അമൃതാനന്ദമയി മഠം : വയനാടിന് സാങ്കേതിക – പുനരധിവാസ സഹായമായി 15 കോടി രൂപ നൽകും.ഉരുൾപൊട്ടൽ മുന്നറിയിപ് സംവിധാനം വയനാട്ടിൽ സ്ഥാപിക്കും. ഇതിനായി സംസ്ഥാന സർക്കാരിൻ്റെ അനുമതി തേടിയതായി അമൃതമഠം അറിയിച്ചു.
ഇറിഡിയം തട്ടിപ്പ്, യുവാവിനെ മർദ്ദിച്ചുകൊന്ന സംഭവം, നാലുപേര്‍ കൂടി പിടിയില്‍
തൃശൂര്‍. ഇറിഡിയം തട്ടിപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ചുകൊന്ന സംഭവം നാലുപേര്‍ കൂടി പോലീസ് പിടിയിലായി. നേരത്തെ കസ്റ്റഡിയിലായി അഞ്ചുപേരെയും ഉൾപ്പെടുത്തി ഒമ്പത് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇറിഡിയം സ്വന്തമാക്കുന്നതിനായി കണ്ണൂരിലെ ഐസ്ക്രീം വ്യവസായി സാദിഖ് മരിച്ച അരുണിന് 50 ലക്ഷം രൂപ നൽകിയെന്നാണ് പോലീസ് കണ്ടെത്തല്‍
തൃശ്ശൂരിലെ കൊട്ടേഷൻ സംഘമാണ് കോയമ്പത്തൂർ സ്വദേശി ചാൾസ് ബെഞ്ചമിൻ എന്ന അരുണിനെ മർദ്ദിച്ചു കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അരുണും രണ്ടു സുഹൃത്തുക്കളും ചേർന്ന് ഇറിഡിയം നൽകാമെന്ന് പറഞ്ഞു കണ്ണൂർ സ്വദേശി സാദിഖിൽ നിന്ന് 50 ലക്ഷം രൂപ കൈപ്പറ്റി. ഇറിഡിയം സൂക്ഷിക്കാനുള്ള പെട്ടിക്കായി വീണ്ടും പണം കൈപ്പറ്റി. ഇതിനിടെ അരുണും സുഹൃത്തുക്കളും തെറ്റിപ്പിരിഞ്ഞു. ഇതിൽ ഒരാൾ സാദിഖിനെ അരുൺ വഞ്ചിക്കുകയായിരുന്നു എന്ന കാര്യം വെളിപ്പെടുത്തി. ഇതോടെയാണ് തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തി അരുണിനെ കൊട്ടേഷൻ സംഘത്തിൻറെ സഹായത്തോടെ മർദ്ദിച്ചു കൊലപ്പെടുത്തിയത്. മൂന്ന് കണ്ണൂർ സ്വദേശികളും ഒരു എറണാകുളം സ്വദേശിയുമാണ് കേസിൽ ഇന്നു പിടിയിലായത്. കേസിൽ പിടിയിലാകാനുള്ള മൂന്നു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.
ന്യൂസ് അറ്റ് നെറ്റ് BREAKING NEWS
2024 സെപ്തംബർ 26 വ്യാഴം 1.20 PM
?നടിയെ അക്രമിച്ച കേസ് രണ്ടാം ഘട്ട വിചാരണ തുടങ്ങി.നടൻ ദിലീപ്, പൾസർ സുനി, മാർട്ടിൻ മണികണ്ഠൻ എന്നിവർ കോടതിയിൽ എത്തി
?പത്തനംതിട്ട കൊടുമൺ പാറക്കരയിൽ കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 40കാരൻ ആശുപത്രിയിൽ
? എഡിജിപിയെ മാറ്റി നിർത്തി അന്വേഷണം നടത്തെണമെന്ന് റവന്യൂ, മന്ത്രി കെ .രാജൻ
? എൻ. സി.പി: രാജൻ മാസ്റ്ററുടെ സസ്പൻഷൻ പിൻവലിക്കക്കണമെന്ന ഏ കെ ശശീന്ദ്രൻ്റെ ആവശ്യം തള്ളി പിസി ചാക്കോ.
? അർജുൻ്റെ ലോറിയിൽ നിന്ന് കണ്ടെടുത്ത സാധന സമാഗ്രികൾ തിരിച്ച് കൊണ്ട് വരണമെന്ന് ഭാര്യ
?അർജുൻ്റെ പോസ്റ്റ്മാർട്ടം ഇന്ന് തന്നെ പൂർത്തീകരിക്കും. മൃതദേഹഭാഗങ്ങൾ അംബുലൻസിൽ കർണ്ണാടക പോലീസ് അകമ്പടിയിൽ നാളെ നാട്ടിലെത്തിക്കും.
