കൊല്ലം: അഷ്ടമുടിക്കായലിന്റെ വിവിധ ഭാഗങ്ങളില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണു സംഭവം. ഇന്നലെ വൈകിട്ട് മുതലാണ് മീനുകള്‍ ചത്ത് പൊങ്ങിത്തുടങ്ങിയത്. ഫിഷറീസ് അധികൃതരെത്തി സാംപിളുകള്‍ ശേഖരിച്ച് പരിശോധന തുടങ്ങി.
മലിനീകരണമാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതിനു കാരണമെന്നാണു നാട്ടുകാര്‍ പറയുന്നത്. ദേശീയപാത നിര്‍മാണത്തിന്റെ കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ കായലില്‍ തള്ളുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടിരുന്നു. സംഭവത്തിനു പിന്നില്‍ ഇതിനു പങ്കുണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. ഈ പ്രദേശത്ത് ദുര്‍ഗന്ധവും ശക്തമാണ്. ഇത്ര വ്യാപകമായി എല്ലാ കടവിലും മീനുകള്‍ ചത്ത് പൊങ്ങുന്നത് കാണുന്നത് ആദ്യമായാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി
പെരുന്നാളിന് എത്തിച്ച ആനയിടഞ്ഞു, പാപ്പാന് പരിക്ക്
പെരുമ്പിലാവ് .കല്ലുംപുറത്ത് പെരുന്നാളിന് എത്തിച്ച ആനയിടഞ്ഞു പാപ്പാൻ പരിക്ക്.കൊമ്പൻ വേണാട്ടു മറ്റം ഗോപാലൻ കുട്ടിയാണ് ഇടഞ്ഞത്.ഇന്ന് ഉച്ചയ്ക്ക് 12 കാലോടെ ആയിരുന്നു സംഭവം.കല്ലുംപുറം പള്ളി പരിസരത്ത് നിന്ന് ഹൈവേയിലേക്ക് കയറി ചെഗുവേര റോഡ് വഴി ഉൾപ്രദേശത്തേക്ക് പോയി കോത്തോളിക്കുന്ന് എന്ന സ്ഥലത്താണ് ആനയുള്ളത്.ഇതുവരെയും ആനയെ തളക്കാൻ കഴിഞ്ഞിട്ടില്ല
നെയ്യാറ്റിന്‍കരയില്‍ വന്‍ പാന്‍മസാല വേട്ട
തിരുവനന്തപുരം. നെയ്യാറ്റിന്‍കരയില്‍ വന്‍ പാന്‍മസാല വേട്ട, എക്സൈസ് സംഘം 1300 കിലോ പാന്‍മാസാലയും 5 ലക്ഷം രൂപയും പിടികൂടി. പെരുമ്പാവൂര്‍ സ്വദേശികളായ 2 പേര്‍ പിടിയിലായി. പാന്‍മസാല കടത്തിയത് വളമെന്ന വ്യാജേന. പിടിയിലായതില്‍ ഒരാള്‍ നഴ്സിംഗ് വിദ്യാര്‍ഥി
പിക്അപ് വാനില്‍ 9 ചാക്കോളം വളം അടുക്കിയ ശേഷം അടിയില്‍ 75 ചാക്കുകളിലായാണ് പാന്‍മസാല ശേഖരം ഒളിപ്പിച്ചിരുന്നത്. ബാലരാമപുരത്ത് എക്സൈസ് പരിശോധിക്കുമ്പോള്‍ നിറുത്താതെ പാഞ്ഞ വാഹനത്തെ പിന്തുടർന്നാണ് പിടികൂടിയത്. പെരുമ്പാവൂര്‍ നിന്ന് നെയ്യാറ്റിന്‍കര, ബാലരാമപുരം, വിഴിഞ്ഞം പ്രദേശങ്ങളില്‍ വില്‍ക്കാനെത്തിച്ചതാണ് പാന്‍മസാല മലപ്പുറം സ്വദേശികളായ റാഫി, ഷാഹിദ് തുടങ്ങിയവരാണ് പിടിയിലായത്. കച്ചവടക്കാരില്‍ നിന്ന് പിരിച്ചെടുത്ത 5 ലക്ഷം രൂപയും കണ്ടെടുത്തു.
