22.9 C
Kollam
Wednesday 24th December, 2025 | 02:54:34 AM
Home Blog Page 2127

ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS

2024 സെപ്തംബർ 29 ഞായർ 9.30 pm

?സി പിമ്മിനെയും പോലീസിനെയും മുഖ്യമന്ത്രിയേയും പൊളിച്ചടുക്കി നിലമ്പൂരിലെ യോഗത്തിൽ പി വി അൻവർ

?20 21 ലെ തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും നിലമ്പൂരിലേക്ക് തിരിഞ്ഞ് പോലും നോക്കിയില്ലെന്ന് പി വി.അൻവർ

?നേതാക്കളാരും വരാതെ തോല്പിക്കാൻ ശ്രമിച്ചവർ ഇവിടെയുണ്ടെന്ന് അൻവർ

?മാനം മര്യദയ്ക്ക് ആഫ്രിക്കയിൽ തൊഴിലാളികളോടൊപ്പം 50 ഡിഗ്രി ചൂടിൽ കഷ്ടപ്പെട്ട് പണിയെടുത്ത് ഉണ്ടാക്കിയതെല്ലാം കള്ളക്കേസുകൾക്കായി ചെലവിട്ടു.

?ശബരിമല നിലപാട് തെറ്റായിരുന്നു’. തിരുത്താൻ അന്നേ ആവശ്യപ്പെട്ടതായും അൻവർ

സൈക്കിള്‍ നന്നാക്കാന്‍ എത്തിയ പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സൈക്കിള്‍ കടക്കാരന്‍ അറസ്റ്റില്‍

കടയില്‍ സൈക്കിള്‍ നന്നാക്കാന്‍ എത്തിയ പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സൈക്കിള്‍ കടക്കാരന്‍ അറസ്റ്റില്‍. ശ്രീനാരായണപുരം കട്ടന്‍ബസാറിന് തെക്ക് വശം സൈക്കിള്‍ കട നടത്തുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി പുത്തന്‍ചിറയില്‍ സുദര്‍ശനന്‍ (42) നെയാണ് മതിലകം പൊലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്.
രണ്ട് വര്‍ഷമായി ഇയാള്‍ എമ്മാട് താമസിച്ചു വരികയാണ്. അനിയത്തിയുമായി സൈക്കിള്‍ നന്നാക്കാന്‍ എത്തിയ പത്ത് വയസുകാരിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഇടയ്ക്കാട് തെക്ക്  തെങ്ങുവിള ലക്ഷ്മി നിവാസിൽ ചന്ദ്രബാബു നിര്യാതനായി

പോരുവഴി:ഇടയ്ക്കാട് തെക്ക്  തെങ്ങുവിള ലക്ഷ്മി നിവാസിൽ ചന്ദ്രബാബു (63) നിര്യാതനായി.സംസ്കാരം നടത്തി.ഭാര്യ:സുലോചന.മക്കൾ:സുമ ലക്ഷ്മി,സുബലക്ഷി.മരുമക്കൾ: അജയൻ.ആർ,അഞ്ജൻ റ്റി.ആർ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 7ന്.

ശാസ്താംകോട്ടയിൽ ഒമ്നി വാൻ കത്തിനശിച്ചു

ശാസ്താംകോട്ട:
ശാസ്താംകോട്ട – ഭരണിക്കാവ് റോഡിൽ പഴയ പൊലീസ് സ്റ്റേഷൻ ജംഗ്ഷനിൽ ഐസിഐസി ബാങ്കിനു സമീപം ഒമ്നി വാനിന് തീപിടിച്ചു.ഞായർ വൈകിട്ട് 6 കഴിഞ്ഞാണ് സംഭവം.ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായ ജോസിൻ്റെതാണ് വാഹനം.ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ വാഹനം സ്റ്റാർട്ട് ആക്കുന്നതിനിടെ  തീപിടിക്കുകയായിരുന്നു.ജോസ് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയതിനാൽ പരിക്കേറ്റില്ല.വാഹനത്തിൻ്റെ ഉൾവശം പൂർണമായും കത്തിയമർന്നു.ഷോർട്ട് സർക്യൂട്ടാകാം തീപ്പിടുത്തത്തിന് കാരണമെന്നാണ് സൂചന.ഉടൻ തന്നെ ശാസ്താംകോട്ട ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീപാലിന്റെ നേതൃത്വത്തിൽ സേന അംഗങ്ങളായ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ  പ്രമോദ്, അരുൺ,ഹോംഗാർഡ് വാമദേവൻ,ബിജു എന്നിവർ ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS

