22.9 C
Kollam
Wednesday 24th December, 2025 | 08:30:24 AM
Home Blog Page 1825

വൻ കവർച്ചക്കു ശേഷവും പ്രതി ലിജീഷ് കൂസലില്ലാതെ

വളപട്ടണം. വൻ കവർച്ചക്കു ശേഷവും പ്രതി ലിജീഷ് കൂസലില്ലാതെ സ്വന്തം വീട്ടിൽ തന്നെ തുടർന്നു. സമീപത്തെ വീട്ടിൽ അന്വേഷണ കോലാഹലം നടക്കുമ്പോഴും പതിവ് ദിനചര്യകൾ. അമിതാത്മവിശ്വാസം പ്രതിക്ക് തിരിച്ചടിയായി. സിസിടിവി ദൃശ്യങ്ങളിലെ രൂപസാദൃശ്യം പ്രധാന സൂചനയായതോടെ വേഗത്തിൽ പിടി വീണു.

വമ്പൻ കവർച്ചയ്ക്കൊപ്പം കള്ളൻ അയൽവാസി തന്നെ എന്നതും നാടിന് ഞെട്ടൽ. കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ മോഷണം. വ്യാപാരിയായ കെപി അഷ്റഫിന്റെയും കുടുംബത്തിന്റെയും യാത്രാവിവരങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് കവർച്ച. മുൻപ് നടത്തിയ മോഷണത്തിലെ ശൈലിയുമായുള്ള സാമ്യം പ്രധാന വഴിത്തിരിവ്.

മോഷണത്തിനു ശേഷം, സ്വന്തം വീട്ടിലെത്തി. രഹസ്യ അറയിൽ പണവും സ്വർണവും ഒളിപ്പിച്ചു. ധരിച്ചിരുന്ന ടീഷർട്ടും ഗ്ലൗസും കത്തിച്ചു. തുടർന്ന് പതിവുപോലെ ഇടപെടൽ. തൊഴിൽ സ്ഥലത്തും പോയി, മോഷണത്തെ കുറിച്ചുള്ള ചർച്ചകളിൽ കൂസലില്ലാത്ത പ്രതികരണങ്ങൾ.

മുൻപ് പ്രവാസി, നിലവിൽ നാട്ടിൽ വെൽഡിങ് തൊഴിൽ. അധികം ആരുമായും സൗഹൃദം പുലർത്താത്ത പ്രകൃതം.

പ്രതി സിസിടിവി തിരിച്ചുവച്ചത് മുതൽ, വെൽഡിങ് തൊഴിൽ വൈദഗ്ദ്യം
പ്രൊഫഷണൽ മികവോടെ പ്രയോഗിച്ചതും, മറന്നുവെച്ച ആയുധം തിരിച്ചെടുക്കാൻ വീണ്ടും പോയതുമടക്കം കള്ളനെ പൂട്ടാൻ പോലീസിന് തുണയായി.

കുന്നത്തൂരിൽ കുടിവെളള പദ്ധതിക്കായി പൈപ്പ് ലൈൻ സ്ഥാപിച്ച കുഴിയിൽ സ്വകാര്യ ബസ് അകപ്പെട്ടു

