25.7 C
Kollam
Thursday 25th December, 2025 | 09:31:14 PM
Home Blog Page 2147

ഫോണ്‍ ഓണ്‍, സിദ്ദിഖിനെ കണ്ടെത്താന്‍ അന്വേഷണം ഊർജ്ജിതമെന്ന് പൊലീസ്

കൊച്ചി. അന്വേഷണം ഊർജ്ജിതം എന്നു പറയുമ്പോഴും സിദ്ദിഖിനെ കണ്ടെത്താൻ കഴിയാതെ പോലീസിന്റെ അന്വേഷണസംഘങ്ങൾ. സിദ്ധിക്കുമായി ബന്ധപ്പെട്ട അടുത്ത വിവരങ്ങൾ അറിയാവുന്നവരെ ചോദ്യം ചെയ്യുകയോ മറ്റു വിവരശേഖരണത്തിന് ശ്രമിക്കാതെയും ആണ് അന്വേഷണസംഘം കൊച്ചിയിൽ സമയം ചിലവഴിക്കുന്നത്. സുപ്രീംകോടതിയിൽ നിന്ന് സിദ്ദിഖിന്റെ കേസിൽ തീരുമാനം വരുന്നതുവരെ നടനെ അറസ്റ്റ് ചെയ്യേണ്ട എന്ന് അന്വേഷണ ത്തിന് ഉന്നതല നിർദ്ദേശം ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് സിദ്ദിഖ് എവിടെയാണ് ഉള്ളതെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെടുത്തുന്നതിന് വേണ്ടി കഴിഞ്ഞദിവസം ഫോൺ കുറച്ചു സമയത്തേക്ക് ഓൺ ചെയ്തത് എന്നാണ് വിവരം. അന്വേഷണ സംഘത്തിൻറെ നിരീക്ഷണത്തിൽ തന്നെയാണ് സിദ്ദിഖ് ഉള്ളത് എങ്കിലും ഉന്നതല നിർദ്ദേശമാണ് അന്വേഷണ സംഘത്തിന് സിദ്ദിഖിലേക്ക് എത്തുന്നതിന് വിലങ്ങു തടിയാകുന്നത്.

അവഗണനയുടെ അമ്പേറ്റിട്ടും കരടികളി ജീവന്‍വയ്ക്കുന്നു

തേവലക്കര . “രണ്ടാം ലോകമഹായുദ്ധത്തിൻ കാലത്ത് –
ഗംഭീരമായൊരു വൈറസ് വന്നു.
പ്ലേഗെന്ന പേരുള്ള വൈറസ്
നാട്ടിൽ പരന്ന് ലക്ഷങ്ങളെ കൊന്നൊടുക്കി….
താനിന്നെ താനിന്നെ തന്നാനാനി തിനെ
താനിന്നെ താനിന്നെ തന്നാനേ…..

കരളി കളിയേയും കരടിപ്പാട്ടിനെയും നെഞ്ചോട് ചേർത്ത കലാകാരൻ തേവലക്കര അരിനല്ലൂർ കളങ്ങര കിഴക്കതിൽ കളങ്ങര രാഘവൻ (69) എഴുതിയ വരികളാണിത്. ഇത് മാത്രമല്ല ഓഖിദുരന്തം, നിപ്പ വൈറസ്, കൊറോണ , മലനടയിലെ വെടിക്കെട്ടപകടം, ചവറ – ശാസ്താംകോട്ട റോഡ് നിർമ്മാണം തുടങ്ങിയ സമകാലിക സംഭവങ്ങളെ കുറിച്ചും പുരാണ – ഇതിഹാസങ്ങളെ അടിസ്ഥാനമാക്കിയും ബൈബിളിലെ യേശുക്രിസ്തുവിൻ്റെ ജനനം തുടങ്ങിയവയൊക്കെ കുറിച്ച് ഇദ്ദേഹം എഴുതിയ കരടിപ്പാട്ടുകൾ എണ്ണിയാലൊടുങ്ങാത്തവയാണ്.

