Home Blog Page 1916

സുരേഷ് ഗോപി, തൃശൂരിന്‍റെ വിയര്‍പ്പില്‍ കൊല്ലത്തിനും ഒരു കേന്ദ്രമന്ത്രി

കൊല്ലം . സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകുമ്പോൾ കൊല്ലത്തിന് അതൊരു അഭിമാന നിമിഷമാണ്. കൊല്ലം മാടനടയിലാണ് സുരേഷ് ഗോപിയുടെ തറവാട്. കൊല്ലത്തെ നാട്ടുകാർക്കും മാതൃ കലാലയമായ ഫാത്തിമ മാതാ കോളേജിലെ സഹപാഠികൾക്കും തങ്ങളുടെ പ്രിയപ്പെട്ടവനെ കുറിച്ച് പറയാൻ ഒരുപാടുണ്ട്.

1958 ജൂൺ 26 ന് ജ്ഞാനലക്ഷ്മിയുടേയും ഗോപിനാഥൻ പിള്ളയുടേയും മകനായി ജനിച്ച സുരേഷ് ഗോപിക്ക് സുഭാഷ്, സുനിൽ, സനൽ എന്നി സഹോദരങ്ങളുണ്ട്. അച്ഛൻ ഗോപിനാഥൻപിള്ള സിനിമ വിതരണക്കമ്പനി നടത്തിയിരുന്നു. 1965-ൽ ഏഴാമത്തെ വയസിൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് കൊണ്ടാണ് സുരേഷ് ഗോപി അഭിനയരംഗത്തേക്ക് എത്തുന്നത്. തങ്കശ്ശേരി ഇൻഫൻ്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ സുരേഷ് ഗോപി ഫാത്തിമാ മാതാ നാഷണല്‍ കോളജില്‍ നിന്നും സുവോളജിയിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി.

1984-ൽ നിരപരാധി എന്ന തമിഴ് സിനിമയിൽ ഒരു ചെറിയ വേഷം അഭിനയിച്ച് സിനിമരംഗത്തേക്ക് പ്രവേശിച്ചു. 1985-ൽ വേഷം എന്ന തമിഴ് സിനിമയിലും അഭിനയിച്ചു. 1986-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച ടി.പി.ബാലഗോപാലൻ എം.എ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് എത്തി. 1986-ൽ രാജാവിൻ്റെ മകൻ എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി. 1986-ൽ പുറത്തിറങ്ങിയ പൂവിന് പുതിയ പൂന്തെന്നൽസായംസന്ധ്യ എന്നീ സിനിമകളിൽ മമ്മൂട്ടി നായകനും സുരേഷ് ഗോപി വില്ലനുമായി അഭിനയിച്ചത് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. 1987-ൽ റിലീസായ മോഹൻലാൽ ചിത്രമായ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ വില്ലൻ വേഷം സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. സുന്ദരനായ വില്ലന്‍ നായകനിലേക്ക് നടന്നടുക്കുകയായിരുന്നു. 1994-ൽ റിലീസായ കമ്മീഷണർ എന്ന സിനിമയുടെ വിജയത്തോടെ സുരേഷ് ഗോപി സൂപ്പർ താര പദവിയിലെത്തി

അടിയന്തരാവസ്ഥക്കാലത്താണ് പ്രീഡിഗ്രിയ്ക്ക് ഫാത്തിമ കോളേജിൽ സുരേഷ് ഗോപി പഠിക്കുന്നത്.എസ് എഫ് ഐ പാനലിൽ നിന്ന് സുവോളജി വിഭാഗം വിദ്യാർത്ഥി പ്രതിനിധിയായി ജയിച്ച് കയറിയ പൊടിമീശക്കാരനായ സുരേഷ് ഗോപിയുടെ മുഖം ഇന്നുo സഹപാഠികളുടെ ഓർമ്മയിലുണ്ട്.

സുരേഷ് ഗോപി ഫാത്തിമ കോളേജിൻ്റെ പടിയിറങ്ങിയത് എം എ ഇംഗ്ലീഷും കഴിഞ്ഞാണ്. സിനിമാനടനായതോടെയാണ് കൊല്ലം സ്ഥിരം താവളമല്ലാതായത്. സുരേഷ്ഗോപിയും മുരളിയും മുകേഷുമാണ് ഏതാണ്ട് ഒരേ കാലം കൊല്ലത്തുനിന്നും ഉയര്‍ന്നുപൊങ്ങിയ താരങ്ങള്‍.

