Home Blog Page 2155

സി എസ് സുബ്രഹ്മണ്യൻ പോറ്റി സ്മാരക പുരസ്ക്കാരം – 2024

കരുനാഗപ്പള്ളി -എഴുത്തുകാരനും, വിദ്യാഭ്യാസ വിദഗ്ധനും, സാമൂഹിക പരിഷ്ക്കർത്താവുമായിരുന്ന സി.എസ്.സുബ്രഹ്മണ്യൻ പോറ്റിയുടെ സ്മരണാർത്ഥം സി.എസ്.സുബ്രഹ്മണ്യൻ പോറ്റി സ്മാരക ഗ്രന്ഥശാല ഏർപ്പെടുത്തിയ അവാർഡിനായി കൃതികൾ ക്ഷണിച്ചു.2020,2021, 2022, 2023 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച നോവലിന് 25000 രൂപയും പ്രശസ്തിപത്രവും, ഫലകവുമാണ് അവാർഡ്.ഒക്ടോബർ 24 ന് കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ ചേരുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. പുസ്തകത്തിൻ്റെ 4 കോപ്പികൾ ഒക്ടോബർ 10 ന് മുമ്പായി കൺവീനർ, സി.എസ്.സുബ്രഹ്മണ്യൻ പോറ്റി സ്മാരക ഗ്രന്ഥശാല, ടൗൺ ക്ലബ്ബ്, കരുനാഗപ്പള്ളി – 690518, ഫോൺ 9447479905, 9447398718

പുതിയ ചുമതലകളിൽ സ്വയം മാതൃകകളാകാൻ കഴിയണം, രാജൻ കരൂർ

‘കൊല്ലം – ഉത്തരവാദിത്വമുള്ള പദവികളിലും അധികാരസ്ഥാനങ്ങളിലും ചുമതലകളിലും പുതിയതായി നിയോഗിക്കപ്പെടുന്നവർക്ക് സ്വയം മികച്ച മാതൃകകളായി മാറാൻ കഴിയണമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം (ആർ എസ് എസ്) ദക്ഷിണകേരള പ്രാന്ത വ്യവസ്ഥാ പ്രമുഖ് രാജൻ കരൂർ അഭിപ്രായപ്പെട്ടു. കേരള സർവകലാശാലാ സിൻഡിക്കേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തെരഞ്ഞെടുക്കപ്പെട്ട ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു) സംസ്ഥാന പ്രസിഡണ്ട് പി എസ് ഗോപകുമാറിന് ജില്ലാ കമ്മിറ്റി പോലീസ് ക്ലബ്ബിൽ സംഘടിപ്പിച്ച അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുൻ അനുഭവങ്ങളോ പ്രവർത്തന പരിചയമോ ഇല്ലാതെ വ്യത്യസ്ത വഴികളിലൂടെ വിജയകരമായി സഞ്ചരിച്ച് മികച്ച മാതൃകകളായി മാറിയിട്ടുള്ളവരെയാണ് സമൂഹം അംഗീകരിക്കുകയെന്നും രാജൻ കരൂർ കൂട്ടിച്ചേർത്തു.

