Home Blog Page 2095

മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവം : ഡോ.ശ്രീക്കുട്ടിയ്ക്ക് എതിരെ വീണ്ടും പോലീസ്

ശാസ്താംകോട്ട. മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവം : ഡോ.ശ്രീക്കുട്ടിയ്ക്ക് എതിരെ വീണ്ടും പോലീസ്. ബി എൻ എസ് 54 വകുപ്പ് കൂടി ചുമത്തി ശാസ്താംകോട്ട പോലീസ് മജിസ്ട്രേറ്റ് കോടതിയിൽ അഡീഷണൽ റിപ്പോർട്ട് സമർപ്പിച്ചു. ഇതോടെ പ്രേരണയ്ക്കൊപ്പം കുറ്റകൃത്യവേളയിലെ സാന്നിധ്യo കൂടി കണക്കിലെടുത്തുള്ള ശിക്ഷ ഉറപ്പാക്കാനാകും. ഒന്നാം പ്രതി അജ്മലിന് ഒപ്പം കുറ്റകൃത്യം ചെയ്യാൻ ശ്രീക്കുട്ടിയുo ഉണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. നേരത്തെ ബി എൻ എസ് 52 വകുപ്പ് പ്രകാരം പ്രേരണാക്കുറ്റം മാത്രമായിരുന്നു ശ്രീക്കുട്ടിയ്ക്ക് എതിരെ ചുമത്തിരുന്നത്.

അജ്മലിന് ഇന്നലെയും ജാമ്യം നിഷേധിച്ചിരുന്നു. എന്നാല്‍ ജാമ്യം നേടി പുറത്താണ് ശ്രീക്കുട്ടി. തിരുവോണദിവസം വൈകിട്ടാണ് മദ്യപിച്ച് ഇരുവരും കാരില്‍ വരുംവഴി ആനൂര്‍ക്കാവ് ജംക്ഷനില്‍ സ്കൂട്ടര്‍ യാത്രികയെ ഇടിച്ചു റോഡില്‍ വീഴ്ത്തി വീണ്ടും കാര്‍ ശരീരത്തിലൂടെ കയറ്റി ഇറക്കിയ സംഭവമുണ്ടായത്. സ്ഥലവാസിയായ കുഞ്ഞുമോള്‍ ഈ അപകടത്തില്‍ കൊല്ലപ്പെട്ടു.

പാർവതി പുത്തനാറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

.തിരുവനന്തപുരം. കണിയാപുരത്ത് പാർവതി പുത്തനാറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.കണിയാപുരം അണക്കപ്പിള്ള പാലത്തിന് അടിയിലായി പായലിൽ കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കണിയാപുരം ജമ്മിമുക്ക് സ്വദേശിനെ റാഹില (70) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഠിനംകുളം പോലീസ് സ്ഥലത്തെത്തി. വഴിയാത്രക്കാരാണ് ആദ്യം മൃതദേഹം കണ്ടത്

‘സമൂഹത്തിൽ ചേരിതിരിവിന് ശ്രമം’: അർജുന്റെ സഹോദരിയുടെ പരാതിയിൽ മനാഫിനെതിരെ കേസ്

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫിനെതിരെ കേസ്. അർജുന്റെ സഹോദരി അഞ്ജുവിന്റെ പരാതിയിലാണു മനാഫിനെതിരെ ചേവായൂർ പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമമെന്ന വകുപ്പാണു ചുമത്തിയത്. കുടുംബത്തിന്റെ മാനസികാവസ്ഥയും വൈകാരികതയും മനാഫ് മുതലെടുത്തെന്ന് എഫ്ഐആറിൽ പറയുന്നു.

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ മനാഫും മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയും നാടകം കളിച്ചുവെന്ന് അർജുന്റെ കുടുംബം വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയുണ്ടായ സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെയാണ് കുടുംബം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണക്കു പരാതി നല്‍കിയത്. വര്‍ഗീയ അധിക്ഷേപം നടക്കുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു.

അർജുന്റെ പേരിൽ മനാഫ് യുട്യൂബ് ആരംഭിച്ചുവെന്നും പണപ്പിരിവ് നടത്തിയെന്നും കുടുംബം ആരോപിച്ചു. ഇതോടെ കുടുംബത്തിനെതിരെ സൈബർ ആക്രമണമുണ്ടായി. അർജുന്റെ സഹോദരിയുടെ ഭർത്താവ് ജിതിനെതിരെയാണു രൂക്ഷമായ ആക്രമണം. രാഷ്ട്രീയ– വര്‍ഗീയ ലക്ഷ്യങ്ങളാണ് കുടുംബത്തെ കൊണ്ട് ഇത്തരത്തിലൊരു ആരോപണം ഉന്നയിപ്പിക്കുന്നവര്‍ക്ക് പിന്നിലെന്നതാണു പ്രധാനമായി ഉയര്‍ന്ന ആരോപണം. സംഘപരിവാർ അനുകൂലിയായതുകൊണ്ടാണ് ജിതിൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും പ്രചാരണമുണ്ടായി.