പിടികൂടിയവരെ കോടതിയില്‍ ഹാജരാക്കും
REPRESENTATIONAL IMAGE
തിരുവനന്തപുരത്ത് പട്ടാപകൽ ഇരുപത് കാരിയെ പീഢിപ്പിച്ച കൊല്ലം സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ
തിരുവനന്തപുരം: മംഗലപുരത്ത് 20കാരിയെ കേബിൾ ജോലിക്കെത്തിയ രണ്ട് പേർ വീട്ടിൽ കയറി പീഡിപ്പിച്ചു. ഇന്നലെ ഉച്ചക്കാണ് സംഭവം. കൊല്ലം സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടിയം സ്വദേശി ബൈജു, പരവൂർ സ്വദേശി ജിക്കോ ഷാജി എന്നിവരാണ് അറസ്റ്റിലായത്. ജിക്കോ ഷാജിക്കെതിരെ അഞ്ച് കേസ് വേറെയും ഉണ്ട്.
വീട്ടിൽ ഒറ്റക്കായിരുന്നു പെൺകുട്ടി. വീടിന് സമീപത്ത് കേബിൾ പണിക്കെത്തിയ രണ്ട് പേരാണ് അതിക്രമം നടത്തിയത്. സഹോദരൻ വീട്ടിൽ നിന്ന് പോയ തക്കം നോക്കി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറി പീഡിപ്പിക്കുകയായിരുന്നു. നിലവിളിച്ച പെണ്‍കുട്ടിയുടെ വായിൽ തുണികുത്തി തിരുകി. ഇടക്ക് കുതറിമാറി ഓടി രക്ഷപ്പെട്ട പെൺകുട്ടി സമീപത്തെ വീട്ടിൽ സംഭവമറിയിച്ചതോടെയാണ് കേസ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഒരു കരാറുകാരന് കീഴിൽ കുറെ നാളായി പ്രദേശത്ത് കേബിൾ ജോലിക്ക് എത്തിയവരാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയതോടെ മണിക്കൂറുകൾക്കകം പൊലീസ് താൽകാലിക താമസ സ്ഥലത്ത് നിന്ന് രണ്ട് പേരേയും കസ്റ്റഡിയിലെടുത്തു.
സ്വന്തം വീട്ടിൽ പട്ടപ്പകൽ നട്ചുച്ചക്ക് അതിക്രമിച്ച് കയറിയാണ് രണ്ട് പേർ പെൺകുട്ടിയെ പീഡിപ്പിച്ചത്. പരാതി കിട്ടി മണിക്കൂറുകൾക്ക് അകം തന്നെ പ്രതികളിലേക്ക് എത്തിയ പൊലീസ് ശാസ്ത്രിയവും സമഗ്രവുമായ അന്വേഷണം നടത്തുകയാണ്. പെൺകുട്ടിക്ക് വൈദ്യ പരിശോധന നടത്തി. ശാത്രീയ തെളിവുകളെല്ലാം പൊലീസ് ശേഖരിക്കുന്നുണ്ട്.
ഡാന ചുഴലിക്കാറ്റിൽ ബംഗാളിൽ രണ്ടു മരണം
കൊൽക്കത്ത. ഡാന ചുഴലിക്കാറ്റിൽ ബംഗാളിൽ രണ്ടു മരണം. സൗത്ത് 24 പർഗാനാസ് ജില്ലയിലും കൊൽക്കത്തയിലെ ഭവാനിപോരിലുമാണ് മരണം റിപ്പോർട്ട് ചെയ്തത്.ഇതോടെ വിവിധ ഇടങ്ങളിലായി ആകെ മരണസഖ്യ 4 ആയി.ബംഗാളിൽ സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി മമതാ ബാനർജി.