തൃശൂരിന് പുലികളി എന്ന പോലെ, മലബാറിന് തെയ്യം എന്ന പോലെ ഓണാട്ടുകരയിലെ പ്രത്യേകിച്ചും കൊല്ലം മേഖലയിലെ തനത് കലാരൂപമായിരുന്ന കരടികളിയെ പരിപോഷിപ്പിക്കുന്നതിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും വലിയ പങ്ക് വഹിച്ചു വരുന്ന ആളാണ് ഇദ്ദേഹം. ജന്മി- അടിയാൻ കാലഘട്ടത്തിൽ ജന്മിയുടെ വീട്ടിലേക്ക് കടന്ന് ചെല്ലാനും ജന്മിയെ ആക്ഷേപഹാസ്യത്തിലൂടെ പരിഹസിക്കാനും വേണ്ടി സൃഷ്ടിച്ചതാണ് കരടികളിയെന്ന് ഇദ്ദേഹം പറയുന്നു. നിമിഷ കവി പാലുവേലിൽ വാധ്യാരാണ് കരടികളിയുടെ ഉപജ്ഞാതാവെന്നും കുമ്മി, കുമ്മികുരുട് , അമ്മാന എന്നീ മൂന്ന് രീതികളിലാണ് കരടി പാട്ടെന്നും ഇവിടെ കുമ്മി രീതിയിലാണ് പാടുന്നതെന്നും ഇദ്ദേഹം പറയുന്നു.

ഓണനാളുകളിലെ ഉത്രാടം – തിരുവോണംദിവസങ്ങളിലാണ് കരടികളിയുമായി വീടുകളിലെത്തുന്നത്.കുട്ടിക്കാലത്ത് സ്വദേശമായി അരിനല്ലൂരിൽ കൂട്ടുകാരുമൊത്ത് വീടുവീടാന്തരം കരടികളിയുമായി ഇറങ്ങിയതിൻ്റെ ആർജ്ജവത്തിൽ നിന്നാണ് പിന്നീട് ഇദ്ദേഹം കരടികളിയെ ഗൗരവമായി സമീപിച്ചത്. കഴിഞ്ഞ 50 വർഷത്തിലധികമായി ഇദ്ദേഹം ഈ കലാരൂപത്തെ നിലനിറുത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും സജീവമായി പ്രവർത്തിച്ചു വരുന്നു. വലിയ മാടത്തിൽ വിക്രമൻ എന്ന കൂട്ടുകാരനിൽ നിന്നാണ് ഇദ്ദേഹം കരടിപ്പാട്ടുകൾ ഹൃദിസ്ഥമാക്കിയത്. അച്ചൻ വെളുത്തകുഞ്ഞിൽ നിന്നാണ് വിക്രമൻ പാട്ടുകൾ ഹൃദിസ്ഥമാക്കിയത്.
പണ്ട് മുതൽക്കേ നാട്ടിൽ എമ്പാടും എന്ന പോലെ അരിനല്ലൂരിലും കരടികളി സജീവമായിരുന്നു. ഇതിൽ പ്രവർത്തിച്ചിരുന്നവർ പിന്നീട് ഓരോ മേഖലകളിലേക്ക് പോയതോടെ കരടികളി അന്യംനിന്നു പോയിരുന്നു.

2006 ൽ ഒരു പറ്റം ചെറുപ്പക്കാർ അരി നല്ലൂർ ജവഹർ ലൈബ്രറിയുടെ നേതൃത്വത്തിൽ കരടി കളിയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രംഗത്ത് വന്നതോടെ അന്യംനിന്നു പോകുമായിരുന്ന ഈ കലാരൂപത്തിന് പുത്തൻ ഉണർവ് ഉണ്ടായി. അന്ന് കരടിപ്പാട്ടുകൾ മാത്രം ഉൾപ്പെടുത്തി 500 പുസ്തകങ്ങളും 1000 സി.ഡികളും ജവഹർ ലൈബ്രറി സൗജന്യമായി വിതരണം ചെയ്തു. ഇതിൻ്റെ പ്രവർത്തനങ്ങളി രാഘവനായിരുന്നു മുൻപന്തിയിൽ . 40 ൽ അധികം പേർ വരുന്ന കരടി സംഘത്തിലെ പ്രധാനി ഇന്ന് ഇദ്ദേഹമാണ്. ഓണക്കാലത്ത് മൽസരാടിസ്ഥാനത്തിൽ ഇവിടെ കരടികളി സംഘടിപ്പിച്ചു വരുന്നു. ഇതിൻ്റെ ചുവട് പിടിച്ച് ഇപ്പോൾ പല സ്ഥലങ്ങളിലും കരടികളി മൽസരം നടന്നു വരുന്നുണ്ട്. അരിനല്ലൂർകരടികളി സംഘത്തിന് പിന്നീട് ഫോക് ലോർ അംഗീകാരവും നാടൻ കലാരൂപങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ അംഗീകാരവും ലഭിച്ചിരുന്നു.