2024 സെപ്തംബർ 29 ഞായർ 9.00 PM

?കരുത്ത് കാട്ടി അൻവർ,ആയിരങ്ങളെ അണിനിരത്തി രാഷ്ട്രീയ വിശദീകരണ യോഗം

?ഞാനായിട്ട് പുതിയ പാർട്ടി ഉണ്ടാക്കില്ല. പക്ഷേ കേരളത്തിലെ ജനങ്ങൾ ഒരു പാർട്ടിയായി മാറിയാൽ അതിൻ്റെ പിറകിൽ ഞാനുണ്ടാകുമെന്ന് അൻവർ.

?2026 ലെ തിരഞ്ഞെടുപ്പിൽ സംഘപരിവാർ 20-25 സീറ്റുകൾ പിടിക്കും.
2031-ൽ അവർ കേരള ഭരണം പിടിക്കുമെന്നും അൻവർ

?ഇനി ജനങ്ങൾ തീരുമാനിക്കണം. കടുത്ത ഭാഷയിൽ മുഖ്യമന്ത്രിയെ വിമർശിച്ച് പി വി അൻവർ

?കാല് വെട്ടിയാൽ വീൽ ചെയറിൽ ഉരുണ്ട് വരും. വെടിവെച്ച് കൊല്ലേണ്ടി വരുമെന്ന് അൻവർ

? സുജിത്ത് ദാസിൻ്റെ പേര് പറയുമ്പോൾ മലപ്പുറം ജില്ലാ സെക്രട്ടറിയുടെ വായിൽ നിന്ന് തേനൊലിക്കുമെന്ന് അൻവർ.

? സംസ്ഥാനത്ത് പോലീസ് അപ്രമാദിത്വം,

?മനുഷ്യനെ മനുഷ്യനായി കാണണം, ഇവിടെ മതത്തിൻ്റെ പേരിൽ എതിരാക്കാൻ ശ്രമിക്കുന്നു.

? അങ്കിൾ, അങ്കിൾ ബന്ധം പൊളിക്കുമെന്നും അൻവർ.

?സർക്കാരിൻ്റെ പ്രതിഛായ തകർത്തത് പി.ശശി, എ ഡി ജി പി യെ മാറ്റാത്തതെന്താണന്ന് അൻവർ

വികാസിനും ലൈബ്രറിക്കുമുള്ള കെട്ടിട ശിലാസ്ഥാപനം നടത്തി

ചവറയുടെ സാംസ്കാരിക മുഖമായ വികാസ് കലാ-സാംസ്കാരിക സമിതിക്കും വികാസ് ലൈബ്രറിയ്ക്കും പുതിയ കെട്ടിടം ഒരുങ്ങുന്നു. ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽനിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിയ്ക്കുന്നത്.  ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ  ഉദ്ഘാടനം ചെയ്തു. വികാസ് പ്രസിഡന്റ് ജി.ബിജു കുമാർ അധ്യക്ഷത വഹിച്ചു.സി.പി സുധീഷ് കുമാർ, സന്തോഷ് തുപ്പാശ്ശേരിയിൽ, സി.രതീഷ്,അഡ്വ ജെ.സുരേഷ് കുമാർ,വസന്തകുമാർ, ഓ.വിനോദ്, എസ്.രാജൻ പിള്ള,  എന്നിവർ സംസാരിച്ചു.

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയില്‍

കൊല്ലം: യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയില്‍. ആലപ്പുഴ പത്തിയൂര്‍ നഗരൂര്‍ചിറയില്‍ രാജീവ് (41) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. ശക്തികുളങ്ങര സ്വദേശി പ്രദീപിനെയാണ് ഇയാള്‍ മാരകമായി കുത്തി പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി ഒമ്പതോടെ ശക്തികുളങ്ങര ഹാര്‍ബറിലായിരുന്നു സംഭവം. മത്സ്യതൊഴിലാളികളായ ഇരുവരും ജോലിക്ക് ശേഷം പണം വാങ്ങി വീതിച്ചെടുത്തപ്പോഴുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതി കയ്യില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് പ്രദീപിന്റെ തലക്ക് കുത്തുകയായിരുന്നു.
ഗുരതരമായി പരിക്കേറ്റ പ്രദീപ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ കണ്ണൂരില്‍ നിന്നാണ് പിടികൂടിയത്. ശക്തികുളങ്ങര പോലീസ് ഇന്‍സ്പെക്ടര്‍ രതിഷിന്റെ നിര്‍ദ്ദേശാനുസരണം എഎസ്ഐ രാജേഷ്, എസ്സിപിഒ മാരായ അബുതാഹിര്‍, ശ്രീകാന്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