കൊല്ലത്ത് എത്തിയാൽ കുടുംബ ക്ഷേത്രമായ ഭരണിക്കാവ് അമ്പലത്തിൽ എത്താതെ സുരേഷ് ഗോപി മടങ്ങില്ല. കേന്ദ്ര മന്ത്രിയായി തിരിച്ചെത്തുന്ന പ്രിയപ്പെട്ടവന് വമ്പൻ സ്വീകരണം തന്നെ ഒരുക്കാനാണ് നാട്ടുകാരുടെയും സഹപാഠികളുടെയും തീരുമാനം

പിണറായി വിജയന് മറുപടി നൽകി കൂറിലോസ്

തിരുവനന്തപുരം. മറ്റൊരാളുടെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് പിണറായി വിജയന് മറുപടി നൽകി കൂറിലോസ്. മൂലംപള്ളി ,ചെങ്ങറ സമരങ്ങളിൽ പോരാളി ആയതാണോ വിവരദോഷം. മെത്രാൻ ആയ ശേഷം ചുവപ്പ് ലോഹയിട്ട് കമ്മ്യൂണിസ്റ്റായി പ്രഖ്യപിച്ചതാണോ വിവര ദോഷം എന്ന് കുറിപ്പ്. അംബേദ്കറാണ് ഭാവി എന്ന് പ്രഖ്യാപിച്ചതാണോ വിവര ദോഷം. യേശുവിനെ വിപ്ലവകാരിയായി സിപിഐഎം ചിത്രീകരിച്ചപ്പോൾ അനുകൂലിച്ചതാണോ വിവര ദോഷം.പിണറായി വിവരദോഷി എന്ന് വിശേഷിപ്പിക്കുമ്പോൾ ലോസും പിണറായിയും തമ്മിലുള്ള വിവരദൂരമാണ് കാണിക്കുന്നത് അത് പിണറായിയും ഇടതുപക്ഷവും തമ്മിലുള്ള ദൂരം എന്നും കുറിപ്പ്. ഷിബി പീറ്റർ എന്നയാളുടെകുറിപ്പ് പങ്കുവച്ചാണ് കൂറിലോസിന്റെ മറുപടി

മുംബൈ വിമാനത്താവളത്തിൽ ഒരു റണ്‍വേയില്‍ രണ്ട് വിമാനം, വൻ അപകടം ഒഴിവായി

മുംബൈ .വിമാനത്താവളത്തിൽ വൻ അപകടം ഒഴിവായി. ഇന്നലെ തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം അതേ റൺവേയിൽ ലാൻഡ് ചെയ്തു. വിമാനങ്ങൾ കൂട്ടിയിടിക്കും മുമ്പ് എയർ ഇന്ത്യ വിമാനം ഉയർന്നുപൊങ്ങിയതിനാൽ വൻ അപകടം ഒഴിവാക്കുകയായിരുന്നു. ഇൻഡോറിൽ നിന്നുള്ള ഇൻഡിഗോ വിമാനമാണ് ലാൻഡ് ചെയ്തത് . ദൃശ്യങ്ങൾ പ്രചരിച്ചതോടെ DGCA അന്വേഷണം പ്രഖ്യാപിച്ചു

പറക്കുളത്ത് വീട് തീകത്തി മരിച്ച നാലുപേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു

അങ്കമാലി. പറക്കുളത്ത് വീട് തീകത്തി മരിച്ച നാലുപേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. അങ്കമാലി സെൻ്റ് മേരീസ് സുനോറോ കത്തീഡ്രൽ സെമിത്തേരിയിലായിരുന്നു സംസ്ക്കാരം. തീപിടുത്തവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻ്റെ വിശദമായ പരിശോധനാ റിപ്പോർട്ട് ഇന്ന്
പോലീസിന് കൈമാറും.

സ്വപ്നങ്ങളും പ്രതീക്ഷകളും ചാമ്പലായതിലെ .ദുരൂഹതഅറിയാതെ മരവിച്ചു നില്‍ക്കുകയാണ് ബന്ധുക്കള്‍. അയ്യമ്പിള്ളി
ബിനീഷും ഭാര്യ അനുമോളും മക്കളായ ജൊവാന,ജെസ് വിൻ എന്നിവർ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. അതുകൊണ്ട് തന്നെ ഹൃദയഭേദകമായിരുന്നു അയ്യമ്പിള്ളി വീട്ടിലെ കാഴ്ചകൾ.

