Home Blog Page 1863

തീര്‍ത്ഥാടന തിരക്ക് തുടരുന്നു, ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയത് ഇന്നലെ

ശബരിമല. തീര്‍ത്ഥാടന തിരക്ക് തുടരുന്നു. മണ്ഡലകാലം തുടങ്ങി ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയത് ഇന്നലെ. 77000 ഭക്തര്‍ ദര്‍ശനം നടത്തി. ഇന്ന് ഉച്ചവരെ സന്നിധാനത്ത് എത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 30000 കടന്നു. അവധി ദിവസങ്ങളായ നാളെയും മറ്റന്നാളും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തും

മണ്ഡലകാല തീര്‍ത്ഥാടനം ഒരാഴ്ച പിന്നിടുമ്പോള്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് . ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയത് ഇന്നലെയാണ്, 77026 പേര്‍. ആദ്യ ഏഴ് ദിവസം നാലര ലക്ഷം തീര്‍ത്ഥാകരാണ് ശബരിമലയില്‍ എത്തിയത്. ഏറ്റവും കൂടുതല്‍ സ്‌പോട്ട് ബുക്കിംഗ് രജിസ്‌ട്രേഷനും ഇന്നലെയായിരുന്നു. 9254 പേരാണ് സ്‌പോട്ട് ബുക്ക് ചെയ്ത് ദര്‍ശനം നടത്തിയത്.
തിരക്ക് വര്‍ദ്ധിക്കുമ്പോഴും ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ക്ക് മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ടി വരുന്നില്ല

ആധാര്‍ കാര്‍ഡില്ലാത്തവരെ സന്നിധാനത്ത് തുടരാന്‍ പൊലീസ് അനുവദിക്കില്ല. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടാല്‍ അറസ്റ്റ് ചെയ്യുവാനാണ് തീരുമാനം. തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചു തുടങ്ങിയതോടെ കഴിഞ്ഞവര്‍ഷത്തേക്കാള്‍ അഞ്ചു കോടിയില്‍പരം രൂപയുടെ അധിക വരുമാനവും ഉണ്ടായിട്ടുണ്ട്

നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് സഹപാഠികൾ അറസ്റ്റിൽ

പത്തനംതിട്ട. നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് സഹപാഠികൾ അറസ്റ്റിൽ.
ഇവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. വൈദ്യ പരിശോധന പൂർത്തിയാക്കിയ പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞദിവസം രാത്രിയാണ് അമ്മുവിന്റെ മരണത്തിൽ മൂന്ന് സഹപാഠികളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
രാവിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ് , ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത , കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി.അമ്മുവും മൂന്ന് സഹപാഠികളും ഉറ്റ ചങ്ങാതിമാർ ആയിരുന്നു . ഇവർക്കിടയിലെ ചെറിയ തർക്കങ്ങൾ രൂക്ഷമായ ഭിന്നതയിലേക്ക് നീങ്ങി. അമ്മുവിനെ ടൂർ കോഡിനേറ്റർ ആക്കിയതിനുൾപ്പെടെ മൂന്നംഗ സംഘം തർക്കത്തിൽ ഏർപ്പെട്ടു . ഇതിൻറെ പേരിലും അമ്മുവിനെ മൂവരും മാനസികമായി സമ്മർദ്ദപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തൽ.അമ്മുവിൻറെ പിതാവ് നൽകിയ പരാതിയും
കോളേജ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലെ കണ്ടെത്തലുകളും പ്രാഥമിക തെളിവായി പോലീസ് പരിഗണിച്ചു.ഇതിന്റെ
അടിസ്ഥാനത്തിലാണ് ഇവരെ പ്രതിചേർത്തത്. അമ്മുവിന്റെ മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിന് സമാനമായ കത്തും, ഡിജിറ്റൽ തെളിവുകളുമാണ് പോലീസിന്റെ കൈവശമുള്ള മറ്റു തെളിവുകൾ. വൈദ്യ പരിശോധന പൂർത്തിയാക്കിയ പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും

പോലീസ് ഉദ്യോഗസ്ഥ ദിവ്യശ്രീയെ കൊലപ്പെടുത്തിയത് വിവാഹ മോചനക്കേസിന്റെ വൈരാഗ്യത്തിലെന്ന് പ്രതിയായ ഭർത്താവ്

