Home Blog Page 1920

വെളിയത്ത് നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ച് കയറി… ബസ് കാത്ത് നിന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്

ഓയൂർ: വെളിയത്ത് നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ച് കയറി ബസ് കാത്ത് നിന്ന വിദ്യാർത്ഥികൾഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്.ഒരാളുടെ നില ഗുരുതരം
ബസ് കാത്ത് മാവിള ജങ്ഷനിൽ നിന്ന വെളിയം പടിഞ്ഞാറ്റിൻ കര ഗവ: ഐ.ടി.ഐ വിദ്യാർത്ഥികളായ തലവൂർ പാറവിള വീട്ടിൽ ഉമേഷ് (18), ചേത്തടി ഞാറകുഴി വീട്ടിൽ മിഥുൻമോഹൻ (17), ബസിൽ ഉണ്ടായിരുന്ന വെളിയം കോളനി ചരുവിള പുത്തൻവീട്ടിൽ അനന്യ സുരേഷ് (14), വെളിയം അനു നിവാസിൽ ശോഭന (50) ബസ് ഡ്രൈവർ അമൽ എന്നിവർക്കാണ്പരിക്കേറ്റത്.
സാരമായിപരിക്കേറ്റ ഉമേഷിനെ
കൊട്ടാരക്ക താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഐ ടി ഐ വിട്ട് വീട്ടിലേയ്ക്ക് പോകുന്നതിനായി വെളിയം മാവിള ജംഗ്ഷനിൽ പെട്രോൾ പമ്പിന് സമീപത്തെ ബസ് സ്റ്റോപ്പിൽ മറ്റ് കുറേ ആളുകൾക്കൊപ്പം ബസ് കാത്ത് നിൽക്കുകയായിരുന്നുപരിക്കേറ്റ വിദ്യാർത്ഥികൾ.
വണ്ടിയുടെ വരവ് കണ്ട് മറ്റുള്ളവർ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. ബസ് ഇടിച്ചു കയറിയത് വെളിയം മാലയിൽ സ്വദേശികളായ മുരളി, ഉണ്ണി എന്നിവരുടെ കടയിലേക്കാണ്. ഇന്നലെ ഈ രണ്ട് കടകളുംതുറന്ന് പ്രവർത്തിപ്പിക്കാതിരുന്നതും ജനത്തിരക്ക് കുറയുന്നതിന് കാരണമായി.
ഓയൂരിൽ നിന്നും കൊട്ടാരക്കര പോവുകയായിരുന്ന (ഉപാസന) സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ബസ് നിയന്ത്രണം വിടുകയായിരുന്നു എന്ന് ബസിലെ യാത്രക്കാർ പറഞ്ഞു. പൂയപ്പള്ളി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS        ഉന്നതി: കൈമാറ്റ രേഖകൾ പുറത്ത്

2024 നവംബർ 12 ചൊവ്വ , 7.00 PM

?തിരുവമ്പാടി മണ്ഡലത്തിൽ നാളെ രാവിലെ മുതൽ വൈകിട്ട് ആറ് വരെ നിരോധനാഞ്ജ പ്രഖ്യാപിച്ചു.

?വയനാടും, ചേലക്കരയും നാളെ പോളിംഗ് ബൂത്തിലേക്ക്, പോളിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയായി

? ചെറുതുരുത്തിയിൽ ഇലക്ഷൻ സ്ക്വോഡിൻ്റെ പരിശോധനയിൽ കാറിൽ നിന്ന് 19 ലക്ഷം രൂപ കണ്ടെത്തിയ സംഭവത്തിൽ പരശ്പരം പഴിചാരി രാഷ്ട്രീയ പാർട്ടികൾ

?ചൈനയിൽ എയർ ഷോ നടക്കാനിരിക്കെ ഷൂഹായിൽ വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് കാർ ഇടിച്ചു കയറ്റി 35 പേർ കൊല്ലപ്പെട്ടു.

?62 കാരനായ അക്രമി ശരീരത്തിൽ സ്വയം മുറിവേല്പിച്ചു.ഇയാൾ അബോധാവസ്ഥയിൽ.