എൻ ടി യു ജില്ലാ പ്രസിഡണ്ട് എസ് കെ ദിലീപ് കുമാർ അധ്യക്ഷനായിരുന്നു. ആർ എസ് എസ് പ്രാന്തീയ കാര്യകാരീ സദസ്യനും ജന്മഭൂമി പ്രിൻ്റർ ആൻ്റ് പബ്ലിഷറുമായ വി മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. മഹാനഗർ സഹ സംഘചാലക് ഡോ. മോഹൻ, ബി ജെ പി ദേശീയ സമിതിയംഗം എം എസ് ശ്യാംകുമാർ, അഭിഭാഷക പരിഷത്ത് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. ആർ രാജേന്ദ്രൻ, പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ സംയോജക് എസ് രഞ്ചൻ, കേരള എൻ ജി ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി ആര്യ, പെൻഷണേഴ്സ് സംഘ് ജില്ലാ സെക്രട്ടറി ഡി ബാബു പിള്ള, എൻ ടി യു സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ എം ടി സുരേഷ് കുമാർ, ആർ ജിഗി, ട്രഷറർ കെ കെ ഗിരീഷ് കുമാർ, വനിതാ വിഭാഗം കൺവീനർ പി ശ്രീദേവി, പ്രൈമറി വിഭാഗം കൺവീനർ പാറങ്കോട് ബിജു, ദക്ഷിണമേഖലാ സെക്രട്ടറി ജെ ഹരീഷ് കുമാർ, സംസ്ഥാന സമിതിയംഗങ്ങളായ ടി ജെ ഹരികുമാർ, ബി പി അജൻ, അനിത ജി നായർ, ലേഖാ ജി നായർ, ജില്ലാ ഭാരമാഹികളായ ആർ ശിവൻപിള്ള, ആർ ഹരികൃഷ്ണൻ, സന്ധ്യാകുമാരി കെ ആർ, ശ്രീജിത്ത് പി.എസ്,ഷീബ പി ജി, രാജേഷ് അർക്കന്നൂർ, ജില്ലാ വനിതാ കൺവീനർ ധനലക്ഷ്മി വിരിയറഴികത്ത് മുതലായവർ സംസാരിച്ചു. എസ് കെ ദീപു സ്വാഗതവും എ ജി കവിത നന്ദിയും പറഞ്ഞു. ജില്ലാ സമിതിയുടെ ഉപഹാരം ജില്ലാ പ്രസിഡണ്ടും ഉപജില്ലകളുടേത് ഉപജില്ലാ ഭാരവാഹികളും സമ്മാനിച്ചു.

കുന്നത്തൂർ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ സായാഹ്നം നടത്തി

ചക്കുവള്ളി. കുന്നത്തൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഫിയ കളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപെട്ടുകൊണ്ട് ചക്കുവള്ളി ടൗണിൽ പ്രതിഷേധസായാഹ്നം സംഘടിപ്പിച്ചു. കെ പി സി സി അംഗം എം വി. ശശികുമാരൻ നായർ ഉത്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ അനിൽ കാരക്കാട് അധ്യക്ഷധ വഹിച്ചു. ഡി സി സി ഭാരവാഹികളായ, പി കെ. രവി, കാഞ്ഞിരവിള അജയകുമാർ,കെ. സുകുമാരൻ നായർ,യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി,ഐ എൻ ടി യൂ സി നേതാവ് എസ്. സുഭാഷ്, മഹിളാ കോൺഗ്രസ്‌ നേതാവ് സി. സരസ്വതി അമ്മ,മഹിളാ കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ ജയശ്രീ, പെൻഷനേഴ്സ് അസോസിയേഷൻ നിയോജകമണ്ഡലം പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി, സി കെ. പൊടിയൻ,കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌മാരായ ആർ ഡി. പ്രകാശ്, പ്രസന്നൻ വില്ലടൻ, ചക്കുവള്ളി നസീർ, പദ്മസുന്ദരൻ പിള്ള, ശശി ഏഴാംമൈൽ, രവി കുമാർ, സുകേഷ്, മുൻ മണ്ഡലം പ്രസിഡന്റ്‌മാരായ കൊമ്പിപള്ളിൽ സന്തോഷ്‌, നാസർ കിണറുവിള,സദാശിവൻപിള്ള,ടി എ. സുരേഷ് കുമാർ, എസ്. ശ്രീകുമാർ, രാജൻ അമ്പലത്തും ഭാഗം എന്നിവർ സംസാരിച്ചു.