ഡാന ചുഴലിക്കാറ്റ് ഒഡീഷ്യയിലും പശ്ചിമബംഗാളിലും കാര്യമായ നാശനഷ്ടങ്ങളാണ് വിതച്ചത്. ശക്തമായ മഴയും കാറ്റും വൈദ്യുത പോസ്റ്റുകൾ തകർന്നുവീഴുന്നതിനും വിളകൾ നശിക്കുന്നതിനും ഇടയാക്കി. ദുർബലമായ ഡാന ചുഴലിക്കാറ്റ് പടിഞ്ഞാറൻ മേഖലയിലേക്ക് നീങ്ങിയതോടെ ആശങ്ക ഒഴിഞ്ഞു.ഇതിന് പിന്നാലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിലാണ് ഇരു സംസ്ഥാനങ്ങളും നടത്തുന്നത്. ഒഡീഷയിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഭരണകൂടം അറിയിച്ചു. ചുഴലിക്കാറ്റിൽ ബംഗാളിൽ രണ്ടു മരണം സ്ഥിരീകരിച്ചു.താഴ്ന്ന പ്രദേശങ്ങളിൽ നിന്നും രണ്ടുലക്ഷത്തോളം ആളുകളെയാണ് ഇതുവരെ ഒഴിപ്പിച്ചത്.സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു.ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അടിയന്തര സഹായങ്ങൾ എത്തിക്കാൻ നിർദ്ദേശവും നൽകി
എംഎൽഎമാരെ കൂറു മാറ്റാൻ 100 കോടി കോഴ ,എൽഡിഎഫിൽ ആരോപണം പുകയുന്നു
തിരുവനന്തപുരം. എംഎൽഎമാരെ കൂറു മാറ്റാൻ 100 കോടി കോഴ വാഗ്ദാനം നൽകിയെന്ന ആരോപണം എൽഡിഎഫിൽ തർക്ക വിഷയമായി മുറുകുന്നു. ആരോപണം ഗൗരവമുള്ളതെന്നും ഉചിതമായ അന്വേഷണം വേണമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ക്രിമിനൽ കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവെച്ച മുഖ്യമന്ത്രിക്കെതിരെയും കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. തോമസ് കെ. തോമസ് എംഎൽഎയ്ക്കെതിരെ പടയൊരുക്കവുമായി എൻസിപി ആലപ്പുഴ ജില്ലാ ഘടകം.
എംഎൽഎമാരെ കൂറു മാറ്റാൻ 100 കോടി കോഴ വാഗ്ദാനം നൽകിയെന്ന ആരോപണം ഇടതുമുന്നണിക്കുള്ളിൽ ഘടകക്ഷികൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്കാണ് വഴി തുറന്നിരിക്കുന്നത്. കോഴ വാഗ്ദാന ആരോപണം പുറത്തുവന്നതിന് പിന്നാലെ ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആൻറണി രാജുവും എന്‍സിപി നേതാവ് തോമസ് കെ തോമസും പരസ്യ പോർമുഖം തുറന്നത്
മുന്നണിയുടെ കെട്ടുറപ്പിന് ക്ഷീണമാകും.ഗുരുതരമായ വിഷയമായതിനാൽ ഉചിതമായ അന്വേഷണം വേണമെന്ന ആവശ്യം എൽഡിഎഫിൽ ഉന്നയിക്കാനാണ് സിപിഐയുടെ തീരുമാനം.
എന്‍സിപി യിലെ കോഴ ആരോപണം പാർട്ടി പരിശോധിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. അതിനിടെ തോമസ് കെ തോമസ് എംഎൽഎക്കെതിരെ എൻസിപി ആലപ്പുഴ ജില്ലാ ഘടകം രംഗത്തെത്തി. തോമസിനെ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ജില്ലാ പ്രസിഡന്റ് സാദത്ത് ഹമീദ്.
ഒരുമാസമായി മുഖ്യമന്ത്രിയുടെ അറിവിലുള്ള വിഷയത്തിൽ എന്തുകൊണ്ട് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചില്ല എന്നാണ് പ്രതിപക്ഷത്തിൻ്റെ ചോദ്യം. ഒരു പടി കൂടി കടന്ന് സംഘപരിവാർ ബന്ധം കൂടി ആരോപിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ട സംഭവങ്ങളാണ് നടന്നതെന്നും
കോഴ ആരോപണത്തിൽ മുഖ്യമന്ത്രി എന്തിന് മൗനം പാലിക്കുന്നുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
വേങ്ങ കൊയ് വേലിക്കുറ്റിയിൽ റിട്ട. വനംവകുപ്പ്ഉദ്യോഗസ്ഥന്‍ കെ ബി സുരേന്ദ്രൻ പിള്ള നിര്യാതനായി
ശാസ്താംകോട്ട. വേങ്ങ കൊയ് വേലിക്കുറ്റിയിൽ റിട്ട. വനംവകുപ്പ്ഉദ്യോഗസ്ഥന്‍ കെ ബി സുരേന്ദ്രൻ പിള്ള ( മണിയൻപിള്ള 63) നിര്യാതനായി. സംസ്ക്കാരച്ചടങ്ങുകൾ ഞായര്‍ ഉച്ചക്ക് 12.30 ന് വീട്ടുവളപ്പിൽ .
