Home Blog Page 2101

ലെബനോനിൽ കനത്ത ബോംബിം​ഗ്; 6 പേർ കൊല്ലപ്പെട്ടു, ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി കേന്ദ്രം

ലെബനോൻ: ലെബനോനിൽ എട്ട് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. ലെബനോനിലുണ്ടായ ബോംബിംഗിൽ ആറു പേർ കൊല്ലപ്പെട്ടു. ഇറാനെതിരായ പ്രത്യാക്രമണ പദ്ധതി ബെഞ്ചമിൻ നെതന്യാഹു ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം വ്യാപിച്ചാൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. കപ്പൽ മാർഗ്ഗം ഒഴിപ്പിക്കാനുള്ള വഴികളും ചർച്ചയായിട്ടുണ്ട്.

ലെബനോനിൽ ഹിസ്ബുല്ലയുമായുണ്ടായ ഏറ്റുമുട്ടലിൽ ഇസ്രയേലിന്റെ എട്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു. സൈനികർ കൊല്ലപ്പെട്ട വിവരം ഇസ്രയേലും സ്ഥിരീകരിച്ചിട്ടുണ്ട്. ലെബനോൻ അതിർത്തി കടന്നുള്ള ഏറ്റുമുട്ടലിൽ ആദ്യം കൊല്ലപ്പെട്ടത് ക്യാപ്റ്റൻ ഈറ്റൻ ഇറ്റ്സാക്ക് ഓസ്റ്റർ (22) ആണെന്ന് ഇസ്രയേൽ സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു. ക്യാപ്റ്റൻ ഈറ്റൻ ഇറ്റ്സാക്ക് ഓസ്റ്റർ, ക്യാപ്റ്റൻ ഹരേൽ എറ്റിംഗർ, ക്യാപ്റ്റൻ ഇറ്റായി ഏരിയൽ ഗിയറ്റ്, സർജന്റ് ഫസ്റ്റ് ക്ലാസ് നോം ബാർസിലേ, സർജന്റ് ഫസ്റ്റ് ക്ലാസ് ഓർ മന്റ്സൂർ,സർജന്റ് ഫസ്റ്റ് ക്ലാസ് നസാർ ഇറ്റ്കിൻ, സ്റ്റാഫ്. സെർജന്റ് അൽമ്കെൻ ടെറഫ്, സ്റ്റാഫ് സർജന്റ് ഇഡോ ബ്രോയർ എന്നിവരാണ് തെക്കൻ ലെബനനിലെ കരയുദ്ധത്തിൽ കൊല്ലപ്പെട്ടത്. അതേസമയം, വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ ആസ്ഥാനം, ആയുധ സംഭരണ കേന്ദ്രങ്ങൾ, റോക്കറ്റ് ലോഞ്ചറുകൾ എന്നിവ തകർത്തെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. വ്യോമസേനയ്ക്ക് ഒപ്പം കരയുദ്ധത്തിൽ നിരവധി ഹിസ്ബുല്ല പോരാളികളെ കൊലപ്പെടുത്തിയെന്നും ഇസ്രയേൽ അറിയിച്ചു.

തെക്കൻ ലെബനോനിൽ ഇസ്രയേൽ സൈനികർക്ക് നേരെ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. തെക്കൻ ലെബനോനിൽ തങ്ങളുടെ പോരാളികൾ നിരവധി ഇസ്രയേലി സൈനികരെ കൊലപ്പെടുത്തുകയും പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് ഹിസ്ബുല്ല അറിയിച്ചിരിക്കുന്നത്. തെക്കൻ ഗ്രാമമായ യാറൂണിലേക്ക് ഇസ്രയേൽ സൈന്യം മുന്നേറുന്നതിനിടെ ഒരു സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് സൈനികർ കൊല്ലപ്പെട്ടതെന്നും ഹിസ്ബുല്ല വ്യക്തമാക്കി. കരയുദ്ധത്തിൽ ആദ്യ സൈനികൻ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അവകാശവാദവുമായി ഹിസ്ബുല്ല രംഗത്തെത്തിയിരിക്കുന്നത്.