തിരുവനന്തപുരത്ത് നടക്കുന്ന ഓണാം വാരാഘോഷത്തിലടക്കം നാടിൻ്റെ വിവിധ ഭാഗങ്ങളിൽ ഓണക്കാലത്ത് ഇവർ കരടികളി അവതരിപ്പിച്ചു വരുന്നു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ കരടികളി സംഘങ്ങൾ രൂപം കൊള്ളുന്നുമുണ്ട്.
പാട്ടുകൾ പഠിക്കാനും പലരും തയ്യാറായി മുന്നോട്ടു വരുന്നും ഉണ്ട്. പ്രാദേശികമായി ഇദ്ദേഹത്തിന് നിരവധി അംഗീകാരം ലഭിക്കുമ്പോഴും സർക്കാർ തലത്തിൽ വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ലന്ന പരിഭവം ഒരു മികച്ച കർഷകൻകൂടിയായ ഇദ്ദേഹത്തിനുണ്ട്

കാഞ്ഞിരത്തും കടവ് മേഖലയില്‍ കൊല്ലം ജില്ലക്കാരും പത്തനംതിട്ടക്കാരും ഒരുപോലെ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്

ശൂരനാട് വടക്ക് . ഇവിടെ ഒരു പാലം വന്നിരുന്നെങ്കിൽ കൊല്ലം ജില്ലക്കാരും പത്തനംതിട്ടക്കാരും ഒരുപോലെ ആഗ്രഹിക്കുന്നു.ശൂരനാട് വടക്ക് കാഞ്ഞിരത്തുംകടവിലെ പാലത്തിന് വേണ്ടിയുള്ള 2 ജില്ലക്കാരുടെ കാത്തിരിപ്പിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഇപ്പുറത്ത് കൊല്ലം ജില്ലയിലെ ശൂരനാട്. കണ്ണമം പ്രദേശവും അപ്പുറത്ത് പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ ഭാഗവുമാണമാണ്. പാലം വന്നാൽ 2 ജില്ലക്കാർക്കും ഏറെ പ്രയോജനമാണ്. കാരണം ശുരനാട്, കണ്ണമം മേഖലയിലുള്ള കുട്ടികൾ ഏറെയും പഠിക്കുന്നത് പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ, തെങ്ങമം ഹയർ സെക്കണ്ടറി സ്കൂളുകളിലാണ്. അതുപോലെ പള്ളിക്കൽ ഭാഗത്തുള്ള കുട്ടികൾ ശൂരനാട് ഗവ ഹയർ സെക്കണ്ടറി സ്കൂളിലും പഠിക്കുന്നുണ്ട്. കേവലം അരകിലോമീറ്റർ ദൂരം പോലും ഇല്ലാത്ത സ്കൂളിൽ എത്താൻ ഇപ്പോൾ 5 കിലോമീറ്ററിൽ അധികം ചുറ്റണം.

ശൂരനാട് മേഖലയിലുള്ള വൈദ്യുതി ഉപഭോക്താക്കൾ പള്ളിക്കൽ ഇലക്ട്രിക് സെക്ഷൻ്റെ പരിധിയിൽ ആയതിനാൽ വൈദ്യുത സംബന്ധമായ കാര്യങ്ങൾക്ക് അവിടെ പോകണം അതുപോലെ പത്തനംതിട്ട ജില്ലയിലെ ചെറുകുന്നം, കൈതക്കൽ പ്രദേശത്തുള്ള നിരവധകർഷകരുടെ കൃഷിഭൂമി ഏറ്റവും കൂടുതൽ ഉള്ളത് ഇപ്പുറത്തുമാണ്. ഇവർക്ക് കൃഷി ചെയ്യുന്നതിനും വിളവെടുക്കുന്നതിനും ഒക്കെ കിലോമീറ്ററുകൾ സഞ്ചരിക്കണം. പാലം വന്നാൽ കൊല്ലം ജില്ലക്കാർക്ക് അടൂരിൽ എത്താനും പത്തനംതിട്ടജില്ലക്കാർ ഭരണിക്കാവ്, ശാസ്താംകോട്ട മേഖലയിൽ എത്താനും എളുപ്പമാർഗ്ഗമാണ്.

