Home Blog Page 184

വനിതാ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയതിനു പിന്നാലെ ഇന്ത്യൻ ടീം തിരുവനന്തപുരത്ത് കളിക്കാനെത്തുന്നു

തിരുവനന്തപുരം: വനിതാ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയതിനു പിന്നാലെ ഇന്ത്യൻ ടീം തിരുവനന്തപുരത്ത് കളിക്കാനെത്തുന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശ്രീലങ്കയ്ക്കെതിരായ വനിതാ ടി20 പോരാട്ടത്തിനായാണ് ഇന്ത്യൻ വനിതാ ടീം തലസ്ഥാനത്തെത്തുന്നത്.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിൽ. പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളാണ് തിരുവനന്തപുരത്ത് അരങ്ങേറുന്നത്. ഡിസംബർ 26, 28, 30 തീയതികളിലാണ് പോരാട്ടം.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ വിശാഖപട്ടണത്താണ് കളിക്കുന്നത്. ഏകദിന ലോകകപ്പ് നേട്ടത്തിനു ശേഷം വനിതാ ടീം കളിക്കുന്ന ആദ്യ പരമ്പര കൂടിയാണിത്. പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.

ഈ വർഷം ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യൻ വനിതാ ടീം അവസാനമായി ടി20 പരമ്പര കളിച്ചത്. പരമ്പര ഇന്ത്യ 3-2നു സ്വന്തമാക്കുകയും ചെയ്തിരുന്നു.

ബാംഗളൂരിൽ നിന്നും ശാസ്താംകോട്ടക്ക് നേരിട്ടുള്ള ബസ് സർവീസ് വരുന്നു

ബാംഗളൂരിൽ നിന്നും ശാസ്താംകോട്ടക്ക് നേരിട്ടുള്ള ബസ് സർവീസ് ആരംഭിക്കുന്നു..ഡിസംബർ 1 മുതലാണ് സർവ്വീസ് തുടങ്ങുക

ബാംഗ്ലൂരിലേക്ക് പോകാൻ  കൊല്ലം, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വന്നിരുന്നു എന്നത് ഒഴിവാക്കാം എന്നതാണ് മെച്ചം.

പ്രമുഖ ബസ് ഓപ്പറേറ്ററായ Oneness Travels ആണ് ഡിസംബർ 1 മുതൽ ശാസ്താംകോട്ടയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നത്. ഭാരത് ബെൻസ് 2+1 AC Premium സ്ലീപ്പർ ബസ്സ് ആണ് ഉപയോഗിക്കുന്നതെന്ന് പരസ്യത്തിൽ പറയുന്നു.

യാത്രാ റൂട്ട്:
ശാസ്താംകോട്ട → ഭരണിക്കാവ് → സിനിമാപ്പറമ്പ് → കടമ്പനാട് → തുവയൂർ → അടൂർ → കോട്ടയം → അങ്കമാലി → പാലക്കാടു → കോയമ്പത്തൂർ → സേലം വഴി ബാംഗ്ലൂർ

ബാംഗ്ലൂരിൽ പഠിക്കാനും, ജോലി ചെയ്യാനും, ബിസിനസ്സ് ആവശ്യങ്ങൾക്കായും പ്രതിദിനം കുന്നത്തൂർ മേഖലയിൽ നിന്ന് നിരവധി പേർ യാത്ര ചെയ്യുന്നുണ്ട്. ഈ സർവീസ് അവർക്ക് ആശ്വാസമാകും എന്നാണ് പ്രതീക്ഷ.

ഈ സർവീസ് വിജയകരമാകുന്നുവെങ്കിൽ, ഭാവിയിൽ ഇതേ റൂട്ടിൽ കൂടുതൽ സർവീസുകളും ആരംഭിക്കാനാണ് പദ്ധതി.