കുന്നത്തൂർ:കുന്നത്തൂരിൽ കുടിവെളള പദ്ധതിക്കായി പൈപ്പ് ലൈൻ സ്ഥാപിച്ച കുഴിയിൽ സ്വകാര്യ ബസ് അകപ്പെട്ടു.കൊട്ടാരക്കരയിൽ നിന്നും തെങ്ങമത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിൻ്റെ മുൻവശത്തെയും പിറകിലെയും ഇടതുഭാഗത്തെ ടയറുകളാണ് പൈപ്പ് സ്ഥാപിച്ച ശേഷം നികത്തിയ ഭാഗത്ത് പുതഞ്ഞത്.നെടിയവിള – വേമ്പനാട്ടഴികത്ത് റോഡിൽ ഇന്ന് പകൽ 2.15 ഓടെ കരിമ്പിൻപുഴ ക്ഷേത്രത്തിനു സമീപം ആലുംകടവിലാണ് സംഭവം.എതിർ ദിശയിൽ നിന്നെത്തിയ കാറിന് സൈഡ് കൊടുക്കവേയാണ് ബസ് കുഴിയിലേക്ക് ചാഞ്ഞത്.അപകടത്തിൽ യാത്രക്കാർക്ക് പരിക്കില്ല.സർവ്വീസും മുടങ്ങി.ബസ്സിന് കാര്യമായ തകരാർ സംഭവിച്ചിട്ടുള്ളതായാണ് വിവരം.കുന്നത്തൂർ -കരുനാഗപ്പള്ളി സംയോജിത കുടിവെള്ള പദ്ധതിയുടെ ഭാഗമായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പാതയോരം ആഴത്തിൽ കുഴിച്ച് വലിയ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി നടന്നു വരികയാണ്.സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് തകർന്നടിഞ്ഞതും വീതി കുറഞ്ഞതുമായ ഈ റോഡിൽ കുഴിയെടുത്ത് പൈപ്പുകൾ സ്ഥാപിക്കുന്നതെന്ന പരാതി ശക്തമാണ്.കുന്നത്തൂർ അമ്പുവിള ഭാഗത്തു നിന്നും ആരംഭിച്ച കുഴിയെടുപ്പ് പൈപ്പ് സ്ഥാപിച്ച ശേഷം മണ്ണ് മൂടി മടങ്ങുകയാണ്.മഴ ശക്തമായതോടെ കുഴികളിൽ മണ്ണ് ഇരുത്തിയും ചെളിക്കുനയായി മാറിയതും അപകട ഭീഷണിയായി മാറിയിട്ടുണ്ട്.

കളഞ്ഞു കിട്ടിയ സ്വർണാഭരണം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് പൊതുപ്രവർത്തകൻ മാതൃകയായി

ചക്കുവള്ളി:കളഞ്ഞു കിട്ടിയ സ്വർണ്ണം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് പൊതുപ്രവർത്തകൻ മാതൃകയായി.കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി വരിക്കോലിൽ ബഷീർ
പോരുവഴി കൊച്ചുതെരുവ് ജംഗ്ഷന് സമീപം നടത്തുന്ന ബിസ്മി സ്റ്റോഴ്സിസിൻ്റെ മുമ്പിൽ നിന്നാണ് അദ്ദേഹത്തിന് സ്വർണം ലഭിച്ചത്.കമ്മലും ഞാത്തും ഉൾപ്പെടുന്ന സ്വർണാഭരണം ഉടൻ തന്നെ സുഹൃത്ത് നാസർ മൂലത്തറയിലിനൊപ്പം ശൂരനാട് പൊലീസ് സ്റ്റേഷനിലെത്തി ഏൽപ്പിക്കുകയായിരുന്നു.സ്വർണ്ണം നഷ്ടപ്പെട്ടവർ അടയാളസഹിതം ശൂരനാട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്.

കുണ്ടറയില്‍ സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിനെ ഭര്‍ത്താവ് ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയെന്ന് പരാതി

കൊല്ലം: കുണ്ടറയില്‍ നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിക്കുന്നുവെന്ന് പരാതി. കല്യാണം കഴിഞ്ഞ് അഞ്ചാം നാള്‍മുതല്‍ ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കുകയാണെന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ കുണ്ടറ പോലീസ് ഭര്‍ത്താവായ നിതിനെതിരെ കേസെടുത്തു. സ്ത്രീധനം ആവശ്യപ്പെട്ട് ശരീരമാസകാലം അടിക്കുകയും കടിക്കുകയും ചെയ്തു എന്നാണ് ആരോപണം.
പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ നിതിന്റെ കുടുംബം നിഷേധിച്ചു. ആരോപണവിധേയനായ നിതിന്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ ആണ്. സ്വര്‍ണം നല്‍കാന്‍ വിസമ്മതിച്ചപ്പോളാണ് മര്‍ദനമുണ്ടായതെന്ന് യുവതി പറഞ്ഞു. യുവതിയുടെ കൈയിലും കഴുത്തിലുമടക്കം പരിക്കുകളുണ്ട്. റൂമില്‍ വാതിലടച്ചായിരുന്നു മര്‍ദനമുണ്ടായത്. നിതിന്റെ അമ്മയും, സഹോദരിയും വീട്ടില്‍ ഉണ്ടായിട്ടും ഇടപെട്ടില്ലെന്നും യുവതി പറഞ്ഞു.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമാണെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് വഴികളിലെന്നാണ് മന്ത്രി പറയുന്നത്. നിരക്ക് വര്‍ധന ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും എന്നാല്‍ ഉപഭോക്താക്കള്‍ക്ക് പോറലേല്‍ക്കാതെയായിരിക്കും നിരക്കുവര്‍ധനവ് ഉണ്ടാകുകയെന്നും മന്ത്രി അറിയിച്ചു.
റെഗുലേറ്ററി കമ്മീഷന്‍ ഹിയറിംഗ് കഴിഞ്ഞുവെന്നും റെഗുലേറ്ററി കമീഷന്‍ ഉടന്‍ കെഎസ്ഇബിക്ക് റിപ്പോര്‍ട്ട് കൈമാറുമെന്നും മന്ത്രി അറിയിച്ചു. റെഗുലേറ്ററി കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും കെ കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും നിലവില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. അഭ്യന്തര ഉത്പാദനം കുറഞ്ഞത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. 70 ശതമാനം വൈദ്യുതി സംസ്ഥാനം പുറത്ത് നിന്ന് വാങ്ങുകയാണ്. ഉത്പാദനം വര്‍ധിപ്പിക്കാന്‍ കേരളത്തില്‍ സാധ്യതകള്‍ ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അതിതീവ്രമഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിച്ച പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു. ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.
അതിതീവ്രമഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് കാസര്‍കോട് ജില്ലയില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഓറഞ്ച് മുന്നറിയിപ്പ് ആണ് നല്‍കിയിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