ബലിതർപ്പണത്തിന് അടക്കം ആയിരക്കണക്കിന് ആളുകൾ എത്തുന്ന വില്ല്യാടസ്വാമി ക്ഷേത്രവും ഇവിടെയാണ്. പാലം വന്നാൽ ക്ഷേത്രത്തിൻ്റെയും പ്രദേശത്തിൻ്റെയും വികസനത്തിനും
കാരണമാകും. ഇവിടെ പാലം ഇല്ലാത്തത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. കടവിൽ വെള്ളക്കുറവ് ഉണ്ടന്നധാരണയിൽ പരിചയമില്ലാത്തവരും കുട്ടികളും തോട് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതും അപകടത്തിൽപ്പെടുന്നതും നിത്യ സംഭവമാണ്.
രണ്ട് ജില്ലക്കാരുടെയും നിരന്തര ആവശ്യത്തെ തുടർന്ന് അടൂർ എം.എൽ.എ ചെങ്ങറ സുരേന്ദ്രനും കുന്നത്തൂർ എം.എൽ.എ കോവൂർ കുഞ്ഞുമോനും പ്രത്യേക താല്പര്യം എടുത്ത് വർഷങ്ങൾക്ക് മുമ്പ് സംസ്ഥാന ബഡ്ജറ്റിൽ ഇവിടെ പാലം നിർമ്മാണത്തിന് 4 കോടി രൂപ അനുവദിപ്പിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ മണ്ണ് പരിശോധന നടത്തുകയും പാലത്തിൻ്റെ ഡിസൈൻ പൂർത്തിയാക്കി സർക്കാരിന് സമർപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ല. അതുകൊണ്ട് തന്നെ പാലം നിർമ്മാണം അനന്തമായി നീണ്ടു പോവുകയാണ്. പാലത്തിന് വേണ്ടിയുള്ള ജനങ്ങളുടെ കാത്തിരിപ്പും.

ചവറ വികാസിനു പുതിയ കെട്ടിടം,29നു ശിലാസ്ഥാപനം

ചവറ. വികാസ് കലാസാംസ്‌കാരികസമിതിയോടു ചേർന്ന് വികാസ് ലൈബ്രറി യ്ക്കായി വാങ്ങിയ സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കുന്നു.1350 സ്ക്വയർഫീറ്റിൽ നിർമമിക്കുന്ന കെട്ടിടത്തിൽ അത്യാധുനിക സൗകര്യങ്ങളെല്ലാം ഒരുക്കുന്നുണ്ട്.

11000ത്തിലധികം പുസ്‌തകങ്ങളുളള ലൈബ്രറി വികാസിൻ്റെ നിലവിലുളള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. വായനക്കാരും പുസ്ത‌കം എടുക്കുന്നവരും വളരെയധികം വീർപ്പുമുട്ടുന്ന അവസ്‌ഥയാണ്.വികാസ് അംഗങ്ങൾ സ്വരൂപിച്ച ഫണ്ട് വിനിയോഗിച്ചാണ് 10 സെൻ്റ് സ്ഥലം വാങ്ങിയത്. പുതിയ കെട്ടിടം പണിയുനനതിന 25 ലക്ഷം രൂപ ഡോ.സുജിത് വിജയൻപിളള എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ചു. ബാക്കി വേണ്ടി വരുന്ന തുക വികാസ് കണ്ടെത്തും.

29 ഞായറാഴ്‌ച വൈകിട്ട് 3.30ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഡോ.സുജിത് വിജയൻപിളള എം.എൽ.എ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി.പി.സുധീഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ജെ.ആർ.സുരേഷ്‌കുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.രതീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വസന്തകുമാർ, ഒ.വിനോദ് എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് വികാസ് ഭാരവാഹികൾ അറിയിച്ചു.

അർജുൻ്റെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കുന്നത് വൈകും

അംഗോള. ഷിരൂരിൽ തിരച്ചിലിനൊടുവിൽ കണ്ടെത്തിയ അർജുൻ്റെ മൃതദേഹത്തിൻ്റെ ഡിഎന്‍എ പരിശോധനാ ഫലം ഇന്ന് വന്നേക്കില്ല . പരമാവധി നാളെ ഫലം ലഭ്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ജില്ലാ ഭരണകൂടത്തിൽ നിന്ന് ലഭിക്കുന്ന സൂചന . സാമ്പിൾ മംലാപുരത്തെ ലാബിൽ എത്തിക്കുന്നതിൽ വന്ന താമസമാണ് ഫലം വൈകാൻ കാരണം. പോസ്റ്റ് മോർട്ടം നടപടി പൂർത്തിയാക്കിയിട്ടുണ്ട്. ഡിഎന്‍എ ഫലം ലഭ്യമായാൽ കോഴിക്കോടേക്ക് കൊണ്ടു പോവാനുള്ള സൗകര്യങ്ങളെല്ലാം തയ്യാറാണ്. നാട്ടിലേക്കുള്ള യാത്രയിൽ കർണാടക പൊലീസിൻ്റെ അകമ്പടി ഉണ്ടാവും. മുഴുവൻ ചെലവും വഹിക്കുമെന്ന് കർണാടക സർക്കാരും അറിയിച്ചിട്ടുണ്ട്. അതേസമയം മണ്ണിടിച്ചിലിൽ കാണാതായ ലോകേഷ്, ജഗന്നാഥ് എന്നിവർക്കായുള്ള തിരിച്ചിൽ ഗംഗാവലിപ്പുഴയിൽ ഇന്നും തുടരും.