ടിക്കറ്റുകൾ ഈ സൈറ്റുകളിൽ നിന്നും ലഭ്യമാണ്   :

1. www.makemytrip.com

2. https://www.onenesstravels.in/

ലേബര്‍ കോഡ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാൻ തീരുമാനം

തിരുവനന്തപുരം . കേന്ദ്ര ലേബര്‍ കോഡ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാന്‍ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി വിളിച്ച തൊഴിലാളി സംഘടന പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനം. ലോബര്‍ കോഡിനെതിരെ യോഗത്തില്‍ പ്രമേയം പാസാക്കി.. ലേബര്‍ കോഡ് കരട് വിജ്ഞാപനം പുറത്തിറക്കിയത് രഹസ്യമായിട്ടല്ലെന്നും, തൊഴിലാളി സംഘടനകളെ അറിയിച്ചിരുന്നെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.. എന്നാല്‍ കരട് പുറത്തിറക്കിയ നടപടിയെ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് യോഗത്തില്‍ വിമര്‍ശിച്ചു

ട്രേഡ് യൂണിയനുകളെ അറിയിക്കാതെ 2021 ല്‍ ലേബര്‍ കോഡ് കരട് വിജ്ഞാപനം ഇറക്കിയെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് തൊഴിലാളി സംഘടന പ്രതിനിധികളുടെ അടിയന്തര യോഗം തൊഴില്‍മന്ത്രി വിളിച്ചു ചേര്‍ത്തത്.. കേന്ദ്ര ലേബര്‍ കോഡ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യോഗത്തില്‍ പ്രമേയം പാസാക്കി.. ലേബര്‍ കോഡ് ഏകപക്ഷീയമാണെന്ന് യോഗം വിലയിരുത്തി.. തൊഴിലാളി സംഘടന നേതാക്കള്‍ക്കൊപ്പം മന്ത്രി വി ശിവന്‍കുട്ടിയും കേന്ദ്ര മന്ത്രിയെ കണ്ട് ലേബര്‍ കോഡ് പിന്‍വലിക്കണമെന്ന അഭിപ്രായം അറിയിക്കും


കേന്ദ്ര തൊഴില്‍ സെക്രട്ടറിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കരട് വിജ്ഞാപനം പുറത്തിറക്കിയത്.. നടപ്പാക്കാന്‍ വേണ്ടിയായിരുന്നില്ലെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു.. 2021 ഡിസംബറില്‍ കരട് ഇറങ്ങിയ ശേഷം 2022 ജൂലൈയില്‍ നടന്ന ശില്‍പശാലയില്‍ എല്ലാ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ക്കും പകര്‍പ്പ് വിതരണം ചെയ്‌തെന്നും പറഞ്ഞു.. കരട് പ്രസിന്ധീകരിച്ചത് അറിഞ്ഞില്ലെന്ന എഐടിയുസിയുടെ വിമര്‍ശനം തള്ളി, ശില്‍പശാലയിലെ ഫോട്ടൊ ഉള്‍പ്പെടെയായിരുന്നു മന്ത്രി വിശദീകരിച്ചത്.. അതേസമയം ഉദ്യോഗസ്ഥര്‍ക്ക് സമ്മര്‍ദ്ദം ഉണ്ടെന്ന് പറഞ്ഞ് കരട് വിജ്ഞാപനം ഇറക്കിയ നടപടി അംഗീകരിക്കാനാകില്ലെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു

സീബ്ര ക്രോസിങ്ങിൽ അപകടങ്ങൾ വർദ്ധിക്കുന്നു, നടപടി ആവശ്യപ്പെട്ട് ഹൈകോടതി

കൊച്ചി.സീബ്ര ക്രോസ്സിങ്ങിൽ അപകടങ്ങൾ വർദ്ധിക്കുന്നു എന്ന് ഹൈകോടതി.
കഴിഞ്ഞ ഒരു മാസം രജിസ്റ്റർ ചെയ്തത്
901 നിയമലംഘനം. ഓരോ ജീവനും
വിലപ്പെട്ടത് എന്ന് പറഞ്ഞ കോടതി
അപകടങ്ങൾ തടയാൻ നടപടി വേണമെന്ന്
മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി.


ഈ വർഷം മാത്രം 860 കാൽന്നട യാത്രക്കാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്
ഇതിൽ 216 റും സീബ്ര ക്രോസ്സിങ്ങിൽ
വെച്ചാണ്. മോശം ഡ്രൈവിംഗ്
സംസ്കാരമാണ് കാരണം. കാൽന്നടയാത്ര ക്കാരെ ഇനിയും മരണത്തിലേക്ക് തള്ളിവിടാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
സീബ്ര ക്രോസ്സിങ്ങിലെ അപകടങ്ങൾ തടയാൻ
നടപടികൾ സ്വീകരിക്കാൻ കോടതി നിർദേശവും നൽകി. ഗതാഗത വകുപ്പ് കമ്മിഷണർ, PWD പ്രിനിസിപ്പൽ സെക്രട്ടറി എന്നിവർ ഓൺലൈനായി ഹാജരായി.