കാലികള്‍ക്ക് ബ്രൂസല്ലോസിസ് രോഗം: പ്രതിരോധ കുത്തിവയ്പ് തുടങ്ങി

മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന ബ്രൂസല്ലോസിസ് രോഗപ്രതിരോധത്തിനായി ജില്ലയില്‍ കന്നുകാലികള്‍ക്കുള്ള കുത്തിവയ്പ് ക്യാമ്പുകള്‍ ആരംഭിച്ചു. തുടര്‍ച്ചയായി അഞ്ചുദിവസം നീളുന്ന കുത്തിവയ്പിലൂടെ പൂര്‍ണ്ണരോഗനിയന്ത്രണമാണ് ലക്ഷ്യമാക്കുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു. നാലു മുതല്‍ എട്ടു മാസം വരെ പ്രായമുള്ള പശു, എരുമക്കിടാങ്ങള്‍ക്കാണ് പ്രതിരോധമരുന്ന് നല്‍കുക. ഒരിക്കല്‍ കുത്തിവയ്പിനു വിധേയമായാല്‍ ജീവിതകാലം മുഴുവന്‍ ബ്രൂസല്ല രോഗത്തില്‍ നിന്നും പരിരക്ഷ കിട്ടും. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ബ്രൂസല്ല രോഗനിയന്ത്രണ പദ്ധതിയുടെ മൂന്നാം ഘട്ടത്തിനാണ് ഇതോടെ തുടക്കമായത.് ജില്ലയിലെ മൃഗസംരക്ഷണ ഉദ്യോഗസ്ഥരുടെ 165 സ്‌ക്വാഡുകള്‍ കുത്തിവയ്പ് ക്യാമ്പയിനായി രൂപീകരിച്ചിട്ടുണ്ട്. പി.പി.ഇ കിറ്റുകള്‍ ധരിച്ചാണ് സ്‌ക്വാഡുകള്‍ കുത്തിവയ്പിനായി ഇറങ്ങുക. ക്ഷീര സംഘങ്ങള്‍, സന്നദ്ധ സംഘടനകളുടെ ഓഫീസുകള്‍ , കര്‍ഷക സംഘടന ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് കുത്തിവയ്പ് ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. കൊട്ടിയം മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ വാക്‌സിന്‍ ബോക്‌സുകള്‍ കൈമാറി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ. എല്‍.അജിത് അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി. ഷൈന്‍ കുമാര്‍, വകുപ്പിലെ അസി പ്രോജക്ട് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വൈറല്‍ പനിക്കെതിരെ ജാഗ്രത വേണം: ആരോഗ്യ വകുപ്പ്

ജില്ലയില്‍ വൈറല്‍ പനി കൂടി വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രതപുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഉയര്‍ന്ന പനി, മൂക്കൊലിപ്പ്, തലവേദന, ഉയര്‍ന്ന ശരീര താപനില, ശരീരവേദന, വിശപ്പില്ലായ്മ, നിര്‍ജലീകരണം എന്നീ ലക്ഷണങ്ങളോടുകൂടി എല്ലാ പ്രായത്തിലുള്ളവര്‍ക്കും വൈറല്‍പനി കാണുന്നുണ്ട്. ലക്ഷണങ്ങള്‍ ഉള്ളവര്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയെ സമീപിക്കുകയും ചികിത്സ തേടുകയും വേണം.
പകര്‍ച്ച വ്യാധികള്‍ പ്രതിരോധിക്കുന്നതിനും മുന്‍കരുതലുകളെടുക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കൈകള്‍ സോപ്പുപയോഗിച്ചു കഴുകുക, ടോയ്ലറ്റ് ഉപയോഗത്തിനു ശേഷം കൈകള്‍ സോപ്പിട്ട് കഴുകുക, കൊതുക് കടിയേല്‍ക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം. കൈകാലുകളില്‍ മുറിവുള്ളപ്പോള്‍ വെള്ളക്കെട്ടിലും മലിന ജലത്തിലും ഇറങ്ങരുത്. എലിപ്പനി വരാന്‍ സാധ്യതയുള്ള സാഹചര്യങ്ങളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരം ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കണം. സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്‌സിസൈക്ലിന്‍ ഗുളിക സൗജന്യമായി ലഭിക്കും.

സ്വകാര്യ ബസ് ജീവനക്കാരുടെ അശ്രദ്ധയിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്,തലനാരിഴക്ക് ദുരന്തം ഒഴിവായി

കോഴിക്കോട്. സ്വകാര്യ ബസ് ജീവനക്കാരുടെ അശ്രദ്ധയിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്.തലനാരിഴക്കാണ് ദുരന്തം ഒഴിവായത്. താമരശ്ശേരിയിൽ ഹൈഡ്രോളിക് ഡോറിന്
ഇടയിൽപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിയുമായി ബസ് ഏറെ നേരം സഞ്ചരിച്ചുവെന്നാണ് ആരോപണം. പേരാമ്പ്രയിൽ ബസിൽ നിന്നും തെറിച്ച് വീഴുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.