കൊല്ലത്ത് എടിഎം തകര്‍ത്ത് കവര്‍ച്ചാ ശ്രമം; പ്രതി പിടിയില്‍

കൊല്ലം: എടിഎം തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയിലായി. വെസ്റ്റ് ബംഗാള്‍ ജല്‍പിഗുരി മലന്‍ഗി ടീ ഗാര്‍ഡനില്‍ ക്രിസ്റ്റഫര്‍ ലോക്ര (33) ആണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാവിലെ മൂന്നരയോടെ കല്ലുംതാഴത്ത് സ്വകാര്യ ബാങ്കിന്റെ എടിഎമ്മാണ് കുത്തിതുറന്ന് പണം കവരാന്‍ ശ്രമിച്ചത്. മോഷണ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കിളികൊല്ലൂര്‍ പോലീസ് സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കിളികൊല്ലൂര്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ വിനോദ്, അമല്‍രാജ്, എസ്സിപിഒ മാരായ സാജ്, ശ്യാംശേഖര്‍, ഡോയല്‍, വിനോദ്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പടികൂടിയത്.

ശക്തമായ കാറ്റില്‍ അങ്കണവാടിയുടെ മേല്‍ക്കൂര റോഡില്‍ വീണു

കൊട്ടാരക്കര: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ കാറ്റില്‍ അങ്കണവാടിയുടെ മേല്‍ക്കൂര പറന്ന് റോഡില്‍ പതിച്ചു. നെടുവത്തൂര്‍ പഞ്ചായത്തിലെ പിണറ്റിന്‍മൂട് 10-ാം വാര്‍ഡിലെ അങ്കണവാടിയുടെ ഷീറ്റ് ഉപയോഗിച്ച മേല്‍ക്കൂര ആണ് കാറ്റില്‍ കൊട്ടാരക്കര-നെടുമണ്‍ കാവ് റോഡിന് കുറുകെ വീണത്.
അങ്കണവാടി അവധി ആയിരുന്നത്തിനാലും റോഡില്‍ വാഹനം ഇല്ലാതിരുന്നതിനാലും വലിയ അപകടം ഒഴിഞ്ഞു മാറി. സ്വകാര്യ കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിച്ചു വന്നത്. ഫയര്‍ ഫോഴ്‌സ്, പോലീസ്, നാട്ടുകാര്‍ എന്നിവരുടെ പരിശ്രമത്തില്‍ റോഡിനു കുറുകെ കിടന്ന മേല്‍ക്കൂര എടുത്ത് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

‘ഹൃദയത്തിൽ പിണറായി വാപ്പ തന്നെ; അത്രയും വിശ്വസിച്ചു, കണ്ണ് നിറഞ്ഞാണ് മുഖ്യമന്ത്രിയെ കണ്ടത്’

മലപ്പുറം: സിപിഎമ്മുമായി ഇടഞ്ഞ എംഎൽഎ പി.വി.അൻവറിന്റെ ആദ്യ രാഷ്ട്രീയ വിശദീകരണ യോഗം തുടങ്ങി. പുഷ്പനെ അനുസ്മരിച്ച് പ്രസംഗം തുടങ്ങിയ അൻവർ, എന്തിനും ഏതിനും മനുഷ്യനെ വർഗീയമായി കാണുന്ന കാലത്തിലേക്കു കേരളം നീങ്ങുകയാണെന്നു പറഞ്ഞു. അൻവറിന്റെ പ്രസംഗത്തിനായി കാത്തുനിന്ന പ്രവർത്തകർ ഇൻക്വിലാബ് സിന്ദാബാദ് വിളികളുമായാണു യോഗസ്ഥലത്തേക്ക് വരവേറ്റത്.