എസിയിൽ നിന്ന് ഗ്യാസ് ലീക്കായി തീപിടുത്തം ഉണ്ടായെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അപകടമരണം എന്ന് വിലയിരുത്തുമ്പോഴും എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട്.
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻ്റെ വിശദമായ റിപ്പോർട്ട് വിലയിരുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ് പോലീസിൻ്റെ തീരുമാനം.

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക നിശ്ചയിക്കുന്നതില്‍ മാറ്റം

തിരുവനന്തപുരം.സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക നിശ്ചയിക്കുന്നതില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. നിലവിലുള്ള സ്ളാബ് സമ്പ്രദായം ഒഴിവാക്കി കേന്ദ്രം നിശ്ചയിച്ച നിരക്കില്‍ തുക നല്‍കും. പാലും മുട്ടയും പദ്ധതിക്കായി പ്രത്യേകം തുക അനുവദിക്കാനും തീരുമാനിച്ചു. യു.പി ക്ലാസുകളിലേക്കുള്ള തുക വര്‍ധിപ്പിച്ചതായി പൊതു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

150 കുട്ടികള്‍ വരെ ഒരു കുട്ടിക്ക് 8 രൂപ, 151 മുതല്‍ 500 കുട്ടികള്‍ വരെ 7 രൂപ, 500 കുട്ടികള്‍ക്ക് മുകളില്‍ 6 രൂപ എന്നിങ്ങനെ സ്്‌ളാബ് സമ്പ്രദായത്തിലാണ് ഉച്ചഭക്ഷണത്തിനുള്ള നിരക്ക് നിശ്ചയിച്ചിരുന്നത്. ഇത് ഒഴിവാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. പ്രൈമറി സ്‌കൂള്‍ കുട്ടിക്ക് 6 രൂപയും അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ 8.17 രൂപയും നല്‍കാനാണ് തീരുമാനം. എത്ര കുട്ടികളുണ്ടെങ്കിലും ഇതേ നിരക്കിലായിരിക്കും തുക അനുവദിക്കുക. ഇതോടെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലെ പ്രതിസന്ധി ഒഴിവായെന്ന് മന്ത്രി വി.ശിവന്‍കുട്ടി ചാനലിനോട് പറഞ്ഞു. ആഴ്ചയില്‍ കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കുന്ന പദ്ധതി ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്നും ഒഴിവാക്കും. ഇതിനായി 233 കോടി പ്രത്യേകം അനുവദിക്കും.

ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല ഹെഡ്മാസ്റ്റര്‍മാരില്‍ നിന്നും മാറ്റണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ അധ്യയനം പോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉച്ചഭക്ഷണ പദ്ധതിയെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതിനാല്‍ ഹെഡ്മാസ്റ്റര്‍മാര്‍ തന്നെ ഈ ചുമതല തുടരണം. തുക വര്‍ധിപ്പിച്ചതോടെ പദ്ധതിക്ക് പര്യാപ്തമായ തുക ലഭിക്കുമെന്നും ആര്‍ക്കും ആശങ്ക വേണ്ടെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

സിപിഎം അക്രമത്തിനെതിരെ ഒടുവിൽ പോലീസ് കേസെടുത്തു

പത്തനംതിട്ട . സിപിഎം അക്രമത്തിനെതിരെ ഒടുവിൽ പോലീസ് കേസെടുത്തു. വനം വകുപ്പ് ജീവനക്കാരെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിൽ കേസ്.കേസെടുത്തത് പത്തനംതിട്ട ചിറ്റാർ പോലീസ്.എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് 4 ദിവസം വൈകിയാണ്.സിപിഎം പ്രവർത്തകർ അടക്കം 12 പേരാണ് പ്രതികൾ. വനിതാ ജീവനക്കാരിയുടെ കൈപിടിച്ച് തിരിച്ചുവെന്നും
ജീവനക്കാരെ പ്രതികൾ സംഘം ചേർന്ന് കയ്യേറ്റം ചെയ്തുവെന്നും എഫ്ഐആര്‍ പറയുന്നു.

കൊച്ചുകോയിക്കൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേഷ് കുമാറിന്റെ പരാതിയിലാണ് കേസ്. കേസിനസ്പദമായ സംഭവം ഉണ്ടായത് കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക്. റോഡ് വക്കിൽ മുറിച്ചിട്ട നിലയിൽ കണ്ടെത്തിയ തടികൾ പരിശോധിക്കവേ ആയിരുന്നു സംഭവം. ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം ജേക്കബ് വളയമ്പള്ളിയാണ് ഒന്നാംപ്രതി.