ഇറാന്റെ എണ്ണക്കിണറുകൾ, ആണവോർജ ശാലകൾ അടക്കമുള്ള ഊർജ ഉൽപ്പാദന കേന്ദ്രങ്ങൾ, തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഇസ്രയേൽ തിരിച്ചടിക്കും എന്നാണ് റിപ്പോർട്ടുകൾ. പ്രതിരോധ വിഭാഗങ്ങളുടെ തലവന്മാരുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചർച്ച നടത്തി. ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് വിവിധ രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ, ഐക്യരാഷ്ട്ര സഭ തലവൻ അന്റോണിയോ ഗുട്ടറസും ഇസ്രയേലുമായുള്ള ഭിന്നത രൂക്ഷമായി. ചൊവ്വാഴ്ച ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ അസന്ദിഗ്ധമായി അപലപിക്കുന്നതിൽ ഗുട്ടറസ് പരാജയപ്പെട്ടെന്നും അതിനാൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയാണെന്നും ഇസ്രയേൽ പ്രഖ്യാപിച്ചു

മുറിവ് കെട്ടണം, കുറിപ്പടി വേണം: ഡൽഹിയിൽ കൗമാരക്കാർ ഡോക്ടറെ വെടിവച്ചു കൊന്നു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തു ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തി. ഡൽഹി ജെയ്‌റ്റ്‌പുരിലെ സ്വകാര്യ നഴ്സിങ് ഹോമിൽ ബുധനാഴ്ച രാത്രിയാണു സംഭവം. 55 വയസ്സുകാരനായ യുനാനി ഡോക്ടർ ജാവേദ് അക്തറാണു കൊല്ലപ്പെട്ടത്. കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി രണ്ട് മാസം തികയും മുൻപാണു മറ്റൊരു ഡോക്ടർ കൊല്ലപ്പെട്ടത്.

ഡോ.ജാവേദ് ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ജീവനക്കാർ പറയുന്നതനുസരിച്ച്, രണ്ട് കൗമാരക്കാർ രാത്രി വൈകി ചികിത്സ തേടിയെത്തി. അതിലൊരാൾക്ക് കാൽവിരലിനു പരുക്കേറ്റിരുന്നു. മുറിവിലെ മരുന്ന് മാറ്റി ഡ്രസ് ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു. തലേദിവസം രാത്രി ഈ കൗമാരക്കാരന് ആശുപത്രിയിൽ ചികിത്സ നൽകിയിരുന്നതാണ്. മുറിവ് വൃത്തിയാക്കിയ ശേഷം, കൗമാരക്കാർ കുറിപ്പടി വേണമെന്നു പറഞ്ഞ് ഡോ. ജാവേദ് അക്തറിന്റെ മുറിയിലേക്കു പോയി.

മിനിറ്റുകൾക്കുള്ളിൽ, നഴ്സിങ് സ്റ്റാഫ് ഗജല പർവീണും കമീലും വെടിയൊച്ച കേട്ടു. അവർ ഡോക്ടറുടെ മുറിയിലേക്ക് ഓടിച്ചെന്നപ്പോൾ തലയിൽനിന്നു രക്തം വാർന്നു ജാവേദ് കിടക്കുന്നതാണു കണ്ടത്. പ്രതികളെന്നു സംശയിക്കപ്പെടുന്നവർക്ക് 16–17 വയസ്സ് പ്രായം വരുമെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. ആസൂത്രണം ചെയ്തുള്ള കൊലപാതകമാണിതെന്നും തലേദിവസം രാത്രി പ്രതികൾ സന്ദർശിച്ചതു സ്ഥലപരിശോധനയ്ക്ക് ആയിരിക്കാമെന്നും പൊലീസ് സൂചിപ്പിച്ചു. ആശുപത്രിയിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനാണു ശ്രമം.