റോഡുകളുടെ മോശം അവസ്ഥയിലും കോടതി അതൃപ്തി രേഖപ്പെടുത്തി. കൊച്ചിയിലെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ പേരില്ലുള്ള റോഡ് പരിതാപകരമാണ്. ആ വലിയ മനുഷ്യന്റെ പേരിനെ അവഹേളിക്കുന്നതിന് തുല്യമാണ് ഇതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

തിരഞ്ഞെടുപ്പ്, മദ്യ ലഭ്യത ഒഴിവാക്കി ഡ്രൈ ഡേ ഇങ്ങനെ

തിരുവനന്തപുരം. തദ്ദേശ തിരഞ്ഞെടുപ്പിൻെറ പരസ്യ പ്രചാരണം
സമാപിക്കുന്ന ദിവസം മുതൽ വോട്ടെടുപ്പ്
പൂർത്തിയാകുന്നത് വരെ സംസ്ഥാനത്ത് ഡ്രൈ
ഡേ .വോട്ടെണ്ണൽ നടക്കുന്ന ഡിസംബർ 13നും
ഡ്രൈഡേ ആയിരിക്കും.ആദ്യഘട്ടത്തിൽ
പോളിങ്ങ് നടക്കുന്ന തെക്കൻ ജില്ലകളിൽ
ഡിസംബർ 7 വൈകുന്നേരം 6 മുതൽ
ഡിസംബർ 9ന് വോട്ടെടുപ്പ് പൂർത്തിയാകുന്നത്
വരെ ഡ്രൈഡേ ആയിരിക്കും. രണ്ടാം
ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന വടക്കൻ
ജില്ലകളിൽ ഡിസംബർ 9 വൈകുന്നേരം 6
മുതൽ ഡിസംബർ 11ന് വോട്ടെടുപ്പ് പൂർത്തിയാകും
വരെയും ഡ്രൈ ഡേ ആയിരിക്കും.

തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്കായി തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴി

തിരുവനന്തപുരം. ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്കായി തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴി . മുഖ്യപ്രതി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ തന്നെ പരിചയപ്പെടുത്തിയത് തന്ത്രിയെന്ന് എ പത്മകുമാർ വെളിപ്പെടുത്തി.   ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം നീക്കം തുടങ്ങി. അതേ സമയം പത്മകുമാറിനെയും ഉണ്ണികൃഷ്ണൻ പോറ്റിയേയും, മുരാരി ബാബുവിനെയും  14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.


ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ പ്രതികൂട്ടിൽ നിർത്തുന്നതാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ  മൊഴി.ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിയ്ക്ക്  അടുത്ത ബന്ധ൦. ഉണ്ണികൃഷ്ണൻ  പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിലെന്നും എ പത്മകുമാർ  മൊഴി നൽകി. എന്നാൽ ശബരിമലയിൽ സ്പോൺസർ ആകാൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തിൽ പത്മകുമാർ കൃത്യമായ ഉത്തരം നൽകിയില്ല. ഗോൾഡ് പ്ലേറ്റിംഗ് വർക്കുകൾ സന്നിധാനത്ത് ചെയ്യാൻ കഴിയാത്തത് ചട്ട വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയതെന്നും  എ പത്മകുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകി. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും  കസ്റ്റഡിയിൽ വാങ്ങാൻ എസ് ഐ ടി നീക്കം ആരംഭിച്ചു. തന്ത്രിയുടെ മൊഴിയും സംഘം വീണ്ടും എടുത്തേക്കും.അതേസമയം  പത്മകുമാറിനെയും
ഉണ്ണികൃഷ്ണൻ പോറ്റിയേയും, മുരാരി ബാബുവിനെയും രണ്ടാഴ്ചത്തേക്ക് കൊല്ലം വിജിലൻസ് കോടതിയിൽ  റിമാൻ്റ് ചെയ്തു. കൊല്ലം വിജിലൻസ് കോടതി ജാമ്യം തള്ളിയതോടെ മുരാരി ബാബു ജാമ്യം തേടി ഹൈക്കോടതിയെ നാളെ  സമീപിക്കും

12 വർഷത്തെ ഒളിവ് ജീവിതത്തിന് വിരാമം; ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച പിടികിട്ടാപ്പുള്ളി ശൂരനാട് പോലീസിന്റെ പിടിയിൽ