സിപിഎമ്മിന്റെ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏര്യാ കമ്മിറ്റി അംഗവുമായിരുന്ന ഇ.എ. സുകു പൊതുസമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. യോഗം തുടങ്ങുന്നതിനു മണിക്കൂറുകൾ മുൻപു തന്നെ സമ്മേളന നഗരിയായ ചന്തക്കുന്ന് ബസ് സ്റ്റാൻഡിനു സമീപത്തെ ഗ്രൗണ്ട് നിറഞ്ഞിരുന്നു. നിലമ്പൂർ ജനതപ്പടി മുതൽ വെളിയന്തോട് വരെ നാല് കിലോമീറ്റർ ദൂരം റോഡ് പൊലീസ് നിയന്ത്രണത്തിലാണ്. ഗതാഗതം പല ഭാഗങ്ങളിലും തടസപ്പെട്ടു. സമ്മേളന നഗരിയിലും പരിസരങ്ങിലും നിരവധി പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

അൻവറിന്റെ വാക്കുകൾ

ഒരാൾ വിഷയം ഉന്നയിച്ചാൽ വിഷയത്തിനു പകരം അവന്റെ പേരാണ് നോക്കുന്നത്. എന്റെ പേര് അൻവർ എന്നായതുകൊണ്ട് മുസ്‍ലിം വർഗീയവാദിയാക്കാൻ ശ്രമിക്കുകയാണ്. ഈ രീതിയിൽ നിങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയില്ല. ഞാൻ 5 നേരം നമസ്കരിക്കുമെന്ന് പറഞ്ഞതാണ് ഇപ്പോഴത്തെ ചർച്ച. ഓം ശാന്തി, ആകാശത്തുള്ള കർത്താവ് ഭൂമിയിലുള്ള മനുഷ്യരെ അനുഗ്രഹിക്കട്ടെ, അസലാമു അലൈകും, ലാൽസലാം സഖാക്കളെ, ഇതെല്ലാം ഒന്നാണ്.

ബ്രീട്ടീഷുകാരോട് പോരാടി ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഒരുപാട് ത്യാഗം സഹിച്ച കുടുംബമാണ് എന്റേത്. ഇന്ത്യാ വിഭജനം നടക്കാതിരിക്കാൻ ധാരാളം സമ്പത്തു ചെലവഴിച്ച തറവാടാണ് എന്റേത്. ഒരുത്തന്റെ മുഖത്തുനോക്കി ഒരടിസ്ഥാനവുമില്ലാതെയാണ് വർഗീയവാദിയെന്നു പറയുന്നത്. ഇസ്‍ലാമിനെ മനസിലാക്കത്തതു കൊണ്ടാണ് അങ്ങനെ പറയുന്നത്. അന്യ മതസ്ഥാപനത്തെ നെറ്റിചുളിച്ച് നോക്കരുതെന്നാണു ഖുറാൻ പറയുന്നത്. ഇതാദ്യം പഠിക്കണം. ആർക്കുവേണ്ടിയാണോ പോരാട്ടം നടത്തിയത് അവരെ തന്നെ തെരുവിലിറക്കിയിരിക്കുകയാണ് ഈ പ്രസ്ഥാനം.

എന്റെ നിലപാടുകൾ പറയാൻ പോവുകയാണ്. സർക്കാർ പരിപാടികളിൽ പ്രാർഥന ഒഴിവാക്കണമെന്നു നിരവധി തവണ പറഞ്ഞ കാര്യമാണ്. പാദം തൊട്ട് അര വരെ പ്ലാസ്റ്ററിട്ട വ്യക്തി പട്ടയ മേളയുടെ സദസിന്റെ മുന്നിൽ നിൽക്കുകയാണ്. ഈശ്വര പ്രാർഥന നടക്കുമ്പോൾ എഴുന്നേറ്റ് നിൽക്കണം. ഈശ്വര പ്രാർഥന ഒഴിവാക്കണമെന്നു നിയമസഭയിൽ എഴുതിക്കൊടുത്തു. സർക്കാർ ചടങ്ങുകളിൽ ഒരു പ്രാർഥനയും ഉണ്ടാകരുതെന്നാണ് അഭിപ്രായം. ബാങ്ക് വിളിക്കുന്നതിൽ സാമുദായിക നേതാക്കൾ ഇടപെടണം. ബാങ്ക് വിളിയുടെ സമയം ഒന്നാക്കാൻ വേണ്ടിയെങ്കിലും മുജാഹിദും സുന്നിയും മറ്റുള്ളവരുമൊക്കെ ഒന്നിക്കണം.