? ഉന്നതി ഫയൽ കൈമാറ്റ വിവാദത്തിൽ കൂടുതൽ രേഖകൾ പുറത്ത്, ഫയലുകൾ കാണാനില്ലെന്ന് കത്തിൽ പറയുന്നില്ല.

?എ ജയതിലക് ഹാജരാക്കിയ കെ ഗോപാലകൃഷ്ണൻ്റെ കത്തിൽ ഫെയ്സ് ബുക്ക്, ഇൻസ്റ്റാഗ്രാം,ഇമെയിൽപാസ് വേർഡ്, ആദ്യയോഗത്തിൻ്റെ
മിനിട്ട്സ് എന്നിവ ഇല്ലെന്ന് വെളിപ്പെടുത്തൽ

? മുനമ്പം ഭൂമിപ്രശ്നത്തിൽ സർക്കാരിനെ വിമർശിച്ച് ലത്തീൻ സഭ രംഗത്ത്

? മുനമ്പം വിഷയം സങ്കീർണ്ണമാക്കുന്നത് ഇടത് സർക്കാരെന്ന് പി കെ കുഞ്ഞാലിക്കുട്ടി.

? ചേലക്കരയിൽ ഇടത് മുന്നണി നേതാക്കൾ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുന്നുവെന്ന് കാട്ടി ടി എൻ പ്രതാപൻ പരാതി നൽകി

?പാലക്കാട്ട് കോൺഗ്രസും ബിജെപിയും ആയിരത്തിലധികം കള്ളവോട്ടുകൾ ചേർത്തതായി സി പി എം

നാളെ മുതൽ അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് നാളെ മുതൽ മഴ സജീവമാകാൻ സാധ്യത.നാളെ മുതൽ അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.പത്തനംതിട്ട എറണാകുളം ഇടുക്കി കോഴിക്കോട് വയനാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ തുടരും. തുലാവർഷം ദുർബലമായതോടെ പകൽ / രാത്രി താപനിലയിൽ വർദ്ധനവുണ്ട്. വടക്കൻ കേരളത്തിൽ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

സീ പ്ലെയിൻ പദ്ധതി 10 വർഷം മുൻപേ കേരളത്തിൽ നടപ്പിലാക്കാൻ കഴിയുമായിരുന്നു, മുടങ്ങിയത് ഇക്കാരണത്താല്‍

കൊച്ചി. സീ പ്ലെയിൻ പദ്ധതി 10 വർഷം മുൻപേ കേരളത്തിൽ നടപ്പിലാക്കാൻ കഴിയുമായിരുന്നുവെന്ന് സീ ബേർഡ് സീ പ്ലെയിൻ സി ഇ ഒ സൂരജ് ജോസ് ചാനല്‍ അഭിമുഖത്തില്‍. സർക്കാരിലെ ചില ഉദ്യോഗസ്ഥർ ചേർന്ന് അട്ടിമറിച്ചതാണ് പദ്ധതി വൈകാൻ കാരണം. കൃത്യമായി പദ്ധതി രേഖ തയ്യാറാക്കി നൽകിയിട്ടും അത് നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ ഇടപെട്ടില്ല.

നിങ്ങൾ എത്ര കയറിയിറങ്ങിയാലും സീ പ്ലെയിൻ പദ്ധതി നടപ്പിലാകില്ല എന്ന് ഉദ്യോഗസ്ഥർ പരിഹസിച്ചു.ഉദ്യോഗസ്ഥരുടെ ധാർഷ്ട്യമാണ് പദ്ധതി വൈകാൻ കാരണം. പദ്ധതി നടപ്പിലാകില്ല എന്ന് കണ്ടതോടെ എയർക്രാഫ്റ്റ് കമ്പനിക്ക് വിൽക്കാൻ തീരുമാനിച്ചു. സാമ്പത്തിക നഷ്ടമാണ് പ്രധാന കാരണം . അന്നുണ്ടായത് വലിയ മാനസിക സംഘർഷം. ഇപ്പോൾ നടന്നത് ഒരു ഡെമോ മാത്രം.. കൃത്യമായി ഇടപെട്ടില്ലെങ്കിൽ ഇനിയും പദ്ധതി അവതാളത്തിൽ ആകാൻ സാധ്യതയുണ്ടെന്നും സൂരജ് ജോസ് ചാനല്‍പ്രതിനിധിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