റിക്രൂട്ട് ചെയ്തത് 2000 പേരെ, 2 വർഷമായിട്ടും ജോലിയില്ല; ഇൻഫോസിസിനെതിരെ കേന്ദ്രത്തിന് പരാതി

ബെംഗളൂരു: ക്യാംപസുകളിൽനിന്ന് രണ്ടായിരത്തിലധികം പേരെ റിക്രൂട്ട് ചെയ്ത് രണ്ട് വർഷം പിന്നിട്ടിട്ടും ഇൻഫോസിസ് ജോലി നൽകിയില്ലെന്ന പരാതിയുമായി ഐടി ജീവനക്കാരുടെ സംഘടന വീണ്ടും കേന്ദ്ര തൊഴിൽ മന്ത്രാലയത്തെ സമീപിച്ചു. പുണെ ആസ്ഥാനമായുള്ള നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (നൈറ്റ്സ്) നൽകിയ പരാതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ മാസം കർണാടക സർക്കാരിന് കേന്ദ്ര തൊഴിൽ മന്ത്രാലയം നിർദേശം നൽകിയിരുന്നു.

എന്നാൽ കർണാടക തൊഴിൽ വകുപ്പ് വളരെ നിരുത്തരവാദപരമായാണു വിഷയത്തെ സമീപിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് നൈറ്റ്സ് ഇന്നലെ വീണ്ടും കേന്ദ്രത്തെ സമീപിച്ചത്. 2022 മുതൽ റിക്രൂട്ട് ചെയ്ത ബിരുദധാരികൾക്ക് ജോലി നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 20നാണ് ഇവർ ആദ്യം പരാതി നൽകിയത്. സിസ്റ്റം എൻജിനീയർ, ഡിജിറ്റൽ സ്പെഷൽ എൻജിനീയർ തസ്തികയിലേക്കാണ് ഇൻഫോസിസ് 2022–23ൽ ക്യാംപസ് റിക്രൂട്മെന്റ് നടത്തിയത്. 2022 ഏപ്രിലിൽ തന്നെ ഓഫർ ലെറ്റർ ലഭിച്ചവർക്കാണ് ഇനിയും ജോലിയിൽ പ്രവേശിക്കാൻ അവസരം ലഭിക്കാത്തതെന്നാണു പരാതി.

പാലക്കാട്‌ ശോഭക്ക് പിന്തുണ

കൊച്ചി. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രന് അഭിപ്രായസർവ്വെയിൽ പിന്തുണ.ഔദ്യോഗിക പക്ഷം ശോഭപക്ഷത്തെ അവഗണിക്കുന്നതായി പരാതി.കുമ്മനം രാജശേഖരനാണ് അഭിപ്രായ സർവേയുടെ ചാർജ്. 34 പേരുടെ പിന്തുണ ശോഭയ്ക്ക്. ശോഭ സുരേന്ദ്രൻ,കെ സുരേന്ദ്രൻ,സി കൃഷ്ണകുമാർ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്

പട: വടക്ക് പൗർണ്ണമിയിൽ റിട്ട.അധ്യാപിക എസ് എൻ രാജമ്മ നിര്യാതയായി

കരുനാഗപ്പള്ളി. പട: വടക്ക് പൗർണ്ണമിയിൽ റിട്ട: മോഡൽ സ്കൂൾ അദ്ധ്യാപകൻ നന്ദനന്‍റെ ഭാര്യറിട്ട.അധ്യാപിക എസ്.എൻ. രാജമ്മ(87) നിര്യാതയായി. റിട്ട: കേരള PSC ഉദ്യോഗസ്ഥൻ അജികുമാറിൻ്റെ മാതാവാണ്. മരണാനന്തര ചടങ്ങുകൾ താഴ്ചയിൽ ജംഗ്ഷനിലെ വാട്ടർ ടാങ്കിന് തെക്കുവശമുള്ള സ്വവസതിയിൽ വൈകിട്ട് 3 ന് നടത്തും