വർഗീയവാദിയാക്കി ചാപ്പ കുത്താൻ എളുപ്പമാണ്. പറഞ്ഞു പറഞ്ഞു തന്നെ മുന്നോട്ടുപോകണം. മൊബൈൽ ഫോൺ അടിമകളാണ് ചെറുപ്പക്കാർ. നാട്ടിൽ നടക്കുന്ന ഒരു കാര്യവും യുവസമൂഹം അറിയുന്നില്ല. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് ഭരണം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ആർക്കും സമയമില്ല. ഫാഷിസം കടന്നുവരുന്നത് മൊബൈൽ ഫോണിലൂടെയാണ്. കേരളം സ്ഫോടനാത്മകമായ അവസ്ഥയിൽ നിൽക്കുകയാണ്. പൊലീസുകാരിൽ 25 ശതമാനം പൂർണമായും ക്രിമിനലുകളാണ്. ക്രിമിനൽവൽക്കരണം രാജ്യത്തിന്റെ പൊതുമുതൽ പോലും അടിച്ചുമാറ്റുന്നു. വിമാനത്താവളം വഴി വരുന്ന സ്വർണം അടിച്ചുമാറ്റുന്നു. അതുമായി ബന്ധപ്പെട്ടു നാട്ടിൽ കൊലപാതകങ്ങൾ നടക്കുന്നു.

പൊലീസ് നടപടി സ്വീകരിക്കുന്നതു കൊണ്ട് കള്ളക്കടത്ത് നടത്താൻ കള്ളക്കടത്തുകാർക്കു ബുദ്ധിമുട്ട് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. സ്വർണക്കടത്ത് നടക്കുന്നുണ്ടെന്ന് ആവർത്തിച്ച് പൊളിറ്റിക്കൽ സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ട്. തെളിവുണ്ടോയെന്നാണു പൊളിറ്റിക്കൽ സെക്രട്ടറി ചോദിച്ചത്. അത്യാധുനിക സ്കാനിങ് സൗകര്യമുള്ള കരിപ്പൂർ വിമാനത്താവളത്തിൽ ഇത്രയുമധികം സ്വർണം പൊലീസ് എങ്ങനെയാണ് പിടിക്കുന്നത്? എയർപോർട്ടിൽ ജോലി ചെയ്യുന്ന സഖാക്കളെ കൊണ്ടാണ് അവിടുത്തെ സ്കാനറിനെപ്പറ്റി ഇന്റർനെറ്റിലൂടെ പരിശോധിച്ചത്. എങ്ങനെ കടത്തിയാലും സ്വർണം സ്കാനറിൽ പതിയുമെന്ന് കണ്ടെത്തി. പിന്നെ എങ്ങനെയാണ് ഇത്രയും സ്വർണം പൊലീസ് പിടിച്ചത്? തുടർന്ന് ഈ അന്വേഷണം സ്വർണം കൊണ്ടുവരുന്നവരെ ചുറ്റിപ്പറ്റിയായി. പലരും വിദേശത്താണ്. ചിലരെ കണ്ടെത്തി അവരുമായി സംസാരിച്ചപ്പോഴാണ് ഇതിന്റെ ഗൗരവം മനസിലാക്കുന്നത്. 2 കിലോ സ്വർണം പിടിച്ചാൽ എത്ര കസ്റ്റംസിന് കൊടുക്കണമെന്ന് പൊലീസുകാരാണു തീരുമാനിക്കുന്നത്.

