പുനലൂര്‍: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 16.80 ലക്ഷം രൂപ റെയില്‍വേ പോലീസ് പിടികൂടി. തമിഴ്‌നാട് മധുര കാമരാജ് സ്വദേശി എസ്.സുരേഷ് (65) അറസ്റ്റിലായത്. ചെന്നൈയില്‍ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന എഗ്‌മോര്‍ ട്രെയിന്‍ പുനലൂര്‍ സ്റ്റേഷനില്‍ എത്തുന്നതിന് മുന്‍പ് റെയില്‍വേ പോലീസ് നടത്തിയ പരിശോധനയില്‍ സംശയം തോന്നിയ പ്രതിയെ വിശദമായി പരിശോധിക്കുകയും തുടര്‍ന്ന് 16.80 ലക്ഷം ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തുകയുമായിരുന്നു.
റേഷന്‍ കാര്‍ഡ് മസ്റ്ററിങ്: സമയപരിധി 25 വരെ
കൊല്ലം: റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ചെയ്യുന്നതിനുളള സമയപരിധി 25 വരെയുണ്ടാകും. റേഷന്‍ ഗുണഭോക്താക്കളുടെ ഇ കെവൈസി അപ്ഡേഷന്‍ നടത്തുന്നതിന്റെ ഭാഗമായി എഎവൈ(മഞ്ഞ), പിഎച്ച്എച്ച്(പിങ്ക്) റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങളും റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുമായി റേഷന്‍ കടകളില്‍ എത്തി ഇ-പോസ് മെഷീന്‍ വഴി ആധാര്‍ അപ്ഡേഷന്‍ നടത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഹെർണിയ ഓപ്പറേഷനിടെ 10 വയസ്സുകാരന്റെ ഞരമ്പ് മാറിമുറിച്ചു, സീനിയർ സർജനെതിരെ കേസ്
കാഞ്ഞങ്ങാട്. കാസര്‍കോഡ് ജില്ലാ ആശുപത്രിയിൽ ഹെർണിയ ഓപ്പറേഷനിടെ 10 വയസ്സുകാരന്റെ ഞരമ്പ് മാറിമുറിച്ച സംഭവത്തിൽ സീനിയർ സർജൻ ഡോ. വിനോദ് കുമാറിനെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ പിതാവ് അശോകൻ നൽകിയ പരാതിയിലാണ് ഹോസ്ദുർഗ് പോലീസ് ഡോക്ടർക്ക് എതിരെ കേസെടുത്തത്.
സെപ്റ്റംബർ 19 ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ഓപ്പറേഷനെത്തിയ പുല്ലൂർ പെരളം സ്വദേശി ആദിനാഥിന്റെ ഞരമ്പാണ് ഡോക്ടർ മാറിമുറിച്ചത്. രക്ഷിതാക്കളുടെ പരാതിയിൽ ആദ്യഘട്ടത്തിൽ പോലീസ് കേസെടുക്കാൻ തയ്യാറായില്ല. ഡിഎംഒ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാം എന്നായിരുന്നു പോലീസിന്റെ മറുപടി. എന്നാൽ ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിൽ സംഭവം അന്വേഷിക്കാൻ മെഡിക്കൽ ബോർഡ് യോഗം ചേർന്നെങ്കിലും ആരോപണ വിധേയനായ സീനിയർ സർജൻ ഡോക്ടർ വിനോദ് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് ആരോഗ്യവകുപ്പ് കൈക്കൊണ്ടത്. ഇതോടെയാണ് കുട്ടിയുടെ പിതാവ് അശോകന്റെ പരാതിയിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തത്.
ഉടൻതന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും , കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ നിന്നും കുട്ടിയെ ചികിത്സിച്ച രേഖകൾ ശേഖരിക്കാനാണ് പോലീസിന്റെ തീരുമാനം. മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പോലീസ് തുടർനടപടികൾ സ്വീകരിക്കുക. ഇതുവരെ സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറാൻ ജില്ലാ മെഡിക്കൽ ഓഫീസർ തയ്യാറായിട്ടില്ല. ഇതിനിടെ കുട്ടിയെ ചികിത്സിച്ച ഡോക്ടർ വിനോദ് കുമാറിനെതിരെ അഴിമതി ആരോപണങ്ങൾ വ്യാപകമാവുകയാണ്.
പുനലൂരിൽ സുഹൃത്തിന്റെ വീട്ടിൽ കയറി ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
പുനലൂര്‍. സുഹൃത്തിന്റെ വീട്ടിൽ കയറി ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. പുനലൂർ സ്വദേശി അരുൺ ആണ് പിടിയിലായത്. വീട്ടമ്മയുടെ പരാതിയിലാണ് നടപടി.