അതേസമയം മത്സ്യബന്ധന മേഖലയെ തകർക്കുന്ന സീ പ്ലെയിൻ പദ്ധതിയെ എതിർക്കുമെന്ന് കേരള മത്സ്യ തൊഴിലാളി ഐക്യവേദി. 2013 ൽ മത്സ്യത്തൊഴിലാളികളുടെയും ഇടതു സംഘടനകളുടെയും എതിർപ്പിനെ തുടർന്ന് പദ്ധതി നിർത്തിവച്ചിരുന്നു. എന്നാൽ സീ പ്ലെയിൻ പദ്ധതി പുനരാരംഭിക്കുന്നത്തോടെ മത്സ്യബന്ധനത്തിന് പരിമിതികൾ ഉണ്ടാവുമെന്ന ആശങ്കയിലാണ് മത്സ്യബന്ധന തൊഴിലാളികൾ. 17ന് ആലപ്പുഴ ഗസ്റ്റ് ഹൗസിൽ ചേരുന്ന യോഗത്തിൽ സമരപരിപാടികളെ കുറിച്ച് ചർച്ചചെയ്യുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

ഭിന്നശേഷിക്കാർക്ക് ജോയിസ്റ്റിക് ഓപ്പറേറ്റഡ് വീൽ ചെയർ വിതരണം ചെയ്തു

മൈനാഗപ്പളളി .ഗ്രാമപഞ്ചായത്തിൽ സ്വപ്ന പദ്ധതിയായ ഭിന്ന ശേഷിക്കാർക്കുള്ള ജോയി സ്റ്റിക് ഓപ്പറേറ്റഡ് വീൽ ചെയർ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വർഗ്ഗീസ് തരകൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴസൺ ഷീബാ സിജു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ബി. സേതുലക്ഷ്മി സ്വാഗതം ആശംസിച്ചു മുൻ പ്രസിഡന്റ് പിഎം സെയ്ദ് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജിമോൻ ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ മനാഫ് തുടങ്ങിയവർ ആശംസ അർപ്പിച്ചു. ജനപ്രതിനിധികളായ അജിശ്രീ കുട്ടൻ ഷഹുബാനത്ത് രജനി സുനിൻ ഷിജിന റാഫിയ നവാസ് ബിന്ദു മോഹൻ രാധിക ഓമനക്കുട്ടൻ ഉഷാകുമാരി ലാലിബാബു ജലജ. സെക്രട്ടറി ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു ICDS സൂപ്പർ വൈസർ സന്ധ്യ നന്ദിരേഖപ്പെടുത്തി 110000 രൂപ വിലമതിക്കുന്ന സഹായ ഉപകരണമാണ് ജോയി സ്റ്റിക് ഓപ്പറേറ്റഡ് വീൽ ചെയർ പ്രദേശവാസികളും അങ്കണവാടി പ്രവർത്തകരും പങ്കെടുത്തു

വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല, ഹൈക്കോടതി

കൊച്ചി. വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി. വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് ബോര്‍ഡിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോസ്റ്റല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്.

വഖഫ് ഭൂമി അനധികൃതമായി കൈവശം വച്ചു എന്ന് ചൂണ്ടിക്കാട്ടി കാലിക്കറ്റ് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരെ എടുത്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. 2013ല്‍ മാത്രമാണ് വഖഫ് ഭേദഗതി നിയമവും നിലവിൽ വന്നതെന്നും എന്നാൽ 1999 മുതൽ പോസ്റ്റ് ഓഫീസ് അവിടെയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്നതിനാൽ കേസ് നിലനിൽക്കില്ലന്നാണ് ഉത്തരവിൽ പറയുന്നത്.

2017ലാണ് കോഴിക്കോട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെ കേസ് എടുത്തത്. വഖഫ് ബോര്‍ഡിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഹൈക്കോടതി ഉത്തരവോടെ കോഴിക്കോട് ഒന്നാം മജിസ്ട്രേറ്റ് കോടതിയിലെ നടപടികൾ അസാധുവായി. മുനമ്പം, ചാവക്കാട്, വയനാട് അടക്കമുള്ള മേഖലകളില്‍ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് നിര്‍ണായക വിധി.