തൃശൂർ പൂരം കലക്കൽ , സർക്കാരിന്റെ പുതിയ അന്വേഷണം ഇന്ന് പ്രഖ്യാപിചേക്കും

തിരുവനന്തപുരം.തൃശൂർ പൂരം കലക്കൽ വിവാദത്തിൽ സർക്കാരിന്റെ പുതിയ അന്വേഷണം ഇന്ന് പ്രഖ്യാപിചേക്കും. ക്രൈം ബ്രാഞ്ച് മേധാവിയുടെ മേൽനോട്ടത്തിൽ പോലീസ് അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ ആണ് സർക്കാർ ആലോചിക്കുന്നത്. പൂരം കലക്കി എന്ന് ആരോപണത്തിൽ എതിരെ പ്രത്യേക ഡിജിപി തന്നെ അന്വേഷണത്തിനും സാധ്യതയുണ്ട് കഴിഞ്ഞദിവസം എഡിജിപി എംആർ അജിത് കുമാർ നൽകിയ റിപ്പോർട്ട് സർക്കാർ തള്ളിയിരുന്നു. ആഭ്യന്തര സെക്രട്ടറിയാണ് പുതിയ അന്വേഷണത്തിന് സൂചന നൽകിയത്

വെടിനിർത്തൽ നിർദേശം തള്ളി ഇസ്രയേൽ

  • ലെബനനിൽ 21 ദിവസം വെടിനിർത്തൽ വേണമെന്ന ആവശ്യം തള്ളി ഇസ്രയേൽ
  • തലസ്ഥാനമായ ബെയ്റൂത്തിൽ ഉൾപ്പെടെ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ

-ആക്രമണം കടുപ്പിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് നിർദേശം നൽകി.ലെബനനിൽ ഇസ്രയേൽ ആക്രമണത്തിൽ മരണം 700 കടന്നു. വ്യോമാക്രമണത്തിൽ ഡ്രോൺ കമാൻഡർ മുഹമ്മദ് ഹുസൈൻ സുറൂർ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല സ്ഥിരീകരിച്ചു .

മുഖ്യമന്ത്രി അതിഷി ഡൽഹി നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ട് നേരിടും

ന്യൂഡെല്‍ഹി. മുഖ്യമന്ത്രി അതിഷി ഇന്ന് ഡൽഹി നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ട് നേരിടും.70 അംഗ സഭയിൽ ആം ആദ്മി പാർട്ടിക്ക് 59 സീറ്റുകളും, ബിജെപി ക്ക്‌ 7 സീറ്റുകളുമാണ് നിലവിൽ ഉള്ളത്.
രാംവീർ സിംഗ് ബിധുരി, രാജേന്ദ്ര പാൽ ഗൗതം എന്നിവർ സഭാംഗത്വം രാജി വെച്ചിരുന്നു. ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ എത്തിയരാജ് കുമാർ ആനന്ദ്, കർത്താർ സിംഗ് തൻവർ എന്നിവരെ അയോഗ്യരാക്കിയിട്ടുണ്ട്.നിലവിലെ സാഹചര്യത്തിൽ അതിഷിക്ക്‌ നിഷ്പ്രയാസം സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകും. വിശ്വാസ വോട്ട് തേടുന്നതിനാണ് രണ്ടുദിവസത്തെ പ്രത്യേക സമ്മേളനം ചേർന്നത്.

അന്‍വറിനെതിരെ അങ്കംകുറിച്ച് സിപിഎം, പ്രസ്താവനകളുമായി നേതാക്കള്‍

തിരുവനന്തപുരം. ആഘാതത്തിന്‍റെ മരവിപ്പ് മാറിയതോടെ നിര്‍ദ്ദേശം ലഭിച്ചെന്നപോലെ സിപിഎം നേതാക്കളും ഘടകങ്ങളും അന്‍വറിനെതിരെ പ്രസ്താവനകളുമായി രംഗത്ത്. അന്‍വറിന്‍റെ ആരോപണങ്ങളോട് ആദ്യമണിക്കൂറുകളില്‍ നിശബ്ദമായിപ്രതികരിച്ച ഘടകങ്ങള്‍ ഈ വിവരം മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയതോടെയാണ് സടകുടഞ്ഞുണര്‍ന്നത്. അന്‍വറിനെതിരെ വ്യാപകമായ പ്രതികരണം ഉണ്ടായേ പറ്റൂ എന്ന നിലയിലാണ് ഇപ്പോള്‍. പി വി അൻവർ ഇടതുപക്ഷം വിട്ട് പുറത്തുപോകാൻ കാരണം ഉണ്ടാക്കുന്നു എന്ന് അൻവറിനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് പറഞ്ഞു. ആരോപണങ്ങൾ വിചിത്രവും അവിശ്വസനീയവും. അദ്ദേഹത്തിൻറെ ആരോപണങ്ങൾ സർക്കാർ അന്വേഷിക്കുകയാണ്. അന്വേഷണം പൂർത്തിയാകാൻ പോലും കാത്തുനിൽക്കാതെയാണ് ആക്ഷേപം ഉന്നയിക്കുന്നത്. അദ്ദേഹത്തിൻറെ ഉദ്ദേശശുദ്ധിയിൽ സംശമുണ്ടാക്കുന്നു. അന്വേഷണവും നടപടികളും അല്ല അൻവറിന് ആവശ്യം ,സ്വരാജ് പറഞ്ഞു.