പന്ത്രണ്ട് വർഷക്കാലം ഒളിവിൽ കഴിഞ്ഞിരുന്ന കൊലപാതകശ്രമക്കേസിലെ പിടികിട്ടാപ്പുള്ളിയെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് തേനൂർ സ്വദേശിയായ സത്യജിയാണ് അറസ്റ്റിലായത്.
2013-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബവഴക്കിനെത്തുടർന്ന് വിരോധത്തിലായിരുന്ന പ്രതി, പോരുവഴി ഇടക്കാടിനടുത്തെ വാടകവീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും ഭാര്യമാതാവിനെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു.
ശൂരനാട് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്‌തെങ്കിലും, ജാമ്യത്തിലിറങ്ങിയ പ്രതി തമിഴ്‌നാട്ടിലും പാലക്കാടുമായി ഒളിവിൽ പോവുകയായിരുന്നു. ശാസ്താംകോട്ട കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ കണ്ടെത്താൻ നടത്തിയ അന്വേഷണങ്ങൾ ഫലം കണ്ടിരുന്നില്ല.
കൊല്ലം റൂറൽ പോലീസിന്റെ കൃത്യമായ നീക്കം:
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി വിഷ്ണുപ്രദീപ് IPS-ന്റെ നിർദ്ദേശപ്രകാരം, പിടികിട്ടാപ്പുള്ളികളെ കണ്ടെത്തുന്നതിനായി ശൂരനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ. രുമേഷ്‌സി, എസ്.ഐ. രാജേഷ് ആർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീകാന്ത് എൻ.എസ്, സിവിൽ പോലീസ് ഓഫീസർ അരുൺ ബാബു ബി എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
പ്രതിയുടെ തൊഴിലിനെ അടിസ്ഥാനമാക്കി നടത്തിയ വിശദമായ അന്വേഷണത്തിൽ, പാലക്കാട് മരുതറോഡ് പഞ്ചായത്തിലെ കല്ലേപ്പുള്ളി ചോഴിയംകുളങ്ങര എന്ന സ്ഥലത്താണ് ഇയാൾ കഴിഞ്ഞിരുന്നതെന്ന് വിവരം ലഭിച്ചു. ഈ പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്.
ശൂരനാട് പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

#Hashtags (In English)
#KeralaPolice
#KollamRuralPolice
#CrimeArrest
#FugitiveCaught
#sooranadu
#LawAndOrder   #kollamvartha #KollamPradeshikam

പത്തനംതിട്ടയിൽ ഓട്ടോറിക്ഷ അപകടത്തിൽ മരിച്ച കുരുന്നുകൾക്ക് നാടിൻ്റെ യാത്രാമൊഴി

പത്തനംതിട്ടയിൽ ഓട്ടോറിക്ഷ അപകടത്തിൽ മരിച്ച കുരുന്നുകൾക്ക് നാടിൻ്റെ യാത്രാമൊഴി. കോന്നി കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ വിദ്യാര്‍ഥികളായ തൂമ്പാക്കുളം വാഴപ്ലാവില്‍ ഷിജിന്റെയും ബിജി പണിക്കരുടെയും മകള്‍ ആദിലക്ഷ്മി(8), തൂമ്പാക്കുളം തൈപ്പറമ്പില്‍ മന്മഥന്റെയും രാജിയുടെയും മകന്‍ യദുകൃഷ്ണ(4) എന്നിവര്‍ക്കാണ് തൂമ്പാക്കുളം ഗ്രാമം കണ്ണീരോടെ വിടനല്‍കിയത്.

വ്യാഴാഴ്ച രാവിലെ 11.45-ഓടെയാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനായി സ്‌കൂളിലെത്തിച്ചത്. നിരവധി വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും ഇവിടെ ഇരുവര്‍ക്കും അന്ത്യോപചാരമര്‍പ്പിച്ചു. കുരുന്നുകളുടെ ചേതനയറ്റശരീരം കണ്ട് പലരും വിങ്ങിപ്പൊട്ടി. തുടര്‍ന്ന് പൊതുദര്‍ശനം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ രണ്ടുപേരുടെയും വീടുകളിലേക്ക് കൊണ്ടുപോയി. വീടുകളിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കിയശേഷമാകും സംസ്‌കാരം.
റോഡില്‍ പാമ്പിനെക്കണ്ട് വെട്ടിച്ച ഓട്ടോറിക്ഷ 50 അടി താഴ്ചയിലുള്ള തോട്ടിലേക്കുമറിഞ്ഞാണ് രണ്ട് കുട്ടികളുടെ ജീവന്‍പൊലിഞ്ഞത്. കോന്നി കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച ആദിലക്ഷ്മി മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ്. യദുകൃഷ്ണ എല്‍കെജി വിദ്യാര്‍ഥിയും. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് കുഞ്ഞുങ്ങള്‍ക്കും പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും പരിക്കുണ്ട്.