സിപിഎം ബ്രാഞ്ച് സമ്മേളനം പാടേ ബഹിഷ്കരിച്ച് പ്രതിനിധികൾ

ആലുവ.സിപിഎം ബ്രാഞ്ച് സമ്മേളനം പാടേ ബഹിഷ്കരിച്ച് പ്രതിനിധികൾ. ചൂർണിക്കര ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള കൊടികുത്തുമല ബ്രാഞ്ച് സമ്മേളനമാണ് നേതാക്കളെ ഞെട്ടിച്ച് പാർട്ടി പ്രവർത്തകർ ബഹിഷ്കരിച്ചത്. ഇരുപതോളം പ്രവർത്തകരാണ് ബ്രാഞ്ച് സമ്മേളനം ബഹിഷ്കരിച്ചത്. പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി ഇല്ലാത്തതിൽ പ്രതിഷേധിച്ച് ആണ് സമ്മേളനം ബഹിഷ്കരിച്ചത്. ഇന്നലെയാണ് ബ്രാഞ്ച് സമ്മേളനം നടന്നത്

ശീതസമര പരിഹാരം, ആര്‍എസ്എസ് -ബിജെപി സംയുക്ത നേതൃയോഗം

കൊച്ചി. ആര്‍എസ്എസ് ബിജെപി സംയുക്ത നേതൃയോഗം ഇന്ന് കൊച്ചിയിൽ. ദേശീയ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷ് പങ്കെടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിലെ സംഘടനാ സെക്രട്ടറിയെ ആർഎസ്എസ് തിരിച്ചുവിളിച്ചിരുന്നു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഉള്ള തർക്കത്തെ തുടർന്നായിരുന്നു നടപടി. ഇക്കാര്യത്തിൽ അടക്കം ആർഎസ്എസ് നേതൃത്വവുമായി ബി എൽ സന്തോഷ് ചർച്ച നടത്തും. ആർ എസ് എസ് സഹായം തേടാൻ ബിജെപി

തദ്ദേശ തെരഞ്ഞെടുപ്പിൽ ആർഎസ്എസ് സഹായം അഭ്യർത്ഥിക്കാൻ ബിജെപി. ഇന്ന് ചേരുന്ന സമന്വയ ബൈഠക്കിൽ വിഷയം ചർച്ചയാകും. താഴെത്തട്ടിൽ പ്രചാരണം ആർഎസ്എസ് ഏകോപിപ്പിക്കാൻ ആവശ്യപ്പെടും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർഎസ്എസ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിന്നിരുന്നു.

എന്നാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്‍റെ ഇടപെടലുണ്ടെങ്കില്‍ എതിരാളികളെ ഞെട്ടിക്കുന്ന വിജയം നേടാനാവുമെന്നാണ് വിലയിരുത്തല്‍. കേന്ദ്രഭരണത്തിന്‍റെ ഗുണം എണ്ണിപ്പറഞ്ഞ് താഴേത്തട്ടില്‍ വിലപേശുന്ന പരിപാടി തുടങ്ങിയതിന്‍റെ ഗുണം ടെസ്റ്റ് ചെയ്യാനാവും. സംസ്ഥാന ഭരണത്തിനെതിരെയും ന്യൂനപക്ഷപ്രീണന നയങ്ങള്‍ക്കെതിരെയും ഉള്ള ജനവികാരം അനുകൂലമാക്കാമെന്നും കണക്കു കൂട്ടലുണ്ട്.കേരളത്തില്‍ മുമ്പില്ലാത്ത ഒരു മുന്നേറ്റമാണ് തദ്ദേശസ്വയംഭരണ മേഖലയില്‍ സംഘപരിവാര്‍പ്രതീക്ഷിക്കുന്നത്.

ന്യൂസ് അറ്റ് നെറ്റ്    BIGBREAKING        മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും

2024 ഒക്ടോബർ 03 വ്യാഴം 9.30 am

?മുഖ്യമന്ത്രി ഇന്ന് രാവിലെ 11ന് മാധ്യമങ്ങളെ കാണും

?എം ആർ അജിത്ത് കുമാറിന് എതിരെ നടപടി ഉണ്ടാകുമോ എന്ന് ഇന്ന് അറിയാം

?ഡൽഹിയിലെ ആശുപത്രിയിൽ കയറി ഡോക്ടറെ വെടിവെച്ച് കൊലപ്പെടുത്തി.