സിപിഎം അക്രമത്തില്‍ പൊലീസ് കേസ് എടുക്കാഞ്ഞതിനെതിരെ വനം വകുപ്പ് ജീവനക്കാര്‍ പണിമുടക്കിയിരുന്നു. അതിനിടെ ഉദ്യോഗസ്ഥരുടെ കൈവെട്ടുമെന്ന ഭീഷണിയും ഉയര്‍ന്നു. ഉന്നതതല ഇടപെടലില്‍ കേസ് എടുക്കാമെന്ന സീനിയര്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ ഉറപ്പിലാണ് സമരം പിന്‍വലിച്ചത്.

മൂലങ്കാവ് സർക്കാർ സ്കൂളിൽ വിദ്യാർഥി ആക്രമണത്തിനിരയായ സംഭവത്തിൽ കേസെടുത്ത് പൊലീസ്

വയനാട് .മൂലങ്കാവ് സർക്കാർ സ്കൂളിൽ വിദ്യാർഥി ആക്രമണത്തിനിരയായ സംഭവത്തിൽ കേസെടുത്ത് പൊലീസ്. 6 വിദ്യാർഥികളെ പ്രതിചേർത്താണ് എഫ്.ഐ.ആർ. അസഭ്യം പറയൽ, മർദനം, ആയുധം കൊണ്ട് പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തി. സംഭവത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ 2 വിദ്യാർഥികളെ സ്കൂൾ അച്ചടക്ക സമിതി സസ്പെൻസ് ചെയ്തിരുന്നു. പിന്നാലെയാണ് പൊലീസ് നടപടി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പത്താംക്ലാസ് വിദ്യാർഥിയെ സഹപാഠികൾ മർദിച്ചത്. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.

കൊല്ലങ്കോട് ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം

പാലക്കാട്. കൊല്ലങ്കോട്ടെ പുലി സാന്നിധ്യം ഭീതിയായി. കൊല്ലങ്കോട് ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം.ചീരണി,കൊശവൻക്കോട് പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേതാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.പ്രത്യേക വനം വകുപ്പ് സംഘം പുലിയെ കണ്ടെത്തി കാട്ടിലേക്ക് തുരത്താൻ നടപടികൾ ആരംഭിച്ചു.

കഴിഞ്ഞ ദിവസമാണ് കൊല്ലങ്കോട് ചീരണി കാളികൊളുമ്പ് സ്വദേശികളായ അർജുനൻ, കൃഷ്ണൻകുട്ടി, വിജയൻ തുടങ്ങിയവർ ജനവാസ മേഖലയിൽ പുലിയെ കണ്ടത്. ചെത്തുതൊഴിലാളിയായ വിജയൻ വളർത്തുനായയെ പുലി കടിച്ചുകൊണ്ടുപോകുന്നത് പനയിലിരിക്കെയാണ് കണ്ടത്.പ്രദേശത്തെ വിവിധയിടങ്ങളിൽ കണ്ടെത്തിയ അഞ്ജാത ജീവിയുടെ കാൽപ്പാടുകൾ, പുലിയുടെതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് വനം വകുപ്പ് പുലിയെ കണ്ടെത്തി കാട് കയറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്

മിന്നല്‍ കണ്ടക്ടര്‍ ബിജിത് ലാല്‍ ഒറ്റക്കൈ കൊണ്ടു ജീവിതത്തിലേക്ക് തിരിച്ചെടുത്ത ആളെ തിരിച്ചറിഞ്ഞപ്പോള്‍ ജനം ഞെട്ടി

ശാസ്താംകോട്ട. മിന്നല്‍ കണ്ടക്ടര്‍ ബിജിത് ലാല്‍ ഒറ്റക്കൈ കൊണ്ടു കോരിയെടുത്ത ആളെ തിരിച്ചറിഞ്ഞപ്പോള്‍ ജനം ഞെട്ടി. കഴിഞ്ഞദിവസം വരെ ബിജിത്ത് ലാലിന് അപരിചിതനായ യുവാവ് പ്ലസ്‌ടു കാലത്തെ തന്‍റെ സഹപാഠിയെ ആണെന്ന് ഇന്നലെ ഒപ്പം പഠിച്ചവരാണ് തിരിച്ചറിഞ്ഞത്. അപകടത്തില്‍ രക്ഷപ്പെട്ടതിന് പിന്നാലെ ഒരു നന്ദിപോലുംപറയാതെ ജയകൃഷ്ണന്‍ വണ്ടിയില്‍ നിന്നിറങ്ങിപ്പോയത് ഞെട്ടല്‍ മാറാതിരുന്നതിനാലാണ്.