ഇനി വിവാദത്തിനില്ലെന്നു മനാഫ് പറഞ്ഞിരുന്നു. ‘‘കാര്യങ്ങളെ വികാരപരമായി സമീപിക്കുന്ന ആളാണ് ഞാൻ. മോശമായിപ്പോയെങ്കിൽ അർജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ദൗത്യത്തിന്റെ മഹത്വം ചെളിവാരിയെറിഞ്ഞ് ഇല്ലാതാക്കരുതെന്നാണ് പറയാനുള്ളത്’’– മനാഫ് പറഞ്ഞു.

എംആർ അജിത് കുമാറിന്റെ റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അമർഷം

തിരുവനന്തപുരം.എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അമർഷം. പൂരത്തിൽ അജിത് കുമാർ പോലീസിന് ക്ലീൻ ചിറ്റ് നൽകിയതാണ് മുഖ്യമന്ത്രിയുടെ അമർഷത്തിന് കാരണം. പോലീസിന് വീഴ്ച പറ്റിയിട്ടില്ല എന്ന് അജിത് കുമാർ റിപ്പോർട്ട് എഴുതിയത് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി. മന്ത്രിസഭയിലെ കക്ഷി നേതാക്കളെ ഇക്കാര്യം അറിയിച്ചു. പോലീസും ജനങ്ങളും തമ്മിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്ന് എങ്ങനെ പറയാനാകുമെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി. പോലീസ് ചെയ്ത കാര്യങ്ങളെല്ലാം എല്ലാവരും കണ്ടതല്ലേ എന്ന് മുഖ്യമന്ത്രി മന്ത്രിമാരോട് സൂചിപ്പിച്ചു. തിങ്കളാഴ്ചക്കുള്ളിൽ അജിത് കുമാറിനെ മാറ്റണമെന്ന് മന്ത്രിസഭയിലെ സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ അറിയിച്ചു

ബിജെപിയിൽ ഭിന്നത,പാലക്കാട്ട് താമരവിരിയാന്‍ പാടുപെടും

പാലക്കാട്‌. ഉപതിരഞ്ഞെടുപ്പ് വരാനിരിക്കെ ബിജെപിയിൽ ഭിന്നത രൂക്ഷം,ജില്ലാ നേതൃത്വത്തിനെതിരെ തുറന്നടിച്ച് ജില്ലാ കമ്മറ്റി അംഗം തരൂർ സുരേന്ദ്രൻ. ഇപ്പോഴത്തെ അവസ്ഥയിൽ മുന്നോട്ട് പോയാൽ ഉപതിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയില്ല. കൂട്ടായ പ്രവർത്തനം ജില്ലാ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. വിഭാഗീയത പാർട്ടിയിൽ കാര്യമായി ഉണ്ട്

ഞാൻ എന്ന ഭാവമാണ് നേതാക്കൾ പലർക്കും;കുത്തിത്തിരുപ്പ് ഉണ്ടാക്കാനാണ് പലരും ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിൽ ജയിക്കണമെന്ന താല്പര്യം പല നേതാക്കൾക്കുമില്ല. ആരെങ്കിലും വളർന്നുവരുന്നു എന്ന് കണ്ടാൽ അപ്പോൾ അവരെ വെട്ടിനിരത്തും. എവി ഗോപിനാഥ്നെ പാർട്ടി വേദിയിൽ എത്തിച്ചതിലും അതൃപ്തി. പാർട്ടി യോഗങ്ങൾ ചേരുന്നത് നേതാക്കളെ അറിയിക്കാതെയെന്നും വിമർശനം

എം ആർ അജിത് കുമാറിനെ മാറ്റുന്നതിൽ ഉടൻ തീരുമാനം വേണമെന്ന് സിപിഐ

തിരുവനന്തപുരം. ക്രമസമാധാന ചുമതലയിൽ നിന്ന് എം.ആർ അജിത് കുമാറിനെ മാറ്റുന്നതിൽ ഉടൻ തീരുമാനം. തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനം വേണമെന്ന് സി.പി.ഐ. ഇന്നലെ ചേർന്ന മന്ത്രിസഭ ഉപസമിതിയിൽ സി.പി.ഐ മന്ത്രിമാർ നിലപാട് വ്യക്തമാക്കി. നടപടി അനന്തമായി നീട്ടിക്കൊണ്ട് പോകാൻ കഴിയില്ല. എഡിജിപി യിൽ ഒരു വിട്ട് വീഴ്ച്ചയും ഇല്ലെന്നു മന്ത്രി സഭ ഉപ സമിതിയിൽ സി.പി.ഐ. റിപ്പോർട്ട്‌ വന്നാൽ നടപടി എന്ന് മുഖ്യമന്ത്രി. വേഗം വേണമെന്ന് മന്ത്രി കെ രാജൻ യോഗത്തിൽ ആവശ്യപ്പെട്ടു.