?ജയത് പൂരിലെ നിമ ആശുപത്രിയിലായിരുന്നു സംഭവം.

?ഡോ.ജാവേദ് അക്തർ ആണ് മരിച്ചത്.അക്രമികൾ രണ്ട് പേരെന്ന് ആശുപത്രി ജീവനക്കാർ അറിയിച്ചു.

?ഇന്ന് രാവിലെ നിലമ്പൂരിൽ കുളിക്കാനിറങ്ങിയ ലിജിൻ (26) ഒഴുക്കിൽപ്പെട്ട് മരിച്ചു

? നടൻ സിദ്ദിഖിനെ ഉടൻ ചോദ്യം ചെയ്തേക്കില്ല,

?ബി ജെ പി -ആർ എസ് നേതൃയോഗം ഇന്ന് കൊച്ചിയിൽ നടക്കും.

വനിതാ ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ ഒൻപതാം പതിപ്പിന് ഇന്ന് യുഎഇയിൽ തുടക്കം

വനിതാ ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ ഒൻപതാം പതിപ്പിന് ഇന്ന് യുഎഇയിൽ തുടക്കം. ബംഗ്ലദേശിലെ ആഭ്യന്തര കലാപത്തെ തുടർന്നാണ് മൽസരം യുഎഇയിലേക്ക് മാറ്റിയത്.
എന്നാൽ ആതിഥേയത്വത്തിനുള്ള അവകാശം ബംഗ്ലാദേശിന് തന്നെയാണ്. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആതിഥേയരായ ബംഗ്ലാദേശും സ്കോട്‌ലൻഡും തമ്മിലാണ് ഉദ്ഘാടന മൽസരം. രണ്ടാം മൽസരത്തിൽ പാക്കിസ്ഥാൻ ശ്രീലങ്കയെ നേരിടും.  വെള്ളിയാഴ്ച ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മൽസരം. ലീഗ് മൽസരങ്ങൾ ടീമിന് കരുത്ത് പകരുന്നതാണെന്നും സമ്മർദ്ദമില്ലാതെ കളിക്കാനാണ് എല്ലാവരോടും പറഞ്ഞിരിക്കുന്നതെന്നും ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ പറഞ്ഞു.  പുരുഷ ടീം ലോക കപ്പ് സ്വന്തമാക്കിയത് ഊർജം പകരുന്നുണ്ടെന്നും ഹർമൻ കൂട്ടിച്ചേർത്തു.

സ്മൃതി മന്ദാന, ഷഫാലി വർമ, എന്നിവ‍കർക്ക് പുറമെ മലയാളികളായ സജന സജീവനും ആശാ ശോഭനയും ടീം ഇന്ത്യയ്ക്ക് കരുത്ത് പകരും. പത്ത് ടീമുകളിൽ ഗ്രൂപ്പ് എയിൽ ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലൻഡ്, പാക്കിസ്ഥാൻ, ശ്രീലങ്ക. ഗ്രൂപ്പ് ബിയിൽ ബംഗ്ലാദേശ്, ഇംഗ്ലണ്ട്, സ്കോട്‌ലൻഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്.

സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും

തിരുവനന്തപുരം. സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും.തൃശൂർ പൂരം കലക്കലിലെ അന്വേഷണ റിപ്പോർട്ട്,മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിലെ പി.ആർ ഇടപെടൽ എന്നിവ മന്ത്രിസഭാ യോഗത്തിൽ ചർച്ചയ്ക്ക് വന്നേക്കും.സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട് കിട്ടുന്നതിന് പിന്നാലെ,എഡിജിപിക്ക് എതിരായ നടപടി തീരുമാനിക്കും എന്ന നിലപാട് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ ആവർത്തിക്കാനാണ് സാധ്യത.നടപടി വേണമെന്ന നേതൃത്വത്തിന്റെ ആവശ്യം  സി.പി.ഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ മുന്നോട്ടുവച്ചേക്കും.തൃശൂർ പൂര വിവാദത്തിൽ
ഇന്ന് തുടരന്വേഷണം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.