മദനിയെ അധിക്ഷേപിച്ചതിന് പ്രതിഷേധം, പിഡിപി പ്രവർത്തകർക്കെതിരെ കേസ്
കോഴിക്കോട്.പിഡിപി പ്രവർത്തകർക്കെതിരെ കേസ്. പി ജയരാജൻ്റെ പുസ്തകത്തിനെതിരായ പ്രതിഷേധം. പിഡിപി പ്രവർത്തകർക്കെതിരെ കേസ്. റോഡിൽ മാർഗതടസ്സം സൃഷ്ടിച്ചതിനാണ് കേസ്. മദനിക്കെതിരായ പരാമർശങ്ങളെ തുടർന്നായിരുന്നു പ്രതിഷേധം. കണ്ടാലറിയാവുന്ന മുപ്പത് പേർക്കെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്ത്
ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
പാറശ്ശാല. ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറശ്ശാല കിണറ്റുമുക്കിൽ വീട്ടിനുള്ളിൽ ദമ്പതികൾ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് രണ്ടുദിവസം പഴക്കമുള്ളതായി പോലീസ്. കെട്ടിട നിർമ്മാണ തൊഴിലാളി യായ സെൽവരാജ് 44, പ്രിയ 37 എന്നിവരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സെൽവരാജ് തൂങ്ങിയ നിലയിലും ഭാര്യ പ്രിയ കട്ടിലില്‍ മരിച്ചുകിടക്കു നിലയിലും ആണ് കണ്ടത്. രണ്ടു മക്കളാണ് ഇവർക്കുള്ളത്
മകൻ സേതു എറണാകുളത്ത് പഠനത്തിനുശേഷം ജോലി ചെയ്തു വരുന്നു.പ്രീതു മകൾ. മകൻ വെള്ളിയാഴ്ച രാത്രിയിൽ അമ്മയോട് ഫോണിൽ സംസാരിച്ചിരുന്നു . കഴിഞ്ഞദിവസം രാത്രിയിൽ മകൻ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കിട്ടാതായതിനെ തുടർന്നാണ് രാത്രിയിൽ മകൻ വീട്ടിൽ എത്തിയത്. വീടിന്റെ ഗേറ്റ് അടച്ച നിലയിലും വാതിലുകൾ തുറന്ന നിലയിലും ആണ് കണ്ടത് . ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ. മരണപ്പെട്ട പ്രിയ യൂട്യൂബറാണ്.
പാറശാല പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിക്കുന്നു
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിന് ജനം മറുപടി നല്‍കും, കെ സുരേന്ദ്രന്‍
പാലക്കാട്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിന് ജനം മറുപടി നല്‍കുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. അങ്ങേയറ്റം അപലപനീയമായ പ്രസ്ഥാവനയാണ് എന്‍എന്‍ കൃഷ്ണദാസിന്റെ ഭാഗത്ത് നിന്നുണ്ടായത്. സിപിഐഎമ്മിന്റെ സമീപനരീതി തന്നെ ഇങ്ങനെയാണ്. സാംസ്‌ക്കാരിക നായകന്മാരോ എഴുത്തുകാരോ ഒന്നും ഈ വിഷയത്തില്‍ പ്രതികരിച്ച് കണ്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ജോലിയാണ് ചെയ്യുന്നത്,അതിന് പോലും വിലങ്ങിടാനാണ് ശ്രമം.
പിപി ദിവ്യ കേരള പൊലീസിന്റെ സംരക്ഷണയിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ കേരള പൊലീസിന് ഒരിക്കലും കഴിയുമെന്ന് തോന്നുന്നില്ല. ദിവ്യയെ അറസ്റ്റ് ചെയ്താല്‍ സിപിഐഎമ്മിലെ ഉന്നതന്റെ ഇടപാടുകള്‍ അടക്കം പുറത്താകുമെന്ന ആശങ്കയാണ് പാര്‍ട്ടിക്ക്. നവീന്റെ കുടുംബത്തിനൊപ്പം ഉണ്ടെന്നൊക്കെ വെറുതേ കണ്ണില്‍ പൊടിയിടാന്‍ പറയുകയാണ്, സുരേന്ദ്രന്‍ പറഞ്ഞു.





