?എം എം .ലോറൻസി
ൻ്റെ മൃതദേഹം വിട്ടു കിട്ടാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് മകൾ ആശ
? പി വി അൻവർ ഇന്ന് വൈകിട്ട് 4.30ന് എന്ത് പറയും എന്ന് കാതോർത്ത് രാഷ്ട്രീയ കേരളം
കുട്ടികളിലെ ആത്മഹത്യ , പിന്നില്‍ ഉറക്ക പ്രശ്നങ്ങളും
കുട്ടികളിലെ ആത്മഹത്യ നിരക്ക് വര്‍ധിക്കുന്നതിന് പിന്നില്‍ ഉറക്ക പ്രശ്നങ്ങളും ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് അമേരിക്ക ആസ്ഥാനമായി നടത്തിയ പഠനം. കുട്ടിക്കാലത്ത് ഉറക്കമില്ലായ്മ ഉള്‍പ്പെടെയുള്ള വിവിധ ഉറക്ക പ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികള്‍ പിന്നീട് ആത്മഹത്യ സ്വഭാവം അല്ലെങ്കില്‍ ആത്മഹത്യ പ്രവണത എന്നിവ പ്രകടിപ്പിക്കുമെന്ന് മെഡിക്കല്‍ ജേണലായ ജെഎഎംഎ നെറ്റ് വര്‍ക്ക് ഓപ്പണ്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ഒന്‍പതിനും പത്തിനുമിടയില്‍ പ്രായമായ 8,800 കുട്ടികളുടെ ഡാറ്റകള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. 10-ാം വയസില്‍ ഗുരുതര ഉറക്ക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ആത്മഹത്യ ചിന്തകള്‍ക്കും ആത്മഹത്യാ ശ്രമങ്ങള്‍ക്കും 2.7 മടങ്ങ് കുടുതല്‍ അപകട സാധ്യതയുണ്ടെന്ന് പഠനത്തില്‍ പറയുന്നു. പഠന വിധേയരായ കുട്ടികള്‍ ആദ്യ ഘട്ടത്തില്‍ ആത്മഹത്യ ചിന്തകളെ കുറിച്ച് പങ്കുവെച്ചില്ലെങ്കിലും രണ്ട് വര്‍ഷങ്ങള്‍ ശേഷം അടുത്ത ഘട്ടത്തില്‍ ആത്മഹത്യ സ്വഭാവം പ്രകടിപ്പിച്ചയായി ഗവേഷകര്‍ പറയുന്നു.
കുട്ടികള്‍ക്കിടയിലെ ആത്മഹത്യ വര്‍ധിക്കുന്നതിന് പിന്നില്‍ ഉത്കണ്ഠ, വിഷാദം, കുടുംബ പ്രശ്‌നങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കണക്കിലെടുക്കുമ്പോഴും കുട്ടിക്കാലത്ത് ഉറക്ക പ്രശ്നങ്ങള്‍ നേരിട്ടു എന്ന ഘടകം പൊതുവായി നിലനില്‍ക്കുന്നതായി കണ്ടെത്തിയെന്നും ഗവേഷകര്‍ പറയുന്നു. 10നും 14നും ഇടയില്‍ പ്രായമായ കുട്ടികള്‍ മരിക്കുന്നതിന് പ്രധാന കാരണം ആത്മഹത്യയാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
കേരളത്തിലെ ട്രെയിനുകളിലെ യാത്രാ പ്രതിസന്ധി, ദക്ഷിണ റെയിൽവേയോട് റിപ്പോർട്ട് തേടി
ന്യൂഡെല്‍ഹി.കേരളത്തിലെ ട്രെയിനുകളിലെ യാത്ര പ്രതിസന്ധി. ദക്ഷിണ റെയിൽവേയോട് റിപ്പോർട്ട് തേടി റെയിൽവേ ബോർഡ്.കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്ന കാര്യത്തിലാണ് റിപ്പോർട്ട് തേടിയത്.കേരളത്തിനുള്ളിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ നിർദ്ദേശം.
