങ്ങളുടെയും, ഉപകരണങ്ങളുടെയും വിപണന മേള ഇതോടൊപ്പം നടന്നു.

തങ്കലാൻ 2… പ്രഖ്യാപനവുമായി വിക്രം

ചിയാന്‍ വിക്രം നായകനായി എത്തിയ തങ്കലാന്‍ തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് വിക്രം. ഹൈദരാബാദില്‍ വച്ച് ആരാധകര്‍ക്കായി നടത്തിയ താങ്ക് യു മീറ്റിലായിരുന്നു പ്രഖ്യാപനം.
വന്‍ ആവേശത്തോടെയാണ് ആരാധകര്‍ താരത്തിന്റെ പ്രഖ്യാപനം സ്വീകരിച്ചത്.
ഓഗസ്റ്റ് 15നാണ് ചിത്രം തിയറ്ററില്‍ എത്തിയത്. വിക്രത്തിനൊപ്പം പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. 1850കളില്‍ നടക്കുന്ന കഥ സ്വര്‍ണ ഖനിയെ പശ്ചാത്തലമാക്കിയാണ് ഒരുങ്ങിയത്. ആദ്യ ദിവസം തന്നെ ചിത്രം 13.30 കോടിയാണ് നേടിയത്.

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്താം ക്ലാസ്സുകാരി മരിച്ചു

കോഴിക്കോട് :കേരളത്തിൽ വീണ്ടും പനിമരണം. പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു. പത്താം ക്ലാസ് വിദ്യാർഥിനിയായ പാർവതിയാണ്(15) മരിച്ചത്

ചാത്തമംഗലം ഏരിമല സ്വദേശിയായിരുന്നു പാർവതി. പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

പ്രഭാസ് നായകനായി എത്തിയ ബ്രഹ്മാണ്ഡ ചിത്രം കല്‍ക്കി 2898 എഡി ഒടിടിയിലേക്ക്

പ്രഭാസ് നായകനായി എത്തിയ ബ്രഹ്മാണ്ഡ ചിത്രം കല്‍ക്കി 2898 എഡി ഒടിടിയിലേക്ക്. ഓഗസ്റ്റ് 15 ന് തിയറ്ററില്‍ 50 ദിവസം പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചത്. ആമസോണ്‍ പ്രൈമിലൂടെ ഓഗസ്റ്റ് 22നാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് കല്‍ക്കി ആമസോണ്‍ പ്രൈമില്‍ ലഭ്യമാവുക. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നെറ്റ്ഫ്‌ളിക്‌സിലൂടെ ഓഗസ്റ്റ് 22ന് എത്തും. ചിത്രത്തിന്റെ ടീസറിനൊപ്പമാണ് ഒടിടി ഭീമന്മാര്‍ റിലീസ് പ്രഖ്യാപിച്ചത്.

53000 കടന്ന് സ്വർണ്ണവില; ഇന്ന് പവന് കൂടിയത് 840 രൂപ

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന തുടരുന്നു. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 53,000 കടന്നു.
ആഗോളതലത്തില്‍
സ്വർണവില സർവകാല റെക്കോഡില്‍. ഇന്നലെ വൈകിട്ടോടെ ഒറ്റയടിക്ക് 41 ഡോളറോളമാണ് സ്വർണവിലയില്‍ വർധനവുണ്ടായത്.

ഇതോടെ ഔണ്‍സിന് 2500 ഡോളറിലും മുകളിലെത്തി. കഴിഞ്ഞമാസം രേഖപ്പെടുത്തിയ 2483 ഡോളർ എന്ന റെക്കോഡ് വിലയും ഭേദിച്ചാണ് ആഗോളതലത്തില്‍ സ്വർണവില കുതിച്ചുയരുന്നത്. ഇതോടെ കേരളത്തിലും സ്വർണവിലയില്‍ വൻ കുതിപ്പുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറല്‍ റിസർവ് അടുത്തമാസം അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലുകളാണ് സ്വർണ വിലയില്‍ കുതിപ്പുണ്ടാക്കുന്നത്. അമേരിക്കയില്‍ പണപ്പെരുപ്പം താഴ്ന്നത് കണക്കിലെടുത്താണ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള നീക്കം നടക്കുന്നത്.

ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട്, ഒറ്റയടിക്ക് 41 ഡോളറോളമാണ് സ്വർണവിലയില്‍ വർധിച്ചത്. ഇതോടെ ഔണ്‍സിന് 2,500.16 ഡോളർ വരെ സ്വർണ വില എത്തി. നിലവില്‍, വ്യാപാരം പുരോഗമിക്കുന്നത് 2,489 ഡോളറിലാണ്. യുഎസില്‍ ജൂലൈയിലെ റീറ്റെയ്ല്‍ പണപ്പെരുപ്പം 2021ന് ശേഷം ആദ്യമായി മൂന്ന് ശതമാനത്തിന് താഴെ എത്തിയതാണ് പലിശ കുറയ്ക്കാനുള്ള അനുകൂല സാഹചര്യമൊരുക്കുന്നത്.

നടി രഞ്ജിനി ഹൈക്കോടതിയിൽ; ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല

തിരുവനന്തപുരം:
ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവില്ല. നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിൽ സാംസ്‌കാരിക വകുപ്പ് ഇക്കാര്യത്തിൽ പുനരാലോചന നടത്താനാണ് സാധ്യത. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകരോട് രാവിലെ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. നാലര വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടുമെന്ന് നേരത്തെ സർക്കാർ അറിയിച്ചിരുന്നു. എന്നാൽ ഇതിനിടയിലാണ് രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്.

വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്ക് ഇന്ന് രാവിലെ 11 മണിക്ക് റിപ്പോർട്ട് കൈമാറുമെന്നായിരുന്നു സാംസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ റിപ്പോർട്ട് പുറത്തുവിടുന്നതിന് മുമ്പ് മൊഴി കൊടുത്തവർക്ക് പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്. കേസ് തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

കോടതിയെ സമീപിച്ചതായി നടി രഞ്ജിനി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം. നേരത്തെ നിർമാതാവ് സജിമോൻ പാറയിലിന്റെ ഹർജി തള്ളി ഹൈക്കോടതി സിംഗിൾ ബെഞ്ച് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാരിന് നിർദേശം നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം റിപ്പോർട്ട് പുറത്തുവിടാൻ 19ാം തീയതി വരെ സർക്കാരിന് സമയമുണ്ട്.

ഉത്തർപ്രദേശ് കാൺപൂരിൽ സബർമതി എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

കാൺപൂർ: ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി. സബർമതി എക്‌സ്പ്രസിന്റെ 20 ബോഗികളാണ് പാളം തെറ്റിയത്. കാൺപൂർ-ഭീംസെൻ സ്റ്റേഷനുകൾക്കിടയിലാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ 2.30ഓടെയാണ് അപകടം നടന്നത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല

ഝാൻസിയിലേക്ക് പുറപ്പെട്ട ട്രെയിൻ കാൺപൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടത്തിൽപ്പെട്ടത്. വാരണാസിയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകുന്ന ട്രെയിനാണിത്. പോലീസും ഫയർ ഫോഴ്‌സും ആംബുലൻസുകളുമെത്തി ആളുകളെ മാറ്റി

യാത്രക്കാരെ ബസുകളിൽ കയറ്റി അടുത്ത സ്‌റ്റേഷനിൽ എത്തിച്ചു. ഇവിടെ നിന്ന് സ്‌പെഷ്യൽ ട്രെയിനിൽ ഇവർക്ക് യാത്രാ സൗകര്യമൊരുക്കിയിട്ടുണ്ട്. അതേസമയം അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഏഴ് ട്രെയിനുകൾ റദ്ദാക്കി.