ആ വലിയ ആഹ്ലാദമറിഞ്ഞത് ഇന്നലെ. ഓടുന്ന ബസിൽ നിന്നു പുറത്തേക്ക് വി ഴാൻ തുടങ്ങിയപ്പോൾ കണ്ടക്‌ടർ ബിജിത്ത് ലാൽ ഒറ്റക്കൈ കൊണ്ടു രക്ഷപ്പെടുത്തിയ ആ യുവാവ് പടിഞ്ഞാറേകല്ലട ഐത്തോ ട്ടുവ ജയകൃഷ്‌ണ വിലാസം വീ ട്ടിൽ ജയകൃഷ്ണനാണ്. പടി ഞ്ഞാറേകല്ലട നെൽപുരക്കുന്ന് ഗവ.എച്ച്എസ്എസിൽ പ്ലസ്‌ടു 2005-07 ബാച്ചിൽ ബിജിത്ത് ലാലിനൊപ്പം പഠിച്ചയാൾ.

ചവറ- അടുർ- പന്തളം റൂട്ടിലോടുന്ന സുനിൽ എന്ന സ്വകാര്യ ബസിലായി രുന്നു സംഭവം. വാതിലിന്റെ സമീപത്ത് നിന്നുള്ള യാത്രയ്ക്കിടെ അബദ്ധത്തിൽ പുറത്തേക്കു വീഴാൻ തുടങ്ങിയ പ്പോൾ തനിക്കു നേരെ നീണ്ടതു ദൈവത്തിന്റെ കരമാണെന്ന വി ശ്വാസത്തിലാണു ജയകൃഷ്ണ നും അമ്മ ലീലയും ടാക്സ് കൺസൽറ്റന്റായി ജോലി ചെയ്യുന്ന…
ഞ്ഞ ദിവസം ഉച്ചയ്ക്ക് ബസിൽ കയറിയത്. എന്നാൽ അടുത്ത വളവിൽ പുറത്തേക്കു വീഴാൻ തു ടങ്ങി ശരീരം തട്ടി വാതിൽ തുറന്ന തോടെ മരണത്തെ മുന്നിൽക്കണ്ട ഇയാളെ ബിജിത്ത് ലാൽ ബസിനു ള്ളിലേക്കു വലിച്ചെടുത്തതും ജീ വൻ തിരിച്ചുകിട്ടിയതും ഇപ്പോഴും നടുക്കം മാറാതെ ഓർക്കുന്നു ജയ കൃഷ്ണൻ. സംഭവം വൈറലായ ശേഷമാണ് അമ്മ വിവരം അറിയു ന്നത്. ക്ഷേത്രദർശനം പതിവാ ക്കിയ ജയകൃഷ്ണ‌നെ ഈശ്വരൻ കൈവിട്ടില്ലെന്നു ലീല പറയുന്നു.

ഒട്ടൊക്കെ അന്തര്‍മുഖനായ ജയകൃഷ്ണന്‍പോലും താന്‍ നേരിട്ട വലിയ അപകടവും അതില്‍നിന്നും തന്നെ പിടിച്ചെടുത്ത അല്‍ഭുത ശക്തിയെയും തിരിച്ചറിഞ്ഞത് വിഡിയോ പ്രചരിച്ചപ്പോഴാണ്.

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നടൻ മോഹൻലാലിന് നരേന്ദ്ര മോദിയുടെ ക്ഷണം

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നടൻ മോഹൻലാലിന് ക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മോഹൻലാലിനെ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ക്ഷണിച്ചു. എന്നാൽ പങ്കെടുക്കുന്നതിൽ മോഹൻലാൽ അസൗകര്യം അറിയിച്ചു.
വ്യക്തിപരമായ അസൗകര്യം കാരണം സത്യപ്രതിജ്ഞാ ചടങ്ങിൽ എത്താനാകില്ലെന്നാണ് മോഹൻലാൽ അറിയിച്ചത്. അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ നടൻ രജനീകാന്ത് ഡൽഹിയിലേക്ക് തിരിച്ചു. ബോളിവുഡ് സംവിധായകൻ കരൺ ജോഹർ, നടൻമാരായ അനുപം ഖേർ, അനിൽകപൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് സൂചന.