നിലവിലെ ട്രെയിനുകളുടെ സർവീസ് ക്രമീകരിക്കുന്നത് പരിശോധിക്കാനും നിർദ്ദേശം.ദക്ഷിണ റെയിൽവേയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി.റെയിൽവേ ബോർഡ് റിപ്പോർട്ട് തേടിയത് റെയിൽവേ മന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ
സ്റ്റുഡന്റ് പോലീസ് കേഡറ്റിനെ പീഡിപ്പിച്ച എസ് ഐ കസ്റ്റഡിയിൽ
തൃശൂര്‍.പോക്സോ കേസിൽ എസ്.ഐ കസ്റ്റഡിയിൽ. തൃശ്ശൂരിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിനെ പീഡിപ്പിച്ച എസ്.ഐ കസ്റ്റഡിയിൽ
ഗ്രേഡ് എസ്.ഐയാണ് കസ്റ്റഡിയിലായത്. രണ്ടുവർഷം മുൻപ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് കസ്റ്റഡി. പ്ലസ് വൺ വിദ്യാർഥിനി വിവരം വെളിപ്പെടുത്തിയത് കൗൺസിലിങ്ങിൽ. ചാപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറിൽ വെച്ചായിരുന്നു പീഡനം
അറയ്ക്കലിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് 15 വയസ്സുകാരന് ദാരുണാന്ത്യം
പെരുമ്പിലാവ്. അറയ്ക്കലിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് 15 വയസ്സുകാരന് ദാരുണാന്ത്യം.ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. പെരുമ്പിലാവ് അറക്കൽ പള്ളിക്ക് സമീപമായിരുന്നു അപകടം. ചാലിശ്ശേരി ആലിക്കൽ സ്വദേശി അതുൽ കൃഷ്ണയാണ് മരിച്ചത്. കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പെരുമ്പിലാവ് സ്വദേശി ഷാനെ പരിക്കുകളോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ന്യൂസ് അറ്റ് നെറ്റ് BREAKING NEWS
2024 സെപ്തംബർ 26 വ്യാഴം 12.10PM
?അർജുൻ്റെ 2 മൊബൈൽ ഫോണുകൾ, ചെരിപ്പ്, മകന് വേണ്ടി വാങ്ങിയ കളിപ്പാട്ടം എന്നിവ ക്യാമ്പി നിൽ നിന്ന് കണ്ടെത്തി.
? അർജുൻ മകന് വേണ്ടി വാങ്ങിയ വെളുത്ത നിറമുള്ള ട്രക്ക് (കളിപ്പാട്ടം) ഉടയാത്ത നിലയിൽ
? പി വി അൻവറിൻ്റെ വാർത്താ സമ്മേളനം വൈകിട്ട് 4.30ന്
?പിവി അൻവർ എം എൽ എ സ്ഥാനം രാജിവെയ്ക്കുമെന്നും, ഇല്ലെന്നും വാർത്തകൾ
? പാർട്ടി നൽകിയ വിലക്കുകൾ മുഖവിലയ്ക്കെടുക്കാതെഅൻവർ മുന്നോട്ട്
ന്യൂസ് അറ്റ് നെറ്റ്BREAKING NEWS
2024 സെപ്തംബർ 26 വ്യാഴം, 11.45 am
?തൃശൂർ പൂര വിവാദം: തുടരന്വേഷണം ക്രൈംബ്രാഞ്ചിന്. ADGP എച്ച് വെങ്കിടേഷിൻ്റെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്നും വിവരം
? നിലവിൽ എം ആർ അജിത് കുമാറിന് എതിരെ 4 അന്വേഷണങ്ങൾ.
?അന്വേഷണം പ്രഹസനമെന്ന് പി.വി അൻവർ, ആളെ പറ്റിക്കാനുള്ള ഏർപ്പാടെന്നും അൻവർ
?പൂരം അലങ്കോലപ്പെടുത്താൻ രാഷ്ട്രീയ തീരുമാനമുണ്ടായിട്ടുണ്ടന്ന് സംശയിക്കണമെന്ന് വി എസ് സുനിൽകുമാർ
? സത്യം പുറത്ത് വരണം,പൂരം തകർക്കാൻ ശ്രമിച്ചവരെ പുറത്ത് കൊണ്ട് വരണമെന്നും വിഎസ് സുനിൽകുമാർ
?ജൂഡീഷ്യൽ അന്വേഷണത്തിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന് കെ.മുരളീധരൻ
?മുഖ്യമന്ത്രിയുടെ കീഴിലുള്ള ഏജൻസികൾ അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്നും മുരളീധരൻ
? അർജുൻ്റെ മൃതദേഹം നാളെ സ്വദേശത്ത് എത്തിച്ചേക്കും. ഡിഎൻഎ പരിശോധന ഫലങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശം
ന്യൂസ് അറ്റ് നെറ്റ്, BIG BREAKING
2024 സെപ്തംബർ 26 വ്യാഴം 11 .10 am
?എഡിജിപിക്കെതിരെ വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി
?തൃശൂർ പൂരം കലക്കൽ എ ഡി ജി പി യുടെ റിപ്പോർട്ട് സർക്കാർ തള്ളി
?തൃശൂർ പൂരം കലക്കലിൽ വീണ്ടും അന്വേഷണം നടത്തും.
?കേസ് ക്രൈംബ്രാഞ്ച് മേധാവി അന്വേഷിക്കും. ഫയലിൽ മുഖ്യമന്ത്രിയുടെ തീരുമാനം ഉടൻ.



