താമരശേരി സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിക്കാണ് ഇന്നലെ ദുരനുഭവം ഉണ്ടായത്. വിദ്യാർത്ഥിനി ബസിൽ കയറുന്നതിനിടെ ഹൈഡ്രോളിക് ഡോർ അടച്ചു. ഇതോടെ ഡോറിനിടെ കുട്ടി കുടുങ്ങി.
കട്ടിപ്പാറ – താമരശ്ശേരി റൂട്ടിൽ ഓടുന്ന ഗായത്രി ബസിലാണ് സംഭവം. ഇത് കണ്ടക്ടർ കണ്ടിട്ടും ഗൗനിച്ചില്ലെന്നാണ് വിദ്യാർത്ഥിനി പറയുന്നത്. ബഹളം വെച്ചതോടെ നടുറോഡിൽ ഇറക്കിവിടുകയായിരുന്നു.

ഇന്ന് രാവിലെ പേരാമ്പ്ര മുളിയങ്ങലിലാണ്
വിദ്യാർത്ഥി സ്വകാര്യ ബസിൽ നിന്നും തെറിച്ചു വീണത്. വിദ്യാർത്ഥി കയറുന്നതിനു മുമ്പ് ബസ് എടുത്തു. പിന്നാലെ കുട്ടി തെറിച്ച് വിഴുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ.

അതേ സമയം സ്വകാര്യ ബസുകളുടെ അമിത വേഗതയും മത്സരവുമാണ് അപകടത്തിന് കാരണമെന്ന വിമർശനവും ഉയരുന്നുണ്ട്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടിക്കും സാധ്യത ഉണ്ട്.

പി ശശിക്ക് സിപിഎമ്മിന്റെ ക്ലീൻ ചിറ്റ്

തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് സിപിഎമ്മിന്റെ ക്ലീൻ ചിറ്റ്..പി വി അൻവർ നൽകിയ പരാതിയില്‍ പി ശശിക്കെതിരെ പ്രത്യേക അന്വേഷണം വേണ്ടെന്ന് സിപിഎം..അൻവർ ഉന്നയിച്ച പോലെയുള്ള കാര്യങ്ങൾ ചെയ്യുന്ന ആളല്ല പി ശശിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എഡിജിപി അജിത്കുമാറിനെതിരായ നടപടിയുടെ കാര്യം റിപ്പോർട്ട് വന്ന ശേഷം മുഖ്യമന്ത്രി തീരുമാനിക്കുമെന്നാണ് സിപിഎം നിലപാട്

പി ശശിക്ക് എതിരെ നിലമ്പൂർ എംഎൽഎ പി വി അൻവർ ഉയർത്തിയ ആരോപണങ്ങളെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിരിന്നു.. അതേ നിലപാടിലേക്ക് ആണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും എത്തിച്ചേർന്നത്.പി ശശിക്കെതിരെ അൻവർ നൽകിയ പരാതിയിൽ പ്രത്യേക പരിശോധന വേണ്ടെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു..സമ്മേളന കാലമായതുകൊണ്ട് കമ്മീഷനെ വെച്ചുള്ള പരിശോധനയും ഉണ്ടാകില്ല..നേതൃത്വത്തിന്റെ പൂർണ്ണ പിന്തുണയാണ് പി ശശിക്ക് എം വി ഗോവിന്ദൻ നൽകിയത്

പരസ്യപ്രസ്താവനകൾ നടത്തരുതെന്ന് പി വി അന്‍വറിനും പാർട്ടിയുടെ മുന്നറിയിപ്പ്. എന്നാല്‍ അത് അപ്പോള്‍തന്നെ അന്‍വര്‍ അട്ടിമറിച്ചു.

ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപി കൂടിക്കാഴ്ച ഔദ്യോഗിക അല്ലെങ്കിൽ അക്കാര്യം പരിശോധിക്കുമെന്നും എന്നീ ഗോവിന്ദൻ വ്യക്തമാക്കി. അതേസമയം നേതൃത്വവുമായ ഇടഞ്ഞുനിൽക്കുന്ന കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഇന്നത്തെ യോഗത്തിലും പങ്കെടുക്കാൻ എത്തിയില്ല.

റോഡിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നത് കെഎസ്ആർടിസി സ്വിഫ്റ്റിലെ ഡ്രൈവർമാർ എന്ന് മന്ത്രി

തിരുവനന്തപുരം. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിലെ ജീവനക്കാർക്ക് ശാസനയുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. നിലവിൽ റോഡിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നത് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിലെ ഡ്രൈവർമാർ എന്ന് മന്ത്രി പറഞ്ഞു. മര്യാദയ്ക്ക് വണ്ടി ഓടിക്കണമെന്നും മന്ത്രിയുടെ താക്കീത്. 500ൽ താഴെ ബസ് ഓടുന്ന സ്വിഫ്റ്റ് ഇടിച്ചാണ് കൂടുതൽ പേർ മരിക്കുന്നത്. കെ.എസ്.ആർ.ടിസിയിലെ ജീവനക്കാർക്കുള്ള മര്യാദ സ്വിഫ്റ്റ്ലെ കണ്ടക്ടർമാരും ഡ്രൈവർമാരും പാലിക്കണമെന്നും മന്ത്രി പറഞ്ഞു. പരാതി വന്ന് അത് തെളിഞ്ഞാൽ അതിതീവ്രമായ നടപടി ഉണ്ടാകുമെന്നും ഗണേഷ് കുമാർ മുന്നറിയിപ്പ് നൽകി.

ശാസ്താംകോട്ട താലൂക്ക് ആശുപത്രിക്ക് 80 സെന്റ് ഭൂമി വിട്ടുനല്‍കി റവന്യൂ ഉത്തരവ്

ശാസ്താംകോട്ട. താലൂക്ക് ആശുപത്രിക്ക് 80 സെന്റ് ഭൂമി വിട്ടുനല്‍കി റവന്യൂ ഉത്തരവ്. ആഴ്ച ചന്തപ്രവര്‍ത്തിക്കുന്ന ഭാഗമാണ് വിട്ടുനല്‍കിയത്. ബ്‌ളോക്ക് 13ല്‍ റീസര്‍വേ 47-1 ല്‍പ്പെട്ട ഭൂമിയാണ് നല്‍കുന്നത്. താലൂക്ക് ആശുപത്രിക്ക് നിലവില്‍ 83സെന്റ് ഭൂമി മാത്രമാണുള്ളതെന്നും അവിടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലമില്ലെന്നും ഉള്ള നിവേദനം പരിഗണിച്ചാണ് നടപടി. ചന്തയുടെ ഭൂമിയുടെ കൈവശാവകാശം പഞ്ചായത്തില്‍ ആയിരുന്നതിനാല്‍ അതു സംബന്ധിച്ച നിയമപ്രശ്‌നങ്ങള്‍ ഉണ്ടായി.

ഇതിനിടെ 50സെന്റ് ഭൂമിമാത്രം നല്‍കാന്‍ രഹസ്യനീക്കം നടന്നുവെന്ന് ബ്‌ളോക്ക് പഞ്ചായത്ത് അംഗം തുണ്ടില്‍ നൗഷാദ് പറഞ്ഞു. ഇതിനെതിരെ താലൂക്ക് വികസന സമിതിയിലും അതുവഴി സര്‍ക്കാരിലും നൗഷാദ് നിവേദനം നല്‍കിയിരുന്നു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ വിഷയത്തില്‍ ഇടപെട്ട് തടസങ്ങള്‍ നീക്കിയാണ് നിലവില്‍ സര്‍ക്കാര്‍ ഉത്തരവായത്.
ഭൂമി ആശുപത്രി വികസനത്തിനല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കരുതെന്നും അനുവദിക്കുന്ന തീയതിമുതല്‍ ഒരു വര്‍ത്തിനകം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും കയ്യേറ്റം ുണ്ടാകാതെ ആരോഗ്യവകുപ്പ് സംരക്ഷിക്കണമെന്നും തുടങ്ങി നിരവധി നിബന്ധനകളോടെയാണ് ഭൂമി വിട്ടുനല്‍കിയത്. തുടര്‍ നടപടികള്‍ക്ക് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

തിളച്ച പാല്‍ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

തിളച്ച പാല്‍ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. കോഴിക്കോട് താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നില്‍ താമസിക്കുന്ന നസീബ്-ജസ്‌ന ദമ്പതികളുടെ മകന്‍ അസ്ലന്‍ അബ്ദുള്ളയാണ് മരിച്ചത്. ഒരുവയസ്സായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ചപാല്‍ മറിഞ്ഞത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.