കണ്ണൂര്‍. വനിതാ പോലീസ് ഉദ്യോഗസ്ഥ ദിവ്യശ്രീയെ കൊലപ്പെടുത്തിയത് വിവാഹ മോചനക്കേസിന്റെ വൈരാഗ്യത്തിലെന്ന് പ്രതിയായ ഭർത്താവ് രാജേഷിന്റെ മൊഴി. പയ്യന്നൂർ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ദിവ്യശ്രീയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

കാസർഗോഡ് ചന്തേര പോലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന ദിവ്യശ്രീയും ഭർത്താവ് രാജേഷും ഏറെക്കാലമായി അകന്നു കഴിയുകയാണ്. ദിവ്യശ്രീ നൽകിയ
വിവാഹമോചനക്കേസ് ഇന്നലെ
കണ്ണൂർ കോടതി പരിഗണിച്ചിരുന്നു. വിവാഹമോചന ആവശ്യത്തിൽ ദിവ്യശ്രീ ഉറച്ചുനിന്നത് പ്രകോപനം. പണവും സ്വർണവും തിരിച്ചു ചോദിച്ചതും വൈരാഗ്യം വർധിപ്പിച്ചു. ഇതോടെ രാജേഷ് കൊലപാതകം ആസൂത്രണം ചെയ്തു. പയ്യന്നൂരിൽ നിന്ന് വെട്ടു കത്തിയും, 2 കുപ്പി പെട്രോളും വാങ്ങി. ഇന്നലെ വൈകിട്ട് ദിവ്യശ്രീയുടെ വീട്ടിലെത്തി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസു കണ്ണൂരിലെ ആശുപത്രിയിൽ തീവ്രചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.

കൊലയ്ക്ക് പിന്നാലെ രക്ഷപ്പെട്ട പ്രതിയെ ഇന്നലെ രാത്രി കണ്ണൂർ പുതിയതെരുവിലെ ബാറിൽ നിന്നാണ് പോലീസ് പിടികൂടിയത്.ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം, പയ്യന്നൂർ പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

ടെറസിൽ നിന്ന് വീണ് മധ്യവയസ്കൻ മരിച്ചു

തിരുവനന്തപുരം .ടെറസിൽ നിന്ന് വീണ മധ്യവയസ്കൻ മരിച്ചു.വെള്ളറടയിലാണ് സംഭവം.സ്ഥലവാസി ശ്രീകുമാരൻ നായർ (60) ആണ് മരിച്ചത്. വീട് വൃത്തിയാക്കുന്നതിനിടെയായിരുന്നു ഇന്നലെ അപകടം സംഭവിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

സന്നിധാനത്ത് പതിനെട്ടാം പടിയ്ക്ക് സമീപം പാമ്പ്

ശബരിമല. സന്നിധാനത്ത് പതിനെട്ടാം പടിയ്ക്ക് സമീപം ഭീതി പരത്തിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പിടികൂടി. രാവിലെ ഒമ്പതരയോടെ പതിനെട്ടാം പടിക്ക് താഴെയാണ് പാമ്പിനെ കണ്ടത്. വിഷമില്ലാത്ത കാട്ടു പാമ്പാണ് എന്ന് വനംവകുപ്പ് അറിയിച്ചു

പതിനെട്ടാംപടിക്ക് താഴെ അരവണ കൗണ്ടറുകളിലേക്ക് പോകുന്ന പടിക്കെട്ടിന്റെ കൈവരിയിലാണ് പാമ്പിനെ കണ്ടെത്തിയത്. നൂറുകണക്കിന് ഭക്തര്‍ കടന്നുപോകുന്ന പടിക്കെട്ടിന്റെ തുടക്ക ഭാഗത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരാണ് കൈവരിയില്‍ നീണ്ട നിവര്‍ന്നു കിടക്കുന്ന നിലയില്‍ രണ്ടടിയോളം നീളം വരുന്ന ആദ്യം കാണുന്നത്

ഉടന്‍തന്നെ ഈ ഭാഗത്ത് കൂടി തീര്‍ത്ഥാടകര്‍ അടിപ്പാതയിലേക്ക് കടക്കുന്നത് തടഞ്ഞു. സംഭവം അറിഞ്ഞ് പാഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടാന്‍ ഉള്ള ശ്രമത്തിനിടെ പാമ്പ് കൈവരിയില്‍ നിന്നും പടിക്കട്ടിലേക്ക് ചാടി. തുടര്‍ന്ന് ഇവിടെ നിന്നും പാമ്പിനെ പിടികൂടി കുപ്പിയില്‍ ആക്കി. ഇതോടെയാണ് 20 മിനിറ്റോളം നീണ്ടുനിന്ന ഉദ്വേഗത്തിന് വിരാമമായത്. വിഷമില്ലാത്തയിനം കാട്ടുപാമ്പ് ആണ് ഇതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സന്നിധാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിഷപ്പാമ്പുകളെ പിടികൂടാറുണ്ടെങ്കിലും പതിനെട്ടാം പടിക്ക് സമീപത്തു നിന്നും പാമ്പിനെ പിടികൂടുന്നത് ഇതാദ്യമാണ്.