വാർത്താനോട്ടം


2024 ആഗസ്റ്റ് 17 ശനി

BREAKING NEWS

?സംസ്ഥാനത്തെ ഇന്ന് ഡോക്ടർമാർ 24 മണിക്കൂർ പണിമുടക്കും, ആശുപത്രികളുടെ പ്രവർത്തനം താറുമാറാകും.

?സംസ്ഥാനത്ത് ഇന്നും പരക്കെ മഴ;പത്തനംതിട്ടയിൽ ഓറഞ്ച് അലർട്ട്, കേരള തീരത്ത് കടലാക്രമണത്തിനും സാധ്യത

?തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു.മൂന്ന് പേരെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി.

?മുതലപ്പൊഴിയിൽ കാണാതായ അഞ്ച് തെങ്ങ് സ്വദേശി ബെനഡിക്ട് എന്ന തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.


? കേരളീയം ?

? വയനാട് ഉരുള്‍ പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന്. നൂറിലേറെ പേരെ ഇനിയും കണ്ടെത്താന്‍ ഉണ്ടെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തുന്ന തിരച്ചിലില്‍ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് തിരച്ചില്‍ തുടരണോ എന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നത്.

? വയനാട് ഉരുള്‍പൊട്ടലില്‍ പ്രാഥമിക കണക്ക് പ്രകാരം 1,200 കോടി രൂപയുടെ നഷ്ടമുണ്ടായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. 1,555 വീടുകള്‍ പൂര്‍ണമായും വാസയോഗ്യമല്ലാതായെന്നും ഹൈക്കോടതി സ്വമേധയായെടുത്ത ഹര്‍ജിയില്‍ അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ ക്കുറുപ്പ് വിശദീകരിച്ചു. 626 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. മൂന്ന് പാലങ്ങള്‍ തകര്‍ന്നു.

? വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചാലഞ്ച് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. ചുരുങ്ങിയത് അഞ്ച് ദിവസത്തെ ശമ്പളം നല്‍കണമെന്നും ഇതിനായുള്ള സമ്മതപത്രം കൈമാറണമെന്നുമാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്.

? അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഇനി ഡ്രെഡ്ജിംഗ് മെഷീന്‍ വന്നതിന് ശേ
ഷം മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍. ഒരാഴ്ച കഴിഞ്ഞേ ഡ്രഡ്ജര്‍ എത്തിക്കാനാവൂ എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. അതേസമയം പുഴയിലെ വെള്ളം കലങ്ങിയതിനാല്‍ മുങ്ങിയുള്ള തെരച്ചില്‍ ബുദ്ധിമുട്ടെന്ന് നേവിയും ഈശ്വര്‍ മല്‍പെയും പറഞ്ഞിരുന്നു.

? ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വരാനിരിക്കെ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി നടി രഞ്ജിനി. പുറത്തുവിടുന്ന റിപ്പോര്‍ട്ടില്‍ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്നും, മൊഴി നല്‍കിയവര്‍ക്ക് പകര്‍പ്പ് ലഭ്യമാക്കി അവരെ കൂടി ബോധ്യപ്പെടുത്തിയാകണം റിപ്പോര്‍ട്ട് പുറത്തു വിടേണ്ടതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

? സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ആഗസ്റ്റ് 20 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

? കോഴിക്കോട് വടകരയില്‍ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയില്‍ തട്ടിപ്പ്. പണയം വച്ച 26 കിലോ സ്വര്‍ണ്ണവുമായി ബാങ്ക് മാനേജര്‍ മുങ്ങി. ബാങ്ക്,, ഓഫ് മഹാരാഷ്ട്ര വടകര ശാഖാ മാനേജര്‍ തമിഴ്നാട് സ്വദേശി മധു ജയകുമാറാണ് തട്ടിപ്പ് നടത്തിയത്. 17 കോടി രൂപയുടെ തട്ടിപ്പ് ബാങ്ക് മാനേജരുടെ സ്ഥലംമാറ്റത്തോടെയാണ് പുറത്തായത്.