ഉത്തരം താങ്ങുന്നു എന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി വി അൻവർ എന്ന് വാര്‍ത്താകുറിപ്പിലൂടെ :മന്ത്രി വി ശിവൻകുട്ടി ആരോപിച്ചു. ഉത്തരം താങ്ങുന്നു എന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി വി അൻവർ എന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.പല്ലിയ്ക്ക് താനാണ് ഉത്തരം താങ്ങുന്നത് എന്ന മിഥ്യാധാരണ ഉണ്ടായാൽ നിവൃത്തിയില്ല. ബാക്കി എല്ലാവർക്കും അതല്ല ശരി എന്നറിയാമെങ്കിലും പല്ലിയ്ക്ക് ആ ബോധ്യം ഉണ്ടാകില്ല.

ഇടതുപക്ഷത്തിന്റെ വോട്ട് നേടിയാണ് പി വി അൻവർ നിലമ്പൂരിൽ ജയിച്ചത്. പി വി അൻവറിന്റെ ഇപ്പോഴത്തെ നിലപാട് നിലമ്പൂരിലെ വോട്ടർമാർക്കെതിരാണ്. തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച വോട്ടർമാരുടെ മുഖത്ത് കാർക്കിച്ച് തുപ്പുകയാണ് അൻവർ ചെയ്തിരിക്കുന്നത്.

കേരളത്തിലെ ഏറ്റവും കൂടുതൽ ബഹുജന പിന്തുണയുള്ള പാർട്ടിയാണ് സി പി ഐ (എം). ജീവൻ നൽകിയും രക്തം നൽകിയും ആയിരങ്ങൾ പടുത്തുയർത്തിയ ഈ പ്രസ്ഥാനത്തിനെ അൻവർ എന്ന കളയ്ക്ക് ഒരു ചുക്കും ചെയ്യാനാകില്ല. പാർട്ടി അണികൾ ഇതുവരെ ക്ഷമിച്ചു. എന്നാൽ പാർട്ടി അണികളുടെ ക്ഷമ പരീക്ഷിക്കുകയാണ് അൻവർ ചെയ്യുന്നത്.

നിലമ്പൂരിൽ പാർട്ടിയ്ക്ക് വലിയ ചരിത്രമുണ്ട്. സഖാവ് കുഞ്ഞാലിയുടെ പാർട്ടി ആണിത്. ആ പാർട്ടിയെ നശിപ്പിക്കാൻ ഈ വായ്ത്താരി കൊണ്ടൊന്നും നടക്കില്ല എന്ന് അൻവർ താമസിയാതെ മനസിലാക്കും. കേരള രാഷ്ട്രീയത്തിൽ അലഞ്ഞു തിരിയേണ്ട ഗതികേട് വരും പി വി അൻവറിന് എന്ന കാര്യത്തിൽ തർക്കമില്ല.

കേരള മുഖ്യമന്ത്രിയും സി പി ഐ എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന് പതിറ്റാണ്ടുകളുടെ സംശുദ്ധ രാഷ്ട്രീയ പാരമ്പര്യമുണ്ട്. കേരളത്തിൽ ഏറ്റവും ജനപിന്തുണയുള്ള നേതാവാണ് അദ്ദേഹം. അദ്ദേഹത്തിനെതിരെ പി വി അൻവർ ഉന്നയിക്കുന്ന ആക്ഷേപങ്ങളും ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം. ആരോപണങ്ങൾ ദിനവും ഉന്നയിക്കുക എന്നല്ലാതെ ഒരു തെളിവ് പോലും ഹാജരാക്കാൻ പി വി അൻവറിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ കരിവാരി തേക്കാനുള്ള ശ്രമം നടത്തുന്ന അൻവർ ആരുടെ അച്ചാരമാണ് വാങ്ങിയത് എന്ന് താമസിയാതെ വ്യക്തമാകുമെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
പി വി അൻവറിനെതിരെ പി ജയരാജൻ ,തിരഞ്ഞെടുത്ത ജനങ്ങളെ വഞ്ചിച്ചു. സിപി ഐ എമ്മിനെ സ്നേഹിക്കുന്ന ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തുന്ന നിലപാട്. അൻവർ പിൻതുടരുന്നത് വലതുപക്ഷത്തിൻ്റെ ശൈലി. പാർട്ടിയെ തകർക്കാൻ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമായി അൻവർ മാറി. പിണറായിയെ പിതൃതുല്യനായി കണ്ടിരുന്ന അൻവറിന്, തെറ്റ് തുറന്ന് കാണിച്ചപ്പോഴാണോ ബോധോദയമുണ്ടായതെന്നും പി ജയരാജൻ

അൻവറിനെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് ടി കെ ഹംസ. അൻവർ സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചു കഴിഞ്ഞു.പാർട്ടി അൻവറിനോട് അനീതി കാണിച്ചിട്ടില്ല.പോകുന്നവർക്ക് എന്തും പറയാം, ആരെക്കുറിച്ചും പറയാം.അൻവറിനൊപ്പം സഖാക്കളില്ല.

സ്വർണ്ണക്കടത്ത് കാരിയറും അൻവറും തമ്മിൽ എന്താണ് ബന്ധം?.അതിൽ ദുരൂഹതയുണ്ട്.അൻവറിന്റെ പൊതുയോഗത്തിൽ നമ്മുടെ ആരാ പങ്കെടുക്കുന്നതെന്ന് നോക്കട്ടെ മറുപടി അപ്പോൾ പറയാം.ആരാണ് അൻവർ ?

സർക്കാർ നല്ല രീതിയിൽ പോകുമ്പോൾ അൻവർ ചാടി കളിച്ചാൽ എന്തു കുഴപ്പം ഉണ്ടാകാനാണ് ..ഇങ്ങനെ പോകാൻ മാത്രമുള്ള കുറ്റം സർക്കാരിനെതിരെ ചൂണ്ടിക്കാണിക്കാൻ അൻവറിന് കഴിഞ്ഞില്ല.ഇതിനെല്ലാം പിന്നിലുള്ള കാരണം അറിയാം. ഇപ്പോൾ പറയുന്നില്ലെന്നും ടി.കെ ഹംസ.


മുഖ്യമന്ത്രിക്കെതിരെ പി വി അൻവർ എംഎൽഎ നടത്തിയ വസ്‌തുതാവിരുദ്ധമായ ആക്ഷേപങ്ങൾ അപലപനീയവും പ്രതിഷേധാർഹവുമാണെന്ന്‌ സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ പറഞ്ഞു. ഒരു ജനപ്രതിനിധിക്കിണങ്ങാത്ത പ്രസ്‌താവനയും പ്രവൃത്തിയുമാണ്‌ അദ്ദേഹം നടത്തുന്നത്‌. സ്വർണക്കടത്ത്‌ മാഫിയയുമായി അദ്ദേഹത്തിന്‌ ബന്ധമുണ്ടെന്ന ആരോപണം സാധൂകരിക്കുന്നതാണ്‌ വ്യാഴാഴ്‌ചത്തെ വാർത്താ സമ്മേളനം. അന്‍വര്‍ പുറത്തുവിട്ട വീഡിയോയിലുള്ളത് അറിയപ്പെടുന്ന കള്ളക്കടത്ത്‌ ക്യാരിയർമാരാണ്‌. ഇവരെ മഹത്വവൽക്കരിക്കുകയും സംരക്ഷിക്കുകയുമാണ്‌ അന്‍വര്‍.
സ്വർണക്കടത്തിനും ഹവാല ഇടപാടിനുമെതിരെ ശക്തമായ നിലപാടാണ്‌ കേരളത്തിലെ ആഭ്യന്തര വകുപ്പ്‌ സ്വീകരിക്കുന്നത്‌. പൊലീസിനെ നിർവീര്യമാക്കി, കള്ളക്കടത്തും ഹവാല ഇടപാടും സുഗമമാക്കുന്നതിനാണ്‌ അദ്ദേഹത്തിന്റെ പ്രസ്‌താനകൾ സഹായിക്കുന്നത്‌.
കഴിഞ്ഞ ദിവസം വനംവകുപ്പിന്റെ പരിപാടിയിൽ ജനപ്രതിനിധിയുടെ മാന്യതയ്‌ക്ക്‌ നിരക്കാത്ത രീതിയിലാണ്‌ ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചത്‌. വേദിയില്‍നിന്ന് ഇറങ്ങിവന്ന്‌ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം മാധ്യമങ്ങളിൽ കണ്ടതാണ്‌. ജനപ്രതിനിധിക്ക്‌ നിരക്കാത്ത രീതിയിൽ എന്തും വിളിച്ചുപറയുകയും ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ്‌ തുടർച്ചയായി സ്വീകരിക്കുന്നത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി എംഎൽഎയ്‌ക്ക്‌ ഒട്ടും അനുയോജ്യമല്ലാത്തതാണ്‌ ഇത്തരം നിലപാടുകൾ. ഇത്തരം പ്രവൃത്തികള്‍ തിരുത്തണമെന്ന്‌ പാർടി ജില്ലാ സെക്രട്ടറിയെന്ന നിലയിൽ ആവശ്യപ്പെട്ടിരുന്നു. വലതുപക്ഷ ശക്തികൾക്ക്‌ സഹായകരമായ പരസ്യപ്രസ്‌താവനയുണ്ടാകില്ലെന്ന്‌ ജില്ലാ നേതൃത്വത്തിന് ഉറപ്പുനൽകിയിരുന്നു. എന്നാൽ, വാക്കും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവുമില്ലെന്നാണ്‌ അദ്ദേഹത്തിന്റെ ആവർത്തിച്ചുള്ള പരസ്യപ്രസ്‌താവനകൾ വ്യക്തമാക്കുന്നത്‌. എന്തും വിളിച്ചുപറയുന്ന അവസ്ഥയിലേക്ക്‌ അന്‍വര്‍ തരംതാണു. ഇത്തരം പ്രസ്‌താവനകളും പ്രവൃത്തികളും ആവർത്തിക്കുന്ന രീതി തിരുത്താൻ സന്നദ്ധമാകണം. വലതുപക്ഷത്തിന്റെ ആയുധമായി പ്രവർത്തിക്കുന്ന പി വി അൻവറിന്റെ പ്രസ്‌താവനകളെയും പ്രവൃത്തികളെയും അവജ്ഞയോടെ തള്ളിക്കളയാൻ പാർടി പ്രവർത്തകർ മുന്നോട്ടുവരണമെന്നും ജില്ലാ സെക്രട്ടറി പ്രസ്‌താവനയിൽ പറഞ്ഞു.