സ്വർണപ്പണിക്കാരൻ ഉണ്ണി കഴിഞ്ഞ 3 വർഷം കൊണ്ടുണ്ടാക്കിയ സമ്പത്ത് അന്വേഷണ ഏജൻസി അന്വേഷിച്ചാൽ മനസിലാകും. സംസ്ഥാനത്തെ ഭരണകക്ഷിക്കോ പൊലീസിനോ ഒരു അനക്കവുമില്ല. 158 ഓളം കേസുകളാണ് പൊലീസ് ഇത്തരത്തിൽ പിടിച്ചിട്ടുള്ളതെന്ന് മൊഴിയെടുത്തപ്പോൾ ഐജിയോട് പറഞ്ഞു. പത്ത് ആളെയെങ്കിലും വിളിച്ചു ചോദിക്കാൻ ഐജിയോട് പറഞ്ഞു. ഒരാളെ വിളിച്ചിട്ടില്ല. ഇതാണോ അന്വേഷണം ?

ഞാൻ ഫോൺ ചോർത്തിയതിനു കേസെടുത്തു. കേരളം വെള്ളരിക്കാപ്പട്ടണമായി മാറിയിരിക്കുകയാണ്. ഞാൻ പിണറായി വിജയനെ രാഷ്ട്രീയത്തിൽ വിശ്വസിച്ച മനുഷ്യനായിരുന്നു. എന്റെ ഹൃദയത്തിൽ പിണറായി എന്റെ വാപ്പ തന്നെയായിരുന്നു. എത്ര റിസ്കാണ് അദ്ദേഹം ഈ പാർട്ടിക്കു വേണ്ടിയെടുത്തത്. പ്രതിപക്ഷം മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ ഉയർത്തിയ എത്ര അനാവശ്യ ആരോപണങ്ങളെ ഞാൻ തടുത്തു. ഒരിക്കലും ആ പാർട്ടിയെയോ പാർട്ടി പ്രവർത്തകരെയോ ഞാൻ തള്ളിക്കളയില്ല.

വളരെ വിശദമായാണു മുഖ്യന്ത്രി എന്റെ പരാതി കേട്ടത്. 37 മിനിറ്റാണ് മുഖ്യമന്ത്രിയുടെ അടുത്ത് ഇരുന്നത്. ഒൻപത് പേജുള്ള പരാതി വായിച്ചുതീരാൻ 10 മിനിറ്റെടുത്തു. ഓരോന്നും എന്നോട് ചോദിച്ചു. എന്റെ ഉള്ളെടുക്കാനാണെന്ന് എനിക്ക് അറിയില്ലായിരുന്നു. 2021ൽ ഞാനടക്കം ജയിച്ചത് സിഎം കാരണമാണ്. സിഎം കത്തിജ്വലിച്ച് നിന്ന സൂര്യനായിരുന്നു അന്ന്. ഇന്ന് ആ സൂര്യൻ കെട്ടുപോയിട്ടുണ്ട്. സിഎമ്മിന്റെ ഗ്രാഫ് നൂറിൽ നിന്നും പൂജ്യം ആയിട്ടുണ്ട്. പൊളിറ്റിക്കൽ‌ സെക്രട്ടറി, അവനാണ് കാരണക്കാരാനെന്ന് ഞാൻ പറഞ്ഞു. അജിത് കുമാർ ലോ ആൻഡ് ഓർഡറിൽ ഇരിക്കുന്നതും പ്രയാസമാണെന്ന് പറഞ്ഞു. എന്റെ തൊണ്ട ഇടറി. ഞാൻ വല്ലാതെ വിഷമിച്ചു, കണ്ണ് ചുമന്നു. ഞാൻ രണ്ട് മൂന്നു മിനിറ്റ് ഇരുന്ന് കണ്ണൊക്കെ തുടച്ചാണ് സിഎമ്മിന്റെ ഓഫിസിൽ നിന്നിറങ്ങിയത്. പത്രക്കാർ പുറത്തുണ്ടെന്ന് പറഞ്ഞപ്പോൾ നീ പറഞ്ഞോയെന്നാണ് സിഎം പറഞ്ഞത്. ഞാൻ തൃശൂരിൽ എത്തിയപ്പോൾ സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്തുവെന്ന വാർത്ത വരികയാണ്. നാല് ഡിവൈഎസ്പിമാരെ ട്രാൻസ്ഫറെ ചെയ്തു. പലരും ചോദിച്ചു സന്തോഷമായില്ലേ എന്ന്, ആശ്വാസമായി എന്ന് പറഞ്ഞു. ശശിധരനു പകരം ആരെ എസ്പി ആക്കണമെന്ന് എന്നോട് ചോദിച്ചു. ആരുടെയും പേര് ഞാൻ പറഞ്ഞില്ല.