പാലക്കാട് ബിജെപി നേതാവിന്റെ ബൈക്ക് കത്തി നശിച്ച നിലയിൽ

പാലക്കാട്. കിഴക്കഞ്ചേരിയിൽ ബിജെപി നേതാവിന്റെ ബൈക്ക് കത്തി നശിച്ച നിലയിൽ. ബിജെപി കിഴക്കഞ്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പ്രേം രാജിന്റെ ബുള്ളറ്റ് ബൈക്കാണ് കത്തി നശിച്ചത്.വീട്ടിൽ നിർത്തിയിട്ടതായിരുന്നു.അർദ്ധരാത്രിയോടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്.വീടിനു പുറത്ത് വെളിച്ചം കണ്ട സമീപത്തുള്ളവർ നോക്കിയപ്പോഴാണ് ബൈക്ക് കത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്

ബിജെപി പാർട്ടിയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ചില തർക്കം നിലനിന്നിരുന്നു.ബിജെപി പഞ്ചായത്ത് കമ്മിറ്റിയിലെ നേതാക്കൾക്കെതിരെ മറ്റൊരു വിഭാഗം പ്രശ്നങ്ങൾ ഉണ്ടാക്കിയത് കഴിഞ്ഞദിവസം പോലീസ് കേസെടുത്തിരുന്നു.ഇതിന്റെ തുടർച്ചയാണോ വാഹനം കത്തിയതിന് പിന്നിലെന്നും സംശയമുണ്ട്

ലെബനനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുന്നു,ഹിസ്ബുള്ളയുടെ ഇന്റലിജൻസ്‌ ആസ്ഥാനം തകർത്തതായി ഇസ്രയേല്‍

ലബനന്‍.ലെബനനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുന്നു.കഴിഞ്ഞ 24 മണിക്കൂ റിനുള്ളിൽ 37 പേർ കൊല്ലപ്പെട്ടു.ബെയ്‌റൂട്ടിലെ
ഹിസ്ബുള്ളയുടെ ഇന്റലിജൻസ്‌ ആസ്ഥാനം തകർത്തതായി ഇസ്രയേൽ സേന. അതേ സമയം
ഇറാന്റെ എണ്ണ സംഭരണ കേന്ദ്രങ്ങൾ തകർക്കാൻ ഇസ്രയേലുമായി ചർച്ചകൾ നടന്നതായി സമ്മതിച്ച്‌ യു എസ്‌ പ്രസിഡന്റ്‌ ജോ ബൈഡൻ.

മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റ സംഭവത്തില്‍ നാലുപേർ അറസ്റ്റിൽ

വർക്കല. മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റ സംഭവത്തില്‍ നാലുപേർ അറസ്റ്റിൽ. വർക്കല സ്വദേശികളായ യൂസഫ്, ജവാദ്, നിസാമുദ്ദീൻ, ജഹാദ് എന്നിവരാണ് അറസ്റ്റിൽ ആയത്. ഇന്നലെ വൈകിട്ടാണ് വെട്ടൂർ സ്വദേശികളായ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റത്. മൂന്ന് പേരും ചികിത്സയിലാണ്. പ്രതികളിൽ ഒരാളെ കൂടെ പിടികൂടാൻ ഉണ്ട്

എഡിജിപിയെ മാറ്റും പക്ഷേ അല്‍പം കാത്തിരിക്കണം,ബിനോയ് വിശ്വം

തിരുവനന്തപുരം. എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്.എഡിജിപി വിവാദത്തിൽ സംസ്ഥാന നേതൃ യോഗത്തിൽ ശക്തമായ വിമർശനം ഉയർന്നതോടെയാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും അൽപ്പം കൂടി കാത്തിരിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞത്.ഡിജിപിയുടെ നേതൃത്വത്തിൽ എഡിജിപിക്കെതിരെ നടക്കുന്ന അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ട കാര്യവും ബിനോയ് വിശ്വം യോഗത്തെ അറിയിച്ചു.നടപടി വൈകുന്നതിൽ സിപിഐയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.
പി.വി അൻവറിന്റെ പരാതിയിന്മേലുള്ള
ഉന്നത തല സമിതി അന്വേഷണ റിപ്പോർട്ട്. സംസ്ഥാന പോലീസ് മേധാവി ഇന്ന് മുഖ്യമന്ത്രിക്ക് സമർപ്പിച്ചേക്കും.