സെക്രട്ടറിയേറ്റ് പഠിക്കൽ ഒക്ടോബർ എട്ടിന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഫ് സമരം

തിരുവനന്തപുരം. മുഖ്യമന്ത്രിക്കും സർക്കാറിനും എതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. സെക്രട്ടറിയേറ്റ് പഠിക്കൽ ഒക്ടോബർ എട്ടിന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഫ് സമരം സംഘടിപ്പിക്കും. ഇതിനു മുന്നോടിയായി താഴെത്തട്ടിൽ ശനിയാഴ്ച മുതൽ സമരം ആരംഭിക്കും. തൃശ്ശൂർ പൂരം അട്ടിമറിയിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക. എഡിജിപി എം ആർ അജിത് കുമാറിനെ പുറത്താക്കുക, തുടർ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ചാണ് യുഡിഎഫ് നീക്കം. സമരപരിപാടികളിൽ സർക്കാരിനെതിരെയുള്ള വിവിധ ആരോപണങ്ങൾ ചർച്ചാവിഷയമാക്കും.
ഇന്ന് ചേർന്ന മുന്നണിയോഗത്തിലാണ് തീരുമാനം. അതേസമയം ഇടതുമുന്നണിയോട് ഇടഞ്ഞു നിൽക്കുന്ന പി വി അൻവർ എംഎൽഎയെ തൽക്കാലം മുന്നണിയിലേക്ക് ക്ഷണിക്കേണ്ടെന്ന് നേതൃയോഗത്തിൽ ധാരണയായി. അൻവർ…
സമരത്തിന് ഒരുങ്ങി യു.ഡി.എഫ്

മറ്റന്നാൾ മുതൽ താഴേത്തട്ടിൽ സമരം.മുഖ്യമന്ത്രിയുടെ രാജി പ്രധാന ആവശ്യം. സെക്രട്ടറിയേറ്റ് പടിക്കലും ജില്ലാ ആസ്ഥാനത്തും സമരം ഒക്ടോബർ ആദ്യവാരം. സെക്രട്ടറിയേറ്റ് പടിക്കൽ ഒക്ടോബർ എട്ടിന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം. തൽക്കാലം അൻവറിനെ ക്ഷണിക്കേണ്ട. തൽക്കാലം പിവി അൻവറിനെ മുന്നണിയിലേക്ക് ക്ഷണിക്കേണ്ടെന്ന് യുഡിഎഫ് യോഗ തീരുമാനം. അൻവർ പറയാനുള്ളതെല്ലാം പറഞ്ഞുതീരട്ടെ എന്ന് വിലയിരുത്തൽ. വിജയം കാണുന്നത് യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾ എന്നും വിലയിരുത്തൽ