? പാനൂരില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ആഹ്ലാദ പ്രകടനത്തിനിടെ സംഘര്‍ഷം. എസ്എഫ്ഐ – എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലാണ്
പ്രശ്നമുണ്ടായത്.

? സംവിധായകന്‍ മേജര്‍ രവിയ്ക്കെതിരെ ധനകാര്യ സ്ഥാപനത്തെ പറ്റിച്ചെന്ന പരാതിയില്‍ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തു. സെക്യൂരിറ്റി ജീവനക്കാരെ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാണ് ധനകാര്യ സ്ഥാപനത്തിന്റെ പരാതി. മേജര്‍ രവിയുടെ തണ്ടര്‍ഫോഴ്‌സ് സ്ഥാപനത്തിന്റെ സഹഉടമകളും കേസില്‍ പ്രതികളാണ്.

?? ദേശീയം ??

?ജമ്മു കശ്മീര്‍, ഹരിയാണ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടമായിട്ടാകും വോട്ടെടുപ്പ്. ആദ്യഘട്ടം സെപ്റ്റംബര്‍ 18-നും രണ്ടാഘട്ടം സെപ്റ്റംബര്‍ 25-നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും. ഹരിയാന ഒക്ടോബര്‍ ഒന്നിന് ഒറ്റഘട്ടമായി വിധിയെഴുതും. ഒക്ടോബര്‍ നാലിന് വോട്ടെണ്ണല്‍.

?വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഉടന്‍ പ്രഖ്യാപിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവ് കുമാര്‍. 47 ഇടങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടത്താനുണ്ടെന്നും പ്രകൃതിദുരന്തമുണ്ടായ വയനാട് ഉടന്‍ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

? സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ നടത്തി ചട്ടവിരുദ്ധമായി മറ്റൊരു കമ്പനിയില്‍ നിന്നും കോടികള്‍ വരുമാനം നേടിയെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിന്റെ വെളിപ്പെടുത്തല്‍.

? രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യം സ്വാമി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

? കേന്ദ്ര പ്രതിരോധ വകുപ്പ് സെക്രട്ടറിയായി 1989 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജേഷ് കുമാര്‍ സിംഗിനെ നിയമിക്കും. ഇത് സംബന്ധിച്ച ശുപാര്‍ശയ്ക്ക് കേന്ദ്ര കാബിനറ്റ് സമിതി അംഗീകാരം നല്‍കി. ഗിരിധര്‍ അരമനയുടെ പകരക്കാരനായാണ് രാജേഷ് കുമാര്‍ സിംഗിന്റെ നിയമനം.

? കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിക്ക് നേരെ അതിക്രമമുണ്ടായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാര്‍ സംവിധാനത്തിന്റെ സമ്പൂര്‍ണ പരാജയം എന്നാണ് കോടതിയുടെ വിമര്‍ശനം. ആശുപത്രി അടച്ചുപൂട്ടുമെന്നും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

? മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശവുമായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ്. ബംഗാളില്‍ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്നും സ്ത്രീത്വത്തിന് അപമാനകരമായ സംഭവമാണ് നടന്നതെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. ഗവര്‍ണറെന്ന നിലയില്‍ ഭരണഘടനാ പദവി ഉപയോഗിച്ച് എന്ത് ചെയ്യുമെന്നത് ഇപ്പോള്‍ പറയുന്നില്ല.

? ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും മികച്ചതാണെന്നും 2027-ഓടെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി രാജ്യം മാറുമെന്നാണ് പ്രതീക്ഷയെന്നും ഐ.എം.എഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീതാ ഗോപിനാഥ്. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം.