.REPRESENTATIONAL IMAGE

കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ഡിബി കോളേജിൽ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജഗത്ത് തുളസീധരന്റെ ഫോട്ടോ പ്രദർശനം


ശാസ്താംകോട്ട: കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജഗത്ത് തുളസീധരന്റെ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. 20, 21 തീയതികളിലായി നടന്ന പ്രദർശനം കേരള സർവ്വകലാശാല സിന്റിക്കേറ്റ് അംഗവും പ്രിൻസിപ്പലുമായ ഡോ. കെ.സി. പ്രകാശ് ഉദ്ഘാടനം ചെയ്തു. മലയാളവിഭാഗം പൂർവ്വവിദ്യാർത്ഥി കൂടിയായ ജഗത്തിന്റെ ചിത്രങ്ങൾ ഇതിനകം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ സഹപാഠികൾ എടുത്ത് നടക്കുന്ന ജഗത്ത് എടുത്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരുന്നു. വളരെയധികം മാധ്യമ ശ്രദ്ധയും പ്രശംസയും ആ ചിത്രം നേടി. കൃത്രിമത്വങ്ങളില്ലാത്ത ജീവനുള്ള ചിത്രങ്ങൾ ആണ് ഇവ.

കലാലയ ജീവിതത്തിന്റെയും തെരുവിന്റെയും വർണ്ണങ്ങളെ ഈ ഫോട്ടോഗ്രാഫർ സമർത്ഥമായി ആവിഷ്കരിച്ചിരിക്കുന്നു. കാലിക്കറ്റ് സർവ്വകലാശാല, ആരോഗ്യ സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്ന് മികച്ച ഫോട്ടോഗ്രഫിക്കുള്ള പുരസ്കാരം ജഗത്തിന് ലഭിച്ചിട്ടുണ്ട്. ഡി.ബി.കോളേജ്, പാലക്കാട്, കോഴിക്കോട്, ബാംഗ്ലൂർ, എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്.

ശാസ്താംകോട്ട ഉപജില്ലാ സ്കൂൾ കലോത്സവം, പതാരം എസ്എംഎച്ച്എസ്എസും, എൻഎസ്എൻഎസ്പിഎം യു പിഎസ്സും കലാകിരീടം ചൂടി

ശാസ്താംകോട്ട : നെടിയവിള അംബികോദയം ഹയർ സെക്കൻ്ററി സ്ക്കൂളിൽ നാല് ദിവസമായി നടന്നു വന്ന സ്ക്കൂൾ കലോത്സവത്തിന് തിരശ്ശീല വീണു.ഹയർ സെക്കൻ്റി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ പതാരം എസ്.എം.എച്ച്.എസ് .എസ്സും, യു.പി വിഭാഗത്തിൽ പതാരം എൻ.എസ്.എൻ.എസ്.യു.പി.എസും ഓവറോൾ കിരീടം നേടി. നിരവധി പ്രതിഭകൾ മാറ്റുരച്ച കലോത്സവത്തിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ 270 പോയിൻ്റോടെയാണ് പതാരം എസ്.എം.എച്ച്.എസ്.എസ് മുമ്പിലെത്തിയത്.157 പോയിൻ്റോടെ പോരുവഴി ഗവ.എച്ച്.എസ്.എസ് രണ്ടാമതും 129 പോയിൻ്റോടെ നെടിയവിള വി.ജി.എസ്.എസ്.എ.എച്ച്.എസ്.എസ് മൂന്നാമതും എത്തി.