വട്ടപ്പടയിലുള്ള സുഹൃത്തിന്റെ വീട്ടിൽ രാത്രി അതിക്രമിച്ചു കയറിയായിരുന്നു അരുണിന്റെ അതിക്രമം. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന സുഹൃത്തിന്റെ ഭാര്യയെ ഇയാൾ കടന്നു പിടിക്കുകയായിരുന്നു.പിന്നാലെ യുവതി ശബ്ദം വെച്ചതോടെ വീട്ടിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച അരുണിനെ യുവതിയുടെ ഭർത്താവും നാട്ടുകാരും ചേർന്നാണ് പിടികൂടിയത്.പിന്നീട്
ഇയാളെ പുനലൂർ പോലീസിന് കൈമാറി. വീട്ടമ്മയുടെ പരാതിയിൽ പീഡനശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ആ സ്ഥാനത്തുനിന്ന് നീക്കണം,വി ഡി സതീശന്‍
തിരുവനന്തപുരം. എഡി എമ്മിൻ്റെ മരണം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് വിഷയം സഭയുടെ ശ്രദ്ധയിൽ പെടുത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്യോഗസ്ഥനെ അപമാനിച്ചു. അപമാന ഭാരത്താലാണ് എഡിഎം മരിച്ചത്
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആരാണ് ഇങ്ങനെയൊക്കെ പറയാൻ, ” അവർ ആരാണ് ” സതീശന്‍ചോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ആ സ്ഥാനത്തുനിന്ന് നീക്കണം. പാർട്ടിയിൽ നിന്ന് പുറത്താക്കണോ എന്ന് നിങ്ങൾ തീരുമാനിച്ചാൽ മതി
തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ ശക്തമായ മഴ
ചെന്നൈ. തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു..4 ജില്ലകളിൽ റെഡ് അലർട്ടും പന്ത്രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പന്ത്രണ്ട് വിമാനങ്ങൾ റദ്ദ് ചെയ്തു. അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
വടക്കൻ ജില്ലകളിലാണ് രാവിലെ മുതൽ ശക്തമായ മഴപെയ്യുന്നത്. ചെന്നൈ, ചെങ്കൽപട്ട്, കൂടല്ലൂർ, കാഞ്ചീപുരം ജില്ലകളിൽ ഇടവേളയില്ലാതെ മഴ തുടരുന്നു. നാലിടത്തും ഇന്നും നാളെയും റെഡ് അലർട്ടാണ്. 12 ഇടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച കാലാവസ്ഥാ നിരീക്ഷണകേന്ദ്രം രാത്രിയിൽ മഴ കനക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. വെള്ളക്കെട്ടിനെ തുടർന്ന് അഞ്ച് സബ് വേകൾ അടച്ചിട്ടുണ്ട്. പ്രധാനറോഡുകളിലടക്കം മുട്ടറ്റം വെളളമുണ്ട്. മുൻകരുതലിന്റെ ഭാഗമായി ചിലരെ ക്യാമ്പുകളിലേക്ക് മാറ്റി. ചെന്നൈയിലേക്ക് എത്തേണ്ട 6 വിമാനങ്ങളും പുറപ്പെടേണ്ട ആറ് വിമാനങ്ങളും റദ്ദ് ചെയ്തു. എല്ലാ വിമാനങ്ങളും വൈകിയാണ് പുറപ്പെടുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മഴബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ഏത് സാഹചര്യവും നേരിടാൻ സർക്കാർ സംവിധാനങ്ങൾ പൂർണ സജ്ജമാണെന്ന് ഉദയനിധി പറഞ്ഞു
മൂന്ന് ദിവസം കൂടി കനത്ത മഴയുണ്ടാകുമെന്നാണ്
കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെയും റെഡ് അലർട്ട് ഉള്ള ജില്ലകളിലെ സ്കൂളുകൾക്ക് അവധിയാണ്. എല്ലാ ജില്ലകളിൽ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. ഫയർഫോഴ്സ്, ആംബുലൻസ്, ഡോക്ടേഴ്സ്. എൻഡിആർഎഫ് തുടങ്ങിയ സംഘങ്ങളും സജ്ജമാണ്.
മൂന്നാറിൽ നിന്നും അടൂരിലേക്ക് വന്ന കെ എസ് ആർ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു
വാളറ.കൊച്ചി ധനുഷ്ക്കോടി ദേശിയപാതയിൽ വാളറ ആറാംമൈലിന് സമീപം
കെ എസ് ആർ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു.മൂന്നാറിൽ നിന്നും അടൂരിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസാണ് അപകടത്തിൽപ്പെട്ടത്. 18 യാത്രക്കാരായിരുന്നു. പരുക്കേറ്റ 10 യാത്രക്കാരെ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് മരത്തിൽ തങ്ങി നിന്നതിനാൽ വലിയ അപകടം ഒഴുവായി
തൂണേരി ഷിബിൻ വധക്കേസിൽ മുസ്‌ലിം ലീഗ് പ്രവർത്തകരായ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്
കൊച്ചി. തൂണേരി ഷിബിൻ വധക്കേസിൽ മുസ്‌ലിം ലീഗ് പ്രവർത്തകരായ ഏഴ് പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകനായ 19 വയസുകാരൻ ഷിബിനെ വടകരയിലെ തൂണേരിയിൽ വച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി. ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ കീഴടങ്ങിയിട്ടില്ല.
ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ, തെയ്യമ്പാടി മുനീര്‍, സിദ്ധീഖ്, മുഹമ്മദ് അനീസ്, ഷുഹൈബ്, ജസീം, അബ്ദുല്‍ സമദ് എന്നിവർക്കാണ് ജീവപര്യന്തം കഠിനതടവ് വിധിച്ചത്.
അഞ്ച് ലക്ഷം രൂപ പ്രതികള്‍ ഷിബിന്റെ കുടുംബത്തിനും , ഒരുലക്ഷം രൂപ വീതം കേസിലെ സാക്ഷികള്‍ക്കും നഷ്ടപരിഹാരമായി നല്‍കണം. പെട്ടെന്നുണ്ടായ തർക്കത്തിൽ നിന്നും ഉണ്ടായ കൊലപാതകം എന്നത് കണക്കിലെടുത്തുവെന്ന് വ്യക്തമാക്കിയ കോടതി അതുകൊണ്ടാണ് കുറഞ്ഞ ശിക്ഷ നൽകുന്നതെന്നും ചൂണ്ടിക്കാട്ടി.
9 വർഷമായി ഈ ദിനത്തിനായി കാത്തിരിക്കുകയാണെന്ന് വിധി കേട്ട ശേഷം ഷിബിന്റെ പിതാവ് പ്രതികരിച്ചു.
ഹൈക്കോടതി വിധി സന്തോഷകരമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ.
ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ ഒഴികെ എല്ലാവരും ഇന്ന് കോടതിയിൽ ഹാജരായിരുന്നു. 2015 ലാണ് ഷിബിൻ കൊല്ലപ്പെട്ടത്. ഷിബിൻ വധക്കേസിലെ മൂന്നാം പ്രതി അസ്‌ലം 2016 ൽ കൊല്ലപ്പെട്ടിരുന്നു. ഈ കേസിൽ സിപിഐഎം പ്രവർത്തകരാണ് പ്രതികൾ.
മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും ചെറുപ്പം കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന രണ്ട് പഴങ്ങള്‍
മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. മുഖത്തെ ചുളിവുകൾ, വരകൾ, ചർമ്മം തൂങ്ങൽ തുടങ്ങിയ മുഖത്ത് പ്രായക്കൂടുതല്‍ തോന്നുന്നതിന്‍റെ ലക്ഷണങ്ങളെ തടയാന്‍ കൊളാജന്‍, വിറ്റാമിന്‍ സി തുടങ്ങിയവ സഹായിക്കും. അത്തരം രണ്ട് പഴങ്ങളെ പരിചയപ്പെടാം.
- ബ്ലൂബെറി
ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് ബ്ലൂബെറി. കൂടാതെ ഇവയില്‍ വിറ്റാമിന്‍ സിയും കെയും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചര്‍മ്മത്തിലെ ഇലാസ്തികത നിലനിര്‍ത്താനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളായ ചുളിവുകള്‍, വരകള്‍ എന്നിവയെ തടയുന്നതിനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും. അതിനാല്‍ ബ്ലൂബെറി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ചര്‍മ്മം ഈര്‍പ്പമുള്ളതാക്കാനും ഇവ സഹായിക്കും.
ഫൈബറിനാല്‍ സമ്പന്നമായ ബ്ലൂബെറി ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ആന്‍റി ഓക്‌സിഡന്‍റുകളുടെ പവര്‍ഹൗസായ ബ്ലൂബെറി ഹൃദയാഘാതം, പക്ഷാഘാതം, എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ബ്ലൂബെറി പതിവായി കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
- നെല്ലിക്ക
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും. നെല്ലിക്കയിലെ വിറ്റാമിന്‍ സി കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മത്തിലെ ഇലാസ്തികത നിലനിര്‍ത്താനും ചര്‍മ്മം ആരോഗ്യമുള്ളതാക്കാനും സഹായിക്കും.
വിറ്റാമിൻ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്കയും ദഹനം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും. പതിവായി നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും അതുപോലെതന്നെ ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കും. വിറ്റാമിനുകളും മറ്റും അടങ്ങിയ നെല്ലിക്ക തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ്.





