? വരാനിരിക്കുന്ന ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് നാഷ്ണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിച്ചാല്‍ മാത്രമേ തന്റെ മകന്‍ ഒമര്‍ അബ്ദുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

? ബംഗ്ലാദേശിലെ ഇടക്കാലഭരണാധികാരി മുഹമ്മദ് യൂനുസ് ഫോണില്‍ ബന്ധപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ‘ത്ത് ഹിന്ദുക്കളുടെയും മറ്റ് ‘ – ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷയെ കുറിച്ചും ചര്‍ച്ച ചെയ്തതെന്നും ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷണവും സുരക്ഷയും മുഹമ്മദ് യൂനുസ് ഉറപ്പു നല്‍കിയതായും പ്രധാനമന്ത്രി വ്യക്തമാക്കി.

???കായികം???‍♀️⛷️

? പാരിസ് ഒളിംപിക്‌സിനിടെ അഞ്ചരമണിക്കൂര്‍ നീണ്ട അതിതീവ്രമായ ഭാരം കുറയ്ക്കലിനൊടുവില്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് മരിച്ചുപോകുമെന്ന് ഭയപ്പെട്ടിരുന്നതായി പരിശീലകന്‍ വോളര്‍ അകോസ്. കഠിന ശ്രമത്തിനിടെ വിനേഷ് തളര്‍ന്നുവീഴുക പോലുമുണ്ടായതായി അദ്ദേഹം വെളിപ്പെടുത്തി.

?ഗുസ്തി കരിയര്‍ 2032 വരെ തുടരുമെന്നും ദൗര്‍ഭാഗ്യകരമായ സാഹചര്യത്തിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നതെന്നും സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച തുറന്ന കത്തില്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്.

മുതലപൊഴിയിൽ വള്ളം മറിഞ്ഞു ഒരാളെ കാണാതായി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു.മൂന്ന് പേരെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി.കാണാതായ അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്ട് എന്ന തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.

മുണ്ടക്കൈ – ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട 18 ദിവസമായി നടന്നുവന്ന സംയുക്ത ജനകീയ തിരച്ചിൽ അവസാനിച്ചു

വയനാട്.മുണ്ടക്കൈ – ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട 18 ദിവസമായി നടന്നുവന്ന സംയുക്ത ജനകീയ തിരച്ചിൽ അവസാനിച്ചു.. ഇന്ന് മുതൽ ബന്ധുക്കൾ ആവശ്യപ്പെടുന്ന ഇടത്തും സംശയം തോന്നുന്ന ഇടങ്ങളിലുമായി തിരച്ചിൽ പരിമിതപെടുത്തും.. 124 പേരെ ഇനിയും കണ്ടെത്തന്നുണ്ട്.. ദുരിത ബാധിധരുടെ താത്കാലിക പുനരധിവാസത്തിനുള്ള ശ്രെമങ്ങൾ ഊർജിതമാക്കി .300 ഓളം വാടക വീടുകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.
ഈ മാസം 20 നകം ക്യാമ്പുകളിൽ തുടരുന്നവരെ വാടക വീടുകളിലേക്ക് മാറ്റി ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിൽ അധ്യയനം പുനരാരംഭിക്കാനാണ് നീക്കം. ക്യാമ്പുകളിൽ ഉള്ള പലരും ബന്ധുവീടുകളിലേക്കും സന്നദ്ധ സേവകർ എടുത്തു കൊടുത്ത വീടുകളിലേക്കും മാറിയിട്ടുണ്ട്. അടിയന്തര സഹായധനത്തിനായി രേഖകൾ നഷ്ടപ്പെട്ടവർക്ക് ബാങ്ക് അക്കൗണ്ടുകൾ സജ്ജമാക്കാൻ അദാലത്തുകളും നടക്കുന്നുണ്ട്.. അതെ സമയം തിരിച്ചറിയാൻ കഴിയാതെ സംസ്കരിച്ച മൃദദേഹങ്ങളുടെ DNA പരിശോധന പൂർത്തിയായി. കാണാതായവരുടെ ബന്ധുക്കളുടെ DNA യുമായി ഒത്തുനോക്കിയുള്ള പട്ടിക ഉടൻ പുറത്തുവിടും..