വേഴാമ്പലുകള്‍ ഉള്‍പ്പെടെ അപൂര്‍വ ഇനത്തില്‍പെട്ട 14 പക്ഷികളുമായി എയര്‍പോര്‍ട്ടില്‍ യുവാവും യുവതിയും പിടിയില്‍

കൊച്ചി: വേഴാമ്പലുകള്‍ ഉള്‍പ്പെടെ അപൂര്‍വം ഇനത്തില്‍പെട്ട 14 പക്ഷികളുമായി നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ യുവാവും യുവതിയും പിടിയില്‍. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വിമാനം ഇറങ്ങിയ തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരില്‍ നിന്നാണ് അപൂര്‍വം ഇനത്തില്‍പെട്ട പക്ഷികളെ പിടിച്ചെടുത്തത്. യാത്രക്കാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബാഗേജുകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് പക്ഷികളെ കണ്ടെത്തിയത്.
ചിറകടി ശബ്ദം കേട്ടതിനെ തുടര്‍ന്ന് ബാഗ് തുറന്ന് പരിശോധിച്ചപ്പോള്‍ വേഴാമ്പലുകള്‍ ഉള്‍പ്പെടെ അപൂര്‍വം ഇനത്തില്‍പെട്ട പക്ഷികളെയാണ് കണ്ടെത്തിയത്. വിദഗ്ധ പരിശോധനകള്‍ക്കും തുടര്‍നടപടികള്‍ക്കുമായി വനം വകുപ്പിന് പക്ഷികളേയും യാത്രക്കാരെയും കൈമാറി. സംഭവത്തില്‍ കൊച്ചി കസ്റ്റംസും വനം വകുപ്പും ചേര്‍ന്ന് തുടരന്വേഷണം നടത്തും. പിടിച്ചെടുത്തവയില്‍ 25000 മുതല്‍ 2 ലക്ഷം രൂപ വരെ വിലയുള്ള പക്ഷികളുണ്ട്, 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 75000 രൂപ പ്രതിഫലത്തിനു വേണ്ടിയാണു പക്ഷികളെ എത്തിച്ചതെന്ന് പ്രതികള്‍ പറഞ്ഞു.

ദൈവം ആയുസ്സ് നീട്ടി തന്നിട്ടുണ്ടെങ്കിൽ വിടത്തില്ല, യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കൽപ്പറ്റ എസ് എച്ച് ഓ

വയനാട്. ഫേസ്ബുക്കിൽ ഭീഷണി പോസ്റ്റ് ഇട്ടു എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കൽപ്പറ്റ എസ് എച്ച് ഓ യുടെ പരാതി. യൂത്ത് കോൺഗ്രസ് സംസഥാന സെക്രട്ടറി ജഷീർ പള്ളിവയലിനെതിരെ കൽപ്പറ്റ സി. ഐ വിനോയ് ആണ് പരാതി നൽകിയത്. കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ ലാത്തിച്ചാർജിൽ ജസീർ ഉൾപ്പെടെ അമ്പതോളം പേർക്കാണ് പരിക്കേറ്റത്