ഹയർ സെക്കൻ്ററി വിഭാഗത്തിൽ 254 പോയിൻ്റോടെ എസ്.എം.എച്ച്.എസ്.എസ് പതാരം ഓവറോൾ കിരീടം നേടിയപ്പോൾ 212 പോയിൻ്റോടെ ഭരണിക്കാവ് ജെ.എം.എച്ച്.എസും, 155 പോയിൻ്റോടെ നെടിയവിള വി.ജി.എസ്.എസ്.എ .എച്ച്.എസും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.യു.പി വിഭാഗത്തിൽ 76 പോയിൻ്റോടെ പതാരം എൻ.എസ്.എൻ.എസ്.പി.എം.യു.പി.എസ് വിജയകിരീടം ചൂടി. 74 പോയിൻ്റോടെ ശൂരനാട് ഗവ: എച്ച്.എസ്.എസ് രണ്ടാമതും 72 പോയിൻ്റോടെ മുതുപിലാക്കാട് എൻ.എസ്.യു.പി.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

യുവാവിനെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന പ്രതികൾ പൊലീസ് പിടിയിലായി

കൊല്ലം: യുവാവിനെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന പ്രതികൾ പൊലീസ് പിടിയിലായി. ഉളിയക്കോവിൽ വൈദ്യശാല നഗർ 181 പനവിള വടക്കതിൽ രാഹുൽ (28) , കൊല്ലം തോപ്പിൽ പുരയിടത്തിൽ ശരൺ (26), ആശ്രാമം നേതാജി നഗർ 74 ൽ വിജയ് (18), കരുനാഗപ്പള്ളി സ്വദേശി രാഹുൽ കൃഷ്ണൻ (24) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ 15ന് രാത്രി 10.45 ഓടെ ആശ്രാമം മൈതാനത്ത് വച്ചാണ് സംഭവം. മീനാട് സ്വദേശി ശ്യാംരാജിനെ തടഞ്ഞുനിറുത്തി ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത പ്രതികൾ ഇയാളുടെ കൈവശം ഉണ്ടായിരുന്ന മൂന്നുപവന്റെ മാലയും ഒരുപവന്റെ കൈചെയിനും ബലമായി പിടിച്ചുവാങ്ങുകയായിരുന്നു. സംഭവശേഷം ഒളിവിലായിരുന്ന പ്രതികളെ ഇന്നലെ തമ്പാനൂരിലെ ഹോട്ടൽ റൂമിൽ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

ആഭരണങ്ങൾ കണ്ടെടുത്തു. കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സുമേഷ്, സി.പി.ഒ മാരായ ഷഫീക്ക്, അനു.ആർ.നാഥ്, അജയൻ, രമേഷ്, ഷൈജു എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. റിമാൻഡ് ചെയ്തു.

കണ്ണൂരില്‍ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കണ്ണൂര്‍: കണ്ണൂരില്‍ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കാസര്‍കോട് ജില്ലയിലെ ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യ ശ്രീ ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരം 6 മണിയോട് കൂടിയാണ് കരിവെള്ളൂരില്‍ നാടിനെ നടുക്കിയ ക്രൂര കൃത്യം അരങ്ങേറിയത്.

കാസര്‍കോട് കണ്ണൂര്‍ അതിര്‍ത്തി പ്രദേശമായ കരിവെള്ളൂര്‍ പലിയേരി സ്വദേശിനിയായ ദിവ്യ ശ്രീയെ ഭര്‍ത്താവ് രാജേഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ദിവ്യ ശ്രീ തല്‍ക്ഷണം മരിച്ചു. ഏറെക്കാലമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു ദിവ്യ ശ്രീ.

ആക്രമണത്തില്‍ ദിവ്യ ശ്രീയുടെ പിതാവ് വാസുവിനും ഗുരുതരമായി പരിക്കേറ്റു. വാസുവിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. .

എൻജിനീയറിങ് വിദ്യാർഥി ഫ്ലാറ്റിന് മുകളിൽ നിന്നും ചാടി ഗുരുതരനിലയില്‍

കൊച്ചി. ഫ്ലാറ്റിന് മുകളിൽ നിന്നും ചാടി ആത്മഹത്യാ ശ്രമം. കാക്കനാട് നവോദയ മില്ലുംപടി ഭാഗത്തുള്ള ഫ്ലാറ്റിൽ നിന്നാണ് എൻജിനീയറിങ് വിദ്യാർഥി ചാടിയത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയും. രണ്ടുദിവസമായി കുട്ടി ശരിയായ മാനസികാവസ്ഥയിൽ അല്ലായിരുന്നു എന്ന് മാതാപിതാക്കൾ. ആത്മഹത്യ ശ്രമം ആണോ എന്ന് സംശയിക്കുന്നതായി പോലീസ്