എലിപ്പനിബാധിച്ചു ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

തിരുവനന്തപുരം. എലിപ്പനിബാധിച്ചു ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ശ്രീകാര്യം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ കരാർ തൊഴിലാളിയായ ആസാം സ്വദേശി അജയ്ഉജിർ (22) ആണ് മരിച്ചത്.
ഇന്ന് രാവിലെ ആറുമണിക്ക് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.പാങ്ങപ്പാറയിൽ നിന്നുള്ള ആരോഗ്യവിഭാഗം പ്രവർത്തകർ സ്ഥലത്ത് പരിശോധന നടത്തി.തൊഴിലാളികളായ രണ്ടുപേർ കൂടി പനിബാധിച്ച് ചികിത്സയിലാണ്.

മുന്‍ മന്ത്രി എം.ടി. പത്മ അന്തരിച്ചു

മുംബൈ: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എംടി പത്മ (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി മകള്‍ക്കൊപ്പം മുംബൈയിലായിരുന്നു താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും.

1991ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ഫിഷറീസ്-ഗ്രാമ വികസന-രജിസ്ട്രേഷന്‍ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1987ലും 1991ലും കൊയിലാണ്ടിയില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു. കേരളത്തിലെ മൂന്നാമത്തെ വനിതാമന്ത്രിയായിരുന്നു എം.ടി പത്മ.

ഷാരുഖ് ഖാനെ വധിക്കുമെന്ന ഭീഷണി; ഛത്തിസ്ഗഢിൽ നിന്നുള്ള അഭിഭാഷകൻ അറസ്റ്റിൽ

മുംബൈ: നടൻ ഷാരുഖ് ഖാനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ കേസിൽ ഛത്തിസ്ഗഢിൽ നിന്നുള്ള അഭിഭാഷകൻ അറസ്റ്റിൽ. ഫൈസൻ ഖാൻ എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞാഴ്ച മുംബൈ ബാന്ദ്ര പോലീസ് സ്‌റ്റേഷനിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.

50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാരുഖ് ഖാനെ വധിക്കുമെന്നായിരുന്നു ഭീഷണി. എന്നാൽ തന്റെ ഫോൺ മോഷണം പോയെന്നും മറ്റാരോ ആണ് ഫോൺ വിളിച്ചതെന്നുമാണ് ഫൈസൻ ഖാൻ ചോദ്യം ചെയ്യലിൽ പറഞ്ഞത്. കൂടുതൽ ചോദ്യം ചെയ്യാനായി ഇയാളെ മുംബൈയിലേക്ക് കൊണ്ടുവരും.

നടൻ സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഷാരുഖ് ഖാന്റെ പേരിലും ഭീഷണി സന്ദേശമെത്തിയത്. തന്റെ ഫോൺ നഷ്ടപ്പെട്ടതായി നവംബർ 2ന് ഫൈസൻ ഖാൻ പോലീസിൽ പരാതി നൽകിയിരുന്നു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശത്ത് നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശത്ത് നിന്നും 25 ലക്ഷം രൂപ പിടികൂടി. ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശമായ ചെറുതുരുത്തിയില്‍ നിന്നാണ് രേഖകളില്ലാതെ കാറില്‍ കടത്തിയ പണം തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടിയത്.

കൊള്ളപ്പുള്ളി സ്വദേശികളില്‍ നിന്ന് പൊലീസാണ് പണം പിടിച്ചെടുത്തത്. പണത്തെ സംബന്ധിച്ച് മതിയായ രേഖകള്‍ ഇല്ലെന്ന് ഇന്‍കം ടാക്സും അറിയിച്ചു. എന്നാല്‍ ബാങ്കില്‍ നിന്ന് പിന്‍വലിച്ച പണമാണിതെന്നാണ് വാദം. കൃത്യമായ രേഖകളുണ്ടെന്നും ഇവര്‍ പ്രതികരിച്ചു. പണത്തിന്റെ ഉറവിടം വ്യക്തമല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് കൂടുതല്‍ പരിശോധന നടത്തുന്നുണ്ട്.

നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. കണക്കില്‍പ്പെടാത്ത പണം വ്യാപകമായി കൊണ്ടുവരുന്നുവെന്ന പരാതിക്കിടയിലാണ് പണം പിടിച്ചെടുത്തിരിക്കുന്നത്.