ദൈവം ആയുസ്സ് നീട്ടി തന്നിട്ടുണ്ടെങ്കിൽ വിടത്തില്ല എന്നായിരുന്നു കൽപ്പറ്റ sho യുടെ ഫോട്ടോ ഉൾപ്പെടെ ചേർത്തുവച്ച് ജഷീർ പള്ളിവയലിന്റെ പോസ്റ്റ് പോസ്റ്റ് .
കൽപ്പറ്റ കലക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ്‌ നടത്തിയ മാർച്ചിലെ പൊലീസ് നടപടിക്കു പിന്നാലെയായിരുന്നു ഇത്. പോലീസ് നടപടിയിൽ ഗുരുതരമായി പരിക്കേറ്റ ആളാണ് ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ ജഷീർ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ജഷീർ ഉൾപ്പെടെയുള്ളവർ ഇന്നലെയാണ് ആശുപത്രി വിട്ടത്. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ SHO പേരെടുത്ത് ആക്രമിക്കാൻ നിർദേശം നൽകിയതായി യൂത്ത് കോൺഗ്രസും പരാതി നൽകിയിരുന്നു. ചൂരൽമല മുണ്ടക്കൈ പുരധിവാസവുമായി ബന്ധപ്പെട്ട വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു യൂത്ത് കോൺഗ്രസ് കഴിഞ്ഞദിവസം കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിന് നേരെയുണ്ടായ പോലീസ് നടപടിയിൽ അമ്പതോളം പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഇനി മുതൽ ഒപി ടിക്കറ്റിന് പത്ത് രൂപ

കോഴിക്കോട്. ഗവ. മെഡിക്കൽ കോളേജിൽ ഇനി മുതൽ ഒപി ടിക്കറ്റിന് പത്ത് രൂപ നൽകണം. ആശുപത്രി വികസന സമിതി യോഗത്തിൻ്റെ തീരുമാനം ഇന്ന് മുതൽ നടപ്പിലായി. അതിനിടെ, തീരുമാനത്തിനെതിരെ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയപാർട്ടികൾ രംഗത്തെത്തി.

ജില്ലാ കളക്ടർ സ്നേഹീൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗമാണ് മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് പത്ത് രൂപ ഈടാക്കാനുള്ള തീരുമാനമെടുത്തത്. നേരത്തെ, പണം ഈടാക്കാതെയായിരുന്നു ഒ പി ടിക്കറ്റ് നൽകിയിരുന്നത്.
മെഡിക്കൽ കോളേജ് ആശുപത്രിയുടെ വികസനത്തിനും ദൈനംദിന പ്രവർത്തനത്തിനും തുക കണ്ടെത്താനാണ് നിരക്ക് ഏർപ്പെടുത്തിയത് എന്നാണ് വിശദീകരണം.തീരുമാനത്തിൽ സമ്മിശ്ര പ്രതികരണമാണ് രോഗികളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്.


അതേസമയം ഒപി ടിക്കറ്റിന് പണം ഏർപ്പെടുത്തിയതിനെതിരെ കോൺഗ്രസും ബിജെപിയും രംഗത്തെത്തി. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗും യൂത്ത് കോൺഗ്രസും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

ഓട്ടോറിക്ഷയും ഥാര്‍ ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

വയനാട് .ചുണ്ടേലില്‍ ഓട്ടോറിക്ഷയും ഥാര്‍ ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.
ഓട്ടോ ഡ്രൈവര്‍ ചുണ്ടേല്‍ കാപ്പംകുന്ന് സ്വദേശി കുന്നത്ത് പിടിയേക്കല്‍ നവാസ് (40)ആണ് മരിച്ചത്.
ചുണ്ടേല്‍ – പൊഴുതന റോഡില്‍ എസ്റ്റേറ്റ് ഫാക്ടറിക്ക് സമീപമാണ് അപകടം. ചുണ്ടേല്‍ ടൗണിലെ ഓട്ടോ ഡ്രൈവര്‍ ആണ് നവാസ്

രാവിലെ വീട്ടില്‍ നിന്നും ടൗണിലേക്ക് വരുന്നതിനിടയാണ് സംഭവം.മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.