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തു

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെയും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെയും കോടതി 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തു. അടുത്ത മാസം 11 വരെയാണ് റിമാന്‍ഡ് ചെയ്തത്. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു.

കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസിലും ദ്വാരപാലകശില്‍പത്തിലെ സ്വര്‍ണപ്പാളികള്‍ കവര്‍ന്ന കേസിലും മുരാരി ബാബു പ്രതിയാണ്. കട്ടിളപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാന്‍ മുരാരി ബാബു ചുമതലയേല്‍ക്കുന്നതിന് മുന്‍പേ ഉത്തരവിട്ടിരുന്നതായും അദ്ദേഹത്തില്‍ അതില്‍ പങ്കില്ലെന്നുമായിരുന്നു ജാമ്യാപേക്ഷയിലെ വാദം. എന്നാല്‍ കോടതി ഇക്കാര്യം തള്ളി. മുരാരി ബാബു ചുമതലയില്‍ ഉണ്ടായിരിക്കെയാണ് കട്ടിളപ്പാളി കൊണ്ടുപോകാന്‍ മഹസര്‍ തയ്യാറാക്കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. ദ്വാരപാലക ശില്‍പ്പാളിയിലെ സ്വര്‍ണപ്പാളി മോഷണക്കേസില്‍ മുരാരി ബാബു രണ്ടാം പ്രതിയും കട്ടിളപ്പടികളിലെ സ്വര്‍ണക്കൊള്ളക്കേസില്‍ ആറാം പ്രതിയുമാണ് മുരാരി ബാബു.

അതിനിടെ ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാർ നിർണ്ണായകമായ മൊഴി നൽകി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്ന് പത്മകുമാര്‍ എസ്‌ഐടിക്ക് മൊഴി നല്‍കിയത്.

ഗുണ്ടാ നേതാവ് എയർപോർട്ട് ഡാനി പിടിയിൽ

തിരുവനന്തപുരം. നഗരത്തിലെ പ്രധാന ഗുണ്ടാ നേതാവ് എയർപോർട്ട് ഡാനി പിടിയിൽ.
മറ്റൊരു ഗുണ്ടാ നേതാവിനെ ആക്രമിച്ച
സംഭവത്തിൽ വഞ്ചിയൂർ പൊലീസാണ്
എയർപോർട്ട് ഡാനിയെ പിടികൂടിയത്.
ഒളിവിലായിരുന്ന ഇയാൾ തിരഞ്ഞെടുപ്പ്
കാലത്ത് തിരുവനന്തപുരത്ത് എത്തിയതിലും
പോലീസ് അന്വേഷണം നടത്തുന്നുണ്ട്.


നിരവധി കേസുകളിലെ പ്രതി എയര്‍പോര്‍ട് ഡാനിയാണ് പിടിയിലായത്.വഞ്ചിയൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്.മറ്റൊരു
ഗുണ്ടാ സംഘത്തെ ആക്രമിച്ച ശേഷം ഇയാൾ
ഒളിവിൽ പോയിരുന്നു.ഏറെ കാലമായി സംസ്ഥാനത്തിന് പുറത്തായിരുന്ന പ്രതി തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റ്.
ഇയാള്‍ക്കെതിരെ വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസുണ്ടായിരുന്നു.ഒളിവില്‍ കഴിഞ്ഞത് ബംഗളൂരുവില്‍ എന്ന് പോലീസ്
സ്ഥിരീകരിച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പു കാലത്ത് നഗരത്തില്‍ ഗുണ്ടാ സാന്നിധ്യം സജീവമാകുന്നത്  പോലീസ് പരിശോധിക്കുന്നുണ്ട്.എയര്‍പോര്‍ട്ട് ഡാനി തിരഞ്ഞെടുപ്പു സമയത്ത് തിരിച്ചെത്തിയതിലും അന്വേഷണം നടക്കുന്നുണ്ട്.